പരസ്ത്രീ ബന്ധം ചോദ്യംചെയ്ത ഭാര്യയെ ഹോട്ടലില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവിനായി തെരച്ചില്‍

മുക്കം (കോഴിക്കോട്): ഹോട്ടലിൽ വച്ച് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവിനെ പോലീസ് തെരയുന്നു. മുക്കം നഗരസഭയിലെ പൂളപ്പൊയിൽ സ്വദേശി പൈറ്റൂചാലിൽ മുസ്തഫയാണ് ഭാര്യയെ ആക്രമിച്ചത്. ഇയാൾ നടത്തുന്ന മുത്തേരിയിലെ അനുഗ്രഹ ഹോട്ടലിൽ വച്ച് ഭാര്യ ജമീലയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.ഒരു സ്ത്രീയുമായി മുസ്തഫയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ജമീല ഇന്നലെ വൈകുന്നേരം 5.45ഓടെ ഹോട്ടലിലെത്തുകയും തുടർന്നു നടന്ന വാക്കേറ്റത്തിനിടെ മുസ്തഫ ജമീലയെ വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കൈയ്ക്കും മുഖത്തും പരിക്കേറ്റ ജമീലയെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം മുസ്തഫ കടയിൽനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

Read More

ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമം; സംസ്ഥാനത്ത് ബിഎസ്എന്‍എല്‍ 4ജിയിലേക്ക്

കോഴിക്കോട്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തില്‍ ബിഎസ്എന്‍എല്‍ 4ജിയിലേക്ക് മാറുന്നു. ഡിസംബര്‍ മാസത്തോടെ കമ്മീഷന്‍ ചെയ്യാനാണു നീക്കം. സ്വകാര്യ മൊബൈല്‍ സേവനദാതാക്കള്‍ ഫൈവ് ജി വേഗത്തിലേക്ക് ചുവടുമാറുമ്പോഴാണ് ബിഎസ്എന്‍എല്‍ ഫോര്‍ ജിയിലേക്ക് കാലെടുത്തുവയ്ക്കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ മേഖലയിലാണ് 4ജി ലഭ്യമാകുക. ഇതിനായി 796 പുതിയ 4ജി ടവര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് 296-ഉം എറണാകുളത്ത് 275-ഉം കോഴിക്കോട്- 125ഉം കണ്ണൂരില്‍ 100-ഉം ടവറുകളാണ് സ്ഥാപിക്കുക. ലക്ഷദ്വീപിലെ മിനികോയ് ദ്വീപിലും സേവനം ലഭ്യമാക്കും. ചണ്ഡീഗഢില്‍ നടത്തിയ 4ജി പരീക്ഷണം വിജയമായതോടെയാണ് രാജ്യത്തെ തെരഞ്ഞെടുത്ത ജില്ലകളില്‍ 4ജി സേവനം ആരംഭിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇന്ത്യന്‍ നിര്‍മിത 4ജി ഉപകരണങ്ങളാണ് സേവനത്തിന് ഉപയോഗിക്കുന്നതെന്നതും പ്രത്യേകതയാണ്. ഇതിനായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസുമായി ബിഎസ്എന്‍എല്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഒക്‌ടോബര്‍ മാസത്തോടെ ഉപകരണങ്ങള്‍ എത്തുമെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.4ജി നെറ്റ് വര്‍ക്ക്…

Read More

വയറ്റില്‍ കത്രിക; രണ്ടു ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും എതിരേ കേസിനു സാധ്യത

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയ്ക്കിടെ ഹര്‍ഷിന എന്ന യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാര്‍ക്കും രണ്ടു നഴ്‌സുമാര്‍ക്കുമെതിരേ കേസെടുക്കുന്ന കാര്യം പോലീസ് സജീവമായി പരിഗണിക്കുന്നു. രണ്ട് പിജി ഡോക്ടര്‍മാര്‍, രണ്ടു നഴ്‌സുമാര്‍ എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ആലോചന. എച്ച്ഒഡിക്കെതിരേയും കേസിനു സാധ്യതയുണ്ട്. ചികില്‍സയില്‍ പിഴവ് സംഭവിച്ചത് മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ച സാഹചര്യത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് അസി. കമ്മീഷണര്‍ കെ. സുദര്‍ശന്‍ പറഞ്ഞു. സമരത്തിന് 90 ദിവസം തികയുന്ന നാളെ മെഡിക്കല്‍ കോളജില്‍ പ്രതീകാത്മക കത്രിക സമര്‍പ്പണം നടത്താന്‍ സമര സമിതി തീരുമാനിച്ചിട്ടുണ്ട്. ഹര്‍ഷിനയുടെ മൂന്നാമത്തെ ശസ്ത്രക്രിയ നടത്തിയവര്‍ക്കെതിരേയാണ് നടപടി. നിലവില്‍ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ടിനെ കേസില്‍നിന്ന് ഒഴിവാക്കിയേക്കും.

Read More

‘സുരക്ഷാ ബട്ടണ്‍’ ബഡായിയായി; വാഹനയാത്രക്കാരുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന സുരക്ഷാ മിത്ര പദ്ധതി പാതിവഴിയില്‍

കോഴിക്കോട്: വാഹനയാത്രക്കാരുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന സുരക്ഷാ മിത്ര പദ്ധതി പാതിവഴിയില്‍ നിലച്ചു. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനുശേഷം പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന പദ്ധതിയാണ് സുരക്ഷാമിത്ര. പൊതുഗതാഗത സംവിധാനത്തില്‍ ഭയരഹിതമായി യാത്ര ചെയ്യാനും അടിയന്തര ഘട്ടത്തില്‍ സഹായം ലഭിക്കാനും ഉതകുന്നതരത്തിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം. ഇതുപ്രകാരം വാഹനങ്ങള്‍ക്കുള്ളില്‍ ഒരു പാനിക് ബട്ടണും ജിപിഎസ് മോണിറ്ററിംഗ് സിസ്റ്റവും ഘടിപ്പിക്കും. യാത്രയ്ക്കിടയില്‍ അസ്വാഭാവിക സാഹചര്യങ്ങളുണ്ടായാല്‍ പോലീസ് സേവനം തേടാന്‍ ഈ സുരക്ഷാ ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. നിമിഷങ്ങള്‍ക്കകം സഹായത്തിനായി മോട്ടോര്‍ വാഹന വകുപ്പോ പോലീസോ സഹായത്തിനായി എത്തും. ജിപിഎസ് മോണിറ്ററിംഗിലൂടെ വാഹനത്തെ പിന്തുടരാനും സാധിക്കും. വാഹനത്തിന്‍റെ വലിപ്പം, ഉള്‍ക്കൊള്ളുന്ന യാത്രക്കാരുടെ എണ്ണം തുടങ്ങിയവ കണക്കാക്കി രണ്ട് മുതല്‍ അഞ്ച് വരെ പാനിക് ബട്ടണുകളാണ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്. അപായ സൂചന നല്‍കാന്‍ ഡ്രൈവറുടെ സീറ്റിന് സമീപവും പാനിക് ബട്ടണ്‍ ഘടിപ്പിക്കുന്നുണ്ട്. സ്‌കൂള്‍ ബസുകള്‍, കെഎസ്ആര്‍ടിസി, ആംബുലന്‍സ്,…

Read More

പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ മുഖത്തടിച്ചു,നേതാക്കളെ തെറിവിളിച്ചു ! കണ്ണടച്ചു തുറക്കും മുന്പേ എസ്ഐ തെറിച്ചു

കോഴിക്കോട്: ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായ സിപിഎം േനതാവിന്‍റെ മുഖത്തടിക്കുകയും നേതാക്കളെ തെറിവിളിക്കുകയും ചെയ്ത എസ്‌ഐക്കെതിരേ മിന്നല്‍ വേഗത്തില്‍ നടപടി. സംഭവം നടന്ന് അരമണിക്കൂറിനകം എസ്‌ഐയെ എആര്‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റി. മലപ്പുറം തിരൂര്‍ പോലീസ് സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ കെ.വി. വിപിനെതിരേയാണു നടപടിയെടുത്തത്. വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നൗഷാദ് നെല്ലാഞ്ചേരിയെ മുഖത്തടിക്കുകയും തിരൂര്‍ ബ്‌ളോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് യു. സൈനുദ്ദീനെയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയനെയും തെറിവിളിക്കുകയും ചെയ്തെന്നാണു പരാതി. ഒരു കേസിന്‍റെ ആവശ്യവുമായി സ്‌റ്റേഷനില്‍ എത്തിയതായിരുന്നു നേതാക്കള്‍. നൗഷാദിന്‍റെ വാര്‍ഡിലെ ഒരു മത്സ്യതൊഴിലാളിയോട് ഒരു കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ പത്തിന് സ്‌റ്റേഷനില്‍ എത്താന്‍ എസ്‌ഐ ആവശ്യപ്പെട്ടിരുന്നു. ജോലി സംബന്ധമായ ആവശ്യമുള്ളതിനാല്‍ മത്സ്യത്തൊഴിലാളിക്ക് എത്താന്‍ പറ്റില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് നൗഷാദ് എസ്‌ഐ വിപിനെ ഫോണില്‍ വിളിച്ചു. എന്നാല്‍, പ്രശ്‌നത്തില്‍ ഇടപെടേണ്ടെന്ന് നൗഷാദിനെ എസ്‌ഐ താക്കീത്…

Read More

മാധ്യമങ്ങൾക്കു മുമ്പിൽ പിണറായിക്കെതിരേ വിമർശനം; ഗ്രോ വാസുവിനെ ഹാജരാക്കിയ പോലീസുകാർക്ക് പണികൊടുക്കാൻ ആഭ്യന്തരവകുപ്പ്

കോഴിക്കോട്: ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു മാധ്യമങ്ങൾക്കു മുന്പിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനമുന്നയിച്ച സംഭവത്തിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുകാർക്ക് മുട്ടൻ പണി നൽകാൻ മേലധികാരികൾ. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആൾ മുഖ്യമന്ത്രിക്കെതിരേ പ്രതികരിച്ചത് വലിയ പ്രധാന്യത്തോടെ മാധ്യമങ്ങളിൽ വാർത്ത വന്നതാണ് ആഭ്യന്തര വകുപ്പിനെ ചൊടിപ്പിച്ചത്. കോടതി പരിസരത്തുവച്ച് വാർത്താസമ്മേളനം പോലെ ഗ്രോ വാസു മാധ്യമ പ്രവർത്തകരോടു സംസാരിച്ചുവെന്നും ഇത് സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ പ്രതികരിച്ചു. “പിണറായി ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണെന്ന് ജനം വിചാരിക്കുന്നു. എന്നാൽ പിണറായിയാണ് ഏറ്റവും വലിയ കോർപ്പറേറ്റ്. ഇക്കാര്യം ജനം മനസിലാക്കുന്നില്ല’ എന്നായിരുന്നു ഗ്രോ വാസുവിന്‍റെ ആരോപണം. സംഭവത്തിൽ പോലീസിന് സുരക്ഷാ വീഴ്ചയുണ്ടായിയെന്ന നിഗമനത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ, കുന്നമംഗലം പോലീസ്…

Read More

ഒരു രൂപ  നിക്ഷേപിച്ചപ്പോൾ രണ്ട് രൂപ കിട്ടി; വിശ്വാസം  വളർന്നപ്പോൾ  ഡോക്ടറിന്  നഷ്ടം മൂ ന്നു ലക്ഷം! പുതിയ തട്ടിപ്പിങ്ങനെ…

കോഴിക്കോട്: ആദ്യം ഒരു രൂപ നിക്ഷേപിച്ചപ്പോൾ രണ്ടു രൂപ തിരികെ നൽകി. ആ രണ്ടു രൂപയുടെ വിശ്വാസം വളർന്ന് മൂന്നു ലക്ഷം രൂപ വരെ ഡോക്ടറിൽ നിന്ന് വാങ്ങിയെടുത്തശേഷം ’സിഐഎസ്എഫ്’ ഉദ്യോഗസ്ഥൻ തന്ത്രപൂർവം മുങ്ങി. ഒഎൽഎക്സ് ആപിലൂടെ വീട് വാടകയ്ക്ക് നൽകാൻ ശ്രമിച്ച കോഴിക്കോട്ടെ ഡോക്ടർ സൈബർ പോലീസിൽ പരാതി നൽകിയെങ്കിലും മാനക്കേട് ഭയന്ന് പേര് പുറത്തു പറയാൻ മടിക്കുകയാണ്. വീട് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പുകാരൻ വിരിച്ച വലയിലാണ് ഡോക്ടർ വീണത്. 90,000 രൂപയാണ് വീടിന്‍റെ സെക്യുരിറ്റിയായി ഡോക്ടർ ആവശ്യപ്പെട്ടത്. നിക്ഷേപിക്കുന്ന പണത്തിന്‍റെ ഇരട്ടി തിരിച്ചു കിട്ടുന്ന ഒരു സ്കീം പട്ടാളത്തിലുണ്ടെന്ന് പറഞ്ഞ് ഡോക്ടറെ കൊണ്ട് ആദ്യം പണം അങ്ങോട്ട് നിക്ഷേപിക്കാൻ തട്ടിപ്പുകാരന് കഴിഞ്ഞു. ഇരട്ടി കിട്ടുമെന്ന പ്രതീക്ഷയിൽ പല തവണയായി ഡോക്ടർ മൂന്നര ലക്ഷത്തോളം രൂപ അടച്ചതായി പോലീസ് പറഞ്ഞു. നയാ…

Read More

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; മെഡിക്കല്‍ റിപ്പോര്‍ട്ടിന്  പിന്നില്‍ അട്ടിമറി‍? ഹര്‍ഷിന സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കും

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസിന്‍റെ അന്വേഷണ റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡ് തീരുമാനത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്ന് പോലീസ്. മെഡിക്കൽ ബോർഡ് നടപടികളിലെ ഗൂഢാലോചന അന്വേഷിച്ചു പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഹർഷിനയും ഇന്നു സിറ്റി പോലീസ്ലീസ് കമ്മീഷണർക്ക് പരാതി നൽകും. മെഡിക്കൽ ബോർഡിലെ പ്രധാന അംഗമായി പരിഗണിച്ച സീനിയർ ഡോക്ടറെ മാറ്റി അവസാന നിമിഷം ജൂണിയർ കൺസൽട്ടന്‍റിനെ നിയമിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് സംശയം. ആവശ്യമെങ്കിൽ കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ബോർഡിലുണ്ടായിരുന്ന റേഡിയോളജിസ്റ്റിന്‍റെ മൊഴിയും പോലീസ്  രേഖപ്പെടുത്തും. മെഡിക്കൽ കോളജിനു മുന്നിൽ 81 ദിവസം പിന്നിട്ട സമരം കൂടുതൽ ശക്തമാക്കാനാണ് സമര സമിതി തീരുമാനം.പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണെന്ന റിപ്പോർട്ടാണ് പോലീസ് നൽകിയത്. എന്നാൽ ഇത് തള്ളുകയായിരുന്നു മെഡിക്കൽ ബോർഡ്. ഇതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ഹർഷിന രംഗത്തെത്തിയിരുന്നു.…

Read More

ഫേസ്ബുക്ക് പോസ്റ്റുമായി കേന്ദ്ര മന്ത്രി വി. മുരളീധരൻ ‘മിത്തിനെ മുത്താക്കാൻ എന്തിന് ലക്ഷങ്ങൾ ഷംസീറേ?’

കോഴിക്കോട്: മിത്ത് വിവാദത്തില്‍നിന്ന് തല്‍കാലം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച് സിപിഎമ്മിനെയും സ്പീക്കര്‍ എ.എന്‍. ഷംസീറിനെയും വീണ്ടും ചൊറിഞ്ഞ് ബിജെപി. വിവാദം നിയമസഭയ്ക്കകത്ത് ഉന്നയിക്കില്ലെന്ന് കോണ്‍ഗ്രസും യുഡിഎഫും തീരുമാനിച്ചിരിക്കെയാണ് ബിജെപി വിഷയം സജീവമാക്കുന്നത്. ഷംസീറിന്‍റെ തലശേരി മണ്ഡലത്തിലെ ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് ഫണ്ടനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ബിജെപി പുതിയ ആക്ഷേപം ഉയർത്തുന്നത്. കോടിയേരി കാരാൽതെരുവ് ഗണപതി ക്ഷേത്രത്തിന്‍റെ കുളം നവീകരിക്കാൻ 64 ലക്ഷം നൽകാൻ ഭരണാനുമതി ലഭിച്ചെന്ന് ഷംസീർതന്നെയാണ് ഫേസ്ബുക്കിൽ അറിയിച്ചത്. ‘മിത്തിനെ മുത്താക്കാൻ എന്തിന് ലക്ഷങ്ങൾ ഷംസീറേ ?’ എന്നു പരിഹസിച്ച് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ വി. മുരളീധരന്‍ രംഗത്തെത്തി. ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനം?’ എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു. ഇസ് ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ, ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും ചവിട്ടി മെതിക്കും. വിശ്വാസികൾ ശബ്ദമുയർത്തിയാൽ കേസെടുക്കും. സമുദായ…

Read More

ബീന കുറ്റക്കാരി; കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ട വനിതാ സബ് രജിസ്ട്രാറെ പിരിച്ചുവിട്ടു

കോഴിക്കോട്: കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ട സബ് രജിസ്ട്രാറെ സർവീസിൽനിന്ന് പരിച്ചുവിട്ടു. കോഴിക്കോട് ചേവായൂർ സബ് രജിസ്ട്രാറായിരിക്കെ വിജിലൻസ് പിടികൂടിയ പി.കെ. ബീനയെയാണ് പിരിച്ചുവിട്ടത്. ബീന കുറ്റക്കാരിയാണെന്നു കണ്ടെത്തി 2020 ജൂൺ 26ന് കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. ഏഴ് വർഷം കഠിനതടവും അഞ്ച് ലക്ഷത്തിലേറെ രൂപ പിഴയുമായിരുന്നു ശിക്ഷ. തുടർന്നു ഹൈക്കോടതിയിൽ ബീന അപ്പീൽ സമർപ്പിച്ചു. വിജിലൻസ് പിടിയിലായത് മുതൽ ബീന സസ്പെൻഷനിലായിരുന്നു. ശിക്ഷിക്കപ്പെട്ടശേഷവും സസ്പെൻഷൻ തുടർന്നു. ജാമ്യത്തിലിറങ്ങിയശേഷം വകുപ്പുതലത്തിൽ കാരണം കാണിക്കൽ നോട്ടീസിന് ബീന മറുപടി നൽകി. അപ്പീൽ സമർപ്പിച്ചതിനാൽ പിരിച്ചുവിടരുതെന്നാണ് ബീന വകുപ്പിനോട് ആവശ്യപ്പെട്ട്.കേസിൽ താൻ നിരപരാധിയാണെന്നും ഇക്കാര്യം മേൽക്കോടതിയിൽ തെളിയിക്കാനാവുമെന്നും അവർ പറഞ്ഞു. എന്നാൽ ചട്ടപ്രകാരം ബീനയെ സർവീസിൽനിന്ന് നീക്കാൻ വകുപ്പ് തലത്തിൽ തീരുമാനിക്കുകയായിരുന്നു. ബീന കുറ്റക്കാരിയല്ലെന്ന് മേൽക്കോടതി വിധിച്ചാൽ അവരെ സർവീസിൽ തിരിച്ചെടുക്കുമെന്നു വിജ്ഞാപനത്തിൽ പറയുന്നു.

Read More