തൃശൂർ: ഒളരിക്കര അങ്കണവാടിയിലും മൂർഖൻ പാന്പ്. എൽത്തുരുത്ത് കോളജിനടുത്തുള്ള അങ്കണവാടിയിലാണ് വലിയ പാന്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കുട്ടികൾക്ക് ഉച്ചഭക്ഷണം തയാറാക്കി കൊടുക്കുന്നതിനിടെ ചുമരിനു സമീപത്തു ജീവനക്കാരി പാന്പിനെ കാണുകയായിരുന്നു. ഉടനെ കുട്ടികളെ അവിടെനിന്നും മാറ്റി. ഓടിക്കൂടിയ നാട്ടുകാർ പാന്പിനെ തെരഞ്ഞെങ്കിലും ആദ്യം കണ്ടെത്താൻ സാധിച്ചില്ല. മുകളിൽ കയറിക്കൂടിയ പാന്പിനെ വലയിൽ കുടുക്കി പിന്നീടു പിടികൂടി.
Read MoreCategory: Thrissur
വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ; സുഹൃത്തിന്റെ ബൈക്ക് തീവച്ചു നശിച്ചിതിന്റെ കാരണം പ്രതി സുമേഷ് പോലീസിനോട് പറഞ്ഞതിങ്ങനെ…
ചാവക്കാട്: തിരുവത്രയിൽ ബൈക്കുകൾക്ക് തീവച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. തിരുവത്ര ദീനദയാൽ നഗർ വാലിപറന്പിൽ സുമേഷിനെ(32)യാണ് അറസ്റ്റുചെയ്തത്. തിരുവത്ര കുമാർ എയുപി സ്കൂളിനു സമീപം കാഞ്ഞിരപ്പറന്പിൽ ജയപ്രകാശന്റെ ഉടമയിലുള്ള ബൈക്കുകൾ ഇന്നലെ പുലർച്ചെയാണ് കത്തിച്ചത്. തീ ആളിപ്പടർന്ന് ജനൽചില്ലുകൾ പൊട്ടിത്തെറിക്കുകയും തൊട്ടടുത്ത മുറയിലെ കട്ടിൽ ഭാഗികമായി കത്തുകയും ചെയ്തു. ജയപ്രകാശന്റെ മകൻ മുറിയിൽ ഉറങ്ങിയിരുന്ന അശ്വിൻ തീ ആളിപ്പടരുന്നത് കണ്ട് പുറത്തേക്ക് ഓടി. ബഹളം കേട്ടെത്തിയ അയൽവാസികളും മറ്റും ചേർന്നാണ് തീ അണച്ചത്. ബൈക്കുകൾക്ക് തീവച്ചതാണെന്ന പരാതിയെ തുടർന്ന് കുന്നംകുളം എസിപി ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ എസ്ഐമാരായ യു.കെ.ഷാജഹാൻ, പി.എം.കശ്യപൻ എന്നിവർ അന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റുചെയ്തത്. അശ്വിനും സുഹൃത്തും കഴിഞ്ഞദിവസം സംഘർഷമുണ്ടായി. ഈ വഴിക്ക് അന്വേഷണം നടക്കുന്നതിനിടയിൽ സ്ഥലത്തെത്തിയ പോലീസ് നായ ഹണി അറസ്റ്റിലായ യുവാവിന്റെ വീടുവരെ ഓടിയതും വിരലടയാളം ലഭിച്ചതും പ്രതിയെ പിടിക്കാൻ വേഗത്തിലാക്കി.…
Read Moreറോഡ് വെട്ടിപ്പൊളി തീരുന്നില്ല; കോർപറേഷൻ വാക്കു ലംഘിച്ചാൽ അറിയിക്കണമെന്ന് കോടതി
സ്വന്തം ലേഖകൻ തൃശൂർ: അമൃതം പദ്ധതിക്കു പൈപ്പു സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡുകൾ ജനുവരി 31 നകം ടാറിട്ടു ഗതാഗത യോഗ്യമാക്കുമെന്നു ഹൈക്കോടതിയിൽ നൽകിയ ഉറപ്പു പാലിക്കാതെ തൃശൂർ കോർപറേഷൻ. റോഡുകളുടെ പണി ജനുവരി 31 നകം തീർത്തില്ലെങ്കിൽ അറിയിക്കണമെന്നാണ് ഹൈക്കോടതി ജഡ്ജി അമിത് റവാൽ രണ്ടാഴ്ച മുന്‍പു പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. കോർപറേഷൻ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലമനുസരിച്ച് ഏതാനും റോഡുകൾ ടാറിട്ടെങ്കിലും കൂടുതൽ റോഡുകളിലേക്കു വെട്ടിപ്പൊളി വ്യാപിപ്പിച്ചിരിക്കുകയാണ്. അക്വാട്ടിക് കോംപ്ലക്സിനു മുന്നിലാണ് ഇപ്പോൾ റോഡു പൊളിക്കൽ തുടരുന്നത്. വെട്ടിപ്പൊളിച്ച റോഡുകളിൽ പൈപ്പു സ്ഥാപിച്ചിട്ടും ടാറിട്ടിട്ടില്ല. പൊളിച്ചുമൂടിയ റോഡിലൂടെ വാഹനങ്ങൾക്കു മാത്രമല്ല, കാൽനടക്കാർക്കുപോലും നടക്കാനാവാത്ത അവസ്ഥയാണ്. പോസ്റ്റോഫീസ് റോഡിൽ പൊളിച്ചു മൂടിയ റോഡിലെ ഇളകിയ മണ്ണിൽ ടാങ്കർ ലോറി താഴ്ന്ന സംഭവവും ഉണ്ടായി. മണ്ണും പൊടിയും പറന്നു റോഡിന് ഇരുവശത്തുമുള്ള വ്യാപാരശാലകൾ പൊടിക്കൂനകളായി മാറി. കടകളിലെ ചരക്കുകളിലെല്ലാം പൊടിനിറഞ്ഞ്…
Read Moreസർക്കാരിന്റെ കാർഷിക നയം; എല്ലാ വീടുകളിലും പച്ചക്കറി തൈകൾ നടണമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ
തൃശൂർ: എല്ലാ വീടുകളിലും പച്ചക്കറി തൈകളും ഫലവൃക്ഷ തൈകളും നട്ടുവളർത്തണമെന്നതാണ് സർക്കാരിന്റെ കാർഷിക നയമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. മുണ്ടശേരി ഹാളിൽ ജീവനിയുടെ ആഭിമുഖ്യത്തിൽ റസിഡന്റ് അസോസിയേഷനുകൾക്കും മാധ്യമ പ്രവർത്തകർക്കും പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. അടുത്ത വർഷം ഒരു കോടി തൈകൾ വിതരണം ചെയ്യും. ഈയിടെയായി എല്ലാ കുടുംബങ്ങളും പച്ചക്കറി, ഫലവൃക്ഷതൈകൾ നട്ടുവളർത്താൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. റസിഡന്റ് അസോസിയേഷനുകൾ എല്ലാ വീടുകളിലും പച്ചക്കറി തൈകൾ എത്തിക്കാനും കൃഷി രീതി അഭ്യസിപ്പിക്കാനും മുൻകൈയെടുക്കണം. കൃഷി വകുപ്പുദ്യോഗസ്ഥരുടെ എല്ലാ സഹായവും ഉണ്ടാകും. ചടങ്ങിൽ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സ്ണ്‍ ഷീബ ബാബു അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് കെ.രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സ് എം.എൽ.റോസി, കൗണ്‍സിലർ കെ.മഹേഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിമ്മി ജോസഫ്, പ്രസ്ക്ലബ്…
Read Moreആനകളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ 20നുള്ളിൽ പൂർത്തിയാക്കണമെന്ന്; തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ആരോഗ്യനില പരിശോധിക്കും
തൃശൂർ: ഉത്സവങ്ങളോടനുബന്ധിച്ച് ജില്ലയിലെ ആനകളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ഈ മാസം 20നുള്ളിൽ പൂർത്തിയാക്കണമെന്നു കളക്ടർ എസ്. ഷാനവാസ് നിർദേശം നൽകി. കളക്ടറുടെ ചേംബറിൽ ചേർന്ന നാട്ടാന പരിപാലന ചട്ടം ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഉത്സവങ്ങളിൽ എഴുന്നള്ളിപ്പിനു കൊണ്ടുപോകുന്ന ആനകളുടെ ഡാറ്റാബാങ്ക് കൃത്യമായി ഉടമകൾ സൂക്ഷിക്കണം. ആനകളെ എഴുന്നള്ളിപ്പിനു കൊണ്ടുവരുന്പോൾ ഒരാഴ്ചയിലെ ആനയുടെ സഞ്ചാര രജിസ്റ്റർ പാപ്പാന്മാർ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കണം. നിലവിലുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾ പരിശോധിച്ച് സർട്ടിഫൈ ചെയ്യാൻ സംസ്ഥാനതലത്തിൽ കമ്മിറ്റി രൂപീകരിക്കുന്നതിന് ജില്ലയിലെ മന്ത്രിമാരുമായി സംസാരിക്കുമെന്നും കളക്ടർ പറഞ്ഞു. രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ ആനകളെ എഴുന്നള്ളിക്കുന്നതിൽ കർശനമായ വിലക്കുണ്ടെന്നും ആനകളെ നിരയായി നിർത്തുന്പോൾ മൂന്നുമീറ്റർ അകലം നിർബന്ധമായും പാലിക്കണമെന്നും കൂടുതൽ സംരക്ഷണത്തിനായി ബാരിക്കേഡുകൾ ഉപയോഗിക്കണമെന്നും തീരുമാനമായി. ചൂടു കൂടുതലുള്ള സാഹചര്യങ്ങളിൽ ആനകളുടെ കാലുകൾ ചൂടാകാതിരിക്കാൻ പന്തൽ, നനച്ച ചാക്കുകൾ വിരിക്കൽ…
Read Moreപൂച്ചെണ്ടിനു പകരം പുസ്തകങ്ങള്‍; തൃശൂരിന് വീണ്ടുമൊരു ഗിന്നസ് റിക്കാർഡ്; ടി.എന്‍. പ്രതാപന് എംപിക്കു കെപിഎസ്ടിഎ സമ്മേളന വേദിയില്‍ ലഭിച്ചതു 10000 പുസ്തകങ്ങള്‍
തൃശൂര്‍: പൂച്ചെണ്ടുകള്ക്കുപകരം അതിഥിക്കു പുസ്തകങ്ങള്‍ നല്കി ചരിത്രത്തില്‍ ഇടംപിടിച്ച് കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്(കെപിഎസ്ടിഎ) സംസ്ഥാന സമ്മേളന വേദി. പൊതുചടങ്ങുകളില്‍ പൂച്ചെണ്ടിനുപകരം പുസ്തകം മതിയെന്ന ടി.എന്‍. പ്രതാപന് എംപിയുടെ ആശയത്തിന് അധ്യാപകര്‍ പിന്തുണ നല്കിയപ്പോള് അതു തൃശൂരിൽ മറ്റൊരു ഗിന്നസ് റിക്കാര്ഡിലേക്കുകൂടി വഴിതുറന്നു. ഏറ്റവുമധികം പുസ്തകങ്ങള്‍ ഒരു വേദിയില്‍ കൈമാറുകയെന്ന ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡാണ് പിറന്നത്. പതിനായിരം പുസ്തകങ്ങളാണ് അധ്യാപകര്‍ എംപിക്കു സമ്മാനിച്ചത്. കാസര്‍ഗോഡ് ചെറുവത്തൂര്‍ ജിഎല്‍പി സ്കൂള്‍ അധ്യാപിക ജി.കെ. ഗിരിജ ആദ്യ പുസ്തകം എംപിക്കു കൈമാറി. മഹാത്മാഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണപരീക്ഷണങ്ങളായിരുന്നു ആദ്യ പുസ്തകം. ശാസ്ത്രവും കുട്ടിക്കഥകളും കവിതകളും ചരിത്രപുസ്തകങ്ങളുമെല്ലാം അതിഥിക്കു സമ്മാനമായി എത്തി. യൂണിവേഴ്സല്‍ റിക്കാര്‍ഡ്സ് ഫോറം പ്രതിനിധികളായ സുനില്‍ ജോസഫ്, സത്താര്‍ ആദൂര്‍, ലിജോ ജോര്‍ജ് എന്നിവര്‍ റിക്കാര്‍ഡ് വിലയിരുത്താനെത്തിയിരുന്നു. സമ്മാനമായി കിട്ടിയ പുസ്തകങ്ങള്‍ ജില്ലയിലെ ഏറ്റവും മികച്ച സ്കൂള്‍-…
Read Moreകാറിലിരുന്ന യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസ്; 25 വയസിൽ താഴെയുള്ള 5 യുവാക്കൾ പിടിയിൽ
ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ ഹൈവേയ്ക്ക് അരികിലുള്ള ബാർ ഹോട്ടലിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിലുണ്ടായിരുന്ന യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ പോട്ട ശാസ്താംകുന്ന് സ്വദേശികളായ ഒാളാപ്പിള്ളി കാർത്തിക് (23), ഒാളാപ്പിള്ളി ഋതിക് (20), മാരാത്ത് റിജു (25), ചാലക്കുടി തൃക്കാശേരി അജയ് (23), പോത്ത് വാഴക്കുന്ന് ബദ്സദേം ഡാനീയൽ (24) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം രാത്രിയിൽ ഹൈവേയ്ക്ക് അരികിലുള്ള ബാറിനുമുന്നിൽ കാർ നിർത്തി കാറിലുണ്ടായിരുന്ന യുവതിയുടെ ഭർത്താവും സഹോദരനും ബാറിലേക്ക് പോയ സമയത്ത് ഏതാനും യുവാക്കൾ വന്ന് യുവതിയെ കാറിൽനിന്നും ഇറക്കിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ബാറിൽനിന്നും തിരിച്ചുവന്ന ഭർത്താവും സഹോദരനും ഇതു തടയാൻ ശ്രമിച്ചപ്പോൾ ഇവരെ ആക്രമിച്ചു. യുവതി ചാലക്കുടി പോലീസിൽ പരാതി നൽകിയതിനെതുടർന്നാണ് യുവാക്കളെ അറസ്റ്റുചെയ്തത്.
Read Moreതൈക്കാട് ഫാസിൽ വധക്കേസ്; ഏഴ് വർഷങ്ങൾക്ക് ശേഷം വിചാരണ ആരംഭിച്ചു
തൃശൂർ: ഡിവൈഎഫ്ഐ പ്രവർത്തകനായ തൈക്കാട് വില്ലേജ് ബ്രഹ്മകുളം പുതുവീട്ടിൽ സലീമിന്റെ മകൻ ഫാസിലിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തൃശൂർ അഡീഷണൽ സെഷൻസ് കോടതിയിൽ ആരംഭിച്ചു. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. ഭാരതിയാണ് വാദം കേൾക്കുന്നത്. കുറ്റപത്രം പ്രതികളെ കോടതി വായിച്ചുകേൾപ്പിച്ചു. പ്രതികൾ കുറ്റം നിഷേധിച്ചതിനെത്തുടർന്ന് തെളിവെടുപ്പിനു ഹാജരാകാനാവശ്യപ്പെട്ടു സാക്ഷികൾക്കു സമൻസയയ്ക്കാൻ കോടതി ഉത്തരവായി. 2013 നവംബർ നാലിനു വൈകീട്ട് ആറരയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫാസിലും സുഹൃത്തും ജോലികഴിഞ്ഞ് മോട്ടോർ സൈക്കിളിൽ പോകുന്പോൾ പ്രതികൾ പിൻതുടർന്ന് ഇരുന്പുപൈപ്പും വാളും ഉപയോഗിച്ച് അടിച്ചും വെട്ടിയും കൊലപ്പെടുത്തിയെന്നാണു കേസ്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഡിനി ലക്ഷ്മണ് എന്നിവരാണ് ഹാജരാകുന്നത്.
Read Moreജ്വല്ലറികള്‍ ജാഗ്രതൈ, ഇവനെ സൂക്ഷിക്കുക! തന്ത്രപൂര്‍വം സ്വര്‍ണം തട്ടുന്ന വിരുതന് എത്തിയിട്ടുണ്ട്; കോഴിക്കോട്ടുകാരൻ റാഹിൽ ഹമീദിന്റെ തട്ടിപ്പുകളെക്കുറിച്ച് ജ്വല്ലറിക്കാർ വിവരിക്കുന്നതിങ്ങനെ….
സ്വന്തം ലേഖകന്‍ തൃശൂര്‍: ജ്വല്ലറികളിൽ നിന്ന് സ്വര്‍ണനാണയങ്ങളും വജ്രാഭരണങ്ങളും അതിവിദഗ്ധമായി തട്ടിയെടുക്കുന്ന വിരുതന് കേരളമൊട്ടാകെ കറങ്ങി തട്ടിപ്പ് തുടരുന്നു. ഇയാളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് സമൂഹമാധ്യമങ്ങളില്‍ നല്കി കേരളത്തിലെ ജ്വല്ലറിക്കാര് രംഗത്ത്. ആലപ്പുഴ, കോഴിക്കാട്, തൃശൂര്‍, അങ്കമാലി എന്നിവിടങ്ങളിലുള്ള പ്രമുഖ ജ്വല്ലറികളില്‍ പ്രമുഖ കമ്പനികളുടെ പേരു പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്. കോഴിക്കോട് പയ്യോളി സ്വദേശിയായ റാഹിൽ ഹമീദാണ് തട്ടിപ്പ് നടത്തുന്നതെന്ന് കേസ് അന്വേഷിക്കുന്ന പോലീസ് പറഞ്ഞു. തട്ടിപ്പിന്റെ രീതി ഇങ്ങനെ: നഗരങ്ങളിലെ പ്രമുഖ ഹോട്ടലുകളില്‍നിന്ന് ഇയാള്‍ ജ്വല്ലറികളിലേക്ക് ഫോണ്‍ വിളിക്കും. പ്രമുഖ കമ്പനിയുടെ മാനേജരാണെന്നും മറ്റും പറഞ്ഞാണ് വിളിക്കുക. തങ്ങളുടെ കമ്പനിയുടെ ഒരു പരിപാടി ഹോട്ടലില്‍ നടക്കുന്നുണ്ടെന്നും അടിയന്തരമായി അഞ്ച് സ്വര്‍ണ നാണയങ്ങള്‍ വേണമെന്നും എന്തു വിലവരുമെന്നും ചോദിക്കും. വിലയറിഞ്ഞു കഴിഞ്ഞാല്‍ അത് ഹോട്ടലില്‍ എത്തിക്കാന്‍ സാധിക്കുമോ പണം ഇവിടെ വരുമ്പോള്‍ തരാമെന്നും പറയും. ജ്വല്ലറിക്കാര് ജീവനക്കാരുടെ…
Read Moreബാറിൽ നിന്ന് പിടിച്ചെടുത്ത പഴകിയ മദ്യം കിണറിന് സമീപം പൊട്ടിച്ച് ഒഴിച്ചു; 2000 ലിറ്ററോളം വരുന്ന മദ്യം താഴ്ന്നെത്തിയത് സമീപത്തെ കിണറ്റിലും; വെള്ളംകുടിമുട്ടിച്ച എക്സൈസിന് കിട്ടിയ എട്ടിന്റെ പണിയിങ്ങനെ…
ചാലക്കുടി: കെഎസ്ആർടിസി റോഡിൽ ബാർ ഹോട്ടലിലെ കാലാവധി തീർന്ന മദ്യകുപ്പികൾ പൊട്ടിച്ച് കിണറിനു സമീപം കുഴികുഴിച്ച് മദ്യം ഒഴുക്കി കളഞ്ഞതിനെ തുടർന്ന് മലിനമായ കിണർ എക്സൈസ് അധികൃതർ വറ്റിച്ചു. കിണറിലെ വെള്ളത്തിന് മദ്യത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നാണ് കിണർ വറ്റിച്ചത്. ഹോട്ടലിനു സമീപം ഫ്ളാറ്റിൽ താമസിക്കുന്ന 18ഓളം കുടുംബങ്ങൾ ഉപയോഗിക്കുന്ന കിണറിനു സമീപമാണ് വിദേശമദ്യം ഒഴുക്കിയത്. പരിസരത്തെ കിണറുകളിലെ വെള്ളത്തിനും മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഫ്ളാറ്റിൽ താമസിക്കുന്നവർക്ക് എക്സൈസ് ടാങ്കറിൽ വെള്ളം എത്തിച്ചു കൊടുത്തു കൊണ്ടിരിക്കയാണ്. പുതിയ വാട്ടർ കണക്ഷൻ എടുത്തു കൊടുക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ബാർ ഹോട്ടലിൽ നിന്നാണ് കഴിഞ്ഞദിവസം കാലാവധി തീർന്ന 2000 ലിറ്ററോളം വിദേശ മദ്യകുപ്പികൾ പൊട്ടിച്ച് നശിപ്പിച്ച് ഒഴുക്കിയത്. മാളിയേക്കൽ ജോഷിയുടെ കിണറിലാണ് മദ്യം ഒഴുകി എത്തിയത്. നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. എക്സൈസ് അധികൃതരുടെ അനാസ്ഥക്കെതിരെ ജില്ലാ…
Read More