പെട്രോൾ പന്പുകളിൽ ഗുണഭോക്താവിന് ലഭിക്കേണ്ട അടിസ്ഥാനആവശ്യങ്ങൾ ഉറപ്പാക്കണമെന്ന് കലക്ടർ

പാലക്കാട്: പെട്രോൾ പന്പുകളിൽ ഗുണഭോക്താവിന് ലഭിക്കേണ്ട അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കണമെന്ന് പെട്രോൾ പ്രോഡക്ട്സ് ഗ്രിവൻസ് റിഡ്രസൽ ഫോറത്തിൽ പാലക്കാട് സബ് കളക്ടർ ആസിഫ് കെ.യൂസഫ് ആവശ്യപ്പെട്ടു.
പെട്രോൾ പന്പുകളിൽനിന്നും ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളം, ശൗചാലയ സൗകര്യം, ടയർ നിറയ്ക്കാനുളള സൗജന്യ വായു എന്നിവ ലഭിക്കുന്നില്ലെന്ന പരാതി ഫോറത്തിൽ ഉയർന്നതിനെ തുടർന്ന് ഗുണഭോക്താകളുടെ അവകാശങ്ങൾ പരിഹരിക്കുന്നതിനായുള്ള നടപടി സ്വീകരിക്കാൻ സബ് കളക്ടർ ലീഗൽ മെട്രോളജിക്ക് നിർദേശം നല്കി.

കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന ജില്ലാതല പെട്രോൾ പ്രൊഡക്ട്സ് ഗ്രിവൻസ് റിഡ്രസൽ-എൽപിജി ഓപ്പണ്‍ ഫോറത്തിൽ ഗ്യാസ് (എൽപിജി) ഇന്ധനങ്ങൾ സംബന്ധിച്ച അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കുന്നതിന് ഏജൻസികൾ കാര്യക്ഷമമാകണമെന്ന് പാലക്കാട് ആർഡിഒ കൂടിയായ സബ്കളക്ടർ ആവശ്യപ്പെട്ടു. പെട്രോൾ പന്പുകളിലെ ശൗചാലയങ്ങൾ വ്യത്തിഹീനമാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ശുചിമുറികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ശുചിത്വ മിഷന് നിർദേശം നൽകുമെന്ന് യോഗത്തിൽ ആർഡിഒ അറിയിച്ചു.

പന്പുകളിൽനിന്നും ഗുണഭോക്താവിന് സൗജന്യ എയർ ലഭിച്ചില്ലെങ്കിൽ പന്പ് സ്ഥിതി ചെയ്യുന്ന പരിധിയിൽപെട്ട നഗരസഭകൾക്ക് നടപടി എടുക്കാവുന്നതാണ്. പന്പുകളിലെ ശൗചാലയങ്ങളിൽ ജനങ്ങൾ പുകയിലയും മറ്റ് ലഹരിവസ്തുകളും ഉപയോഗിക്കുന്നതായുള്ള വിതരണക്കാരുടെ പരാതിയിൽ ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ പാലക്കാട് സബ് കളക്ടർക്ക് പരാതി നല്കാം.

ഗ്യാസ് വിതരണ ഏജൻസികൾ ഉപഭോക്തൃ സൗഹാർമാകണം ഗ്യാസ് സംബന്ധമായ ആവശ്യങ്ങൾക്കായി ഗ്യാസ് വിതരണ ഏജൻസികളിൽ വിളിയെത്തിയാൽ ഉപഭോക്താകളോട് സൗഹാർദ്ദപരമായി ഇടപെടണമെന്ന് എൽ.പി.ജി ഓപണ്‍ ഫോറത്തിൽ സബ് കളക്ടർ ആസിഫ് കെ.യൂസഫ് അറിയിച്ചു.

ഗ്യാസ് വിതരണ ഏജൻസികൾ ഉപഭോക്താകളോട് അനുവർത്തിക്കുന്ന മോശമായ നടപടികൾ സംബന്ധിച്ച് യോഗത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ജില്ലയിൽ എൽ.പി.ജി ഗ്യാസ് ഗുണഭോക്താകൾക്ക് സബ്സിഡി ലഭിക്കുന്നില്ലെന്നും വീടുകളിൽ ഗ്യാസ് ഗുണനിലവാര പരിശോധനക്ക് എത്തുന്നവർ അമിത തുക ഈടാക്കുന്നതായും യോഗത്തിൽ പരാതിയായി ഉയർന്നു.

അനാവശ്യമായി തുക വർധിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പെട്രോളിയം കന്പിനി അധികൃതരിലൊരാൾ യോഗത്തിൽ അറിയിച്ചു. ജില്ലയിലെ ഗ്യാസ് സിലിണ്ടർ വിതരണത്തിലുളള പരാതികൾ കുറയ്ക്കാൻ വിതരണക്കാർ ശ്രദ്ധിക്കണമെന്നും വിതരണക്കാർ സിലിണ്ടറുകളുടെ സുരക്ഷ ഉറപ്പാക്കാനും യോഗം നിർദ്ദേശിച്ചു.

ഏജൻസികളുടെ കൃത്യനിർവഹണം, ഗ്യാസ് വിതരണം, സബ്സിഡി വിതരണത്തിലെ അപാകത തുടങ്ങീയ വിവിധ വിഷയങ്ങളിൽ 14 ഓളം പരാതികളാണ് ഓപ്പണ്‍ഫോറത്തിൽ ലഭിച്ചത്. ജില്ലയിലെ ഗ്യാസ് ഉപഭോക്താകൾക്ക് പരാതി അറിയിക്കാൻ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍റെ 8137067808 സൗജന്യ സർവീസ് നന്പർ ഉപയോഗപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.

എൽ.പി.ജിപെട്രോൾ പന്പ് ഉപഭോക്താകളുടെ പരാതികളും നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്തു. ജില്ലാ സപ്ലൈ ഓഫീസർ കെ.അജിത്ത് കുമാർ, വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ ഏജൻസി പ്രതിനിധികൾ, ഓയിൽ കന്പനി പ്രതിനിധികൾ, ഉപഭോക്താക്കൾ പങ്കെടുത്തു.

Related posts