പോക്കറ്റടിക്കാരെ ശപിച്ച് കുടിയൻമാർ..! ബിവറേജസ് ഷോപ്പിലെ ക്യൂവിൽ പോക്കറ്റടി സംഘം വിലസുന്നു; നാണക്കേട് മൂലം ആരും പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നില്ല

കോട്ടയം: ചിങ്ങവനത്ത് ബിവറേജസ് ഷോപ്പ് മാറ്റി സ്ഥാപിച്ചതോടെ തിരക്കും തിരക്കിനിടെ പോക്കറ്റടിയും സ്ഥിരം സംഭവമായി. മദ്യം വാങ്ങാൻ വരുന്നവരുടെ പോക്കറ്റടിക്കുന്ന ചിലർ ചിങ്ങവനത്തു വിലസുന്നുണ്ട്. കഴിഞ്ഞദിവസം ഒരു പോക്കറ്റടിക്കാരനെ പോലീസ് പിടികൂടി. ബിവറേജസ് ഷോപ്പ് ഗോമതി കവലയിൽനിന്നു ചിങ്ങവനം ചന്തക്കടവിലേക്കു മാറ്റി സ്ഥാപിച്ചിരുന്നു. ഇവിടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ എട്ടു മണിയാകുന്പോൾ മുതൽ ഇവിടെ ക്യൂ നിൽക്കാൻ ആളുകളെത്തും. സമീപ പ്രദേശങ്ങളിലെങ്ങും ബിവറേജ് ഷോപ്പ് ഇല്ലാത്തതിനാൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.തിരക്കിനിടയിൽ പോക്കറ്റടിക്കാർ നുഴഞ്ഞു കയറി പണം തട്ടിയെടുക്കുകയാണ്. മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നവരുടെ പോക്കറ്റടിച്ചതായി ഇതിനികം നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. മദ്യം വാങ്ങാൻ വന്നിട്ട് പണം കാണാനില്ലെന്നു പറഞ്ഞു പോലീസ് സ്റ്റേഷനിൽ ചെല്ലാനുള്ള നാണക്കേട് ഓർത്ത് ആരും പരാതി നൽകിയിട്ടില്ല. ഇതു മുതലെടുത്ത് പോക്കറ്റിക്കാരും കൊഴുക്കുകയാണ്. മദ്യം വാങ്ങാൻ ക്യു നിന്നയാൾ കൗണ്ടറിനടുത്തെത്തിയപ്പോഴാണ് പോക്കറ്റ് കാലിയായ വിവരം…

Read More

നിങ്ങളുടെ അയൽക്കാർ ആര്..! ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടെയുള്ള ക്രിമിനലുകളുടെ ചിത്രങ്ങൾ പൊതുജനങ്ങൾക്ക് മനസിലാക്കാൻ പോലീസിന്‍റെ ഗുണ്ടാ വണ്ടി യാത്ര

കോട്ടയം: പോലീസിന്‍റെ ഗുണ്ടാ വണ്ടി യാത്ര ആരംഭിച്ചു. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടെയുള്ള ക്രിമിനലുകളുടെ ചിത്രങ്ങളും വിവരണങ്ങളും പൊതുജനങ്ങൾക്ക് കണ്ടു മനസിലാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഗുണ്ടാവണ്ടിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ കേസുകളിൽപ്പെട്ട് ഒളിവിൽ കഴിയുന്നവരെ തൊട്ടടുത്തു താമസിക്കുന്നവർക്കു പോലും അറിയാൻ സാധിക്കില്ല. ഒരു പക്ഷേ ഇയാൾ കൊടും ക്രിമിനൽ ആയിരിക്കാം. ഇങ്ങനെയുള്ളവരെ തിരിച്ചറിയുന്നതിനാണ് ഗുണ്ടാ വണ്ടി ഉപകരിക്കുക. ഗുണ്ടയുടെ ചിത്രങ്ങൾ. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം, ഏതൊക്കെ കേസുകളിൽ  ഉൾപ്പെട്ടിട്ടുണ്ട് തുടങ്ങിയ വിവരങ്ങളും ചിത്രത്തോടൊപ്പം നല്കും. ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രൻ ചാർജെടുത്ത ശേഷം തയാറാക്കിയ ക്രിമിനൽ ഗാലറിയിലെ 107 ഗുണ്ടകളുടെ ചിത്രങ്ങളാണ് ഗുണ്ടാവണ്ടിയിൽ  ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിലെ നാലു സബ് ഡിവിഷനുകളിലും ഗുണ്ടാ വണ്ടി സഞ്ചരിച്ച് പൊതുജനങ്ങൾക്ക് കാണാനുള്ള അവസരമുണ്ട്. ഇന്ന് പാലായിലെത്തിയ ഗുണ്ടാവണ്ടി  പാലാ സബ് ഡിവിഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ സഞ്ചരിക്കും. അടുത്ത ദിവസം വൈക്കം സബ് ഡിവിഷനിലാവും ഗുണ്ടാവണ്ടി…

Read More

വേഗമാകട്ടെ..! ബിയർ വൈൻ പാറലുകളിൽ ഇരുന്ന് ഇനി സ്ത്രീകൾക്കും തട്ടുദോശ കഴിക്കാം; ബാറുകൾ പൂട്ടിയതോടെ മുതലാളിമാർ ജീവിക്കാൻ തട്ടുകട തുടങ്ങി

കോട്ടയം: ആദ്യം ബാർ നഷ്ടപ്പെട്ടു. ഇപ്പോൾ ബിയർ, വൈൻ പാർലറും. ബാർ ഹോട്ടലുകളിലെ ബിയർ,വൈൻ പാർലറുകൾ പൂട്ടിയതോടെ പലരും സാധാരണ ഹോട്ടൽ സംവിധാനത്തിലേക്ക് മാറി. കോട്ടയം ബേക്കർ ജംഗ്ഷനിലെ ശക്തി ഹോട്ടലിൽ  മിതമായ നിരക്കിലുള്ള ഭക്ഷണ സാധനങ്ങൾ ലഭിക്കുന്ന ന്ധകേരളാ കോഫി ഹൗസ്ന്ധ  ആരംഭിച്ചു. ഇന്നലെ തുടക്കം കുറിച്ച കേരളാ കോഫി ഹൗസിൽ അടുത്ത ദിവസം തട്ടുദോശ ആരംഭിക്കും. വൈകുന്നേരം അഞ്ചു മുതൽ രാത്രി 12 വരെ ദോശ ഐറ്റംസ് ലഭിക്കും. നഗരത്തിലെ രാജധാനി ഹോട്ടലിൽ  നേരത്തേ തന്നെ തട്ടുദോശ ആരംഭിച്ചിരുന്നു. നാഗന്പടത്തെ സീസർ പാലസ് അടക്കം നഗരത്തിലെ മിക്ക ബിയർ വൈൻ പാർലറുകളും   ഹോട്ടലും റസ്റ്റോറന്‍റുമായി  പ്രവർത്തിക്കുകയാണ്.

Read More

സൂക്ഷിച്ചാൽ ദുഖിക്കേണ്ട..! ഒരു മാസത്തിലെ പ്രണയത്തിനുള്ളിൽ കാമുകൻ ശാരീരികമായി പീഡിപ്പിച്ചു; സംഭവം പുറത്തറിഞ്ഞപ്പോൾ കാമുകി ജീവനൊടുക്കി

കോട്ടയം: പീഡനത്തിനിരയായ യുവതി ആത്മഹത്യ ചെയ്തു. ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ കുറിച്ചി മലകുന്നം സ്വദേശി ശ്യാമി(27)നെ അറസറ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. ഒരാഴ്ച മുൻപാണ് പീഡന കേസും അറസ്റ്റും ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.  പെണ്‍കുട്ടിയുടെ മരണത്തെ തുടർന്ന് അസ്വഭാവിക മരണത്തിനു കേസെടുത്തതായി ചിങ്ങവനം പോലീസ് അറിയിച്ചു. ശ്യാമിനെതിരേ ആത്മഹത്യ പ്രേരണകുറ്റം കൂടി ചുമത്തിയതായി ചങ്ങനാശേരി ഡിവൈഎസ്പി ഷാജിമോൻ ജോസഫ്  അറിയിച്ചു. ഒരു മാസത്തിലേറെയായി ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. തുടർന്ന് ശ്യാം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പുറത്തറിഞ്ഞതോടെ മനോവിഷമത്തിലായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് പറയുന്നത്.

Read More

കണ്ടാൽ അറിയിക്കണം..! ദമ്പതികളുടെ തിരോധാനം ; ഹാഷിമിനെ പീരുമേട്ടിൽ കണ്ടെന്ന സൂചനയിൽ പോലീസ് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഹെലികാം ഉപയോയിച്ച് പരിശോധന നടത്തി

കോട്ടയം: തുന്പൊന്നും ലഭിക്കാതെ താഴത്തങ്ങാടി ദന്പതികളുടെ തിരോധാന അന്വേഷണം. കാണാതായിട്ട് 20 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തിനു വലിയ പുരോഗതി ലഭിക്കാത്തത് പോലീസ് അന്വേഷണ ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കുന്നു. കഴിഞ്ഞ ആറിനാണു താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതാകുന്നത്. ഇരുവരെയും കാണാതായ കഴിഞ്ഞ ആറിനു രാവിലെ 9.30നു ഹാഷിം പീരുമേട്ടിൽ എത്തിയതായി പോലീസിനു സൂചന ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ പീരുമേട്, പരുന്തുംപാറ, വാഗമണ്‍, തങ്ങൾപാറ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ ഹെലികാം ഉപയോഗിച്ച് ഇന്നലെ പോലീസ് തെരച്ചിൽ നടത്തി. 10 പേർ അടങ്ങുന്ന സ്പെഷൽ ടീമാണു പരിശോധനകൾ നടത്തുന്നത്. പ്രദേശത്തെ പാറക്കെട്ടുകൾ, കൊക്കകൾ എന്നിവിടങ്ങളിലാണു ഹെലികാം ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നത്. ആറിനു രാവിലെ 9.30നു ഹാഷിം ഒറ്റയ്ക്കു തന്‍റെ പുതിയ കാറിൽ പീരുമേട്ടിൽ എത്തിയതിന്‍റെ ദൃശ്യമാണു തെളിവായി ലഭിച്ചിരിക്കുന്നത്. ഇരുവരെയും കാണാതായതിനു പിന്നിൽ പീരുമേടുമായി ബന്ധമുണ്ടെയെന്നാണു…

Read More

ഒറ്റയ്ക്ക് നിൽക്കാനറിയാം..! മുന്നണിയിൽ ചേരാൻ കേരള കോണ്‍ഗ്രസ് -എം ആഗ്രഹം പ്രകടിപ്പിച്ച് ആരുടെയും മുന്നിൽ അപേക്ഷയുമായി നിന്നിട്ടില്ലെന്ന് കെ.എം.മാണി

കോട്ടയം:ഏതെങ്കിലും മുന്നണിയിൽ ചേരാൻ കേരള കോണ്‍ഗ്രസ് -എം ആഗ്രഹം പ്രകടിപ്പിക്കുകയോ ആരുടെയും മുന്നിൽ അപേക്ഷയുമായി നിൽക്കുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ ഇതു സംബന്ധിച്ച വിവാദങ്ങൾക്കു യാതൊരു പ്രസക്തിയുമില്ലെന്നു കെ.എം. മാണി. പാർട്ടിയുടെ മുന്നണി പ്രവേശം സംബന്ധിച്ചു മറ്റ് കക്ഷികൾ നടത്തുന്ന ചർച്ചകൾ അപ്രസക്തവും അധാർമികവുമാണ്. കേരള കോണ്‍ഗ്രസ് സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

Read More

കാർ ലോറിയുമായി കൂട്ടിയിടിച്ച് യുവ ഡോക്‌ടർ മരിച്ചു; ആകാശ് തോമസ് ഉപരിപഠനത്തിന് ഓസ്ട്രേലിയയ്ക്കു പോകാനായി നെടുമ്പാശേ രിക്ക് പോകുമ്പോഴായിരുന്നു അപകടം

പാലാ: നെടുന്പാശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന  യുവ ഡോക്‌ടറും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ച്  യുവ ഡോക്‌ടർ മരിച്ചു. പാലാ പാലക്കാട്ടുമല തെരുവത്ത്  ഡോ. ആകാശ് തോമസ് (26) ആണ് മരിച്ചത്.  ഇന്നു പുലർച്ചെ  നെടുന്പാശേരിക്കു സമീപം പുല്ലുവഴിയിലാണ് അപകടമുണ്ടായത്. ജർമനിയിൽ ഉപരിപഠനം നടത്തുന്ന ഡോ. ആകാശ്  ഓസ്ട്രേലിയയ്ക്കു പോകുന്നതിനായാണ്  നെടുന്പാശേരി വിമാനത്താവളത്തിലേക്കു യാത്രതിരിച്ചത്.  ഡോക്‌ടറുടെ രണ്ടു സഹോദരങ്ങൾ ഓസ്ട്രേലിയയിലുണ്ട്.  ഇവരെ സന്ദർശിച്ചതിനുശേഷം ജർമനിക്കു പോകുവാനായിരുന്നു തീരുമാനം. പിതാവ് ടി.ടി. തോമസ് (ജോയി) ആണ് കാർ ഓടിച്ചിരുന്നത്.  പരിക്കേറ്റ തോമസിനെയും  ഭാര്യ സൂസമ്മയേയും (ഉഷ) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ് ടി.ടി. തോമസ് റിട്ടയേഡ് ഹെഡ്മാസ്റ്ററാണ്. മാതാവ് സൂസമ്മ തോമസ് റിട്ടയേഡ് എസ്ബിടി അസി. മാനേജരാണ്. സഹോദരങ്ങളായ ആശിഷ് തോമസ്, ആനന്ദ് തോമസ് എന്നിവർ വർഷങ്ങളായി ഓസ്ട്രേലിയയിലാണു താമസം.  ഡോ. ആകാശ് തോമസ് ഒരു വർഷത്തോളം…

Read More

സൂക്ഷിച്ചാൽ ദുഖിക്കേണ്ട..! വിവാഹവാഗ്ദാനം നൽകി വിദ്യാർഥിനിയെ ബന്ധു പീഡിപ്പിച്ചു; പിന്നീട് വിവാഹത്തിന് താല്പര്യമില്ലെന്ന് അറിയിച്ചപ്പോൾ യുവതിക്ക് സംഭവിച്ചത്…

വൈക്കം: വിവാഹവാഗ്ദാനം നൽകി വിദ്യാർഥിനിയെ ശാരീരികമായി ദുരുപയോഗം ചെയ്തതായി പരാതി. വൈക്കം സ്വദേശിനിയായ 20കാരിയെ അരൂർ എരമല്ലൂർ സ്വദേശിയായ 20കാരൻ പീഡിപ്പിച്ചതായാണു പരാതി. യുവതിയുടെ അകന്ന ബന്ധുവായ യുവാവുമായി യുവതി അടുപ്പത്തിലായിരുന്നുവെന്നും ശാരീരികമായി ഉപയോഗിച്ചശേഷം കഴിഞ്ഞദിവസം ഫോണിൽവിളിച്ച് വിവാഹത്തിനു താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നുമാണു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. യുവാവിന്‍റെ‍ഫോൺ കോൾ വന്നതിനു ശേഷം മാനസികമായി തകർന്ന യുവതിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കം പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണത്തിനായി അരൂർ പോലീസിനു കേസ് കൈമാറി.

Read More

ഒന്നു വിളിച്ചാൽ ഓടിയെത്തും..! കുടിവെള്ളത്തിനായി നാട് ദാഹിക്കുമ്പോള്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്ത് അഭയ ആംബുലൻസ് സർവീസ് ഉടമ ബിനൂപ്

കോട്ടയം: കുടിവെള്ളത്തിനായി നാട് ദാഹിക്കുമ്പോള്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്തു മാതൃകയാകുകയാണ് അഭയ ആംബുലൻസ് സർവീസ് നടത്തുന്ന കോട്ടയം ചാലുകുന്ന് സ്വദേശി ബിനൂപ്. കോട്ടയം കോടിമതയിൽ നാലുവരിപ്പാത വന്നതോടെ ഈ പ്രദേശങ്ങളിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ പറ്റാതായി. ഇതോടെ കോട്ടയം നഗരസഭയുടെ 44, 30 വാർഡുകൾ ഉൾപ്പെടുന്ന മുപ്പായിക്കാട്, കോടിമത സൗത്ത് എന്നിവിടങ്ങളിൽ  കുടിവെള്ളം എത്താതെയായി. ഈ വാർഡുകളിൽ രണ്ടാഴ്ചയിലൊരിക്കൽ എത്തുന്ന നഗരസഭയുടെ കുടിവെള്ള ടാങ്കറുകൾ മാത്രമാണ് ആശ്രയം. വാർഡുകളിൽ കുടിവെള്ളപ്രശ്നത്തെക്കുറിച്ച് വാർഡ് കൗണ്‍സിലർ സനൽ തന്പിയാണ് ബിനൂപിനെ വിവരം അറിയിച്ചത്. തുടർന്ന് ബിനൂപ് വാർഡിലെത്തുകയും കുടിവെള്ള ക്ഷാമത്തെക്കുറിച്ച് നേരിട്ടറിയുകയും ചെയതു. ഒരു തുള്ളികുടിവെള്ളത്തിനായി നാട്ടുകാർ വലയുന്ന രംഗം തന്നെ ആഴത്തിൽ ചിന്തിപ്പിച്ചെന്ന്  ബിനൂപ് രാഷ്ട്രദീപികയോട് പറഞ്ഞു. ഇതേ തുടർന്ന് ദിവസവും ആവശ്യമായ കുടിവെള്ളം സൗജന്യമായി വാർഡുകളിൽ എത്തിക്കാമെന്ന് സനൽ തന്പിയോട് ബിനൂപ് പറയുകയായിരുന്നു. 2500 രൂപാ…

Read More

നിങ്ങൾ ഇവരെ അറിയുമോ..! പട്ടാപ്പകൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാലകവർന്ന സംഘത്തിന്‍റെ കാമറ ദൃശ്യം ലഭിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു

കുറവിലങ്ങാട്: കാൽനയാത്രക്കാരിയായ വീട്ടമ്മയുടെ സ്വർണമാല കവർന്ന സംഘത്തിന്‍റെ കാമറ ദൃശ്യം പോലീസിന് ലഭിച്ചു.  നസ്രത്ത്ഹിൽ പുത്തൻകണ്ടത്തിൽ ലൂക്കായുടെ ഭാര്യ ഏലിക്കുട്ടി ലൂക്കാ (89)യുടെ മൂന്നരപവൻ തൂക്കം വരുന്ന മാല കവർന്ന സംഭവത്തിലാണ് രണ്ടംഗസംഘം ബൈക്കിൽ യാത്രനടത്തുന്ന ദൃശ്യം ലഭിച്ചിട്ടുള്ളത്. കേസന്വേഷണത്തിൽ ഇത് പോലീസിന് സഹായകമാകുമെന്നാണ് വിലയിരുത്തൽ. കുറവിലങ്ങാട് സഹകരണബാങ്ക് ശാഖയിൽ നസ്രത്ത്ഹിൽ സ്കൂൾ ഭാഗത്ത് സ്ഥാപിച്ച കാമറയിലാണ് മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിട്ടുള്ളത്. ഇന്നലെ പട്ടാപ്പകൽ നസ്രത്ത്ഹിൽ ഭാഗത്ത് പെരുകിലംകാട് ജംഗ്ഷന് സമീപമായിരുന്നു കവർച്ച. പള്ളിയിൽ നിന്ന് മടങ്ങിയ ഏലിക്കുട്ടി മരുന്നുവാങ്ങിയശേഷം തോട്ടുവായിൽ നിന്ന് ബസിലാണ് നസ്രത്ത്ഹില്ലിലെത്തിയത്. തുടർന്ന് കാൽനടയായി വീട്ടിലേക്ക് പോകുകയായിരുന്നു. പെരുകിലംകാട് ഭാഗത്തെത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ടംഗസംഘം ടാറിംഗിനായി മെറ്റൽ വിരിച്ചിട്ടുള്ള പെരുകിലംകാട്-പുത്തൻകണ്ടം റോഡിലൂടെ  ബൈക്കിൽ ഏലിക്കുട്ടിയെ മറികടന്ന് പോയി. ഇതിനുശേഷം ബൈക്കിൽ നിന്നിറങ്ങി പിറകേട്ട് നടന്ന് ഏലിക്കുട്ടിയുടെ അടുത്തെത്തിയശേഷം അടുത്തദിവസം ടാറിംഗ് ആരംഭിക്കുമെന്ന് അറിയിച്ചു. വീണ്ടും…

Read More