കോട്ടയം: കുമ്മനത്ത് വീട് ആക്രമിച്ച് വാഹനങ്ങൾ തല്ലിത്തകർത്ത കേസിൽ ഇന്നു കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന് വെസ്റ്റ് പോലീസ് അറിയിച്ചു. ഇന്നലെ അറസ്റ്റിലായ മൂന്നു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണൂർ തളിപ്പറന്പ് രാജുഭവനിൽ പ്രിൻസ് ആൻറണി (23), ഇടുക്കി ദേവികുളം സ്വദേശി ജെയിൻ രാജ് (22), കോട്ടയം കുറിച്ചി സ്വദേശി സിനു സിൻഘോഷ് (23) എന്നിവരെയാണു റിമാൻഡ് ചെയ്തത്. ചങ്ങനാശേരിയിൽ തിയറ്ററിൽ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണു സിനുവെന്നും വെസ്റ്റ് എസ്ഐ എം.ജെ.അരുണ്‍ പറഞ്ഞു. ആക്രമണത്തിന് നേതൃത്വം നൽകിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ.ബാബുവിനെ ഒന്നാം പ്രതിയാക്കി കണ്ടാലറിയാവുന്ന 20പേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിനുശേഷം ആശുപത്രിയിൽ ചികിത്സ തേടിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ.ബാബു ഡിസ്ചാർജ് ചെയ്താലുടൻ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. കഴിഞ്ഞ ശനിയാഴ്ച രാത്രി 10നാണ് കുമ്മനം ഇളങ്കാവ്…
Read MoreCategory: Kottayam
മാതൃകാ ഡ്രൈവർക്കുള്ള സംസ്ഥാന അവാർഡ് കടുത്തുരുത്തി സ്വദേശി കെ.പി.ബോസിന്; 32വർഷമായി വാഹനമോടി ക്കുന്ന ബോസിന് ഇതുവരെ അപകടമോ കേസോ ഉണ്ടായിട്ടില്ല
കടുത്തുരുത്തി: റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറത്തിന്റെ (ആർഎഎഫ്) മാതൃകാ ഡ്രൈവർക്കുള്ള സംസ്ഥാന അവാർഡ് കടുത്തുരുത്തി സ്വദേശിക്ക്. അലരി കണ്ണന്തറയിൽ കെ.പി. ബോസിന് ആണ് അവാർഡ് ലഭിച്ചത്. 32 വർഷമായി ഹെവി ഉൾപെടെയുള്ള വാഹനങ്ങൾ ഓടിക്കുന്ന ബോസിന് ഇതുവരെ അപകടങ്ങളോ, കേസുകളോ നേരിടേണ്ടി വന്നട്ടില്ല. ഇതാണ് ബോസിനെ അവാർഡിനർഹനാക്കിയത്. 1985 കാലത്താണ് ബോസ് ഡ്രൈവിംഗ് മേഖലയിലേക്ക് എത്തുന്നത്. കടുത്തുരുത്തി സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഡ്രൈവറായിട്ടാണ് തുടക്കം. പിന്നീട് വലിയ വാഹനങ്ങളിലേക്ക് മാറൂകയായിരുന്നു. ഇപ്പോൾ കടുത്തുരുത്തിയിൽ പിക്കപ്പ് ഓടിക്കുകയാണ് ഇദേഹം. പോലീസ്, ആർറ്റിഒ എന്നിവടങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അവാർഡിനർഹരായവരെ തെരഞ്ഞെടുക്കുന്നത്. മലപ്പുറത്ത് വച്ചു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയിൽ നിന്നും മാതൃകാ ഡ്രൈവർക്കുള്ള അവാർഡ് ബോസ് ഏറ്റുവാങ്ങി. കോട്ടയം ജില്ലയിൽ ബോസ് ഉൾപെടെ നാല് പേർക്കാണ് അവാർഡ് ലഭിച്ചത്. അലരി പുരുഷ സ്വാശ്രയസംഘത്തിലെ അംഗമായ ബോസിന് ഇന്നലെ സംഘത്തിന്റെ നേതൃത്വത്തിൽ…
Read Moreകുമ്മനത്തു വീട് ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ; 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടമ്മ; പരസ്പരം പഴിചാരി സിപിഎമ്മും ബിജെപിയും
കോട്ടയം: കുമ്മനത്തു വീട് ആക്രമിച്ച സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ സ്വദേശി ജെയിൻ രാജു(22), കണ്ണൂർ പയ്യന്നൂർ സ്വദേശി പ്രിൻസ് ആന്റണി(23), കോട്ടയം കുറിച്ചി സ്വദേശി ഷിനു(23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് എസ്എഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറി ഉൾപ്പെടെ 20 പേർക്കെതിരെ കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ശനിയാഴ്ച രാത്രി 10നു കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിനു സമീപം കല്ലുമട റോഡിൽ വഞ്ചിയത്തു പി.കെ.സുകുവിന്റെ വീടിനു നേരെയാണു ആക്രമണമുണ്ടായത്. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെതുടർന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ.ബാബുവിന്റെ നേതൃത്വത്തിൽ വീടാക്രമിച്ചുവെന്നാണു വീട്ടുകാർ പോലീസിനു നല്കിയ പരാതിയിൽ പറയുന്നത്. അക്രമത്തിനുശേഷം വീട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ചു പോലീസ് എത്തിയശേഷവും അക്രമികൾ പടക്കമെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്്ടിച്ചുവെന്നും പറയപ്പെടുന്നു. ആക്രമണത്തിൽ വീടിന്റെ…
Read Moreആബന്ധം ഞങ്ങൾക്ക് വേണ്ട..! സിപിഎം ബന്ധത്തിൽ നിലപാട് കടുപ്പിച്ച് പി.ജെ. ജോസഫ് വിഭാഗം ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണം
കോട്ടയം: ജില്ലാ പഞ്ചായത്തിൽ കോണ്‍ഗ്രിനു പിന്തുണ പിൻവലിച്ചതിനെ തുടർന്നുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കേരള കോണ്‍ഗ്രസ് -എം പാർലമെന്ററി പാർട്ടി യോഗം ഇന്നു ചേരാനിരിക്കെ നിലപാടു കടുപ്പിച്ച് പി.ജെ. ജോസഫ് വിഭാഗം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. നിർണായക പാർലമെന്ററി യോഗത്തിൽ നിന്ന് ജോസഫും കൂട്ടരും വിട്ടുനിന്നേക്കുമെന്നും അറിയുന്നു. കഴിഞ്ഞയാഴ്ച പാർട്ടി ചെയർമാൻ കെ.എം. മാണി വിളിച്ച യോഗത്തിൽ എംഎൽഎമാരായ പി.ജെ. ജോസഫും മോൻസ് ജോസഫും പങ്കെടുത്തിരുന്നില്ല.
Read Moreനമ്മുടെ ചിഹ്നം കൈപ്പത്തി..! കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടുപോയാൽ കോണ്‍ഗ്രസ് പ്രവർത്തകർക്ക് സ്വന്തം ചിഹ്നത്തിൽ വോട്ട് ചെയ്യാൻ സാധിക്കുമെന്ന് തിരുവഞ്ചൂർ
കോട്ടയം: കെ.എം. മാണിയും ജോസ് കെ. മാണിയും കോണ്‍ഗ്രസിനോട് ചെയ്തത് ചതിയൻ ചന്തു പോലും ചെയ്യാത്തതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ജീവിതത്തിൽ ഇതുവരെ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യാൻ സാധിക്കാതിരുന്ന ഒട്ടെറെ കോണ്‍ഗ്രസിന്റെ സജീവ പ്രവർത്തകർ കോട്ടയം ജില്ലയിലുണ്ട്. കെ.എം. മാണിയുടെയും ജോസ് കെ. മാണിയുടെയും നേതൃത്വത്തിൽ കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടുപോയാൽ കോണ്‍ഗ്രസ് പ്രവർത്തകർക്ക് സ്വന്തം ചിഹ്നത്തിൽ വോട്ട് ചെയ്യാൻ സാധിക്കും. കോണ്‍ഗ്രസ് പ്രവർത്തകർക്ക് സ്വാതന്ത്ര്യമാണ് ഇതോടെ ലഭിച്ചത്. ആത്മാഭിമാനം വീണ്ടെടുക്കാൻ ഇതോടെ സാധിക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒപ്പം നിൽക്കുമെന്ന് ജോസ് കെ. മാണി തന്റെ കൈപിടിച്ച് പറഞ്ഞതാണ്. കൊലച്ചതിയാണു ചെയ്തത്. ഒരു കുഴപ്പവുമില്ല. ഇ.ജെ. ആഗസ്തി പ്രസിഡന്റ് സ്ഥാനം രാജിവച്ചത് കേരള കോണ്‍ഗ്രസ് കൊടുത്ത മുന്നറിയിപ്പാണ്. കോണ്‍ഗ്രസിനു ജില്ലയിൽ 1964നുശേഷം മുന്നേറ്റത്തിനു ലഭിക്കുന്ന അവസരമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും…
Read Moreവ്യക്തമായ അഭിപ്രായമുണ്ട്..! പാലായിൽ വിളിച്ചു ചേർത്ത പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമെന്ന് മോൻസ് ജോസഫ്
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം. മാണി പാലായിൽ വിളിച്ചു ചേർത്ത പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമാണെന്ന് മോൻസ് ജോസഫ് എംഎൽഎ. അതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കേണ്ട കാര്യമില്ല. അടുത്ത പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കും. കോട്ടയം സംഭവവുമായി ബന്ധപ്പെട്ട് വ്യക്തമായ അഭിപ്രാ യമുണ്ട്, അത് വ്യക്തമാക്കിയിട്ടുമുണ്ട്- മോൻസ് പറഞ്ഞു. ശനിയാഴ്ച നടന്ന യോഗത്തിൽ പാർട്ടി വർക്കിംഗ് ചെയർമാൻ കൂടിയായ പി.ജെ. ജോസഫും പങ്കെടുത്തിരുന്നില്ല. ശനിയാഴ്ച രാത്രി ഏഴിനു കുറവിലങ്ങാട് നടന്ന യോഗത്തിൽ കെ.എം. മാണിക്കൊപ്പം മോൻസ് പങ്കെടുത്തിരുന്നെങ്കിലും പാലായിലെ യോഗത്തിലേക്കു വരാതെ അദ്ദേഹം മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾക്കു പിന്നാലെ പാർട്ടിയിൽ ഭിന്നത രൂപപ്പെട്ടതായി വാർത്തകൾ വരുന്നതിനിടെയാണ് പി.ജെ. ജോസഫും മോൻസും വിട്ടു നിന്നത്.
Read Moreവാരിക്കോരി കിട്ടും..! കേരള കോൺഗ്രസുകൾ ഒന്നിച്ച് എൻഡിഎ മുന്നണിയെ ശക്തിപ്പെടുത്തിയാൽ സംസ്ഥാനത്തിനു വലിയനേട്ടമെന്ന് പി.സി. തോമസ്
കോട്ടയം: കേരള കോൺഗ്രസുകൾ ഒന്നിച്ച് എൻഡിഎ മുന്നണിയെ ശക്തിപ്പെടുത്തിയാൽ സംസ്ഥാനത്തിന് വലിയ നേട്ടമുണ്ടാകുമെന്ന് കേരള കോൺഗ്രസ് ചെയർമാനും എൻഡിഎ ദേശീയ കമ്മിറ്റിയംഗവുമായ പി.സി. തോമസ് അഭിപ്രായപ്പെട്ടു. ക്രിസ്ത്യൻ ബിഷപ്പിനെ നികൃഷ്ടജീവിയെന്നു വിശേഷിപ്പിച്ച നേതാവിനെ വാഴ്ത്താനുള്ള നീക്കം അപകടമാണെന്നു കേരള കോൺഗ്രസ്- സിപിഎം ബാന്ധവ നീക്കത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.
Read Moreവണ്‍ടൈം രജിസ്ട്രേഷനിൽ ജാഗ്രത വേണം: ഉയർന്ന റാങ്ക് കിട്ടിയാലും തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയ പേരിൽ നിങ്ങൾക്ക് ജോലി ലഭിക്കില്ലെന്ന് പിഎസ്സി
ഇടുക്കി: ഓണ്‍ലൈന്‍ രജിസ്ട്രേഷന് സമയത്ത് ഉദ്യോഗാര്‍ഥികള്‍ ജാഗ്രത കാട്ടുകയും തെറ്റില്ലാതെ വണ്‍ടൈം രജിസ്ട്രേഷന് നടത്തുകയും ചെയ്തില്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെടുമെന്നും പിന്നീടത് പരിഹരിക്കാന്‍ സാധിക്കില്ലെന്നും കേരള പബ്ലിക് സര്‍വീസ് കമ്മീഷന് അംഗം പ്രാഫ. ലോപ്പസ് മാത്യു പറഞ്ഞു. പിഎസ്സിയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ അക്ഷയകേന്ദ്രം ജീവനക്കാര്‍ക്ക് ഒറ്റത്തവണ രജിസ്ട്രേഷനില്‍ നല്കിയ ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈനില്‍ വണ്‍ടൈം രജിസ്ട്രേഷന് സമയത്ത് വരുത്തുന്ന തെറ്റുകള്‍ മൂലം ഉയര്‍ന്ന റാങ്ക് കിട്ടിയിട്ടും ജോലി ലഭിക്കാതെ പോകുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം ഉദ്യോഗാര്‍ഥികളെ ബോധ്യപ്പെടുത്തി പൂര്‍ണമായ രജിസ്ട്രേഷന് നടത്താന്‍ അക്ഷയ ജീവനക്കാര്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ചട്ടപ്രകാരം പിഎസ്സി ഒരു വിജ്ഞാപനം പുറത്തിറക്കിയാല്‍ പിന്നീട് അതില്‍ ഒരു കാര്യത്തിലും മാറ്റം വരുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും ഉദ്യോഗാര്‍ഥികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ക്രമമായും ചിട്ടയായും സമയബന്ധിതമായും പാലിക്കണമെന്നും…
Read Moreആദ്യം പ്രതിഷേധം പിന്നെ സന്തോഷം..! കടുത്തുരുത്തിയിലെ കോൺഗ്രസു കാർ പറയുന്നു ഇനി കേരളാ കോൺഗ്ര സിനു വേണ്ടി പണിയെടുക്കേണ്ടി വരില്ലല്ലോയെന്ന്
കടുത്തുരുത്തി: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളാ കോണ്‍ഗ്രസ് എം തങ്ങളെ വെട്ടിയതിൽ പ്രതിഷേധമറിയിച്ചാണ് കോണ്‍ഗ്രസ് പ്രവർത്തകർ നിരത്തിലിറങ്ങിയതെങ്കിലും കടുത്തുരുത്തിയിൽ കാലാകാലങ്ങളായി കേരളാ കോണ്‍ഗ്രസിന് വേണ്ടി പണിയെടുക്കേണ്ടി വന്ന സാഹചര്യം ഒഴിവായതിലുള്ള സന്തോഷവും ആഹ്ലാദവും കോൺഗ്രസ് പ്രവർത്തകരിൽ പലരും ഇന്നലെ ടൗണിൽ പങ്കുവച്ചു. കാലാകാലങ്ങളായി ലോക്സഭ, നിയമസഭാ, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെല്ലാം കടുത്തുരുത്തിയിലെ കോണ്‍ഗ്രസ് പ്രവർത്തകർ കേരളാ കോണ്‍ഗ്രസ് എമ്മിന് വേണ്ടി പ്രവർത്തിച്ചു വരികയായിരുന്നു. പലതവണ പ്രാദേശിക നേതൃത്വം ഇക്കാര്യത്തിൽ മാറ്റമുണ്ടാകാൻ ആഗ്രഹിക്കുകയും ജില്ലാ, സംസ്ഥാന നേതൃത്വങ്ങളെ അറിയിക്കുകയും ചെയ്തിരുന്നെങ്കിലും അവസാനസമയം സീറ്റ് കേരളാ കോണ്‍ഗ്രസിന് നൽകി ക്കൊണ്ട് മുകളിൽ നിന്നു നിർദശം വരികയും ഇതനുസരിച്ചു പ്രവർത്തിക്കുകയുമായിരുന്നു കോണ്‍ഗ്രസ് പ്രവർത്തകർ ചെയ്തിരുന്നത്. നിയോജക മണ്ഡലത്തിൽ തങ്ങളാണ് വലിയകക്ഷിയെന്ന് ഇരുകൂട്ടരും അവകാശവാദമുന്നയിക്കുന്നുമുണ്ട്. കടുത്തുരുത്തി എംഎൽഎ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും മാണിയും കൂട്ടരും മറുകണ്ടം ചാടിയതോടെ ഇനിയെങ്കിലും വരുന്ന തെരഞ്ഞെടുപ്പുകളിൽ സ്വന്തം സ്ഥാനാർഥിക്കു…
Read Moreകാർ ലോറിയിൽ ഇടിച്ച് അധ്യാപിക മരിച്ചു; സഹോദരിയുടെ കല്യാണത്തിന് ഗൽഫിൽ നിന്നെത്തുന്ന മകനെ സ്വീകരിക്കാൻ പോകുമ്പോളായിരുന്നു അപകടം
അങ്കമാലി: ഗൾഫിൽ നിന്നെത്തുന്ന മകനെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് പോയ ദമ്പതികൾ അപകടത്തിൽ പെട്ടു. ഭാര്യ മരിച്ചു. ഭർത്താവ് പരുക്കുകളോടെ ആശുപത്രിയിൽ. മുണ്ടക്കയം ആഞ്ഞിലിമുട്ടിൽ സതീഷ് ബാബുവിന്റെ ഭാര്യയും ഒളയനാട് എസ്ജിഎം യുപി സ്കൂളിലെ ഹെഡ്മിസ്ട്രസുമായ ലൈല (55) ആണ് മരിച്ചത്. ഭർത്താവ് സതീഷ് ബാബുവിനെ പരുക്കുകളോടെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ രണ്ടരയോടെ എംസി റോഡിൽ മറ്റൂർ ആശുപത്രിക്കു സമീപത്താണ് അപകടം. കോട്ടയം ഭാഗത്തേക്ക് പോയ നാഷണൽ പെർമിറ്റ് ലോറിയിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപേ ലൈലയുടെ മരണം സംഭവിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്കകത്ത് രക്തസ്രാവമമുണ്ടായതാണ് മരണത്തിനിടയാക്കിയത്. ബാംഗ്ലൂരിൽ ദന്തഡോക്ടറായ സഹോദരി ആര്യയുടെ വിവാഹ ഒരുക്കങ്ങൾക്കായിട്ടാണ് റെലീഷ് സൗദിയിൽ നിന്നും നാട്ടിലേക്കെത്തിയത്. തന്നെ സ്വീകരിക്കാനെത്തിയ അമ്മ അടുത്തെത്തുന്നതിന് അഞ്ചു കിലോമീറ്ററുകൾക്കു മുൻപ് അപകടത്തിൽ മരിച്ചെന്ന വാർത്തയാണ് റെലീഷിനെ തേടിയെത്തിയത്.…
Read More