കല്ലടിക്കോട്: ചെന്തണ്ടിൽ പുലി ഇറങ്ങി മൂരിക്കുട്ടിയെ കടിച്ചു കൊന്ന ഈറ്റത്തോട് റെജി സെബാസ്റ്റ്യന്റെ റബ്ബർതോട്ടത്തിൽ വനംവകുപ്പ് അധികാരികൾ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു. ഇന്നലെ വൈകിട്ടോടെ റേഞ്ച് ഓഫീസർ ഇ.ഇം. റോസ് ഏലിയാസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വനത്തിനോടുചേർന്ന് സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ പുലിക്കൂട് സ്ഥാപിക്കുകയായിരുന്നു. പുലിയെ നിരീക്ഷിക്കാൻ കാമറയും സ്ഥാപിച്ചിട്ടുണ്ട്. കെ. ശാന്തകുമാരി എംഎൽഎ, കെഎഫ്ഡിസി ചെയർമാൻ റസാഖ് മൗലവി, ജില്ലാ പഞ്ചായത്ത് അംഗം ബീന ജോയ്, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ്, വാർഡ് അംഗം പ്രകാശ് തോമസ് എന്നിവർ സ്ഥലത്തെത്തി.
Read MoreCategory: Palakkad
പാലക്കയം-കോട്ടയം കെഎസ്ആർടിസി ബസ് സർവീസ് മൂന്നുപതിറ്റാണ്ട് പിന്നിട്ടു; 1994 ബസ് അനുവദിച്ചത് മന്ത്രി ആർ. ബാലകൃഷ്ണപിള്ള
കല്ലടിക്കോട്: കോട്ടയത്തെയും പാലക്കയത്തെ മലയോരകുടിയേറ്റജനതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലക്കയം-കോട്ടയം കെഎസ്ആർടിസി ബസ് സർവീസ് മൂന്നു പതിറ്റാണ്ട് പിന്നിട്ടു. 1994 ജനുവരി 20 ന് അന്നത്തെ ഗതാഗതമന്ത്രി ആർ. ബാലകൃഷ്ണപിള്ളയാണ് പാലക്കയം-കോട്ടയം സൂപ്പർഫാസ്റ്റ് ബസ് അനുവദിച്ചത്. മലയോരജനതയുടെ നിരന്തര ആവശ്യത്തെത്തുടർന്നായിരുന്നു ഇത്. മണ്ണാർക്കാട് താലൂക്കിലെ പ്രധാന കുടിയേറ്റമേഖലകൂടിയാണ് പാലക്കയം. കൂടാതെ കാഞ്ഞിരപ്പുഴ, ഇരുമ്പകച്ചോല ഭാഗങ്ങളിലും മണ്ണാർക്കാടിന്റെ വിവിധഭാഗങ്ങളിലും പാലാ, കോട്ടയം, ചങ്ങനാശേരി എന്നിവിടങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർ നിരവധിയുണ്ട്. വിശേഷാവസരങ്ങളിൽ നൂറുകണക്കിനു കുടുംബങ്ങൾ നാട്ടിലേക്കുപോകാനായി ആദ്യകാലങ്ങളിൽ ഏറെ യാത്രാക്ലേശമനുഭവിച്ചിരുന്നു. ബസ് അനുവദിച്ചുകിട്ടിയതോടെ ഇതിനു പരിഹാരമായി. രാവിലെ പുറപ്പെട്ട് രാത്രി തിരിച്ചെത്തുന്ന സർവീസിൽനിന്ന് നല്ല വരുമാനവും ലഭിച്ചിരുന്നു. കോട്ടയം ഡിപ്പോയുടേതാണ് ബസ്. മറ്റുജില്ലകളിൽ പഠിക്കുന്ന വിദ്യാർഥികളുൾ ഉൾപ്പെടെയുള്ളവർക്കും സർവീസ് ഏറെ ഗുണകരമാണ്. കോവിഡ് സമയത്തും ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ റോഡ് നിർമാണസമയത്തും ബസ് സർവീസ് തടസപ്പെട്ടിരുന്നു. ജനകീയ ആവശ്യത്തെത്തുടർന്ന് വീണ്ടും പുനരാരംഭിച്ചു. രാവിലെ 4.15-ന് പാലക്കയത്തുനിന്ന്…
Read Moreതൊഴിലിന്റെ മഹത്വം പുതുതലമുറകൾക്കു പകർന്നുനൽകിയ 105 വയസുകാരൻ അബ്ധുൾ അസീസ് ഇനി ഓർമ
വടക്കഞ്ചേരി: ജീവിതത്തിൽ ഒരു ദിവസംപോലും ആശുപത്രിയിൽ കിടക്കാതെ മരിക്കണമെന്ന ആഗ്രഹം നിറവേറിയാണ് വടക്കഞ്ചേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു മുന്നിലെ പഴക്കട ഉടമ ദാർസലാം മൻസിലിൽ അബ്ദുൾ അസീസ് (105) ഓർമയായത്. ഇന്നലെ രാവിലെയായിരുന്നു മരണം. വൈകുന്നേരം കബറടക്കം നടത്തി. ഭാര്യ: പരേതയായ സബൂറ. മക്കൾ: കാസിം, നബീസ, സഫിയ. മരുമക്കൾ: ഷമീറ, കമാൽ,നൂർമുഹമ്മദ്. മരിക്കുന്നതിനു തൊട്ടുമുമ്പുവരെ സാധാരണപോലെ കടന്നുപോയതായി മകൻ കാസിം പറഞ്ഞു. തൊഴിലിന്റെ മഹത്വം പുതുതലമുറകൾക്കു പകർന്നുനൽകിയ അബ്ദുൾ അസീസ് മരിക്കുംവരെ തൊഴിലിൽ കർമനിരതനായിരുന്നു. വീടിനോടുചേർന്നുള്ള വാഴപ്പഴക്കടയുടെ മുഖ്യ ചുമതലക്കാരനായിരുന്നു. കടയെന്നു പറഞ്ഞാൽ ഒരു സൂപ്പർമാർക്കറ്റ് പോലെയാണ്. സ്റ്റേഷനറി, ബേക്കറി, പലചരക്ക്, പച്ചക്കറികൾ, വാഴപ്പഴങ്ങൾ തുടങ്ങി കടയിൽ കിട്ടാത്തതൊന്നും തന്നെയില്ല. രാവിലെ തുടങ്ങുന്ന അബ്ദുൾ അസീസിന്റെ പണികൾക്ക് ശമനമാകണമെങ്കിൽ രാത്രിയാകും. ഇതിനിടയ്ക്ക് അഞ്ചുനേരത്തെ നിസ്കാരസമയത്തുമാത്രമാണ് കടയിൽനിന്നു മാറിനിൽക്കുക. ആശുപത്രി വീടിനു മുന്നിലാണെങ്കിലും ആ സ്ഥാപനവുമായി വലിയ അടുപ്പമൊന്നും…
Read Moreപാലക്കാട് ആദിവാസി ഉന്നതിയിൽ; ഗൃഹനാഥൻ വെട്ടേറ്റു മരിച്ചു; കൃത്യം നടത്തി മുങ്ങിയ യുവാവ് പോലീസ് കസ്റ്റഡിയിൽ
മംഗലംഡാം (പാലക്കാട്): കടപ്പാറക്കടുത്ത് വനത്തിനകത്തുള്ള തളികക്കല്ല് ആദിവാസി ഉന്നതിയിൽ ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു. കൃത്യം നടത്തി ഓടിപ്പോയ യുവാവിനെ ഉന്നതിയിലെ ആളുകളുടെ സഹായത്തോടെ മംഗലംഡാം പോലീസ് പിടികൂടി. രണ്ടുവർഷമായി തളികക്കല്ല് ആദിവാസി ഉന്നതിയിൽ താമസിക്കുന്ന തൃശൂർ വെള്ളിക്കുളങ്ങര ആനപ്പാന്തം ആദിവാസി ഉന്നതിയിലെ രാജാമണിയാണ്(47) മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആനപ്പാന്തം ഉന്നതിയിലുള്ള രാഹുലിനെ (20) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി ഒന്‍പതിനാണ് സംഭവം നടന്നത്. പ്ലസ്ടു കഴിഞ്ഞ രാജാമണിയുടെ മകളുമായി രാഹുലിനുള്ള ബന്ധത്തെപ്പറ്റി ചോദ്യം ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് മംഗലംഡാം പോലീസ് പറഞ്ഞു. ഇന്നലെ രാത്രി മകര വിളക്കുമായി ബന്ധപ്പെട്ട് ഉന്നതിയിലെ ക്ഷേത്രത്തിൽ പൂജ നടക്കുന്നതിനിടെ വെട്ടുകത്തിയുമായി വന്ന രാഹുൽ രാജാമണിയുടെ കഴുത്തിന് വെട്ടിയെന്നാണ് ഉന്നതിയിലെ ആളുകൾ പറയുന്നത്. കൃത്യം നടത്തി ഇരുട്ടിലേക്ക് ഓടിമറഞ്ഞ യുവാവ് കുറച്ചു സമയം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ ഉന്നതിയിലെ തന്നെ…
Read Moreഒറ്റപ്പാലത്ത് വാഹനാപകടം; ടിപ്പർ സ്കൂട്ടറിലിടിച്ച് അമ്മയും മകളും മരിച്ചു; ബന്ധുവിന് ഗുരുതര പരിക്ക്
ഒറ്റപ്പാലം: തിരുവില്വാമല – ഒറ്റപ്പാലം റൂട്ടിൽ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു.തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ, ഇവരുടെ മകൾ അഞ്ചുവയസുകാരി ആദിശ്രി എന്നിവരാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഇവരുടെ ബന്ധു മോഹൻദാസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടിന് ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരക വായനശാലയ്ക്ക് സമീപമാണ് അപകടം നടന്നത്. ഒരേ ദിശയിൽ പോകുകയായിരുന്നു ഇരുവാഹനങ്ങളും. അമിത വേഗത്തിൽ പാഞ്ഞു വന്ന ടിപ്പർ ലോറി ശരണ്യയും കുഞ്ഞും സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. റോഡിലേക്കു വീണ ശരണ്യയുടേയും, മകൾ ആർദ്രയുടേയും ദേഹത്തുകൂടി ലോറി കയറിയിറങ്ങിയെന്ന് ദൃക്സാക്ഷികൾ പറയുന്നു. തിരുവില്വാമലയിലെ വീട്ടിൽ നിന്ന് ഭർത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്ക് പോകുകയായിരുന്നു ശരണ്യയും മകളും. ഗുരുതരമായി പരിക്കേറ്റ മോഹൻദാസിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒറ്റപ്പാലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു
Read Moreചങ്ങനാശേരിയിൽ പ്രീമിയം ബസുകളെത്തി; കണ്ണൂര്‍ യാത്ര ഇനി “സൂപ്പര്‍ ഫാസ്റ്റ്”; യാത്രക്കൂലി വര്‍ധിക്കും
ചങ്ങനാശേരി: കണ്ണൂര്‍ റൂട്ടിൽ സർവീസ് നടത്താന്‍ ചങ്ങനാശേരി ഡിപ്പോയില്‍ രണ്ടു സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസുകള്‍ എത്തി. ഇന്നു രാവിലെ മുതല്‍ പുതിയ ബസുകള്‍ സര്‍വീസ് തുടങ്ങുമെങ്കിലും ശനിയാഴ്ച രാവിലെയാണ് ജോബ് മൈക്കിള്‍ എംഎല്‍എ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ചങ്ങനാശേരിയില്‍നിന്നും 6.45നാണ് കണ്ണൂര്‍ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് പുറപ്പെടുന്നത്. വൈകുന്നേരം 5.30ന് കണ്ണൂരിലെത്തും. കണ്ണൂരില്‍നിന്നു പുലര്‍ച്ചെ അഞ്ചിനു പുറപ്പെടുന്ന ബസ് ഉച്ചകഴിഞ്ഞു മൂന്നിന് ചങ്ങനാശേരിയില്‍ എത്തിച്ചേരും. എടി 448, എടി 449 സൂപ്പര്‍ പ്രീമിയം ബസുകളാണ് ചങ്ങനാശേരി ഡിപ്പോയില്‍ എത്തിയിരിക്കുന്നത്. പന്ത്രണ്ടിലേറെ വര്‍ഷം പഴക്കമുള്ള ബസുകളാണ് ഇതുവരെ കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ സര്‍വീസ് തുടങ്ങിയത് പെരുമ്പടവ് വഴി രാജപുരത്തേക്കായിരുന്നു. കളക്ഷന്‍ കുറവുമൂലമാണ് സര്‍വീസ് കണ്ണൂരു വരെയാക്കിയത്. യാത്രക്കൂലി വര്‍ധിക്കും.ജീവനക്കാരുടെ ഡ്യൂട്ടിയും സ്റ്റോപ്പുകളും കുറയും380 കിലോമീറ്റര്‍ ദൂരമുള്ള ചങ്ങനാശേരി-കണ്ണൂര്‍ സര്‍വീസിന് 433 രൂപ യാത്രക്കൂലിയാണ്.…
Read Moreഷാഫിക്കെതിരേയുള്ള അശ്ലീല പരാമർശം; ജില്ലാ സെക്രട്ടറിക്കെതിരേയുള്ള പരാതിയിൽ പോലീസ് നിയമോപദേശം തേടും
പാലക്കാട്: ഷാഫി പറന്പിൽ എംപിക്കെതിരായ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ ലൈംഗികാരോപണത്തിലെ പരാതിയിൽ പോലീസ് നിയമോപദേശം തേടും. പരാതി പാലക്കാട് എസ് പി നോർത്ത് പോലീസിന് കൈമാറും. മൂന്നാം കക്ഷിയാണ് പരാതി നൽകിയിരിക്കുന്നത് എന്നതിനാൽ നിയമോപദേശം ഇല്ലാതെ തുടർനടപടി സ്വീകരിക്കില്ലെന്ന തീരുമാനത്തിലാണ് പോലീസ്. ഷാഫിക്കെതിരായ ആരോപണത്തിൽ പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയും കോണ്‍ഗ്രസ് ആലത്തൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദുമാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്. ഇ.എൻ.സുരേഷ് ബാബുവിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി.
Read Moreപാലക്കാട് കോങ്ങോട് രണ്ട് വിദ്യാർഥിനികളെ കാണാനില്ലന്ന് പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്
പാലക്കാട്: വിദ്യാർഥിനികളെ കാണാനില്ലെന്ന് പരാതി. കോങ്ങാട് കെപിആർപി സ്കൂളിലെ 13 വയസുള്ള വിദ്യാർഥിനികളെയാണ് കാണാതായത്. രാവിലെ 7ന് ട്യൂഷൻ ക്ലാസിലേക്ക് പോയശേഷം സ്കൂളിലേക്കെന്നു പറഞ്ഞാണ് വിദ്യാർഥികൾ വീട്ടിൽ നിന്നും ഇറങ്ങിയത്. സ്കൂളിൽ എത്താത്തതിനെത്തുടർന്ന് അധ്യാപകരും രക്ഷിതാക്കളും പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പോലീസ് അന്വേഷണം തുടങ്ങി. എന്തെങ്കിലും വിവരം ലഭിച്ചാൽ 9497947216 നമ്പരിൽ ബന്ധപ്പെടാം. അതേസമയം, പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതോടെ വീട്ടുകാർ ഇരുവരേയും വഴക്ക് പറഞ്ഞിരുന്നു. ഇതോടെയാണ് പെൺകുട്ടികൾ നാടുവിട്ടതെന്നാണ് വിവരം.
Read Moreരാഹുലിനെ പാലക്കാട്ടേക്ക് സ്വാഗതം ചെയ്യാൻ ഷാഫിയും കൂട്ടരും; മണ്ഡലത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായേക്കും
പാലക്കാട്: വിവാദങ്ങളിലകപ്പെട്ട രാഹുൽ മാങ്കൂട്ടത്തലിനെ നിയോജകമണ്ഡലമായ പാലക്കാട്ടേക്ക് സ്വാഗതമോതാൻ ഷാഫി പറന്പിലും കൂട്ടരും ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി പാലക്കാട് ഷാഫിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. രാഹുലിനെ മാറ്റിനിർത്തേണ്ട കാര്യമില്ലെന്നും പിന്തുണ നൽകണമെന്നും രാഹുൽ പാലക്കാട് എത്തിയാൽ എല്ലാവരും ഒറ്റക്കെട്ടായി രാഹുലിന്റെ ഒപ്പമുണ്ടാകണമെന്നും യോഗത്തിൽ ഷാഫി നിർദ്ദേശിച്ചതായി സൂചന. കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രന്റെ വീട്ടിലായിരുന്നു കഴിഞ്ഞദിവസം ഷാഫി പറന്പിലിന്റെ സാന്നിധ്യത്തിൽ യോഗം നടന്നതെന്നാണ് റിപ്പോർട്ടുകൾ. വിവാദങ്ങളുണ്ടായ ശേഷം പാലക്കാട്ടേക്ക് വരാത്ത രാഹുലിനെ എങ്ങിനെയും പാലക്കാട് എത്തിക്കണമെന്നും അതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും യോഗത്തിൽ ഷാഫി പറഞ്ഞു. പാലക്കാട് വിവിധ പരിപാടികൾ സംഘടിപ്പിച്ച് രാഹുലിനെ അതിലെല്ലാം പങ്കെടുപ്പിക്കണമെന്ന് ഷാഫി അഭിപ്രായപ്പെട്ടു. മണ്ഡലത്തിൽ നിന്ന് രാഹുൽ വിട്ടുനിൽക്കുന്ന സ്ഥിതി കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി.
Read Moreകൊഴിഞ്ഞാന്പാറയിൽ യുവാവ് വീട്ടിൽ കൊല്ലപ്പെട്ട സംഭവം; ഒരാൾ പിടിയിൽ; കൊല്ലപ്പെട്ടത് പ്രതിയുടെ ഭാര്യയുടെ സുഹൃത്ത്
കൊഴിഞ്ഞാമ്പാറ (പാലക്കാട്): വീടിനകത്ത് യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ഒരാളെ പോലീസ് പിടികൂടി. കൊഴിഞ്ഞാമ്പാറ കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകൻ സന്തോഷിനെയാണ് (42) ഇന്നലെ രാത്രി താമസ സ്ഥലത്തെ വീട്ടിലെ കട്ടിലിന് താഴെ മരിച്ചനിലയിൽ കണ്ടെത്തിയത്. സന്തോഷിനെ കൊലപ്പെടുത്തിയെന്നു കരുതുന്ന മൂങ്കിൽമട സ്വദേശി ആറുച്ചാമിയെ (45) പോലീസ് കസ്റ്റഡിയിലെടുത്തു. ആറുച്ചാമിയുടെ ഭാര്യയുടെ സുഹൃത്താണ് കൊല്ലപ്പെട്ട സന്തോഷ്. വീട്ടിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന സന്തോഷിനെ ആറുച്ചാമി വീട്ടിൽ കയറി മർദിച്ചു കൊലപ്പെടുത്തിയെന്നാണ് പോലീസ് നൽകുന്ന വിവരം. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ: അവിവാഹിതനായ സന്തോഷിന് വിവാഹിതയായ യുവതിയുമായി സൗഹൃദമുണ്ടായിരുന്നു. ഇതിൽ സംശയമുണ്ടായിരുന്ന ആറുച്ചാമി രാത്രി സന്തോഷിനെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഇന്നലെ രാത്രി ആറുച്ചാമിയുടെ ഭാര്യ കൊഴിഞ്ഞാന്പാറ പോലീസ് സ്റ്റേഷനിൽ എത്തി തന്റെ ഭർത്താവ് സന്തോഷിനെ മർദിച്ചുവെന്നും,…
Read More