തൊടുപുഴ: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തട്ടിപ്പിൽ കുടുങ്ങി പണവും മാനവും നഷ്ടമായ സ്ത്രീകൾ അപമാന ഭയത്താൽ ആണ് തട്ടിപ്പു സംഘത്തിനെതിരെ പരാതി നൽകാതിരുന്നതെന്ന് പോലീസ്. ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിനെതിരെ പരാതി നാമമാത്രമായതും ഇക്കാരണത്താലാണ്. ഐപിഎസ് ഉദ്യോഗസ്ഥന്റെ പേരിൽ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പു നടത്തിയ കേസിൽ പത്തനംതിട്ട ജില്ലയിൽ നിന്നും മൂന്നു പേരെയാണ് പോലീസ് പിടി കൂടിയത്. പ്രധാനപ്രതി പത്തനംതിട്ട മലയാലപ്പുഴ ചീങ്കൽത്തടം മൈലപ്ര എബനേസർ ഹോമിലെ പ്രിൻസ് ജോണ്(24), സഹായികളായ മൈലപ്ര മുണ്ട്കോട്ടയ്ക്കൽ വലിയകാലായിൽ ജിബിൻ ജോർജ്(26), മണ്ണാർകുളഞ്ഞി പാലമൂട്ടിൽ ലിജോ മോനച്ചൻ(26) എന്നിവരെയാണ് ഇടുക്കി എസ്പി കെ.ബി.വേണുഗോപാലിന്റെ നിർദ്ദേശത്തെതുടർന്ന് കട്ടപ്പന സിഐ വി.എസ്.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ജോബി തോമസ് ഐപിഎസ് എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തയാറാക്കിയായിരുന്നു പ്രതികൾ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചത്. പഞ്ചാബ് സ്വദേശിയായ ഇർഷാദ്…
Read MoreCategory: Kottayam
മീൻ പിടിത്തക്കാർക്ക് ചാകര..! മഴ ശക്തമായതോടെ ആറിലും പുഴയിലും മീൻപിടിക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ചു; വീശുകാ ർക്ക് കിട്ടുന്നത് രോഹു, കട്ല എന്നീ മത്സ്യങ്ങൾ
കോട്ടയം: മഴ ശക്തമായതോടെ ആറിലും പുഴയിലും മീൻപിടിക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ചു. വലവീശാനെത്തുന്നവർക്ക് കിട്ടുന്നതാവട്ടെ അടുത്ത കാലത്ത് നദികളിൽ നിക്ഷേപിച്ച രോഹു, കട്ല, കരിമീൻ തുടങ്ങിയ ഇനങ്ങൾ. ലക്ഷക്കണക്കിനു മീൻകുഞ്ഞുങ്ങളെയാണ് സമീപവർഷങ്ങളിൽ മീനച്ചിൽ, മണിമല ആറുകളിൽ നിക്ഷേപിച്ചത്. രോഹുവും കട്ലയും സൈപ്രിനസും എണ്ണത്തിൽ പെരുകിയപ്പോൾ നാട്ടുമീനുകളുടെ വംശം മുറിയുകയാണ്. കുളങ്ങളിലും പാടങ്ങളിലും കൃത്രിമ തീറ്റനൽകി വളർത്തിയിരുന്ന രോഹു, കട്ല ഇനങ്ങളേക്കാൾ രുചികരമായ നാട്ടുമീനുകളുടെ വംശനാശം കടുത്ത ആശങ്ക ഉയർത്തുകയാണ്. മുഷി, ആരോൻ, കല്ലേൽമുട്ടി, കുറുവ, കൂരൽ തുടങ്ങിയ ഇനങ്ങൾക്കാണ് ഏറ്റവും കുറവുണ്ടായതായി മഴക്കാലത്തെ വലവീശുകാർ പറയുന്നത്. വേന്പനാട്ടു കായലിൽ സമൃദ്ധമായിരുന്ന കരിമീനുകൾ നദിയിൽ നന്നായി വളരുന്നുണ്ട്. അര കിലോയോളം തൂക്കമുള്ള കരിമീനുകൾവരെ കോട്ടയം, കിടങ്ങൂർ, താഴത്തങ്ങാടി, നട്ടാശേരി എന്നിവിടങ്ങളിൽ വലക്കാർക്ക് കിട്ടിയിട്ടുമുണ്ട്. പുഴകളിൽനിന്നും ഈ മീനുകൾ തോടുകളിലൂടെ പാടങ്ങളിലേക്കു കയറിത്തുടങ്ങിയിട്ടുണ്ട്. കോട്ടയം വട്ടമൂട്, താഴത്തങ്ങാടി…
Read Moreഒറിജിനൽ, മനസിലെ യേശുവിന്റെ അതേ ഭാവം! “എന്റെ രക്ഷകൻ’ നാളെ സമാപിക്കും! യേശുവിന്റെ റോളിൽ പ്രദീഷിന് അഭിനന്ദനപ്രവാഹം
കോട്ടയം: ഒറിജിനൽ, മനസിലെ യേശുവിന്റെ അതേ ഭാവം. കോട്ടയം സിഎംഎസ് കോളജ് മൈതാനത്ത് നടന്നുവരുന്ന എന്റെ രക്ഷകൻ മെഗാ ഷോ കാണുന്ന ആരും പറയുന്ന കമന്റ്. 32കാരനായ പ്രദീഷ് പ്രവീണാണ് ഈ സ്റ്റേജ് ഷോയിൽ യേശുവിനെ അവതരിപ്പിക്കുന്നത്. ഉപവാസത്തിലൂടെ മനസിനെയും ശരീരത്തെയും ഒരുപോലെ ഒരുക്കിയാണ് താൻ ഈ വേഷം കൈകാര്യം ചെയ്യുന്നതെന്ന് പ്രദീഷിന്റെ പ്രതികരണം. രംഗകലയുടെ ആചാര്യനായ സൂര്യാ കൃഷ്ണമൂർത്തിയുടെ സംവിധാനത്തിൽ എല്ലാവരും അഭിനയിക്കുന്പോൾ ഇത് ജീവൻ തുടിക്കുന്ന അവതരണമായി മാറുന്നു. ഈ അവതരണത്തിൽ മതങ്ങളില്ല. കലയും കലകാരന്മാരും മാത്രമാണുള്ളത്. കലാകാരൻ എന്ന നിലയിൽ തനിക്ക് പ്രേക്ഷകരുടെ മികച്ച പിന്തുണയും അഭിനന്ദനങ്ങളുമാണ് ലഭിക്കുന്നതെന്ന് പ്രദീഷ് പറഞ്ഞു. ഷോ കഴിഞ്ഞാലുടൻ ഒട്ടേറെപ്പേർ കാണാനെത്തും. അഭിനന്ദനങ്ങളാൽ പൊതിയും. 15 വർഷമായി പ്രദീഷ് അഭിനയരംഗത്തുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വീരം, കന്യക ടാക്കീസ് എന്നീ സിനിമകളും അതിൽ ഉൾപ്പെടും. എന്റെ രക്ഷകൻ…
Read Moreപ്രതീക്ഷ കൈവിടാതെ..! അറുപറയിൽനിന്ന് കാണാതായ ദമ്പതികൾക്കായി വീണ്ടും തെര ച്ചിൽ ആരംഭിച്ചു; വാട്ടർ റോബർട്ട് സംവിധാന മുപയോഗിച്ചാണ് തെരച്ചിൽ; സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു അന്വേഷണം
കുമരകം: അറുപറയിൽ നിന്നും കാണാതായ ദന്പതികൾക്കു വേണ്ടിയുള്ള തെരച്ചിൽ ഇന്നു രാവിലെ ആരംഭിച്ചു. മീനച്ചിലാറും കവണാറും കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടത്തുന്നത്. കവണാറ്റിൻകരയിലും താഴത്തങ്ങാടിയിലും അണ്ടർ വാട്ടർ റോബർട്ട് എന്ന നവീന സംവിധാനം ഉപയോഗിച്ചാണ് സീഡാക്കിലെ വിദഗ്ധർ പരിശോധന നടത്തുന്നത്. കൈപ്പുഴയാറിൽ ഇന്നലെ നടത്തിയ പരിശോധന വിഫലമായിരുന്നു. വെള്ളത്തിനടിയിൽ നിന്നും കാമറയിൽ പകർത്തുന്ന ദൃശ്യങ്ങൾ വാഹനത്തിൽ ക്രമീകരിച്ചിരിക്കുന്ന കണ്ട്രോൾ യൂണിറ്റിൽ ദർശിക്കാൻ കഴിയും. നല്ല തെളിഞ്ഞ വെള്ളമാണെങ്കിൽ മൂന്നു മീറ്ററിനുള്ളിലുള്ള ദൃശ്യങ്ങൾ വ്യക്തമായി ലഭിക്കുമെന്നതാണ് ഈ നൂതന സംവിധാനത്തിന്റെ നേട്ടം. പോലീസിന്റെ അന്വേഷണത്തിനുവേണ്ടി ഈ സംവിധാനം സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഉപയോഗിച്ചത്. അറുപറ പാലത്തിനു സമീപം ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവർ ഏപ്രിൽ ആറിനാണ് കാണാതായത്. ഹർത്താൽ ദിനമായ അന്ന് കോട്ടയം ടൗണിൽ നിന്നും ആഹാരം വാങ്ങി വരാമെന്ന് പറഞ്ഞ് കാറിൽ വീട്ടിൽ…
Read Moreഇനി ആരേയും സംശയിക്കേണ്ട..! പ്രണയ വിവാഹമായിരുന്നിട്ടും യുവാവിന് ഭാര്യയിൽ സംശയം; നിരന്തര പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കി; ഇതറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ മരിച്ചു
കോട്ടയം: ഭാര്യ ജീവനൊടുക്കിയതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി. പയ്യപ്പാടി മലകുന്നം പുത്തൻവീട്ടിൽ സുരേഷിന്റെ മകൻ സുമേഷ് (25) ആണ് ഇന്നലെ രാത്രിയിൽ മെഡിക്കൽ കോളജിൽ മരിച്ചത്. സുമേഷിന്റെ ഭാര്യയും സിഎംഎസ് കോളജിലെ ബികോം അവസാന വർഷ വിദ്യാർഥിനിയുമായ അനുഷ (മാളു-22) കഴിഞ്ഞ 16നാണ് തൂങ്ങി മരിച്ചത്. ഭാര്യ മരിച്ച വിവരമറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥിൽ മെഡിക്കൽ കോളജിൽ കഴിയുകയായിരുന്നു സുമേഷ്. അയൽവാസിയായ അനുഷയുമായി പ്രണയത്തിലായിരുന്നു സുമേഷ്. തുടർന്ന് ആറു മാസം മുന്പ് രജിസ്റ്റർ വിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം അനുഷ കോളജ് പഠനം തുടർന്നു. ഇതിനിടയിൽ അനുഷയെ സുമേഷ് സംശയിക്കാൻ തുടങ്ങി. ഇതിന്റെ പേരിൽ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. ഇതിനൊടുവിലാണ് അനുഷ ആത്മഹത്യ ചെയ്തത്. സുമേഷിന്റെ സംസ്കാരം ഇന്ന് മൂന്നിന് കാഞ്ഞിരത്തുംമൂട് എസ്എൻഡിപി ശ്മശാനത്തിൽ. അമ്മ: ഓമന. സഹോദരി: സുമീഷ.
Read More40 വര്ഷത്തെ സേവനം! തേക്കടി വനത്തിലെ ’താടിക്കണ്ണൻ’യാത്രയായി; കണ്ണുകെട്ടി വിട്ടാലും കണ്ണൻ തേക്കടി തടാകത്തിൽ ബോട്ട് ഓടിക്കുമെന്നാണ് ഉദ്യോഗസ്ഥരും സഹപ്രവർത്തകരും
കുമളി: തക്കടി വനത്തിന്റെ ഭാഗമായി മാറിയ താടിക്കണ്ണനെന്ന കണ്ണൻ(52) യാത്രയായി. കുമളി മന്നാക്കുടിയിൽ താമസക്കാരനായ ഗേറ്റിങ്കൽ കണ്ണൻ ഫോറസ്റ്റ് വാച്ചറാണ്. വനത്തിൽ പച്ചക്കാട് ഭാഗത്ത് ഡ്യൂട്ടികഴിഞ്ഞ് മടങ്ങവേ ഇന്നലെ ഉച്ചകഴിഞ്ഞ് ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്. സഹപ്രവർത്തകർ മൃതദേഹം ചുമന്നാണ് നാട്ടിലെത്തിച്ചത്. 40 വർഷത്തോളമായി താത്കാലിക വാച്ചറായി ജോലിനോക്കിയിരുന്ന കണ്ണനെ മികവിന്റെയും കഴിവിന്റെയും അടിസ്ഥാനത്തിൽ വനംവകുപ്പ് രണ്ടുവർഷം മുന്പാണ് ഫോറസ്റ്റ് വാച്ചറായി സ്ഥിരപ്പെടുത്തിയത്. നിരവധി കണ്ണൻമാർ തേക്കടിയിൽ ജോലിയിലുള്ളതിനാൽ സ്ഥിരമായി താടിയുള്ള കണ്ണൻ സഹപ്രവർത്തകർക്കും നാട്ടുകാർക്കും താടിക്കണ്ണനായി. തേക്കടി വനത്തിന്റെ ഏതു മുക്കും മൂലയും കണ്ണന് മനപാഠമാണ്. കണ്ണനോളം തേക്കടി വനത്തെ ഇത്രയുംകാലം സേവിച്ചവരും മനപാഠമാക്കിയവരും വേറെയുണ്ടാവില്ല. വനത്തിൽ അത്യാവശ്യ സാഹചര്യമുണ്ടായിൽ രാത്രിയിൽപോലും വഴികാട്ടിയായി പോകുന്നത് കണ്ണനായിരുന്നു. സ്പീഡ് ബോട്ടുൾപ്പെടെ എല്ലാ ബോട്ടുകളും ഓടിച്ചിരുന്ന കണ്ണന് രാത്രിയിൽ ബോട്ട് ഓടിച്ച് ലക്ഷ്യസ്ഥാനത്തെത്താൻ ലൈറ്റിന്റെ ആവശ്യം വേണ്ടിയിരുന്നില്ല. കണ്ണുകെട്ടി വിട്ടാലും കണ്ണൻ…
Read Moreപ്രായം തളർത്താത്ത വേഗതയുമായി മജീഷ്യൻ ഗോപിനാഥൻ..! കാണികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തി 77ാം വയസിലും കൊല്ലം പിള്ളയെന്ന ഗോപിനാഥൻ യാത്രക്കാരെ വിസ്മയിപ്പിക്കുന്നു
കോട്ടയം: ശൂന്യമായ സഞ്ചിയിൽ നിന്നും വർണക്കടലാസുകളും വിവിധ നിറത്തിലുള്ള പൂക്കളും പുറത്തേക്കു ചാടുന്നു. നാഗന്പടം ബസ് സ്റ്റാൻഡിലുണ്ടായിരുന്ന നിരവധി പേർ ആകാംക്ഷയോട നോക്കി നില്ക്കുകയാണ്. കുട്ടികളാകട്ടെ പൂക്കളും വാർണക്കടലാസുകളും എടുക്കാൻ അടുത്തേക്ക് ചെല്ലുകയാണ്. ജാലവിദ്യകളിലുടെ കൊല്ലം പിള്ള എന്നറിയപ്പെടുന്ന എൽ. ഗോപിനാഥ പിള്ളയാണു യാത്രക്കാരെ വിസ്മയിപ്പിക്കുന്നത്. 77-ാം വയസിലും പ്രായം തളർത്താത്ത ഈ ജാലവിദ്യാക്കാരൻ ഏവരെയും വിസ്മയിപ്പിക്കുകയും അതിശയിപ്പിക്കുകയുമാണ്. കൈയിൽ മാജിക് വടിയും കൊന്പൻ മീശയും സ്യൂട്ടും കോട്ടും അണിഞ്ഞു തൊപ്പിയും ധരിച്ച് ഇദ്ദേഹം കവലകളിലും നഗരഇടങ്ങളിലും ആൾക്കൂട്ടങ്ങളിലും മാജിക് അവതരിപ്പിക്കുന്നതു കാണാൻ കുട്ടികളടക്കം വൻനിര തന്നെയുണ്ട്. അഷ്ടമുടിക്കായലോരത്ത് മജിഷ്യൻ എസ്. ശങ്കരപ്പിള്ളയുടെയും കുഞ്ഞുഞ്ഞമ്മയുടെയും എട്ടാമത്തെ മകനാണ് ഗോപിനാഥ പിള്ളയെന്ന കൊല്ലം പിള്ള. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി വേദികളിൽ ഇദ്ദേഹം ഇതിനോടകം ജാലവിദ്യ അവതരിപ്പിച്ചു കഴിഞ്ഞു. കൈയിലിരിക്കുന്ന ചരട് നിമിഷനേരം കൊണ്ടു വടിയാക്കി മാറ്റുക, നിറയെ…
Read Moreപഠിച്ച കള്ളികൾ..! ഇടവേളയ്ക്ക് ശേഷം പെണ്തിരുട്ടുസംഘം വീണ്ടും സജീവമാകുന്നു; തിരക്കുള്ള ബസിലെ മോഷണമാണ് ഇവർക്ക് ഏറെ പ്രിയം; സൂക്ഷിച്ചാൽ ദുഖിക്കേണ്ടന്ന മുന്നറിയിപ്പുമായി പോലീസ്
തൊടുപുഴ: ബസുകൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന തമിഴ്പെണ് സംഘങ്ങൾ ഒരിടവേളയ്ക്കുശേഷം തൊടുപുഴ മേഖലയിൽ സജീവമാകുന്നു. രണ്ടാഴ്ചയ്ക്കിടെ മൂന്നു കേസുകളാണ് തൊടുപുഴ സ്റ്റേഷൻ പരിധിയിൽ ലഭിച്ചത്. പല വേഷത്തിലും ഭാവത്തിലും കറങ്ങുന്ന ഇക്കൂട്ടർ ബസ് സ്റ്റോപ്പുകളിലും തിരക്കുള്ള ബസിലുമെല്ലാം യാത്രക്കാരെന്ന വ്യാജേന കയറി മോഷണം നടത്തി മുങ്ങുന്നതാണ് പതിവ് രീതി. തിരുട്ടുഗ്രാമങ്ങളിൽ നിന്നുമാണ് പെണ്മോഷ്ടാക്കൾ എത്തുന്നതെന്നാണ് വിവരം. മോഷണത്തിൽ പ്രാവീണ്യം നേടിയ തിരുട്ടുപെണ്സംഘങ്ങൾ യാത്രികർ അറിയാതെ മോഷണം നടത്തുമെന്നതു പ്രത്യേകതയാണ്. തിരക്കേറിയ റൂട്ടുകൾ കേന്ദ്രീകരിച്ചാണ് മോഷണങ്ങളിൽ അധികവും എന്നാണ് വിവരം. ആറു മാസം മുൻപ് വിവിധ സംഭവങ്ങളിലായി ഒന്നരലക്ഷത്തോളം രൂപയാണ് നഗരത്തിൽ വിവിധ ബസുകളിൽ നിന്നും മോഷണം പോയതായി പരാതിയുള്ളത്. ബസിലെ മോഷണം താൽപര്യം തിരുട്ടുപെണ്സംഘത്തിനു ഓടുന്ന ബസിലെ മോഷണമാണ് താൽപര്യം. അതു കൊണ്ടു തന്നെ റിസ്ക്ക് ഇവർക്കു കുറവാണ്. കൂടെയാത്ര ചെയ്യുന്ന സ്ത്രീകൾ പോലും അറിയാതെ ബാഗുകൾ…
Read Moreതോട്ടിൽനിന്നു കോരി റോഡിലിട്ട ചെളി വിനയായി; കാർ ചെളിയിൽ തെന്നി നിയന്ത്രണം വിട്ട് മറിഞ്ഞ് വൈദികനും ഡ്രൈവർക്കും പരിക്ക് ; പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കുമരകം: കാർ ചെളിയിൽ തെന്നി നിയന്ത്രണം വിട്ടു മരത്തിലിടിച്ചു മറിഞ്ഞു വൈദികനടക്കം രണ്ടു പേർക്കു പരിക്കേറ്റു. എറണാകുളം സെന്റ് മേരീസ് ബസിലിക്ക വികാരി റവ. ഡോ. ജോസ് പുതിയേടത്ത് (58), ഡ്രൈവർ പറവൂർ ചേന്നാമംഗലം സ്വദേശി ഡെന്നി വർഗീസ് (47) എന്നിവർക്കാണു പരിക്കേറ്റത്. ഇന്നലെ രാവിലെ 9.30നു കുമരകം പള്ളിച്ചിറയ്ക്കും പുത്തൻറോഡിനും മധ്യേയാണ് അപകടം. കോട്ടയം വടവാതൂർ മേജർ സെമിനാരിയിൽ വൈദിക വിദ്യാർഥികൾക്കു ക്ലാസെടുക്കുന്നതിന് എറണാകുളത്തുനിന്നു കാറിൽ വരികയായിരുന്നു. തോട്ടിൽനിന്നു കോരി റോഡിലിട്ടിരുന്ന ചെളിയിൽ തെന്നിയാണു കാർ അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ടാറ്റാ ഇൻഡിഗോ കാർ പൂർണമായും തകർന്നു. കുടുങ്ങിപ്പോയ ഡ്രൈവർ ഡെന്നിയെ അപകടം നടന്ന് അര മണിക്കൂർ കഴിഞ്ഞു കാർ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിലും പീന്നിട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും കാലിനാണു പരിക്ക്.
Read Moreവൃദ്ധൻമാരെ സൂക്ഷിക്കേണ്ട കാലം..! ഫേസ്ബുക്കിലൂടെ യുവതിക്ക് അശ്ലീല കമന്റുകൾ അയച്ച മധ്യവയസ്ക്കനെതിരെ പോലീസ് കേസെടുത്തു; മുൻപൊരിക്കൽ ഇയാളെ താക്കീയ് ചെയ്തിരുന്നതായി യുവതി
കടുത്തുരുത്തി: ഫേസ്ബുക്കിലൂടെ യുവതിക്ക് അശ്ലീലം കലർന്ന കമന്റുകൾ അയച്ച മധ്യവയസ്കനെതിരേ പോലീസ് കേസെടുത്തു. റെയിൽവേ ജീവനക്കാരിയായ കടുത്തുരുത്തി സ്വദേശിനിയുടെ പരാതിയിലാണ് ആലുവ സ്വദേശിയായ നാരായണൻകുട്ടി (48) നെതിരെ പോലീസ് കേസെടുത്തത്. ആറ് വർഷം മുന്പ് തിരുവനന്തപുരത്തു വച്ചു ഫിലിം ഫെസ്റ്റിവിലിനിടെയാണ് യുവതി ഇയാളെ പരിചയപ്പെടുന്നത്. തുടർന്ന് ഇയാളുമായി സൗഹൃദത്തിലായിരുന്നു. കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ ഇയാൾ അശ്ലീലം കലർന്ന സന്ദേശങ്ങൾ അയച്ചതോടെ യുവതി ഇയാളെ താക്കീത് ചെയ്തിരുന്നു. വീണ്ടും ഇയാൾ ഇത് ആവർത്തിച്ചതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
Read More