അനധികൃതമായി ക്രഷർ യൂണിറ്റുകൾ പ്രവർത്തിക്കുന്നതിനെതിരേ  നടപടിയെടുത്തില്ല;  മുതലമട ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ രാജിവച്ചു

കൊല്ലങ്കോട്: മുതലമട ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ്.കൃഷ്ണകുമാർ രാജിവച്ചു. പഞ്ചായത്ത് പ്രദേശങ്ങളിൽ അനധികൃതമായി ക്രഷർ യൂണിറ്റുകൾ പ്രവർത്തിക്കുന്നതിനെതിരേ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് രാജി.

പരിസ്ഥിതി ലോലപ്രദേശങ്ങളിൽവരെ വൻകിട ക്വാറികൾക്ക് പ്രവർത്തിക്കാൻ ഇടതുപക്ഷ ഭരണസമിതി സഹായം നല്കുന്നതായി കൃഷ്ണകുമാർ ആരോപിച്ചു.2015-ൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുതലമട പത്താംവാർഡിൽനിന്നും സ്വതന്ത്രനായി മത്സരിച്ചാണ് കൃഷ്ണകുമാർ വിജയിച്ചത്. മുൻഭരണസമിതിയുടെ കാലത്ത് മൂച്ചൻകുണ്ട് ക്വാറിയുടെ പ്രവർത്തനത്തിനെതിരേ കൃഷ്ണകുമാർ ശക്തമായി പ്രതികരിച്ചിരുന്നു.

സിപിഎം ഭരണസമിതിയിൽ പ്രസിഡന്‍റ് ബേബി സുധയ്ക്കുള്ള പിന്തുണയും കൃഷ്ണകുമാർ പിൻവലിച്ചു. നിലവിൽ സിപിഎമ്മിന് ഒന്പത്, സിപിഐ-ഒന്ന്, കോണ്‍ഗ്രസ്-അഞ്ച്, ബിജെപി-നാല് എന്നിങ്ങനെയാണ് കക്ഷിനില. ഇതോടെ ഭരണപക്ഷത്തിന്‍റെ കക്ഷിനില പത്തായി ചുരുങ്ങി.

കൃഷ്ണകുമാറിനെ ഇടതുമുന്നണിയിൽ തന്നെ നിലനിർത്താൻ അണിയറയിൽ ശ്രമം തുടങ്ങിയതായും സൂചനയുണ്ട്. എന്നാൽ കോടതിവിധിയിലൂടെയാണ് ക്വാറികൾ പ്രവർത്തിക്കുന്നതെന്ന് ഭരണകക്ഷിനേതാക്കൾ വിശദീകരണവുമായി രംഗത്തെത്തി. ഇടതുമുന്നണി ഭരണസമിതിക്കെതിരേ അവിശ്വാസം കൊണ്ടുവരുന്ന കാര്യവും കൃഷ്ണകുമാർ ആലോചിക്കുന്നുണ്ട്.

Related posts