ശ്രീധനമഹേഷ് ചില്ലറപുള്ളിയല്ല; പോക്‌സോ കേസ് പ്രതിയുടെ വീട്ടില്‍ മാനിന്‍റെയും കാട്ടുപോത്തിന്‍റെയും കൊമ്പ്

കോഴിക്കോട്: പോക്സോ കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്നയാളുടെ വീട്ടിൽനിന്ന് മാനിന്‍റെയും കാട്ടുപോത്തിന്‍റെയും കൊമ്പുകൾ പിടികൂടിയ സംഭവത്തില്‍ വിശദ അന്വേഷണത്തിന് വനം വകുപ്പ്. മൂടാടി ഹിൽബസാർ സ്വദേശി ശിവപുരി പി.ടി. ശ്രീധനമഹേഷ് മുൻപ് വാടകയ്ക്ക് താമസിച്ചിരുന്ന ചെറുകുളം കോട്ടുപാടം റോഡിൽ ഉണിമുക്ക് ഭാഗത്തെ വീട്ടിൽനിന്നാണ് മലാനിന്‍റെയും കാട്ടുപോത്തിന്‍റെയും കൊമ്പുകൾ വനംവകുപ്പ് അധികൃതർ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എലത്തൂര്‍ പോലീസാണ് ശ്രീധനമഹേഷിനെതിരേ കേസെടുത്തത്. ഈ കേസില്‍ അറസ്റ്റിലായ ഇയാള്‍ ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. ഇയാളെ ഉടന്‍ ചോദ്യം ചെയ്യും. എലത്തൂര്‍ സ്‌റ്റേഷനുമായി ബന്ധപ്പെട്ട് ഇയാളുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും താമരശേരി റേഞ്ച് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. മാഫിയാസംഘത്തിന് ഇതിൽ ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.കൊന്പുകൾക്കു പുറമെ പവിഴപ്പുറ്റും നാടൻതോക്കിന്‍റെ ഭാഗങ്ങളും കോഴിക്കോട് ഫോറസ്റ്റ് വിജിലൻസ് വിഭാഗം പിടികൂടിയിരുന്നു. കോഴിക്കോട് ഫ്‌ളയിംഗ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.…

Read More

ഡോക്ടറെയും വനിതാസുഹൃത്തിനെയും കാര്‍ തടഞ്ഞ് അശ്ലീലം പറഞ്ഞ സംഭവം; രണ്ടു പേര്‍ പിടിയില്‍ പിടിയിലായവരില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയും

  കോഴിക്കോട്∙ ഡോക്ടറെയും വനിതാ സുഹൃത്തിനെയും കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും മോശം പദപ്രയോഗങ്ങൾ നടത്തുകയും അശ്ലീല ആംഗ്യം കാണിച്ച് അപമാനിക്കുകയും ചെയ്തെന്ന പരാതിയിൽ രണ്ടു പേർ അറസ്റ്റിൽ. കാക്കൂർ സ്വദേശി ഹജ്നാസ്, നരിക്കുനി സ്വദേശി പാറക്കൽ സജീഷ് കുമാർ എന്നിവരാണ് പിടിയിലായത്. ഹജ്‌നാസ് സ്വർണക്കടത്ത് കേസിലെ പ്രതിയാണ്. കഴിഞ്ഞ ദിവസം രാത്രി ഡോക്ടറും വനിതാ സുഹൃത്തും കാറിൽ വരുമ്പോൾ അരയിടത്ത് പാലത്തിനു സമീപം വച്ചാണ് ഇവർ തടഞ്ഞത്. തുടർന്ന് മോശം പദപ്രയോഗങ്ങളിലൂടെയും അശ്ലീല ആംഗ്യങ്ങളിലൂടെയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ കെ.ഇ. ബൈജുവിന്‍റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളജ് പോലീസ് ഇൻസ്പെക്ടർ ബെന്നി ലാലുവിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം ഡോക്ടറുടെ കാർ തടഞ്ഞ യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്‍റെ റജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്.

Read More

മാരക ലഹരിമരുന്നുമായി കോളജുകൾ കേന്ദ്രീകരിച്ച് കച്ചവടം; പെണ്‍കുട്ടികള്‍ക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണികൾ പിടിയിൽ

കോഴിക്കോട്: വ്യത്യസ്ത സംഭവങ്ങളിലായി മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. മുക്കം, കൂടരഞ്ഞി, കുന്ദമംഗലം, എൻഐടി ഭാഗങ്ങളിൽ വൻതോതിൽ എംഡിഎംഎ കച്ചവടം ചെയ്തുവരുന്ന കക്കാടംപൊയിൽ നെല്ലിക്കലിൽ മാനി എന്ന കമറുദ്ദീൻ (32), പെരുമണ്ണ സ്വദേശി അബ്ദുൽ ഫത്താഹ് (25) എന്നിവരാണ് അറസ്റ്റിലായത്. കമറുദ്ദീനെ ഡാൻസാഫും കുന്ദമംഗലം പോലീസും ചേര്‍ന്നാണ് പിടികൂടിയത്. കോഴിക്കോട് ജില്ലയിലെ തന്നെ വലിയ ലഹരി മരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയാണ് മാനി എന്നു വിളിപ്പേരുള്ള കമറുദ്ദീന്‍. മുക്കം–കൂടരഞ്ഞി–കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. തൊഴിൽ മറയാക്കി മാരക മയക്കുമരുന്നുകൾ കച്ചവടം ചെയ്യുന്നവരെപ്പറ്റിയുള്ള സൂചനകൾ ഇയാളെ ചോദ്യം ചെയ്തപ്പോൾ പോലീസിനു ലഭിച്ചു. അധികം വൈകാതെ ഇവരെയും പിടികൂടാൻ കഴിയുമെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ കമറുദ്ദീൻ എംഡിഎംഎ, ഹഷീഷ് ഓയിൽ തുടങ്ങിയ ലഹരി വസ്തുക്കൾ പ്രധാനമായും വിൽപ്പന നടത്തുന്നത് എൻഐടി,…

Read More

ചേവായൂർ പോലീസ് സ്റ്റേഷനിലെ എസ്‌ഐയെ നടുറോഡില്‍ മര്‍ദിച്ച സംഭവം; 6 വിദ്യാർഥികൾ അറസ്റ്റിൽ

  കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷനിലെ എസ്ഐയെ മർദിച്ച കേസിൽ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. നിലവില്‍ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് വിദ്യാര്‍ഥികൾ കസ്റ്റഡിയിലുണ്ട്. മര്‍ദിച്ച 32 പേരെ തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം. ജെഡിടി ആർട്സ് കോളജിലെ വിദ്യാർഥികൾ കൂട്ടംചേർന്ന് ചേവായൂർ എസ്ഐ ആർ.എസ്. വിനയനെ മർദിക്കുകയായിരുന്നു.പോലീസ് വാഹനം കേടുവരുത്തുകയും ചെയ്തു. എസ്‌ഐയുടെ കൈയ്ക്കാണ് പരിക്ക്. ഒപ്പമുണ്ടായിരുന്നു മറ്റൊരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. ഇവിടെ വിദ്യാർഥികൾ തമ്മിൽ പരസ്പരം റോഡിലിറങ്ങി കൈയാങ്കളി നടത്തുന്നത് പതിവായിരുന്നു. ഇതുമൂലം ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്കും പ്രദേശവാസികൾക്കും ഏറെ പ്രയാസമുണ്ടാകുന്നതായുള്ള പരാതി നിലനിൽക്കുന്നതായി പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ചെറുവറ്റയിലെ ടർഫിന് സമീപത്തെ വാടക വീട്ടിൽനിന്നു കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ ചിലരെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസിന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിൽ…

Read More

ആയുര്‍വേദചികില്‍സയ്ക്കായി രാഹുല്‍ഗാന്ധി കോട്ടയ്ക്കലിൽ; രാഹുലിന്‍റെ  യാത്ര റോഡു മാര്‍ഗം, വഴിനീളെ വന്‍ പോലീസ്

മലപ്പുറം: ആയുർവേദ ചികിത്സക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കോട്ടയ്ക്കലിൽ എത്തും. ഉച്ചയോടെ കോട്ടക്കലില്‍ എത്തുമെന്നാണ് വിവരം. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുത്തശേഷം അദ്ദേഹം എറണാകുളത്താണുള്ളത്. കോട്ടക്കൽ ആര്യ വൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാരിയരുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് രാഹുലിനെ പരിശോധിച്ചു ചികിത്സ നിശ്ചയിക്കുക. കെ.സി. വേണുഗോപാലും രാഹുലിന് ഒപ്പമുണ്ട്. രാഹുലിന്‍റെ ചികിത്സയ്ക്കായി ആര്യവൈദ്യശാലയിൽ എല്ലാ വിധ സജ്ജീകരണങ്ങളും പൂർത്തിയായതായി അധികൃതർ പറഞ്ഞു. ഇന്നലെ വൈകുന്നേരം കോട്ടയ്ക്കലില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരചടങ്ങുകള്‍ നീണ്ടുപോയതോടെ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. അടുത്തദിവസം പ്രിയങ്ക ഗാന്ധിയും കോട്ടയ്ക്കലിലെത്തുമെന്നാണ് അറിയുന്നത്. കോട്ടക്കലിലേക്ക് രാഹുലിന്‍റെ  യാത്ര റോഡു മാര്‍ഗം വഴിനീളെ വന്‍ പോലീസ് സന്നാഹംതൃശൂര്‍: കോട്ടക്കല്‍ ആര്യവൈദ്യശാലയിലേക്ക് കര്‍ക്കടക ചികിത്സക്കായുള്ള രാഹുല്‍ഗാന്ധിയുടെ യാത്ര റോഡുമാര്‍ഗം. കൊച്ചിയിൽനിന്നു തൃശൂര്‍ വഴി കടന്നുപോകുന്നതിനിടെ രാഹുല്‍ ഗാന്ധി രാമനിലയം ഗസ്റ്റ് ഹൗസില്‍ കയറാന്‍ സാധ്യതയുണ്ടെന്ന…

Read More

ബാലുശേരി എക്സൈസ് ഓഫീസിന് തീയിട്ടതാര്? കത്തിക്കാനുപയോഗിച്ച ലൈറ്റര്‍ കണ്ടെത്തി പോലീസ്

കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരി 19ൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാലുശേരി എക്സൈസ് ഓഫീസിന് തീയിട്ട സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്. അക്രമത്തിന് പിന്നില്‍ ഒന്നിലധികം പേരുണ്ടെന്ന സൂചനയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ അക്രമകാരണം വ്യക്തമല്ല. സംഭവസമയത്ത് ഡ്യുട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിഎടുത്തിട്ടുണ്ട്. ലഭിച്ച സൂചനകള്‍ പ്രകാരം സംഭവം ആസൂത്രിതമാണെന്നാണ് കുരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും അത്തോളി പോലീസിന് കൈമാറിയതായി ബാലുശേരി എക്‌സൈസ് റേഞ്ച് ഓഫീസ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെ ഓഫീസിന് മുന്നിലെ വാതിലില്‍ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. പുക ഉയരുന്നത് ഓഫീസിനുള്ളില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ. ദീപേഷും ആര്‍.കെ. റഷീദും കാണുകയായിരുന്നു. ഇവർ വെള്ളം ഒഴിച്ച് തീയണയച്ചതിനാല്‍ വലിയ അപകടം ഒഴിവായി. പുറത്ത് നിര്‍ത്തിയിട്ടിരുന്ന എക്സൈസ് ജീപ്പിലും പൊട്രോളൊഴിച്ചിട്ടുണ്ട്‌. സീറ്റ് കുത്തിക്കീറുകയും ചെയ്‌തു. കത്തിക്കാനുപയോഗിച്ച ലൈറ്റര്‍ സ്ഥലത്തുനിന്ന്‌ കണ്ടെത്തിയിട്ടുണ്ട്. എക്‌സൈസ് ഉേദ്യാഗസ്ഥരും പേരാമ്പ്ര, അത്തോളി…

Read More

പോലീസ് സ്‌റ്റേഷനില്‍നിന്ന് എത്തിച്ചയാള്‍ ആശുപത്രി അടിച്ചു തകര്‍ത്തു; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സംഭവിച്ചത്

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി ആശുപത്രി അടിച്ചു തകർത്തു. കണ്ണൂർ ചാലാട്, പൊന്നൻപാറ അരയൻ കണ്ടി ഷാജിത്ത്(46) ആണ് അതിക്രമം നടത്തിയത്. ഇന്നലെ രാത്രി 12നാണ് സംഭവം. കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ ഹാജരായ ഷാജിത്ത് സ്റ്റേഷനിലെ ഗ്രിൽസിൽ തലയിടിച്ച് പൊട്ടിക്കുകയായിരുന്നു. തുടർന്ന് തലയ്ക്ക് മുറിവ് പറ്റിയ ഇയാളെ കൊയിലാണ്ടി പോലീസ് മെഡിക്കൽ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.  പരിശോധനയ്ക്ക് ശേഷം ഡ്രസിംഗ് റൂമിൽ എത്തിയപ്പോഴാണ് ഇയാൾ വീണ്ടും അക്രമാസക്തനായത്. തല കൊണ്ട് റൂമിലെ ഗ്ലാസുകൾ അടിച്ചു തകർക്കുകയായിരുന്നു. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ഭയചകിതരായി. പോലീസും സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാളെ മെഡിക്കൽ കോളജിളഏക്ക് മാറ്റി. ഇതിനിടെ പോലീസ് സ്റ്റേഷൻ ഡ്രൈവർ പി.ഒ. രമേശന്‍റെ കൈകൾക്കും പരിക്കേറ്റു.

Read More

ഹൈദരാബാദിലെ കവർച്ച;നാലു മലയാളികൾ അറസ്റ്റിൽ; കുരുമുളക് സ്പ്രേയടിച്ച് കവർന്നത് ഏഴു ലക്ഷം രൂപ

കൽപ്പറ്റ: ഹൈദരാബാദിൽ നടന്ന പണം കവർച്ചയുമായി ബന്ധപ്പെട്ട് വയനാട് സ്വദേശി അടക്കം നാലു മലയാളികളെ ഹൈദരാബാദ് പോലീസ് കോഴിക്കോടുനിന്ന് അറസ്റ്റ് ചെയ്തു. മാനന്തവാടി എടവക കാരക്കുനി ബാരിക്കൽ തൻസീഹ് (23), കോഴിക്കോട് കുറുവങ്ങാട് സ്വദേശികളായ വരകുന്നുമ്മൽ തൻസിഫ് അലി (24), തെട്ടത്ത് മീത്തൽ അബ്ദുൾ മുഹിസ് ( 23), കണ്ണൂർ കൊളച്ചേരി മുഹമ്മദ് സഹദ് (27) എന്നിവരാണ് അറസ്റ്റിലായത്. ഹൈദരാബാദിലെ ഹിമായത്ത് നഗറിലെ പഞ്ചാബ് നാഷണൽ ബാങ്ക് എടിഎമ്മിൽ പണം നിക്ഷേപിക്കാനെത്തിയ കോഴിക്കോട് സ്വദേശിയും ആന്ധ്രയിൽ താമസിക്കുന്നതുമായ മജീദിനെയാണ് കവർച്ച ചെയ്തത്. കുരുമുളക് സ്പ്രേ അടിച്ച് ആക്രമിച്ച് ഏഴു ലക്ഷം രൂപയാണ് കവർന്നത്. സെൻട്രൽ സോണ്‍ കമ്മീഷണർ ടാസ്ക് ഫോഴ്സും ദൊമാൽഗുഡ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ജൂലൈ മൂന്നിനാണ് കവർച്ച നടന്നത്. പ്രതികളിൽനിന്നു മൂന്നര ലക്ഷത്തോളം രൂപയും മോഷണത്തിന് ഉപയോഗിച്ച കാർ, ബൈക്ക്, കുരുമുളക് സ്പ്രേ…

Read More

പൊതുസദസിനെ ഞെട്ടിച്ച് ബാലികയുടെ “ഉമ്മൻചാണ്ടീ…’വിളി; ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് ജനകീയനായ മുഖ്യമന്ത്രി

ബിനു ജോർജ് കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക പരിവേഷത്തോടെ, പോലീസ് അകന്പടിയിൽ സ്കൂളിലേക്ക് വരുന്പോഴാണ് സദസിൽനിന്ന് ഉറക്കെയുള്ള ആ വിളി കേട്ടത്; “ഉമ്മൻചാണ്ടീ…’. എല്ലാവരും തിരിഞ്ഞുനോക്കി. ഏറിപ്പോയാൽ പത്തോ പന്ത്രണ്ടോ വയസുവരുന്ന ഒരു കൊച്ചു പെണ്‍കുട്ടി. അപമാനഭാരം കൊണ്ട് ഹെഡ്മാസ്റ്ററുടെ തല കുനിഞ്ഞു. ആദരണീയനായ കേരളത്തിന്‍റെ മുഖ്യമന്ത്രിയെ പേരെടുത്തു വിളിച്ച പെണ്‍കുട്ടിയോടുള്ള ദേഷ്യമാണ് ചുറ്റിലുമുണ്ടായിരുന്നവരുടെ മുഖത്ത് നിഴലിച്ചത്. “സോറി, സാർ’, സ്കൂൾ അധികൃതർ ക്ഷമാപണവുമായി ഉമ്മൻചാണ്ടിക്കു ചുറ്റുമെത്തി. അദ്ദേഹം അതൊന്നും വകവച്ചില്ല. ആ പെണ്‍കുട്ടിയെ വാത്സല്യപൂർവം ചേർത്തു നിറുത്തി.പേരെന്താ?; ശിവാനി. പിതൃതുല്യമായ ആ വാത്സല്യം അനുഭവിച്ചതോടെ ശിവാനി മനസു തുറന്നു. സാർ, എന്‍റെ ക്ലാസിലൊരു കുട്ടിയുണ്ട്. അമൽ കൃഷ്ണ. അച്ഛനും അമ്മയും രോഗിയാണ്. വീട്ടിൽ കഷ്ടപ്പാടാണ്. അവർക്കൊരു വീട് വച്ച് കൊടുക്കുമോ സാർ? ശിവാനിയെ ആശ്വസിപ്പിച്ച് സ്റ്റേജിലേക്ക് കയറിയ ഉമ്മൻചാണ്ടി ആദ്യം നടത്തിയ പ്രഖ്യാപനം അമൽ കൃഷ്ണയ്ക്ക് വീട്…

Read More

ബസ് കുടുങ്ങി! താമരശേരി ചുരത്തിൽ ഗതാഗതതടസം; ബലിയിടാനെത്തിയവരും കുരുക്കിൽപ്പെട്ടു

കോഴിക്കോട്: താമരശേരി ചുരത്തിൽ ഗതാഗത തടസം. കെഎസ്ആർടിസി ബസ് യന്ത്ര തകരാറിനെ തുടർന്ന് കുടുങ്ങിയതാണ് ഗതാഗതക്കുരുക്കിന് കാരണം. ആറാം വളവിലാണ് കെഎസ്ആർടിസി എക്സ്പ്രസ് കുടുങ്ങിയത്. കർക്കിടക വാവു പ്രമാണിച്ച് ഇന്ന് അവധിയായതിനാൽ ചുരത്തിൽ വാഹനങ്ങളുടെ നല്ല ഒഴുക്കുണ്ട്. വയനാട്ടിലെ വിവിധ ക്ഷേത്രങ്ങളിൽ ബലിയിടാനായി മറ്റു ജില്ലകളിൽനിന്ന് എത്തിയവരും കുരുക്കിൽപ്പെട്ടു. ചുരം സംരക്ഷണ സമിതി പ്രവർത്തകർ ഇടപെട്ടാണ് ഇരുവശത്തേക്കും വാഹനങ്ങൾ കടത്തിവിടുന്നത്.

Read More