ഗുരുവായൂർ: 65 വയസിലും യുവാവിന്റെ പ്രസരിപ്പോടെ രമേഷ് ബാബു ട്രാക്കിൽ സജീവമാണ്. ജില്ലാ അത്ലറ്റിക് മീറ്റിൽ ഓട്ടമത്സരങ്ങളിൽ സ്റ്റാർട്ടറായി തന്റെ റെക്കോർഡ് മറികടക്കുന്ന പുരുഷ മത്സരാർഥിയെ കാത്തിരിക്കുകയാണ് രമേഷ് ബാബു. വിസിൽ വിളിച്ചും, മുകളിലേക്ക് ഫയർ ചെയ്തും രമേഷ് ബാബു സ്റ്റാർട്ടറായും, സംഘാടനകനായും മുഴുവൻ സമയ കായിക പ്രേമി. 1978ൽ പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ 10.98 സെക്കന്റിൽ ഫിനിഷ് ചെയ്ത റെക്കോർഡ് ഇന്നും സ്വന്തം പേരിൽ.പിന്നീട് കെഎസ്ഇബിയുടെ താരമായി. ആൾ ഇന്ത്യ അത്ലറ്റിക് മീറ്റിൽ തുടർച്ചയായി അഞ്ചു വർഷം കെഎസ്ഇബിയെ പ്രതിനിധീകരിച്ച് സ്വർണമെഡൽ നേടിയിട്ടുണ്ട്. പത്തു വർഷം മുൻപ് സീനിയർ സൂപ്രണ്ടായി വിരമിച്ചു. തൃശൂർ ജില്ലാ അത്ലറ്റിക് അസോസിയേഷൻ അംഗമായി ഇപ്പോഴും കായിക രംഗത്ത് സജീവം.
Read MoreCategory: Thrissur
“140 മണ്ഡലങ്ങളിലും മത്സരിക്കുന്നതു പ്രതിപക്ഷ നേതാവ്’! മാണി സി. കാപ്പൻ യുഡിഎഫിലേക്കു വന്നാൽ സ്വാഗതമെന്ന് രമേശ് ചെന്നിത്തല
തൃശൂർ: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനു 140 മണ്ഡലങ്ങളിലും പ്രതിപക്ഷ നേതാവുതന്നെയാണ് മൽസരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊന്നാനി അടക്കമുള്ള എല്ലാ മണ്ഡലങ്ങളിലും മൽസരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം സരസമായി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനു കോണ്ഗ്രസ് സ്ഥാനാർഥികളെ സംബന്ധിച്ച് തീരുമാനമായില്ല. തെരഞ്ഞെടുപ്പു കമ്മിറ്റിയാണ് ഇക്കാര്യം പരിഗണിക്കുന്നത്. എന്നാൽ മാധ്യമങ്ങൾ സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഓരോ എഡിഷൻ പേജിലും സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിക്കുന്നുണ്ട്. ആ പട്ടികയിൽ പേരു വരാത്തവരെല്ലാം ഞങ്ങളെ വിളിച്ചു ചോദിക്കുകയാണ്. മാധ്യമങ്ങൾ അതു തുടരട്ടെ. തെറ്റൊന്നുമില്ല.എൻസിപി നേതാവ് മാണി സി. കാപ്പൻ യുഡിഎഫിലേക്കു വന്നാൽ സ്വാഗതം. അങ്ങനെ പലരും എൽഡിഎഫ് വിട്ട് യുഡിഎഫിലേക്കു വരും. യുഡിഎഫിനാണ് പിന്തുണയെന്നാണ് ജനങ്ങൾക്കു ബോധ്യപ്പെട്ടിട്ടുണ്ട്. രമേശ് ചെന്നിത്തല പറഞ്ഞു.
Read Moreപതിനൊന്നു വർഷം..! സ്കൂളിന്റെ ഓമനയായിരുന്ന കൃഷ്ണപരുന്ത് സീത ഓർമയായി; വിദ്യാലയം സന്ദർശിച്ച പ്രമുഖരെല്ലാം സീതയെ കൈയിലെടുത്ത് താലോലിച്ചിരുന്നു
കോടാലി: സർക്കാർ എൽപി സ്കൂളിന്റെ ഓമനയായിരുന്ന കൃഷ്ണപരുന്ത് സീത ഓർമയായി. വർഷങ്ങളായി കുട്ടികളും അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് താലോലിച്ചു വളർത്തിയിരുന്ന സീതയുടെ വിയോഗം വിദ്യാലയത്തെ ശോകമൂകമാക്കി. പതിനൊന്നു വർഷം മുന്പ് നാട്ടുകാരിലൊരാൾ വിദ്യാലയത്തിന് സമ്മാനിച്ചതാണ് സീതയെ. നേരത്തെ ഈ വിദ്യാലയത്തിൽ വളർത്തിയിരുന്ന പഞ്ചമി എന്ന കൃഷ്ണ പരുന്ത് ചത്തു പോയപ്പോഴാണ് പകരക്കാരിയായി സീതയെ സമ്മാനിച്ചത്. അന്നത്തെ പ്രധാനധ്യാപകനും ദേശീയ അധ്യാപക പുരസ്കാര ജേതാവുമായ ഏ.വൈ. മോഹൻ ദാസാണ് സീതയെന്നു പേരിട്ടു വളർത്തിയത്. വിദ്യാലയത്തിലെത്തുന്നവർക്ക് കൗതുകക്കാഴ്ചയായിരുന്നു സീത. കുട്ടികളോടും അതിഥികളോടും പെട്ടെന്ന് ചങ്ങാത്തത്തിലാകുന്ന പ്രകൃതമായിരുന്നു ഇവളുടേത്. കഴിഞ്ഞ പത്തുവർഷത്തിനിടെ വിദ്യാലയം സന്ദർശിച്ച പ്രമുഖരെല്ലാംതന്നെ സീതയെ കൈയിലെടുത്ത് താലോലിച്ചിരുന്നു. രണ്ടുവർഷം മുന്പ് ഇവിടെയെത്തിയ കേന്ദ്ര ധനകാര്യ കമീഷൻ അംഗങ്ങൾ തിരക്കിനിടയിലും സീതയെ കൈയിലെടുത്ത് ഓമനിക്കാൻ സമയം കണ്ടെത്തി. മന്ത്രി തോമസ് ഐസക്, മുൻ മന്ത്രി കെ.പി. മോഹനൻ തുടങ്ങി…
Read Moreപരിശീലകരില്ല, പാരമ്പര്യവും! ഡോണ ഒരുക്കുന്നു നിറക്കൂട്ടുകൾ
വി.യു. അജീഷ് തൃശൂർ: ചെറുപ്പം മുതലേ കണ്ടുവളർന്നതു കാക്കിയാണെങ്കിലും ഡോണ തന്റെ ചിത്രകല്പനകളിൽ നിറം കൊടുത്തതു വർണക്കൂട്ടുകൾക്ക്. തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന ലാൽകുമാറിന്റെയും ദീപ ലാൽകുമാറിന്റെയും മകളായ ഡോണ ലാൽകുമാറാണ് മ്യൂറൽ പെയിന്റിംഗ്, ഡൂഡിൽ ആർട്ട് എന്നിവയിലൂടെ ശ്രദ്ധ നേടുന്ന കലാകാരി. പൂന്പാറ്റയും ആനയും, ദൈവമുഖങ്ങളും കഥകളിയുമെല്ലാം ഈ കലാകാരിയുടെ ചിത്രശേഖരത്തിലുണ്ട്. ഇന്റർനെറ്റിന്റെ സഹായത്തോടെ ചിത്രങ്ങൾ കണ്ടെത്തുകയും അവയിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയുമാണ് ഡോണ ചെയ്യുന്നത്. കൊടകര സഹൃദയ കോളജിൽ ബിടെക് വിദ്യാർഥിയായ ഡോണ മൂന്നുവയസിൽ ചിത്രരചന പഠിക്കാൻ പോയിട്ടുണ്ടെങ്കിലും പ്ലസ്ടു കാലത്താണ് ചിത്രകലയിലേക്കു കൂടുതൽ അടുത്തതെന്നു പറയുന്നു. ചിത്രരചനയ്ക്കു പുറമേ സുഹൃത്തുകളെ ഫാഷൻ ഡിസൈനിംഗിലും ഗ്രാഫിക് ഡിസൈനിംഗിലും സഹായിക്കാനും ഡോണ സമയം കണ്ടെത്തുന്നു. എംബിബിഎസ് പഠനത്തിനു എൻട്രൻസ് എഴുതി വിജയിച്ച ഡോണയ്ക്കു ബംഗളൂരുവിലാണ് സീറ്റു ലഭിച്ചതെന്നും അതിനാൽ അത് ഒഴിവാക്കിയെന്നും അച്ഛൻ…
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? കാനയില്ല, “കാറ്റുകൊള്ളാൻ’ മാത്രം ഒരു കലുങ്ക് നിർമാണം; പിന്നാലെ പരാതി
വരന്തരപ്പിള്ളി: നന്തിപുലം – വരന്തരപ്പിള്ളി റോഡിൽ കാന നിർമിക്കാതെ നടക്കുന്ന കലുങ്ക് നിർമാണത്തിനെതിരെ പരാതി. വരന്തരപ്പിള്ളി പഞ്ചായത്ത് ഓഫീസിന് സമീപമാണ് ഒരു ഭാഗത്ത് കാന നിർമിക്കാതെ കലുങ്ക് നിർമാണം പുരോഗമിക്കുന്നത്. മെക്കാഡം ടാറിംഗ് നടത്തി നവീകരിക്കുന്ന റോഡിലാണ് അശാസ്ത്രീയമായ കലുങ്ക് നിർമാണം. വെള്ളക്കെട്ട് രൂക്ഷമാകുന്ന ഈ ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും കാന നിർമിക്കണമെന്നാണ് ആവശ്യം. കലുങ്ക് നിർമാണം പൂർത്തിയായാൽ ഉയർന്ന ഭാഗങ്ങളിൽ നിന്നെത്തുന്ന വെള്ളം ഒഴുക്കികളയാൻ ഇടമില്ലാത്ത അവസ്ഥയാകും. നിലവിൽ സ്വകാര്യ വ്യക്തിയുടെ പറന്പിൽ ചെറിയ കാന തീർത്താണ് വെള്ളം ഒഴുക്കികളയുന്നത്. വരന്തരപ്പിള്ളി റിംഗ് റോഡിലും കാന തീർത്ത് പ്രധാന റോഡിലെ കാനയുമായി ബന്ധിപ്പിച്ചാൽ മാത്രമാണ് പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂവെന്ന് നാട്ടുകാർ പറയുന്നു.കാനയില്ലാതെ കലുങ്ക് നിർമിച്ചാൽ വെള്ളം കെട്ടി നിന്ന് റോഡ് തകരാനും സാധ്യതയേറെയാണ്. കലുങ്ക് നിർമ്മാണം പൂർത്തിയാക്കുന്നതിന് മുന്പായി റോഡിന്റെ വശങ്ങളിൽ കാന നിർമിക്കണമെന്നാവശ്യപ്പെട്ട്…
Read Moreതൃശൂരിൽ രണ്ടു വാഹനാപകടങ്ങളിൽ നാലു മരണം; സാരമായ പരുക്കുകളോടെ ഒരാൾ ആശുപത്രിയിൽ
തൃശൂർ: ജില്ലയിൽ രണ്ടിടത്തുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ നാലുപേർ മരിച്ചു. പുത്തൂരിലും കുന്നത്തങ്ങാടിയിലുമാണ് അപകടങ്ങളുണ്ടായത്. പുത്തൂരിൽ കൊങ്ങൻപാറയിൽ ബൈക്കുകൾ കൂട്ടിയിടിച്ചാണ് രണ്ടു യുവാക്കൾ മരിച്ചത്. പുത്തൂർ കുരിശുംമൂല വാഴക്കാലയിൽ ഉണ്ണികൃഷ്ണന്റെ മകൻ രാഹുൽ കൃഷ്ണ (അപ്പു – 23), കൊഴുക്കുള്ളി ചീക്കോവ് തച്ചാടിയിൽ ജയൻ മകൻ ജിതിൻ (26) എന്നിവരാണ് മരിച്ചത്. അർധരാത്രിയോടെയായിരുന്നു അപകടം. തൃശൂർ ഭാഗത്തു നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന രാഹുലിന്റെ ബൈക്കും വെട്ടുകാട് നിന്നു മടങ്ങുകയായിരുന്ന ജിതിന്റെ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. രാഹുലിന്റെ ബൈക്കിനു പിന്നിലുണ്ടായിരുന്ന സുഹൃത്തിനും പരിക്കുണ്ട്. രാഹുലിന്റെ മൃതദേഹം ജനറൽ ആശുപത്രിയിലും ജിതിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലുമാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കുന്നത്തങ്ങാടിയിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരനും ബൈക്ക് യാത്രക്കാരനും മരിച്ചു. കാൽനട യാത്രക്കാരനായ കുന്നത്തങ്ങാടി സ്വദേശി ചാലിശ്ശേരി പോൾ മകൻ ഫ്രാൻസിസ് (48) ബൈക്ക് യാത്രക്കാരൻ തളിക്കുളം…
Read Moreഇവിടെ എത്തുമ്പോള് സൂക്ഷിക്കണേ..! വെളുത്ത നിറത്തിലുള്ള വരകളോ റിഫ്ലക്ടറുകളോ ഇല്ല; ഹമ്പില് ബൈക്കു ചാടി അപകട പരമ്പര; കൈയും കാലും ഒടിഞ്ഞ് യാത്രക്കാർ
തൃശൂർ: ദേശീയപാതയിൽ മുല്ലക്കരയിലെ ഹന്പ് അപകടക്കെണിയായി. റോഡിൽ ഹന്പുണ്ടെന്നു തിരിച്ചറിയാനുള്ള വെളുത്ത നിറത്തിലുള്ള വരകളോ റിഫ്ലക്ടറുകളോ സ്ഥാപിക്കാത്തതിനാൽ ഇവിടെ പകൽപോലും അപകടം പതിവായി. രാത്രിയിലാണു ഹന്പ് തിരിച്ചറിയാതെ കൂടുതൽ അപകടങ്ങളുണ്ടാകുന്നത്. ബൈക്കു യാത്രക്കാരാണു ഹന്പിനു മുകളിലൂടെ ചാടി മറിഞ്ഞുവീണ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നത്. നാലു ദിവസത്തിനകം അപകടത്തിൽ പരിക്കേറ്റ് രണ്ടു പേരാണു ഇരുകൈയും ഒടിഞ്ഞ് ആശുപത്രിയിൽ കഴിയുന്നത്. ദേശീയപാത അഥോറിറ്റിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് അപകട കാരണം. എന്നിട്ടും പോലീസ് ദേശീയപാത അഥോറിറ്റിക്കെതിരേ കേസെടുക്കുന്നില്ലെന്നാണു യാത്രക്കാരുടേയും നാട്ടുകാരുടേയും പരാതി. മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിൽ മുല്ലക്കര ഡോണ്ബോസ്കോ സ്കൂളിന്റെ മുൻവശത്തെ സർവീസ് റോഡിലാണ് ഈയിടെ ഹന്പ് നിർമിച്ചത്. റോഡിലെ കുഴികൾ നികത്തി കുറച്ചുഭാഗം റീ ടാറിംഗ് നടത്തിയശേഷം ഒരു മാസം കഴിഞ്ഞാണ് ഹന്പുകൾ സ്ഥാപിച്ചത.് മുളയം പച്ചേരി വീട്ടിൽ രാജേഷ് ഓടിച്ചിരുന്ന ബൈക്ക് ഹന്പിൽ ചാടി പിറകിൽ ഇരുന്ന…
Read Moreതട്ടിപ്പ് നടത്താനുള്ള ഓരോരോ തന്ത്രങ്ങളേ..! ഊമയായി അഭിനയിച്ചു തട്ടിപ്പ്; മുരുകൻ ഒടുവില് കുടുങ്ങി
തൃശൂർ: ഉൗമയായി അഭിനയിച്ചു പണവും സ്വർണവും കവരുന്നയാളെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വേലൂർ ശങ്കരപുരം സ്വദേശിയായ മുരുകൻ(49) ആണ് അറസ്റ്റിലായത്. വ്യാപര സ്ഥാപനങ്ങൾ, ബാങ്കുകൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ ഊമയും ബധിരനുമായി അഭിനയിച്ച് പണവും സ്വർണവും മൊബൈൽ ഫോണും കവരുന്നതാണ് ഇയാളുടെ രീതി. ഡഫ് ആൻഡ് ഡംപ് അസോസിയേഷന്റെ സീലോടുകൂടിയ ലെറ്റർപാഡുമായാണ് ഇയാൾ സ്ഥാപനങ്ങളിലെത്തുക. പണം, സ്വർണം, മൊബൈൽ ഫോണ് എന്നിവയുടെ മുകളിൽ ലെറ്റർപാഡ് വച്ച് തിരിച്ചെടുക്കുന്പോൾ ഇവ കൈക്കലാക്കുകയാണു രീതി. 2020 ഫെബ്രുവരിയിൽ കേരള ഗ്രാമീണ് ബാങ്ക് ഗുരുവായൂർ ശാഖയിലെ ഓഫീസിൽ പണയത്തിൽ വച്ചിരുന്ന 11 പവൻ സ്വർണം അടക്കം കേരളത്തിനകത്തും പുറത്തും സമാന രീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയതായി മുരുകൻ പോലീസിനോടു സമ്മതിച്ചു. അന്വേഷണസംഘത്തിൽ ഈസ്റ്റ് സിഐ ലാൽകുമാർ, എസ് ഐ സിനോജ്, സൈബർ സെൽ എസ്ഐ ഫീസ്റ്റോ മിഥുൻ, ഷാഡോ പോലീസ്…
Read Moreകട്ടറിൽ കണ്ട പാടുകൾ രക്തക്കറയാണോ തുരുമ്പാണോ? ആനീസ് കൊലക്കേസിൽ കട്ടറിന്റെ രാസപരിശോധന പൂർത്തിയായില്ല
സ്വന്തം ലേഖകൻ തൃശൂർ: ഇരിങ്ങാലക്കുട കോന്പാറ ആനീസ് കൊലക്കേസിൽ നിർണായക തെളിവാകുമെന്നു കരുതുന്ന കട്ടറിന്റെ രാസപരിശോധന പൂർത്തിയായില്ല. കട്ടറിൽ കണ്ട പാടുകൾ രക്തക്കറയാണോ തുരുന്പാണോ എന്നതടക്കമുള്ള ശാസ്ത്രീയ പരിശോധയാണ് തൃശൂർ രാമവർമപുരം കേരള പോലീസ് അക്കാദമിയിലെ ലാബിൽ നടത്തുന്നത്. കട്ടറിലേതു രക്തക്കറയാണെങ്കിൽ അന്വേഷണസംഘത്തിന് അത് പ്രധാനപ്പെട്ട തെളിവും തുന്പുമാകുമെന്നാണു പ്രതീക്ഷ. കട്ടറിൽ തുരുന്പെടുക്കാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല. രക്തക്കറയാണെങ്കിൽ ഡിഎൻ എ വേർതിരിച്ചെടുക്കാനുള്ളത്ര അളവ് കട്ടറിലുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. രക്തക്കറ ആനീസിന്റെ തന്നെയാണോ എന്നതും പരിശോധിച്ച് സ്ഥിരീകരിക്കേണ്ടതുണ്ട്. കട്ടറിൽ വിരലടയാളങ്ങൾ എന്തെങ്കിലുമുണ്ടോ എന്നും പരിശോധിക്കും. കഴിഞ്ഞമാസം പകുതിയോടെയാണ് ആനീസിന്റെ വീടിനു അന്പതു മീറ്റർ മാറി ആൾതാമസമില്ലാത്ത വീടിന്റെ പറന്പിൽ നിന്നും കട്ടർ കണ്ടെത്തിയത്. ആനീസിന്റെ വളകൾ മുറിക്കാൻ ഉപയോഗിച്ചത് ഈ കട്ടറാണോ എന്ന സംശയമാണ് അന്വേഷണസംഘത്തിനുള്ളത്. കട്ടറിന്റെ രാസപരിശോധന എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഇപ്പോൾ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്…
Read Moreകണ്ണുള്ളവർ കണ്ണാടി തകർത്തു! കോൺവെക്സ് മിറർ, കണ്ണാടിയില്ലാതെ നോക്കുകുത്തിയായി; ഇവിടെ അപകടം പലവിധം
ചാലക്കുടി: അപകടങ്ങളൊഴിവാക്കാൻ റോഡരികിൽ സ്ഥാപിച്ച കോൺവെക്സ് മിറർ, കണ്ണാടിയില്ലാതെ നോക്കുകുത്തിയായി മാറി. വിനോദസഞ്ചാര മേഖലയായ അതിരപ്പിള്ളിയിലേക്ക് പോകുന്ന റോഡിൽ എലിഞ്ഞിപ്രയിലാണ് കണ്ണാടി നഷ്ടപ്പെട്ട കോൺവെക്സ് മിറർ നിലകൊള്ളുന്നത്. തൃശൂർ ഭാഗത്തുനിന്ന് പോട്ട – പനന്പിള്ളി കോളജുകൂടി വരുന്ന റോഡും, ചാലക്കുടി ഭാഗത്തുനിന്നും വരുന്ന റോഡും സന്ധിക്കുന്ന ജംഗ്ഷനിലാണ് അപകടങ്ങളൊഴിവാക്കാൻ കോൺവെക്സ് മിറർ സ്ഥാപിച്ചിരുന്നത്. ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുള്ള അപകടങ്ങൾ പതിവായപ്പോഴാണ് ഇവിടെ രണ്ടുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് ഇരുവശത്തുനിന്നും വാഹനങ്ങൾ വരുന്നതു കാണാൻ കോൺവെക്സ് ലെൻസ് ഉപകരിച്ചിരുന്നു. ഇതിനാൽ ഇവിടെ അപടങ്ങളും കുറഞ്ഞിരുന്നു. എന്നാൽ ഏതാനും മാസങ്ങൾക്കുമുന്പ് ഏതാനും സാമൂഹ്യദ്രോഹികൾ കോൺവെക്സ് മിറർ കല്ലെറിഞ്ഞു തകർത്തു. ഇതോടെ ഇവിടെ അകടങ്ങളും വീണ്ടും സംഭവിച്ചുതുടങ്ങി. അതിരപ്പിള്ളിയിലേക്കു പോകുന്ന വിനോദസഞ്ചാരികളുടെ തിരക്കേറിയ റോഡിൽ അതിവേഗതയിലാണ് വാഹനങ്ങൾ പോകുന്നത്. ബൈക്കുകളിൽ പാഞ്ഞുപോകുന്ന യുവാക്കൾ നാട്ടുകാരിൽ ഭീതി പരത്തുന്നുണ്ട്. കാൽനടക്കാർ ജീവൻ…
Read More