വൈക്കം: സ്വകാര്യ ആശുപത്രിയിൽ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ ആളുകളുടെ പണം അപരഹരിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. വൈക്കം ചെമ്മനാകരി സ്വദേശി രാജേഷ് (39)നെയാണ് പോലീസ് അറസ്റ്റു ചെയ്തത്.കഴിഞ്ഞ എട്ടിന് വാഹനാപകടത്തിൽ പരിക്കേറ്റ് രക്തം പുരണ്ട വസ്ത്രങ്ങളുമായി എറണാകുളം സ്വദേശി സെയ്ദി (43)നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. വസ്ത്രങ്ങൾ ഊരിമാറ്റിയശേഷം പരിശോധനകൾക്കായി ഫീസ് അടയ്ക്കേണ്ട കാര്യം സെയ്ദിനോട് പറഞ്ഞപ്പോൾ ഷർട്ടിന്റെ പോക്കറ്റിൽ ആറായിരത്തോളം രൂപയുണ്ടെന്നും പണമെടുക്കാനും ജീവനക്കാരോടു പറഞ്ഞിരുന്നു. എന്നാൽ, ഷർട്ട് തിരഞ്ഞെങ്കിലും കണ്ടില്ല. പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ ആശുപത്രി തലയണകൾ വയ്ക്കുന്നതിനിടയിൽ രക്തം പുരണ്ട ഷർട്ട് കണ്ടെത്തിയെങ്കിലും അതിൽ പണം ഉണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച് സെയ്ദും ആശുപത്രി മാനേജ്മെന്റും വൈക്കം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചു തെളിവ് ശേഖരിച്ചു. ആശുപത്രി ജീവനക്കാരൻ ഒരു…
Read MoreCategory: Kottayam
ഒരുമാതിരി പറക്കലായിപ്പോയി ..! രാമപുരത്ത് ഹെലികോപ്ടർ താഴ്ന്നു പറന്നു; തകർന്ന് വീഴുമെന്ന ഭീതിയിൽ നാട്ടുകാർ; നിരവധി കൃഷികൾ കാറ്റടിച്ച് നശിച്ചു
രാമപുരം: ഹെലികോപ്ടർ സാധാരണയിലും വളരെ താഴ്ന്നു പറന്നത് ജനങ്ങളിൽ ആശങ്ക പടർത്തി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ മറ്റത്തിപ്പാറ, രാമപുരം, കുറിഞ്ഞി തുടങ്ങിയ പ്രദേശങ്ങളിലാണ് ഹെലികോപ്റ്റർ താഴ്ന്നു പറന്നത്. ഹെലികോപ്ടറിന്റെ ശക്തിയേറിയ കാറ്റടിച്ച് മറ്റത്തിപ്പാറയിൽ നിരവധി ആളുകളുടെ കൃഷി നശിച്ചു. ഏകദേശം 30 അടി ഉയരത്തിലാണ് ഹെലികോപ്ടർ പറന്നത്. ഒരു മണിക്കൂറോളം സമയം ഹെലികോപ്ടർ ഈ പ്രദേശങ്ങളിൽ കറങ്ങിയതായി നാട്ടുകാർ പറഞ്ഞു. നിരവധി പേർ ഇതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും മൊബൈലിൽ പകർത്തിയിട്ടുണ്ട്. ഇന്ത്യൻ നേവിയുടെ 560 നന്പർ ഹെലികോപ്ടറാണ് വട്ടമിട്ട് പറന്നത്. രാമപുരം, കടനാട് പഞ്ചായത്തുകളിലെ ജനങ്ങൾ ആദ്യം കൗതുകത്തോടെയാണ് ഇത് കണ്ടതെങ്കിലും പിന്നീട് ഇത് തകർന്നു വീഴുമോയെന്ന ഭീതിയിലായി. കൃഷി നശിപ്പിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടും ഹെലികോപ്ടർ ഇത്രയും സമയം ഈ പ്രദേശങ്ങളിൽ താഴ്ന്ന് പറന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കടനാട് പഞ്ചായത്ത് മറ്റത്തിപ്പാറ സ്വദേശി സിബി…
Read Moreഇനി ഓൺലൈൻ വഴി മാത്രം..! എംപ്ലോയ് മെന്റിൽ രജിസ്ട്രേഷൻ, രജിസ്ട്രേഷന് പുതുക്കൽ തുടങ്ങി എല്ലാ സേവനങ്ങളും ഓൺലൈൻ രജിസ്ട്രേഷനിലൂടെ ലഭ്യമായി തുടങ്ങി
കോട്ടയം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതിനാൽ രജിസ്ട്രേഷൻ, രജിസ്ട്രേഷന്റ് പുതുക്കൽ, സർട്ടിഫിക്കറ്റ് കൂട്ടിച്ചേർക്കൽ തുടങ്ങിയ സേവനങ്ങൾക്കായി ഓൺലൈൻ പ്രയോജനപ്പെടുത്താവുന്നതാണ്.http://www.employment.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് സേവനങ്ങൾ ലഭ്യമാണ്. ഉദ്യോഗാർഥികൾ താമസിക്കുന്ന താലൂക്കിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേ പേര് രജിസ്റ്റർ ചെയ്യാൻ കഴിയൂ. പക്ഷേ ഇതിനായി ഓൺലൈൻ സൗകര്യം ഉപയോഗിച്ച ശേഷം പ്രിന്റൗട്ട് എടുത്ത് അറുപത് ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സർട്ടിഫിക്കറ്റുകൾ സഹിതം പരിശോധനയ്ക്ക് നേരിട്ട് ഹാജരായാൽ മതി.
Read Moreകുളമാവിൽ വിനോദസഞ്ചാരത്തിനെത്തിയ രണ്ടു യുവാക്കൾ പടുതാക്കുളത്തിൽ മുങ്ങി മരിച്ചു; കുളത്തിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം
കുളമാവ്: കുളമാവ് സ്വകാര്യ റിസോർട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കൾ പടുതാക്കുളത്തിൽ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി തുരുത്തിക്കാട്ടിൽപടിയിൽ സാജൻ ബാബു (27), തിരുവല്ല പാറയിൽ കുറ്റിയിൽ അൻവിൻ ചെറിയാൻ (25) എന്നിവരാണു മരിച്ചത്. എറണാകുളം ഇൻഫോപാർക്കിലെ ടിഐ ടെക്നോളജീസിലെ ജീവനക്കാരായ നാൽപതുപേരടങ്ങുന്ന സംഘത്തിൽപ്പെട്ട ഇവർ ഒരു ദിവസത്തെ വിനോദ സഞ്ചാരത്തിനായി ഇടുക്കിയിലെത്തിയപ്പോഴാണ് അപകടം. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ കുളമാവിലെ റിസോർട്ടിലെത്തി പന്തുകളിക്കുന്നതിനിടെ കുളത്തിൽ വീണ പന്തെടുക്കുന്നതിനായി നാലുപേർ കൈകോർത്തുനിന്നു ശ്രമിക്കുബോൾ ഇവർ രണ്ടുപേരും കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. കുളത്തിൽ മുങ്ങിത്താഴ്ന്ന ഇവരെ റിസോർട്ട് ജീവനക്കാരും നാട്ടുകാരും ചേർന്നു കണ്ടെടുത്തു മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 23 യുവാക്കളും 17 യുവതികളുമാണു സംഘത്തിൽ ഉണ്ടായിരുന്നത്. മൂലമറ്റത്തുനിന്നു ഫയർഫോഴ്സും ആംബുലൻസും സംഭവസ്ഥലത്ത് എത്തിയെങ്കിലും അതിനു മുന്പേ നാട്ടുകാർ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചു. കാഞ്ഞാർ എസ്ഐ പ്രിൻസ് ജോസഫ്,…
Read Moreഅമ്മൻ കുടമല്ല കാലിക്കുടം..!ജനങ്ങളുടെ ദാഹം മാറ്റാൻ കൂടുതൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാലിക്കുടങ്ങളുമായി ജനപ്രതിനിധികൾ മാർച്ച് നടത്തി
നെടുങ്കണ്ടം: കുടിവെള്ള വിതരണത്തിന് കൂടുതൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കരുണാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ കാലിക്കുടങ്ങളുമായി ഉടുന്പൻചോല താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഗ്രാമപഞ്ചായത്തുകൾവഴി കുടിവെള്ളം വാഹനങ്ങളിൽ ലഭ്യമാക്കുന്നതിനായി ഓരോ പഞ്ചായത്തിനും 10 ലക്ഷം രൂപ വീതമാണ് സർക്കാർ അനുവദിച്ചത്. ഈ തുക ഉപയോഗിച്ച് എല്ലാ പഞ്ചായത്തുകളും കുടിവെള്ളക്ഷാമം രൂക്ഷമായ മേഖലകളിൽ കുടിവെള്ളം വിതരണം ചെയ്തുവരികയാണ്. എന്നാൽ വാഹനക്കൂലി, മറ്റു ചിലവുകൾ ഉൾപ്പടെ സർക്കാർ അനുവദിച്ച 10 ലക്ഷം രൂപകൊണ്ട് മഴക്കാലം ആരംഭിക്കുന്നതുവരെ കുടിവെള്ള വിതരണം സാധ്യമല്ല. ജലക്ഷാമം രൂക്ഷമായ പഞ്ചായത്താണ് കരുണാപുരം. തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ മേഖലയിൽ മഴക്കുറവ് ജലക്ഷാമത്തിന് ആക്കം കൂട്ടുന്നു. 17 വാർഡുകളിലും കുടിവെള്ളം എത്തിക്കുന്നതിന് അനുവദിച്ച തുക തികയില്ലെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു. തുക കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും അനുകൂലമായ…
Read Moreകൂണുകൾ പോല ഷെഡ്ഡുകൾ..! 10 സെന്റിൽ താഴെയുള്ളവരുടെ ഷെഡ് പൊളിക്കേണ്ടെന്ന ഒറ്റവാക്ക്; മുഖ്യമന്ത്രിയുടെ പ്രസ്താവന മറയാക്കി മൂന്നാറിൽ കയ്യേറ്റ ശ്രമം വ്യാപകം
മൂന്നാർ: പത്തു സെന്റിൽ താഴെ താമസത്തിനായി പുര പണിതവരെ ഒഴിപ്പിക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മറയാക്കി മൂന്നാറിൽ വ്യാപകമായ കൈയ്യേറ്റങ്ങൾ നടക്കാനുള്ള സാധ്യത. ഈയൊരു വാദം മറയാക്കി സർക്കാർ ഭൂമികൾ കൈയേടക്കനാണ് കൈയേറ്റ മാഫിയയുടെ ശ്രമം. സർക്കാർ ഭൂമി കൈയേറി പത്തു സെന്റിൽ താഴെ ഒരു ഷെഡോ പരുയോ പണിയാനാണ് ഇവരുടെ നീക്കം. കോളനിയിൽ സർക്കാർ ഭൂമി കൈയ്യേറി റിസോർട്ട് നിർമ്മിച്ചിരിക്കുന്ന വൻകിട മുതലാളിമാരാണ് വീണ്ടും ഭൂമി കൈയ്യേറിയതായി ആരോപണമുയർന്നിട്ടുള്ളത്. മൂന്നാറിലെ അനധിക്യത കൈയ്യേറ്റങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്പോൾ മൂന്നാർ ഇക്കാനഗറിൽ വീണ്ടും സർക്കാർ ഭൂമികൾ വ്യാപകമായി കൈയ്യേറുന്നത്. ഇക്കാനഗറിലെ ട്രൈബ്യൂണൽ കോടതിയ്ക്ക് സമീപത്തെ കെ.എസ്.ഇ.ബിയുടെ ഭൂമിയിലും ഷെഡ് ഇത്തരത്തിൽ നിർമ്മിച്ചിട്ടുണ്ട്. കെഎസ്ഇബിയുടെ ക്വാർട്ടേഴ്സുകൾക്ക് സമീപത്തായി ഒറ്റരാത്രികൊണ്ടാണ് പുതിയതായി ഷെഡ് നിർമ്മിച്ചിരിക്കുത്. മറ്റുള്ളവരുടെ കണ്ണിൽ പെട്ടെന്ന് പെടാൻ സാധ്യതയില്ലാത്ത സ്ഥലങ്ങൾ തേടിപ്പിടിച്ചാണ് ഇത്തരത്തിൽ ഷെഡ് നിർമ്മിക്കുന്നത്.…
Read Moreതീവ്രവാദ ഭീഷണി നിലനിൽക്കേ ശബരിമല സന്നിധാന ദൃശ്യങ്ങൾ യുട്യൂബിൽ പ്രദർശിപ്പിച്ച സംഭവം ; ഇതുമൂലം ഭാവിയിൽ ഭീഷണിയുണ്ടാകുന്നില്ലെന്ന് സ്പെഷൽ ബ്രാഞ്ച്
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് തീവ്രവാദ ഭീഷണി ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് നിലനിൽക്കെ ക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും തന്ത്ര പ്രധാന ദൃശ്യങ്ങൾ യുട്യൂബിലൂടെ പ്രദർശിപ്പിച്ചതിലൂടെ ഏതെങ്കിലും തരത്തിലുള്ള ഭീഷണി ക്ഷേത്രത്തിനു ഭാവിയിലുണ്ടാകുന്നില്ലെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. ഇതു സംബന്ധിച്ചു മനുഷ്യാവകാശ കമ്മീഷനിൽ ജനശാക്തീകരണ കേന്ദ്രം സംസ്ഥാന സെക്രട്ടറി ബാലൻ വല്ലന നൽകിയ പരാതി പരിഗണിച്ച് തിരുവിതാംകൂർ ദേവസ്വം കമ്മീഷണറോടും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിലാണ് ക്ഷേത്രത്തിനു ഭീഷണിയാകില്ലെന്നു റിപ്പോർട്ട് നൽകിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ ആറിന് ശബരിമലയിൽ ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലിക്യാം ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ നിന്നു ലഭിച്ച ദൃശ്യങ്ങളാണ് യു ടൂബിൽ ഇട്ടത്. പോലീസിന്റെ ശ്രദ്ധയിൽ ഇതുപെട്ടതിനേതുടർന്ന് പിൻവലിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ദുരുദ്ദേശം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും പ്രദർശിപ്പിച്ചവർക്ക് അത്തരത്തിൽ എന്തെങ്കിലും ലക്ഷ്യങ്ങൾ ഇതിനു…
Read Moreഞങ്ങൾക്ക് പഠിക്കേണ്ടേ..! മെഡിക്കൽ കോളജ് സ്റ്റാഫ് നഴ്സ് ഹോസ്റ്റലിൽ വൈദ്യുതി ഉപയോഗത്തിനു നിയന്ത്രണം; 10ന് ശേഷം വൈദ്യുതി ഉപയോഗി ച്ചാൽ 10 രൂപ അധികം നൽകേണ്ടി വരുന്നതായി വിദ്യാർഥികൾ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് സ്റ്റാഫ് നഴ്സ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിനികൾ വൈദ്യുതി ഉപയോഗിക്കുന്നതിന്റെ പേരിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതായി പരാതി. നാലാം വർഷ ബിഫാം വിദ്യാർഥിനികളാണു ബുദ്ധിമുട്ടുന്നത്. ബിഫാം വിദ്യാർഥികൾക്കു സ്വന്തമായി ഹോസ്റ്റൽ ഇല്ലാത്തതിനാൽ പെണ്കുട്ടികൾ സ്റ്റാഫ് നഴ്സിന്റെ ഹോസ്റ്റലിലും ആണ്കുട്ടികൾ എംബിബിഎസ് വിദ്യാർഥികളുടെ ഹോസ്റ്റലിലുമാണു താമസിക്കുന്നത്. നാലാം വർഷ വിദ്യാർഥികൾക്കു 20–ാംതീയതിയാണു പരീക്ഷ ആരംഭിക്കുന്നത്. അതിനാൽ രാത്രികാലങ്ങളിൽ വിദ്യാർഥികൾ ഏറെ നേരമിരുന്ന് പഠിക്കാറുണ്ട്. ഇങ്ങനെ പഠിക്കാൻ വൈദ്യുതി ഉപയോഗിക്കുന്നതിനാണു ഹോസ്റ്റൽ അധികൃതർ സമ്മതിക്കാത്തത്. ഹോസ്റ്റലിൽ നിന്നും പഠിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതോടെ നിരവധി വിദ്യാർഥിനികൾ ഹോസ്റ്റലിൽ താമസം മാറ്റിക്കഴിഞ്ഞു. ഇപ്പോൾ ഒരു വിദ്യാർഥി ഒരുമാസം വെള്ളം, വൈദ്യുതി എന്നിവയ്ക്കായി 150 രൂപയാണു നല്കുന്നത്. കഴിഞ്ഞ മാസം നാലാം വർഷ വിദ്യാർഥികളിൽനിന്നും ഹോസ്റ്റൽ അധികൃതർ 160 രൂപവരെ അധിക ചാർജായി ഈടാക്കിയെന്നും പരാതിയുണ്ട്. രാത്രി 10നുശേഷം ലൈറ്റ് ഉപയോഗിച്ചാൽ വീണ്ടും…
Read Moreകളഞ്ഞുകിട്ടിയ താലിമാല പോലീസിൽ ഏൽപ്പിച്ച് വനിതാ കണ്ടക്ടർ മാതൃകയായി; മാല നഷ്ടപ്പെട്ടകാര്യം അറിയിക്കാൻ എത്തിയ പ്പോൾ കണ്ടക്ടറും മാലയുമായി എത്തുകയായിരുന്നു
തലയോലപ്പറന്പ്: കളഞ്ഞുകിട്ടിയ താലിമാല പോലീസിൽ ഏൽപ്പിച്ച് വനിതാ കണ്ടക്ടർ മാതൃക കാട്ടി. തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ കരുനാഗപ്പള്ളി സ്വദേശിനിയായ ബിന്ദു ജയപ്രകാശാണു മാതൃക കാട്ടിയത്. വൈക്കം കിളിയാറ്റുനട വെമ്മൂട്ടിൽ പ്രിയയുടെ മാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ 10ന് ആലപ്പുഴയിൽനിന്നു കട്ടപ്പനയ്ക്കുള്ള ബസിൽ കയറി വൈക്കത്തിറങ്ങിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം പ്രിയ അറിയുന്നത്. തുടർന്ന് വൈക്കം പോലീസിൽ വിവരമറിയിച്ചു. ഈ സമയം കളഞ്ഞു കിട്ടിയ മാലയുമായി വനിതാ കണ്ടക്ടർ തലയോലപ്പറന്പ് പോലീസ് സറ്റേഷനിലെത്തി. തുടർന്ന് തലയോലപ്പറന്പ് പോലീസ് സ്റ്റേഷനിലെത്തിയ ഇവർക്ക് എഎസ്ഐ പി.എ. ലത്തീഫ് മാല മടക്കി നൽകി.
Read Moreകുമ്മനത്ത് വീട് ആക്രമിച്ച് വാഹനങ്ങൾ തല്ലിത്തകർത്ത കേസ്; എസ്എഫ്ഐ ജില്ലാ സെക്രട്ടറി കേസിലെ ഒന്നാം പ്രതി ; ഇന്നു കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന് പോലീസ്
കോട്ടയം: കുമ്മനത്ത് വീട് ആക്രമിച്ച് വാഹനങ്ങൾ തല്ലിത്തകർത്ത കേസിൽ ഇന്നു കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന് വെസ്റ്റ് പോലീസ് അറിയിച്ചു. ഇന്നലെ അറസ്റ്റിലായ മൂന്നു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണൂർ തളിപ്പറന്പ് രാജുഭവനിൽ പ്രിൻസ് ആൻറണി (23), ഇടുക്കി ദേവികുളം സ്വദേശി ജെയിൻ രാജ് (22), കോട്ടയം കുറിച്ചി സ്വദേശി സിനു സിൻഘോഷ് (23) എന്നിവരെയാണു റിമാൻഡ് ചെയ്തത്. ചങ്ങനാശേരിയിൽ തിയറ്ററിൽ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണു സിനുവെന്നും വെസ്റ്റ് എസ്ഐ എം.ജെ.അരുണ് പറഞ്ഞു. ആക്രമണത്തിന് നേതൃത്വം നൽകിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ.ബാബുവിനെ ഒന്നാം പ്രതിയാക്കി കണ്ടാലറിയാവുന്ന 20പേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിനുശേഷം ആശുപത്രിയിൽ ചികിത്സ തേടിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ.ബാബു ഡിസ്ചാർജ് ചെയ്താലുടൻ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. കഴിഞ്ഞ ശനിയാഴ്ച രാത്രി 10നാണ് കുമ്മനം ഇളങ്കാവ്…
Read More