തൃശൂർ: കുന്നംകുളം ഇയ്യാൽ അന്പതുവീട് കോളനിയിൽ വിദേശമദ്യം വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ചു വില്പന നടത്തിയ കേസിൽ പ്രതിക്കു മൂന്നുമാസം തടവുശിക്ഷ. ഇയ്യാൽ അയ്യരിങ്കൽ വീട്ടിൽ മോഹനൻ (61) എന്നയാളെയാണ് മൂന്നു മാസം തടവിനു തൃശൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് പി.ടി. പ്രകാശൻ ശിക്ഷിച്ചത്. 2015 ഡിസംബർ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എരുമപ്പെട്ടി സബ് ഇൻസ്പെക്ടറായ ശ്രീജിത്തും പാർട്ടിയും മോഹനന്റെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് പൂജാമുറിയിൽ ബിസ്കറ്റ് ടിന്നിനകത്തു വിദേശമദ്യം അടുക്കിവച്ചതു കണ്ടെത്തിയത്. അഞ്ചര ലിറ്റർ മദ്യവും 9,950 രൂപയും പിടിച്ചെടുത്തു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എൻ. വിവേകാനന്ദൻ അഭിഭാഷകരായ പൂജ വാസുദേവൻ, കെ. അമൃത, പി.എസ്. ചിന്തു എന്നിവർ ഹാജരായി. .
Read MoreCategory: Palakkad
ആരു പറഞ്ഞു തളികകല്ല് കോളനിറോഡ് പണിമുടക്കിനു പിന്നിൽ രാഷ്ട്രീയമില്ലെന്ന്; ആദിവാസികൾ ഇനി വിശ്വസിക്കില്ല; കാരണം…
മംഗലംഡാം: വികസനപദ്ധതികൾക്കൊന്നും രാഷ്ട്രീയം തടസമല്ലെന്ന് നേതാക്കൾ ഇടയ്ക്കിടെ പറയുന്നതൊന്നും വനത്തിനകത്തെ തളികകല്ലിലെ ആദിവാസികൾ ഇനി വിശ്വസിക്കില്ല. കാരണം കോളനിയിലേക്കുള്ള റോഡ് പണിമുടക്കിയതിനു പിന്നിൽ രാഷ്ട്രീയം തന്നെയാണെന്നാണ് ഇവർ കരുതുന്നത്. റോഡിന്റെ ഗുണഭോക്താക്കളിൽ ഏറിയ പങ്കും വലതുപക്ഷക്കാരാണെന്ന ചിന്തയാണ് റോഡുപണി പ്രതിസന്ധിയിലാകാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതല്ലാതെ റോഡുപണി മുടങ്ങാൻ മറ്റൊരു വഴിയും ഇവർ കാണുന്നില്ല.റോഡുപണികൾക്കായി അനുവദിച്ച ഫണ്ട് യഥാസമയം ലഭ്യമാകാതിരുന്നതാണ് പണി ഉപേക്ഷിക്കാൻ കരാറുകാരനെയും പ്രേരിപ്പിച്ചത്. കാടർ വിഭാഗത്തിൽപെടുന്ന ആലത്തൂർ താലൂക്കിലെ ഏക ആദിവാസി കോളനിയാണ് കടപ്പാറയ്ക്കടുത്തുള്ള തളികകല്ലിലേത്. കടപ്പാറയിൽനിന്നും നാലു കിലോമീറ്റർ ദൂരമുള്ള കോളനിയിലേക്ക് ഒരു വാഹനം പോകാവുന്ന റോഡില്ലെന്നതാണ് പ്രധാനപ്രശ്നം. റോഡ് നിർമിക്കാൻ 2007-ൽ വനംവകുപ്പ് നേരിട്ടുതന്നെ ശ്രമം നടത്തിയെങ്കിലും 2007 ജൂലൈയിലെ അതിവർഷത്തിൽ നിർമിച്ച റോഡ് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. പിന്നീട് റോഡുപണി ഉപേക്ഷിച്ചു.ഇതേ തുടർന്ന് ഉൗരുമൂപ്പൻ രാഘവന്റെ നേതൃത്വത്തിൽ നിരന്തരമായ കത്തിടപാടുകളും സമരങ്ങളുംവഴി പത്തുവർഷത്തിനുശേഷം…
Read Moreകുതിരാൻ തുരങ്കത്തിനും ദേശീയപാതയ്ക്കും പ്രഥമ പരിഗണന; മുസിരിസ് മാതൃക തൃശൂരിൽ നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് ടി.എൻ.പ്രതാപൻ
തൃശൂർ: കുതിരാനിലെ തുരങ്കം തുറന്നുകൊടുക്കുന്നതു സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനുമായി ചർച്ച നടത്തുമെന്നു നിയുക്ത എംപി ടി.എൻ. പ്രതാപൻ പറഞ്ഞു. അടുത്ത 17ന് എംപിയായി സത്യപ്രതിജ്ഞ നടത്തിയതിനുശേഷം ആദ്യ പരിഗണന നൽകുക ദേശീയപാതയുടെ വികസനവും കുതിരാനിലെ തുരങ്ക നിർമാണവും സംബന്ധിച്ചായിരിക്കും. പ്രസ്ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രതാപൻ. പ്രളയകാലത്തു കുതിരാനിലെ ഒരു തുരങ്കത്തിലൂടെ വാഹനങ്ങൾ വിട്ടിരുന്നു. കൂടാതെ മന്ത്രി ജി.സുധാകരൻ കഴിഞ്ഞ മാർച്ചിൽ തുരങ്കം തുറന്നുകൊടുക്കുമെന്നു പറഞ്ഞിരുന്നു. ഇതൊന്നും നടപ്പായിട്ടില്ല. അതിനാലാണ് മന്ത്രിയുമായി സംസാരിക്കാൻ തീരുമാനിച്ചത്. മഴയെത്തുന്നതിനുമുന്പ് ഇവിടത്തെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കുന്നതിനാണ് അടിയന്തരമായി ചർച്ച നടത്തുന്നത്. എംപിയായി സത്യപ്രതിജ്ഞ കഴിഞ്ഞശേഷം ആദ്യമായി ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരുമായും കേന്ദ്ര ഗതഗാത മന്ത്രിയുമായും ചർച്ച നടത്തും. കേന്ദ്ര പദ്ധതികളുടെ കാലാവധി അനന്തമായി നീണ്ടുപോകുന്നതു സംബന്ധിച്ച് ചർച്ചകൾ നടത്തും. ചോദിക്കാനും പറയാനും ആരുമില്ലെന്ന ധാരണ ചില ഉദ്യോഗസ്ഥർക്കുണ്ട്. അതിനി…
Read Moreനിപ്പ: ജില്ലയിൽ ആശങ്കാ സാഹചര്യമില്ല, അതീവ ജാഗ്രതാ നിർദേശം; ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് സജ്ജം
പാലക്കാട്: ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എറണാകുളം ജില്ലയിൽ നിപ്പ രോഗബാധ സ്ഥിരീകരിച്ച സഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അസ്വസ്തതകളുണ്ടായാൽ സ്വയം ചികിത്സ പാടില്ല. പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ എന്നിവ വന്നാൽ വിദഗ്ധ ചികിത്സ തേടണം. അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. നിപ്പ ബാധിതരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വലിയ സാധ്യതയുണ്ട്. അതിനാൽ ആശുപത്രി ജീവനക്കാർ ജാഗ്രത പുലർത്തണം. രോഗികളുടെ ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പകരുന്നത്. അതിനാൽ രോഗികളെ പരിചരിക്കുന്നവർ മാസ്ക്, ഗ്ലൗസ് തുടങ്ങിയവ ധരിക്കണം. അണുബാധയുണ്ടായാലും രോഗം പ്രകടമാകുന്നതിന് അഞ്ച് മുതൽ…
Read Moreപാലക്കുഴിയിൽ മൂരി കൂറ്റൻ ചത്ത സംഭവം; ആക്രമിച്ചത് കടുവയെന്ന് നാട്ടുകാർ, പുലിയെന്ന് വനംവകുപ്പ്
വടക്കഞ്ചേരി: പാലക്കുഴി വിലങ്ങൻപാറയിൽ പുലിയുടെ ആക്രമണത്തിൽ മൂരി കൂറ്റൻ ചത്ത സംഭവത്തിൽ വിവാദം കൊഴുക്കുന്നു. കടുവയാണ് മൃഗത്തെ കൊന്നതെന്ന് നാട്ടുക്കാർ സംശയിക്കുന്പോൾ കടുവയല്ല, പുലി തന്നെയാണ് മൂരി കൂറ്റനെ കൊന്നതെന്ന് വനപാലകർ പറയുന്നു. കഴിഞ്ഞദിവസം വിലങ്ങൻപ്പാറ പുതുവൽപുത്തൻവീട്ടിൽ രാജുവിന്റെ മൂരിയെയാണ് കൊന്നത്. വീടിനോട് ചേർന്ന് തെങ്ങിൽ കെട്ടിയിരുന്ന രണ്ട് വയസ്സുള്ള 150 കിലോ തൂക്കം വരുന്ന മൂരി കൂറ്റനെയാണ് മൽപിടുത്തത്തിൽ കഴുത്തിൽ മാരകമായ മുറിവേൽപ്പിച്ച് കൊന്നത്. മൂരിയെ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയർപൊട്ടിച്ച് കുറച്ച് ദൂരം വലിച്ചുകൊണ്ട് പോയി ഉപേക്ഷിച്ചിരിക്കുകയായിരുന്നു. ആടുകളേയും വളർത്തുനായ്ക്കളേയും പുലി ആക്രമിക്കാറുണ്ടെങ്കിലും ഇത്ര വലിയ മൃഗത്തെ ആക്രമിക്കുന്നത് ഇത് ആദ്യമാണെന്ന് നാട്ടുകാർ പറയുന്നു. ഇതിനാലാണ് മൂരി കൂറ്റനെ ആക്രമിച്ചത് പുലിയല്ല, കടുവയാണെന്ന് നാട്ടുകാർ സംശയിക്കുന്നത്. വലിയ കാൽപ്പാടുകളും സ്ഥലത്തുണ്ട്. പുലിയാണെങ്കിൽ 150 കിലോ തൂക്കമുള്ള മൂരികൂറ്റനെ വലിച്ച് കൊണ്ട് പോകാൻ കഴിയില്ലെന്നാണ് പറയുന്നത്. ഉടമക്ക്…
Read Moreവനങ്ങൾ സംരക്ഷിക്കുക, പ്രകൃതിയോട് ഇണങ്ങി ജീവിക്കുക; ശാന്തിവനസംരക്ഷണം ഓർമിപ്പിച്ച് കോഴിക്കോട്ട് നിന്ന് അരുൺ തഥാഗത്തിന്റെ സൈക്കിൾ പര്യടനം പാലക്കാട്ട്
കല്ലടിക്കോട്: ജൂണ്മാസത്തിൽ പരിസ്ഥിതി ദിനാചരണവും വാരാചരണവും നടക്കുന്പോൾ പരിസ്ഥിതി സംരക്ഷണത്തിനായി അർത്ഥപൂർണമായ ആശയങ്ങളുമായി അരുണ് തഥാഗത്ത് സ്വന്തംചെലവിൽ കോഴിക്കോട്ടുനിന്നും കൊച്ചിയിലേക്ക് സൈക്കിളിൽ പരിസ്ഥിതി പര്യടനം നടത്തുന്നു. ലോകശ്രദ്ധ പിടിച്ചുപറ്റിയ പരിസ്ഥിതി ആഭിമുഖ്യ ഗൃഹങ്ങളുടെയും പ്രകൃതിജീവനത്തിന്റെയും പ്രചാരകനാണ് എറണാകുളം അന്പലമേട് സ്വദേശിയായ ഈ യുവാവ്. ടീ ഷർട്ടിൽ പ്രിന്റ് ചെയ്ത മുദ്രാവാക്യത്തിൽ നിന്നുതന്നെ ആർക്കും വായിച്ചെടുക്കാനാകും. ശാന്തിവനം സംരക്ഷിക്കുകയെന്ന പ്രമേയത്തെയാണ് യാത്ര കേന്ദ്രീകരിക്കുന്നതെങ്കിലും മുഴുവൻ വനങ്ങളും സംരക്ഷിക്കുക, പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്ന ആശയത്തെയാണ് പ്രചരിപ്പിക്കുന്നത്. വർഷങ്ങളായി പരിസ്ഥിതി പ്രവർത്തനങ്ങളിൽ സജീവമാണ് ഇദ്ദേഹംമുളകൊണ്ട് നിർമിച്ച വീട്ടിൽ പ്രകൃതിയോട് ഇണങ്ങിയാണ് താമസം. വീട്ടിൽ ഏതു കൊടുംവേനലിലും ഫാനോ എസിയോ ആവശ്യമില്ല. സർലീ ഡിസ്ക് ട്രക്കർ എന്ന അമേരിക്കൻ നിർമിത സൈക്കിളിലാണ് സഞ്ചാരം. ഇതിൽ തന്നെ അടുത്തായി തായ്ലൻഡ് പര്യടനവും നടത്തും. പിന്നിടുന്ന വഴികളിൽ അരുണിനെ സ്വീകരിക്കാൻ സംഘടനകളെ കണ്ടില്ല. വഴിയിൽ…
Read Moreവേനലിൽ നനച്ച് സംരക്ഷിച്ചുവന്ന വാഴത്തോപ്പിൽ കാട്ടാനക്കൂട്ടത്തിന്റെ സംഹാരതാണ്ഡവം; വടക്കാഞ്ചേരി പാലക്കുഴിയിൽ രജനീഷിന്റെ സ്വപ്നങ്ങൾക്കുമേൽ വീണത് ലക്ഷങ്ങളുടെ കടബാധ്യത
വടക്കഞ്ചേരി: കണിച്ചിപ്പരുതയ്ക്കടുത്ത് പാലക്കുഴി റോഡിനോടു ചേർന്ന കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ സംഹാരതാണ്ഡവം. താന്നിച്ചുവട് കന്നിമേരി എസ്റ്റേറ്റിൽ കയറിയ ആനകൾ എഴുന്നിൽപരം വാഴകൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ പാലക്കുഴി ടാർ റോഡിൽ നിലയുറപ്പിച്ച ആനകൾ ഏറെനേരം യാത്രക്കാരെ വലച്ചു. റോഡിൽ ആനയെ കണ്ട് പേടിച്ച് പലരും യാത്രക്കാരെ ഒഴിവാക്കി വീടുകളിലേക്ക് മടങ്ങി. ആനകൾ വഴിമുടക്കുന്നതുമൂലം പത്രവിതരണവും പാൽവിതരണവും തടസപ്പെടുകയാണ്. ചെറിയ കുട്ടികളും പിടിയാനയും കൊമ്പൻമാരുമായി പത്തും പതിനഞ്ചും എണ്ണംവരുന്ന കൂട്ടങ്ങളാണ് കൃഷിയിടങ്ങളിൽ ഇറങ്ങി വ്യാപക വിളനാശം വരുത്തുന്നത്. കന്നിമേരി എസ്റ്റേറ്റിൽ സ്ഥലം പാട്ടത്തിനെടുത്ത് നടത്തിയ വാഴകൃഷിയാണ് കഴിഞ്ഞ രാത്രിയിൽ ആനകൾ നശിപ്പിച്ചത്. രജനീഷ് എന്നയാളാണ് ഇവിടെ പൂവൻ, ഏത്തവാഴ എന്നിങ്ങനെ ഇരുപതിനായിരം വാഴ കൃഷിചെയ്തിരുന്നത്. കുലവന്നതും കുലയ്ക്കാറായതുമായ വാഴകളായിരുന്നു ഇവയിൽ ഏറെയും. വേനലിൽ നനച്ച് സംരക്ഷിച്ചുവന്ന വാഴകൾ വിളവെടുപ്പ് ആകുന്പോൾ എല്ലാം നശിക്കുന്നത് കർഷകർക്ക് വലിയ ആഘാതം ഏല്പിക്കും. ബാങ്കുകളിൽനിന്നും…
Read Moreഫുൾ ജാർ ചലഞ്ചിനുപോലും വെള്ളമില്ല; അഗളിൽ കുടിവെള്ളമായി കിട്ടുന്നത് മഞ്ഞവെള്ളം; ബാത്ത് റൂമിലേക്കുപോലും ഉപയോഗിക്കാൻ കൊള്ളില്ലെന്ന് നാട്ടുകാർ
അഗളി: പാക്കുളത്ത് ജലനിധി പദ്ധതിയിലൂടെയുള്ള ജലവിതരണം ഉപഭോക്താക്കളെ ദുരിതത്തിലാക്കി. ബാത്ത് റൂമിലേക്കുപോലും ഉപയോഗിക്കാനാകാത്ത വിധമുള്ള അഴുക്കുവെള്ളമാണ് പൈപ്പിലൂടെ എത്തുന്നത്. ഭവാനിപ്പുഴയോരത്ത് കിണർ കുഴിച്ച് ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ടാങ്കിലേക്ക് വെള്ളം പന്പുചെയ്താണ് ഇവിടെ കുടിവെള്ളവിതരണം നടത്തുന്നത്. രണ്ടു പതിറ്റാണ്ടിനുമുന്പ് ആസോ നടപ്പാക്കിയ പദ്ധതിയായിരുന്നു ഇത്. പിന്നീട് ജലനിധി പദ്ധതിയിലൂടെ ഗുണഭോക്താക്കൾ തെരഞ്ഞെടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് കുടിവെള്ളവിതരണം. മുൻവർഷത്തെ കാലവർഷക്കെടുതിയിൽ ഭവാനിപുഴ കവിഞ്ഞൊഴുകി കുടിവെള്ള കിണർ വെള്ളത്തിലായി. മലിനവസ്തുക്കൾ വന്ന് കിണറിൽ നിറഞ്ഞതോടെ വെള്ളം ദുർഗന്ധപൂരിതമായി. സംഭവം പഞ്ചായത്തിന്റെ ശ്രദ്ധതിയിൽപെടുത്തിയിട്ടും കാര്യമായ നടപടിയുണ്ടായിട്ടില്ലെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.കുടിവെള്ളവിതരണ കമ്മിറ്റിക്കാർ രണ്ടുതവണ കിണർ വൃത്തിയാക്കിയെങ്കിലും ഫലമുണ്ടായില്ല. പുതിയ കിണർ നിർമിക്കുകയാണ് ഇതിനു പരിഹാരമെന്നാണ് കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. മഴക്കാല രോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയേറെയുള്ള അട്ടപ്പാടിയിൽ ശുദ്ധജലവിതരണത്തിനുവേണ്ട നടപടിയെടുക്കാൻ പഞ്ചായത്ത് ജാഗ്രത പുലർത്തണമെന്നാണ് ആവശ്യം.
Read Moreചെമ്മാപ്പിള്ളി പ്രദിൻ കൊലക്കേസ്; കുറ്റവാളികളെ എത്രയുംവേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് രമേശ് ചെന്നിത്തല
ചെമ്മാപ്പിള്ളി:പ്രദിന്റെ കൊലപാ തകത്തിലെ പ്രതികളെ എത്ര യും വേഗം പിടികൂടണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ചെമ്മാപ്പിള്ളി കണാറ പ്രദിന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞെട്ടിപ്പിക്കുന്ന ഒന്നാണ് പ്രദിനു നേരെ നടന്ന ആക്രമണം. ഐജി യുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും പ്രതികളെ പിടികൂടാൻ ശ്രമം നടക്കുന്നതായും അദ്ദേഹം അറിയിച്ചതായും ചെന്നിത്തല പറഞ്ഞു. പ്രദിന്റെ ദാരുണമായ കൊലപാതകത്തെ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പ്രദേശത്തെ മയക്കുമരുന്നു മാഫിയകളെ നേരിടാൻ സർക്കാർ മുന്നോട്ടുവരണമെന്നും ചെന്നിത്തല പറഞ്ഞു.കഴിഞ്ഞ വിഷു തലേന്നുണ്ടായ ആക്രമണത്തിലാണ് പ്രദിൻ കൊല്ലപ്പെട്ടത്. പ്രദിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് അമ്മ കല്യാണിയെ ആശ്വസിപ്പിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്ന ഭാര്യ സുഷിതയെ ഫോണിൽ വിളിച്ച് ചെന്നിത്തല സംസാരിച്ചു. അന്വേഷണം ഉൗർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് താന്ന്യം മണ്ഡലം കോണ്ഗ്രസ് കമ്മറ്റി പ്രസിഡന്റ് വി.കെ.സുശീലൻ,പൗരസമിതി നേതാവ് മാപ്രാണത്ത് ഷണ്മുഖൻ…
Read Moreപാലക്കാട് നല്ലേപ്പിള്ളിയിൽ ബസ് മരത്തിലിടിച്ച് മറിഞ്ഞു; 28 പേർക്ക് പരിക്ക്; പാടത്തേക്ക് മറിഞ്ഞതിനാൽ ഒഴിവായത് വൻദുരന്തം
ചിറ്റൂർ: പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി മാട്ടുമന്തയിൽ സ്ലീപ്പർ കോച്ച് ബസ് മരത്തിലിടിച്ചു മറിഞ്ഞ് 28 പേർക്ക് പരിക്കേറ്റു. ഇന്നുപുലർച്ച 3.10ന് മാട്ടുമന്ത വളവുറോഡിലായിരുന്നു അപകടം. റോഡിനു കിഴക്കുഭാഗത്തെ ചെളിക്കണ്ടത്തിലേക്കാണ് ബസ് മറിഞ്ഞത്. ഇതിനാൽ വൻദുരന്തമാണ് ഒഴിവായത്. മാട്ടുമന്ത എസ് വളവിലുണ്ടായിരുന്ന മരത്തിലിടിച്ചു നിയന്ത്രണംവിട്ടാണ് ബസ് മറിഞ്ഞത്. ബംഗളുരുവിൽനിന്നും കൊട്ടാരക്കരയിലേക്കു പോയിരുന്ന ലക്ഷ്വറി ബസാണ് അപകടത്തിലായത്. സംഭവസമയത്ത് യാത്രക്കാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. അപകടത്തിൽപ്പെട്ട ബസിന്റെ ഗ്ലാസ്സുകൾ പൊട്ടിച്ചാണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ ആർപ്പൂക്കര ജുബിൻ ജോർജ് (20), കൊട്ടാരക്കര മഹേഷ് (26), വേലുപ്പറന്പ് സന്തോഷ് രാജ് (39) തിരുവല്ല പ്രിയങ്ക(32), ഗുരുവായൂർ മനത്തോടത്ത് വിനോദ് (23), പാലക്കാട് കൊടുവായൂർ ടിന്റു, മലപ്പുറം മുഹമ്മദ് (21), ചങ്ങനാശേരി ബിജു ആന്റണി (46), ചെങ്ങന്നൂർ റിജു, ആലപ്പുഴ പൊന്നമ്മ (59) എന്നിവരെ ചിറ്റൂർ താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ…
Read More