ചിങ്ങവനം: എംസി റോഡിൽ ചിങ്ങവനം മുതൽ ചങ്ങനാശേരി വരെയുള്ള ഭാഗങ്ങളിൽ അപകടം പതിയിരിക്കുന്നു. ആധുനിക രീതിയിൽ റോഡ് വികസിപ്പിച്ചതോടെയാണ് അപകടങ്ങൾ പെരുകിയത്. അപകടങ്ങൾ കുറയ്ക്കാൻ റോഡിന്റെ നിർമാണഘട്ടത്തിൽ യാതൊരുവിധ നടപടികളും സ്വീകരിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.ചിങ്ങവനത്തിന് തെക്കും വടക്കുമുള്ള സെമിനാരിപ്പടി, പുത്തൻപാലം, പള്ളം, കരിന്പിൻകാലാ തുടങ്ങിയ ഭാഗങ്ങളിൽ എന്നും അപകടം തുടർക്കഥയാണ്. നിരവധി മനുഷ്യജീവനുകളാണ് ഈ ഭാഗങ്ങളിൽ പൊലിഞ്ഞിട്ടുള്ളത്. സെമിനാരിപടിയിലും, പുത്തൻപാലത്തിന് സമീപം റോഡ് വികസനത്തിന് ശേഷം ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ട് പേരാണ് ജീവൻ ബലികൊടുത്തത്. സെമിനാരിപ്പടിയിൽ റോഡരികിൽ മീൻ വിറ്റുകൊണ്ടിരുന്നവർക്ക് നേരേ കാർ നിയന്ത്രണംവിട്ട് പാഞ്ഞു കയറുകയായിരുന്നു. ഒരാൾ തൽക്ഷണം മരിക്കുകയും, കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ആഴ്ചകൾക്ക് ശേഷം ഇതേ ഭാഗത്ത് തന്നെ നടുറോഡിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു വാഹനങ്ങൾ നിയന്ത്രണംവിട്ട് പലഭാഗങ്ങളിലേക്കും പാഞ്ഞു. വലിയൊരു ദുരന്തത്തിനാണ് കളമൊരുങ്ങിയതെങ്കിലും ഭാഗ്യംകൊണ്ടു മാത്രമാണ് പലരും…
Read MoreCategory: Kottayam
സഹിക്കാൻ പറ്റാഞ്ഞിട്ട്..! പിതാവിനെ പതിനഞ്ചുവയസുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു; സ്ഥിരമായി മദ്യപിച്ചെത്തുന്ന പിതാവ് മകനെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോളാണ് വെട്ടേറ്റത്
കോട്ടയം/ഗാന്ധിനഗർ: കുടുംബ വഴക്കിനെത്തുടർന്ന് പിതാവിന് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പതിനഞ്ചുവയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മണർകാട് സ്വദേശിക്കാണ് ഇന്നു പുലർച്ചെ 1.30ഓടെയാണ് വെട്ടേറ്റത്. മദ്യപിച്ചെത്തിയ പിതാവ് പ്രായപൂർത്തിയാകാത്ത മകനെ അടിക്കാൻ ശ്രമിച്ചപ്പോൾ മകൻ കത്തിയെടുത്തു വെട്ടുകയായിരുന്നുവെന്ന് മണർകാട് പോലീസ് പറഞ്ഞു. കാലിനു പരിക്കേറ്റ പിതാവിനെ മണർകാട് പോലീസ് സ്ഥലത്തെത്തിയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇയാൾ പോലീസിന്റെ സംരക്ഷണയിൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രായപൂർത്തിയാകത്ത മകനും ഇയാളോടൊപ്പമുണ്ട്. സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിലുള്ള ഭാര്യയോടും മക്കളോടും ബഹളം വയ്ക്കുന്ന സ്വഭാവക്കാരനാണ് ഇയാളെന്ന് പോലീസ് പറയുന്നു.
Read Moreവിദ്യാർഥികൾക്കായി ‘ഓപ്പറേഷൻ കരുതൽ..! അധ്യയന വർഷത്തെ വരവേൽക്കാ നൊരുങ്ങി എക്സെെസും പോലീസും ; 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം
കോട്ടയം: സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കുട്ടികൾക്കായി സുരക്ഷയൊരുക്കാൻ എക്സൈസും പോലീസും റെഡി. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ കരുതൽ’ എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി അധ്യാപകരെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി എക്സൈസ് ഉദ്യോഗസ്ഥർ യോഗങ്ങൾ ചേരും. അധ്യാപകരും രക്ഷാകർത്താക്കളും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള ബോധവത്കരണം നടത്തും. ലഹരി വിരുദ്ധ ആശയങ്ങളടങ്ങുന്ന ക്ലാസുകളും മത്സരങ്ങളും സംഘടിപ്പിക്കും. രക്ഷിതാക്കൾക്കും കുട്ടികൾക്കും രഹസ്യവിവരങ്ങൾ എക്സൈസുമായി പങ്കുവയ്ക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 18004252818 എന്ന ടോൾ ഫ്രീ നന്പരും ക്രമികരിച്ചു. സ്കൂൾ തുറക്കുന്നതോടനുബന്ധിച്ച് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ ശക്തമായ നിരീക്ഷണങ്ങൾ നടത്തുമെന്നു ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രൻ അറിയിച്ചു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ ബസുകൾ നിരത്തിലിറക്കാൻ അനുവദിക്കുകയില്ല. ഡ്രൈവർമാരുടെ പൂർവകാലം പരിശോധിക്കും. സ്കൂൾ ബസിലും സ്കൂളിന് മുന്നിൽ നിറുത്തുന്ന മറ്റ് ബസുകളിലും കുട്ടികളെ വരിവരിയായി…
Read Moreനഗരത്തിലെഗതാഗതക്കുരുക്കത്തിന് കാരണമായ നാഗമ്പടം മേൽപാലത്തിന്റെ പണി പൂർത്തിയാകുന്നു; ഡിസംബറിൽ തുറക്കുമെന്ന് ജോസ് കെ. മാണി എംപി
കോട്ടയം: നിർമാണം പുരോഗമിക്കുന്ന നാഗന്പടത്തെ പുതിയ റെയിൽവേ മേൽപാലം ഡിസംബറിൽ തുറന്നുകൊടുക്കാനാവുമെന്ന് ജോസ് കെ. മാണി എംപി. റെയിൽവേ ട്രാക്കിന് മുകളിലുള്ള പാലത്തിന്റെ നിർമാണം ജൂലൈയിൽ പൂർത്തിയാക്കാനാവും. ഡിസംബർ മാസത്തോടെ ഏറ്റുമാനൂർ ഭാഗത്തേക്കുള്ള രണ്ടാമത്തെ സ്ലാബിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്നലെ നിർമാണ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തിയ ജോസ് കെ.മാണി എംപി പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും എംപി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നിലവിലെ മേൽപാലത്തിനു മതിയായ വീതിയില്ലാത്തത് നഗരത്തിലെ ഗതാഗതക്കുരുക്കിനു പ്രധാന കാരണമായിരുന്നു. ഗതാഗതക്കുരുക്കൊഴിവാക്കാൻ വീതികൂടിയ പുതിയ പാലം നിർമിക്കണമെന്നാവശ്യപ്പെട്ടു ജോസ് കെ.മാണി എംപി റെയിൽവേ മന്ത്രാലയവുമായും, റെയിൽവേ ബോർഡ് ചെയർമാനുമായും, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മേൽപാലം നിർമാണത്തിന് അനുമതി ലഭിച്ചത്. 27.52 കോടി രൂപയാണ് നിർമാണ ചെലവു പ്രതീക്ഷിക്കുന്നത്.…
Read Moreഅന്ധമായവിശ്വാസം ആപത്ത്..! ആത്മീയത യുടെ പേരിലുള്ള സ്ത്രീ ചൂഷണം വർധി ക്കുന്നു; അമിത ആത്മീയ വിശ്വാസമാണ് ഇതിന് പിന്നിലെന്ന് ഡോ. ജെ.പ്രമീളാ ദേവി
കോട്ടയം: മനഃശാന്തി തേടിയുളള പരക്കംപാച്ചിലിൽ യഥാർത്ഥ ആത്മീയ നേതാക്കൾക്കു പകരം കള്ള നാണയങ്ങൾക്കു മുന്നിൽ അകപ്പെട്ട് ചൂഷിതരാകുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുകയാണെന്ന് വനിതാ കമ്മീഷനംഗം ഡോ. ജെ.പ്രമീളാ ദേവി. കോട്ടയത്തു നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു പ്രമീളാദേവി. സ്ത്രീകളുടെ അമിതമായ ആത്മീയ വിശ്വാസം മുതലെടുത്താണ് ഇവരെ ചതിക്കുഴിയിൽ വീഴ്ത്തുന്നത്. സ്ത്രീ സംരക്ഷണത്തിന് വളരെ ശക്തമായ സംവിധാനങ്ങൾ സജ്ജമാണെങ്കിലും ഒൗദ്യോഗിക രംഗത്തും വീടുകളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകൾക്കു നേരെയുളള കുറ്റകൃത്യങ്ങൾക്ക് കുറവ് വന്നിട്ടില്ലെന്നാണ് കമ്മീഷന്റെ നിരീക്ഷണം. കമ്മീഷനിൽ ലഭിക്കുന്ന കേസുകളുടെ എണ്ണവും വർധിക്കുകയാണ്. മദ്യഷോപ്പുകൾക്ക് പൂട്ടുവീണ സാഹചര്യത്തിൽ മദ്യലഹരിയിൽ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങൾ കുറഞ്ഞിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് പഠനങ്ങൾ അനിവാര്യമാണെന്നും കമ്മീഷനംഗം പറഞ്ഞു. കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ പരിഗണിച്ച 65 കേസുകളിൽ 30 എണ്ണം തീർപ്പാക്കി. അന്വേഷണത്തിനായി 15 കേസുകൾ പോലീസിനും എട്ടെണം ആർഡിഒയ്ക്കും…
Read Moreയുവാവിന്റെ സത്യസന്ധതയിൽ വൈദികനു പഴ്സ് തിരികെ ലഭിച്ചു; വഴിയിൽ നിന്നും കിട്ടിയ പഴ്സ് സിപിഎം ബ്രാഞ്ച് സെക്രട്ടറി സുരേഷ് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു
കുറവിലങ്ങാട്: വൈദികന്റെ പണവും രേഖകളുമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടത് ലഭിച്ച യുവാവ് പോലീസിന് കൈമാറി സത്യസന്ധതകാട്ടി. പട്ടിത്താനം രത്നഗിരി പള്ളിയിലെ സഹ വികാരി ഫാ. മാണി കൊഴുപ്പംകുറ്റിയുടെ 1560 രൂപയും എടിഎം കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവയടങ്ങിയ പഴ്സാണ് തിരികെ ലഭിച്ചത്. സിപിഎം വെന്പള്ളി സൗത്ത് ബ്രാഞ്ചു സെക്രട്ടറി ഒഴുകയിൽ വി.എൽ. സുരേഷിനാണ് പഴ്സ് ലഭിച്ചത്. ഇന്നലെ ഫാ.മാണി കൊഴുപ്പംകുറ്റി സഹോദരൻ തൃപ്പൂണിത്തുറയിൽ പണികഴിപ്പിച്ച വീടിന്റെ വെഞ്ചരിപ്പിനായി പട്ടിത്താനത്തുനിന്നും തൃപ്പൂണിത്തുറയിലേക്ക് ബൈക്കിൽ സഞ്ചരിക്കുന്പോഴാണ് പഴ്സ് നഷ്ടപ്പെട്ടത്. ഈ സമയം ബൈക്കിൽ വരികയായിരുന്ന സുരേഷിനു വെന്പള്ളി വടക്കേകവലയിൽ പഴ്സ് ലഭിക്കുന്നത്. പണം എണ്ണിത്തിട്ടപ്പെടുത്തി രേഖകൾ പരിശോധിച്ച ശേഷം സുരേഷ് കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞ് പഴ്സ് ഏൽപ്പിക്കുകയായിരുന്നു.കുറവിലങ്ങാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പഴ്സ് രത്നഗിരിപള്ളി വികാരിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് സ്റ്റേഷനിലെത്തിയ ഫാ.മാത്യു കൊഴുപ്പംകുറ്റിക്ക് എസ്ഐ…
Read Moreമണികണ്ഠൻ വിടപറഞ്ഞു..! ചിറക്കടവ് ക്ഷേത്രവളപ്പിൽ ഭക്തരുടെ പൊന്നോമനയായ മണികണ്ഠൻ ജീവൻ വെടിഞ്ഞു; ചികിത്സ ആരംഭിച്ചെങ്കിലും രക്ഷിക്കാനായില്ല
പൊൻകുന്നം: പത്തു വർഷത്തിലേറെയായി ക്ഷേത്രവളപ്പിൽ നിറ സാന്നിദ്ധ്യമായിരുന്ന മണികണ്ഠൻ എന്ന കാള തിറ്റയും വെള്ളവും കഴിക്കാതെ അവശനിലയിൽ ക്കിടന്നു ജീവൻപൊലിഞ്ഞു. മണികണ്ഠന്റെ ജീവൻ രക്ഷിക്കാൻ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാവശ്യമുന്നയിച്ചതിനാൽ മൃഗഡോക്ടർ ആവശ്യമായ ചികത്സ നൽകിയിരുന്നു. ഭക്തരുടേയും സമീപവാസികളുടേയും പരിചരണത്തിൽ വളർന്ന മണികണ്ഠൻ കഴിഞ്ഞ കുറെദിവസങ്ങളായി അവശനിലയിൽ കിടപ്പിലായിരുന്നു. മൃഗാശുപത്രിയിൽ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഡോക്ടറെത്തി പരിശോധന നടത്തി ചികിത്സ തുടങ്ങിയിരുന്നുവെങ്കിലും ഇന്നു രാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തരാണ് അന്പലക്കാള ചത്തു കിടക്കുന്നത് കണ്ടത്. ഡോ.ബിനു ഗോപിനാഥിന്റെ മേൽനോട്ടത്തിൽ 12കുപ്പി ഗ്ലൂക്കോസ് ലായനിയും മറ്റ് മരുന്നുകളും നൽകിയതിനെത്തുടർന്ന് കാള അവശനില വിട്ട് എണീറ്റതായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. അന്പലപ്പറന്പിൽ കഴിയുന്നതിനാൽ സദ്യയുടെ വിഭവങ്ങൾ തുടർച്ചയായി കഴിക്കുന്നതു മൂലം ദഹനക്കേടുണ്ടായിരുന്നു. പ്ലാസ്റ്റിക് കഴിച്ചാലും ഇത്തരത്തിൽ സംഭവിക്കാം. കാളക്ക് ഞായറാഴ്ച വൈകിട്ടു മുതൽ ആയുർവേദ ചികിത്സാവിധിപ്രകാരം മരുന്നു നൽകിത്തുടങ്ങിയിരുന്നു വെങ്കിലും ജീവൻ രക്ഷിക്കാൻ…
Read Moreമയക്കുമരുന്ന് കേസുകളിൽ പിടിയിലായവ രുടെ എണ്ണം ഞെട്ടിക്കുന്നു; ഒരുമാസത്തിനിടെ 551 പേർ; ഡി-അഡിക്ഷൻ സെന്ററുകളിൽ എത്തുന്നവരിലധികവും കുട്ടികൾ
കോട്ടയം: മദ്യം, മയക്കുമരുന്നു കേസുകളിൽ ജില്ലയിൽ നിന്നും ഒരു മാസത്തിനിടെ 551 പേർ പിടിയിൽ. 253 പേരെ എക്സൈസും 247 പേരെ പോലീസുമാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും വിദേശമദ്യം, ബിയർ, ചാരായം വാഷ്, വൈൻ, കഞ്ചാവ്, കള്ള്, പുകയില, ഹാൻസ് എന്നിവയും പിടിച്ചെടുത്തു. മദ്യകടത്തുമായി ബന്ധപ്പെട്ട് 7439 വാഹനങ്ങളിൽ നടത്തിയ പരിശോധനയിലൂടെ 12 വാഹനങ്ങളാണ് എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കളക്ടറേറ്റിൽ നടന്ന ജില്ലാ ജനകീയ സമിതിയോഗത്തിൽ കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ.രാജനാണ് വിവരങ്ങൾ പുറത്തുവിട്ടത്. 65 ഇതരസംസ്ഥാന തൊഴിലാളി ലേബർ ക്യാന്പുകളിലും 99 പട്ടികജാതി പട്ടികവർഗ കോളനികളിലും പരിശോധന നടത്തി. ചങ്ങനാശേരിയിലും സമീപ പ്രദേശങ്ങളിലും കഞ്ചാവ് വില്പനയും ഉപയോഗവും വ്യാപകമാകുന്നതായി സമിതി അംഗങ്ങൾ യോഗത്തിൽ അറിയിച്ചു. ട്രാഡയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സയ്ക്കായി എത്തുന്ന 18 നും 20നുമിടയിൽ പ്രായമുളളവരുടെ എണ്ണം വർധിക്കുന്നതായി…
Read Moreകാലവർഷത്തിന് ഇനി പത്തുനാൾക്കൂടി..! മഴക്കാലം ആസന്നമായ സാഹചര്യത്തിൽ ജനങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും ജാഗ്രതാ നിർദേശം നൽകി കളക്ടർ
കോട്ടയം: മഴക്കാലം ആസന്നമായ സാഹചര്യത്തിൽ അപകടങ്ങൾ, രോഗങ്ങൾ എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ സി.എ.ലത അറിയിച്ചു. കാലവർഷത്തിന്റെ മുന്നോടിയായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആലോചിക്കാൻ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. കാലവർഷം വരാൻ ഇനി 10 ദിവസങ്ങൾ ശേഷിക്കെ എല്ലാ വകുപ്പുകളും സമയബന്ധിതമായി തന്നെ അവരവരെ ഏൽപ്പിച്ചിട്ടുളള ജോലികൾ പൂർത്തിയാക്കണം. അടിയന്തിര സാഹചര്യം വന്നാൽ നേരിടാൻ ഒരു എമർജൻസി ടീമിനെ നിയോഗിക്കും. ദുരന്ത സാധ്യതയുളള സ്ഥലങ്ങൾ മുൻകൂട്ടി തീർച്ചപ്പെടുത്തി പ്രത്യേകശ്രദ്ധ പതിപ്പിക്കും. കൊതുകു വളരാനുളള സാഹചര്യങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും വെള്ളപ്പൊക്കമുണ്ടായാൽ ആളുകളെ മാറ്റി പാർപ്പിക്കാനുളള സ്കൂളുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ മുൻകൂട്ടി കണ്ടെത്തും. ഈ സ്ഥലങ്ങളിൽ ശുദ്ധമായ കുടിവെള്ളം, സാനിട്ടറി സംവിധാനങ്ങൾ, സൗജന്യ റേഷൻ എന്നിവ ഏർപ്പാടാക്കാനുളള തയ്യാറെടുപ്പ് നടത്തണം. എല്ലാ താലൂക്കിലും കണ്ട്രോൾ റൂമുകൾ തുറക്കാനും അന്നന്നുളള റിപ്പോർട്ടുകൾ കളകടറേറ്റിൽ അറിയിക്കാനും സംവിധാനം…
Read Moreമന്ത്രി മണി പ്രഖ്യാപിച്ചു..! കോട്ടയം ഇനി കേരളത്തിലെ സമ്പൂര്ണ വൈദ്യുതീകരണ ജില്ല; ആതിരപ്പള്ളി പദ്ധതിക്കു സമവായം ഉണ്ടായാൽ മാത്രമേ നടക്കൂവെന്ന് മന്ത്രി
കോട്ടയം: കോട്ടയം ഇനി കേരളത്തിലെ സന്പൂർണ വൈദ്യുതീകരണ ജില്ലകളിലൊന്ന്. കോട്ടയത്തെ സന്പൂർണ വൈദ്യുതീകരണ ജില്ലയായി ഇന്നലെ വൈദ്യുതി മന്ത്രി എം.എം. മണി പ്രഖ്യാപിച്ചു. ജലവൈദ്യുതിയാണ് ഏറ്റവും ലാഭകരമെന്ന അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ജലവൈദ്യുതി അല്ലാതെ മറ്റ് മാർഗങ്ങളിൽ ഉണ്ടാക്കുന്ന വൈദ്യുതിക്ക് വലിയ ചെലവുണ്ടാകും. വൻകിട പദ്ധതികൾക്ക് കേരളത്തിൽ ഇനി സാധ്യത ഇല്ല. ആതിരപ്പള്ളി പദ്ധതിക്കു സമവായം ഉണ്ടായാൽ മാത്രമേ നടക്കൂ. ഇതിനെക്കുറിച്ച് ചർച്ചയും സംവാദവും ഉണ്ടാകട്ടെ. അഭിപ്രായ സമന്വയം ഉണ്ടായാൽ പ്രയോജനകരമാകുമെന്നും മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എംപിമാരായ ജോസ് കെ. മാണി, ജോയി ഏബ്രഹാം, മോൻസ് ജോസഫ് എംഎൽഎ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലിൽ, കോട്ടയം നഗരസഭാ ചെയർപേഴ്സണ് ഡോ. പി.ആർ. സോന, കൗണ്സിലർ എസ്. ഗോപകുമാർ, വി.എൻ. വാസവൻ, സി.കെ.ശശിധരൻ, ടി.വി. ബേബി, കെഎസ്ഇബി ചീഫ് എൻജിനിയർ ജി.…
Read More