തൃശൂര്‍: ജില്ലയില്‍ ഇന്നുപുലര്‍ച്ചെ പലയിടത്തും പരക്കെ മഴ. പുലര്‍ച്ചെ ഒന്നരയോടെ ആരംഭിച്ച മഴ രാവിലെ എട്ടുവരെ നീണ്ടുനിന്നു. ചിലയിടങ്ങളില്‍ ശക്തമായും ചിലയിടത്ത് ചാറ്റല്മഴയുമായിരുന്നു. ശക്തമായ കാറ്റ്് ചില ഭാഗങ്ങളില്‍ അനുഭവപ്പെട്ടു. ഇടിയും മിന്നലും മിക്കയിടത്തുമുണ്ടായി. ചേര്‍പ്പ് ചൊവ്വൂരില്‍ പുലര്‍ച്ചെ പോള്‍ എന്നയാളുടെ വീട്ടുപറമ്പിലെ പടുകൂറ്റന്‍ മാവ് രണ്ടായി പിളര്‍ന്ന് ഒരു വലിയ ഭാഗം റോഡിന് നടുവിലേക്കും മറുഭാഗം വീടിനു മുകളിലേക്കും വീണു. റോഡിലേക്ക് വീണ മാവിന്റെ കൊമ്പുകള്‍ വൈദ്യുതി ലൈനിലും പതിച്ചു. ആളപായമില്ല. ഇടിമിന്നലേറ്റാണ് മാവ് പിളര്‍ന്നതെന്ന് സംശയിക്കുന്നു. മാവിന്റെ കടപുഴകയിട്ടില്ല. പത്തടിയോളം ഉയരത്തില്‍ വെച്ചാണ് പിളര്‍ന്നിരിക്കുന്നത്. തൃശൂരില്‍ നിന്നും ഫയര്‍ഫോഴ്സെത്തിയാണ് റോഡില്‍ നിന്നും മാവ് മുറിച്ചുനീക്കി ഗതാഗത തടസം നീക്കിയത്.
Read MoreCategory: Thrissur
ശക്തന് മാര്‍ക്കറ്റില്‍ കര്‍ശന നിയന്ത്രണങ്ങള്‍; സ്റ്റാന്‍ഡിനകത്തും മാര്‍ക്കറ്റൊരുക്കി; ടോക്കണ്‍ സമ്പ്രദായം വിജയമെന്ന് പോലീസ്
സ്വന്തം ലേഖകന്‍ തൃശൂര്‍: ശക്തന് പച്ചക്കറി മാര്‍ക്കറ്റിലെയും പരിസരത്തേയും തിരക്കു കുറയ്ക്കാന്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ വിജയിച്ചു. ലോക്്ഡൗണ്‍ സമയമാണെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ദിവസേന അറുനൂറോളം വാഹനങ്ങളാണ് ശക്തന് മാര്‍ക്കറ്റിലെത്തിയിരുന്നത്. ജില്ലയിലേക്കുള്ള പച്ചക്കറിയും പലചരക്കും മറ്റും കൊണ്ടുപോകനായി എത്തിയിരുന്ന ചെറുകിട വ്യാപാരികളുടെ വണ്ടികളായിരുന്നു ഇവ. ചെറുകിട വ്യാപാരികള്‍ക്ക് മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിന് പോലീസ് ടോക്കണ്‍ ഏര്‍പ്പെടുത്തിയതോടെ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ വ്യാപാരികള്‍ക്ക് മാര്‍ക്കറ്റിലേക്ക് വരാന്‍ സാധിക്കുന്നുള്ളു. ഒന്ന്, രണ്ട് നമ്പറുകളുള്ള ടോക്കണുകള്‍ക്ക് മാര്‍ക്കറ്റില്‍ വരാന്‍ ദിവസവും നിശ്ചയിച്ചിട്ടുണ്ട്. ഇതോടെ ഒന്നരാടം മാത്രമേ ഒരു വ്യാപാരിക്ക് മാര്‍ക്കറ്റില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളു. ഒരു ദിവസം വരുമ്പോള്‍ രണ്ടു ദിവസത്തേക്കുള്ള സാധനങ്ങള്‍ കൊണ്ടുപോകാനും നിര്‍ദ്ദേശമുണ്ട്. ഈ നിയന്ത്രണം വിജയം കണ്ടതായി എസിപി വി.കെ.രാജു പറഞ്ഞു. ഇപ്പോള്‍ മുന്നൂറ് വണ്ടികളേ ഒരു ദിവസം ശക്തനിലെത്തുന്നുള്ളു. ശക്തന് പച്ചക്കറി മാര്‍ക്കറ്റില്‍…
Read Moreഒരു പത്രം കിട്ടിയിരുന്നെങ്കില്‍… ഒരു ശില്പമുണ്ടാക്കാമായിരുന്നു; പത്രം ഹരീഷിന് വായിക്കാന്‍ മാത്രമുള്ളതല്ല; പത്താംക്ലാസുകാരന്റെ കരവേലകൾ ഇങ്ങനെ…
സ്വന്തം ലേഖകന്‍ തൃശൂര്‍: ഓരോ കല്ലിലും ഒരു ശില്പമുണ്ട് എന്ന പറയും പോലെ ഓരോ പത്രത്തിലും ഒരു ശില്പമുണ്ട് എന്നു പറയാന്‍ പറ്റുമോ….ഹരീഷ് എന്ന കൊച്ചുമിടുക്കന് അങ്ങനെ പറയും. പത്രങ്ങള്‍ ഹരീഷിന് വാര്‍ത്തയറിയാന്‍ വേണ്ടി മാത്രമുള്ളതല്ല. പൂങ്കുന്നം പുഷ്പഗിരിയില്‍ താമസിക്കുന്ന ഹരീഷെന്ന പത്താംക്ലാസ് വിദ്യാര്‍ഥിക്ക് പത്രങ്ങള്‍ ജീവന്‍തുടിക്കുന്ന ശില്പങ്ങള് നിര്‍മിക്കാനുള്ള സാമഗ്രിയാണ്. പത്രത്താളുകള്‍ കൊണ്ട് ഹരീഷിന് ഉണ്ടാക്കാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് പറയാം. കോവിഡ് ഭീതിയും ലോക്ക്ഡൗണുമൊക്കെയായി വീട്ടിലിരിക്കേണ്ടി വന്നപ്പോള്‍ പുതിയ ആശയങ്ങള്‍ പത്രത്താളുകളിലേക്ക് ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ് പൂങ്കുന്നം ഹരിശ്രീവിദ്യാനിധി സ്കൂളിലെ വിദ്യാര്‍ഥിയായ ഹരീഷ്. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്ക്കാണ് ഹരീഷ് പത്രശില്പങ്ങളുടെ നിര്‍മാണത്തിലേക്ക് തിരിയുന്നത്. ഗണേശോത്സവത്തിന് സാധാരണ നിര്‍മിക്കാറുള്ള ഗണേശ വിഗ്രഹങ്ങള്‍ പരിസ്ഥിതിക്ക് ദോഷമാകുന്നതായതിനാല് പരിസ്ഥിതിക്ക് ദോഷമില്ലാത്ത എന്തെങ്കിലും കൊണ്ട് വിഗ്രഹങ്ങള്‍ ഉണ്ടാക്കാമെന്ന ചിന്തയില്‍ നിന്നാണ് പത്രശില്പങ്ങള് എന്ന ആശയം ഹരീഷിന് കിട്ടുന്നത്. പ്ലാസ്റ്റര്‍ ഓഫ് പാരിസ് പോലെ…
Read Moreകോവിഡ് 19; ആശ്വാസത്തിന്റെ മൂന്നുനാളുകള് പിന്നിട്ട് തൃശൂർ ; ഇന്നുകൂടി കേസില്ലാതെ കടന്നാല്‍ സമാധാനിക്കാം
സ്വന്തം ലേഖകന്‍ തൃശൂര്‍: കോവിഡിന്റെ ഭീതി ഒഴിഞ്ഞിട്ടില്ലെങ്കിലും പോസിറ്റീവ് കേസുകള്‍ മൂന്നുദിവസമായി ഇല്ലാത്തത് ജില്ലയ്ക്കും ആരോഗ്യവകുപ്പിനും ആശ്വാസം പകരുന്നു. ഇന്നുകൂടി പോസിറ്റീവ് കേസൊന്നും ഇല്ലാതെ കടന്നുകിട്ടിയാല്‍ സമാധാനിക്കാന്‍ വകയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. പോസിറ്റീവ് കേസുകള്‍ ഇല്ലാതെ കടന്നുപോയ മൂന്നുദിവസങ്ങളില്‍ നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ സാധിച്ചതായി ഡിഎംഒ ഡോ.കെ.ജെ.റീന പറഞ്ഞു. പ്രതിരോധ – സുരക്ഷാ മുന്‍കരുതലുകള്‍ നടപടികള്‍ ചെയ്യാന്‍ ആരോഗ്യവകുപ്പിന് ഈ ദിവസങ്ങളില്‍ കൂടുതലായി സാധിച്ചു. പോസിറ്റീവ് കേസുകള്‍ ഉണ്ടാകുമ്പോള്‍ ആ രോഗിയുമായി ബന്ധപ്പെട്ടവരെക്കുറിച്ചും റൂട്ട് മാപ്പ് തയ്യാറാക്കലുമൊക്കെയായി ഒരുപാട് സമയം ചെലവഴിക്കേണ്ടി വരും. ഒന്നിലധികം പോസിറ്റീവ് കേസുകളുണ്ടാകുമ്പോള്‍ അധ്വാനം ഇരട്ടിയാകും. പോസിറ്റീവ് കേസുകള്‍ ഇല്ലാതാകുമ്പോള്‍ ആ സമയം മറ്റു കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താം. അയല്‍ജില്ലകളില്‍ നിന്നെത്തുന്നവരെയും തൃശൂരില്‍ ഇപ്പോള്‍ ക്വാറന്റൈന് ചെയ്യുന്നുണ്ട്. രോഗവ്യാപനം തടയാന്‍ വേണ്ടിയാണിതെന്ന് അധികൃതര്‍ പറഞ്ഞു. രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ സുഖംപ്രാപിച്ചു…
Read Moreഅദ്ദേഹത്തിന് മരണമില്ല. അദ്ദേഹം നമുക്ക് തന്ന പാട്ടുകള്‍ക്കും; പി. ജയചന്ദ്രന് അര്ജുനന് മാസ്റ്ററെക്കുറിച്ച് ഓർക്കുന്നു
അര്ജുനന് മാഷ് എനിക്ക് വെറുമൊരു സംഗീതസംവിധായകനായിരുന്നില്ല. എനിക്കദ്ദേഹം ഈശ്വരനായിരുന്നു. അദ്ദേഹം ഗുരുവായൂരപ്പനില്‍ ലയിക്കുകയാണുണ്ടായത്. അദ്ദേഹത്തിന് മരണമില്ല. അദ്ദേഹം നമുക്ക് തന്ന പാട്ടുകള്‍ക്കും. കുറേ നല്ല പാട്ടുകള്‍ മാഷെന്നെക്കൊണ്ട് പാടിച്ചു. ഒരുപാട് നല്ലകൂട്ടുകെട്ടുകളില് നല്ല ഗാനങ്ങള്‍ പാടാനായതും എന്റെ ഭാഗ്യം. മലയാള സിനിമയ്ക്ക് സംഗീതസംവിധായകനെ മാത്രമല്ല നഷ്ടമായിരിക്കുന്നത്. നല്ലൊരു മനുഷ്യനെയാണ്. റെക്കോര്‍ഡിംഗ് സ്റ്റുഡിയോവില്‍ അദ്ദേഹം വളരെ സൗമ്യനായിരുന്നു. ഇടക്കിടെ അദ്ദേഹത്തെ പോയി കാണാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിറന്നാളിന് കൊച്ചിയില്‍ ഒരു പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ടായിരുന്നുവെങ്കിലും കോവിഡും ലോക്ഡൗണും കാരണം അത്് വേണ്ടെന്ന് വെച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി കിട്ടാന്‍ പ്രാര്‍ഥിക്കുന്നു.
Read Moreഠിഷ്യും ഠിഷ്യും,പ്രതിരോധം തന്നെ പ്രതിവിധി; ലോക്ക് ഡൗണിൽ പുളിയാമക്കൽ കുടുംബം തിരക്കിലാണ്
പുന്നംപറമ്പ്: പ്രതിരോധം തന്നെ പ്രതിവിധി, ലോക്ക് ഡൗൺകാലത്ത് കരാട്ടെ പരിശീലനത്തിലാണ് പുളിയാമക്കൽ കുടുംബം. വടക്കാഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും, കരാട്ടെ മാസ്റ്ററുമായ ജിജോ കുരിയനും കുടുംബവുമാണ് സ്വന്തം വീട്ടിൽ പ്രതിദിനം ഒന്നര മണിക്കൂർ നേരം കരാട്ടെ പരിശീലനം നടത്തുന്നത്. ജി ജോയുടെ സഹോദരൻ, ജോജോ, ഇവരുടെ അർധ സഹോദരൻ സഞ്ജു എന്നിവരും മക്കളായ ജിരണ്‍ (22), ജാൻവി (12), ആൽഡ്രിൻ (10), ഫെറ(9), ജോവാൻ (മിന്നു , ആറ്) എന്നിവർ രാവിലെ ആറര മുതൽ എട്ടു വരെയാണു കഠിന പരിശീലനം നടത്തുന്നത്. ജോവാൻ യെല്ലോ ബെൽറ്റ് നേടിയിട്ടുണ്ട്. കിരണ്‍ ബ്ലാക്ക് ബെൽറ്റുകാരനാണ്. ജിജോ സിക്സ്ത്ഡാനും, ജോജോ ഫിഫ്ത്ത് ഡാനുമാണ്.
Read Moreപണവും അവശ്യവസ്തുക്കളും തീർന്നു; അടിയന്തരമായി ഇടപെട്ട് അധികൃതർ; തൊഴിലാളികൾക്ക് പണവും സാധനങ്ങളും എത്തിച്ച് കരാറുകാരൻ
ഇരിങ്ങാലക്കുട: പണവും അവശ്യവസ്തുക്കളും കഴിഞ്ഞതിനെ തുടർന്ന് ദുരിതത്തിലായ അതിഥി തൊഴിലാളികളുടെ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് അധികൃതർ. സിഐ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 43 തൊഴിലാളികളാണ് 28-ാം വാർഡിൽ കെഎസ്ആർടിസി സ്റ്റാൻഡിനടുത്ത് ഗോകുലം ലൈനിൽ വാടക വീട്ടിൽ കഴിയുന്നത്. ചേലൂർ സ്വദേശി കാട്ടുപറന്പിൽ സുരേഷാണ് 1000 രൂപ വീതം ഓരോരുത്തരിൽ നിന്നും ഈടാക്കി ഇവരെ പാർപ്പിച്ചിരിക്കുന്നത്. വിഷയം പുറത്തറിഞ്ഞതോടെ കരാറുകാരനായ സുരേഷ് രാത്രി തന്നെ അവശ്യവസ്തുക്കൾ എത്തിച്ചു നല്‍കുകയായിരുന്നു. വിഷയം താൻ അറിഞ്ഞില്ലെന്നും അടുത്തുള്ള കടയിൽ ഇതിനുള്ള സൗകര്യം ഉറപ്പാക്കിയിരുന്നുവെന്നും വീട്ടിൽ എത്തിയ മുകുന്ദപുരം തഹസിൽദാർ ഐ.ജെ. മധുസൂദനൻ, നഗരസഭാ സെക്രട്ടറി കെ.എസ്. അരുണ്‍, സിഐ എം.ജെ. ജിജോ എന്നിവരോട് കരാറുകാരൻ പറഞ്ഞു. ക്യാന്പിൽ കഴിയുന്ന മുഴുവൻ തൊഴിലാളികളുടെയും പേരുവിവരങ്ങളും ആധാർ…
Read Moreധൂർത്തിനു ശമ്പളം തരില്ല; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് അധ്യാപകർ
തൃശൂർ: പ്രളയ ദുരിതാശ്വാസത്തിനു ശന്പളം വിട്ടുകൊടുത്തെങ്കിലും ദുരുപയോഗംമൂലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ. കാബിനറ്റ് റാങ്കിൽ അനേകം ഉപദേശകരെ നിയമിച്ചും ഹെലികോപ്റ്റർ വാടകയ്ക്കെടുത്തും ധൂർത്തടിക്കാനാണ് സർക്കാർ പണം ചെലവാക്കുന്നത്. ഒരു മാസത്തെ ശന്പളം പിടിച്ചെടുക്കാനുള്ള നീക്കത്തെ എതിർക്കുമെന്നു സംസ്ഥാന പ്രസിഡന്റ് ആർ. അരുണ്‍കുമാറും ജനറൽ സെക്രട്ടറി എസ്. മനോജും ട്രഷറർ കെ.എവർഗീസും അറിയിച്ചു. ശന്പളം പിടിച്ചെടുക്കൽ വേണ്ട തൃശൂർ: അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടേയും ശന്പളം നിർബന്ധമായും പിടിച്ചെടുക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നു കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ. ഓരോരുത്തരുടേയും സാന്പത്തിക സ്ഥിതിയനുസരിച്ച് സംഭാവന ചെയ്യാവുന്ന വിധത്തിൽ തീരുമാനം തിരുത്തണമെന്നു കെപിഎസ്ടിഎ തൃശൂർ ജില്ലാ പ്രസിഡന്റ് സൈജു കോളേങ്ങാടൻ, സെക്രട്ടറി ടി. കൃഷ്ണകുമാർ എന്നിവർ ആവശ്യപ്പെട്ടു.
Read Moreമദ്യ നിരോധനത്തിന്റെ മറവിൽ ചാരായം വാറ്റ്; 20 ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ
ഇരിങ്ങാലക്കുട: 20 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി ഇഞ്ചക്കുണ്ട് സ്വദേശി പിടിയിൽ. പിടിയിലായ ഇഞ്ചക്കുണ്ട് സ്വദേശിയെ റിമാൻഡ് ചെയ്തു. ഇഞ്ചക്കുണ്ട് മുപ്ലിയം ഏഴിമല വീട്ടിൽ ചാർളി (40) യാണ് ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം.ആർ. മനോജിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പിടിയിലായത്. എക്സൈസ് വകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അന്വേഷണം. വീടിനോട് ചേർന്നാണ് ഇയാൾ ചാരായം വാറ്റിയിരുന്നത്. കൊറോണ കാലത്തെ മദ്യവില്പനയുടെ സാധ്യത മുന്നിൽ കണ്ടാണ് ഇയാൾ ചാരായം വാറ്റാൻ ആരംഭിച്ചത്. ഉദ്യോഗസ്ഥരായ വിന്നി സിമേത്തി, അജിത് കുമാർ, കെ.പി. ബെന്നി, കെ.കെ. വത്സൻ, പിങ്കി മോഹൻദാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Read Moreകാഴ്ചക്കാർക്ക് മനോഹരമാണെങ്കിലും കർഷകർക്ക് ഈ കാഴ്ച അത്ര മനോഹരമല്ല! കൊറോണയിൽ വാടി ചാഴൂരിലെ താമര കൃഷി
അന്തിക്കാട്: കൊറോണയിൽ വാടി ചാഴൂരിലെ താമര കൃഷി. ചാഴൂർ പഞ്ചായത്തിലെ പുള്ളിൽ ഏക്കർ കണക്കിന് പാടശേഖരങ്ങളിൽ പൂത്തുലഞ്ഞുനിൽക്കുന്ന താമര കാഴ്ചക്കാർക്ക് മനോഹരമാണെങ്കിലും കർഷകർക്ക് ഈ കാഴ്ച അത്ര മനോഹരമല്ല. കൊറോണക്കാലത്ത് ഒരു പൂവ് പോലും ചെലവാകാതായതോടെ താമര കർഷകർ ദുരിതത്തിലാണ്. താമരമൊട്ടുകളാകുന്പോഴെ ഇറുത്തെടുത്ത് വിൽപ്പന നടത്തുകയായിരുന്നു പതിവ്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വിൽപ്പനയില്ലാത്തതുകൊണ്ടാണ് താമരപ്പാടം പൂത്തുലഞ്ഞുനിൽക്കുന്നത്. പൂത്തുലഞ്ഞ താമരപ്പാടം അപൂർവ്വ കാഴ്ച്ചയാണെങ്കിലും കൂടുതൽ ചെലവുണ്ടാകേണ്ട ഈ ഉത്സവകാലത്തെ തിരിച്ചടി കർഷകർക്ക് കണ്ണീരാണ്. തൃശൂർ വേലുമാൻപടി സ്വദേശി വേണുഗോപാലനും അരണാട്ടുകര സ്വദേശി സത്യനുമാണ് തൃശൂർ പുള്ളിലെ ഏക്കറുകൾ വരുന്ന ഈ പാടത്ത് താമര കൃഷിചെയ്യുന്നത്. സീസണിൽ ദിവസവും ആയിരക്കണക്കിന് പൂക്കളാണ് ഇവിടെനിന്നും വിറ്റുപോയിരുന്നത്. ഒരു പൂവിന് മൂന്നുമുതൽ നാലുരൂപവരെ ലഭിച്ചിരുന്നു. ഇവിടെനിന്നും പുനെയിലേക്കും മഹാരാഷ്ട്രയിലെ ചില ഭാഗങ്ങളിലേക്കുംവരെ പൂക്കൾ കയറ്റിപ്പോയിരുന്നു. കൂടാതെ തൃശൂരിലേയും ഗുരുവായൂരിലേയും കടകളിലേക്കും എറണാകുളത്തേക്കും പൂക്കൾ…
Read More