കൽപ്പറ്റ: പതിനാറുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയും മർദിച്ച് പരിക്കേൽപ്പിക്കുകയും വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം തടവും ഓരോ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നൂൽപ്പുഴ തേലന്പറ്റ കോയാലിപുര കോളനിയിലെ ഗണേശ് എന്ന ഗണപതിയെയാണ്(54) ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ.ആർ. സുനിൽകുമാർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ അധികം തടവ് അനുഭവിക്കണം. 2019ലാണ് കേസുകൾക്ക് ആസ്പദമായ സംഭവം. പ്രതി പെണ്‍കുട്ടിയെ നിരന്തരം പിഡീപ്പിച്ചുവരുന്നതിനിടെയാണ് വിവരം പുറത്തറിയുകയും അറസ്റ്റിലാകുകയും ചെയ്തത്. മർദനത്തിൽ പെണ്‍കുട്ടിയുടെ കണ്ണിന് സാരമായി പരിക്കേറ്റിരുന്നു. നിലവിൽ കാഴ്ചക്കുറവുണ്ട്.
Read MoreCategory: Kozhikode
തിരൂരങ്ങാടിയിൽ കോളനൽകി പിഞ്ചുകുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അതിഥിത്തൊഴിലാളി പിടിയിൽ
തിരൂരങ്ങാടി: തിരൂരങ്ങാടി ചേളാരിയിൽ അതിഥിത്തൊഴിലാളിയായ യുവാവ് നാലുവസുകാരിയെ കോള നൽകി വശത്താക്കിയശേഷം പീഡിപ്പിച്ചു. മധ്യപ്രദേശ് ഗ്വാളിയോർ ടെട്രാ സ്വദേശിയായ രാം മഹേഷ് കുശ്വാ എന്ന 30 കാരനാണ് പ്രതി. ഇയാളെ പോലീസ് പിടികൂടി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനുശേഷമായിരുന്നു സംഭവം. കുട്ടിയുടെ രക്ഷിതാക്കളും ഇതര സംസ്ഥാനക്കാരാണ്. ഇവരും പ്രതിയും പരിചയക്കാരാണ്. സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രതി കുട്ടിയുടെ കുടുംബം താമസിക്കുന്ന സ്ഥലത്തേക്ക് പെപ്സി കോളയുമായി വന്നിരുന്നു. കുട്ടിയുടെ മാതാവിന് കോള നൽകിയപ്പോൾ അവർ വേണ്ടെന്ന് പറഞ്ഞു. പിന്നീട് ഇയാൾ കുട്ടിക്ക് ഈ കോള നൽകിയശേഷം കളിപ്പിക്കാൻ എന്നു പറഞ്ഞു കൊണ്ടുപോവുകയായിരുന്നു. കുറച്ചു കഴിഞ്ഞ് കുട്ടി കരഞ്ഞു കൊണ്ടു വരുന്നത് ശ്രദ്ധയിൽപ്പെട്ടു. വിവരങ്ങൾ ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം അറിയിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു. യുവതി പോലീസിന്റെ 100 നന്പറിൽ വിളിച്ചു സംഭവം അറിയിച്ചതിനെത്തുടർന്ന് തേഞ്ഞിപ്പലം പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി.…
Read Moreതാനൂരിലെ കസ്റ്റഡി മരണം: പോലീസിനെ പ്രതിക്കൂട്ടിലാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
മലപ്പുറം: താനൂരിൽ യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പോലീസിനെ വെട്ടിലാക്കി പോസ്റ്റുമോർട്ടം റിപ്പോർട്ട്. പോലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിക്ക് ക്രൂരമായി മർദനമേറ്റതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന. താമിറിന്റെ ശരീരത്തിൽ 13 പരിക്കുകളുണ്ടായിരുന്നു. ശരീരമാസകലം മർദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. താമിർ ജിഫ്രി കുഴഞ്ഞു വീണു മരിച്ചുവെന്നാണ് പോലീസിന്റെ പ്രതികരണം. എന്നാൽ താമിറിന് മർദനമേറ്റിരുന്നുവെന്ന ആരോപണത്തിനു ബലം പകരുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. താമിറിന്റെ പുറം, തുട, കാലിന്റെ അടിഭാഗം എന്നിവിടങ്ങളിലെല്ലാം മർദനമേറ്റിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ലഹരിക്കേസുമായി ബന്ധപ്പെട്ട് താമിർ ജിഫ്രി ഉൾപ്പടെയുള്ള പ്രതികളെ തിങ്കളാഴ്ച്ച വൈകീട്ടാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
Read Moreപോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരി ഗ്രീൻവാലി അക്കാദമി കണ്ടുകെട്ടി; എൻഐഎ നടപടി അർധരാത്രിക്ക്
മലപ്പുറം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള മഞ്ചേരി ഗ്രീൻവാലി അക്കാദമി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടുകെട്ടി. 10 ഹെക്ടറോളം സ്ഥലത്താണ് അക്കാദമി സ്ഥിതി ചെയ്തിരുന്നത്. ഇവിടെ എൻഡിഎഫും പിഎഫ്ഐയും ആയുധപരിശീലനവും കായിക പരിശീലനവും നടത്തിയിരുന്നുവെന്ന് എൻഐഎ കണ്ടെത്തിയതിനെത്തുടർന്നാണു നടപടി. കൊച്ചി എൻഐഎ യൂണിറ്റിൽ നിന്നുള്ള ചീഫ് ഇൻസ്പെക്ടർ ഉമേഷ് റായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ അർധരാത്രിയോടെ ഗ്രീൻവാലി അക്കാദമി കണ്ടുകെട്ടിയത്. പോപ്പലർ ഫ്രണ്ടിന്റെ കേരളത്തിലെ ആയുധ- കായിക പരിശീലന കേന്ദ്രമാണ് ഗ്രീൻവാലി. യുഎപിഎ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് എൻഐഎ നടപടി. സ്ഫോടക വസ്തുക്കളടക്കം കായിക പരിശീലന കേന്ദ്രത്തിൽ പരീക്ഷിച്ചെന്നും കണ്ടെത്തിയിരുന്നു.മഞ്ചേരിയിലെ ഈ പരിശീലന കേന്ദ്രം പിഎഫ്ഐയിൽ ലയിച്ച നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ട് നേരത്തേ ഉപയോഗിച്ചിരുന്നുവെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. പോപ്പുലർഫ്രണ്ടിന്റെ മലബാർ ഹൗസ്, പെരിയാർവാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, ട്രിവാൻഡ്രം എജ്യൂക്കേഷൻ ആൻഡ്…
Read Moreകോഴിക്കോട്ടെ എഐ തട്ടിപ്പ്; മുഖ്യസൂത്രധാരൻ കൗശൽ ഷാ; ഗുജറാത്തിലേക്ക് പുറപ്പെടാനൊരുങ്ങി സൈബർ പോലീസ്
കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് (എഐ) സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയത് ഗുജറാത്ത് സ്വദേശി കൗശൽ ഷാ എന്നയാളാണെന്ന് പോലീസിനു സൂചന ലഭിച്ചു. ചാലപ്പുറം സ്വദേശി പി.എസ്. രാധാകൃഷ്ണനെ കബളിപ്പിച്ച് 40,000 രൂപ തട്ടിയെടുത്ത കേസിൽ ഗോവയിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് പോലീസിന് പ്രതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചത്. സൈബർ പോലീസ് ഉടൻതന്നെ കൗശൽഷായെ തപ്പി ഗുജറാത്തിലേക്ക് പുറപ്പെടും.കൗശൽഷായുടെ ഫോണ്‍ പലപ്പോഴും സ്വിച്ച്ഡ് ഓഫ് ആണ്. കഴിഞ്ഞ ദിവസം കൗശൽ ഷായുടെ ഫോണിന്റെ ടവർ ലൊക്കേഷൻ അഹമ്മദാബാദ് ആയിരുന്നു. പിന്നീട് കുറേ നേരത്തേക്ക് ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇടയ്ക്ക് ഫോണ്‍ ഓണാക്കി. പിന്നീട് ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ മുംന്പൈ എന്നാണ് വ്യക്തമായത്. സൈബർ പോലിസ് കൗശൽഷായുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണ്. തട്ടിയെടുത്ത 40,000 രൂപ അവസാനമായി ഗോവയിലെ ഒരു ട്രേഡിംഗ് കന്പനിയുടെ അക്കൗണ്ടിലേക്കാണ്…
Read Moreമൈസൂരു-ബംഗളൂരു എക്സ്പ്രസ്വേ; അപകടം കുറയ്ക്കാൻ പിഴ ഫാസ്ടാഗിലൂടെ ; രക്ഷാപ്രവർത്തനത്തിന് ഏമർജൻസി ബട്ടണും
കോഴിക്കോട്: കോഴിക്കോട്-ബംഗളൂരു ദേശീയപാതയുടെ ഭാഗമായ കർണാടകയിലെ മൈസൂരു-ബംഗളൂരു എക്സ്പ്രസ്വേയിലെ അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികളുമായി കർണാടക പോലീസ്. എക്സ്പ്രസ് വേയിൽ വാഹനങ്ങളുടെ അമിതവേഗം കുറയ്ക്കാനായി നിയമം ലംഘിക്കുന്നവരിൽനിന്ന് ഫാസ്ടാഗിലൂടെ പിഴ ഈടാക്കും. അപകടമുണ്ടായാൽ അടിയന്തര സഹായത്തിനായി എക്സ്പ്രസ്വേയിൽ നാഷണൽ ഹൈവേ അഥോറിറ്റി എസ്ഒഎസ് ബോക്സുകൾ സ്ഥാപിക്കുകയും ചെയ്തു. നിയമം ലംഘിക്കുന്നവരിൽനിന്ന് ഫാസ്ടാഗ് മുഖേനെ അപ്പപ്പോൾതന്നെ പിഴ ഈടാക്കുന്ന സാഹചര്യമുണ്ടായാൽ അമിതവേഗത്തിന് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. ഹൈവേ അഥോറിറ്റി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച എസ്ഒഎസ് ബോക്സുകളിലൂടെ യാത്രക്കാർക്ക് അടിയന്തര ഘട്ടങ്ങളിൽ സഹായമഭ്യർഥിക്കാൻ കഴിയും. ബോക്സിലെ എമർജൻസി എന്ന സ്വിച്ച് അമർത്തിയാൽ ഉടനടി മൈസൂരുവിലെ കണ്ട്രോൾ റൂമിൽ സന്ദേശമെത്തും. ഇതോടൊപ്പംതന്നെ എസ്ഒഎസ് ബോക്സിനു തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനുകളിലേക്കും ആംബുലൻസ് സർവീസിനും വിവരങ്ങൾ ലഭ്യമാകും. അപകടങ്ങളിൽപെട്ടവർക്ക് ഉടനടി സഹായം ലഭ്യമാക്കുകയാണ് ഉദേശം.ഫാസ്ടാഗിലൂടെ ലഭിക്കുന്ന വരുമാനം നാഷണൽ ഹൈവേ അഥോറിറ്റിയുടെ അക്കൗണ്ടിലേക്കാണ്…
Read More“സമ്മാനം കിട്ടാൻ കടം വാങ്ങി പണം നല്കി’; ഓൺലൈൻ സൗഹൃദത്തട്ടിപ്പിൽ വീട്ടമ്മയ്ക്കു നഷ്ടം രണ്ടരലക്ഷം
ഇരിട്ടി: ഇരിട്ടിയിൽ ഓൺലൈൻ സൗഹൃദത്തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായത് രണ്ടര ലക്ഷം രൂപ. ജർമൻ സ്വദേശിയായ ഡോക്ടർ ഫ്രാങ്കാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഫേസ്ബുക്കിലൂടെ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ചത്. സൗഹൃദം വളർന്നപ്പോൾ ഇരുവരും ഫോൺ നന്പറുകൾ കൈമാറുകയും ചെയ്തു. ഗുഡ്മോർണിംഗിൽ തുടങ്ങി ഗുഡ്നൈറ്റിൽ അവസാനിക്കുന്ന സന്ദേശങ്ങൾ എല്ലാ ദിവസവും വാട്സാപ്പിൽ കൈമാറിയിരുന്നു. നല്ല സൗഹൃദമായപ്പോൾ സ്വർണവും യൂറോയും ഉൾപ്പെടെ യുവതിക്ക് സമ്മാനമായി അയച്ചിട്ടുണ്ടെന്ന് ജർമൻ സ്വദേശി വാട്സാപ്പിലൂടെ അറിയിച്ചു. സമ്മാനത്തിന്റെ വീഡിയോ ഉൾപ്പെടെ വീട്ടമ്മയ്ക്ക് ഫോണിലൂടെ നല്‍കുകയും ചെയ്തു.ഇതിനിടെ, ഡൽഹി എയർപോർട്ട് വഴി എത്തിയ സമ്മാനം എയർപോർട്ട് അധികൃതർ പിടിച്ചുവച്ചിരിക്കുകയാണെന്നും വിട്ടു നൽകുവാൻ രണ്ടര ലക്ഷത്തിലധികം രൂപ ചെലവാകുമെന്നും രണ്ടര ലക്ഷം രൂപ നൽകിയാൽ കോടികൾ വിലമതിക്കുന്ന സമ്മാനമാണ് ലഭിക്കുന്നതെന്നും ജർമൻ സ്വദേശി യുവതിയെ ഫോണിലൂടെ അറിയിച്ചു. ഇയാളെ വിശ്വസിച്ച വീട്ടമ്മ ഗൂഗിൾ പേ വഴി രണ്ടരലക്ഷത്തോളം രൂപ പല…
Read Moreഞങ്ങളെ അനുഗ്രഹിച്ച ആ ഒരാൾ പറഞ്ഞതിന്റെ മൂന്നാംനാൾ ബംപറടിച്ചു; ഹരിതകർമ്മ സേനാംഗങ്ങൾ മനസ് തുറക്കുന്നു
കോഴിക്കോട്: മൂന്നുദിവസം മുന്‍പ് തങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാള്‍വന്ന് ഉടന്‍ നന്മവരുമെന്ന് അനുഗ്രഹിച്ചിട്ടുപോയി…കൃത്യം മൂന്നാം ദിനം എത്തിയത് മൺസൂൺ ബംപറിന്റെ പത്ത് കോടിയുടെ ഭാഗ്യവും. ലോട്ടറി അടിച്ചതിനേക്കാള്‍ വലിയ അമ്പരപ്പാണ് ഇതുപറയുമ്പോള്‍ പരപ്പനങ്ങാടിയിലെ ഹരിതകര്‍മസേനാംഗങ്ങളായ 11 വനിതകള്‍ക്കും. ഇദ്ദേഹം എവിടെനിന്നുവന്നെന്നോ എന്തിനിത് പറഞ്ഞെന്നോ അറിയില്ലെന്നും വെറുംവാക്കായി അത് അന്നും തങ്ങള്‍ക്ക് തോന്നിയിരുന്നില്ലെന്നും ഇവര്‍ പറയുന്നു. ലോട്ടറി ടിക്കറ്റ് വിലയായ 250 രൂപ തികയ്ക്കാനില്ലാതെ നട്ടംതിരിഞ്ഞപ്പോഴും ലോട്ടറി എടുക്കണമെന്ന കാര്യത്തില്‍ അവര്‍ക്ക് മറിച്ചൊരു ചിന്തയുണ്ടായിരുന്നില്ല. ഒരാള്‍ അമ്പത് രൂപ എടുക്കണം. അത് കുറച്ച് കൂടതലല്ലേ.. ഒടുവില്‍ 25ന് ഉറപ്പിച്ചു. 250 രൂപ റൗണ്ടാക്കി ലോട്ടറി ടിക്കറ്റും എടുത്തു. പടികയറി വന്നത് 10 കോടിയുടെ ഭാഗ്യവും. എത്രയോ കാലമായി ലോട്ടറി ടിക്കറ്റ് എടുക്കുന്നു. ഭാഗ്യമില്ലെന്ന് എല്ലാവരും പറഞ്ഞു…ഇപ്പോഴെങ്ങനെയുണ്ട്..ആനന്ദക്കണ്ണീര് പൊഴിച്ചുകൊണ്ട് ഇവര്‍ ചോദിക്കുന്നു. ലോട്ടറി അടിച്ചെന്ന് ഏജന്റ് വിളിച്ച് പറഞ്ഞപ്പോള്‍ ആദ്യം…
Read Moreചാരിറ്റിയുടെ മറവിൽ ജ്വല്ലറി കവർച്ച; നാലംഗ സംഘത്തെ പൊക്കി പോലീസ്; പ്രതികള്‍ പരസ്പരം പരിചയപ്പെട്ടത് ചാരിറ്റി ഗ്രൂപ്പുകളിലൂടെ…
കോഴിക്കോട്: നരിക്കുനി എംസി ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ തുരന്നു കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ മുഖ്യപ്രതി ചാരിറ്റി പ്രവർത്തകൻ. ചാരിറ്റി പ്രവര്‍ത്തകനും വ്ലോഗറുമായ നിതിൻ നിലമ്പൂരിനെയും സംഘത്തെയുമാണ് പോലീസ് പൊക്കിയത്. നിലമ്പൂർ പോത്തുകല്ല് സ്വദേശികളായ എടത്തൊടി വീട്ടിൽ നിധിൻ കൃഷ്ണൻ (നിതിൻ നിലമ്പൂര്‍-26), പരപ്പൻ വീട്ടിൽ മുത്തു എന്നറിയപ്പെടുന്ന അമീർ (34), വെളിമണ്ണ ഏലിയപാറമ്മൽ നൗഷാദ് (29), വേനപ്പാറ കായലുംപാറ കോളനിയിൽ ബിബിൻ (25) എന്നിവരെ കൊടുവള്ളി പോലീസാണു പിടികൂടിയത്. പ്രതികള്‍ പരിചയപ്പെട്ടത് ചാരിറ്റി ഗ്രൂപ്പുകളിലൂടെ…ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് ജ്വല്ലറിയുടെ പുറകുവശത്തെ ചുമർ തുറക്കുന്നതിനിടെ ശബ്ദം കേട്ട് നരിക്കുനിയിൽ ഉണ്ടായിരുന്ന ഗൂർഖയും രാത്രി പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കൊടുവള്ളി പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് അമീറിനെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് നാലംഗ സംഘത്തിന്റെ ജ്വല്ലറി കവർച്ചയുടെ ചുരുളഴിഞ്ഞത്. തുടർന്ന് പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിൽ മറ്റുള്ളവരും കുടുങ്ങി. സംഭവസ്ഥലത്തുനിന്നു…
Read Moreജോലി വാഗ്ദാനംചെയ്ത് തട്ടിച്ചത് ലക്ഷങ്ങള്‍; ഒരു വർഷത്തെക്കാത്തിരിപ്പ് നീണ്ടത് മൂന്നുവർഷം; കോവിഡ് കാലത്തെ തട്ടിപ്പിങ്ങനെ…
കോഴിക്കോട്: മിൽമ, കെഎസ്ഇബി, ആരോഗ്യവകുപ്പ്, കെഎസ്എഫ്ഇ, ദേവസ്വം ബോർഡ് എന്നിവയിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. പേരാമ്പ്ര ചേനായിലെ കണ്ടിമണ്ണിൽ തറേമ്മൽ ദിവാകരനെതിരെയാണ് നിരവധിപേർ പേരാമ്പ്ര പോലീസില്‍ പരാതി നൽകിയത്. പേരാമ്പ്ര, ചങ്ങരോത്ത് പഞ്ചായത്തുകളിലെ ഇരുപതിലധികംപേർ തട്ടിപ്പിൽ കുടുങ്ങിയിട്ടുണ്ട്. കോവിഡ് കാലത്താണ് പലരും കെണിയിൽ വീണത്. 5.5 ലക്ഷം നഷ്ടപ്പെട്ട പാലേരി മുതുവണ്ണാച്ചയിലെ തിരുവോത്ത് സഹദേവൻ, നാലു ലക്ഷം രൂപ നഷ്ടമായ മുതുവണ്ണാച്ച നടുവിലക്കണ്ടി രാജീവൻ, ഒന്നര ലക്ഷം രൂപ നഷ്ടമായ മുതുവണ്ണാച്ചയിലെ വടക്കയിൽ സതീഷ് തുടങ്ങിയവരാണ് പേരാമ്പ്ര പോലീസിൽ പരാതി നൽകിയത്. 2020 മാർച്ച്, മേയ് മാസങ്ങളിലായാണ് പണം തട്ടിയത്. കോവിഡ് കാലമായതിനാൽ ജോലി ശരിയാകാൻ ഒരു വർഷമെങ്കിലും കാത്തിരിക്കണമെന്ന് വിശ്വസിപ്പിച്ചിരുന്നു. പിന്നീട് പലവട്ടം ഇയാളെ ബന്ധപ്പെട്ടെങ്കിലും ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറി. ഇയാളുടെ ബിനാമിയാണെന്ന് പറഞ്ഞ് ഒരാൾ ഫോണിൽ വിളിച്ച് ജോലി ഉടൻ…
Read More