സ്നേഹത്തിന്‍റെ കരസ്പർശം..! കിണറ്റിലകപ്പെട്ട മയിലിനു തുണയായി നഗരസഭ കൗണ്‍സിലർ; പട്ടിയേയും ഉടമയേയും കിണറ്റിൽനിന്ന് കരയ്ക്കെത്തിച്ച് ഫയർഫോഴ്സ്

വടക്കാഞ്ചേരി: അവശനിലയിൽ പരിക്കുകളോടെ കിണറ്റിലകപ്പെട്ട മയിലിനു തുണയായി നഗരസഭ കൗണ്‍സിലർ.

തിരുത്തിപ്പറന്പ് സ്വദേശി മുത്തങ്ങപറന്പിൽ ചന്ദ്രന്‍റെ വീട്ടിലെ പാടത്തിനോടു ചേർന്നുള്ള കിണറ്റിൽ ഇന്നലെ രാവിലെ കണ്ടെത്തിയ മയിലിനെ വിവരമറിഞ്ഞെത്തിയ നഗരസഭ കൗണ്‍സിലർ പി.ആർ. അരവിന്ദാക്ഷനും സുഹൃത്ത് സിബി പാർളിക്കാടും ചേർന്നാണു രക്ഷപ്പെടുത്തിയത്.

കിണറ്റിൽ നിന്നും കരയ്ക്കെത്തിച്ച മയിലിനെ ഓട്ടുപാറ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പ്രാഥമിക ചികിത്സ നൽകിയശേഷം വനപാലകർക്കു കൈമാറി.

പട്ടിയേയും ഉടമയേയും കിണറ്റിൽനിന്ന് കരയ്ക്കെത്തിച്ച് ഫയർഫോഴ്സ്

വടക്കാഞ്ചേരി: കിണറ്റിൽ വീണ പട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ ഉടമ അവശനിലയിലായി. ഫയർഫോഴ്സത്തി രക്ഷപ്പെടുത്തി.

കരുവാൻകാട് മുട്ടിക്കൽ സ്വദേശി ശിവദാസന്‍റെ (52) ഉടമസ്ഥതയിലുള്ള കിണറ്റിലാണു സംഭവം നടന്നത്. വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണു പട്ടിയേയും ഉടമ ശിവദാസനെയും കരയ്ക്കെത്തിച്ചത്.

സ്റ്റേഷൻ ഓഫീസർ എ.എൽ. ലാസറിന്‍റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനാഗംങ്ങളാണു രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്.

Related posts

Leave a Comment