കൊരട്ടി: രാജ്യം ലോക്ക് ഡൗണിലായാപ്പോൾ മന്ത്രിമാരുടെ നിർദേശം അപ്പാടെ പ്രാവർത്തികമാക്കി അപ്പുക്കുട്ടൻ. മാമ്പ്ര യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ അവ്യയ് എന്ന അപ്പുക്കുട്ടനാണ് ശോകകാലത്തെ ലോക്കാക്കാതെ അടിച്ചുപൊളിക്കുന്നത്. യൂട്യൂബിൽ നിന്ന് കണ്ടുപഠിച്ച് അച്ഛന്റെ സഹായത്തോടെ ഡംബൽ നിർമിച്ച് വ്യായാമം തുടങ്ങി, പിന്നെ പച്ചക്കറി കൃഷി, ചേച്ചിയോടൊപ്പം ടിക് ടോക് അഭിനയിക്കൽ, ഡയറിയെഴുതൽ, നീന്തൽ, ബാഡ്മിൻ്റൺ അങ്ങനെ ദിവസം മുഴുവൻ പൊളിച്ചടക്കുകയാണ് അപ്പുകുട്ടൻ. മാന്പ്ര സ്കൂളിലെ അധ്യാപകരാണ് അവ്യയുടെ അച്ഛനായ ദേവദാസും, അമ്മ രേണുകയും. അവ്യയുടെ ചേച്ചി വരദ ഇതേ സ്ക്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.
Read MoreCategory: Thrissur
ഒപ്പമുണ്ട് പോലീസ്! വാട്സ്ആപ്പിൽ ചാറ്റുചെയ്യാൻ വരും, ഒപ്പം വീഡിയോ കോളിംഗും…
തൃശൂർ: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ സുഖവിവരങ്ങൾ അന്വേഷിച്ചും വേണ്ട മാർഗനിർദേശങ്ങൾ നൽകി ആത്മവിശ്വാസം വളർത്തിയും കേരള പോലീസും രംഗത്ത്. ജനങ്ങളോട് ഒപ്പമുണ്ട് പോലീസ് എന്ന പരിപാടിയുടെ ഭാഗമായി ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ വാട്സ്ആപ്പ് നന്പറുകളിലേക്ക് വിളിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വീഡിയോ ചാറ്റ് നടത്തി. തൃശൂർ റേഞ്ച് ഡിഐജി എസ്. സുരേന്ദ്രൻ രാവിലെ 10.30 മുതൽ ഹോം ക്വാറന്റൈയിനിൽ ഉളളവരുമായി വീഡിയോ കോൾ നടത്തി സുഖവിവരങ്ങൾ അന്വേഷിച്ചു. മരുന്ന്, ഭക്ഷണം തുടങ്ങി എന്താവശ്യത്തിനും വിളിപ്പാടകലെ കേരള പോലീസ് സഹായത്തിനുണ്ടെന്ന കാര്യം അദ്ദേഹം ക്വാറന്റൈനിൽ ഉള്ളവരെ ഓർമിപ്പിച്ചു. തൃശൂർ റേഞ്ചിനു കീഴിൽ 47000 ത്തിലധികം പേർ ഹോം ക്വാറന്റൈനിൽ കഴിയുന്നതായാണ് കണക്കുകൾ. വരും ദിവസങ്ങളിൽ ഇവരോടൊപ്പവും ഉന്നത പോലീസ് ഉദ്യോഗസ്ഥർ വീഡിയോ ചാറ്റ് നടത്തും. പോലീസ് നേരിട്ട് ഹോം ക്വാറന്റൈനിൽ ഉള്ളവരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും…
Read Moreഈ ലോക്ക്ഡൗണ്‍ കാലം കൃഷിക്കൊപ്പമായാലോ…? ലോക്ക്ഡൗണ്‍ കാലം അക്വാപോണിക്സ് കൃഷിയുമായി പുലികൾ…
സ്വന്തം ലേഖകൻ തൃശൂർ: ഈ ലോക്ക്ഡൗണ്‍ കാലം കൃഷിക്കൊപ്പമായാലോ…പുറത്തിറങ്ങി കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യമായതിനാൽ കൃഷി വീടിന്റെ മട്ടുപ്പാവിലാക്കാമെന്ന പ്രഖ്യാപനവുമായി അക്വാപോണിക്സ് കൃഷിയിലേക്കിറങ്ങുന്നതു പുലികളാ ണ്. അയ്യന്തോൾ ദേശം പുലിക്കളി സംഘമാണ് അക്വാപോണിക്സ് കൃഷിരീതിയെ ഈ ലോക്ക്ഡൗണ്‍ കാലത്ത് കൂടുതൽ പ്രചരിപ്പിക്കാൻ ചുവടുവെയ് ക്കുന്നത്. പുറത്തിറങ്ങാൻ പറ്റാത്തതുകൊണ്ട് വാട്സാപ്പും ഫേസ് ബുക്കും വഴിയാണ് അക്വാപോണിക്സ് കൃഷിയെക്കുറിച്ച് അയ്യന്തോൾ ദേശം പുലിക്കളി സംഘം വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്. പുലിക്കളി സംഘാടകസമിതി അംഗവും ബാങ്ക് ഉദ്യോഗസ്ഥനുമായ രജീഷ് നെടുന്പിള്ളിയാണ് ഈ ആശയത്തിനു ചുക്കാൻപിടിക്കുന്നത്. സ്വന്തം വീടിന്റെ മട്ടുപ്പാവിൽ രണ്ടുവർഷമായി രജീഷ് അക്വാപോണിക്സ് കൃഷി നടത്തി വിജയം കണ്ടപ്പോഴാണ് ആറു മാസം മുന്‍പ് പുലിക്കളി സംഘം ഇതേറ്റെടുത്ത് കൂടുതൽ വീടുകളിലെത്തിക്കാൻ തീരുമാനിച്ചത്. പതിനഞ്ചോളം വീടുകളിൽ ഇതു നടപ്പാക്കിക്കഴിഞ്ഞു. ലോക്ക്ഡൗണും നിയന്ത്രണങ്ങളുമൊക്കെ കാരണം പച്ചക്കറി കിട്ടാനില്ലാത്ത സാഹചര്യമുണ്ടായാൽ അതിനെ നേരിടാൻ കൂടുതൽ വീടുകളിലേക്കും…
Read Moreകളിയും ചിരിയുമില്ലാതെ കളിവീട്! ഇങ്ങനെയൊരു അവധിക്കാലം ഇതാദ്യം; ജവഹർബാലഭവനിൽ അവധിക്കാലം ആഘോഷിക്കാൻ കുട്ടികളെത്തിയില്ല
സ്വന്തം ലേഖകന്‍ തൃശൂര്‍: കളിവീടുറങ്ങിക്കിത്തന്നെ കിടക്കുന്നു… കളിവാക്കുകളുമില്ല… ഇങ്ങനെ ഒരു അവധിക്കാലം ഒരുപക്ഷേ ഇതാദ്യം. തൃശൂരില്‍ മധ്യവേനലവധിക്കാലത്ത് കുട്ടിക്കുറുമ്പുകള്‍ നിറയുന്ന ജവഹര്ബാലഭവന്റെ കളിമുറ്റം ഇന്ന് ഒരു കുഞ്ഞുകാല്‍പാദം പോലും പതിയാതെ വെറുതെ കിടക്കുന്നു. സാധാരണയായി തിക്കും തിരക്കുമുള്ള ബാലഭവന്റെ കളിമുറ്റം ശൂന്യം. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകളെല്ലാം നേരത്തെയടച്ചെങ്കിലും കുട്ടികള്‍ക്ക് അവധിക്കാലത്തിന്റെ ഫീലും മൂഡും വന്നിട്ടില്ല. കാരണം വീട്ടില്‍നിന്ന് കുട്ടികളെ പുറത്തേക്ക് വിടാന്‍ രക്ഷിതാക്കള്‍ സമ്മതിക്കുന്നില്ല. അതുകൊണ്ടുതന്നെ വീടിനകത്തുള്ള കളികള്‍ മാത്രമാണ് കുട്ടിപ്പടയ്ക്കിപ്പോള് ആശ്വാസം. അവധിക്കാലത്ത് തൃശൂരില്‍ നടത്താറുള്ള പല അവധിക്കാല ക്യാമ്പുകളും കോവിഡ് മൂലം ഇത്തവണയില്ല. കരാട്ടേ, ടെന്നിസ്, ഡാന്‍സ് ക്ലാസുകള്‍, സ്കെയ്റ്റിംഗ് തുടങ്ങി വൈവിധ്യമാര്‍ന്ന നിരവധി ക്ലാസുകള്‍ വെക്കേഷന് സമയത്ത് നടത്താറുള്ളതെല്ലാം ഇക്കുറി വേണ്ടെന്നു വച്ചിരിക്കുകയാണ്. ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോള്‍ ക്ലാസുകള്‍ തുടങ്ങുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടുമില്ല. ഫ്ളാറ്റുകളില്‍ കുട്ടികളെ കൂട്ടമായി കളിക്കാന്‍ വിടുന്നതും നിര്‍ത്തിവച്ചിരിക്കുകയാണ്.…
Read Moreവള്ളിവട്ടത്തെ വിദ്യാർഥികൾ ഒരുക്കി മാപ്പ് അറിയാൻ ആപ്പ്! കൊറോണ സമൂഹത്തിലേക്കു പടരാതിരിക്കാൻ അശ്രാന്ത പരിശ്രമത്തിലാണ് ഒരു കൂട്ടം വിദ്യാർഥികൾ…
വള്ളിവട്ടം: കൊറോണയെന്ന മഹാമാരി വ്യക്തികളിൽ നിന്ന് സമൂഹത്തിലേക്കു പടരാതിരിക്കാൻ അശ്രാന്ത പരിശ്രമത്തിലാണ് ഒരു കൂട്ടം വിദ്യാർഥികൾ. കൊറോണ ബാധിച്ച രോഗി അധികൃതർ അറിയാതെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ടാൽ അവരുടെ സഞ്ചാരപാത കണ്ടെത്തി അവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്ന മൊബൈൽ ആപ്പ് തയാറാക്കിയിരിക്കുകയാണ് വള്ളിവട്ടം എൻജിനീയറിംഗ് കോളജ്. ഏകാന്തവാസത്തിലോ, സഞ്ചാരപാതയിലോ ഉള്ള വ്യക്തിയുടെ മൊബൈലിൽ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്താൽ വ്യക്തി നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ടാലോ, മറ്റു വ്യക്തികളുമായി സന്പർക്കത്തിൽ ഏർപ്പെട്ടാലോ, സഞ്ചാരപാത ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നിരീക്ഷണകേന്ദ്രത്തിനു ലഭിക്കും. രോഗലക്ഷണങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിനായുള്ള ചാറ്റ് ബോട്ട്, ആശുപത്രി സന്ദർശനം കൂടാതെ ഡോക്ടറുമായി ആശയവിനിമയം നടത്തുവാനുള്ള സൗകര്യം എന്നിവ ഈ മൊബൈൽ ആപ്പിന്റെ പ്രത്യേകതയാണ്.
Read Moreഅതിഥി തൊഴിലാളികൾക്കു സഹായം; ഈ ചാലക്കുടിക്കാരൻ തിരക്കിലാണ്…
ചാലക്കുടി: ജീവൻ രക്ഷാവേദി ഇ.ജി. ഗോപാലകൃഷ്ണൻ തിരക്കിലാണ്. വർഷങ്ങളായി ചാലക്കുടിയിൽ അപകടരംഗങ്ങളിൽ ഓടിയെത്തി പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാൻ ആശുപത്രിയിലേക്ക് എത്തിച്ചിരുന്ന ഗോപാലകൃഷ്ണൻ കൊറോണക്കാലത്ത് സജീവമായി പ്രവർത്തിക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് അവരുടെ രീതിയിലുള്ള ഭക്ഷണമൊരുക്കാൻ ആവശ്യമായ സാധനങ്ങൾ ഗോപാലകൃഷ്ണൻ എത്തിച്ചു കൊടുത്തു കൊണ്ടിരിക്കയാണ്. ചാലക്കുടി സതേൺ കോളജിനു സമീപം താമസിക്കുന്ന 30ഓളം ഇതര സംസ്ഥാന തൊഴിലാളികളെയാണ് ഗോപാലകൃഷ്ണൻ സഹായിച്ചുകൊണ്ടിരിക്കുന്നത്. വാർഡ് കൗൺസിലർ കെ.എം. ഹരിനാരായണനും ഇദേഹത്തിന്റെ സഹായത്തിനുണ്ട്. ആശുപത്രിയിൽ പോകാൻ വാഹനം ലഭിക്കാതെ വരുന്നവർ ഗോപാലകൃഷ്ണന്റെ സഹായം തേടുന്നുണ്ട്. ഗോപാലകൃഷ്ണന്റെ ബലോറ വാഹനം എപ്പോഴും ഇതിനു റെഡിയാണ്. ഇതിൽ കയറാൻ പറ്റിയില്ലെങ്കിൽ ആംബുലൻസ് വിളിച്ചു കൊടുക്കും. 1996ൽ അപകടരംഗങ്ങളിൽ സഹായിക്കാൻ ഫയർഫോഴ്സോ ഇന്നത്തെ പോലെ സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്താണ് ഇ.ജി. ഗോപാലകൃഷ്ണൻ ജീവൻ രക്ഷാവേദി രൂപീകരിച്ച് അപകടരംഗങ്ങളിൽ രക്ഷകനായി എത്തിയിരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുന്‍പ് മിന്നൽ…
Read Moreഒന്നു വിളിച്ചാൽ അവശ്യസാധനങ്ങൾ തൃശൂരില്‍ വീട്ടിലെത്തും! മറ്റ് വിവരങ്ങളും ഫോണ്‍നമ്പരുകളും ഇങ്ങനെ…
തൃശൂർ: കോവിഡ് 19 ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങൾക്ക് അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാനുള്ള സംവിധാനം ഒരുക്കിയതായി മേയർ അജിത ജയരാജൻ അറിയിച്ചു. കോർപറേഷൻ പരിധിയിലെ സൂപ്പർ മാർക്കറ്റുകൾ, നീതി സ്റ്റോറുകൾ, സഹകരണ സംഘങ്ങൾ എന്നിവരുടെ യോഗം വിളിച്ചു. ഇതിന്റെ ഭാഗമായി കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്ക് സൂപ്പർമാർക്കറ്റ്, ഒല്ലൂർ പനംകുറ്റിച്ചിറ സർവീസ് സഹകരണ ബാങ്ക് സൂപ്പർ മാർക്കറ്റ് എന്നിവ സാധനങ്ങൾ അവരുടെ ഫോണ്‍ നന്പറിൽ വിളിച്ച് ആവശ്യപ്പെട്ടാൽ വീടുകളിൽ എത്തിച്ചുനല്‍കാമെന്ന് അറിയിച്ചതായി മേയർ പറഞ്ഞു. ഇതോടൊപ്പം മരുന്നുകൾ ആവശ്യമുള്ളവർക്കു മൂസ്പെറ്റ് നീതി മെഡിക്കൽസ്, കുട്ടനെല്ലൂർ നീതി മെഡിക്കൽസ്, വിൽവട്ടം നീതി മെഡിക്കൽസ് എന്നിവരും വീടുകളിൽ എത്തിച്ചു കൊടുക്കും. ഫോണ്‍ നന്പറുകൾ- കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്ക് സൂപ്പർമാർക്കറ്റ്- 9946332167, ഒല്ലൂർ പനംകുറ്റിച്ചിറ സർവീസ് സഹകരണ ബാങ്ക് സൂപ്പർമാർക്കറ്റ് – 8129888048, 0487 2357175. മൂസ്പെറ്റ് നീതി മെഡിക്കൽസ്-9895051856.…
Read Moreനാല്പതുകാരിക്കു കോവിഡ്, പകർന്നത് ഭർത്താവിൽനിന്ന്; തൃശൂരില്‍ ജില്ലയിൽ 20588 പേർ നിരീക്ഷണത്തിൽ
തൃശൂർ: ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചതു നാല്പതുവയസുകാരിക്ക്. ദുബായിൽനിന്നു വന്ന ഭർത്താവിൽനിന്നാണ് ഇവർക്കു രോഗം പകർന്നതെന്നു കണ്ടെത്തി. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവും ഐസൊലേഷൻ വാർഡിലാണ്. ഇവരുടെ ഏകമകൻ ചാലക്കുടി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇവരുൾപ്പെടെ ആറുപേരാണ് അസുഖം ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 20,588 ആണ്. 2753 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. വീടുകളിൽ 20,541 പേരും ആശുപത്രികളിൽ 47 പേരുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേരെ ഡിസ്ചാർജ് ചെയ്തു. ഇന്നലെ 25 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇതുവരെ 692 സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 655 സാന്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 37 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ശക്തൻ മാർക്കറ്റിൽ ചരക്കുവാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയും ഉൾപ്പെടെ 2175 പേരെ സ്ക്രീൻ ചെയ്തു. അഗതികളെ പാർപ്പിച്ച കേന്ദ്രങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ…
Read Moreവിഷുക്കണി ചടങ്ങാകും! ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്കു ദർശനമുണ്ടാകില്ല
ഗുരുവായൂർ: ക്ഷേത്രത്തിൽ ഇക്കുറി വിഷുക്കണി ചടങ്ങാകും. പതിവു പോലെ ഭക്തർക്കു ദർശനമുണ്ടാവില്ല. 14 ന് പുലർച്ചെ 2.30 മുതൽ അരമണിക്കൂറോളം സമയമാണ് വിഷുക്കണി. തലേദിവസം രാത്രി അത്താഴപൂജയ്ക്കുശേഷം കീഴ്ശാന്തി നന്പൂതിരിമാർ ചേർന്ന് ക്ഷേത്ര മുഖമണ്ഡപത്തിൽ കണി ഒരുക്കും. മേൽശാന്തി സുമേഷ് നന്പൂതിരി അദ്ദേഹത്തിന്റെ മുറിയിൽ കണികണ്ടതിനുശേഷം പുലർച്ചെ 2.15 ന് ക്ഷേത്ര മുഖമണ്ഡപത്തിലെ വിളക്കുകൾ തെളിയിക്കും. നാളികേര മുറിയിൽ നെയ് വിളക്ക് തെളിയിച്ചശേഷം 2.30 ന് മേൽശാന്തി ഗുരുവായൂരപ്പനെ കണികാണിക്കും. ക്ഷേത്രം ഉദ്യോഗസ്ഥർ, ക്ഷേത്രപ്രവർത്തിക്കാർ, ഭരണസമിതി അംഗങ്ങൾ എന്നിവർ മാത്രമാകും ഉണ്ടാവുക. ഉച്ചയ്ക്കു വിഷു നമസ്കാരവും പതിവുണ്ട്. ഇതും ചടങ്ങു മാത്രമായി നടത്തും. സാധാരണ വിഷുക്കണി ദർശനത്തിനു വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്. കണ്ണനെ കണികണ്ട് അനുഗ്രഹം നേടാൻ ആയിരങ്ങളാണ് എത്താറുള്ളത്. കുറെ വർഷങ്ങളായി വിഷു ദിവസം ലണ്ടനിലെ വ്യവസായി തെക്കുമുറി ഹരിദാസിന്റെ വകയായി സന്പൂർണ നെയ്വിളക്കോടു കൂടിയ…
Read Moreനെടുമ്പാശേരി വിമാനത്താവളത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ഇരുപതോളം ആരോഗ്യവകുപ്പ് ജീവനക്കാര്‍ ക്വാറന്റൈനില്‍
തൃശൂര്‍: നെടുമ്പാശേരിയില്‍ സേവനമനുഷ്ഠിച്ചിരുന്ന തൃശൂരിലെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ ക്വാറന്റൈനില്‍. ഇരുപതോളം ജീവനക്കാരാണ് നെടുമ്പാശേരിയില്‍ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ക്വാറന്റൈനിലേക്ക് മാറിയത്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശാനുസരണമാണ് ഇവര്‍ ക്വാറന്റൈനിലേക്ക് മാറിയത്. 23, 24 തിയതികളില്‍ വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
Read More