കോട്ടയം: ഭാര്യാ മാതാവിനെ ഉലയ്ക്കക്കു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൈപ്പുഴ മേക്കാവ് അംബിക വിലാസം ഹരിജൻകോളനിയിൽ ശ്യാമള(55)യാണ് കൊല്ലപെട്ടത്. സംഭവത്തിൽ ശ്യാമളയുടെ മകളുടെ ഭർത്താവ് ആർപ്പൂക്കര പൊന്നപ്പാറ (അത്താഴപ്പാടം) എ.ടി. നിഷാദിനെ (34) ഗാന്ധിനഗർ പോലിസ് അറസ്റ്റു ചെയ്തു. ഇയാൾ കൊലപാതകകേസുകളുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ പുലർച്ചെ അഞ്ചിനുശേഷമാണ് സംഭവം. സംഭവത്തെപ്പറ്റി പോലിസ് പറയുന്നതിങ്ങനെ. ഗൾഫിൽ ജോലി നോക്കിവരികയായിരുന്ന ശ്യാമള ജനുവരി 17നാണ് നാട്ടിലെത്തിയത്. ഇവർ പുതുതായി നിർമിക്കുന്ന വീടിെൻറ നിർമാണത്തിൽ സഹായിക്കാനാണു മകളും ഭർത്താവായ നിഷാദും ശ്യാമളയുടെ വീട്ടിലെത്തിയത്. കഴിഞ്ഞദിവസം വൈകുന്നേരം മുതൽ നിഷാദും ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബം ശ്യാമളയ്ക്കും മാതാവായ തങ്കമ്മ(70)യ്ക്കുമൊപ്പം വീട്ടിലുണ്ടായിരുന്നു. പുലർച്ചെ അഞ്ചിനുശേഷം ഉറങ്ങി കിടന്ന ശ്യാമളയെ നിഷാദ് ഉലയ്ക്കക്ക്…
Read MoreCategory: Kottayam
വായിലും ശരീരത്തില്‍ പലയിടത്തും രക്തമുണ്ടായിരുന്നു..! സഹപാഠി ജിഷ്ണുവിന്റെ ബന്ധുക്കളോടു നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്
തൃശൂര്‍: ഗുരുതരാവസ്ഥയില്‍ ഹോസ്റ്റലിലെ ശുചി മുറിയില്‍ കണ്ടെത്തിയ ജിഷ്ണുവിന്റെ വായിലടക്കം ശരീരത്തില്‍ പലയിടത്തും രക്തമുണ്ടായിരുന്നതായി സഹപാഠിയുടെ ഫോണ്‍ സംഭാഷണം. ജിഷ്ണുവിന്റെ ബന്ധുക്കളോടു നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ശുചിമുറിയില്‍ ഗുരുതരാവസ്ഥയില്‍ കിടന്നിരുന്ന ജിഷ്ണുവിനെ പിന്നീട് ആശുപത്രിയിലേക്കു കൊണ്ടുപോകുന്പോഴും രക്തവും രക്തപ്പാടുകളും കണ്ടിരുന്നതായി സഹപാഠി പറഞ്ഞു. നിലത്തും രക്തമുണ്ടായിരുന്നതായി മരണത്തിനു രണ്ടു ദിവസത്തിനുശേഷം നടന്ന ഫോണ്‍ സംഭാഷണത്തില്‍ ഈ വിദ്യാര്‍ഥി ബന്ധുക്കളോടു പറയുന്നുണ്ട്. എന്നാല്‍ പോലീസ് ഇന്‍ക്വസ്റ്റില്‍ ജിഷ്ണുവിന്റെ ശരീരത്തിലെ രക്തം സംബന്ധിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. കോളജിലെ വിവിധ മുറികളില്‍ മരണംനടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് രക്തപ്പാട്ടുകള് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടത്തുന്ന സമയത്ത് വളരെ പ്രധാനപ്പെട്ട ഈ തെളിവുകള്‍ പോലീസ് ശേഖരിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയായാണ് കണക്കാക്കുന്നത്. കോളജിലെ ഇടിമുറി അടക്കമുള്ളിടത്ത് കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്േ!റതു തന്നെയാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്നും, ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും ബന്ധുക്കള്‍ വീണ്ടും…
Read Moreജനത്തെ മുന്നിൽ നിർത്തി യുദ്ധം ചെയ്യും..! മദ്യലോബിയെ സഹായിക്കാൻ, മദ്യകേരളം സൃഷ്ടിക്കാൻ ഇടത് സർക്കാർ ശ്രമിക്കുന്നുവെന്ന് വി.എം. സുധീരൻ
കോട്ടയം: കേരളത്തിന്റെ താത്പര്യങ്ങൾ എങ്ങനെ സംരക്ഷിക്കുമെന്നല്ല, മദ്യലോബിയെ എങ്ങനെ സഹായിക്കാമെന്ന ചിന്തയിൽ മദ്യകേരളം സൃഷ്ടിക്കാനാണ് ഇടത് സർക്കാർ ശ്രമമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾക്കെതിരെ യുഡിഎഫ് മേഖലാ പ്രചാരണ ജാഥയ്ക്ക് കോട്ടയത്ത് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ സ്ഥാപനമായ എച്ച്എൻഎൽ വിറ്റഴിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. എച്ച്എൻഎൽ വില്പനയ്ക്കു മോദിയല്ല ആര് ശ്രമിച്ചാലും കേരള ജനത അനുവദിക്കില്ല. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന ക്ഷേമ പെൻഷൻ അട്ടിമറിക്കാനാണ് ഇടത് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് മുന്നോട്ട് വരുന്നത് മോദി ആയാലും പിണറായി ആയാലും ജനപക്ഷത്തുനിന്ന് ശക്തമായ പ്രക്ഷോഭങ്ങൾക്ക് യുഡിഎഫ് നേതൃത്വം നൽകുമെന്ന് സുധീരൻ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഇന്നലെ രാവിലെ മുണ്ടക്കയത്തുനിന്നും ആരംഭിച്ച ജാഥ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് രാത്രി വൈകി കോട്ടയത്ത് സമാപിച്ചു. ജില്ലയിലെ…
Read Moreഅങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു..! വി.എൻ വാസവൻ ഫോണ്‍ ചോർത്തിയെന്ന ആരോപണം; ചെയ്തത് ശരിയാ യില്ലെന്ന് പാർട്ടി വിലയിരുത്തൽ
കോട്ടയം: കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.അനിൽകുമാറിന്റെ ഫോണ്‍ ചോർത്തിയെന്ന ആരോപണം പാർട്ടിയിൽ ചർച്ചചെയ്തു. എന്നാൽ, വി.എൻ. വാസവനെ ശാസിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാനകമ്മിറ്റി അറിയിച്ചു. വാസവനെതിരേ ഒരു അച്ചടക്കനടപടിയും സ്വീകരിച്ചിട്ടില്ല. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. അനിൽകുമാറിന്റെ ഫോണ്‍ രേഖകൾ പാർട്ടി അറിയാതെ വാസവൻ ശേഖരിച്ചുവെന്നത് ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്. പാർട്ടിയുടെ അനുമതിയോടെ ഫോണ്‍ രേഖകൾ സംഘടിപ്പിക്കാറുണ്ടെങ്കിലും ഇക്കാര്യത്തിൽ അതുണ്ടായിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ ഒന്‍പത്, 10 തീയതികളിൽ പ്ലീനം റിപ്പോർട്ടിംഗിന്റെ ഭാഗമായി സംഘടനാ ചർച്ചക്കായി ചേർന്ന ജില്ലാ കമ്മിറ്റിയിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം.സി. ജോസഫൈൻ, വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ. തോമസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച നടന്നത്.
Read Moreഒരു സൈബീരിയൻ ആക്രമണം..! കുട്ടനാട്ടിൽ കൃഷിക്കാർക്ക് വെല്ലുവിളിയുമായി സൈബീ രിയക്കാർ; വനംവകുപ്പിന്റെ ഇടപെടൽ വേണമെന്ന് കർഷകർ
മങ്കൊമ്പ്: കുട്ടനാട്ടിലെ പുഞ്ചക്കൃഷിക്കു നാശം വിതയ്ക്കുന്ന എരണ്ടകളെ നിയന്ത്രിക്കാൻ വനം–വന്യജീവി വകുപ്പുകളുടെ ഇടപെടലുണ്ടാകണമെന്ന് കർഷകർ. വന്യജീവികളെ സംരക്ഷിക്കുക മാത്രമല്ല അവയിൽ നിന്നു കൃഷിക്കും, കർഷകർക്കും സംരക്ഷണം നൽകാനും വകുപ്പധികൃതർക്ക് ഉത്തരവാദിത്വമുണ്ടെന്നും കർഷകർ വാദിക്കുന്നു. കുട്ടനാട്ടിൽ ഇപ്പോൾ കാണുന്ന ദേശാടനപക്ഷികൾ സൈബീരിയയിൽ നിന്നുള്ളവയാണ്. സീസൺ കഴിഞ്ഞാലും ഇപ്പോൾ ഇവ മടങ്ങിപോകാറില്ലെന്നാണ് കർഷകർ പറയുന്നത്. മടവീഴ്ചയെത്തുടർന്നു കൃഷിയില്ലാതെ കിടക്കുന്ന ഡി ബ്ലോക്കു കായലിൽ താവളമാക്കിയിരിക്കുകയാണിവ. 84 മുതലുള്ള തന്റെ കാർഷികവൃത്തിക്കിടെ ആദ്യമായാണ് ഇങ്ങനെ വൻതോതിലുള്ള ആക്രമണമനുഭവപ്പെടുന്നതെന്ന് പ്രമുഖ കർഷകനായ ടിറ്റോ എബ്രഹാം കൈനടി പറയുന്നു. രാപകൽ ഭേദമന്യേ കായലിൽ ചെലവഴിക്കുന്ന കർഷകർ പടക്കം പൊട്ടിച്ചും, ചെണ്ട കൊട്ടിയുമാണ് എരണ്ടകളെ പ്രതിരോധിക്കുന്നത്്. വൻകിട കർഷകർ രാത്രിയും പകലും പ്രത്യേകം പ്രത്യേകം തൊഴിലാളികളെ നിയമിച്ചിരിക്കുകയാണ്. എന്നാൽ വന്യജീവിയിനത്തിൽ പെട്ടവയായതിനാൽ ഇവയെ ആക്രമിക്കുന്നത് കുറ്റകരമാണ്. കുമരകത്തുള്ള വനം വകുപ്പധികൃതർക്കു പട്രോളിംഗിനായി രണ്ടു സ്പീഡ് ബോട്ടുകളുണ്ട്.…
Read Moreസർക്കാർ തയാർ..! വിമാനത്താവളം ശബരിമലയ്ക്കടുത്ത്; വഴിമുടക്കിയായി എസ്റ്റേറ്റിനെതിരെയുളള സർക്കാർ കേസുകൾ
എരുമേലി: എരുമേലിയിലെ ചെറുവളളി എസ്റ്റേറ്റ് ഗ്രീൻഫീൽഡ് വിമാനത്താവളമാകുമോയെന്നുറപ്പിക്കാൻ കാലതാമസമില്ല. ഇനി നടത്തുന്ന സാധ്യതാ പഠനമാണ് വിമാനതാവളം എവിടെയാണെന്ന് അന്തിമമായി തീരുമാനിക്കുക. പക്ഷെ വഴിമുടക്കിയായി എസ്റ്റേറ്റിനെതിരെയുളള സർക്കാർ കേസുകൾ മാറുമോയെന്നാണ് ആശങ്ക. പദ്ധതിക്കെന്ന പേരിൽ ചെറുവളളിക്കായി ഒരു ഏജൻസി കോടികൾ ചെലവിട്ടത് മുൻനിർത്തി മറ്റേതെങ്കിലും അന്താരാഷ്ര്ട കമ്പനിക്ക് സാധ്യതാ പഠനചുമതല നൽകാനാണ് നീക്കം. ഇന്നലെയാണ് സംസ്ഥാന മന്ത്രിസഭായോഗം പദ്ധതിക്കനുമതി നൽകിയത്. രാജു എബ്രഹാം എംഎൽഎ നിയമസഭയിലുന്നയിച്ച സബ്മിഷന്റെ തീരുമാനപ്രകാരം ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സമർപ്പിച്ച റിപ്പോർട്ട് ഇന്നലെ മന്ത്രിസഭ അംഗീകരിച്ചു. റിപ്പോർട്ടിലെ നിർദേശപ്രകാരം ചെറുവളളി, കുമ്പഴ, ളാഹ എസ്റ്റേറ്റുകളാണ് ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കു വേണ്ടി പരിഗണിക്കുന്നത്. ഇതിലേതാണ് അനുയോജ്യമെന്നറിയാൻ സാധ്യതാ പരിശോധന നടത്തും. പരിശോധനയിൽ പരിസ്ഥിതി ആഘാതമുണ്ടോയെന്നും നിർമാണത്തിന് ചെലവ് കുറവാണോയെന്നും അനുയോജ്യമായ ഗതാഗത സൗകര്യമുണ്ടോയെന്നുമാണ് പ്രധാനമായി പരിശോധിക്കുക. ഇതിനായി രാജ്യാന്തര നിലവാരമുളള കമ്പനിയാണ് പഠനം…
Read Moreഒറ്റക്കെട്ടായി നിന്നപ്പോൾ..! ഉപ്പുവെള്ള പ്രതിസന്ധിയിൽ തളരാത്ത വൈക്കത്തെ വീട്ടമ്മമാര്‍ക്ക് ചീരക്കൃഷിയില്‍ നൂറുമേനി
വൈക്കം: കൃഷിയിടത്തിനു ചുറ്റുമുള്ള തോട്ടിലും കുളങ്ങളിലും കിണറിലുമൊക്കെ ഓരു കലര്‍ന്ന് പ്രതിസന്ധി സൃഷ്ടി ച്ചപ്പോഴും ദൂരെ നിന്ന് തലച്ചുമടായി വെള്ളമെത്തിച്ച് ജൈവകൃഷി സംരക്ഷിച്ച വനിതാ ഗ്രൂപ്പിനു ചീരകൃഷിയില്‍ നൂറുമേനി. ഉദയനാപുരം പടിഞ്ഞാറെക്കര ഹരിശ്രീ കുടുംബശ്രീയുടെയും ശ്രീലക്ഷ്മി ലേബര്‍ ഗ്രൂപ്പിന്റെയും സംയുക്താഭിമു ഖ്യത്തില്‍ നടത്തിയ കൃഷിയിലാണ് വനിതകള്‍ വിജയം നേടിയത്. വര്‍ഷങ്ങളായി തരിശായി കാടും പടര്‍പ്പും തിങ്ങിയ പുരയിടം ദിവസങ്ങളോളം കഠിനാധ്വാനം ചെയ്താണിവര്‍ കൃഷി യോഗ്യമാക്കിയത്. പാവല്‍, പടവല്‍, പീച്ചില്‍, തക്കാളി, വഴുതന, മത്തന്‍, കുമ്പളം തുടങ്ങി ഒട്ടുമിക്ക പച്ചക്കറി തൈകളും നട്ടു പരിപാലിച്ച തിനിടയില്‍ ഇടവിളയായി നട്ട ചീരയാണിപ്പോള്‍ വലിയ വിളവ് നല്‍കിയത്. വിളവെടുപ്പ് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് സാബു പി. മണലോടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ പി.എസ്. മോഹനന്, പ്രവീണ സിജി, പഞ്ചായത്ത് അംഗങ്ങളായ ജയ, ഗിരിജ പുഷ്കരന്, ജമീല, സന്ധ്യാമോള്‍,…
Read Moreവില്ലൻ നായകനായപ്പോൾ..! നടൻ ബാബുരാജിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി സണ്ണിയെ പോലീസ് അറസ്റ്റു ചെയ്തു
അടിമാലി: റിസോർട്ടിലെ കുളം വൃത്തിയാക്കുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനിടെ നടൻ ബാബുരാജിന് വെട്ടേറ്റ സംഭവത്തിൽ പ്രതിയെ അറസ്റ്റു ചെയ്തു. അടിമാലി ഇരുട്ടുകാനം രണ്ടാംമൈൽ തറമുട്ടത്ത് സണ്ണിയെയാണ് അടിമാലി പോലീസ് ഇന്നലെ രാത്രി അറസ്റ്റു ചെയ്തത്. പ്രതിയെ ഇ്ന്നു രാവിലെ കോടതിയിൽ ഹാജരാക്കും. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ കല്ലാറിനുസമീപം ഇരുട്ടുകാനത്ത് ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോർട്ടിലാണ് സംഭവം. അയൽവാസിയായ തറമുട്ടത്ത് സണ്ണി വാക്കത്തി ഉപയോഗിച്ച് ബാബുരാജിനെ വെട്ടുകയായിരുന്നു. കൈയ്ക്കും നെഞ്ചിനും വെട്ടേറ്റ ബാബുരാജിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആലുവരാജഗിരി ആശുപത്രിയിലെത്തിച്ചു. റിസോർട്ടിലേക്ക് വെള്ളമെടുക്കുന്ന ബാബുരാജിന്റെ കൈവശമുള്ള കുളം വൃത്തിയാക്കുന്നതിനെച്ചാല്ലിയുള്ള് തർക്കമാണ് വെട്ടിൽ കലാശിച്ചത്. കുളം വൃത്തിയാക്കുന്നതിനായി തൊഴിലാളികളെയുംകൂട്ടി ഇന്നലെ രാവിലെ എട്ടോടെ ബാബുരാജ് എത്തിയപ്പോൾ അയൽവാസി സണ്ണി എതിർപ്പുമായി രംഗത്തു വന്നു. ഇതേതുടർന്ന് ബാബുരാജ് അടിമാലി പോലീസിൽ പരാതി നൽകി. സംഭവസ്ഥലത്തെത്തിയ…
Read Moreമനസിലായോ മദ്യത്തിന്റെ കുഴപ്പം..! വിവാഹ സൽക്കാരത്തിനിടെ മദ്യപാനത്തെചൊല്ലിത ർക്കം; രണ്ടുപേരെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു
കോട്ടയം: കീഴുക്കുന്ന് ഭാഗത്ത് ഇന്നലെ അർധരാത്രിയിൽ സംഘർഷത്തെ തുടർന്ന് രണ്ടു പേർക്ക് കത്തിക്കുത്തേറ്റ സംഭവത്തിൽ പ്രതിയ്ക്കായുള്ള അന്വേഷണം പോലീസ് ഉൗർജിതമാക്കി. പ്രതിയെ തിരിച്ചറിഞ്ഞതായി ഈസ്റ്റ് പോലീസ് അറിയിച്ചു. കീഴുക്കുന്ന് ഒളിയാന്പള്ളിയിൽ സൈമണിന്റെ മകൻ ജെറി (23), മുള്ളംകുഴി കുന്നേൽ ജോസഫിന്റെ മകൻ അലക്സ് (26) എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കീഴക്കുന്നു ഭാഗത്തെ വീട്ടിൽ വിവാഹസൽകാരം നടക്കുന്നതിനിടെ മദ്യപാനത്തെചൊല്ലി വാക്ക് തർക്കമുണ്ടായി. തുടർന്ന് തർക്കത്തിലേർപ്പെട്ടയാളെ ജെറിയും അലക്സും ചേർന്ന് വിവാഹസൽകാരം നടക്കുന്ന സ്ഥലത്തു നിന്നും ഇറക്കി വിട്ടു. ഇതു ചോദ്യം ചെയ്യാനെത്തിയ കോട്ടയം എആർ ക്യാന്പിനു സമീപം താമസിക്കുന്ന യുവാവ് ഇരുവരെയും കുത്തുകയായിരുന്നു. തുടർന്നു യുവാവ് ഓടിരക്ഷപ്പെട്ടു. കുത്തേറ്റ ജെറിയെയും അലക്സിനെയും ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരും അപകടനിലതരണം ചെയ്തതായി പോലീസ് അറിയിച്ചു.
Read Moreമെത്രാൻ കായലിൽ മട തകർന്നത് അട്ടിമറിയോ? ബണ്ട് വെട്ടിപ്പൊളിച്ച നിലയിൽ; കായലിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തി
കുമരകം: മെത്രാൻകായലിൽ മട തകർന്നത് പൂർണമായും അടച്ചു. ഇന്നു പുലർച്ചയോടെയാണ് മട തകർന്നത് പൂർണ മായും പരിഹരിച്ചത്. അതിനിടെ പാടശേഖരത്തിൽ മടവീഴ്ത്തി കൃഷി നശിപ്പിക്കാൻ ശ്രമിച്ചത് അട്ടിമറിയെന്നാണ് കർഷകരും പോലീസും സംശയി ക്കുന്നത്. സംഭവത്തെ തുടർന്ന് മെത്രാൻ കായലിൽ വൻ പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രിയി ലെ പോലീസ് കാവലിനു പുറമെയാണിത്. കാവലിനായി കർഷകസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം അഞ്ചേമുക്കാലോടെ കരീത്രബാബു എന്ന കർഷകനാണ് മട തകർന്ന വിവരം അധികൃതരെ അറിയിച്ചത്. മത്സ്യ തൊഴിലാളികളാണ് ബാബുവിനെ വിവരം അറിയിച്ചതെന്നു പറയുന്നു. സംഭവം കണ്ടില്ലായിരുന്നുവെങ്കിൽ ഇന്നലെ രാത്രിയോടെ കർഷകർക്കും സർക്കാരിനും കനത്ത നഷ്ടം വരുത്തി മെത്രാൻ കായൽ ഉപ്പുവെള്ളത്തിൽ മുങ്ങിപ്പോകുമായിരുന്നു. ഇടതുപക്ഷ സർക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് ഒന്‍പത് വർഷമായി തരിശുകിടക്കുന്ന മെത്രാൻകായലിൽ നെൽകൃഷി പുനഃരാരംഭിച്ചത്. ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയതു മുതൽ കൃഷി തടസപ്പെടുത്തുവാനുള്ള നീക്കങ്ങളും ശക്തിപ്പെട്ടു.…
Read More