കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേരളകോണ്‍ഗ്രസ്-എം രാഷ്ട്രീയവഞ്ചന കാട്ടിയെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്. വിശ്വാസവഞ്ചന കാട്ടിയ ജോസ് കെ. മാണി എംപി രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏപ്രിൽ മൂന്നിന് കേരള കോണ്‍ഗ്രസ് എമ്മും കോണ്‍ഗ്രസും തമ്മിൽ എഴുതിയുണ്ടാക്കിയ രേഖയുടെ ലംഘനമാണ് ഇന്ന് നടന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ ആറ് അംഗങ്ങളും കോണ്‍ഗ്രസിന്റെ എട്ട് അംഗങ്ങളും അഡ്വ. സണ്ണി പാന്പാടിയെ പ്രസിഡന്റായി തെരഞ്ഞെടുകാമെന്ന് രേഖയുണ്ടാക്കിയതാണ്. ഈ രേഖയുടെ മഷി ഉണങ്ങുന്നതിന് മുൻപ് തന്നെ കേരളകോണ്‍ഗ്രസ്എം വഞ്ചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. കേരള കോണ്‍ഗ്രസിന്റെ അധികര മോഹമാണ് സിപിഎമ്മുമായി കോട്ടയത്ത് കൈകോർത്തത്. കേരള കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെ ജാരസന്തതിയാണ് ഇന്ന് കോട്ടയത്ത് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവർത്തകർ സന്തോഷവാൻമാർ അണെന്നും കോണ്‍ഗ്രസ് പാർട്ടിയുടെ അടിയന്തര നേതൃയോഗം ഇന്ന് ചേരുമെന്നും ജോഷി ഫിലിപ്പ് അറിയിച്ചു.
Read MoreCategory: Kottayam
പണിപാളും..! വനിതാ കമ്മീഷനിൽ വ്യാജപരാതികൾ കൂടുന്നു; പരാതികൾ തെറ്റാണെന്ന് കണ്ടാൽ കർശന നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷനംഗം ഡോ. ജെ. പ്രമീളാദേവി
കോട്ടയം: വ്യാജ പരാതി നല്കി വനിതാ കമ്മീഷനെ ദുരുപയോഗം ചെയ്യുന്ന പ്രവണത വർധിക്കുന്നതായി കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിൽ വ്യാജ പരാതികളുമായി എത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന വനിതാ കമ്മീഷനംഗം ഡോ. ജെ. പ്രമീളാദേവി. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ഇന്നലെ നടന്ന സിറ്റിംഗിലാണ് അവർ ഇക്കാര്യം ചൂണ്ടികാട്ടിയത്. പള്ളിയിൽ കുശിനി പണി ചെയ്യുന്ന ഒരു സ്ത്രീ എട്ട് പേർ തന്നെ അധിക്ഷേപിച്ചതായി ആരോപിച്ച് നൽകിയ പരാതിയിൽ ഒരാളുടെ പേര് മാത്രം സൂചിപ്പിച്ചിട്ടുളളതിനെപ്പറ്റി തിരക്കിയപ്പോൾ താനല്ല പരാതി തയാറാക്കിയതെന്നാണു പരാതിക്കാരി വെളിപ്പെടുത്തിയത്. പരാതി സംബന്ധിച്ചു കൂടുതൽ വിവരം നൽകാനും അവർ തയാറായില്ല. സ്കൂളിലേക്കുളള യാത്രയ്ക്കിടയിൽ സ്കൂട്ടറിടിച്ചു പരിക്കേറ്റ വിദ്യാർഥിയെ അധ്യാപകർ ആശുപത്രിയിലെത്തിച്ചെങ്കിലും മതിയായ ചികിത്സ നൽകാൻ അധ്യാപകർ നടപടി സ്വീകരിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പരിശോധിക്കവേ പരാതിയിൽ പറഞ്ഞിരിക്കുന്ന അധ്യാപകരല്ല മറ്റൊരു അധ്യാപകനെതിരെയാണു പരാതിയെന്നും അയാളുടെ…
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ..! ജലാശയങ്ങ ളിലും വഴിയോരങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്ന സംഘം സജീവം; കക്കൂസ് ടാങ്ക് ക്ലീൻ ചെയ്യാൻ ഈടാക്കുന്നത് കാൽ ലക്ഷംരൂപ
കോട്ടയം: കക്കൂസ് മാലിന്യം നീക്കം ചെയ്യും എന്ന പരസ്യം നൽകി ഇവ കോരി വഴിയോരങ്ങളിലും ജലാശയങ്ങളിലും തള്ളുന്ന സംഘങ്ങൾ നിരവധി. കഴിഞ്ഞയാഴ്ച പേരൂരിൽ നാട്ടുകാർ കക്കൂസ് മാലിന്യ ലോറി പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. എറണാകുളം, ആലപ്പുഴ ജില്ലകളിലുള്ള ഏതാനുംപേർ ഇത് വൻവരുമാനമുള്ള തൊഴിലാ ക്കി മാറ്റിയിരിക്കുകയാണ്. കക്കൂസ് ടാങ്ക് ക്ലീൻ ചെയ്യുന്നതിന് കാൽ ലക്ഷംരൂപ വരെ വാങ്ങുന്ന ഏജൻസികൾ കുടിവെള്ളം എന്ന ബോർഡ് പുറത്ത് എഴുതി വച്ച് ടാങ്കർ ലോറികളിൽ കയറ്റി ഇവ കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിക്കുന്നത് പതിവാക്കിയിരിക്കുകാണ്. കുമരകം, വടവാതൂർ, കിടങ്ങൂർ, തലയോലപറന്പ് പ്രദേശങ്ങളി ലെ തോടുകളിലും കാനകളിലുമാണ് ഇവർ കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത്. പിടികൂടിയാൽ 5000രൂപ മാത്രം പിഴയടച്ച് ലോറികൾ വീണ്ടെടുക്കുകയാണു പതിവ്. നാട്ടുകാർ പിടികൂടി ഇത്തരക്കാരെ കൈകാര്യം ചെയ്യുന്നതും ലോറികൾക്ക് കേടുപാടുണ്ടാക്കുന്നതും മാത്രമാണ് ശിക്ഷ. വിവിധ സ്റ്റേഷനുകളിൽ പോലീസിനു കൈമട…
Read Moreകൊച്ചി റേഞ്ച് ഐജിയുടെ വാഹനം അപകടത്തിൽപ്പെട്ടു; എതിരേ വന്ന ഓട്ടോയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടം ഉണ്ടായത്; ആർക്കും പരിക്കില്ല
കോട്ടയം: കൊച്ചി റേഞ്ച് ഐജി പി. വിജയന്റെ ഒൗദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. ഇന്നു രാവിലെ 7.30ഓടെ കോട്ടയം അടിച്ചിറയ്ക്കു സമീപമാണ് അപകടമുണ്ടായത്. എതിരേ വന്ന ഓട്ടോയിൽ ഐജി സഞ്ചരിച്ചിരുന്ന വാഹനം ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഐജി പി.വിജയൻ സഞ്ചരിച്ച ഒൗദ്യോഗിക വാഹനമായ ഇന്നോവ കാർ നിയന്ത്രണംവിട്ട് സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കോട്ടയം ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ. യാത്രാമധ്യേ കോട്ടയം ഭാഗത്തേക്ക് ഓട്ടോറിക്ഷാ തിരിച്ചപ്പോൾ ഓട്ടോയിൽ ഇടിക്കാതിരിക്കാൻ ഇന്നോവ വെട്ടിച്ചതാണ് അപകടത്തിനു കാരണമായത്. അപകടത്തിൽ ആർക്കും പരിക്കില്ല. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ 850 എസ്പിസി കേഡറ്റുകളുടെ രണ്ട് വർഷത്തെ ഇൻഡോർ ഒൗട്ട്ഡോർ പരിശീലനത്തിനുശേഷമുള്ള പാസിംഗ് ഒൗട്ട് പരേഡിൽ പങ്കെടുക്കാൻ എറണാകുളത്ത് നിന്നും കോട്ടയത്തേക്കുള്ള യാത്രാമധ്യേയാണ് ഐ.ജി പി. വിജയൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. തുടർന്ന് പി.വിജയനെ മറ്റൊരു പോലീസ് വാഹനത്തിൽ കോട്ടയത്തെത്തിച്ചു. ു
Read Moreഇനി കുരുക്കില്ലാ കോട്ടയം..! നഗരത്തിന്റെ സ്വപ്നപദ്ധതിയായ ആകാശനടപ്പാതയ്ക്ക് ജീവൻവച്ചു; നിർമാണത്തിന് നഗരസഭ കൗണ്‍സിൽ അനുമതി നൽകി
കോട്ടയം: കോട്ടയം നഗരത്തിന്റെ സ്വപ്നപദ്ധതിയായ ആകാശനടപ്പാതയ്ക്ക് വീണ്ടും ചിറകുമുളയ്ക്കുന്നു. പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പിനിടെ നഗരസഭാ സ്ഥലത്ത് ആകാശപ്പാതയുടെ ചവിട്ടുപടി നിർമാണത്തിന് നഗരസഭ കൗണ്‍സിൽ അനുമതി നൽകി. ഇന്നലെ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ചു തീരുമാനമുണ്ടായത്. നഗരത്തിന്റെ വികസനത്തിന് ആകാശനടപ്പാത അനിവാര്യമാണെന്നു ഭരണപക്ഷം വിലയിരുത്തി. പ്രതിപക്ഷ എതിർപ്പ് വകവയ്ക്കാതെയാണു ഭരണപക്ഷം അനുമതി നല്‍കിയത്. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന നഗരസഭ നിലവിൽ സ്ഥല പരിമിതിമൂലം ബുദ്ധിമുട്ടിലാണ്. കെട്ടിടം ഇനിയും വികസിപ്പിക്കാൻ കഴിയില്ല എന്നുമാത്രമല്ല, നിലവിലെ പാർക്കിംഗ് പോലും അനിശ്ചതാവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ ആകാശനടപ്പാത നിർമാണത്തിന് സ്ഥലം വിട്ടുനൽകിയാൽ നഗരസഭാ വാഹനങ്ങൾ പോലും പാർക്ക് ചെയ്യാനാവാത്ത സ്ഥിതിയുണ്ടാകുമെന്നും പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി. സ്ഥലം വിട്ടു നൽകുന്നതും നിർമാണത്തിനു മാത്രമായി അനുമതി നൽകുന്നു എന്നതും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നായിരുന്നു ബിജെപിയുടെ വിലയിരുത്തൽ. നിർമാണത്തിന് അനുമതി നൽകുന്നതോടെ സ്ഥലത്തു പിന്നെ നഗരസഭയ്ക്ക് അവകാശമില്ലെന്ന…
Read Moreസംസ്ഥാന സർക്കാരിനു കണ്ടകശനി..! മണി വിഷയത്തിൽ നിയമസഭയിൽ ന്യായീകരിക്കുകയും പാർട്ടിയിൽ പരസ്യശാസന നൽകുകയും ചെയ്തത് ഇരട്ടത്താപ്പെന്ന് പി.സി.ജോർജ്
കുമരകം: സംസ്ഥാന സർക്കാരിന് ഇപ്പോൾ കണ്ടകശനിയുടെ കാലമാണെന്ന് പി.സി.ജോർജ് എംഎൽഎ. കരിയിൽപാലത്തിനു സമീപം നിരാഹാരസമരം നടത്തുന്ന കൊങ്ങിണിക്കരി ഹരിജൻകോളനി നിവാസികളെ സന്ദർശിക്കാനെത്തിയ എംഎൽഎ മാധ്യമങ്ങളോടു സംസാരിക്കവേയാണ് ഇങ്ങനെ പ്രതികരിച്ചത്. മന്ത്രി എം.എം.മണിയുടെ വിവാദ പ്രസംഗത്തെ നിയമസഭയിൽ ന്യായീകരിക്കുകയും പാർട്ടിയിൽ പരസ്യശാസന നൽകുകയും ചെയ്തത് ഇരട്ടത്താപ്പാണെന്ന് എംഎൽഎ പറഞ്ഞു. എം.എം.മണിയെ സംരക്ഷിക്കാൻ സിപിഎം നടത്തുന്ന നീക്കങ്ങൾ മുന്നണിയിലെ മറ്റു കക്ഷികൾ അംഗീകരിക്കുന്നില്ല. സ്ത്രീകൾക്കും മാധ്യമപ്രവർത്തകർക്കുമെതിരേയുള്ള മണിയുടെ വാക്കുകളെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചത് ശരിയായില്ലെന്നും പി.സി.ജോർജ് അഭിപ്രായപ്പെട്ടു. ഡിജിപിയായി സെൻകുമാറിനെ വീണ്ടും നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ വൈകുന്നത് സർക്കാരിനു വീണ്ടും തിരിച്ചടിയാകും. റിവന്യൂ പെറ്റീഷൻ നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ സുപ്രീംകോടതിയിൽനിന്ന് ഇനിയുണ്ടാകുന്ന ഉത്തരവ് വലിയ നാണക്കേടുണ്ടാക്കുമെന്നതിൽ രണ്ടുപക്ഷം ഇല്ല. എം.എ.മണി വിഷയത്തിൽ സിപിഎം നിലപാട് കേരള ജനതയോടുള്ള അവഹേളനമാണ്.
Read Moreകുമരകത്ത് നിന്ന് കാണാതായ ദമ്പതികൾക്കു വേണ്ടി മീനച്ചിലാറ്റിൽ നേവിയുടെ തെരച്ചിൽ തുടരുന്നു; ഇവരെ കാണാതായിട്ട് 28 ദിവസം പിന്നിട്ടു
കോട്ടയം: കുമരകം അറുപറയിൽ നിന്നു കാണാതായ ദമ്പതികൾക്കു വേണ്ടി മീനച്ചിലാറ്റിൽ നേവിയുടെ മുങ്ങൽ വിദഗ്ധർ നടത്തുന്ന തെരച്ചിൽ ഇന്നും തുടരുകയാണ്. ഇന്നലെ നടത്തിയ തെരച്ചിൽ വിഫലമായി. ഇന്നലെ ഉച്ചകഴിഞ്ഞു 2.30നാണു സംഘം തെരച്ചിൽ ആരംഭിച്ചത്. വൈകുന്നേരം വരെ തെരച്ചിൽ നടത്തിയിട്ടും സൂചനയൊന്നും ലഭിച്ചിട്ടില്ല. ഇന്ന് താഴത്തങ്ങാടി തടയണയുടെ കിഴക്കോട്ടുള്ള ഭാഗങ്ങളിലാണ് തെരച്ചിൽ നടത്തുക. ദന്പതികൾ സഞ്ചരിച്ച കാർ കോട്ടയത്തിനു പുറത്തേക്ക് പോയതിന്റെ തെളിവൊന്നും ലഭിക്കാത്തതിനാലാണ് ആറ്റിലും മറ്റും തെരച്ചിൽ ശക്തമാക്കിയത്. കുമരകം അറുപറ പാലത്തിനുസമീപം ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കഴിഞ്ഞ ആറിനു രാത്രി ഒന്‍പതു മുതലാണു കാണാതായത്. ദന്പതികൾ കാറിൽ സഞ്ചരിച്ചിരുന്ന റോഡിനു സമീപമുള്ള ആറിന്റെ അടിത്തട്ട് ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിളി(എയുവി)ന്റെ സഹായത്തോടെയാണ് പരിശോധിച്ചത്. കുമരകം സ്റ്റേഷനിൽ നേവി സംഘം പോലീസുമായി ചർച്ച നടത്തിയശേഷം ആറിന്റെ താഴത്തങ്ങാടി ഭാഗമാണ് പരിശോധിച്ചത്.…
Read Moreഅധ്വാനിച്ചു ഉണ്ടാക്കുന്ന പണത്തിന്റെ മൂല്യം വലുത്; 88-ാം വയസിലും അധ്വാനിച്ചു ജീവിക്കുന്ന അന്നമ്മ ചേട്ടത്തി പുതു തലമുറയ്ക്ക് മാതൃകയാകുന്നു
കടുത്തുരുത്തി: 88-ാം വയസിലും ചൂലുണ്ടാക്കി ജീവിക്കുന്ന അന്ന ചേടത്തി കൗതുകവും പുതുതലമുറയ്ക്കുള്ള സന്ദേശവുമാണ് ജീവിതത്തിലൂടെ കൈമാറുന്നത്. പാലകര സെന്റ് ആന്റണീസ് എൽപി സ്കൂളിന് സമീപം വർഷങ്ങളായി ചൂൽ നിർമിച്ചു വിൽപന നടത്തുകയാണ് പാലകര ലക്ഷംവീട് കോളനിയിലെ അന്ന ചേടത്തി. ദിവസം മൂന്ന് ചൂലുകളാണ് ചേടത്തി ഉണ്ടാക്കുന്നത്. ഒന്നിന്റെ വില അന്‍പത് രൂപയാണ്. ചില ദിവസങ്ങളിലെല്ലാം മൂന്ന് ചൂലുകളും വിറ്റു പോകാറുണ്ട്. എന്നാൽ പലപ്പോഴും ചൂലുകൾ തിരിച്ചു വീട്ടിലേക്കു കൊണ്ടു പോകേണ്ടി വരുന്നതായും അന്ന ചേടത്തി പറയുന്നു. അയൽവക്കത്തെ വീടുകളിലും പറന്പുകളിലും നിന്നാണ് ചൂല് നിർമിക്കാനുള്ള ഓല ചേടത്തി ശേഖരിക്കുന്നത്. ഒരു ചൂല് നിർമിക്കാൻ മൂന്ന് മണിക്കൂറോളം സമയമെടുക്കുമെന്നും ചേടത്തി പറയുന്നു. മക്കൾ തന്നെ നോക്കുന്നുണ്ടെങ്കിലും സ്വന്തമായി അദ്ധ്വാനിച്ചു ഉണ്ടാക്കുന്ന പണത്തിന്റെ മൂല്ല്യം വലുതാണെന്നും ഇത്തരത്തിൽ പണം സന്പാദിക്കുന്പോൾ ലഭിക്കുന്ന ആത്മസംതൃപ്തി വലുതാണെന്നും അന്ന ചേടത്തി പറയുന്നു. ഇപ്പോഴത്തെ…
Read Moreതിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു; അപകടത്തിൽ ആർക്കും പരിക്കില്ല; ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണം
തിരുവനന്തപുരം: മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കുകളില്ല. ഇന്ന് പുലർച്ചെ 12.45-ഓടെ എംസി റോഡിൽ നാലാഞ്ചിറക്ക് സമീപം പാണൻവിളയിൽ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ സമീപത്തെ വീടിന്റെ മതിലിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വീടിന്റെ ഗേറ്റ് തകർന്നു. കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരവെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടത്. എംഎൽഎക്ക് പുറമെ ഗണ്മാൻമാരായ സാജൻ ചെറിയാൻ, സജു, ഡ്രൈവർ ജോബിൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിന് ശേഷം തിരുവഞ്ചൂർ മറ്റൊരു കാറിൽ എംഎൽഎ ഹോസ്റ്റലിലേക്ക് പോയി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു.
Read Moreസ്വപ്നങ്ങൾ ബാക്കിയാക്കി ..! സുഹൃത്തുക്കളുടെ ചിത്രം എടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുനില കെട്ടിടത്തിൽ നിന്നും വീണ് എംടെക് വിദ്യാർഥി ജിബിൻ വർഗീസ് മരിച്ചു
കളമശേരി: സുഹൃത്തുക്കളുടെ ചിത്രം എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി രണ്ടു നില കെട്ടിടത്തിന്റെ ടെറസിൽ നിന്നു വീണ് എംടെക് വിദ്യാർഥി മരിച്ചു. അടൂർ പന്നിവിഴ കെജി ഹൗസ് മാവിള പുത്തൻവീട് ജിബിൻ വർഗീസ് (25) ആണ് മരിച്ചത്. ഇടപ്പള്ളി ടോളിലെ മങ്കുഴി റോഡിൽ ജോണിയുടെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന സഹപാഠികളായ നാല് സുഹൃത്തുക്കളെ കാണാൻ വന്നതായിരുന്നു ജിബിൻ. രാത്രി 12നാണ് അപകടം നടന്നത്. ടെറസിൽ നിന്നും ഫോട്ടോ എടുക്കാൻ കാമറ സും ആകുന്നതിനായി പുറകിലേക്ക് നീങ്ങുന്നതിനിടയിലാണ് അപകടം നടന്നത്. ടെറസിൽ കൈവരി ഉണ്ടായിരുന്നില്ല. കോട്ടയത്ത് ബിടെക്ക് ഒരുമിച്ചു പഠിച്ച സുഹൃത്തുക്കൾ കൊച്ചിയിൽ സ്റ്റാർട്ട് അപ് സംരഭത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ജിബിൻ മറ്റു മൂന്നു സുഹൃത്തുക്കൾക്കൊപ്പം സംരംഭം തുടങ്ങുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്കായി ഒത്തുകൂടിയതായിരുന്നു. മൃതദേഹം പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കളമശേരി സിഐ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Read More