പ്രകൃതി വിരുദ്ധ പീഡനശ്രമം; യുവാവിനെ അറസ്റ്റുചെയ്തു; പള്ളിയിൽ തനിച്ചിരുന്ന വിദ്യാർഥിയെ പീഡിക്കാൻ ശ്രമിക്കുന്നതിനിടെ നിലവിളികേട്ട് ഒടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്

ശ്രീകൃഷ്ണപുരം: മദ്റസ വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ യുവാവിനെതിരെ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തു.കരിങ്കല്ലത്താണി അരക്ക് പറന്പ് സ്വദേശി മുഹമ്മദ് അൻസാറി(25)നെതിരെയാണ് കേസ്സ്. പള്ളിയിൽ വിദ്യാർഥി തനിച്ചായ സമയത്ത് മുഹമ്മദ് അൻസാർ വിദ്യാർഥിയെ പീഡനത്തിന് വിധേയനാക്കാൻ ശ്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു. രക്ഷപ്പെട്ട വിദ്യാർഥി സമീപത്തെ വീട്ടിലേക്ക് നിലവിളിച്ച് ഓടുകയായിരുന്നു. ഇതിനിടെ രക്ഷപെടാൻ ശ്രമിച്ച അൻസാറിനെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു.ചെർപ്പുളശ്ശേരി സി.ഐ ക്കാണ് അന്വേഷണ ചുമതല

Read More

ഗുരുശിഷ്യബന്ധത്തിലെ മൂന്നുതലമുറക്കാർ..! മംഗലംഡാം ലൂർദ്ദ് മാതാ ഹയർ സെക്കൻഡറി സ്കൂളിനാണ് ഈ ഭാഗ്യം; മൂന്ന് തലമുറയിലെ മൂന്ന് പേരും കണക്ക് അധ്യാപകർ

മംഗലംഡാം: ഗുരുവും ശിഷ്യയുമായി മൂന്ന്തലമുറയിലെ അധ്യാപകർ ഒരു സ്കൂളിൽ . മംഗലംഡാം ലൂർദ്ദ് മാതാ ഹയർ സെക്കൻഡറി സ്കൂളിനാണ് ഈ ഭാഗ്യം.മൂന്ന് തലമുറയിലെ മൂന്ന് പേരും കണക്ക് അധ്യാപകരാണെന്നതും അപൂർവ ഗുരുശിഷ്യബന്ധം ശ്രദ്ധേയമാക്കുന്നു. സ്കൂളിൽ യു.പി.വിഭാഗത്തിൽ കണക്ക് പഠിപ്പിക്കുന്ന ഇ.സി.ലിസി ടീച്ചറാണ് ഇതിലെ സീനിയർ ഗുരു. ലിസി ടീച്ചറുടെ ശിഷ്യയായിരുന്നു ഈ സ്കൂളിലെ തന്നെ ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക് അധ്യാപികയായ അനിമോൾ. അനിമോൾ ടീച്ചറുടെ പ്രിയ ശിഷ്യ സാൽവിയയാണ് ഈ അധ്യായന വർഷം ഹൈസ്കൂൾ വിഭാഗത്തിൽ തന്നെ ഗുരുവിനൊപ്പം കണക്ക് അധ്യാപികയായി എത്തിയിട്ടുള്ളത്. കണ്ടു മുട്ടുന്പോൾ ഇവർ പരസ്പരം ടീച്ചർ എന്നാണ് വിളിക്കുന്നതെങ്കിലും ഇവരുടെ ഗുരുശിഷ്യബന്ധം വളരെ ആഴമേറിയതാണ്.വളരെ ആദരവോടെയാണ് ശിഷ്യയായ അനിമോൾ ടീച്ചർ തന്നോട് പെരുമാറുകയെന്ന് 37 വർഷത്തെ സേവനത്തിനു ശേഷം ഈ വർഷം വിരമിക്കുന്ന ലിസി ടീച്ചർ പറയുന്നു. അനിമോൾ ടീച്ചറും സാൽവിയ ടീച്ചറെക്കുറിച്ച്…

Read More

ജാഗ്രതാനിർദേശം! മംഗലംഡാമിൽ ജലനിരപ്പുയർന്നു; രണ്ടുദിവസത്തിനുള്ളിൽ ഷട്ടറുകൾ തുറന്ന് വെള്ളം മംഗലം പുഴയിലേക്ക് വിടുമെന്ന് അധികൃതർ

വടക്കഞ്ചേരി: വൃഷ്ടി പ്രദ്ദേശങ്ങളിലെ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന് മംഗലംഡാമിന്‍റെ ഷട്ടർ തുറക്കുന്നതിനുള്ള ആദ്യ മുന്നറിയിപ്പ് നൽകി. കനത്ത മഴ തുടർന്നാൽ രണ്ടുദിവസത്തിനുള്ളിൽ ഷട്ടറുകൾ തുറന്ന് വെള്ളം മംഗലം പുഴയിലേക്ക് വിടുമെന്ന് അധികൃതർ അറിയിച്ചു.പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പുഴയിൽ തുണി കഴുകുന്നവരും കുളിക്കുന്നവരും മാടുകളെ കഴുകുന്നവരും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയെ തുടർന്ന് മംഗലം പുഴയിൽ ഇപ്പോൾ തന്നെ വെള്ളം നിറഞ്ഞാണ് ഒഴുകുന്നത്.ജലനിരപ്പ് 77.28 മീറ്ററിൽ എത്തിയാൽ രണ്ടാമത്തെ മുന്നറിയിപ്പ് നല്കുകയും ഷട്ടറുകൾ തുറക്കുകയും ചെയ്യും. 77.88 മീറ്ററാണ് മംഗലം ഡാമിലെ പരമാവധി ജലനിരപ്പ്. മഴ കുറവായ ഈ വർഷം വെള്ളം നിറഞ്ഞ് ഷട്ടർ തുറക്കുന്ന സംസ്ഥാനത്തു തന്നെ ഏതാനും ഡാമുകളിലൊന്നാകും മംഗലംഡാം.കഴിഞ്ഞ വർഷം ജൂലൈ 17നാണ് വെള്ളം നിറഞ്ഞു മംഗലംഡാം തുറന്നത്.

Read More

വടികൊണ്ട് തലയ്ക്കടിയേറ്റ് അച്ഛന്‍ മരിച്ചു; ഭര്‍ത്താവ് മരിച്ചതിന്റെ വിഷമത്തില്‍ അമ്മ കിണറ്റില്‍ചാടി ആത്മഹത്യ ചെയ്തു; അശ്വിനും അഞ്ജനയ്ക്കും കൈത്താങ്ങുമായി സര്‍ക്കാര്‍

ആനക്കര: തിരുമിറ്റക്കോട് പെരിങ്ങന്നൂർ മേനകത്ത് വീട്ടിൽ പരേതരായ ഗിരീഷിന്‍റെയും ജിഷയുടെയും മക്കളാണിവർ. ഇവർക്കാണ് സർക്കാർ തുണയായത്. ഇരുവരുടെയും വിദ്യാഭ്യാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു മൂന്നുലക്ഷം രൂപ അനുവദിച്ചു ഉത്തരവിറങ്ങി. കഴിഞ്ഞവർഷം വാക്കുതർക്കത്തിനിടെ വടികൊണ്ട് തലയ്ക്കടിയേറ്റ് ഗിരീഷ് മരണമടഞ്ഞിരുന്നു. ഭർത്താവ് മരിച്ചതിന്‍റെ വിഷമത്തിൽ അടുത്ത ദിവസം ജിഷ കിണറ്റിൽചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇരുവരുടെയും മരണത്തോടെ അനാഥരായ കുട്ടികൾ ഗിരീഷിന്‍റെ സഹോദരൻ സന്തോഷിന്‍റെ സംരക്ഷണയിലാണ് കഴിയുന്നത്. ഈ സാഹചര്യത്തിലാണ് കുരുന്നുകൾക്ക് സർക്കാർ താങ്ങായെത്തുന്നത്. മരിക്കുന്നതിനുമുന്പ് ഗീരിഷ് ആധാരം പണയംവച്ച് തിരുമിറ്റക്കോട് സർവീസ് സഹകരണ ബാങ്കിൽനിന്നും രണ്ടുലക്ഷം രൂപ വായ്പ എടുത്തിരുന്നു. വായ്പ തിരിച്ചടക്കാനുള്ള കാലാവധി അവസാനിക്കാറായിരുന്നു. ഈ സാഹചര്യത്തിൽ വായ്പ കുടിശിക തീർപ്പാക്കി വീടു കുട്ടികൾക്ക് ലഭ്യമാക്കുന്നതിന് വായ്പയുടെ മുതൽ സർക്കാർ അടക്കുന്നതിനും തീരുമാനിച്ചു. പിഴയും പലിശയും ഒഴിവാക്കാൻ സഹകരണബാങ്കിന് സഹകരണ വകുപ്പ് മുഖേന നിർദേശം നല്കുകയും ചെയ്യും. ചാഴിയാട്ടിരി യുപി…

Read More

പ്രായശ്ചിത്തമെന്നോണം ഏതു ത്യാഗവും സഹിക്കാന്‍ തയാര്‍! ആറരവര്‍ഷത്തെ ജയില്‍ശിക്ഷ കഴിഞ്ഞു; സുകുമാരന്‍ വൃക്ക നല്കി പ്രായശ്ചിത്തം ചെയ്യുന്നു

അഗളി: അച്ഛന്‍റെ ജ്യേഷ്ഠനെ വെട്ടി കൊലപ്പെടുത്തിയെന്ന കേസിൽ ആറരവർഷം ജയിൽവാസം കഴിഞ്ഞെത്തിയ നാല്പതുകാരൻ സ്വന്തം വൃക്ക ഇരുപതുകാരിക്ക് നല്കി പ്രായശ്ചിത്തം ചെയ്യുന്നു. പട്ടാന്പി പള്ളിപ്പുറം സ്വദേശി പുളിത്തടത്തിൽ സുകുമാരനാണ് (40) വൃക്കദാനം നടത്താൻ അട്ടപ്പാടിയിലെ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്‍ററിലെത്തിയത്. വൃക്ക തകരാറിലായി ജീവിതത്തോട് മല്ലടിച്ചു കഴിയുന്ന നിർധന പെണ്‍കുട്ടിയായ കൊല്ലം വടക്കേവിളയിൽ പ്രിൻസി തങ്കച്ചനാണ് യുവാവ് വൃക്ക നല്കുന്നത്.മൊബൈൽ ടവർ സംബന്ധിച്ച തർക്കത്തെ തുടർന്നുണ്ടായ ക്ഷോഭത്തിൽ വലിയച്ഛനെ കൊലപ്പെടുത്തുകയായിരുന്നു. 2007-ലായിരുന്നു സംഭവം. 2010 ഒക്ടോബർ 28 മുതൽ കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു.ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജീവകാരുണ്യ പ്രവർത്തനത്തിൽ മുഴുകിയ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്‍റർ ഡയറക്ടർ ഉമ പ്രേമന്‍റെ ജീവചരിത്രം നിലാച്ചോറ് വായിക്കാനിടയായി. തന്‍റെ ജീവിതവും ശരീരവും ജീവകാരുണ്യ പ്രവർത്തനത്തിൽ ലയിപ്പിക്കാൻ തന്നെ തീരുമാനമെടുത്തു. ജയിൽ ശിക്ഷ അനുഭവിക്കുന്പോൾ തന്നെ സുകുമാരൻ തന്‍റെ…

Read More

ഡ്രൈവിംഗ് പരീക്ഷയ്ക്കിടയിൽ ‘ആശങ്ക’..! ടെസ്റ്റിനെത്തുന്നവരുടെ പ്രഥമികാവശ്യത്തിന് സൗകര്യമൊരുക്കാതെ നഗരസഭ; കുട്ടികളോട് വാങ്ങുന്ന ഫീസിൽ ഗ്രൗണ്ട് ഉപയോഗ ചാർജ്ജ് വാങ്ങുന്നതായി വിദ്യാർഥികൾ

ഇരിങ്ങാലക്കുട: വർഷങ്ങളായി ഡ്രൈവിംഗ് ടെസ്റ്റ് നടത്തിവരുന്ന നഗരസഭാ ഉടമസ്ഥതയിലുള്ള ഗാന്ധിഗ്രാം ഗ്രൗണ്ടിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ശുചിമുറികൾ സ്ഥാപിക്കണമെന്നാവശ്യം ശക്തമായി. ആഴ്ചയിൽ ബുധൻ, ശനി ദിവസങ്ങളൊഴികെ എല്ലാ ദിവസങ്ങളിലും ഗാന്ധിഗ്രാം ഗ്രൗണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നുണ്ട്. വിവിധ ഡ്രൈവിംഗ് സ്കൂളുകളുടെ കീഴിലായി ഒരു ദിവസം 90 പേർ വീതമാണ് ഗ്രൗണ്ടിൽ ടെസ്റ്റിനായി എത്തുന്നത്. ഇതിൽ കൂടുതലും സ്ത്രീകളാണ്. രാവിലെ ആറ് മുതൽ തന്നെ ടെസ്റ്റിനായി ഗ്രൗണ്ടിലെത്തുന്ന യുവതീയുവാക്കൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ യാതൊരു സൗകര്യവും നഗരസഭ ഒരുക്കിയിട്ടില്ല. പലപ്പോഴും വൈകീട്ട് ആറു വരെ ടെസ്റ്റ് നീളാറുണ്ട്. നിലവിൽ സമീപത്തെ കെഎസ്ഇബി നന്പർ രണ്ട് സെക്ഷനിലെ ശുചിമുറിയും സമീപത്തെ ആംഗനവാടിയിലെ ശുചിമുറിയുമാണ് പലപ്പോഴും സ്ത്രീകൾ ഉപയോഗിക്കുന്നത്. വാട്ടർ അഥോറിറ്റി കണക്ഷനുള്ള ഇവിടങ്ങളിൽ ആഴ്ചയിൽ മൂന്നുദിവസമാണ് കുടിവെള്ളം ലഭിക്കുന്നത്. വെള്ളമില്ലാത്ത ദിവസങ്ങളിൽ ടെസ്റ്റിനെത്തുന്നവർ ടോയ്‌ലെറ്റിൽ വെള്ളമില്ലാതെ ഉപയോഗിക്കേണ്ട അവസ്ഥയിലാണ്. ഇവിടങ്ങളിൽ സൗകര്യം ലഭിച്ചില്ലെങ്കിൽ…

Read More

മരങ്ങളില്ലാതെ മനുഷ്യരില്ലെന്ന തിരിച്ചവ്…! നൂറു തേക്കിൻതൈകൾ നട്ട് പുന്ന മൊഹിയുദീൻ ജമാഅത്ത് പള്ളിയുടെ നൂറാം വാർഷികാഘോഷം തുടങ്ങി

ചാവക്കാട്: മരങ്ങളില്ലാതെ മനുഷ്യരില്ലെന്ന തിരിച്ചറിവിൽ പുന്ന മൊഹിയുദീൻ ജമാഅത്ത് പള്ളിയുടെ നൂറാം വാർഷികത്തിന് തുടക്കം. പള്ളി പരിസരത്തും ഖബറസ്ഥാനിലും നൂറു തേക്കിൻതൈകൾ നട്ടായിരുന്നു നൂറാംവാർഷികത്തിനു തുടക്കമിട്ടത്. ജുമാനമസ്ക്കാരത്തിന് ശേഷം പള്ളിക്ക് പുറത്തേക്ക് വന്ന വിശ്വാസികൾ മഹല്ല് ഖത്തീബ് അബ്ദുസ്സലാം സഖാഫിയുടെ നേതൃത്വത്തിൽ നടന്ന പ്രാർഥനക്ക് ശേഷമാണ് തേക്കിൻതൈകൾ നട്ടത്.പ്രാർഥനനിരതമായ അന്തരീക്ഷത്തിനൊടുവിൽ 100 വൃക്ഷതൈകൾ പള്ളിപരിസരത്ത് നട്ടു. അടുത്തിടെ പള്ളിപരിസരത്ത് ഉണ്ടായിരുന്ന വലിയ തേക്കുമരം മുറിച്ചാണ് പള്ളിയുടെ മരപ്പണികൾ നടത്തിയത്.ഇതാണ് തേക്കിൻതൈകൾ തന്നെ തിരഞ്ഞെടുക്കാൻ കാരണമെന്ന് മഹല്ല് ഭാരവാഹികളായ വി.പി.അബ്ദുൾസലീം,വി.കെ.ബി.അഷ്റഫ്, എന്നിവർ പറഞ്ഞു. സി.സലീം, കെ.അബു, പള്ളി രക്ഷാധികാരികളായ പി.കെ.അബൂബക്കർ ഹാജി,ആർ.എം.കുഞ്ഞുമോൻ എന്നിവർ വൃക്ഷതൈകൾ നടാൻ നേതൃത്വം നൽകി.പള്ളിക്ക് സ്ഥലം ഏറ്റെടുക്കൽ,ചുറ്റുമതിൽ കെട്ടൽ തുടങ്ങീ വിവിധ പദ്ധതികളാണ് നൂറാംവാർഷികത്തിന്‍റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നതതെന്ന് ഭാരവാഹികൾ പറഞ്ഞു.

Read More

പീഡനത്തിനിരയാകുന്ന കുട്ടികളെ സഹായിക്കുന്നവർക്ക് ധനസഹായം; വൈദ്യസഹായം നൽകുന്നതിന് ചിലവാകുന്ന തുകയും സഹാ യിയായി നിൽക്കുന്നവർക്കും തുക അനുവദി ച്ചിട്ടുണ്ടെന്ന് ശിശുസംരക്ഷണ ഓഫീസ്

പാലക്കാട്: ക്രൂരപീഡനങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്ക് അടിയന്തര വൈദ്യസഹായം, ഭക്ഷണം, മരുന്ന്, യാത്രാചെലവ് എന്നിവയും പീഡനത്തിനിരയാകുന്ന കുട്ടിക്ക് ആശുപത്രിയിൽ സഹായമായി നിയോഗിക്കുന്നവർക്ക് പ്രതിദിനം 600/1200 രൂപ വേതനമായും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽനിന്ന് നല്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു. ക്രൂരപീഡനങ്ങൾക്ക് ഇരയാകുന്ന കുട്ടികളെ ആശുപത്രിയിൽ എത്തിച്ച് വൈദ്യസഹായം ലഭ്യമാക്കുന്ന വ്യക്തികൾക്കും സന്നദ്ധ സംഘടനകൾക്കും ജനപ്രതിനിധികൾക്കും ആംഗൻവാടി പ്രവർത്തകർക്കും മറ്റു സാമൂഹിക പ്രവർത്തകർക്കും ചെലവാകുന്ന തുക അനുവദിക്കുന്നതിന് സാമൂഹിക നീതിവകുപ്പ് നിർദേശിച്ചിട്ടുണ്ടെന്നും ജില്ലാ ശിശുസംരക്ഷണ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04912 531098, 8281 899 468 എന്നീ ഫോണ്‍ നന്പറുകളിൽ ബന്ധപ്പെടണം.

Read More

ഒന്നു ഇടിവെട്ടി പെയ്ത് കൂടേ..! കാലവർഷ മെത്തിയിട്ടും വടകരപ്പതി കിണർപള്ളത്തു ഇതുവരെയും മഴ പെയ്തില്ല; മുന്നൂറിലേറെ കുടുംബങ്ങൾ കുടി വെള്ളമില്ലാതെ നെട്ടോട്ടമോടുന്നു

കൊഴിഞ്ഞാന്പാറ: വടകരപ്പതി കിണർപള്ളത്തും പരിസരത്തും മുന്നൂറിലധികം കുടുംബങ്ങൾ കുടിവെള്ളക്ഷാമത്തിൽ. കാലവർഷം തുടങ്ങി രണ്ടുമാസം കഴിഞ്ഞിട്ടും മഴ ലഭിക്കാത്തതുമൂലം കിണറുകളും കുളങ്ങളും വരണ്ടുകിടക്കുകയാണ്.കിണർപള്ളം, ചെട്ടിയാർചള്ള, കള്ളിയന്പാറ, ഒഴലപ്പതി റോഡിലുള്ളവരാണ് കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കും വെള്ളമില്ലാതെ വലയുന്നത്. കുടുംബനാഥൻ ഇരുചക്രവാഹനം, ഓട്ടോ എന്നിവയിൽ രണ്ടുംമൂന്നും കിലോമീറ്റർ അകലെപോയി പൈപ്പുകളിൽനിന്നുമാണ് വെള്ളം സംഭരിക്കുന്നത്. ഇതുമൂലം ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവർക്കു ജോലിക്കു പോകാൻ കഴിയുന്നത്. താലൂക്കിൽ മിക്ക സ്ഥലത്തും കാലവർഷം ആരംഭിച്ചുവെന്ന കാരണം പറഞ്ഞ് ലോറിവെള്ളം വിതരണം നിർത്തിയിരുന്നു. ലോറിവെള്ളം വിതരണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നല്കി കാത്തിരിക്കുകയാണ്. സ്കൂളിൽ പോകുന്ന വിദ്യാർഥികൾക്ക് മിനറൽ വാട്ടർ വാങ്ങിയാണ് കൊടുത്തുവിടുന്നത്. കാലവർഷസമയത്തുപോലും ലഭിക്കാത്തതിനാൽ കുടിവെള്ളം എത്തിക്കാൻ അധികൃതർ സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരത്തിന് ഒരുങ്ങുകയാണ്.

Read More

പോലീസ് മർദ്ദനത്തെത്തുടർന്നു ജീവനൊടുക്കിയ വിനായകന്‍റെ കേസ് ലോകായുക്ത അന്വേഷിക്കും; ഒപ്പം കസ്റ്റഡിയി ലെടുത്ത ശരത്തിനോടും ഫോറന്‍സിക് സർജനോടും നേരിട്ട് ഹാജരാകാൻ നിർദേശം

പോലീസ് മർദ്ദനത്തെത്തുടർന്നു ജീവനൊടുക്കിയ വിനായകന്‍റെ കേസ് ലോകായുക്ത അന്വേഷിക്കും. വിനായക നൊപ്പം പോലീസ് കസ്റ്റഡിയിൽ എടുത്ത ശരത്തിനോടും പോസ്റ്റുമോർട്ടം ചെയ്ത ഫോറൻസിക് സർജനും നേരിട്ടു ഹാജരാകണമെന്നും ലോകായുക്ത നിർദേശിച്ചു. ജൂലൈ 16,17 തിയതികളിലെ പാവറട്ടി സ്റ്റേഷനിലെ ജനറൽ ഡയറി ഹാജരാക്കാനും നിർദേശമുണ്ട്. പോലീസിന്‍റെ ക്രൂരമായ മർദ്ദനത്തെത്തുർന്നാണ് വിനായകൻ ജീവനൊടുക്കിയതെന്നും കേസ് പോലീസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും കഴിഞ്ഞ ദിവസം വിനായകന്‍റെ കുടുംബം ആരോപിച്ചിരുന്നു.

Read More