പാലക്കാട്ടെ വൃദ്ധദമ്പതി വധം: പ്രതി സദാനന്ദൻ പീഡനക്കേസിലും പ്രതി; ഇയാൾക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്; കൊലപ്പെട്ടവരുടെ മരുമകൾ ഷീജയുമായി പത്തുവർഷത്തോളം പരിചയമെന്ന് പോലീസ്

പറവൂർ: പാലക്കാട് കഴിഞ്ഞ ദിവസം വൃദ്ധ ദന്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പറവൂർ തത്തപ്പിള്ളി സ്വദേശി സദാനന്ദൻ പീഡനക്കേസിലും പ്രതി. ഞാറക്കൽ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടു വർഷം മുൻപു സദാനന്ദനെ പറവൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് പിന്നീടു ഞാറക്കൽ സ്റ്റേഷനിലേക്ക് കൈമാറി. കഴിഞ്ഞ ദിവസമാണ് പാലക്കാട് തോലന്നൂരിൽ വൃദ്ധദന്പതികളെ കൊലപ്പെടുത്തിയ കേസിൽ സദാനന്ദൻ പിടിയിലായത്. കൊല്ലപ്പെട്ട ദന്പതികളുടെ മരുമകൾ ഷീജയുമായി പത്തു വർഷത്തോളമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കു ഭാര്യയും രണ്ട് മക്കളുമുണ്ട്. എന്നാൽ അവരുമായി ഇപ്പോൾ ബന്ധമില്ല.

Read More

അപകടമരണമല്ല കൊലപാതകം..! മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ബന്ധുവിന് കടം കൊടുത്ത പണം തിരികെ ചോദിച്ച വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ്

കല്ലടിക്കോട് : കഴിഞ്ഞദിവസം കല്ലടിക്കോട് ഇടകുർശ്ശി പറക്കലടി കനാൽ ഭാഗത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ബന്ധുവായ യുവാവിനെ മണ്ണാർക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ചയാണ് കരിന്പ മുട്ടിക്കൽകണ്ടം കളത്തികുന്നേൽ ജോസിനെ കനാലിനടുത്ത് ബൈക്കിൽനിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹത്ത് പരിക്കുകളുമുണ്ടായിരുന്നു. വാഹനാപകടത്തെ തുടർന്ന് മരിച്ചതെന്നായിരുന്നു ആദ്യംവിചാരിച്ചിരുന്നത്.പിന്നീട് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതുപ്രകാരം കല്ലടിക്കോട്, മണ്ണാർക്കാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ യുവാവിലേക്ക് സംശയംനീണ്ടത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏറെക്കാലം വിദേശത്തായിരുന്ന ജോസ് ഒരു ബന്ധുവിന് പണം കടം കൊടുക്കുത്തിരുന്നു. ഇത് തിരിച്ചചോദിച്ചത് വാക്കുതർക്കത്തിലുമെത്തി. മരണ ദിവസം ബന്ധുവായ യുവാവുമായുള്ള തർക്കം നാട്ടുകാർ കണ്ടിരുന്നു. ഇതാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് തോന്നാനുള്ള കാരണം . ജോസിന്‍റെതലയിൽ ആഴത്തിലുള്ള മുറിവ് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. ജോസ് സ്കൂട്ടറിലും ബന്ധുവായ യുവാവ് ഓട്ടോറിക്ഷയിലുമാണ് സഞ്ചരിച്ചിരുന്നത്. പിന്നീട് ഇരുവരും…

Read More

ആദിവാസി യുവതിക്കു കുരുന്നുകളുടെ വിവാഹ സമ്മാനം; സ്കൂളിലെ കുരുന്നു കൈത്താങ്ങ് പദ്ധതിയിൽ വിദ്യാർഥികൾ നിക്ഷേപിക്കുന്ന തുകയാണ് യുവതിക്ക് സഹായമായി നൽകിയത്

തിരുവില്വാമല: കുത്താന്പുള്ളി പഴശിരാജ സ്കൂളിൽ വിദ്യാർഥികളിൽനിന്ന് സ്വരൂപിച്ച 15000 രൂപ ചേലക്കര ആദിവാസി കോളനിയിലെ യുവതിക്ക് വിവാഹസഹായമായി നല്കി.കുരുന്നു കൈത്താങ്ങ് എന്ന പദ്ധതിയിൽ വിദ്യാർഥികളിൽനിന്ന് ദിവസേന ഒരു രൂപ നിരക്കിൽ പിരിക്കുന്ന പണമാണ് ആദിവാസിയുവതിക്ക് മംഗല്യനിധിയായത്. ചടങ്ങിൽ പ്രിൻസിപ്പൽ പി.വി.ജോണ്‍സണ്‍, റെഡിനേഷ്, വിനോദ് എന്നിവർ പങ്കെടുത്തു.

Read More

മയിലുകൾക്കും രക്ഷ‍യില്ല..! മയിലുകളെ വേട്ടയാടുന്ന മൂവർ സംഘത്തെ അറസ്റ്റു ചെയ്തു; ഇവരുടെ കൈയിൽ നിന്ന് ഇറച്ചിയും തോക്കും പോലീസ് പിടിച്ചെടുത്തു

കോയന്പത്തൂർ: മയിലുകളെ വെടിവച്ചു പിടികൂടിയവരെ വനപാലകർ പിടികൂടി. സിരുമുഖൈ പട്ടക്കാരൻപാളയം രവി (38), വെള്ളിങ്കിരി (32), നന്ദകുമാർ എന്നിവരാണ് പിടിയിലായത്. റസ്റ്റർ രവിയുടെ നേതൃത്വത്തിൽ തേൻകല്പാറൈ വനമേഖലയിൽ വനപാലകർ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ തോക്കുമായി ഓടിയ മൂന്നുപേരെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് നാടൻതോക്ക് ഉപയോഗിച്ച് മയിലുകളെ വേട്ടയാടുകയാണെന്നു മനസിലായത്. തുടർന്നു രവിയേയും വെള്ളിങ്കിരിയേയും അറസ്റ്റുചെയ്തു. രക്ഷപ്പെട്ട നന്ദകുമാറിനായി അന്വേഷണം ഉൗർജിതമാക്കി. ഇവരിൽനിന്നും നാടൻതോക്കുകൾ, വെടിയുണ്ടകൾ, മയിൽ ഇറച്ചി എന്നിവ പിടിച്ചെടുത്തു.

Read More

മുഖ്യമന്ത്രി ഈ വഴി വരുമോ…? തകർന്ന റോഡിലൂടെ ദുരിതപർവം താണ്ടുന്ന തങ്ങളുടെ വേദനകൾ കാണാൻ മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും ക്ഷണിച്ച് നാട്ടുകാർ

മുളങ്കുന്നത്തുകാവ്: ആശുപത്രിയിലേക്കുള്ള പോക്കുതന്നെ വേദനകൊണ്ട് പുളഞ്ഞാണ്. കുത്തിയും കുലുങ്ങിയുമുള്ള ദുരിതയാത്രയ്ക്കുശേഷം വേണം ആശുപത്രിയുടെ പടികയറാൻ. 27ന് ഗവ. മെഡിക്കൽകോളജ് ആശുപത്രിയിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിന് എത്തുന്ന മുഖ്യമന്ത്രി ഈ വഴി തന്നെ വരണം. ഇതുവരെയും തൃശൂർ ഗവ. മെഡിക്കൽകോളജും ആശുപത്രിയും സന്ദർശിക്കാത്ത ആരോഗ്യമന്ത്രിയും വരണം, കാണണം…ദുരിതപർവം താണ്ടുന്ന പാവങ്ങളുടെ വേദനകൾ. കോടികൾ ചെലവഴിച്ച് ആശുപത്രി കെട്ടിടങ്ങളുടെ പുറംമോടി കൂട്ടുന്നത വികസനകാര്യങ്ങളിൽ മാത്രമാണ് അധികൃതരുടെ ശ്രദ്ധ. ആശുപത്രിയിലേക്ക് എത്തിപ്പെടാൻ കഴിയുന്ന സഞ്ചാരയോഗ്യമായ റോഡുകൾക്ക് ഇനിയും വഴിവെട്ടിയിട്ടില്ല. റോഡിന്‍റെ ശോചനീയവസഥ കണ്ട് മുൻ സർക്കാർ കാന്പസിലെ 20 ഓളം വരുന്ന റോഡുകൾ നവീകരിക്കാൻ ഒന്പതുകോടി രൂപ അനുവദിച്ചിരുന്നു. ഇതുവരെ ഈ തുക ചെലവഴിച്ചിട്ടില്ല. താറുമാറായ റോഡുകളിൽ വെള്ളംകെട്ടി കിടക്കുകയാണ്. ഈ കുഴികളിൽ വീണ് അപകടങ്ങളും പതിവാണ്. റോഡിന് അനുവദിച്ച തുക വക മാറ്റി ചെലവഴിക്കാൻ ഒരു വിഭാഗം ഉദ്യോഗസ്ഥർ…

Read More

മനുഷ്യന് പാര മനുഷ്യൻതന്നെ..! മഴയേക്കാൾ ഭയം കർഷകർക്ക് ഏജന്‍റുമാരെ ; കൊയ്ത്തു മുതൽ സംഭരണം വരെ നീളുന്ന പ്രവർത്തനത്തിൽ ഏജന്‍റുമാരെ മറികടന്ന് തങ്ങളുടെ ലാഭം കണ്ടെത്തുകയെന്നത് കഠിനം തന്നെയെന്ന് കർഷകർ

എം.വി. വസന്ത് പാലക്കാട്: മഴയെ തോൽപ്പിച്ചിട്ടും കാര്യമില്ല, മനുഷ്യനെ തോൽപ്പിച്ചാലേ നെല്ലറയുടെ കർഷകനു രക്ഷയുള്ളു. കനത്ത മഴയെത്തും മുന്പേ വിളഞ്ഞു വീഴാറായ നെല്ലു കൊയ്തെടുക്കാനുള്ള പെടാപ്പാടിലാണ് കർഷകർ. പക്ഷേ, മഴയേക്കാളും കർഷകർ പേടിക്കുന്നത് ഏജന്‍റുമാരെയാണ്. കൊയ്ത്തു മുതൽ സംഭരണം വരെ നീളുന്ന ഏജന്‍റുമാരുടെ നിരയെ മറികടന്നുവേണം കർഷകർക്കു നെൽകൃഷിയുടെ ലാഭം കണക്കാക്കാൻ. കൊയ്ത്തു തൊഴിലാളികൾക്കു ക്ഷാമം നേരിട്ടതോടെ മിക്കയിടങ്ങളിലും കൊയ്ത്തുയന്ത്രങ്ങളാണ് ഉപയോഗിച്ചു വരുന്നത്. കർഷകർക്കും യന്ത്രഉടമകൾക്കും ഇടനിലക്കാരായി രംഗത്തുവരുന്നവരാണ് ഇപ്പോൾ കൊയ്ത്തിനു ഭീഷണിയായി നിലനില്ക്കുന്നത്. മണിക്കൂറിന് 1600 രൂപ നിരക്കിൽ കൊയ്ത്തുയന്ത്രം അനുവദിക്കാമെന്ന് ഉടമകൾ ഉറപ്പുനല്കുന്പോൾ 1800 ൽ കുറഞ്ഞ് അനുവദിക്കില്ലെന്ന നിലപാടിലാണ് ഇടനിലക്കാർ. മണിക്കൂറൊന്നിന് 200 രൂപ കമ്മീഷൻ വേണമെന്നതാണ് ഇവരുടെ നിലപാട്. എന്നാൽ 1650 രൂപ വരെ സഹിക്കാനുള്ള സ്ഥിതിവിശേഷമേ കർഷകർക്കുള്ളൂ. ഇടനിലക്കാരുടെ ഈ ചൂഷണത്തിനെതിരേ കർഷകർ രംഗത്തുവന്നിട്ടുണ്ടെങ്കിലും പ്രതിസന്ധി മറികടക്കാനായിട്ടില്ല. ജില്ലയിൽ മാത്രം…

Read More

വാളയാർ വഴി ഒരന്വേഷണം..! നമ്പര്‍ ഗെയിം കൊഴുപ്പിക്കാൻ കേരള ലോട്ടറിയുടെ ഒറിജിനലും വ്യാജനും തമിഴ്നാട്ടിലേക്ക്; കൊറിയർ സർവീസ് വഴിയും പാഴ്സലായുമാണ് ലോട്ടറി കടത്തുന്നത്; നടപടിയെടുക്കാതെ കേരള ലോട്ടറി വകുപ്പ്

എം.വി. വസന്ത് പാലക്കാട്: തമിഴ്നാട്ടിൽ വ്യാപകമാകുന്ന നന്പർ ഗെയിം തട്ടിപ്പ് കൊഴുപ്പിക്കാൻ കേരള ലോട്ടറിയും. ഒറിജിനൽ കേരള ലോട്ടറിക്കു പുറമെ ഇവിടെ അച്ചടിക്കുന്ന വ്യാജനും തമിഴ്നാട്ടിൽ കളംപിടിച്ചുകഴിഞ്ഞു. അതിർത്തി ജില്ലകളിലെ ഏജന്‍റുമാരിൽനിന്നു പഴയ ചെക്പോസ്റ്റ് പരിസരങ്ങളിലെ കടകളിൽനിന്നു മൊത്തമായി ലോട്ടറികൾ വിലയ്ക്കു വാങ്ങിയാണു തമിഴ്നാട് ലോബി ലോട്ടറി കടത്തുന്നത്. നന്പറുകൾ എഴുതിനല്കി കേരള ലോട്ടറിയുടെ റിസൾട്ടുമായി ഒത്തുനോക്കി സമ്മാനം നല്കുന്ന രീതിയാണു തമിഴ്നാട്ടിൽ അരങ്ങേറുന്നത്. അവസാനത്തെ മൂന്നു നന്പറുകൾ കണക്കാക്കി അയ്യായിരം, 10,000 രൂപയുടെ മാത്രം കളികളാണ് ഇങ്ങനെ നടത്തുന്നത്. ഈ കളികൾക്കു ആധികാരിക സ്വഭാവം വരുത്തുന്നതിന്‍റെ ഭാഗമായാണു കേരള ലോട്ടറി അവിടെയെത്തിക്കുന്നത്. ചെന്നൈയടക്കമുള്ള നഗരങ്ങളിലും മറ്റു ജില്ലകളിലും കേരള ലോട്ടറി ഉപയോഗിച്ചു കൊണ്ടുള്ള നന്പർ ഗെയിം തട്ടിപ്പ് പെരുകുകയാണ്. കേരള അതിർത്തിവിട്ടു ലോട്ടറി എവിടെക്കണ്ടാലും അവിടത്തെ പോലീസിനു പിഴ ചുമത്താവുന്നതാണെന്നിരിക്കേ ചെന്നൈയടക്കമുള്ള അന്യസംസ്ഥാനങ്ങളിലേക്കു കേരള ലോട്ടറി…

Read More

പാലക്കാടൻ കാറ്റിന് ആ ഗന്ധം വേണ്ട ..! ആന്ധ്രയിൽ നിന്നെത്തിച്ച 15.5 കിലോകഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ; സ്കൂൾ കോളജ് വിദ്യാർഥികൾക്കായി വിൽക്കാൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്

പാലക്കാട്: ട്രെയിനിൽകടത്തിയ 15.5 കിലോ കഞ്ചാവുസഹിതം രണ്ടുപേരെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ അറസ്റ്റുചെയ്തു. തിരൂരങ്ങാടി പറപ്പൂർ കോട്ടക്കൽ പമ്മിനിക്കാട് റിസ്വാനിൽ ഹക്കീം (21), ചെമ്മാട് പുകയൂരിൽ മുഹമ്മദ് ഹാഷിം (19) എന്നിവരെയാണു പോലീ സ് അറ സ്റ്റുചെയ്തത്. റിസ്വാനിൽനിന്നും 8.900 കിലോഗ്രാം കഞ്ചാവും മുഹമ്മദ് ഹാഷിമിൽനിന്നും 6.600 ഗ്രാം കഞ്ചാവുമാണ് പാലക്കാട് റെയ്ഞ്ച് എക്സൈസ്, പാലക്കാട് എക്സൈസ് ഇന്‍റലിജൻസും ഒലവക്കോട് റെയിൽവേ പ്രൊട്ടക്ഷൻ പോലീസും ചേർന്നു പിടിച്ചെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കി. ആന്ധ്രാപ്രദേശിൽ നിന്നാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നതെന്നു പോലീസിനു മൊഴിനൽകി യിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കോളജ്, സ്കൂൾ വിദ്യാർഥികൾക്കു വിതരണം ചെയ്യുന്നതിനായാണു കഞ്ചാവ് എത്തിച്ചതെന്നും ഇവർ പോലീസിനോട് പറഞ്ഞു. പല ട്രെയിനുകൾ മാറികയറിയാണ് ഇവർ ഒലവക്കോട് എത്തിയത്. ഇവിടെനിന്നു തിരൂരിലേക്ക് പോകാൻ നിൽക്കുന്പോഴാണ് അറസ്റ്റിലായത്.

Read More

ആക്രിക്കടയല്ലിത് ആശുപത്രി വരാന്ത..! ഒറ്റനോട്ടത്തിൽ ഇത് ആക്രിക്കടയെന്ന് തോന്നിയാൽ അത് നിങ്ങളുടെ തെറ്റ്; ഒരു ദിവസം ആയിരങ്ങൾ വന്നു പോകുന്ന തൃശൂർ മെഡിക്കൽ കോളജിന്‍റെ വരാന്തകളിലെ കാഴ്ചയാണിത്

മുളങ്കുന്നത്തുകാവ്: ആക്രിക്കടയാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നുമെങ്കിലും ഇത് ആക്രിക്കടയുടെ ചിത്രമല്ല. ഇതാണ് നൂറു കണക്കിന് രോഗികൾ വന്നുപോകുന്ന തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോടികൾ ചിലവഴിച്ച് നിർമിച്ച വിവിധ വാർഡുകളുമായി ബന്ധിപ്പിക്കുന്ന കോറിഡോറുകളും കോണിപ്പടികളും ആശുപ്രത്രിയിലെ ആക്രി സാധനങ്ങൾ കൊണ്ട് നിറച്ചിരിക്കുകയാണ്. ഇതുവഴി അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകാൻ ഇപ്പോൾ സാധിക്കില്ല. ആശുപത്രിയുടെ ഒപികളിലും വാർഡുകളിലും ഓപ്പറേഷൻ തീയറ്ററുകളിലും ലാബ്, എക്സ് റേ യൂണിറ്റുകളിലും കുട്ടികളുടെ വാർഡിലുമെല്ലാം ഇവ കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. പഴയ സാധനങ്ങൾ വിൽപ്പന നടത്തുകയാണങ്കിൽ സർക്കാരിന് ലക്ഷങ്ങൾ വരുമാനം ലഭിക്കും. എന്നാൽ ഇവ ലേലം ചെയ്ത് നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. ആയിരത്തോളം ബെഡുകൾ, നൂറിൽ പരം കട്ടിലുകൾ, കസേരകൾ, മേശകൾ. കേടുവന്ന വെന്‍റിലേറ്ററുകൾ, എസികൾ, ഓപ്പറേഷൻ തീയറ്ററുകളിലെ സർജറിക്ക് ആവശ്യമായ സർജിക്കൽ സാമഗ്രികൾ, ഓപ്പറേഷൻ ടേബിൾ, ലൈറ്റുകൾ, ഫാനുകൾ, വിൽ ചെയറുകൾ, സ്ട്രെച്ചറുകൾ, നൂറുകണക്കിന്…

Read More

ലോക സാക്ഷരതാ ദിനത്തിൽ ഇന്ത്യൻ യുവത്വം നമ്പൂര്‍ണര്‍; എന്നാൽ ആകെ സാക്ഷരതാ നിലവാരത്തിൽ ഇന്ത്യ പിന്നിൽ; ബ്രിട്ടീഷുകാർ പോയിട്ട് 70 വർഷം പിന്നിടുമ്പോള്‍ 75 ശതമാനം സാക്ഷരതയിലെത്തി രാജ്യവും

എം.വി. വസന്ത് പാലക്കാട്: മാനദണ്ഡങ്ങൾ മുഖവിലയ്ക്കെടുത്താൽ ഒരു കാര്യം ഉറപ്പാണ്. ഇന്ത്യൻ യുവത്വം സന്പൂർണ സാക്ഷരർ. യുനെസ്കോ ഇന്ന് ലോക സാക്ഷരതാ ദിനം ആചരിക്കുന്പോൾ ഇന്ത്യൻ യുവത്വത്തിനും അഭിമാനിക്കാം. ഏറ്റവും പുതിയ കണക്കുകൾ പ്രക്രാരം ഇന്ത്യൻ യുവത്വത്തിന്‍റെ സാക്ഷരതാനിലവാരം 90.2 ശതമാനം. തൊണ്ണൂറു ശതമാനത്തിനു മുകളിൽ നിലവാരം കടന്നാൽ അതിനെ സന്പൂർണമായി കണക്കാക്കാമെന്നാണ് വിലയിരുത്തൽ. ‌ ലോക യുവത്വത്തിന്‍റെ സാക്ഷരതാ നിലവാരത്തെ (89.6) മറികടന്ന പ്രകടനവും ഇന്ത്യൻ യുവത്വം കാഴ്ചവച്ചിരിക്കുന്നു. എങ്കിലും, നമ്മുടെ രാജ്യത്തിന്‍റെ ആകെ സാക്ഷരതാനിലവാരം 74.04 ശതമാനം മാത്രമാണ്. സമീപ രാജ്യങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യയ്ക്കു മുന്നേ പറന്നവരാണവർ. ചൈന (99.7), ശ്രീലങ്ക (98.8), മ്യാൻമർ (96.3) യുവത്വങ്ങൾ ഇന്ത്യയെക്കാൾ ബഹുദൂരം മുന്നിലാണ്. ആകെ സാക്ഷരതാനിലവാരത്തിലും ഈ രാജ്യങ്ങൾ ഇന്ത്യയേക്കാൾ മുന്നിലാണ്. ബ്രിട്ടീഷുകാർ ഇന്ത്യ വിടുന്പോൾ ഇവിടത്തെ സാക്ഷരതാ നിലവാരം 12 ശതമാനം മാത്രമായിരുന്നു.…

Read More