വടകര: താലൂക്ക് ഓഫീസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. ആന്ധ്രാപ്രദേശ് സ്വദേശി നാരായണ സതീശ് (37) ആണ് കസ്റ്റഡിയിലായത്. താലൂക്ക് ഓഫീസ് പരിസരത്ത് നേരത്തെ തീയിടാന്‍ ശ്രമിച്ചയാളാണിതെന്നതാണ് കരുതുന്നത്. അഞ്ചുദിവസം മുമ്പ് ഒരു കെട്ടിടത്തില്‍ ഇയാള്‍ കയറുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മാനസിക വെല്ലുവിളി നേരിടുന്നയാളെന്നു സംശയിക്കുന്നു. പോലീസിന്റെ ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കുന്നില്ല. നേരത്തെ ചെറിയ തീപിടുത്തമുണ്ടായ കെട്ടിടങ്ങളുടെ സമീപത്തും ഇയാൾ എത്തിയിരുന്നതായി കണ്ടത്തിയിട്ടുണ്ട്. വടകര താലൂക്ക് ഓഫീസിന് സമീപമെത്തി വലിച്ചെറിയപ്പെട്ട കടലാസുകൾ കൂട്ടിയിട്ട് തീയിട്ടശേഷം ഓടി രക്ഷപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്. ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. വടകര ഡിവൈഎസ്പി കെ.കെ. അബ്ദുള്ഷറീഫ്, സിഐ പ്രേംസുധന് (കണ്ട്രോള് റൂം), എസ്ഐമാര വേണുഗോപാല്‍ (വടകര), മോഹനന് (സി. ബ്രാഞ്ച് ), എസ്ഐമാരായ പി.പി. മോഹനകൃഷ്ണന് (നാദാപുരം),…
Read MoreCategory: Kozhikode
പഞ്ചായത്ത് ജീവനക്കാരിയായ യുവതിയെ തീകൊളുത്തി യുവാവ്; ഇരുവരും ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: തിക്കൊടി പഞ്ചായത്ത് ഓഫീസിന് മുൻപിൽ യുവതിയെ തീകൊളുത്തി യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ഇന്ന് രാവിലെ 9.50നാണ് സംഭവം. പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയെയാണ് യുവാവ് ആക്രമിച്ചത്. ദിവസവേതന അടിസ്ഥാനത്തിൽ ഒരാഴ്ച മുൻപാണ് യുവതി പഞ്ചായത്തിൽ ജോലിക്ക് എത്തിയത്. ഇവർ പരിചയക്കാരാണെന്നാണ് സൂചന. പെട്രോൾ ഒഴിച്ചാണ് ഇയാൾ യുവതിയെ തീകൊളുത്തിയത്. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കൊയിലാണ്ടിയിലെ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. സംഭവത്തിൽ പയ്യോളി സിഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Read Moreരഹസ്യവിവരം ശരിയായിരുന്നു! അതിമാരക മയക്ക് മരുന്നുമായി സിനിമ-സീരിയൽ നടൻ വൈത്തിരിയിൽ അറസ്റ്റിൽ
കൽപ്പറ്റ: അതിമാരക മയക്ക് മരുന്നുമായി സിനിമ-സീരിയൽ നടൻ വൈത്തിരിയിൽ അറസ്റ്റിൽ. അതിമാരക മയക്കുമരുന്ന് വിഭാഗത്തില്‍ പെട്ട എല്‍എസ്ഡി സ്റ്റാമ്പുകളുമായി സിനിമാസീരിയല്‍ അഭിനേതാവായ എറണാകുളം കടമക്കുടി മൂലമ്പള്ളി പനക്കല്‍ വീട്ടില്‍ പി.ജെ ഡെന്‍സ(44) നെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് വൈത്തിരി എസ്ഐ ഇ. രാംകുമാറുംസംഘവും വയനാട് എസ്പിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി രജികുമാറിന്റെ നേതൃത്വത്തില്‍ പഴയ വൈത്തിരിയിലെ ഒരു ഹോം സ്റ്റേയില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. അടുത്തിടെയായി വയനാട് ലഹരി – മയക്ക് മരുന്ന് വിൽപ്പനക്കാരുടെ താവളമാവുകയാണ്. ഇവരെ പിടിക്കാൻ പോലീസ് – എക്സൈസ് സേനാംഗങ്ങൾ കർശന പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.
Read Moreകുറുക്കൻമൂലയിലേത് കർണാടകയിൽ നിന്നെത്തിയ കടുവയാകാമെന്ന് സൂചന! പ്രദേശത്ത് വനം വകുപ്പ് സ്ഥാപിച്ച കാമറകളിൽ ഒന്നിൽ കടുവയുടെ ചിത്രം പതിഞ്ഞു
മാനന്തവാടി: കുറുക്കൻമൂലയിലേത് കർണാടകയിൽ നിന്നെത്തിയ കടുവയാകാമെന്ന് സൂചന. പ്രദേശത്ത് വനം വകുപ്പ് സ്ഥാപിച്ച കാമറകളിൽ ഒന്നിൽ പതിഞ്ഞ ചിത്രത്തിലെ കടുവയുടെ കഴുത്തിൽ കാണപ്പെട്ട വലിയ മുറിവാണ് കർണാടകയിൽ നിന്നെത്തിയതാകാമെന്ന നിഗമനങ്ങൾക്ക് പ്രധാന കാരണം. ചെറിയ വന്യമൃഗങ്ങളെ പിടികൂടുന്നതിന് വനാതിർത്തികളിൽ അനധികൃതമായി പ്രദേശവാസികൾ ഒരുക്കുന്ന കെണിയിൽ അകപ്പെട്ടാണ് കടുവയ്ക്ക് കഴുത്തിൽ സാരമായി പരിക്കേറ്റതെന്ന് വനം വകുപ്പിന് വ്യക്തമായിട്ടുണ്ട്. കഴുത്തിൽ കുടുക്കുമായി കണ്ടെത്തിയ കടുവയെ കർണാടക വനം വകുപ്പ് ജീവനക്കാർ പിടികൂടി കുടുക്ക് അഴിച്ചു മാറ്റിയ വിട്ടതാകാമെന്നാണ് കരുതുന്നത്. പരിക്കേറ്റതിനാൽ തന്നെ വനത്തിനുള്ളിൽ ഇരകളെ വേട്ടയാടി പിടിക്കാൻ കഴിയാത്തതിനാലാണ് ജനവാസ മേഖലയിലെത്തി വളർത്തുമൃഗങ്ങളെ പിടികൂടുന്നതെന്നും പറയപ്പെടുന്നുണ്ട്. ഇതിനൊന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും സ്ഥലം സന്ദർശിച്ച നോർത്തേണ്‍ റീജിയൻ സിസിഎഫ് ഡി.കെ. വിനോദ് കുമാർ കടുവ വയനാട് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതല്ലെന്നും കർണാടകയിൽ നിന്നാണോ എന്നന്വേഷിക്കുമെന്നും പരിക്കേറ്റ കടുവയുടെ…
Read Moreപീഡനക്കേസിൽ സിപിഎം നേതാവിനെ രക്ഷിക്കാന്‍ നടക്കുന്നത് ഗൂഢനീക്കം! അധ്യാപകൻ പോലീസിനെ വെല്ലുവിളിച്ച് കോളജിൽ പഠിപ്പിക്കുന്ന അവസ്ഥയും; വി.എസ്. ജോയി
നിലന്പൂർ: പീഡന കേസുമായി ബന്ധപ്പെട്ടു സിപിഎം നേതാവിനെ സംരക്ഷിക്കാൻ എംഎൽഎ ഓഫീസും പോലീസും സിപിഎമ്മും ചേർന്നു ഗൂഢനീക്കമാണ് നടത്തുന്നതെന്നു ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നിലന്പൂർ സഹകരണ കോളജിലേക്ക് പോക്സോ നിയമപ്രകാരം കേസെടുത്ത അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പോക്സോ നിയമപ്രകാരം കേസെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറാകുന്നില്ല. പോക്സോ കേസിൽ പോലീസ് കേസെടുത്ത അധ്യാപകൻ പോലീസിനെ വെല്ലുവിളിച്ച് കോളജിൽ പഠിപ്പിക്കുന്ന അവസ്ഥയാണുള്ളതെന്നും വി.എസ്. ജോയി പറഞ്ഞു. കോ-ഓപ്പറേറ്റിവ് കോളജിലേക്കു മാത്രമല്ല ഡിവൈഎസ്പി ഓഫീസിലേക്കുള്ള മാർച്ച് കൂടിയാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്യു നിലന്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് എ.പി. അർജുൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, ബ്ലോക്ക് കോണ്‍ഗ്രസ്…
Read Moreജ്വല്ലറികള്‍ ടാര്‍ജറ്റ്, തിരുടന്മാരെ പൂട്ടാന്‍ വഴി തേടി പോലീസ് ! പാളയത്ത് ജ്വല്ലറിക്കാരനെ പറ്റിച്ചത് പട്ടാപ്പകല്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: ജ്വല്ലറികളില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തി സ്വണവും കൊണ്ട് മുങ്ങുന്ന സംഭവങ്ങള്‍ ഏറിവരുന്നതായി പോലീസ്. സമീപകാലത്തായി ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചിവരികയാണ്. സിസിടിവി കാമറകള്‍ ഉള്‍പ്പെടെ ഉണ്ടെങ്കിലും അതിനെയെല്ലാം നോക്കുകുത്തിയാക്കിയാണ് സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് പന്തിരാങ്കാവില്‍ ബൈക്കിലെത്തിയ സംഘം ജ്വല്ലറിയില്‍ നിന്നും മാലമോഷ്ടിച്ച് ബൈക്കില്‍ രക്ഷപ്പെട്ട സംഭവം ഉണ്ടായി. ജ്വല്ലറി ഉടമ തന്നെ ബൈക്കിന് പിന്നാലെ ആളെ കൂട്ടി പിന്തുടര്ന്നിട്ടും രക്ഷയുണ്ടായില്ല. കഴിഞ്ഞ ദിവസം പാളയത്തുണ്ടായ സംഭവമാണ് ഇതില്‍ ഏറ്റവും അവസാനത്തേത്. ജ്വല്ലറിയിലെത്തിയ യുവാവ് ഉടമയെ കബളിപ്പിച്ച് സ്വർണവുമായി കടന്നുകളയുകയായിരുന്നു. കോഴിക്കോട് മേലെ പാളയം റാണി ജ്വല്ലറിയിലാണ് തിങ്കളാഴ്ച വൈകീട്ടോടെ കവർച്ച നടന്നത്. അഞ്ചേകാൽ പവൻ തൂക്കമുള്ള സ്വർണക്കട്ടിയാണ് മോഷണം പോയത്. ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയയാൾ ക്ഷീണം നടിക്കുകയും രക്തത്തിലെ പഞ്ചസാര കുറയുന്നു എന്ന് ഉടമയോട് പറഞ്ഞ് അൽപം പഞ്ചസാരയോ മധുരമോ…
Read Moreകുട്ടിയുടെ കരച്ചിൽ കാരണമുള്ള ദേഷ്യത്തിൽ..! നവജാത ശിശുവിന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ
റാന്നി: ചികിത്സയ്ക്കായി എത്തിച്ച നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തിയ പോലീസ് അമ്മയെ അറസ്റ്റ് ചെയ്തു. കോട്ടയം കൈപ്പുഴ നീണ്ടൂർ പുളിയൻപറന്പിൽ ബെന്നി സേവ്യറുടെ ഭാര്യ ബ്ലസി പി. മൈക്കിളാണ് (21) അറസ്റ്റിലായത്. റാന്നിയിലെ ഒരു ആശ്രമത്തിൽ അന്തേവാസികളായി കഴിഞ്ഞു വരവെയാണ് സംഭവം. 27 ദിവസം പ്രായമുള്ള ആണ്‍കുട്ടിയെ ബ്ലസി ചികിത്സയ്ക്കായി റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച സമയം മരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റാന്നി പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മരണം തലയ്ക്ക് ഏറ്റ പരിക്കാണെന്ന് കണ്ടെത്തി. തുടർന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഫോറൻസിക് വിദഗധർ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിക്കുകയും വിശദമായ അന്വേഷണത്തിൽ കുട്ടിയുടെ മാതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മാസം തികയാതെ പ്രസവിച്ച കുട്ടിക്ക് സ്ഥിരമായി അസുഖങ്ങൾ ഉണ്ടാകാറുണ്ടായിരുന്നതായി പറയുന്നു.…
Read Moreസര്‍വകലാശാലകളിലെ നിയമനം; യുഡിഎഫ്-ബിജെപി ക്ഷികളെ പ്രതിരോധിക്കാന്‍ ‘കണക്കു’പറയാന്‍ സിപിഎം
കോഴിക്കോട്: സര്‍വകലാശാലകളിലെ രാഷ്ട്രീയ നിയമനവുമായി ബന്ധപ്പെട്ട് കണക്കെടുപ്പിന് രാഷട്രീയപാര്‍ട്ടികള്‍. യുഡിഎഫ് ഭരണകാലത്തെ കണക്കുകളെടുക്കാനാണ് സിപിഎം നിര്‍ദേശിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് ഖാനുമായുള്ള തര്‍ക്കം മുറുകുന്നതിനിടെയാണ് ഇപ്പോള്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന യുഡിഎഫ്-ബിജെപി ക്ഷികളെ പ്രതിരോധിക്കാന്‍ സിപിഎം ഒരുങ്ങുന്നത്. പെരിയയിലെ കേരള കേന്ദ്രസര്‍വകലാശാലയില്‍ തുടക്കം മുതലുള്ളത് രാഷ്ട്രീയ നിയമനങ്ങളും സ്വജനപക്ഷപാതവുമാണെന്ന് നേതാക്കള്‍ ആരോപിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച സര്‍വകലാശാലയില്‍ ആദ്യ വൈസ്ചാന്‍സലര്‍ മുതലുള്ള നിയമനങ്ങള്‍ രാഷ്്ട്രീയം പരിഗണിച്ചാണെന്നും ആരോപിക്കുന്നു. കൂടുതല്‍ നിയമനങ്ങള്‍ ചികയുന്ന തിരക്കിലാണ് പ്രവര്‍ത്തകര്‍. അതേസമയം ഗവര്‍ണറെ അനുകൂലിച്ച് തുടക്കത്തില്‍തന്നെ രംഗത്തെത്തിയ കോണ്‍ഗ്രസ് ഗവര്‍ണര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ മുറുകെപ്പിടിച്ച് സമരം നടത്താനുള്ള തയാറെടുപ്പിലാണ്. ബിജെപി ഇതിനകംതന്നെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
Read Moreഭാര്യയുടെ ആഭരണങ്ങളുമായി മുങ്ങി; എട്ടു വർഷത്തിനു ശേഷം പിടിയിൽ! കുടുങ്ങിയത് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ഒളിവിൽ താമസിക്കവെ
എടക്കര: ഭാര്യയുടെ സ്വർണാഭരണങ്ങളുമായി മുങ്ങിയ ആളെ എട്ടു വർഷത്തിനുശേഷം വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ തൃപ്രങ്ങോട് കള്ളിയത്ത് വീട്ടിൽ സലീം എന്ന അബ്ദുൾ സലീമി(43)നെയാണ് വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ പി.അബ്ദുൾ ബഷീറും സംഘവും അറസ്റ്റ് ചെയ്തത്. വഴിക്കടവ് മൊടപൊയ്ക സ്വദേശിനിയെ വിവാഹംചെയ്ത ശേഷം ഇയാൾ ഭാര്യയുടെ സ്വർണവുമായി മുങ്ങുകയായിരുന്നു. പിന്നീട് പൊന്നാനി തെയ്യങ്ങോട് നിന്നു മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ഒളിവിൽ താമസിക്കവെയാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടകൂടിയത്.
Read Moreയുവതിയുമായി പരിചയത്തിലായി ഒരുമിച്ചു താമസം തുടങ്ങി; വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഫിനോ ചെയ്തുകൂട്ടിയത് ഇങ്ങനെയൊക്കെ… ഒടുവില്‍ കുടുങ്ങി
പള്ളുരുത്തി: പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ തമിഴ്നാട് മധുര സ്വദേശി ഫിനോ (30) യെ പള്ളുരുത്തി പോലീസ് പിടികൂടി. ഒരു വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. കുമ്പളങ്ങിയിലെ ഒരു ഫാമിലെ ജോലിക്കാരിയായിരുന്ന കുട്ടിയുടെ അമ്മയുമായി പരിചയത്തിലായ പ്രതി ഇവർക്കൊപ്പം കൂടുകയായിരുന്നു. ഒരുമിച്ചു താമസം തുടങ്ങിയ ഇയാൾ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ പള്ളുരുത്തി എസ്ഐ വൈ. ദീപുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. തമിഴ്നാട്ടിൽ ഇയാൾക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ടെന്ന് പോലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More