കൊല്ലം സ്വദേശിനി പാലക്കാട്ട് കൊല്ലപ്പെട്ട സംഭവം: പ്രതിയെ ചോദ്യം ചെയ്തു വരുന്നതായി സൂചന

കൊല്ലം: കൊല്ലത്തു നിന്നും കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ പ്രതിയെ കൊല്ലത്തു നിന്നെത്തിയ പോലീസ് സംഘം ചോദ്യം ചെയ്തു വരുന്നതായാണ് സൂചന. മുഖത്തല സ്വദേശിനിയായ സുചിത്ര പിള്ള (42)യാണ് പാലക്കാട്ടുള്ള ബന്ധുവീട്ടിൽ കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ബന്ധുവായ യുവാവിനെ ചോദ്യം ചെയ്തു വരികയാണെന്നാണ് സൂചന. കൊല്ലത്ത് ഒരു ബ്യൂട്ടീഷ്യൻ സ്ഥാപനത്തിൽ ജോലി ചെയ്തുവന്ന സുചിത്ര കഴിഞ്ഞ 17 മുതൽ സ്ഥാപനത്തിൽ വരാതെയായി. താൻ പുതിയ കോഴ്സ് പഠിക്കാൻ പോകുകയാണെന്നായിരുന്നു സ്ഥാപന ത്തിൽ പറഞ്ഞത്.20 വരെയുവതി പലതവണ മാതാവിനെ ഫോണിൽ വിളിച്ചിരുന്നു.20ന് ശേഷം മകൾ വിളിക്കാതായതോടെ മാതാവ് വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.തുടർന്ന് ബന്ധുക്കൾ കൊട്ടിയം പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചതായാണ് സൂചന. കൊല്ലം സ്വദേശിയായ ഒരു ബന്ധുവിന്‍റെ കുടുംബം കോഴിക്കോട് ഉള്ളതായാണ് വിവരം. അയാളുടെ പാലക്കാട്ടുള്ള വാടകവീട്ടിലേക്കാണ് യുവതി…

Read More

ഒറ്റദിവസം, ഒറ്റത്തീരുമാനം…! ഗുഹ പോലെയുള്ള വാസയോഗ്യമല്ലാത്ത ചെറ്റക്കുടിൽ മണിക്കൂറുകൾക്കുള്ളിൽ മയിൽസാമിയുടെ മണിമാളികയായി…

വണ്ടിത്താവളം: ഗുഹ പോലെയുള്ള വാസയോഗ്യമല്ലാത്ത ചെറ്റക്കുടിൽ മണിക്കൂറുകൾക്കുള്ളിൽ മയിൽസാമിയുടെ മണിമാളികയായി..! നിമിത്തമായത് ഫയർഫോഴ്സിന്‍റെയും ഡിഫൻസ് സേനാംഗങ്ങളുടെയും അകമഴിഞ്ഞ സ്നേഹത്തിന്‍റെ ഇടപെടൽ. ആറുമക്കളുമായി ദന്പതികൾ അന്തിയുറങ്ങിയ ചെറ്റകുടിൽ കഴിഞ്ഞ ദിവസമാണ് ചിറ്റൂർ ഫയർഫോഴ്സ് അധികൃതരുടെ ദൃഷ്ടിയിൽ പതിഞ്ഞത്. എല്ലാവരും ഉത്സാഹിച്ചതോടെ ഒറ്റ ദിവസത്തിനുള്ളിൽ താമസയോഗ്യമായ കുടിലായി. പ്ലാച്ചിമട എസ്ടി കോളനിയിലെ സ്വാമിക്കാണ് ചോർച്ചയില്ലാത്ത കൊച്ചു വീടെന്ന സ്വപ്നം സാക്ഷ്യമായത്. റേഷൻകാർഡ് പോലുമില്ലാത്ത എട്ടംഗ കുടുംബത്തിന് താലചായ്ക്കാനൊരു മേൽക്കൂരയ്ക്ക് വേണ്ടി മയിൽസ്വാമി മുട്ടിയ വാതിലുകളൊന്നും തുറന്നിരുന്നില്ല. വളർത്തു മൃഗങ്ങൾക്ക് ഒരുക്കുന്ന കൂടിന്‍റെ സുരക്ഷിതത്വം പോലും കാവൽചാളയ്ക്കുണ്ടായിരുന്നില്ല. മയിൽസ്വാമിയുടെ മൂത്ത മകന് അസുഖത്തിനുള്ള മരുന്നുമായി വന്ന അഗ്നിശമന സേനയാണ് മനുഷ്യമനസ്‌സാക്ഷിയെ നൊന്പരപ്പിക്കുന്ന തരത്തിൽ എട്ടംഗ കുടുംബം അന്തിയുറങ്ങുന്നയിടം കണ്ടെത്തിയത്. ഇതോടെ മയിൽസാമിയുടെ സുരക്ഷിത വാസത്തിനു വഴിയൊരുക്കൽ ചിറ്റൂർ അഗ്നിശമ സേനയും ഡിഫൻസ് സേനാംഗങ്ങളും കച്ചകെട്ടിയിറങ്ങി. ഇതിനായി ജില്ലാ അഗ്നിശമന സേന മേധാവി…

Read More

സമൂഹവ്യാപനം ഉണ്ടാകുന്നുണ്ടോ? പാലക്കാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സന്പർക്കം പുലർത്തിയവർ കൊച്ചിയിൽ നിരീക്ഷണത്തിൽ

കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമായി തുടരുന്നതിനിടെ ഇന്നലെ ജില്ലയിൽ 146 പേരെ വീടുകളിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ഇതിൽ 23 പേർ കഴിഞ്ഞ 21 ന് പാലക്കാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സന്പർക്കം വന്നവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നു ജില്ലയിൽ എത്തിയ 48 പേരും നിരീക്ഷണത്തിലായവരിൽ ഉൾപ്പെടുന്നു. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെത്തുടർന്ന് 13 പേരെ നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 272 ആയി. ഇതിൽ 76 പേർ ഹൈ റിസ്ക്ക് വിഭാഗത്തിലും 196 പേർ ലോ റിസ്ക് വിഭാഗത്തിലും ഉൾപ്പെടുന്നു. പുതുതായി ഒൻപതുപേരെയാണ് ഇന്നലെ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. ഇതിൽ മൂന്നുപേരെ കളമശേരി മെഡിക്കൽ കോളജിലും, ഒരാളെ ആലുവ ജില്ലാ ആശുപത്രിയിലും, അഞ്ചുപേരെ സ്വകാര്യ ആശുപത്രികളിലുമാണു പ്രവേശിപ്പിച്ചത്. നിലവിൽ 22 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ…

Read More

തമിഴ്‌നാട്ടിൽ കോവിഡ് വ്യാപകമാകുന്നു, പാലക്കാട്ട് ജാഗ്രത; അതിർത്തി ഗ്രാമങ്ങളിലെ ഇടപഴകൽ നിയന്ത്രിക്കാൻ പോലീസ് സേന

പാലക്കാട്: തമിഴ്‌നാട്ടിൽ കോവിഡ്19 കേസുകൾ പെരുകുന്ന സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രത കർശനമാക്കാൻ ജില്ലാ ഭരണകൂടം നടപടികൾ ആരംഭിച്ചു. അതിർത്തി ഗ്രാമങ്ങളിലെ ഇടപഴകൽ നിയന്ത്രിക്കാൻ കൂടുതൽ പോലീസ് സേന. ഓറഞ്ച് ബി പട്ടികയിൽ ഉൾപ്പെടുത്തി താരതമ്യേന കോവിഡ് ഭീതി കുറഞ്ഞ ജില്ലകളുടെ പട്ടികയിലാണ് പാലക്കാടിനെ കണക്കാക്കിയിരിക്കുന്നതതെങ്കിലും കോയമ്പത്തൂർ ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളിൽനിന്നുള്ള ഭീഷണി ചെറുതായി കാണാനാവില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇരു സംസ്ഥാനങ്ങൾക്കും ഇടയിൽ ഒമ്പത് ചെക്‌പോസ്റ്റുകളാണ് ഉള്ളത്. അതുവഴിയുള്ള ചരക്ക് ഗതാഗതം തടസംകൂടാതെ കൊണ്ടുപോകുന്നതിനൊപ്പം ആളുകൾ പരസ്പരം അതിർത്തി കടക്കാതെ സൂക്ഷിക്കണമെന്നാണ് തീരുമാനം. ലോക്ഡൗണിന്‍റെ ആദ്യ ദിവസങ്ങളിൽ തമിഴ്‌നാടായിരുന്നു ഇക്കാര്യത്തിൽ നിർബന്ധം പിടിച്ചിരുന്നത്. കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം കുറയുകയും തമിഴ്‌നാട്ടിൽ പെരുകുകയും ചെയ്ത സാഹചര്യത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കാനാണ് ജില്ലാ കളക്ടർ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം. വിശാലമായ പാലക്കാടൻ ചുരത്തിൽ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള…

Read More

മറ്റത്തൂർ പഞ്ചായത്തിൽ ജലം കിട്ടാക്കനി; പ്രധാന ജലസ്രോതസായ കൊടുങ്ങച്ചിറ നശിക്കുന്നു; സംരക്ഷിച്ചൂടെയെന്ന് നാട്ടുകാർ

വെള്ളിക്കുളങ്ങര: മറ്റത്തൂർ പഞ്ചായത്തിലെ പ്രധാന ജലസ്രോതസുകളിലൊന്നായ കൊടുങ്ങച്ചിറ അവഗണനയിൽ നശിക്കുന്നു. മണ്ണും ചെളിയും നിറഞ്ഞ് നാശോന്മുഖമായ ചിറ വേനൽരൂക്ഷമായതോടെ വറ്റിവരണ്ടു കിടക്കുകയാണ്.നൂറിലേറെ വർഷങ്ങളുടെ ചരിത്രമുള്ളമുള്ളതാണ് കൊടുങ്ങച്ചിറ. വെള്ളിക്കുളങ്ങര കുറിഞ്ഞിപ്പാടം പ്രദേശത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ ചിറയെ ആശ്രയിച്ചാണ് ആദ്യകാലങ്ങളിൽ മേഖലയിൽ കൃഷി ചെയ്തുപോന്നിരുന്നത്. പിന്നിട് അവഗണിക്കപ്പെട്ടുകിടന്ന ചിറ രണ്ടു പതിറ്റാണ്ടു മുന്പ് ഒന്നാം ജനകീയാസൂത്രണ കാലത്താണു പുനരുദ്ധരിക്കപ്പെട്ടത്. ചിറയുടെ നാലുഭാഗവും കരിങ്കൽ കെട്ടി സംരക്ഷിച്ചെങ്കിലും ആഴം കൂട്ടാനോ ചെളി നീക്കാനോ നടപടിയുണ്ടായില്ല. ഇതു മൂലം മഴക്കാലത്ത് ചിറയിൽ വേണ്ടത്ര വെള്ളം സംഭരിക്കാനാവാത്ത സ്ഥിതിയാണുള്ളത്. ഓരോ വേനലിലും ജലക്ഷാമം കൂടുതൽ രൂക്ഷമായി വരുന്ന സാഹചര്യത്തിൽ കൊടുങ്ങ ചിറയുടെ വികസനത്തിനു നടപടിയുണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം. മറ്റത്തൂർ പഞ്ചായത്തിലെ പ്രധാന ചിറകളും കുളങ്ങളും വൻതുക ചെലവിൽ പുനരുദ്ധരിക്കപ്പെട്ടിട്ടും കൊടുങ്ങ ചിറയുടെ ശോച്യാവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപ്പെടാത്തതിൽ നാട്ടുകാർക്ക് അമർഷമുണ്ട്. ചിറയിൽ അടിഞ്ഞു…

Read More

പാലക്കാടിനെ ഹോട്ട്സ്പോട്ട് പട്ടികയിൽനിന്ന് ഒഴിവാക്കി; കർശന പരിശോധനകൾ തുടരുമെന്ന് പോലീസ്

പാലക്കാട്: പാലക്കാട് നഗരത്തെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി. ഇന്നലെ രാത്രിയാണ് പാലക്കാട് നഗരത്തെ ഹോട്ട്‌സ്‌പോട്ടിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഇതോടെ നഗരത്തിലേക്കുള്ള വഴികൾ തുറന്നു. രാവിലെ പ്രധാനപ്പെട്ട മിക്ക ഇടങ്ങളിലും വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഹോട്ട്‌സ്‌പോട്ട് പട്ടികയിൽനിന്ന് ഒഴിവാക്കിയെങ്കിലും പാലക്കാട് കർശന പരിശോധനകൾ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Read More

യാത്രക്കാരുടെ വരവ് കാത്ത് ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ

വടക്കഞ്ചേരി: യാത്രക്കാരുടെ വരവ് കാത്തിരിക്കുകയാണ് വഴിയോരങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളെല്ലാം. യാത്രക്കാർ തിങ്ങിനിറഞ്ഞിരുന്ന കാത്തിരിപ്പ് കേന്ദ്രങ്ങളെല്ലാം ഒരു മാസമായി ശൂന്യമാണ്. എവിടേയും കർശന പോലീസ് പരിശോധനകളുള്ളതിനാൽ യാചകരും സ്ഥലം വിട്ടു. ടൗണുകളിൽ തെരുവ് നായ്ക്കൾ പോലും ഇല്ലാതായി. അടുത്ത ദിവസം തന്നെ ജില്ലക്കുള്ളിൽ ബസ് സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. സർക്കാർ പറയുംമട്ടിൽ നിയന്ത്രണങ്ങൾ പാലിച്ച് ബസ് സർവീസ് സാധ്യമല്ലെന്ന് ബസ് ഉടമകളും അറിയിച്ചിട്ടുണ്ട്.  ബസിൽ രണ്ട് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഒരാളെ ഇരുത്താൻ പാടുള്ളു, യാത്രക്കാർ നിന്ന് യാത്ര ചെയ്യരുത്, യാത്രക്കാർക്ക് ഹാൻഡ് സാനിറ്റൈസർ ലഭ്യമാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ പാലിച്ച് ബസുകൾ ഓടിക്കാൻ ഉടമകൾ തയ്യാറാകില്ലെന്നാണ് സൂചന. നിർദ്ദേശങ്ങൾ പൂർണമായും പാലിച്ച് ബസ് ഓടിച്ചാൽ ചെലവ് കളക്ഷൻ പോലും കിട്ടില്ലെന്നാണ് ബസുടമകൾ പറയുന്നത്. എങ്കിലും പ്രശ്നങ്ങൾ പരിഹരിച്ച് ബസ് ഓടിക്കാൻ നടപടി ഉണ്ടാകുമെന്നാണ് പ്രതീഷിക്കുന്നത്. പൊതുഗതാഗതം…

Read More

വാഹനത്തിൽ ലിഫ്റ്റ് കൊടുത്തു; കുടുംബം മുഴുവൻ ഹോം കോറന്‍റൈനിൽ ആയി; നെല്ലിയാമ്പതിയിലെ സംഭവം ഇങ്ങനെ…

നെല്ലിയാന്പതി: കോവിഡ് 19 ന്‍റെ ഭാഗമായി രാജ്യമൊട്ടാകെ ലോക്ക്ഡൗണിൽ കഴിയുന്പോൾ മലയോര മേഖലയായ നെല്ലിയാന്പതിയിൽ വാഹനത്തിൽ ലിഫ്റ്റു കൊടുത്തതിനാൽ കുടുംബം മുഴുവൻ ഹോം കോറൻറയിലായി. ഇന്നലെ രാവിലെ നെല്ലിയാന്പതിയിൽ നിന്നും നെന്മാറയിൽ പോയി കച്ചവടത്തിനു വേണ്ടി കോഴി വാങ്ങി തിരികെ നെല്ലിയാന്പതിയിലേക്കു വരുന്പോൾ പോത്തുണ്ടിയിൽ നിന്നും നെല്ലിയാന്പതിക്കാരനായ യുവാവിനെ തേനിപ്പാടി വരെ സ്വന്തം ജീപ്പിൽ ലിഫ്റ്റ് കൊടുത്തതിൽ ലില്ലി ഡിവിഷനിലെ രാജശേഖരനും കുടുംബാംഗങ്ങളുമാണ് അപ്രതീക്ഷിതമായി കോറന്‍റൈനിൽ പ്രവേശിക്കപ്പെട്ടത്. തേനിപ്പാടിയിലെ യുവാവ് ഹൈദരാബാദിൽ നിന്നും നാലു ദിവസമായി പല ലോറികളിലായി യാത്ര ചെയ്ത് നെന്മാറയിലെത്തി. അവിടെ നിന്നും കാൽനടയായി പോത്തുണ്ടി ശിവക്ഷേത്രത്തിന്നു മുൻന്പിൽ എത്തി നിൽക്കുന്പോഴാണ് നെന്മാറയിൽ നിന്നും നെല്ലിയാന്പതിയിലേക്ക് രാജശേഖരൻ ജീപ്പുമായെത്തിയത്. തേനിപ്പാടി യുവാവിനെ ഇറക്കിവിട്ട് നൂറടിയിലെത്തി കച്ചവടം തുടങ്ങിയപ്പോഴാണ് പാടഗിരി പോലീസ് സ്റ്റേഷനിൽ നിന്നും പോലീസെത്തി കോഴിക്കട അടക്കുകയും രാജശേഖരനെ ഉടനെത്തന്നെ ലില്ലിപാടിയിലെത്തി ഹോം കോറന്‍റൈനിൽ…

Read More

എയർ കണ്ടീഷൻ ചെയ്ത ഡിജിറ്റൽ സ്റ്റുഡിയോ പച്ചക്കറി കടയാക്കി മാറ്റി സ്റ്റുഡിയോ ഉടമ

വടക്കഞ്ചേരി: ലോക്ക് ഡൗണിലെ സാന്പത്തിക ഞെരുക്കം മറികടക്കാൻ എയർ കണ്ടീഷൻ ചെയ്ത ഡിജിറ്റൽ സ്റ്റുഡിയോ പച്ചക്കറി കടയാക്കി മാറ്റി സ്റ്റുഡിയോ ഉടമ. മുടപ്പല്ലൂർ ചിറ്റാറയിൽ അഷറഫാണ് ഫോട്ടോഗ്രാഫർ കുപ്പായം തൽക്കാലം മാറ്റി വെച്ച് തന്‍റെ വണ്ടാഴി സ്കൂളിനടുത്തുള്ള എ എഫ് സി ഡിജിറ്റൽ സ്റ്റുഡിയോ പച്ചക്കറി കടയാക്കി ദൈനംദിന ചെലവുകൾക്ക് വരുമാനം കണ്ടെത്തുന്നത്. ശീതികരിച്ച് മനോഹരമാക്കിയ സ്റ്റുഡിയോക്കുള്ളിൽ ഇപ്പോൾ പച്ചമുളകും തക്കാളിയും ഇഞ്ചിയും വഴുതനങ്ങയുമൊക്കെയാണ്.തന്നെ പോലെയുള്ള സ്റ്റുഡിയോ ഉടമകളെല്ലാം സന്പന്നരുടെ ഗണത്തിലായതിനാൽ ദുരിതാശ്വാസ സഹായങ്ങളോ ആനുകൂല്യങ്ങളോ ലഭിക്കില്ലെന്ന് അഷറഫ് പറഞ്ഞു. ലോക്ക് ഡൗണ്‍ മൂലം ഒൗട്ട് ഡോർ വർക്കുകളെല്ലാം ഇല്ലാതായി. പൊതുഗതാഗതം ഇല്ലാത്തതിനാൽ സ്റ്റുഡിയോ തുറന്നു വെച്ചിട്ടും കാര്യമില്ല.മാർച്ച് ഒടുവോടെ ലഭിക്കാറുള്ള സ്കൂൾ, കോളജ് വർക്കുകൾ നഷ്ട്ടപ്പെട്ടു. വിവാഹ നിശ്ചയം, വിവാഹങ്ങൾ, ബർത്ത് ഡെ, മീറ്റിംഗുകൾ, പൊതുപരിപാടികൾ,മരണാനന്തര വർക്കുകൾ, തിരുനാൾ ,ഉത്സവങ്ങൾ,സംഗമങ്ങൾ തുടങ്ങിവയെല്ലാം കാൻസലായപ്പോൾ സ്റ്റുഡിയോ മേഖല…

Read More

കൊടും ചൂടിനെ അതിജീവിക്കാൻ വീടുകളിൽ പനയോല പന്തലുകൾ വ്യാപകമാവുന്നു

കൊല്ലങ്കോട്: കഴിഞ്ഞ നാൽപ്പത് വർഷം മുന്പുവരെ ഗ്രാമങ്ങളിൽ വ്യാപകമായി ഉപയോഗിച്ചു വന്ന പനയോല മേൽക്കൂര തിരിച്ചു വരുന്നു. കൊടും ചൂടിനെ അതി ജീവിക്കാനാണ് വീടുകൾ മുന്നിൽ പനയോല കുടിലുകൾ പണിതു തുടങ്ങിയിരിക്കുന്നത്. ഗ്രാമങ്ങളിൽ ഓടിട്ട മേൽക്കൂര വീടുകളാണ് കുടുതലുള്ളത് ചുരുക്കം ചില വീടുകളിൽ മേൽക്കൂരയ്ക്കു താഴെ മരപ്പലകകൾ നിരത്തി ചൂടിറങ്ങുന്നതു തടയാൻ ക്രമീകരണം നടത്തിയിട്ടുള്ളത്. ഈ രീതി ഒരു പരിധി വരെ വീടിനകത്തെ ചൂടിനെ നിയന്ത്രിക്കാൻ കഴിയുന്നു. വീടുകളിൽ ഫാനുകൾ ഉണ്ടെങ്കിലും പകൽ സമയത്ത് ചൂടുള്ള കാറ്റാണ് ലഭിക്കന്നത്.ഈ സാഹചര്യത്തിലാണ് ജനം പനയോല തണലിലേയ്ക്ക് തിരിഞ്ഞിരിക്കുന്നത്.നിലവിൽ തെങ്ങോല ലഭ്യമാണെങ്കിലും ഇതിന് വില ഗണ്യമായി ഉയർന്നതും നെയ്ത്തുകാർ കുറഞ്ഞതും ഈ മേഖലയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. എന്നാൽ ഇപ്പോൾ വെട്ടുകുലിക്കു പുറമെ പന ഉടമയ്ക്ക് ചെറിയ ഒരു തക നൽകിയാലും മതിയാവും . പനയോലകൾക്ക് വെയിലിനെ പ്രതിരോധിക്കാൻ കഴിയുന്നതു മൂലമാണ് മുൻ…

Read More