തൊടുപുഴ: പച്ചക്കറി വിപണിയിൽ പല ഇനങ്ങൾക്കും പൊള്ളുന്ന വില. കാബേജിന്റെ വില റെക്കോർഡിലേക്കു കുതിക്കുകയാണ്. തമിഴ്നാട്ടിലെ കനത്ത മഴയാണ് പച്ചക്കറി വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. ചുവന്നുള്ളി, സവോള എന്നിവയുടെ വില കേട്ടാൽ തന്നെ കണ്ണുനിറയുന്ന സ്ഥിതിയായി. ഒരു കിലോഗ്രാം കാബേജിനു 70 രൂപ വരെയാണു ചില്ലറ വിൽപനക്കാർ ഈടാക്കുന്നത്. സവോളയ്ക്കു കിലോഗ്രാമിന് 45-48 രൂപയും ചുവന്നുള്ളിക്കു 140 രൂപയുമാണ് ശരാശരി ചില്ലറവില. സവോള ഉള്ളി എന്നറിയപ്പെടുന്ന ഗുണനിലവാരം കുറഞ്ഞ സവോളയ്ക്ക് 56 രൂപയാണ് ഈടാക്കുന്നത്. വിളനാശമാണ് സവോളയുടെയും ഉള്ളിയുടെയും വില വർധനവിനു കാരണമായി പറയുന്നത്. മറ്റു പല പച്ചക്കറി ഇനങ്ങളുടെയും വില ഉയർന്നുതന്നെ നിൽക്കുകയാണ്. കാരറ്റിന് 60 രൂപയും തക്കാളിക്ക് 60 രൂപയുമാണ് ഈടാക്കുന്നത്. വെണ്ടക്ക കിലോഗ്രാമിന് 30 രൂപ, വഴുതനങ്ങ 40, പടവലം30 , പച്ചമുളക് 50, മുരിങ്ങക്ക 100, കോവയ്ക്ക40, ബീൻസ്…
Read MoreCategory: Kottayam
മുന്നറിയിപ്പില്ലാതെ ദീര്‍ഘദൂര സര്‍വീസ് റദ്ദു ചെയ്തു; ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരന് കിട്ടിയത് എട്ടിന്റെപണി; കെഎസ്ആര്‍ടിസി 7000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്
തൊടുപുഴ: മുന്നറിയിപ്പില്ലാതെ ദീർഘദൂര സർവീസ് റദ്ദു ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ വലച്ച കെഎസ്ആർടിസി 5000 രൂപ നഷ്ടപരിഹാരവും 2000 രൂപ കേസ് ചെലവു നൽകാനും ഇടുക്കി ജില്ലാ ഉപഭോക്തൃ തർക്കപരിഹാരഫോറം വിധിച്ചു. കഴിഞ്ഞ 14ന് രാത്രി 8.30ന് പാലായിൽ നിന്നും ബാംഗ്ലൂർക്ക് പോകുന്ന ബസിൽ മൈസൂറിനു പോകാനായി നെടിയശാല കൊടിയംമാനാൻ വിൻസന്റാണ് ടിക്കറ്റ് മുൻകൂർ ബുക്ക് ചെയ്തിരുന്നത്. എന്നാൽ മുന്നറിയിപ്പില്ലാതെ ബസ് റദ്ദു ചെയ്യുകയായിരുന്നു. തുടർന്ന് ബസ് ചാർജ് തിരികെ നൽകുകയോ അനുബന്ധ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്തിരുന്നില്ല. ഇത്തരത്തിൽ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത് സേവന അപര്യാപ്ത ആണെന്നതിലാണ് നഷ്ടപരിഹാരം നൽകാനും എസ്.ഗോപകുമാർ അധ്യക്ഷനായ ഫോറം വിധിച്ചത്. ഇതോടൊപ്പം മുഴുവൻ ടിക്കറ്റ് ചാർജും 30 ദിവസത്തിനകം നൽകാനും ഇതിനകം പണം നൽകിയില്ലെങ്കിൽ 12 ശതമാനം പലിശ നൽകാനും നിർദ്ദേശിച്ചു. യാത്രക്കാരനു വേണ്ടി വി.എ.ബിജു ഹാജരായി.
Read Moreഒരു മാറ്റം നല്ലതല്ലേ..! കെഎസ്ആർടിസി സ്കാനിയ ബസുകളിൽ ഡ്രൈവർമാർ ടിക്കറ്റ് നൽകുന്നപരിഷ്കാരം വിജയമെന്ന് അധികൃതർ
കോട്ടയം: കെഎസ്ആർടിസി സ്കാനിയ ബസുകളിൽ ഡ്രൈവർമാർ തന്നെ ടിക്കറ്റ് നല്കുന്ന പരിഷ്കാരം വിജയകരമാണെന്നു കോട്ടയം ഡിപ്പോ അധികൃതർ. കഴിഞ്ഞ മാസം ആദ്യമാണു കോട്ടയത്തുനിന്ന് ബംഗളൂരു വിലേക്കുള്ള സർവീസുകളിൽ കോട്ടയത്ത് ആദ്യമായി പരിഷ്കാരം നടപ്പിലാക്കിയത്. ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ഡ്യൂട്ടിയുടെ എണ്ണം കുറച്ചു കെഎസ്ആർടിസിയെ ലാഭത്തിലാക്കാനുള്ള ലക്ഷ്യത്തോടെയാണു പരിഷ്കാരം നടപ്പിലാക്കിയത്. കോട്ടയം ഡിപ്പോയിൽനിന്ന് വൈകുന്നേരം അഞ്ചിനും ആറിനും ആരംഭിക്കുന്ന ബംഗളൂരു സർവീസിലാണു ഡ്രൈവർ കം കണ്ടക്ടർ സർവീസ് നടപ്പാക്കിയത്. ഒരു ബസ് കോട്ടയത്തു നിന്നു ബംഗളൂരു വരെ പോയി വരുന്പോൾ ഒരു ജീവനക്കാരനു നാലു ഡ്യൂട്ടിയാണു ലഭിക്കുക. ഇത്തരത്തിൽ പന്ത്രണ്ടു ഡ്യൂട്ടിയാണു ബംഗളൂരു സർവീസിലൂടെ ജീവനക്കാർക്കു ലഭിച്ചിരുന്നത്. കണ്ടക്ടർ കം ഡ്രൈവർ ഡ്യൂട്ടി നടപ്പാക്കിയതോടെ ഡ്യൂട്ടിയുടെ എണ്ണം എട്ടായി കുറഞ്ഞു. ദീർഘദൂര സർവീസുകൾ അപകടത്തിൽപ്പെടുന്നതിന്റെ കാരണം ഡ്രൈവർമാർക്ക് ആവശ്യത്തിനു വിശ്രമം ലഭിക്കാത്തതാണെന്നു കോർപ്പറേഷൻ മാനേജ്മെന്റ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.പുതിയ പദ്ധതിയിലൂടെ…
Read Moreഎവിടെ ഒളിച്ചാലും പൊക്കും..! നാട്ടകം കോളജ് ജംഗ്ഷനിൽ അമിതവേഗത്തിലെ ത്തിയ വാഹനം ഇടിച്ച് വീട്ടമ്മ മിരിച്ച സംഭവം; അജ്ഞാത വാഹനം കണ്ടെത്തുമെന്ന് പോലീസ്
ചിങ്ങവനം: അജ്ഞാത വാഹനമിടിച്ചു വഴിയാത്രക്കാരി മരിക്കാനിടയായ സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അയ്മനം, കൊച്ചുപുരയ്ക്കൽ ചന്ദ്രശേഖരപണിക്കരുടെ ഭാര്യ പൊന്നമ്മ എന്നു വിളിക്കുന്ന സുമതിക്കുട്ടി (67) ആണ് മരിച്ചത്. ഇവർ നാട്ടകം കോളജിന് സമീപം അമലുകോട്ടേജിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. എംസി റോഡിൽ നാട്ടകം കോളജ് ജംഗ്ഷനിൽ ഇന്നലെ രാത്രി 7.30ഓടെയാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ വാഹനം സുമതിക്കുട്ടിയെ ഇടിച്ചു തെറിപ്പിച്ചതിനുശേഷം നിർത്താതെ പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുമതിക്കുട്ടിയെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ചിങ്ങവനം പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു കൊടുക്കുമെന്ന് ചിങ്ങവനം പോലീസ് അറിയിച്ചു. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു ഇടിച്ച വാഹനം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണു ചിങ്ങവനം പോലീസ്.
Read Moreഇനി ആരേയും ഇവൻ ചതിക്കരുത്..! പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കാമുകൻ മറ്റൊരു പെൺകുട്ടിയു മായി പ്രണയത്തിലാണെന്ന് അറിഞ്ഞ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു
കോട്ടയം: വിവാഹ വാഗ്ദാനം നല്കി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ ഇന്നു കുമരകത്ത് എത്തിച്ചു തെളിവെടുപ്പു നടത്തും. പനച്ചിക്കാട് കടുവാക്കുളം ഹരിജൻ കോളനിയിൽ ചെരിയത്ത് സി.ജെ. അനുരാജി (21)നെയാണു ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. കുമരകം പക്ഷി സങ്കേതത്തിലെ വാച്ച്ടവറിനു മുകളിൽ വച്ചാണു ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തെളിവെടുപ്പിനുശേഷം ഇന്നു വൈകുന്നേരം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നു പോലീസ് പറഞ്ഞു. 2015ലാണു കേസിനാസ്പദമായ സംഭവമുണ്ടായത്. ഇരുവരും തമ്മിൽ പരിചയത്തിലായതോടെ ഇയാൾ പെണ്‍കുട്ടിയ്ക്കു വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. നാളുകൾക്കുശേഷം അനുരാജ് മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നു മനസിലായതോടെ പീഡനത്തിനിരയായ പെണ്‍കുട്ടി മാതാപിതാക്കൾക്കൊപ്പമെത്തി പോലീസിൽ പരാതി നല്‍കുകയായിരുന്നു. തുടർന്നു ഈസ്റ്റ് സിഐ സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
Read Moreഒരു പടം പിടിക്കണം,ചെയ്ത നന്മകൾക്കു നന്ദി പറയണം..! ഇടമലക്കുടി ആദിവാസിമൂപ്പൻമാരുടെ ആഗ്രഹം സഫലമാക്കി മമ്മൂട്ടി
ജോണ്സണ് വേങ്ങത്തടം തൊടുപുഴ: ഇഷ്ടതാരത്തെ കാണണം, ചെയ്ത നന്മകൾക്കു നന്ദി പറയണം, സാധിക്കുമെങ്കിൽ കൂടെനിന്ന് ഒരു പടം പിടിക്കണം. ഇതുമാത്രമാണ് ഇടമലക്കുടി, കുണ്ടളക്കുടി മൂപ്പൻമാരുടെ സംഘത്തിനുള്ള ആഗ്രഹം. അതിനുള്ള അവസരവും മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ഒരുക്കിക്കഴിഞ്ഞു. ആദിവാസി കുടികളിൽ ജീവകാരുണ്യ പ്രവർത്തനത്തിനു നേതൃത്വം നൽകി വരുന്ന മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പൂർവികം എന്ന പദ്ധതിയുമായി ബന്ധപ്പെട്ടു കൂടിയാണ് ഇവരെത്തുന്നത്. തൊടുപുഴയിൽ മമ്മൂട്ടിയുടെ പുതിയ ചിത്രമായ പരോളിന്റെ ചിത്രീകരണ തിരക്കിലാണെങ്കിലും ആദിവാസി മൂപ്പൻമാരെ കാണാൻ താരം സമയം മാറ്റിവച്ചിട്ടുണ്ട്. തൊടുപുഴ മലങ്കര ഡാമിനു സമീപമുള്ള ലോക്കേഷനിലാണ് ഷൂട്ടിംഗ്. നാളെ രാവിലെ പത്തോടെ മൂപ്പൻമാരുടെ സംഘമെത്തും. മൂന്നാറിലെ ട്രൈബൽ ജനമൈത്രി പോലീസാണ് ഇവർക്കു വേണ്ട സഹായം ചെയ്യുന്നത്. മൂന്നാർ ഡിവൈഎസ്പി കെ.അഭിലാഷിന്റെ സഹായവും ഇവർക്കുണ്ട്. ആദിവാസി കുടികളിൽ മെഡിക്കൽ ക്യാന്പ്, ബോധവത്കരണ സെമിനാറുകൾ, വിദ്യാഭ്യാസ സഹായം,…
Read Moreകളക്ഷനിൽ തിരിമറി നടത്തി രണ്ടര ലക്ഷം തട്ടിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍; ഒളിവിൽ താമസിച്ചുവരവേയാണ്അറസ്റ്റ്
മലപ്പുറം: മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കണക്കില്‍ തിരിമറി നടത്തി പണം തട്ടിയ കേസില്‍ കണ്ടക്ടര്‍ അറസ്റ്റില്‍. കോട്ടയം മറ്റംകര കരിമ്പനി കിഴക്കേമുറിയില്‍ രാജേഷ് രാധാകൃഷ്ണ (29)നെയാണ് മലപ്പുറം പോലീസിലെ സ്പെഷല്‍ സ്ക്വാഡ് അറസ്റ്റു ചെയ്തത്. 2013-14 വര്‍ഷത്തില്‍ മലപ്പുറം ഡിപ്പോയിൽ കണ്ടക്ടറായി ജോലി ചെയ്തുവരികയായിരുന്നു രാജേഷ്. ഇതിനിടെ കള്ളക്കണക്കുണ്ടാക്കി പല ദിവസങ്ങളിലും കളക്ഷന്‍ തുക മുഴുവന്‍ ഇയാള്‍ ഓഫീസില്‍ അടച്ചിരുന്നില്ല. രണ്ടരലക്ഷം രൂപയാണ് ഇത്തരത്തിൽ അപഹരിച്ചത്. അധികൃതരുടെ പരാതിയില്‍ 2015ല്‍ മലപ്പുറം പോലീസ് കേസെടുത്തിരുന്നു. രാജേഷ് മുങ്ങിയതോടെ കെഎസ്ആര്‍ടിസിയില്‍ നിന്നു പിരിച്ചുവിട്ടു. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി രാജേഷ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. ഒളിവില്‍ പോയ രാജേഷ് രണ്ടു വര്‍ഷമായി എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. ഇതിനിടെയാണ് എറണാകുളത്തുവച്ചു ഇയാളെ മലപ്പുറം സ്പെഷല്‍ സ്ക്വാഡ് അറസ്റ്റു ചെയ്തത്.
Read Moreഐഎസ്ഒ സർട്ടിഫിക്കറ്റ് നേടിയ പഞ്ചായത്തിൽ വീടില്ലാതെ ഒരു കുടുംബം; വീട് ലഭിക്കുന്നതിനായി പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടും പരിഗണിച്ചില്ലെന്ന് മത്തായി
കടുത്തുരുത്തി: നാല് സെന്റ് ഭൂമിയിൽ ചാക്കും പടുതയും ഷീറ്റും മറച്ചുണ്ടാക്കിയ കൂര. വിടവ് നികത്താൻ കൈലിമുണ്ട് ഉൾപ്പെടെയുള്ള പഴയതുണികൾ. വാതിന് പകരം ഫ്ളെക്സ് ബോർഡുപയോഗിച്ചുള്ള മറ. ഐഎസ്ഒ സർട്ടിഫിക്കറ്റ് നേടിയ ഞീഴൂർ പഞ്ചായത്തിൽ ഒരു കുടുംബം താമസിക്കുന്ന സാഹചര്യമാണിത്. ശക്തിയായി കാറ്റോ മഴയോ ഉണ്ടായാൽ കൂരയപ്പാടെ പറന്നു പോകുമെന്ന ഭീതിയിൽ വലിയ മരക്കന്പിൽ ഷെഡ് കെട്ടി വച്ചാണ് കുടുംബം കഴിയുന്നത്. പഞ്ചായത്തിലെ നാലാം വാർഡ് വടക്കേനിരപ്പ് കണക്കഞ്ചേരി കോളിനിയിൽ താമസിക്കുന്ന കണ്ടംകാവുങ്കൽ കെ.ഒ. മത്തായിയുടെ കുടുംബമാണ് കൂരയിലെ താമസക്കാർ. മത്തായിയും ഭാര്യ ഷേർലിയും രണ്ട് പെണ്മക്കളുമാണ് നാളുകളായി കൂരയിൽ കഴിയുന്നത്. ചാറ്റൽ മഴ പെയ്താൽ പോലും വീടിനുള്ളിൽ വെള്ളം വീഴുന്നതിനാൽ മഴക്കാറ് കാണുന്പോൾ തന്നെ മത്തായിയുടെ ഭാര്യയും മക്കളും സമീപത്തെ വീട്ടിൽ ചെന്നിരിക്കും. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങളില്ലെന്നതും കുടുംബത്തിന്റെ ദുരിതം വർദ്ധിപ്പിക്കുന്നു. ടാപ്പിംഗ് തൊഴിലാളിയാണ് മത്തായി. പലപ്പോഴും…
Read Moreഒന്നല്ല രണ്ടാവാം..! ഒരു കുടുംബത്തിൽ നിന്ന് ഒരാളെന്ന നിയമം മാറുന്നു; കുടുംബശ്രീയിൽ ഇനി ഒരു കുടുംബത്തിൽനിന്ന് രണ്ടുപേർക്ക് പ്രവർത്തിക്കാം
ഏറ്റുമാനൂർ: കുടുംബശ്രീയിൽ ഒരു കുടുംബത്തിൽനിന്ന് ഒരു അംഗം എന്ന നിലവിലുള്ള രീതി മാറുന്നു. ഇനി മുതൽ ഒരു കുടുംബത്തിൽനിന്ന് രണ്ട് അംഗങ്ങൾക്ക് കുടുംബശ്രീയിൽ പ്രവർത്തിക്കാമെന്ന് മന്ത്രി കെ.ടി.ജലീൽ. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ ഏറ്റുമാനൂരിൽ സ്ഥാപിച്ച സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള സഹായകേന്ദ്രം സ്നേഹിതയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കോട്ടയം മെഡിക്കൽ കോളജിലെ അവസാന വർഷ വിദ്യാർഥികൾ കുടുംബശ്രീയുമായി ചേർന്നു നടത്തുന്ന സ്തനാർബുദബോധവത്കരണ കാന്പയിൻ സഖിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പുതുതലമുറയെക്കൂടി ആകർഷിക്കാനാകും വിധം സ്ത്രീ ശാക്തീകരണത്തിനായുള്ള പദ്ധതികൾ കുടുംബശ്രീയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. പുതിയ തലമുറ കുടുംബശ്രീയിൽ എത്തുന്പോൾ പുതിയ പദ്ധതികളും ആരംഭിക്കാം. ഷി ലോഡ്ജ്, ഷി ഹോം തുടങ്ങിയവയും മെഡിക്കൽ സ്റ്റോർ, ലാബ്, ഇന്റർനെറ്റ് കഫേ തടങ്ങിയവയുമൊക്കെ ആരംഭിക്കാം. സഹായിക്കാൻ സർക്കാർ ഉണ്ടാകും.നിരാലംബരായ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ചൂഷണങ്ങൾക്കെതിരെയുള്ള പ്രതിരോധ കവചമാണ് സ്നേഹിത. സ്നേഹിതക്ക് സ്വന്തമായി…
Read More14വർഷത്തിന്ശേഷം പിടിയിൽ; ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി ഒളിവിൽ പോയ കുറിച്ചി സ്വദേശി മധുസൂദനൻ നായർ പിടിയിൽ
ചങ്ങനാശേരി: ജോലി വാഗ്ദാനം ചെയ്ത പണം തട്ടിയ ശേഷം 14 വർഷമായി മുങ്ങിനടന്ന വക്കീൽ ഗുമസ്തൻ പിടിയിൽ. കുറിച്ചി ചെറുവേലിപ്പടി വെട്ടുകാട്ട് മധുസൂദനൻ നായർ (51) ആണ് പിടിയിലായത്. ഇന്നലെ രാത്രി കറുകച്ചാലിലെ വിദേശമദ്യശാലയിൽ മദ്യപിച്ച ശേഷം ഓട്ടോയിൽ കയറിപ്പോകാൻ ശ്രമിക്കവേ ജില്ലാ പോലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്ക്വാഡാണ് ഇയാളെ അറസ്റ്റുചെയ്തത്. 2003-ൽ ചങ്ങനാശേരി സ്വദേശിയായ ഒരാൾക്ക് ജോലി വാഗ്ദാനം ചെയ്ത് മൂന്നുലക്ഷം രൂപ തട്ടിയെടുത്ത് ഇയാൾ മുങ്ങുകയായിരുന്നു. ഇതു സംബന്ധിച്ച പണം നഷ്ടമായ ആൾ ചങ്ങനാശേരി പോലീസിൽ പരാതി നൽകിയിരുന്നു. വയനാട്ടിലേക്ക് മുങ്ങിയ മധുസൂദനൻ അവിടെയും തട്ടിപ്പ് നടത്തി. കാന്റീൻ തരപ്പെടുത്തി നൽകാം എന്നു പറഞ്ഞാണ് വയനാട്ടിലെ ഒരാളിൽനിന്ന് പണം തട്ടിയത്. ഇവിടെനിന്നു മുങ്ങിയ മധുസൂദനനെ കുറിച്ചിയിലെ വീട്ടിൽ വയനാട് പോലീസ് അന്വേഷിച്ചെത്തിയപ്പോൾ പോലീസിനെ ആക്രമിച്ച് മധുസൂദനൻ രക്ഷപ്പെടുകയായിരുന്നു.ആളുകളെ പറഞ്ഞുപറ്റിക്കാൻ നല്ല വാക്ചാതുര്യമുള്ള ആളാണ്…
Read More