ലോക്ക് ഡൗണ്‍ നിർദേശങ്ങൾ ലംഘിച്ച് അന്യസംസ്ഥാനത്ത് നിന്ന് ചരക്ക് ലോറിയിൽ ആളെക്കടത്തൽ; കുന്നംകുളം സ്വദേശിനി പോലീസ് പിടിയിൽ

കുന്നംകുളം: ലോക്ക് ഡൗണ്‍ നിർദേശങ്ങൾ ലംഘിച്ച് അന്യസംസ്ഥാനത്തുനിന്നും ആളുകളെ കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. പെങ്ങാമുക്ക് സ്വദേശിനി ചെറുപറന്പിൽ സജീവിന്‍റെ ഭാര്യ സിന്ധുവിനെ (42) യാണ് കുന്നംകുളം എസിപി ടി.എസ്. സിനോജിന്‍റെ നിർദേശപ്രകാരം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷിന്‍റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റുചെയ്തത്. കോവിഡ് 19 വ്യാപിച്ചു കൊണ്ടിരിക്കുന്ന തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ആളുകളെ നിയമങ്ങളും നിർദേശങ്ങളും ലംഘിച്ച് പച്ചക്കറി കയറ്റിവരുന്ന വാഹനങ്ങളിലും മറ്റും കടത്തുന്നതിന് ഏജന്‍റായി പ്രവർത്തിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. അതിർത്തി വഴി ചരക്കുവാഹനങ്ങളിൽ വൻതുക കൈപ്പറ്റി ആളുകളെ അതിർത്തി കടത്തുന്ന വാർത്ത ഒരു ഓണ്‍ലൈൻ ചാനൽ പുറത്ത് കൊണ്ടുവന്നിരുന്നു. വാർത്ത റിപ്പോർട്ട് ചെയ്തയാൾ സിന്ധുവുമായി നടത്തിയ ടെലഫോണ്‍ സംഭാഷണവും ഓണ്‍ലൈൻ ചാനൽ പുറത്തുവിട്ടിരുന്നു. തമിഴ് നാട്ടിലുള്ള ബാബു എന്ന ഏജന്‍റിന്‍റെ കൈവശം പണം നൽകിയാൽ പച്ചക്കറി വാഹനങ്ങളിൽ ഒളിച്ചു കടത്താനുള്ള സഹായം ലഭ്യമാക്കുന്നതിനു നേതൃത്വം…

Read More

പൂരമില്ലെങ്കിലും അവരെ മറന്നില്ല; പൂരവുമായി ഉപജീവനം നടത്തുന്നവർക്കൊരു സഹായവുമായി പൂരപ്രേമിസംഘം

തൃശൂർ: പൂരം ഇല്ലെങ്കിലും പൂരവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന വിവിധ വിഭാഗങ്ങളിൽ പെട്ടവർക്ക് സഹായവുമായി പൂരപ്രേമിസംഘം. പൂരവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന കലാകാരൻമാർ, പന്തൽപണിക്കാർ, ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാർ, പന്തം ചുറ്റൽ- പന്തം പിടിക്കുന്ന ആളുകൾ, ആനത്തൊഴിലാളികൾ, ആനപ്പുറംകാർ, ബലൂണ്‍-വള കച്ചവടക്കാർ, പലഹാര കച്ചവടക്കാർ, പക്ഷിശാസ്ത്രക്കാർ, നാടൻപാട്ട്-നാടൻകലാരൂപങ്ങൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്കാണ് പൂരപ്രേമിസംഘം സഹായം നൽകുന്നത്. തെരഞ്ഞെടുത്ത നൂറ്റിയന്പതോളം കുടുംബങ്ങൾക്ക് പത്തുകിലോ അരി ഉൾപ്പടെ അവശ്യ സാധനങ്ങളടങ്ങിയ ആയിരം രൂപയുടെ കിറ്റാണ് പൂരപ്രേമി സംഘം നൽകുന്നത്. ഇന്നും നാളെയുമായാണ് വിതരണം. പൂരപ്രേമി സംഘം പ്രസിഡന്‍റ് ബൈജു താഴേക്കാട്ട്, അനിൽകുമാർ മോച്ചാട്ടിൽ, പി.വി.അരുണ്‍്, നന്ദൻ വാകയിൽ, വിനോദ് കണ്ടെംകാവിൽ എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം.

Read More

കോവിഡ് 19; ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി എയറോസോൾ ബോക്സുമായി ജോണ്‍സൺ

കൊരട്ടി: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി എയറോസോൾ ബോക്സുമായി ജോണ്‍സണ്‍. പ്രമുഖനായ ഒരു ഡോക്ടറുടെ നിർദേശമാണ് കോവിഡ് കാലത്തെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി ഇത്തരമൊരു ഉപകരണം നിർമിക്കാൻ ജോണ്‍സന് പ്രചോദനമായത്. എക്രിലിക് ഷീറ്റിൽ രോഗിയുടെ തല മുഴുവൻ വ്യക്തമായി കാണാനാവുന്ന വിധത്തിൽ എളുപ്പം ഉപയോഗിക്കാവുന്ന തരത്തിലാണ് ജോണ്‍സണ്‍ ഇത് നിർമിച്ചിരിക്കുന്നത്. കിടക്കുന്ന കോവിഡ് രോഗിയുടെ തല മൊത്തമായി മൂടി വക്കുന്ന ഈ ബോക്സിന്‍റെ ഒരു വശത്ത് രണ്ടു ഹോളുകളുണ്ട്. അതിലൂടെ കൈകൾ കടത്തി രോഗിക്കു വേണ്ട പരിശോധനയും പരിചരണവും നൽകാൻ സാധിക്കും. ഡിസൈനിങ് രംഗത്തു 1991 മുതൽ പ്രവർത്തിച്ചു വരുന്ന ജോണ്‍സനു ആറു വർഷം ദുബായ്, ചൈന, നൈജീരിയ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ കണ്‍സ്യുമർ ഇലക്ട്രോണിക്സ് ട്രേഡിങ്ങ് രംഗത്തെ തൊഴിൽ പരിചയമാണ് അനുഗ്രഹമായത്. ഇന്ന് കൊരട്ടിയിൽ സുന്ദർ ആർക്കേഡിൽ ഡിജി ടെക് ഡിസൈൻസ് എന്ന ലേസർ പ്രിന്‍റിങ് കട്ടിംഗ്,…

Read More

ലോക്ക്ഡൗണിൽ വീട്ടിലകപ്പെട്ട രോഗികൾക്കരികിലേക്ക് ഹോളിഗ്രേസിന്‍റെ സഞ്ചരിക്കുന്ന ചികിത്സാലയവുമായി മാള പഞ്ചായത്ത്

മാള: ലോക്ക്ഡൗണ്‍ കാലഘട്ടത്തിൽ വീട്ടിലകപ്പെട്ട രോഗികൾക്കരികിലേക്ക് സഞ്ചരിക്കുന്ന ചികിത്സാലയം എത്തുന്നു. മാള ഗ്രാമപഞ്ചായത്ത് ഹോളിഗ്രേസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഹോളിഗ്രേസിന്‍റെ വിദ്യാർഥികൾക്ക് ഉപയോഗിക്കുന്ന ബസ് ആവശ്യമായ മാറ്റങ്ങൾ വരുത്തി ആശുപത്രിയുടേതായ സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു. ഡോക്ടർക്കുള്ള മേശ, രോഗികളെ കിടത്തി പരിശോധിക്കുന്നതിനുള്ള ബെഡ്, സാമൂഹ്യ അകലം പാലിച്ച് രോഗികൾക്കും ആരോഗ്യ പ്രവർത്തികർക്കും ഇരിക്കുന്നതിനായുള്ള സൗകര്യങ്ങളും ബസിനകത്ത് ഒരുക്കി. മാള സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരിൽനിന്നും ഒരാൾ, നഴ്സ്, ഫാർമസിസ്റ്റ്, ഇതര ആരോഗ്യ പ്രവർത്തകർ എന്നിവർ സഞ്ചരിക്കുന്ന ആശുപത്രിയിലുണ്ടാകും. ഗ്രാമപഞ്ചായത്തിലെ വാർഡുകളിലെ വിവിധ സ്ഥലങ്ങളിൽ നേരിട്ടെത്തി രോഗികൾക്ക് പരിശോധനയും 10 ദിവസത്തേക്ക് ആവശ്യമായ മരുന്നുകളും സൗജന്യമായി നൽകും. പഞ്ചായത്തിന്‍റെ തനത് ഫണ്ട് ഉപയോഗിച്ചാണ് മരുന്നുകൾ ലഭ്യമാക്കുന്നത്. കോവിഡ് രോഗഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ആദ്യമായി നടപ്പാക്കിയിരിക്കുന്ന സഞ്ചരിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ വി.ആർ.സുനിൽകുമാർ എംഎൽഎ ഫ്ളാഗ് ഓഫ്…

Read More

നിർത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പുറകിൽ ലോറി ഇടിച്ചുകയറി തമിഴ്നാട് സ്വദേശി മരിച്ചു

തൃശ്ശൂർ : മണ്ണുത്തി വെട്ടിക്കലിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പുറകിൽ കോഴി കയറ്റിവന്ന ലോറി ഇടിച്ച് ഒരാൾ മരിച്ചു. കോഴി കയറ്റിവന്ന ലോറിയിലെ ക്ലീനർ തമിഴ്നാട് സ്വദേശി രംഗനാഥൻ (40) ആണ് മരിച്ചത്. ഒരാൾക്ക് പരിക്ക്. ഇന്ന് പുലർച്ചെ നാലേമുക്കാലോടെയാണ് അപകടം.

Read More

മകളും മരുമകനും ലോക്ക് ഡൗണിൽപെട്ടു ; 60-ാം പിറന്നാളിനു ‘ലോക്കില്ല’; ആശംസകളുമായി ജനമൈത്രി പോലീസ്

കയ്പമംഗലം: മകളും മരുമകനും ലോക്ക് ഡൗണിൽപെട്ടു. 60-ാം പിറന്നാൾ ലോക്കാക്കാതെ കേക്കും ആശംസകളുമായി കയ്പമംഗലം പോലീസ്. ചെന്ത്രാപ്പിന്നി പെരുന്പടപ്പ് സ്കൂളിനു സമീപം എലുവത്തിങ്കൽ വീട്ടിൽ തോമസ് ഫ്രാൻസീസിന്‍റെ ഭാര്യ ജാൻസിയുടെ 60-ാം പിറന്നാളാഘോഷത്തിനു കേക്കും ആശംസകളുമായി എത്തിയത് പോലീസുകാർ. പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്നതിനു മകൾ സ്മര്യയും ഭർത്താവും കുട്ടികളും വരാൻ ഖത്തറിൽ തരാറെടുക്കുന്പോഴാണു ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. വല്യമക്കു പിറന്നാൾ ദിനത്തിൽ ഒരു കേക്കു വാങ്ങി നൽകാമോന്ന് ആവശ്യപ്പെട്ട് സ്മര്യയുടെ മകൾ 11 വയസുള്ള ലെന എന്ന മിന്നു 25 നു രാത്രി 11 നു കയ്പമംഗലം പോലീസ് സ്റ്റേഷനിലേക്കു ഫോണ്‍ ചെയ്തിരുന്നു. എസ്ഐ കെ.എസ്. സുബിന്ത് കെെയോടെ തന്നെ കേക്ക് ഓർഡർ ചെയതു. ഇന്നലെ രാവിലെ എസ്ഐ കെ.എസ്. സുബിന്തിന്‍റെ നേതൃത്വത്തിൽ ചെന്ത്രാപ്പിന്നിയിലെ വീട്ടിലെത്തുകയായിരുന്നു. എഎസ്ഐമാരായ കെ.എസ്. അബ്ദുൾ സലാം, എ. സജിബാൽ, സീനിയർ സിവിൽ…

Read More

കോവിഡിനെ പ്രതിരോധിക്കാൻ കൊരട്ടിയിൽ നിന്നും ഒരു “മാലാഖ’

കൊരട്ടി: ആത്മവിശ്വാസത്തിനൊപ്പം ധൈര്യവും കൈവിടാതിരുന്നാൽ കോവിഡ് 19 നെ പ്രതിരോധിക്കാനാകുമെന്ന് കോവിഡ് ബാധിതരെ ഐസൊലേഷനിൽ ശുശ്രൂഷിച്ച ’മാലാഖ’മാരിലൊരാളുടെ അനുഭവസാക്ഷ്യം. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി വാഴപ്പിള്ളി ബിജുവിന്‍റെ ഭാര്യ ബീനയാണ് കണ്ണൂർ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലെ നീണ്ട ഒന്നര മാസത്തെ പരിചരണത്തിനു ശേഷം വീട്ടിലെത്തി അനുഭവം പങ്കുവച്ചത്. കണ്ണൂരിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നതിനെ ത്തുടർന്ന് ആരോഗ്യ വകു പ്പ് ബീനയുൾപ്പടെയുള്ള 34 അംഗ ടീമിനെ നിയോഗി ക്കുയായി രുന്നു. ടീമിന്‍റെ ദിവസങ്ങളോളമെടുത്ത കൂട്ടായ പ്രവർത്തനം കഴിഞ്ഞ മാസം 28ന് തന്നെ കോവിഡ് ബാധിതരെ അശുപത്രിയിൽ പ്രവേശിപ്പിക്കാൻ പ്രാപ്തമാക്കി. തുടർന്ന് എല്ലാ ദിവസവും പോസറ്റീവ് കേസുകളും വന്നിരുന്നു. 123 അഡ്മിഷനുകളിൽ 74 ഉം പരിശോധനയിൽ നെഗറ്റീവായതോടെ ആത്മവിശ്വാസം വർധിച്ചു. 14 ദിവസത്തെ രോഗീപരിചരണത്തിന ുശേഷം ശുശ്രൂഷകരായ 34 പേരും ക്വാറന്‍റൈനിൽ പോയി. അതിനു ശേഷം സ്രവമെടുത്ത് പരിശോധിച്ച്…

Read More

കൊടിയേറ്റം മനസില്‍ കണ്ട് പൂരപ്രേമികള്‍; ഇടിവെട്ടും മഴയും പൂരത്തോടു ചേര്‍ത്ത് സോഷ്യല്‍മീഡിയ

സ്വന്തം ലേഖകന്‍ തൃശൂര്‍: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം തൃശൂര്‍ പൂരം കൊടിയേറ്റ് നേരില്‍ കാണാനാകാതെ നിരാശരായി പൂരപ്രേമികള്‍. കൊടിയേറ്റം മനസില്‍ കണ്ട് സോഷ്യല്‍ മീഡിയയില്‍ പൂരം കൊടിയേറ്റ് വാര്‍ത്തകളും ട്രോളുകളും ഓര്‍മചിത്രങ്ങളുമായി പൂരപ്രേമികള്‍ വീട്ടിലിരുന്ന് തൃശൂര്‍ പൂരം കൊടിയേറ്റം ആഘോഷമാക്കി. കൊടിയേറ്റത്തിന് പൊതുജനത്തെ ക്ഷേത്രത്തിനകത്ത് കടത്തിയില്ലെ ങ്കിലും പ്രവേശിച്ചവരെടുത്ത കൊടിയേറ്റ് ചിത്രങ്ങളും ദൃശ്യങ്ങളും വാട്സാപ്പുകളിലൂടെ ലോകമെങ്ങും പടര്‍ന്നു. കൊടിയേറ്റത്തിനു വന്‍തിരക്കാണ് അനുഭവപ്പെടാറെങ്കിലും ഇന്നലെ ആളൊഴിഞ്ഞ ക്ഷേത്രാങ്കണങ്ങളായിരുന്നു. കൊടിയേറ്റ ദിവസം രാത്രി വൈദ്യുതാലങ്കാരങ്ങളാല്‍ പ്രകാശപൂരിതമാകാറുള്ള ക്ഷേത്രഗോപുരങ്ങളില്‍ ഇന്നലെ പതിവ് വെളിച്ചം മാത്രം. കൊടിയേറ്റ ദിവസം പെയ്ത മഴയെയും പൂരത്തോടു ചേര്‍ത്തുവെച്ചാണ് പൂരപ്രേമികള്‍ സോഷ്യല്‍മീഡിയയില്‍ ആഘോഷിച്ചത്. പൂരം കൊടിയേറ്റം ദിവസം പെയ്തത് മഴയല്ല കൊടിയേറ്റം കാണാന്‍ കഴിയാതെ പോയ തൃശൂര്‍ക്കാരന്‍റെ കണ്ണീരാണെന്നായിരുന്നു ട്രോള്‍. വെടിക്കെട്ടിനു നിയമം അനുമതി തന്നില്ലെങ്കിലും കൊടിയേറ്റ് കഴിഞ്ഞപ്പോഴുണ്ടായ ഇടിവെട്ട് പ്രകൃതി ഒരുക്കിയ വെടിക്കെട്ടാണെന്ന കമന്‍റും…

Read More

തെങ്ങ് ചതിക്കില്ല, പക്ഷേ ചതയ്ക്കും..! ഓടിക്കൊണ്ടിരുന്ന പോലീസ് ജീപ്പിനു മുകളിൽ തെങ്ങു വീണു; ഫയർഫോഴ്സ് എത്തി തെങ്ങ് മുറിച്ചുമാറ്റി

അന്നമനട: ഓടിക്കൊണ്ടിരുന്ന പോലീസ് ജീപ്പിനു മുകളിൽ കാറ്റിലും മഴയിലുംപെട്ട് മരം മറിഞ്ഞുവീണു. ആർക്കും പരിക്കേറ്റിട്ടില്ല. മന്ത്രി എ.കെ. ബാലനു അകന്പടി പോകുന്നതിനായി ജില്ലാ അതിർത്തിയായ പൊങ്ങത്തേക്കു പോകുകയായിരുന്നു. എഎസ്ഐ അബ്ദുൾ ലത്തീഫും ഡ്രൈവറുമായിരുന്നു മാളയിൽനിന്നുള്ള ജീപ്പിലുണ്ടായിരുന്നത്. കാറ്റും മഴയും ഉള്ള ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് സംഭവം. മേലഡൂരിലെത്തിയ ജീപ്പിനു മുകളിലേക്കു തെങ്ങ് കടപുഴകി വീഴുകയായിരുന്നു. പോലീസിന്‍റെ ബൊലേറോ ജീപ്പിന്‍റെ പുറകുവശത്തേക്ക് തെങ്ങു വീണതിനാൽ ആളപായം ഉണ്ടാകാതെ രക്ഷപ്പെട്ടു. ഫയർഫോഴ്സ് എത്തി തെങ്ങ് മുറിച്ചുമാറ്റിയശേഷം ജീപ്പ് സംഭവസ്ഥലത്തുനിന്നും മാറ്റി.

Read More

കൗതുകക്കാഴ്ച്ചയായി ചായക്കടക്കുള്ളിലെ ചക്ക; നൂറിൽ കൂടുതൽ ചക്ക ഈ പ്ലാവിൽ ഉണ്ടാകാറുണ്ടെന്ന് ശ്രീധരൻ

വടക്കഞ്ചേരി: ചായക്കടക്കുള്ളിലെ ചക്ക കൗതുകമാകുന്നു. മൂലങ്കോട് കാളത്തോട്ടത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ പാതയോരത്ത് പ്രവർത്തിക്കുന്ന പ്രവാസിയായ ശ്രീധരന്‍റെ ചായക്കടക്കുള്ളിലാണ് ഈ ചക്ക കൗതുകം. കടയോട് ചേർന്ന് ഒരു വലിയ പ്ലാവുണ്ട്. ചായകടക്കു മുകളിലുള്ള പ്ലാവിൻ കൊന്പിൽ ചക്ക ഉണ്ടാകാൻ തുടങ്ങിയപ്പോൾ ഒരെണ്ണം കടയുടെ ഷീറ്റുകൾക്കിടയിലൂടെ വളർന്നു വന്നു. ചക്കക്ക് വളരാൻ ശ്രീധരൻ സൗകര്യവുമൊരുക്കി.ഇപ്പോൾ ചക്ക വലുതായി മൂപ്പെത്തി. കടയിൽ എത്തുന്നവർക്കെല്ലാം ഇപ്പോൾ ചക്ക തൂങ്ങി നിൽക്കുന്നത് കൗതുക കാഴ്ചയായി മാറിയിരിക്കുകയാണ്.നൂറിൽ കൂടുതൽ ചക്ക ഈ പ്ലാവിൽ ഉണ്ടാകാറുണ്ടെന്ന് ശ്രീധരൻ പറഞ്ഞു. മധുരമൂറുന്ന വരി ചക്കയായതിനാൽ വീട്ടിൽ പ്ലാവില്ലാത്തവരെല്ലാം ചക്ക പഴത്തിന്‍റെ രുചിയറിയുന്നത് ഈ പ്ലാവിലെ ചക്കവഴിയാണ്.

Read More