സൈലന്‍റ് വാലി മേഖലയിൽ കാട്ടാനവേട്ട; രണ്ടുപേർ അറസ്റ്റിൽ; പ്രതികളുടെ പക്കൽ നിന്നും തോക്കുകൾ കണ്ടെടുത്തു

മണ്ണാർക്കാട്: സൈലന്‍റ് വാലി ബഫർസോണ്‍ മേഖലയിൽപ്പെടുന്ന കരുവാരക്കുണ്ടിൽ കാട്ടാനകളെ വെടിവച്ചുകൊന്നു. സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മലപ്പുറം തുവ്വൂർ മേലേതിൽ വീട്ടിൽ ജസീർ (35), നിലന്പൂർ പൂക്കോട്ടുപാടം പാട്ടക്കരിന്പ് കോളനിയിലെ ബിജുമോൻ (26) തുടങ്ങിയവരാണ് വനംവകുപ്പിന്‍റെ പിടയിലായത്.

സൈലന്‍റ് വാലി ബഫർസോണിൽ ഉൾപ്പെട്ട കരുവാരക്കുണ്ട് മണലിയാംപാടത്തുനിന്നും രണ്ട് ആനകളെയൊണ് ഇവർ വെടിവച്ചുകൊന്നത്. ഒരു കൊന്പനും ഒരു പിടിയുമാണ് ഇവ. കൊന്പന്‍റെ ഇരു കൊന്പുകളും ഉൗരിയെടുത്ത നിലയിലാണ്. രണ്ടു ദിവസം മുന്പാണ് സംഭവം.

വനംവകുപ്പിനു ലഭിച്ച വിവരത്തെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ പ്രതികളെ പിടികൂടിയത്. ഇവരിൽനിന്നും തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തി. സംഭവത്തിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.
സൈലന്‍റ് വാലി റേഞ്ച് ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്.

ആനകളെ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി വെറ്ററിനറി സർജജർ ഷാജി പണിക്കശേരി ഉൾപ്പെടെ മൃഗസംരക്ഷണ വനം വകുപ്പ് ഉദ്യോഗസ്ഥർ കരുവാരക്കുണ്ടിലേക്കു പുറപ്പെട്ടു. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts