പുതുനഗരം: പഞ്ചായത്ത് കാര്യാലയത്തിനു സമീപം വാഹനത്തിരക്കേറിയ പാതയിൽ ആട്ടിൻകൂട്ടത്തെ മേയാൻ വിടുന്ന ഉടമയ്ക്കെതിരേ നടപടിയെടുക്കണമെന്ന് യാത്രക്കാരുടെ ആവശ്യം ശക്തമായി. വാഹനാപകടങ്ങൾ പതിവായ ഇവിടെ പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് വേഗത നിയന്ത്രിക്കാൻ നടപടിയെടുത്തിട്ടുണ്ടെങ്കിലും ഇവിടേയ്ക്കാണ് ആടുകൾ കൂട്ടമായി എത്തുന്നത്. ഇവയെ ഇടിക്കാതിരിക്കാൻ വാഹനങ്ങൾ റോഡിന്റെ വലതുവശത്തുകൂടിയാണ് ഇരുവശത്തേക്കും സഞ്ചരിക്കുന്നത്. അബദ്ധത്തിൽ റോഡിൽ നില്ക്കുന്ന ആടിനെ ഇടിച്ചാൽ വാഹന ഉടമയിൽനിന്ന് യഥാർഥ സംഖ്യയുടെ ഇരട്ടിയാണ് ആടിന്റെ ഉടമസ്ഥൻ ആവശ്യപ്പെടുന്നതത്രേ. ഉടമയില്ലാതെ നിരത്തിൽ നാല്ക്കാലികളെ വിടാൻ പാടില്ലെന്നു നിയമവ്യവസ്ഥയുണ്ടെങ്കിലും ഇതു ലംഘിക്കുന്ന സ്ഥിതിയാണുള്ളത്. രണ്ടായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളും ഇവിടെ പ്രവർത്തിക്കുന്നു. ഗതാഗതം തടസപ്പെടുന്ന രീതിയിലാണ് ആട്ടിൻകൂട്ടം റോഡിൽ കിടക്കുന്നത്.
Read MoreCategory: Palakkad
കനാൽപ്പാലത്തിനു കൈവരിയില്ല; വാഹനയാത്ര ദുരിതം; നിരവധി അപകടങ്ങൾ ഉണ്ടായിട്ടും നടപടിയെടുക്കാതെ അധികൃതർ
ചിറ്റൂർ: കന്നിമാരിയിൽ മുൻ വാണിജ്യനികുതി പരിശോധനാകേന്ദ്രത്തിനു സമീപം കനാൽപ്പാലത്തിനു കൈവരിയില്ലാത്തതു വാഹനയാത്ര ദുരിതത്തിലാക്കി. മീനാക്ഷിപുരം- പാലക്കാട് റോഡ് റബറൈസ് ചെയ്യുന്ന സമയത്ത് പാലം വീതികൂട്ടുമെന്ന് അറിയിച്ചെങ്കിലും ജോലികൾ നിർത്തിവച്ചു. പാലത്തിനു താഴെ കനാലിലേക്കു മുപ്പതടിയോളം താഴ്ച്ചയുണ്ട്. ഇവിടെ നിരവധി വാഹനാപകടങ്ങളുമുണ്ടായിട്ടുണ്ട്. കൊല്ലത്തു നിന്നുമെത്തിയ വിനോദസഞ്ചാരസംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് നാല്പതോളം പേർക്ക് പരിക്കേറ്റ സംഭവമുണ്ടായിട്ടുണ്ട്. കോഴിക്കടത്ത് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യസംഭമായിരുന്നു. പ്രായാധിക്യമുള്ളവർക്കു പാലത്തിലൂടെ നടന്നുപോകാൻ പരസഹായം വേണ്ടിവരും. നൂറുകണക്കിനു വലിയ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. അന്പതുവർഷത്തോളം പഴക്കമുള്ള പാലം പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreഒരു ബോർഡിൽ തീരാവുന്ന പ്രശ്നം…! വടവന്നൂർ-ഉൗട്ടറ എസ് വളവുറോഡിൽ അപകടം പതിവാകുന്നു; ജാഗ്രതാ ബോർഡിൽ തീരാവുന്ന പ്രശ്നം കണ്ടില്ലെന്ന് നടിച്ച് അധികൃതരും
കൊല്ലങ്കോട്: വാഹനാപകടങ്ങൾ പതിവായ വടവന്നൂർ-ഉൗട്ടറ എസ് വളവുറോഡിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാൻ പരിഹാരനടപടിയെടുക്കാൻ പൊതുമരാമത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. ഒരുമാസത്തിനിടെ സ്ഥലത്ത് പത്തോളം വാഹനാപകടങ്ങൾ നടന്നു. രണ്ടു സ്വകാര്യബസുകൾ ആര്യവൈദ്യശാല വളവിൽ നിയന്ത്രണംവിട്ട് വയലിലേക്ക് ഇറങ്ങി അപകടമുണ്ടായി. പിക്കപ്പ് വാൻ എതിരേവന്ന വാഹനത്തിനു വഴിമാറി കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് വീട്ടുമതിലിൽ ഇടിച്ച് ഡ്രൈവർക്കു പരിക്കേറ്റിരുന്നു. ആറുമാസംമുന്പ് കൊല്ലങ്കോട്-പുതുനഗരം പാത വീതികൂട്ടി പുനർനിർമാണം നടത്തിയിരുന്നുവെങ്കിലും റോഡിലുള്ള വളവുകളിൽ യാത്രക്കാർക്കു തിരിച്ചറിയുംവിധം ബോർഡുകൾ സ്ഥാപിക്കാത്തതിനാൽ മൂന്നുപേർ അപകടങ്ങളിൽ മരണമടഞ്ഞിരുന്നു. റോഡ് പുനർനിർമിക്കുന്പോൾ മതിയായ ജാഗ്രതാ ബോർഡുകൾ വയ്ക്കാത്തതാണ് അപകടങ്ങൾക്കു കാരണമായത്. കൊല്ലങ്കോട്-പാലക്കാട് പ്രധാനപാതയായതിനാൽ തുടർച്ചയായി വാഹനസഞ്ചാരമുണ്ട്. അപകടമുണ്ടാകുന്പോൾ സ്ഥലത്തെത്തി പരിശോധന നടത്തി തിരിച്ചുപോകുന്ന അധികൃതർ നടപടി സ്വീകരിക്കാത്തതാണ് അപകടങ്ങൾ തുടർക്കഥയാകുന്നതിനു ഇടയാക്കുന്നതെന്നു യാത്രക്കാർ ആരോപിച്ചു.
Read Moreകൂത്തൊഴുക്കിൽ കാണാതായ സുദേവനെ കാണാൻ നാട്ടുകാരുടെ കുത്തൊഴുക്ക്..! വീട്ടുകാരുമായി വഴക്കിട്ട് പുഴയിൽ ചാടിയ യുവാവ് തിരികെയെത്തി; തിരിച്ചുവന്ന കഥ വിശ്വാസത്തിലെടുക്കാതെ നാട്ടുകാരും
വടക്കഞ്ചേരി: സർക്കാർ സംവിധാനങ്ങളേയും വീട്ടുകാരേയും നാട്ടുകാരേയും രണ്ട് ദിവസം ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തി ആശങ്കപ്പെടുത്തിയ പുഴ ചാട്ടക്കാരൻ സുരക്ഷിതനായി വീട്ടിലെത്തി.കിഴക്കഞ്ചേരി മന്പാട് കാരപ്പാടം സുദേവ (56)നാണ് ഇന്നലെ രാത്രി ഏഴരയോടെ വീട്ടിലെത്തിയത്. ഓട്ടോറിക്ഷയിലാണ് വീട്ടിലെത്തിയതെന്ന് പറയുന്നു. എവിടെ നിന്നാണ് ഓട്ടോ വിളിച്ചതെന്നും വ്യക്തമാക്കിയിട്ടില്ല. പുഴയിൽ ചാടിയതിനു ശേഷമുള്ള കാര്യങ്ങൾ ഓർമ്മയില്ലെന്നും പറയുന്നുണ്ട്. രണ്ട് ദിവസം ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണമല്ലാതെ മറ്റു മുറിവുകളോ ചതവുകളോ ഇല്ലെന്ന് വീട്ടിൽ സുദേവനെ കാണാനെത്തിയ പോലീസ് പറഞ്ഞു. പുഴയിൽ ചാടി ഒഴുകി പോയി എട്ട് കിലോമീറ്റർ ഒഴുകി മംഗലം പാലം കടന്നുള്ള പാടത്ത് കയറി കിടന്നെന്നാണ് സുദേവൻ പറയുന്നത്. എന്നാൽ ഇത് എല്ലാവരുംവിശ്വസിച്ചിട്ടില്ല. രാത്രിയിൽ ഇത്രയും ദൂരം ശക്തമായ കലക്ക് വെള്ളത്തിലൂടെ ഒഴുകി പോയി രക്ഷപ്പെട്ടെന്നത് അവിശ്വസനീയമാന്നെന്ന് നാട്ടുകാരും പറയുന്നു. സുദേവനെ പുഴയിൽ കാണാതെ രണ്ട് ദിവസം രാപകലില്ലാതെ തെരച്ചിൽ നടത്തിയവരും കാണാതായ…
Read Moreദേശീയപാതയിൽ കുഴിയടയ്ക്കുന്നത് മണ്ണും ക്വാറിവേസ്റ്റും ടാർ മിക്സറും ഉപയോഗിച്ച്; ഒരു വർഷത്തിനുള്ളിൽ നടന്നത് എണ്ണിയാൽ തീരാത്ത ഓട്ടയട
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ കുഴിയടയ്ക്കുന്നത് മണ്ണും ക്വാറിവേസ്റ്റും ടാർമിക്സറും ഉപയോഗിച്ച്. കുതിരാനിൽ ക്വാറിവേസ്റ്റും ടാർമിക്സറും ഉപയോഗിച്ച് കുഴിയടയ്ക്കുന്പോൾ വടക്കഞ്ചേരി തങ്കം ജംഗ്്ഷനിലെ കുഴിയടയ്ക്കൽ റോഡിലേക്ക് മണ്ണും ചെളിയും വാരിയിട്ട്. ആറുവരിപ്പാതയ്ക്കായി നിർമിച്ച റോഡിലെ കുഴികൾ അടയ്ക്കുന്നത് രണ്ടാഴ്ച നിലനില്ക്കാവുന്ന വിധം അധികമായി ടാർ ഉപയോഗിച്ചുള്ള കുഴിടയ്ക്കലാണ്. ഇത്തരം ഓട്ടയടയ്ക്കൽ കൊന്പഴ ഭാഗത്താണ് ഇന്നലെ നടന്നത്. നിർമാണം കഴിഞ്ഞ് വെള്ളവരയിട്ട റോഡിലാണ് കുഴികൾ പെരുകുന്നത്. ഇവിടെ ടാർ അടർന്നുപോന്ന ഭാഗങ്ങളുടെ അരികുകൾ വീണ്ടും കുത്തിയിളക്കി ഓട്ടയടയ്ക്കുന്നുണ്ട്. മഴമാറിയാൽ മണ്ണും ചെളിയും വാരിയിട്ട വടക്കഞ്ചേരി തങ്കം കവലയിൽ ഇനി പൊടിശല്യവും രൂക്ഷമാകും. കുതിരാനിലും ഇതുതന്നെയാകും സ്ഥിതി. പുതിയ ആറുവരിപ്പാത നിർമിച്ച് ഒരുവർഷത്തിനുള്ളിൽ തന്നെ നിരവധിതവണയാണ് ഓട്ടയടയ്ക്കൽ നടക്കുന്നത്. ഒരുഭാഗത്ത് ഓട്ടയടയ്ക്കൽ പൂർത്തിയായാൽ മറുഭാഗം വാതുറക്കും. നിർമാണത്തിലെ അപാകതമൂലം ടാറിംഗിന്റെ ആയുസും കുറവാണ്.
Read Moreലൈഫ് പദ്ധതിയിൽപ്പെടുത്തി ഫ്ളാറ്റ് നൽകാമെന്ന് പറഞ്ഞ് മാറ്റിപാർപ്പിച്ചവർക്ക് ദുരിതം; മഴയിൽ ഓലഷെഡ് ചോർന്നൊലിക്കുന്നു; വിഷപ്പാപ്പുകളുടെ ശല്യവും; പരാതിയുമായി വീട്ടമ്മമാർ
തത്തമംഗലം: കനത്തമഴയെ തുടർന്നു വെള്ളപ്പനയിൽ ഓലക്കുടിലിൽ താമസിക്കുന്ന വീട്ടമ്മമാർ ദുരിതത്തിലായി. ചോർച്ചയുള്ള വീടുകളിൽ കഴിയുന്നതു ദുഷ്കരമാണെന്നു ചൂണ്ടിക്കാട്ടി തത്തമംഗലം നഗരസഭാ ചെയർമാൻ കെ.മധുവിനു വീട്ടമ്മമാർ പരാതി നല്കി. ലൈഫ് പദ്ധതിയിൽ പ്ലാറ്റുകൾ നിർമിച്ചുനല്കുമെന്ന ഉറപ്പിന്മേലാണ് വൈദ്യുതി, കുടിവെള്ളം, ഇതര സൗകര്യങ്ങളോടെ വീടുകളിൽ 22 വർഷമായി കഴിഞ്ഞിരുന്ന പതിനാലു കുടുംബങ്ങളെ കുടിയൊഴിപ്പിച്ചത്. നിലവിൽ പ്രദേശത്തെ സ്വകാര്യവ്യക്തിയുടെ വയലിൽ താത്കാലിക കുടിലുകൾ കെട്ടിയാണ് ഇവർ കഴിയുന്നത്. കഴിഞ്ഞ രണ്ടുമാസങ്ങളിലായി പെയ്ത കനത്തമഴയെ തുടർന്ന് ഓലക്കുടിലുകൾ ചോർന്നൊലിച്ചു രാത്രികാലത്ത് ഉറങ്ങാൻപോലും കഴിയാത്ത സ്ഥിതിയാണ്. വൈദ്യുതിയില്ലാത്തതിനാൽ കുട്ടികൾക്കു പഠിക്കാനും കഴിയുന്നില്ല. വീടുകളിലേക്ക് വിഷപാന്പുകൾ കയറുന്നതും പതിവാണെന്ന് വീട്ടമ്മമാർ പറഞ്ഞു. ഓലക്കുടിലിൽ കഴിയുന്നതിനിടെ ഷക്കീലയുടെ ഭർത്താവ് പനിബാധിച്ചു കഴിഞ്ഞവർഷം മരണമടഞ്ഞിരുന്നു. കൂടാതെ കുടിലിൽ കഴിഞ്ഞിരുന്ന ഒരു വൃദ്ധയ്ക്ക് മൂന്നുതവണ പാന്പിന്റെ കടിയുമേറ്റു.ഫ്ളാറ്റുകൾ നല്കുന്നില്ലെങ്കിൽ തങ്ങൾ നേരത്തെ കുടിൽകെട്ടി കഴിഞ്ഞ സ്ഥലത്ത് വീടുകൾ നിർമിച്ചു നല്കണമെന്നു…
Read Moreപെണ്കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച ആളെ മരിച്ചനിലയിൽ കണ്ടെത്തി; ശീതളപാനിയത്തിൽ മയക്കുമരുന്ന് നൽകി പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്
കോയന്പത്തൂർ: ഹോസ്റ്റിലെ പെണ്കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച് ഒളിവിലായ ഹോസ്റ്റൽ ഉടമയെ തിരുനൽവേലിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പീളമേട് ചേരമാൻനഗർ വിഐപി നഗറിൽ ജഗന്നാഥനാണ് (45) മരിച്ചത്. ഹോസ്റ്റലിലെ അഞ്ചുയുവതികളെ ഹോട്ടലിലേക്കു എത്തിച്ച് ശീതളപാനീയത്തിൽ മയക്കുമരുന്നു കലർത്തിനല്കി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്തതിനെ തുടർന്ന് ഒളിവിൽപോയ ജഗന്നാഥനും ഹോസ്റ്റൽ വാർഡൻ പുനിതയ്ക്കുമായി അന്വേഷണം ഉൗർജിതമാക്കിയതോടെ തിരുനൽവേലി ആലങ്കുളത്തെ കിണറ്റിൽ ജഗന്നാഥനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Read Moreഎല്ലാ ശരിയാക്കി വരുകയിരുന്നു എസ് ഐയ്ക്ക് സ്ഥലംമാറ്റം; ഗംഭീര യാത്രയയ്പ്പ് നൽകി പൗരാവലി; സ്ഥലം മാറ്റിയ നടപടി അന്യായമാണെന്നു കാണിച്ച് എസ്പിയെ പ്രതിഷേധമറിയിച്ചു
കല്ലടിക്കോട്: ശ്രദ്ധേയമായ പരിപാടികൾ കാലോചിതമായി സംഘടിപ്പിച്ച് സാധാരണ ജനങ്ങൾക്ക് ആത്മവിശ്വാസവും സുരക്ഷയും നൽകി പ്രതിബദ്ധതയോടെ പ്രവർത്തിച്ച പോലീസുദ്യോഗസ്ഥൻ കല്ലടിക്കോട് എസ്.ഐ മനോജ്.കെ.ഗോപിക്ക് കല്ലടിക്കോട്ടെ പൗരാവലി ഹൃദ്യമായ യാത്രയയപ്പ് നൽകി. ജനമൈത്രി സുരക്ഷാ സമിതി കല്ലടിക്കോട് ദർശന കോളേജിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പങ്കെടുത്തു. കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടുവരുന്ന എസ്.ഐ യെ സ്ഥലം മാറ്റിയതിൽ ജനങ്ങൾക്കിടയിൽവ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കർത്തവ്യ നിർവഹണത്തിൽ കണിശത പുലർത്തിയ എസ്.ഐ യെ ആറുമാസം പോലും പൂർത്തിയാക്കാൻ അവസരം കൊടുക്കാതെ സ്ഥലം മാറ്റിയ നടപടി അന്യായമാണെന്നു കാണിച്ച് ചിലർ ജില്ല പോലീസ് മേധാവിയെ കണ്ട് പ്രതിഷേധം അറിയിക്കുകയുമുണ്ടായി. ജനമൈത്രി സമിതി ഒരുക്കിയ യോഗം തച്ചന്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.സുജാത ഉദ്ഘാടനം ചെയ്തു. ജനമൈത്രി പ്രസിഡന്റ് സമദ് കല്ലടിക്കോട് അധ്യക്ഷനായി. തങ്കച്ചൻ മാത്യൂസ്, ജയപ്രകാശ്, ഐസക് തച്ചന്പാറ എന്നിവർ…
Read Moreഅപകട ഭീഷണി ഉയർത്തി ഉണക്കമരങ്ങൾ; അടിയന്തിരമായി വൃക്ഷങ്ങൾ മുറിച്ചുമാറ്റാൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ
ചിറ്റൂർ: കൊഴിഞ്ഞാന്പാറ നാട്ടുകൽ റോഡിൽ ചരിഞ്ഞു നിൽക്കുന്ന പുളിമരം നിലംപതിക്കാവുന്ന നിലയിലാ ണുള്ളത്. കണ്ണൻമേട് ,പുത്തൻ പാതയ്ക്കു സമീപമാണ് അന്പതു വർഷത്തിൽ കൂടുതൽ പഴക്കമുള്ള വൃക്ഷം റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്ന ത്. ഇതിനടിയിലൂടെയാണ് ഇലക്ടിക് ലൈൻ പോവുന്നത്. കൊഴിഞ്ഞാന്പാറ -ചിറ്റൂർ പ്രധാന പാതയെന്നതിനാൽ യാത്രാ വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. മരം റോഡിലേക്കു വീണാൽ വലിയ അപകട സാധ്യതയുണ്ട്. നാട്ടുകൽ ഇലക്ട്രിക് സെക്ഷൻ ഓഫീസിനു അര കിലോമീറ്റർ ദൂരപരിധിയിലാണ് മരം നിൽക്കുന്നത്. ഇക്കൊല്ലം കാലവർഷം ആരംഭിച്ചതുമുതൽ കൊഴിഞ്ഞാന്പാറ മേഖലയിൽ നിരവധി സ്ഥലങ്ങളിൽ മരങ്ങൾ വീണ് അറുപതോളം ഇലക്ടിക് പോസ്റ്റുകൾ പൊട്ടിയിരുന്നു.ഇവ പുനസ്ഥാപിക്കാൻ ദിവസങ്ങളോളം വേണ്ടിവന്നിരുന്നു. ഗതാഗത തടസ്സമുണ്ടായതിനൊപ്പം ഇലക്ട്രിക് പോസ്റ്റ് തകർന്നതിനാൽ പല സ്ഥല ത്തും ദിവസങ്ങളോളം കുടിവെള്ള വിതരണവും തടസ്സപ്പെട്ടിരുന്നു. റോഡ് വക്കത്ത് അപകടാവസ്ഥയിലുള്ള മരങ്ങൾ വൈദ്യുതി വകുപ്പ് അധികൃതർ കണ്ടെത്തി പൊതുമരാമത്ത് മേധാവികളെ…
Read Moreആളിയാറിൽ ഷട്ടർ തുറന്നു; ചിറ്റൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു; പുഴയോരത്ത് താമസിക്കുന്നവർ ബന്ധുവീടുകളിലേക്ക് മാറി
ചിറ്റൂർ: ആളിയാറിൽ ഷട്ടറുകൾ തുറന്നതിനാൽ ചിറ്റൂർപുഴയിൽ ജലനിരപ്പ് ഉയർന്നു. ചൊവ്വാഴ്ച രാത്രി മുതലാണ് പുഴയിൽ വെള്ളമെത്തിയത്. മൂലത്തറ, ആലാംകടവ്, വിളയോടി, പാറക്കളം, നിലന്പതിപ്പാലം എന്നിവ കവിഞ്ഞൊഴുകുന്നതിനാൽ ഇന്നലെ വൈകുന്നേരംവരെയും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നിലന്പതിപാലങ്ങൾക്കുമേൽ വൻതോതിൽ പാഴ്ചെടികൾ അടിഞ്ഞുകൂടിയതിനാൽ മൂലത്തറ, ആലാംകടവ് വഴിയുള്ള ഗതാഗതം വിളയോടി മേന്പാലം വഴി ചുറ്റിയാണ്. സ്കൂൾ വിദ്യാർഥികൾക്ക് ഇത് ഏറെ ദുരിതമുണ്ടാക്കുന്നു. ഇതുമൂലം കല്യാണപേട്ട, നർണി, സർക്കാർപതി ഭാഗങ്ങളിലെ സ്കൂൾ വിദ്യാർഥികളെ നേരത്തെ വീട്ടിലേക്കു വിട്ടയച്ചു. പാറക്കളം നിലന്പതിയിൽ ജലനിരപ്പ് താഴ്ന്നെങ്കിലും ഗതാഗതതടസം തുടരുകയാണ്.നിലവിൽ ഇതുവഴി കാൽനടയാത്രപോലും അസാധ്യമാണ്. ഇന്നലെ പാഴ്ചെടികൾ നീക്കാൻ സമീപവാസികൾ നടത്തിയ ശ്രമവും വിഫലമായി. ആളിയാർ ഷട്ടർ തുറന്നതോടെ ചിറ്റൂർ പുഴയോരത്ത് കുടിൽകെട്ടി താമസിക്കുന്നവർ ഇന്നലെ ബന്ധുവീടുകളിലേക്ക് താമസം മാറ്റി.
Read More