ആശുപത്രിയിലേക്കുള്ള ഇടുങ്ങിയ റോഡിനിരുവശവും അനധികൃതപാർക്കിംഗ്; ഗതാഗതക്കുരുക്ക് രൂക്ഷം; നടപടി വേണമെന്ന ആവശ്യം ശക്തം

പാലക്കാട്: ജില്ലാ ആശുപത്രിയുടെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലേക്കുള്ള ഇടുങ്ങിയ റോഡിനിരുവശവും അനധികൃത വാഹനപാർക്കിംഗ് മൂലം ഗതാഗതകുരുക്ക് പതിവാകുന്നു.

ആശുപത്രിയിലേക്കെത്തുന്ന ആംബുലൻസടക്കം പലപ്പോഴും കുരുക്കിൽപ്പെടാറുണ്ടെന്ന് ആശുപത്രി ജീവനക്കാരും രോഗികളും പറയുന്നു.

ആശുപത്രിയിൽ വേണ്ടത്ര പാർക്കിംഗ് ഏർപ്പെടുത്താത്തതുകൊണ്ടാണ് റോഡരികിൽ പാർക്ക് ചെയ്യണ്ടിവരുന്നതെന്നു ആശുപത്രിയിലേക്കെത്തുന്നവർ പറയുന്നു.

വേണ്ടത്ര പാർക്കിംഗ് സൗകര്യം ആശുപത്രി കോമ്പൗണ്ടിൽ ഏർപ്പെടുത്തണമെന്നാണ് ആവശ്യമുയരുന്നത്.

Related posts

Leave a Comment