റബർ വില താഴോട്ട് തന്നെ..! റബർമരങ്ങളിൽ കുരുമുളക് വളർത്തി നഷ്ടം നികത്താൻ റബർകർഷകർ; ഇടവിളകളായി ഇഞ്ചിയും മഞ്ഞളും

വടക്കഞ്ചേരി: റബർമരങ്ങളിൽ കുരുമുളക് വളർത്തി തോട്ടങ്ങളെ നഷ്ടക്കണക്കുകളിൽനിന്നും രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലാണ് മലയോര റബർകർഷകർ. വലിയ ചെലവില്ലാതെ വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ പരീക്ഷണ കൃഷി നടത്തുന്നതെന്ന് കൊന്നക്കൽകടവിൽ റബർമരങ്ങളിൽ കുരുമുളകു കൃഷി നടത്തുന്ന പാറക്കൽ ബിജു പറഞ്ഞ തോട്ടങ്ങളിലെ ഷെയ്ഡ് കുരുമുളകിന്‍റെ വളർച്ചയ്ക്ക് തടസമാകുന്നുണ്ടെങ്കിലും അധികവരുമാനം എന്ന നിലയിൽ കരുമുളകു കൃഷി ലാഭകരമാണെന്നാണ് കർഷകർ പറയുന്നത്.മരത്തിന്‍റെ ഒരുവശത്ത് കൂടിയാണ് മുളകുവള്ളികൾ പടർത്തുന്നത്. മറ്റൊരുഭാഗം ടാപ്പിംഗിനായി ഒഴിച്ചിടും. ഇതുമൂലം റബർ ടാപ്പിംഗിനും ബുദ്ധിമുട്ടുണ്ടാകുന്നില്ല. റബർവില കുറയുന്നത് തോട്ടങ്ങളുടെ പരിചരണവും അവതാളത്തിലാക്കുന്നു. കാടുവെട്ടലും വളപ്രയോഗവുമെല്ലാം വല്ലപ്പോഴും മാത്രമായി മാറി. റബർതോട്ടങ്ങളിൽ ഇഞ്ചി, മഞ്ഞൾ, പച്ചമുളക്, ചേന്പ് തുടങ്ങിയ ഇടവിള കൃഷികളും വ്യാപകമാകുകയാണ്.

Read More

റൂബെല്ല കുത്തിവയ്പിന്‍റെ ആവശ്യകത വിളിച്ചോതി തെരുവുനാടകം ; പാലക്കാട് പുനർജനി സംഘടനയാണ് ബോധവത്കരണ തെരുവുനാടകം സംഘടിപ്പിച്ചത്

വണ്ടിത്താവളം: സംസ്ഥാന ആരോഗ്യവകുപ്പിനു കീഴിൽ നന്ദിയോട് ആരോഗ്യകേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ പട്ടഞ്ചേരി ഗവണ്‍മെന്‍റ് ഹൈസ്കൂളിൽ റൂബെല്ല കുത്തിവയ്പ് പ്രചാരണ ബോധവത്കരണത്തിനായി തെരുവുനാടകം അരങ്ങേറി. പാലക്കാട് പുനർജനി സംഘടനയാണ് അരമണിക്കൂർ നീളുന്ന നാടകം അവതരിപ്പിച്ചത്. റൂബെല്ല കുത്തിവയ്പിന്‍റെ ആവശ്യകതയും സുരക്ഷയും ലക്ഷ്യമിട്ടായിരുന്നു ബോധവത്കരണ തെരുവുനാടകം. പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയശ്രീ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജയന്തി അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ ജോണി ജോസഫ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ വിജയകൃഷ്ണൻ, ഷൈലജ എന്നിവർ പ്രസംഗിച്ചു.

Read More

എല്ലാം അവരുടെ അഭിപ്രായങ്ങൾക്ക് ശരിയാക്കാം..! അട്ടപ്പാടിയിലെ കാർഷിക വികസന പദ്ധതികൾ ആദിവാസികളുടെ അഭിപ്രായങ്ങൾ പരിഗണിച്ചുമാത്രമെന്ന് മന്ത്രി

അഗളി: ആദിവാസികളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചു മാത്രമേ അട്ടപ്പാടിയിൽ കാർഷിക വികസന പദ്ധതികൾ ആവിഷ്കരിക്കുകയുള്ളൂവെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ. അട്ടപ്പാടിയിലെ ആദിവാസി കർഷകരുടെ ഉന്നമനത്തിനായി കൃഷി വകുപ്പും പട്ടികവർഗ വികസന വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രത്യേക കാർഷിക മേഖലാ പദ്ധതിയായ “മില്ലറ്റ് വില്ലേജ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അട്ടപ്പാടിയിലെ പരന്പരാഗത കൃഷി രീതികൾക്കു പ്രോത്സാഹനം നൽകുന്നതിനാണ് സർക്കാർ മില്ലറ്റ് വില്ലേജ് പദ്ധതി നടപ്പാക്കുന്നത്. ശിശുമരണം ഉൾപ്പെടെയുള്ള അട്ടപ്പാടിയിലെ ആദിവാസികൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾക്കു കാരണം പോഷകാഹാരക്കുറവാണ്. അട്ടപ്പാടിയിലെ പരന്പരാഗത ചെറുധാന്യ കൃഷിയിലുണ്ടായ തകർച്ചയാണ് പോഷകാഹാര കുറവിനു കാരണമായത്. കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ചെറുധാന്യ കൃഷിക്ക് പ്രാധാന്യം നൽകി സംസ്ഥാനത്ത് നടപ്പാക്കുന്ന ആദ്യ പദ്ധതിയാണ് മില്ലറ്റ് വില്ലേജ്. ജില്ലാ കളക്ടർ പദ്ധതി പുരോഗതി നേരിട്ടു വിലയിരുത്തും. ആദിവാസി ഉൗരുകളിൽ കൃഷി ചെയ്യുന്ന…

Read More

ചാലക്കുടി കൊലപതകത്തിന് പിന്നിലെ ചില കഥകൾ ഇങ്ങനെ..! നിരോധിച്ച നോട്ടുകൾ മാറാൻ ചക്കര ജോണി രാജീവിന് നൽകിയത് 20 കോടി; പണം മാറി നൽകാൻ രാജീവ് തയാറാകാതെ വന്നതോടെ ഇരുവരും തമ്മിൽ ശത്രുക്കളായി; പിന്നെ ചില രാഷ്ട്രീയ നീക്കങ്ങളും…

ചാലക്കുടി: ചക്കര ജോണിയും കൊല്ലപ്പെട്ട രാജീവും തമ്മിൽ നിരോധിച്ച നോട്ട് മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട് 20 കോടിയുടെ ഇടപാട് നടന്നതായി സൂചന. നോട്ടുകൾ നിരോധിച്ച സമയത്ത് ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെതുമായി കണക്കിൽ പെടാത്ത 20 കോടി രൂപ ചക്കര ജോണിയുടെ കയ്യിലുണ്ടായിരുന്നുവെന്നും ഇത് താൻ മാറ്റിത്തരാമെന്ന് പറഞ്ഞ് രാജീവ് വാങ്ങിച്ചുവെന്നും എന്നാൽ ഇത് തിരികെ നൽകാൻ രാജീവ് കൂട്ടാക്കാതിരുന്നത് ഇവരെ തമ്മിൽ തെറ്റിച്ചുവെന്നും പറയപ്പെടുന്നു. 20 കോടി രൂപ ജോണിയെ സംബന്ധിച്ച് ചെറിയ തുകയായിരുന്നുവെങ്കിലും രാജീവിൽ നിന്നും പണം തിരിച്ചുപിടിക്കാൻ ജോണി ശ്രമിച്ചിരുന്നുവത്രെ. ഇവർ തമ്മിലുള്ള തർക്കം രൂക്ഷമായപ്പോൾ സർവീസിലുള്ള ഉന്നത പോലീസ് ഉദ്യോസ്ഥരും രാഷ്ട്രീയനേതാക്കളും ഇടപെട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട തർക്കം ഒത്തുതീർപ്പായിരുന്നില്ല. ഈ പണം തിരിച്ചുകിട്ടാൻ ജോണി പല തവണ ശ്രമിച്ചെങ്കിലും രാജീവിൽ നിന്നും ഇത് കിട്ടിയിരുന്നില്ലത്രെ. ചുമട്ടുതൊഴിലാളിയിൽ നിന്ന്  ശതകോടീശ്വരനിലേക്ക് ചക്കര ജോണി ചാലക്കുടി: സാധാരണക്കാരനായ…

Read More

വിജയത്തിനു പിന്നിൽ സർക്കാരിന്‍റെ പിന്തുണ..! പ്രകൃതിവാതകമെത്തിക്കാനുള്ള സ്ഥലമെടുപ്പ് പൂർത്തിയായി; അടുത്ത ഡിസംബറിൽ വാതക പൈപ്പ് ലൈൻ പൂർത്തിയാകും

സ്വന്തം ലേഖകൻ തൃശൂർ: ആദായകരമായ പ്രകൃതിവാതകം കേരളത്തിൽ എത്തിക്കുന്നതിനു വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പണികൾ അടുത്ത വർഷം ഡിസംബറോടെ പൂർത്തിയാകും. സ്ഥലമെടുപ്പു പൂർത്തിയായി. പൈപ്പുലൈനുകൾ കടന്നുപോകുന്ന ജില്ലകളിലെ ഫ്ളാറ്റുകളിലേക്കും ഹോട്ടലുകളിലേക്കും പാചകവാതക പൈപ്പുകൾ സ്ഥാപിക്കാനും വാഹനങ്ങൾക്കു ഇന്ധനമായി നൽകാനുമുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നുണ്ട്. പൈപ്പുലൈൻ സ്ഥാപിക്കുന്ന ഗെയിൽ ഇന്ത്യ ലിമിറ്റഡ് പ്രോജക്ട്സ് ഡയറക്ടർ ഡോ. അസുതോഷ് കർണാടകും കേരള പ്രോജ്ക്ട്സ് ജനറൽ മാനേജർ ടോണി മാത്യുവും പത്രസമ്മേളനത്തിൽ അറിയിച്ചതാണിക്കാര്യം. കൊച്ചിയിൽനിന്നു പാലക്കാട് ജില്ലയിലെ കൂറ്റനാട് വരെയും അവിടെനിന്നു രണ്ടു ദിശകളിലൂടെയായി തമിഴ്നാട്ടിലേക്കും മംഗലാപുരത്തേക്കുമുള്ള പൈപ്പുലൈനുകളുടെ പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലൂടെ 403 കിലോമീറ്റർ നീളത്തിൽ പൈപ്പു ലൈൻ സ്ഥാപിച്ചാണ് മംഗലാപുരത്തേക്കു പ്രകൃതിവാതകം എത്തിക്കുന്നത്. മൊത്തം 438 കിലോമീറ്ററാണ് ഈ പദ്ധതിയുടെ നീളം. 71 കിലോമീറ്റർ നീളത്തിൽ പൈപ്പുലൈൻ സ്ഥാപിച്ചുകഴിഞ്ഞു.…

Read More

ഇന്ത്യയുടെ 2600 വർഷത്തെ ചരിത്രം പറയുന്ന ചരിത്ര നാണയശേഖരവുമായി ഇരട്ട സഹോദരങ്ങളായ ലൈജു-ലിജുവും

വടക്കഞ്ചേരി: ചരിത്രഗവേഷകർക്ക് വഴികാട്ടിയായി ഇരട്ടസഹോദരങ്ങളുടെ അത്യപൂർവ നാണയ ശേഖരം. പാലക്കാട് കുന്നത്തൂർമേട് ചിറക്കാട് ചിറയത്ത് വീട്ടിൽ ലൈജു-ലിജു സഹോദരങ്ങളാണ് ഇന്ത്യയുടെ 2600 വർഷത്തെ ചരിത്രം പറയുന്ന ചരിത്ര നാണയശേഖരവുമായി ചരിത്രാന്വേഷണ കുതുകികൾക്ക് ആരാധകരായത്. കഴിഞ്ഞദിവസം വടക്കഞ്ചേരി സെന്‍റ് ഫ്രാൻസിസ് സ്കൂളിലും ഇവരുടെ നാണയ-കറൻസി പ്രദർശനം സംഘടിപ്പിച്ചിരുന്നു. രണ്ടുമിനിറ്റിന്‍റെ മൂപ്പിൽ ലൈജുവാണ് ജ്യേഷ്ഠൻ. പാലക്കാട് ഫോക്കസ് ഗേറ്റ് ഡയറക്ടറാണ് ലൈജു.ശ്രീകൃഷ്ണപുരം ഗവണ്‍മെന്‍റ് എൻജിനീയറിംഗ് കോളജിലെ അസിസ്റ്റന്‍റ് പ്രഫസറാണ് അനുജൻ ലിജു. ഇവരുടെ ഭാര്യമാരും ഇരട്ടകളാണ്. എറണാകുളം വൈറ്റില സ്വദേശികളായ ലിമയും ഹിമയും. അമ്മ സിസിലി ജോണി. പരേതനായ ജോണിയാണ് പിതാവ്. വടക്കഞ്ചേരി വള്ളിയോട് ഗലീലി യൂണിറ്റിലെ അധ്യാപകനായ കുരീക്കാട്ടോരത്തേൽ ജയിന്‍റെ ഭാര്യ ലിജിയാണ് സഹോദരി. ഇവർ സെന്‍റ് ഫ്രാൻസിസ് സ്കൂളിൽ അധ്യാപികയാണ്.ബിസി അറുന്നൂറ് കാലഘട്ടത്തിലെ ഗാന്ധാര, ശൂരസേന, കോസല തുടങ്ങിയ മഹാജനപദങ്ങളിൽ ഉപയോഗിച്ചിരുന്ന സൂര്യൻ, ആന, വൃക്ഷം, മാല…

Read More

ആർദ്രം പദ്ധതിയിലെ തസ്തിക നിർണയം; തൃശൂരിന് അവഗണന; പാലക്കാടിനു 13, തൃശൂരിനു മൂന്ന്

സെബി മാളിയേക്കൽ തൃശൂർ: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആർദ്രം മിഷൻ പദ്ധതിയിൽ തൃശൂർ ജനറൽ ആശുപത്രിയിൽ ഡോക്ടർ പോസ്റ്റുകൾ നാമമാത്രം. ആകെ മൂന്ന ു ഡോക്ടർമാരെയാണ് തൃശൂരിനുമാത്രം അനുവദിച്ചത്. റേഡിയോ ഡയഗ്നോസിസ്-ഒന്ന്, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (സിഎംഒ)-രണ്ട്. സംസ്ഥാനത്തെ ജില്ല, ജനറൽ, താലൂക്ക് ആശുപത്രികളിൽ ഈ പദ്ധതിക്കായി 266 ഡോക്ടർ തസ്തികകൾ സൃഷ്ടിച്ചപ്പോഴാണ് തൃശൂരിനോട് ഈ അവഗണന. സമീപജില്ലയായ പാലക്കാട് അനുവദിച്ചിരിക്കുന്ന ഡോക്ടർ തസ്തികകളുടെ എണ്ണം 13 ആണ്. ഇതിൽതന്നെ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളിൽ എട്ടു പോസ്റ്റുകളുണ്ട്. കാർഡിയോളജിയിൽ ചീഫ് കണ്‍സൾട്ടന്‍റുൾപ്പടെ നാലുപേരെയും നെഫ്രോളജിയിൽ മൂന്നുപേരെയും ന്യൂറോളജിയിൽ ഒരാളെയും അനുവദിച്ചിട്ടുണ്ട്. വിവിധ ടെക്നീഷ്യന്മാരും അറ്റൻഡർമാരും ഉൾപ്പടെ 344 തസ്തികകൾ സൃഷ്ടിച്ചതിൽ തൃശൂർ ജില്ലാ ആശുപത്രിക്കു കിട്ടിയത് വെറും ഒന്പതു തസ്തികകൾ മാത്രമാണ്. ഇതിൽതന്നെ എല്ലാ ജില്ലാ – ജനറൽ ആശുപത്രികൾക്കും കിട്ടിയ മൂന്നു ഡയാലിസിസ് ടെക്നീഷ്യന്മാരെ തൃശൂരിനും…

Read More

കളിച്ച് കളിച്ച് പുലി വീട്ടുമറ്റത്ത് വരെയെത്തി..! ഒടുകിൻചുവടിൽ  വീട്ടുമുറ്റത്ത് കെട്ടിയിരുന്ന പശുക്കുട്ടിയെ പുലി കടിച്ചുകൊന്നു; കൊന്നത് പുലിതന്നെയെന്ന് വനപാലകരും

വടക്കഞ്ചേരി: കിഴക്കഞ്ചേരി കോട്ടേകുളം ഒടുകിൻചുവട് വീട്ടുമുറ്റത്തെത്തിയ പുലി പശുക്കുട്ടിയെ കടിച്ചുകൊന്നു. ഒടുകിൻചുവട് കൊച്ചുപറന്പിൽ ജോയിയുടെ ഒരുമാസം മാത്രം പ്രായമുള്ള പശുക്കുട്ടിയെയാണ് ഇന്നലെ പുലർച്ചെ പുലികൊന്നത്. വീടിനുമുന്നിൽ വരാന്തയോടു ചേർന്നാണ് പശുക്കുട്ടിയെ കെട്ടിയിരുന്നത്. വയർഭാഗം പുലി തിന്നിട്ടുണ്ട്. കയർ കുടുങ്ങി കിടന്നതിനാൽ പശുക്കുട്ടിയെ എടുത്തുകൊണ്ടുപോകാൻ പുലിക്ക് കഴിഞ്ഞില്ല. പുലർച്ചെ നാലിന് പശുവിനെ കറക്കാനായി വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് പശുക്കുട്ടി ചത്തുകിടക്കുന്നതു കണ്ടത്. ലൈറ്റിട്ടപ്പോൾ പുലി ഓടിപോയതാകുമെന്നാണ് കരുതുന്നത്. ജോയി വന്നുനോക്കുന്പോൾ പശുക്കുട്ടിയുടെ ശരീരത്തിൽ ചൂടുണ്ടായിരുന്നു. കിഴക്കഞ്ചേരിയിലെ വെറ്ററിനറി ഡോക്ടർ സജിത്കുമാർ സ്ഥലത്തെത്തി ജഡം പോസ്റ്റുമോർട്ടം നടത്തി മറവുചെയ്തു. പശുക്കുട്ടിയെ കൊന്നത് പുലി തന്നെയാണെന്ന് ഡോക്ടർ പറഞ്ഞതായി ജോയി പറഞ്ഞു.പുലിയുടെ കാൽപ്പാടുകളും ജഡത്തിനു ചുറ്റുമുണ്ടായിരുന്നു. സാമാന്യം വലിപ്പമുള്ള പുലിയാണെന്നു വനപാലകരും സ്ഥിരീകരിച്ചു. ഫോറസ്റ്റർ മോഹൻദാസ്, ബീറ്റ് ഫോറസ്റ്റർമാരായ എ.കണ്ണൻ, കെ.എഫ്.ഫിറോസ്, വാച്ചർ എ.കൃഷ്ണൻകുട്ടി എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയെ പിടിക്കാൻ…

Read More

പതുങ്ങിയിരിക്കുന്നത് വൻ അപകടം..! നിരോധിത രാസവസ്തുവായ പൊട്ടാസ്യം സയനൈഡ്  പാലക്കാട് ജില്ലയിൽ  വ്യാപകം; അതിർത്തി കടന്നെത്തുന്ന സയനൈഡിന് പിന്നിൽ വൻ റക്കറ്റ്

ഷൊർണൂർ: നിരോധിത രാസവസ്തുവായ പൊട്ടാസ്യം സയനൈഡ് വ്യാപകമായി ജില്ലയിലെത്തുന്നു. അധികൃതർ ഇക്കാര്യം അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയാണ്. സംസ്ഥാനത്ത് വൻവ്യവസായശാലകൾക്കു മാത്രമാണ് പൊട്ടാസ്യം സയനൈഡ് ഉപയോഗിക്കാൻ അനുമതിയുള്ളത്. ജില്ലയിൽ ആർക്കും ഇത് ഉപയോഗിക്കാൻ അനുമതിയില്ലെന്നിരിക്കേ പല ആഭരണനിർമാണശാലകളിലും ഇത് നിർലോഭം ലഭ്യമാണ്. അന്യസംസ്ഥാനങ്ങളിൽനിന്നാണ് ഇവ അതിർത്തി കടന്നു പാലക്കാട്ടെത്തുന്നത്. ഇതിനു പിന്നിൽ വൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നു. കോയന്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘമാണ് ഇതിനു പിന്നിൽ. സ്വർണാഭരണങ്ങൾക്ക് തങ്കത്തിന്‍റെ നിറം നല്കുന്ന കളറിംഗ് ജോലികൾക്കാണ് പൊട്ടാസ്യം സയനൈഡിന്‍റെ ലായനി ഉപയോഗിക്കുന്നത്. മുന്പ് കോയന്പത്തൂരിലെ ആഭരണ നിർമാണശാലകൾ കേന്ദ്രീകരിച്ചായിരുന്നു മറ്റു സംസ്ഥാനങ്ങളിൽനിന്നും പൊട്ടാസ്യം സയനൈഡ് എത്തിയിരുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നായിരുന്നു ഇത്.ഇപ്പോൾ കേരളത്തിലെ ചെറുകിട ആഭരണ നിർമാണശാലകളിലേക്കും സയനൈഡ് നേരിട്ട് എത്തിക്കുന്ന കണ്ണികൾ വ്യാപകമാണ്. ചെറിയ അളവിൽ മാത്രം സയനൈഡ് കൊണ്ടുവരുന്നതിനാൽ ഈ സംഘങ്ങളെ പിടികൂടാൻ അധികൃതർക്ക് കഴിയുന്നില്ല.…

Read More

വീട്ടുകാരുടെ പഠന സമ്മർദം..! പ്ലസ് വണ്‍ വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ചതിന് പിന്നിൽ വീട്ടുകാരുടെ പഠന സമ്മർദമെന്ന് പോലീസ്

വടക്കഞ്ചേരി: പ്ലസ് വണ്‍ വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . അഞ്ചുമൂർത്തി മംഗലം തെക്കെ ഗ്രാമത്തിൽ ശാസ്താ നിവാസിൽ ശ്രീനിവാസന്‍റെ മകൻ വിവേക് കൃഷ്ണ ( നവനീത് -17 ) നെയാണ് തിങ്കളാഴ്ച രാത്രി വീട്ടിലെ ബെഡ് റൂമിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ വീട്ടുകാരും സമീപവാസികളും ചേർന്ന് വിവേകിനെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പംനത്തിൽ ശ്രദ്ധിക്കണമെന്ന് വീട്ടുകാർ പറയാറുണ്ടായിരുന്നു. ഇതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. ആയക്കാട് സിഎ എച്ച്.എസ്.എസിലെ ഒന്നാം വർഷ പ്ലസ് വണ്‍വിദ്യാർത്ഥിയാണ് വിവേക് കൃഷ്ണ.അമ്മ ഷീബ.സഹോദരൻ വിഭാത്. വടക്കഞ്ചേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Read More