പാലക്കാട്: മാർക്സിസ്റ്റ് പാർട്ടി എക്സൈസ് വകുപ്പ് ഭരിക്കുമ്പോഴെല്ലാം അവർക്കതു അഴിമതിയുടെ സ്രോതസായിരുന്നുവെന്ന് മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ – ഐഎൻടിയുസി സംസ്ഥാന സമ്മേളനം മുനിസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബെവ്കോ ആപ്പിന്റെ അഴിമതിയിലാണ് ആദ്യം തുടങ്ങിയത്. യുഡിഎഫിന്റെ ശക്തമായ എതിർപ്പിനെതുടർന്നാണ് അതു നടപ്പാക്കാതെ പോയത്. ഒന്നാം പിണറായിസർക്കാർ രണ്ടു ഡിസ്റ്റിലറിയും അഞ്ച് ബ്രൂവറിയും തുടങ്ങാനാണ് പിന്നീട് നീക്കംനടത്തിയത്. അതും പ്രതിഷേധത്തെതുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. രണ്ടാം പിണറായിസർക്കാരിന്റെ കാലത്താണ് എലപ്പുള്ളിയിൽ മദ്യ കുത്തക കമ്പനിയായ ഒയാസീസിനു അനുമതി നൽകിയത്. യുഡിഎഫ് ഉൾപ്പെടെ വൻ പ്രതിഷേധം ഉയർത്തിയേനെ തുടർന്ന് അതും ഇപ്പോൾ വേണ്ടെന്നുവയ്ക്കുകയായിരുന്നു. ആഗോള കുത്തകയായ മദ്യക്കമ്പനിയെ പാലക്കാട്ട് ഒരു കാരണവശാലും കാലുകുത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനു വൻ സാമ്പത്തിക നേട്ടമുണ്ടാക്കികൊടുക്കുന്ന ബെവ്കോയിലെ തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാരിന്റെ തെറ്റായ നയവും കോർപറേഷന്റെ…
Read MoreCategory: Palakkad
തെരുവു വിളക്കുകളില്ല; കാട്ടാനകളുടെ വിളയാട്ടം ഭയന്ന് നാട്ടുകാർ; സംരക്ഷണം വേണമെന്ന ആവശ്യം ശക്തം
കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ മലയോര മേഖലയിൽ തെരുവ് വിളക്കുകളില്ലാത്തതിനാൽ കാട്ടാനകളുടെ വിളയാട്ടം ഭയന്ന് പുറത്തിറങ്ങാനാകാതെ നാട്ടുകാർ. മേലേപ്പയ്യാനി ഭാഗത്താണ് വീടുകൾക്കു സമീപത്തുകൂടെ രാത്രി കാട്ടാനകൾ ഇറങ്ങിനടക്കുന്നത്. കഴിഞ്ഞദിവസം മേലേപയ്യാനി ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി കൃഷികൾ നശിപ്പിച്ചത് വെളുപ്പിനെയായിരുന്നു. റബർ ടാപ്പിംഗിനായി വീട്ടിനു പുറത്തിറങ്ങിയ തൊഴിലാളി ശബ്ദം കേട്ട് ടോർച്ചടിച്ചു നോക്കിയപ്പോഴാണ് വൈദ്യുതികാലിനു സമീപം കാട്ടാന നിൽക്കുന്നത് കണ്ടത്. സമീപത്ത് മറ്റ് രണ്ടു കാട്ടാനകളും കൂടി ഉണ്ടായിരുന്നു. വടക്കന്റെകാടു മുതൽ കരിമലവരെയുള്ള മലയോരമേഖലയിൽ പലഭാഗത്തും തെരുവ് വിളക്കുകൾ ഇല്ല. മുമ്പ് സ്ഥാപിച്ച പല വിളക്കുകളും കേടുവന്ന് കത്തുന്നുമില്ല. പരിചരണം ഇല്ലാത്തതാണ് തെരുവ് വിളക്കുകൾ കേടുവരാൻ കാരണം. കാട്ടാനകൾ സ്ഥിരമായി ഈ മേഖലയിൽ ഇറങ്ങുന്നതുകാരണം കർഷകരും സ്കൂൾ കുട്ടികളുമടക്കമുള്ളവർ പേടിച്ചാണ് പുറത്തിറങ്ങുന്നത്. രാത്രിയിൽ മാത്രം ഇറങ്ങിയിരുന്ന കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങൾ പകലും കൃഷിഭൂമിയിൽ ഇറങ്ങുന്നതും പതിവാണ്. കേടുവന്ന് കത്താത്ത തെരുവ് വിളക്കുകൾ…
Read Moreമുസ്ലിംസഹോദരങ്ങൾക്കൊപ്പം നോമ്പെടുത്ത് വണ്ടാഴി ഗ്രാമപഞ്ചായത്ത് മെംബർ പ്രമോദ് തണ്ടലോട്
വടക്കഞ്ചേരി: വിഭജനത്തിന്റെയും അന്യമതവിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കാൻ പല കോണുകളിൽനിന്നും ശ്രമങ്ങളുണ്ടാകുമ്പോൾ സ്നേഹത്തിന്റെയും ഒത്തുചേരലിന്റെയും മാതൃകയാവുകയാണ് വണ്ടാഴി പഞ്ചായത്ത് മെംബർ പ്രമോദ് തണ്ടലോട്. പഞ്ചായത്തിലെ ചെമ്പോട് വാർഡ് മെംബറും യൂത്ത് കോൺഗ്രസ് നേതാവുമാണ് പ്രമോദ്. മുസ്ലിം സഹോദരങ്ങൾക്കൊപ്പം വ്രതമെടുക്കുന്ന പ്രമോദ് പുലർച്ചെ വീട്ടിൽനിന്നും ഭക്ഷണംകഴിച്ച് നോമ്പു തുടങ്ങും. വൈകുന്നേരം മഗരിബ് ബാങ്ക് വിളിക്കുമ്പോൾ പാലമൊക്ക് നിസ്കാരപള്ളിയിൽ വിശ്വാസികൾക്കൊപ്പമിരുന്നാണ് നോമ്പുതുറ.രാഷ്ട്രീയത്തിനപ്പുറം മനുഷ്യർക്കിടയിലെ മതിൽക്കെട്ടുകൾ പൊളിച്ചെഴുതാൻ ഇത്തരം കൂട്ടായ്മകൾ വേണമെന്നു പ്രമോദ് പറയുന്നു.
Read Moreഅന്യമാവുന്ന കൃഷി; ഞവര കൊയ്ത്ത് ഉത്സവമാക്കി കോളജ് വിദ്യാർഥികളും യുവാക്കളും
നെന്മാറ: മണ്ണിന്റെ ഗുണവും, ചെളിയുടെ ഗന്ധവും അടുത്തറിഞ്ഞ് ഞവര നെല്ലിന്റെ കൊയ്ത്ത് ഉത്സവമാക്കി യുവാക്കൾ. കൊയ്ത്തുപാട്ടും കറ്റകെട്ടലുമായി നാടിന്റെ ഉത്സവമായി കൊയ്ത്തുത്സവം മാറി. നെന്മാറ കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗിന്റെ നേതൃത്വത്തിൽ അയിലൂർ കൃഷിഭവന്റെയും കൊല്ലം ഡോൺ ബോസ്കോ കോളജ് സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെയും സഹകരണത്തോടെ അയിലൂർ തലവെട്ടാംപാറ തോണിപ്പാടം പാടശേഖര സമിതിയിലെ ജൈവ കർഷകൻ ആർ. സജിത്തിന്റെ ഞവര നെൽപ്പാടത്തായിരുന്നു കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. ജൈവരീതിയിൽ ഞവര നെൽകൃഷി കേരളത്തിൽ അപൂർവമായാണ് ചെയ്യുന്നത്. ഔഷധ മൂല്യമുള്ള ഞവര നെൽകൃഷിയുടെ മൂല്യം യുവതലുറയ്ക്കു പരിചയപ്പെടുത്തുകയും, പാടത്തും ചെളിയിലും ഇറങ്ങി കൃഷിപ്പണി ചെയ്യുന്നവരുടെ യഥാർഥ ജീവിതം അടുത്തറിയുന്നതിനുമായാണ് കൊയ്ത്തുത്സവം ലക്ഷ്യമിട്ടത്. അന്യമാവുന്ന കൃഷിയെ യുവാക്കൾക്ക് പരിചയപ്പെടുത്തുന്ന പരിപാടിയുടെ ഉദ്ഘാടനം അയിലൂർ കൃഷി ഓഫീസർ മാനസ നിർവഹിച്ചു.ചടങ്ങിൽ സാമൂഹ്യ പ്രവർത്തന വിഭാഗം അസിസ്റ്റന്റ് പ്രഫസർ ജോമൽ പോൾ…
Read Moreആനക്കരയിൽ മുള്ളൻപന്നികളുടെ വിളയാട്ടം; ആക്രമണത്തിൽ തെരുവുനായകൾക്കു ഗുരുതര പരിക്ക് ഭയത്തോടെ നാട്ടുകാർ
ആനക്കര: തെരുവുനായ്ക്കളെ ആക്രമിച്ചു മുള്ളൻപന്നികൾ. സ്കൈലാബ് വില്ല റോഡിലാണ് മുള്ളന്പന്നിക്കൂട്ടങ്ങള് തെരുവുനായക്കളെ ആക്രമിച്ച നിലയിൽ കണ്ടെത്തിയത്. മുള്ളൻപന്നികളുടെ കൂര്ത്തമുള്ളുകള് നെറ്റിയിലും വായയിലും മറ്റും തറച്ചു പുറത്തേക്കുതള്ളിയ നിലയിലാണ് രണ്ടിലേറെ തെരുവുനായകള് നടക്കുന്നത്. ഒരു നായയുടെ വായയിലൂടെ മുള്ളുതറച്ച് പുറത്തേക്കുവന്ന നിലയിലാണ്. വേദന സഹിക്കാനാകാതെ ഓടിനടക്കുകയാണ് നായകൾ. വില്ലറോഡ് ഭാഗങ്ങളില് പന്നിയെക്കാളുംകൂടുതല് വലിയ മുള്ളന്പന്നികളാണുള്ളത്. ഇവ കൂട്ടമായിട്ടാണ് കഴിഞ്ഞദിവസം ആറോളം വരുന്ന തെരുവുനായകളെ ആക്രമിച്ചത്.
Read Moreപ്രതിഷേധം ഫലംകണ്ടു; കടുവയെ പിടികൂടാൻ ഓടംതോട്ടിലും കെണിക്കൂട് സ്ഥാപിച്ചു; ഇരയായി ജൂലി എന്ന വളർത്തുപട്ടി
മംഗലംഡാം: പ്രതിഷേധവും കളക്ടറുടെ ഇടപെടലുകളുമായി ഓടംതോട്ടിൽ കറങ്ങുന്ന കടുവയെ പിടികൂടാൻ കെണിക്കൂട് സ്ഥാപിച്ചു. ഓടംതോട് ചടച്ചിക്കുന്നിൽ ചിറക്കൽ ജോസിന്റെ റബർതോട്ടത്തിലെ വഴിയിലാണ് ഇന്നലെ ഉച്ചയ്ക്ക് കൂട് സ്ഥാപിച്ചത്. കൂടിന്റെ മറ്റൊരു അറയിൽ നായയാണ് ഇരയായി കഴിയുന്നത്. മരച്ചില്ലകൾ കൊണ്ടുമൂടി പൊന്തക്കാടിന്റെ പ്രതീതി ജനിപ്പിക്കും വിധമാണ് കൂട് വച്ചിട്ടുള്ളത്. കൂടിനടുത്ത് റബർമരത്തിൽ നിരീക്ഷണ കാമറയും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്ത് മെംബർമാരായ ഷാജു പുളിക്കൻ, എ. ഷെറീഫ്, നെന്മാറ ഡിഎഫ്ഒ പി. പ്രവീൺ, ആലത്തൂർ റേഞ്ച് ഓഫീസർ സുബൈർ, മംഗലംഡാം ഡെപ്യുട്ടി റേഞ്ച് ഓഫീസർ മുഹമ്മദ് ഹാഷിം എന്നിവരുടെ നേതൃത്വത്തിൽ സെക്്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം.കെ. കരീം, രഞ്ജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി. വിനീത്, എസ്. സജിത, പി.കെ. മഞ്ജു എന്നിവർ ചേർന്നാണ് കൂട് സ്ഥാപിച്ചത്. കടുവയുടെ കാൽപ്പാടുകൾ കണ്ട സ്ഥലമാണ് ചടച്ചിക്കുന്ന്. വനത്തിനടുത്തെ ചെറിയ കുന്ന് പ്രദേശമാണിത്. തിരുവനന്തപുരത്തുള്ള…
Read Moreജില്ലയിൽ അക്ഷയ ഇ-കേന്ദ്രങ്ങളുടെ എണ്ണം വലിയ തോതിൽ കുറവ്; സഞ്ചരിക്കേണ്ടി വരുന്നത് കിലോമീറ്ററുകൾ
വടക്കഞ്ചേരി: വലിയ ജില്ലയായ പാലക്കാട്ട് ജനസംഖ്യാനുപാതികമായി അക്ഷയ ഇ- കേന്ദ്രങ്ങൾ ഇല്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു. നിലവിൽ ജില്ലയിൽ 271 അക്ഷയ ഇ- കേന്ദ്രങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ജില്ലയുടെ വിസ്തൃതിയും ജനസംഖ്യയും പരിഗണിക്കുമ്പോൾ ഇത് ആവശ്യമായതിന്റെ പകുതി പോലും വരുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം മുപ്പത് ലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലയിൽ സർക്കാർ മാനദണ്ഡപ്രകാരം 2500 മുതൽ മൂവായിരം വരെ കുടുംബങ്ങൾക്ക് ഒരു അക്ഷയ ഇ- കേന്ദ്രം വേണമെന്നതാണ്. ഈ കണക്കുവച്ച് പരിശോധിച്ചാൽ ജില്ലയിൽ കുറഞ്ഞത് 800 മുതൽ 1000 വരെ കേന്ദ്രങ്ങൾ വേണം. എന്നാൽ മാത്രമെ സേവനങ്ങൾ സുഗമമായി നടപ്പിലാക്കാൻ സാധിക്കു. നിലവിലെ സാഹചര്യത്തിൽ പല കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഗ്രാമീണ മേഖലകൾ അധികമുള്ള പാലക്കാട്ട് ഉൾനാടൻ പ്രദേശങ്ങളിൽ വസിക്കുന്നവർക്ക് ഏറെ കിലോമീറ്ററുകൾ യാത്ര ചെയ്ത് വേണം അടുത്തുള്ള അക്ഷയ ഇ- കേന്ദ്രത്തിലെത്താൻ. മുനിസിപ്പാലിറ്റികളിൽ ഒന്നര കിലോമീറ്ററും…
Read Moreആശുപത്രിയിലേക്കുള്ള ഇടുങ്ങിയ റോഡിനിരുവശവും അനധികൃതപാർക്കിംഗ്; ഗതാഗതക്കുരുക്ക് രൂക്ഷം; നടപടി വേണമെന്ന ആവശ്യം ശക്തം
പാലക്കാട്: ജില്ലാ ആശുപത്രിയുടെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലേക്കുള്ള ഇടുങ്ങിയ റോഡിനിരുവശവും അനധികൃത വാഹനപാർക്കിംഗ് മൂലം ഗതാഗതകുരുക്ക് പതിവാകുന്നു. ആശുപത്രിയിലേക്കെത്തുന്ന ആംബുലൻസടക്കം പലപ്പോഴും കുരുക്കിൽപ്പെടാറുണ്ടെന്ന് ആശുപത്രി ജീവനക്കാരും രോഗികളും പറയുന്നു. ആശുപത്രിയിൽ വേണ്ടത്ര പാർക്കിംഗ് ഏർപ്പെടുത്താത്തതുകൊണ്ടാണ് റോഡരികിൽ പാർക്ക് ചെയ്യണ്ടിവരുന്നതെന്നു ആശുപത്രിയിലേക്കെത്തുന്നവർ പറയുന്നു. വേണ്ടത്ര പാർക്കിംഗ് സൗകര്യം ആശുപത്രി കോമ്പൗണ്ടിൽ ഏർപ്പെടുത്തണമെന്നാണ് ആവശ്യമുയരുന്നത്.
Read Moreകുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ ശനിദശ തീരുന്നില്ല… നവീകരിക്കാൻ ഫണ്ട് അനുവദിച്ചെങ്കിലും പണിതുടങ്ങിയിട്ടില്ല
ഒറ്റപ്പാലം: തകർന്നുവീഴാറായ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന് ശാപമോക്ഷം ഇപ്പോഴും അകലെ. കഴിഞ്ഞ 6 മാസമായി ഈ ദേശീയ സ്മാരകം കൊട്ടി അടച്ചിരിക്കുകയാണ്. വിശ്വമഹാകവി കലക്കത്ത് കുഞ്ചൻ നമ്പ്യാർ ജനിച്ച കലക്കത്തുഭവനത്തിനാണ് ഈ ദുർഗതി. കാലപ്പഴക്കംമൂലം ബലക്ഷയം നേരിട്ടതു മൂലമാണ് കുഞ്ചന്റെ ജന്മഗൃഹം അടച്ചിട്ടത്. തകർച്ചാഭീഷണി നേരിടുന്നതിനാലാണ് സന്ദർശകർക്ക് ഇവിടേക്ക് വിലക്കേർപ്പെടുത്തിയത്. ഇതൊന്നുമറിയാതെ സ്മാരകം കാണാനെത്തുന്നവർ ഇപ്പോഴും നിരവധിയാണ്. സാംസ്കാരികവകുപ്പിനു കീഴിലുള്ള സ്മാരകത്തിലെ നവീകരണപ്രവർത്തനം ഇപ്പോഴും തുടങ്ങിയിട്ടില്ല. ജന്മഗൃഹത്തിലെ വാതിലും ജനലും അടയ്ക്കാനാകാത്ത നിലയിലാണ്. പലയിടത്തും ചിതൽകയറി. മേൽക്കൂരയ്ക്ക് തകർച്ചയുള്ളതിനാൽ മഴ പെയ്താൽ ചോർച്ചയാണ്. 400 വർഷമാണ് കലക്കത്ത് ഭവനത്തിന്റെ പഴക്കം. മണ്ണും ഉമിയും ചേർത്ത മിശ്രിതത്തിലായിരുന്നു അന്നത്തെ നിർമാണം. സന്ദർശകരെ അനുവദിച്ചാൽ അപകടസാഹചര്യമാണെന്ന് മനസിലാക്കിയാണ് കഴിഞ്ഞ ഓഗസ്റ്റ് മുതൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്. ഇത് അറിയിച്ച് പഠിപ്പുരയ്ക്ക് മുമ്പിൽ നോട്ടീസും പതിപ്പിച്ചു. പിന്നീട് നവീകരിക്കാൻ ആദ്യ ഗഡു അനുവദിച്ചെങ്കിലും…
Read Moreചക്കയാണു താരം; കിലോയ്ക്ക് 15 രൂപ; പ്ലാവ് കർഷകർക്ക് ഈ സീസൺ ലാഭകണക്ക് മാത്രം
വടക്കഞ്ചേരി: ഇക്കുറി നാട്ടുമാവുകൾ പൂത്തുലഞ്ഞ് മാങ്ങാ ഉത്പാദനം റെക്കോർഡിലേക്കു നീങ്ങുമ്പോൾ ചക്കയാണു താരമാകുന്നത്. ചക്കയുടെ മൊത്ത വില്പനവില കിലോയ്ക്ക് ഇപ്പോൾ 15 രൂപയാണ്. 20 രൂപയായിരുന്നതാണ് സീസൺ ആരംഭിച്ചതോടെ അഞ്ചുരൂപകുറഞ്ഞ് ഉയർന്നവില തുടരുന്നത്. തന്റെ 27 വർഷത്തെ ചക്ക, മാങ്ങാ കയറ്റുമതിയിൽ ചക്കയുടെ മൊത്തവില്പന വില ഇത്രയും ഉയരുന്നത് ഇതാദ്യമാണെന്നു വടക്കഞ്ചേരി ജയഭാരത് തിയേറ്ററിനടുത്ത് ചക്ക കയറ്റുമതി ചെയ്യുന്ന വ്യാപാരിയായ ഷാഹുൽഹമീദ് പറഞ്ഞു. ഇതിനാൽ പ്ലാവ് കർഷകർക്കെല്ലാം ഈ സീസൺ ലാഭ കണക്കുകളാകും. മധുരമൂറുന്ന നല്ല ചക്കയാണെങ്കിൽ ചില്ലറ വില്പനവില ഇതിന്റെ ഇരട്ടിയോളമെത്തും. റബർ മരങ്ങൾ വെട്ടിക്കളഞ്ഞ് മൂന്നേക്കറിൽവരെ പ്ലാവുകൃഷി ചെയ്യുന്ന കർഷകർ കിഴക്കഞ്ചേരി വാൽകുളമ്പിലുണ്ട്. ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിലിന്റെ നേതൃത്വത്തിൽ വർഷങ്ങൾക്കുമുമ്പ് മംഗലംഡാമിൽ ചക്കവിപ്ലവംതന്നെ നടത്തിയിരുന്നു. ഇതിനാൽ പ്ലാവില്ലാത്ത വീടുകളും പറമ്പുകളും ഇല്ലെന്ന സ്ഥിതിയായി. മാങ്ങയെ അപേക്ഷിച്ച് ഇക്കുറി ചക്ക കുറവുണ്ട്. എന്നാൽ രാജ്യത്തിന്റെ എല്ലാ…
Read More