വടക്കഞ്ചേരി: അനുകൂല കാലാവസ്ഥയിൽ തേൻ ഉത്പാദനത്തിൽ വലിയ പ്രതീക്ഷ പുലർത്തിയിരുന്ന കർഷകർക്ക് റബർമരത്തിലെ ഇലക്കേടിൽ ആശങ്ക. കേടിനെതുടർന്ന് രണ്ടാമതും ഇലകൊഴിയുന്നതാണ് തേൻകർഷകരെ വിഷമിപ്പിക്കുന്നത്. സ്വാഭാവിക ഇലകൊഴിച്ചിലിനു പുറമെയാണിത്. ഇലകളെല്ലാം ഇനി കൊഴിഞ്ഞ് വീണ്ടും തളിരിടുമ്പോഴാണ് ഇലത്തണ്ടുകളിൽ തേനുണ്ടാവുകയുള്ളുവെന്നു കുലത്തൊഴിലായി റബർതോട്ടങ്ങളിൽ ഈച്ചപ്പെട്ടികൾ സ്ഥാപിച്ച് തേൻശേഖരണം നടത്തുന്ന തിരുവനന്തപുരത്തിനടുത്ത് മാർത്താണ്ഡം അരുമനയിൽനിന്നുള്ള ജയൻ പറഞ്ഞു. പൂർവികരായി ഇവർ മംഗലംഡാം മേഖലയിലെ റബർതോട്ടങ്ങളിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിച്ച് തേൻ ശേഖരിക്കുന്നവരാണ്.മംഗലംഡാം, കാക്കഞ്ചേരി, വക്കാല, പൊൻകണ്ടം, വീഴ്ലി പ്രദേശങ്ങളിലായി എഴുന്നൂറിലേറെ ഈച്ചപ്പെട്ടികൾ ഇവർ മാത്രം സ്ഥാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലൊഴികെ റബർ മരങ്ങളുള്ള എല്ലാ ജില്ലകളിലും കന്യാകുമാരി ജില്ലയിൽ നിന്നുള്ളവർ തേനീച്ച കർഷകരായി കേരളത്തിലുണ്ട്. അങ്കമാലിയിൽ നിന്നുള്ളവരും മംഗലംഡാമിലുണ്ട്. ചില സമയങ്ങളിലുണ്ടാകുന്ന ശക്തമായകാറ്റും തേനീച്ചകളുടെ തേൻ ശേഖരത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നു. കാറ്റിൽ തേനീച്ചകളുടെ സഞ്ചാരവഴികൾതെറ്റി ഈച്ചപ്പെട്ടിയിൽ തിരിച്ചെത്താനാകാതെ അവ നശിക്കുകയോ മറ്റു സ്ഥലങ്ങളിലേയ്ക്കു മാറിപ്പോവുകയോ ചെയ്യുമെന്നു…
Read MoreCategory: Palakkad
റോഡിലെ കുഴിയിൽ വീണ് യുവാവിന്റെ ദാരുണാന്ത്യം; കൊഴിഞ്ഞാന്പാറയിൽ ജനകീയസമിതി ഉപരോധസമരം നടത്തി
കൊഴിഞ്ഞാന്പാറ: അത്തിക്കോടിനു സമീപം ബൈക്ക് യാത്രികൻ റോഡിലെ ഗർത്തത്തിലിറങ്ങി നിയന്ത്രണം വിട്ട് മറിഞ്ഞ് ലോറികയറി മരിച്ച സംഭവത്തിൽ ജനകീയമുന്നണി പ്രതിഷേധ റോഡുപരോധസമരം നടത്തി. തകർന്ന് സഞ്ചാരയോഗ്യമല്ലാത്ത റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ നവീകരിക്കണമെന്നതാണ് സമരക്കാരുടെ അടിയന്തരാവശ്യം. ഇരട്ടക്കുളം മുതൽ ഗോപാലപുരം വരെ കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന വാഹനാപകടങ്ങളിൽ നിരത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 11 ആയി. ഇരട്ടക്കുളം, അത്തിക്കോട് കരുവപ്പാറ, മൂങ്കിൽമട, നീലംകാച്ചി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് വാഹനഅപകടങ്ങളും മരണങ്ങളും നടന്നിരിക്കുന്നത്. ഓരോതവണ അപകടമരണങ്ങൾ നടക്കുന്പോഴും സംഭവസ്ഥലത്തെത്തുന്ന പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതർ ഉടൻ റോഡ് നവീകരണം നടത്തുമെന്ന് ഉറപ്പ് നൽകി തിരിച്ചുപോയാൽ പിന്നീട് സ്ഥലം സന്ദർശിക്കുന്നത് മറ്റൊരു അപകട മരണം നടന്ന് റോഡുപരോധം നടക്കുന്പോഴാണെന്നുംസമരക്കാർ ആരോപിച്ചു. ഇന്നലെ രാവിലെ 9.30 നാണ് അത്തിക്കോട് ജംഗ്ഷനിൽ ഉപരോധസമരം തുടങ്ങിയത്. 12 മണിക്ക് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സജി ഷാജി…
Read Moreറിസർവോയറിലേക്ക് വീഴുംവിധം കെട്ടിട മാലിന്യനിക്ഷേപം: മലമ്പുഴ ഡാമിന്റെ സംഭരണശേഷി കുറയുമെന്ന ആശങ്കയുമായി നാട്ടുകാർ
മഴ പെയ്താൽ റിസർവോയറിലേക്ക് ഒഴുകിവീഴുംവിധം തെക്കേ മലമ്പുഴ റോഡരികിൽ കെട്ടിടമാലിന്യങ്ങൾ ഇട്ടിരിക്കുന്നു. മലമ്പുഴ: തെക്കേ മലമ്പുഴ റോഡരികിൽ കെട്ടിട മാലിന്യങ്ങൾ ടിപ്പർ ലോറികളിൽ കൊണ്ടുവന്നിടുന്നത് തടയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മഴവന്നാൽ ഇവ ഡാം റിസർവോയറിലേക്ക് ഒലിച്ചിറങ്ങുമ്പോൾ ഡാമിന്റെ സംഭരണശേഷി കുറയുകയും കൃഷിക്ക് ആവശ്യമായ കനാൽവെള്ളം കിട്ടാൻ കൃഷിക്കാർ ബുദ്ധിമുട്ടുമെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ ഇറിഗേഷനും പിഡബ്ല്യുഡിയും സംയുക്തമായാണ് റോഡരികിലെ കുഴികൾ നികത്താനെന്ന വ്യാജേന കെട്ടിടമാലിന്യം ഇവിടെ കൊണ്ടുവന്നിടുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Read Moreകോയമ്പത്തൂരിൽനിന്നു ചെമ്മരിയാടുകളുമായി പളനിസ്വാമിയും സംഘവും ഇത്തവണയും കൊല്ലങ്കോടെത്തി; കാവലിനായി അഞ്ച് നായ്ക്കളും
കൊല്ലങ്കോട്: കോയമ്പത്തൂരിൽ നിന്നും 1050 ചെമ്മരിയാടുകളുമായി പളനിസ്വാമിയും സംഘവും ആലമ്പള്ളത്തെത്തി. രണ്ടുതൊഴിലാളികളും അഞ്ചുകാവൽ നായകളം സംഘത്തിലുണ്ട്. കോയമ്പത്തൂർ സുലൂരിൽ നിന്നുമാണ് ആടുകൾക്ക് മേച്ചിൽപ്പുറം തേടി എത്തിയത്. ഒരു മാസത്തോളം സമീപ ഗ്രാമങ്ങളിൽ ആടുകളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് മേച്ചിലിനു വിടും. വയൽ വരമ്പുകളിൽ തന്നെ മുളവടികളിൽ ആടുകൾക്കായി കൂടൊരുക്കി രാത്രിയിൽ തളയ്ക്കും. രാത്രിസമയങ്ങളിൽ അഞ്ചു നായകളാണ് ആടുകൾക്ക് സംരക്ഷണം നൽകുന്നത്.തെരുവുനായളൊ മോഷ്ടാക്കളൊ എത്തിയാൽ കാവൽനായകൾ ഒന്നിച്ച് വിരട്ടിയോടിക്കും. പാരമ്പര്യ കുലതൊഴിലായായാണ് പളനിസ്വാമി ആടു വളർത്തുന്നത്. അധ്വാനത്തിന് ആനുപാതികമായി ആടുവളർത്തലിൽ വരുമാനം ലഭിക്കുന്നതായാണ് പളനിസ്വാമി പറയുന്നത്. സാമ്പത്തികസൗകര്യങ്ങളുണ്ടായിരുന്നിട്ടും ആടു വളർത്തിലോടുള്ള ചെറുപ്രായത്തിൽ തുടങ്ങിയ ഇഷ്ടമാണ് 65 വയസിലും ഇതു തുടരുന്നതെന്നും പളനിസ്വാമി പറഞ്ഞു.
Read Moreനടപ്പാതയിൽ നടക്കാനാകണം; ഇടുങ്ങിയ നടപ്പാതയ്ക്ക് നടുവിൽ പോസ്റ്റ്; കൈവരിൽ ചെടിച്ചട്ടികൾ; പരാതികളുമായി യാത്രക്കാർ
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിനെ സുന്ദരിയാക്കുന്നതിൽ ആർക്കും എതിർപ്പില്ല. എന്നാൽ ചെടിച്ചട്ടിവച്ച് മുള്ളുള്ള ചെടി വളർത്തുമ്പോൾ അതിന്റെ സംരക്ഷണവും നടപ്പാതയിലൂടെ ആളുകൾക്ക് നടന്നു പോകാനുള്ള സൗകര്യവും കൂടി ഉറപ്പാക്കണമെന്നാണാവശ്യം. ടൗണിൽ നടപ്പാതകളുടെ കൈവരികളിലാണ് ചെടിച്ചട്ടികൾ സ്ഥാപിച്ചിട്ടുള്ളത്. ചട്ടികളിലെല്ലാം നട്ടിട്ടുള്ളത് തണ്ടുകളിൽ മുള്ളുകളുള്ള ബൊഗൈൻവില്ല ആയതിനാൽ ഇടയ്ക്കിടെ തണ്ടുകൾമുറിച്ച് കുറ്റിച്ചെടിപോലെ നിർത്തണം. നല്ല വെയിൽ കിട്ടുമ്പോഴാണ് ബൊഗൈൻവില്ലയിൽ പൂക്കൾ നിറയുക. അതിന് തണ്ടുകൾ വളരണം. എന്നാൽ ഇടുങ്ങിയ നടപ്പാതകളിൽ അതിന് അനുവദിച്ചാൽ പിന്നെ ആളുകൾക്ക് നടന്നു പോകാനാകില്ല. നടപ്പാത കൈയേറി സാധനങ്ങൾ വയ്ക്കുന്നതും നടപ്പാതയിലെ കച്ചവടങ്ങളും പ്രശ്നമാണ്. ഒരു ഭാഗത്ത് മുള്ളുള്ള ചെടികളും മറുവശത്ത് കടയിലെ സാധനങ്ങളുമായി വീതി കുറഞ്ഞ നടപ്പാത വീണ്ടും ഇടുങ്ങി ചെറുതായി. ഇതിനിടയിലൂടെ വേണം ആളുകൾക്ക് എവിടേയും തട്ടാതെ നടന്നു പോകാൻ.ഇത്രയേറെ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ചിട്ടുള്ള നടപ്പാതകൾ യാത്രക്കാർക്ക് സൗകര്യമായി നടന്നു പോകാൻ സൗകര്യപ്പെടുത്തണമെന്ന ആവശ്യമാണ്…
Read Moreവെള്ളക്കെട്ടിന് പരിഹാരമില്ല; മംഗലംപാലം ബൈപ്പാസ് ജംഗ്ഷനിൽ ലക്ഷങ്ങൾ പാഴാക്കുന്ന പണികൾ വീണ്ടുംതുടങ്ങി
വടക്കഞ്ചേരി: മംഗലംപാലത്തിനടുത്ത് യത്തീംഖാനയ്ക്ക് മുന്നിലെ ബൈപ്പാസ് ജംഗ്ഷനിൽ മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള വഴിയൊരുക്കാതെ വീണ്ടും ലക്ഷങ്ങൾ പാഴാക്കുന്ന പണികൾ തുടങ്ങി. 20 മീറ്റർ മാത്രം വരുന്ന സ്ഥലത്തെ റോഡ് കോൺക്രീറ്റ് ചെയ്യാൻ ചെലവഴിക്കുന്നത് കാൽ കോടിയോളം രൂപ. 20 സെന്റീമീറ്റർ ഉയരത്തിൽ കോൺക്രീറ്റിംഗ് നടത്തുമെന്നാണ് പൊതുമരാമത്തു വകുപ്പിന്റെ കരാർ നടത്തിപ്പുകാരൻ പറയുന്നത്. രണ്ടു ഘട്ടങ്ങളായാണ് പണികൾ നടത്തുക. റോഡിന്റെ പകുതി ഭാഗം കോൺക്രീറ്റ് ചെയ്ത് അതിന്റെ ബലപ്പെടൽ സമയപരിധി കഴിഞ്ഞാകും ബാക്കി പാതി കോൺക്രീറ്റ് ചെയ്യുക. ഒരു വശത്തുകൂടി വാഹനങ്ങൾ കടത്തിവിടാനാണ് ഈ ക്രമീകരണം. ഇതുമൂലം രണ്ടു മാസക്കാലം ഇവിടെ ഗതാഗത നിയന്ത്രണമുണ്ടാകും. വാഹന യാത്രികരെ ഇത്രയേറെ ബുദ്ധിമുട്ടിച്ച് നടത്തുന്ന കോൺക്രീറ്റിംഗ് പണികൾ നിലനിൽക്കുമോ എന്നതിലാണ് ജനത്തിന് ആശങ്ക. ഇതിനു മുമ്പും ഇത്തരത്തിൽ ഒരു മാസത്തിലേറെകാലം വാഹനഗതാഗതം നിരോധിച്ച് നടത്തിയ കോൺക്രീറ്റിംഗ് കുറഞ്ഞ മാസങ്ങൾക്കുള്ളിൽ തന്നെ തകരുകയായിരുന്നു.…
Read Moreകൃഷിയിടത്തിലേക്ക് പ്ലാസിറ്റ് മാലിന്യം തള്ളുന്നു; മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ അടിയന്തിര നടപടി വേണമെന്ന് കർഷകർ
വണ്ടിത്താവളം: തണ്ണീർപ്പന്തൽ റോഡരികിൽ മണ്ണിൽ ജീർണിക്കാത്ത പ്ലാസ്റ്റിക് കവറുകൾ തള്ളുന്നവർക്കെതിരേ അധികൃതർ നടപടി സ്വീകരിക്കണമെന്നു കർഷകരുടെ ആവശ്യം ശക്തമായി. കാറ്റടിക്കുമ്പോഴും മഴസമയത്തും പ്ലാസ്റ്റിക് മാലിന്യം വയലിലാണ് എത്തുന്നത്. മണ്ണിൽ പുതഞ്ഞ വേസ്റ്റ് തൊഴിലാളികളെ ഉപയോഗിച്ച് പുറത്തെടുക്കുന്നതും ശ്രമകരമാവുകയാണ്. ഇതു നെൽച്ചെടികൾക്കും ദോഷകരമാവുമെന്നതും കർഷകരെ ആശങ്കപ്പെടുത്തുകയാണ്. ഈ സ്ഥലത്ത് വീടുകളോ വ്യാപാര സ്ഥാപനങ്ങളൊ ഇല്ലാത്തതാണ് മാലിന്യം തള്ളാൻ സൗകര്യമാവുന്നത്. ഭക്ഷണമാലിന്യമടങ്ങിയ പ്ലാസ്റ്റിക് കവറുകൾ തെരുവുനായകൾ വലിച്ച് റോഡിലിടുന്നതും പതിവായിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യം നിരത്തിലിടുന്നതിനെതിരേ ശക്തമായ നടപടികളുമായി രംഗത്തുവന്ന പഞ്ചായത്തധികൃതർ യാത്രക്കാർ പരാതി നൽകിയാലും മൗനം പാലിക്കുന്നതായും ആരോപണമുണ്ട്.
Read Moreഞങ്ങളെ കൊല്ലരുതേയെന്ന് നാട്ടുകാർ; പാതയോരത്ത് 60 വർഷം പഴക്കമുള്ള ഉണങ്ങിയ മരം ഭീഷണിയാവുന്നു
വണ്ടിത്താവളം: പള്ളിമൊക്ക് കനാൽപ്പാലത്തിനു സമീപം ഉണങ്ങി അപകടവസ്ഥയിലുള്ള വ്യക്ഷം മുറിച്ച് നീക്കണമെന്നു യാത്രക്കാർ. കൊടുവായൂർ- പൊള്ളാച്ചി അന്തർസംസ്ഥാന പാതയെന്നതിനാൽ വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന റോഡാണിത്. ഇടക്കിടെ മരശിഖരങ്ങൾ റോഡിൽ പൊട്ടി വീഴാറുണ്ട്. ഏകദേശം 60 വർഷത്തിൽ കൂടുതൽ പഴക്കം മരത്തിനുണ്ടെന്നാണ് സമീപവാസികൾ പറയുന്നത്.മരത്തിനു താഴെയായി വൈദ്യുതി ലൈനുകളുള്ളതിനാൽ മരം നിലംപതിച്ചാൽ അപകട സാധ്യതയുണ്ടാവുന്ന സാഹചര്യവുമുണ്ട്.
Read Moreഎന്തിനെയോ വളഞ്ഞിട്ട് ആക്രമിക്കുന്ന കാക്കകൾ; എല്ലാവരേയും ഓടിച്ചുവിട്ട് അവശയായ വെള്ളിമൂങ്ങയ്ക്ക് സുരക്ഷയൊരുക്കി വ്യാപാരി
തത്തമംഗലം: വഴിതെറ്റി തത്തമംഗലം ബസ്സ്റ്റാൻഡിലെത്തിയ വെള്ളിമൂങ്ങയ്ക്ക് പച്ചക്കറി വ്യാപാരി ഷാജഹാൻ രക്ഷകനായി. കഴിഞ്ഞദിവസം രാവിലെയാണ് ബസ് സ്റ്റാൻഡിനു പിറകുവശത്തെ മരത്തിൽ കാക്കകൾ ബഹളമുണ്ടാക്കുന്നത് ഷാജഹാന്റെ ശ്രദ്ധയിൽപ്പെട്ടത്. മരത്തിൽ വെള്ളിമൂങ്ങയേയും കണ്ടു. മൂങ്ങയെ അക്രമിക്കാൻ തുനിഞ്ഞ കാക്കകളെ ഓടിച്ചു.വിവരം അറിയിച്ചതിനെ തുടർന്ന് കൊല്ലങ്കോട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആർആർടി സംഘവും എത്തി മൂങ്ങയെ പിടികൂടി.
Read Moreശനീശ്വരൻ ക്ഷേത്രത്തിലെ വിളക്ക് മോഷണം; വിളക്ക് ഷിബു അറസ്റ്റിൽ; കടത്തിക്കൊണ്ടുപോയത് അമ്പതിനായിരം രൂപയുടെ വിളക്ക്
പാലക്കാട്: നൂറണി വിത്തുണി ശനീശ്വരൻ ക്ഷേത്രത്തിന്റെ മതിൽ ചാടിക്കടന്ന് അമ്പതിനായിരം രൂപ വിലവരുന്ന നിലവിളക്ക് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. കൊടുവായൂർ സ്വദേശി കൃഷ്ണപ്രസാദ് എന്ന വിളക്ക് ഷിബുവിനെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്.അറസ്റ്റിലായ പ്രതി പച്ചക്കറി കച്ചവടത്തിനായി പാലക്കാട്ട് പല സ്ഥലങ്ങളിൽ പോവുകയും അമ്പലങ്ങൾ നോക്കിവച്ച് കളവു നടത്തുകയുമാണ് രീതി. മോഷ്ടിച്ചുലഭിക്കുന്ന പണം മദ്യപാനത്തിനും ലഹരി ഉപയോഗത്തിനും വേണ്ടിയാണ് പ്രതി ഉപയോഗിക്കുന്നത്. അറസ്റ്റിലായ പ്രതി കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നു അന്വേഷണം നടത്തിവരികയാണ്. പാലക്കാട് ടൗൺ സൗത്ത് ഇൻസ്പെക്ടർ എസ്. വിപിൻകുമാർ, എസ്ഐ എം. സുനിൽ, വി. ഹേമലത, വി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്, വിനോദ്, രാജീദ്, അജിത്ത്, ഷാലു എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
Read More