ഗുരുവായൂര്‍: വിധികര്‍ത്താക്കളെച്ചൊല്ലി തര്‍ക്കം. വേദിയില്‍ കുത്തിയിരുന്നു മത്സരാര്‍ഥികളുടെ പ്രതിഷേധം. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും പോലീസും നേരിട്ട് ഇടപെട്ടതിനെതുടര്‍ന്ന് വേദിയില്‍ മത്സരം പൂര്‍ത്തിയാക്കി. പരാതികള്‍ക്കു പൂര്‍ണ പരിഹാരമാകാത്തതിനെ തുടര്‍ന്ന് കോടതിയില്‍ കാണാമെന്ന മറുപടിയുമായി രക്ഷിതാക്കളുടെയും മത്സരാര്ഥികളുടെയും മടങ്ങിപ്പോക്ക്. ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ നാടോടിനൃത്ത മത്സര ഫലത്തച്ചൊല്ലിയായിരുന്നു ബഹളം. പതിനഞ്ചോളം മത്സരാര്‍ഥികളാണ് പങ്കെടുത്തത്. ഇതില്‍ നാലുപേരാണ് മത്സരശേഷം വേദിക്കു മുന്നില്‍ കുത്തിയിരുന്നത്. കളിവട്ടങ്ങള് തെറ്റിച്ച കുട്ടിക്കാണ് സമ്മാനം നല്‍കിയതെന്നു ഇവര്‍ പറയുന്നുണ്ടായിരുന്നു. വീഡിയോ റിക്കാര്‍ഡിംഗ് നോക്കി വിധി പുനര്‍നിര്‍ണയം നടത്തണമെന്നും കുട്ടികള്‍ ആവശ്യപ്പെട്ടു. ഇതിനിടെ രക്ഷിതാക്കളും മറ്റുള്ളവരും വിധികര്‍ത്താക്കളുമായി വാക്കുതര്‍ക്കമായി. ഒടുവില്‍ പോലീസെത്തി ഡിഡിഇയുടെ അടുത്തേക്കു കുട്ടികളെ എത്തിക്കുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ നിയമാനുസൃതമായ എല്ലാം ചെയ്യാമെന്ന ഉറപ്പും അധികൃതര്‍ കുട്ടികള്‍ക്കു നല്കി. നാടോടിനൃത്ത മത്സരത്തിന് ഇന്നലെ കാണികളുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഇതിനിടെയുണ്ടായ മത്സരാര്‍ഥികളുടെ കുത്തിയിരുപ്പുസമരം മേളയിലെ കല്ലുകടിയുമായി.
Read MoreCategory: Thrissur
അച്ഛനെ കൊന്ന കേസിൽ ഒടുവിൽ അമ്മയും പോലീസ് പിടിയിൽ; മക്കളെ ഉപേക്ഷിച്ച് പോയതിന് ഷാലിക്കെതിരേയും കേസെടുത്തു
ചാലക്കുടി; കൊന്നക്കുഴിയിൽ കുന്നമ്മൽ ബാബുവിന്റെ കൊലപാതക കേസിൽ അറസ്റ്റിലായ ഭാര്യ ഷാലിയുടെ പേരിൽ മക്കളെ ഉപേക്ഷിച്ചതിന് ജൂവനൽ ആക്ട് പ്രകാരം പോലീസ് കേസെടുത്തു. ബാബുവിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ ഷാലി നാലുമക്കളെ ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം പോയതിനാണ് കേസെടുത്തത്. ‘ ബൈക്ക് മോഷണകേസിൽ പിടിയിലായ ബാബുവിന്റെ മകൻ ബാലുവാണ് ചോദ്യം ചെയ്യലിൽ അച്ഛൻ തന്റെ അടിയേറ്റാണ് മരിച്ചതെന്ന മൊഴിയിലാണ് ബാബുവിന്റെ കൊലപാതകം തെളിഞ്ഞത്. അമ്മയുടെ ആവശ്യപ്രകാരമാണ് കൊലപാതകം മറച്ചുവച്ചതെന്നും ബാലു മൊഴി നൽകിയിരുന്നു. ഇതേതുടർന്നാണ് ഭാര്യ ഷാലിയും കേസിൽ പ്രതിയായത്. ഭാര്യ ഷാലിയും ബാബുവിനെ കസേരകൊണ്ട് അടിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.
Read Moreപുന്ന നൗഷാദ് കൊലക്കേസ്; അന്വേഷണം സിബിഐക്കു വിടണമെന്നു കോണ്‍ഗ്രസ്
തൃശൂർ: തീവ്രവാദ ബന്ധമുള്ള പുന്ന നൗഷാദ് കൊലപാതക കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിടാൻ സർക്കാർ തയാറാകണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റി രംഗത്ത്. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളെ സഹായിക്കുന്നതിനായി ഇതരചുമതലകൾ നൽകി അന്വേഷണ സംഘത്തെ മുഴുവൻ മാറ്റി കേസ് അട്ടിമറിക്കുകയാണ്. കേസിൽ ശേഷിക്കുന്ന പ്രതികളെയോ, ഇവർക്കു സംരക്ഷണം നൽകിയവരെയോ, കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളോ കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഹൈക്കോടതി മുന്‍പാകെ പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള നിയമനടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താക് അലി, ഡിഡിസി അംഗം ഇർഷാദ് കെ. ചേറ്റുവ, നൗഷാദിന്റെ സഹോദരൻ കമറുദീൻ എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കുന്ന പോലീസ് നീക്കത്തിൽ പ്രതിഷേധിച്ച് 27നു ചാവക്കാട് സ്റ്റേഷനിലേക്കു പ്രതിഷേധ മാർച്ച് നടത്തുമെന്നും അറിയിച്ചു.
Read Moreതൃശൂർക്കാർ പ്ലാസ്റ്റിക് കവറുകൾ വിട്ടേേേ…. കേരളപ്പിറവി ദിനത്തിൽ തൃശൂർ കോർപറേഷൻ നടപ്പാക്കിയപ്ലാസ്റ്റിക് നിരോധനം വിജയം
സ്വന്തം ലേഖകൻ തൃശൂർ: കേരളപ്പിറവി ദിനത്തിൽ തൃശൂർ കോർപറേഷൻ നടപ്പാക്കിയപ്ലാസ്റ്റിക് നിരോധനം വിജയം കാണുന്നു. എന്തിനും ഏതിനും പ്ലാസ്റ്റിക് കവറുകളെ ആശ്രയിച്ചിരുന്ന തൃശൂർക്കാർ പതിയെപ്പതിയെ ആ ശീലത്തിൽ നിന്നും വഴിമാറുന്ന കാഴ്ചയാണുള്ളത്. കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്പോൾ കിട്ടിയിരുന്ന പ്ലാസ്റ്റിക് കവറുകൾ കിട്ടാതായതോടെ കടകളിൽ പോകുന്പോൾ കൈയിൽ സഞ്ചി കരുതുന്ന ശീലത്തിലേക്ക് തൃശൂർ നഗരവാസികൾ തിരിച്ചെത്തിത്തുടങ്ങിയിരിക്കുന്നു. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ സൃഷ്ടിക്കുന്ന ഗുരുതരമായ പരിസ്ഥിതി പ്രശ്നവും കവറുകളിൽ മാലിന്യം നിറച്ച് തള്ളുന്നതുമൊക്കെ ഇല്ലാതാക്കുകയെന്ന ലക്ഷ്യ്ത്തോടെയാണ് തൃശൂർ കോർപറേഷൻ നവംബർ ഒന്നുമുതൽ അന്‍പത് മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയത്. കോർപറേഷൻ അധികൃതരെ പോലും അന്പരപ്പിക്കുന്ന തരത്തിലാണ് പ്ലാസ്റ്റിക് നിരോധനത്തോട് തൃശൂർക്കാർ സഹകരിക്കുന്നത്. ഒരു മാസം തികയുന്പോഴേക്കും പുതിയ ശീലത്തിലേക്ക് തൃശൂർക്കാർ മാറി പൊരുത്തപ്പെട്ടുവെന്നത് കേരളത്തിന് തന്നെ മാതൃകയാകുന്നതാണ്. നഗരവാസികൾ പറയുന്നു തുടക്കത്തിൽ ഇത് വലിയ ബുദ്ധിമുട്ടുകൾ നഗരവാസികൾക്കുണ്ടാക്കിയെങ്കിലും…
Read Moreഇരിങ്ങാലക്കുടയിലെ വീട്ടമ്മയുടെ കൊലപാതകം; കേസന്വേഷണം എങ്ങുമെത്തിയില്ല
ഇരിങ്ങാലക്കുട: ഈസ്റ്റ് കോന്പാറയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കൂനൻ വീട്ടിൽ പോൾസൻ ഭാര്യ ആനീസിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം ഒരാഴ്ച പിന്നിടുന്പോഴും അന്വേഷണകർ ഇരുട്ടിൽതപ്പുന്നു.കൊലപാതകം നടത്തിയത് പ്രഫഷണൽ സംഘമോ, ഒറ്റയ്ക്കുള്ള അന്യസംസ്ഥാന തൊഴിലാളികളോ എന്ന് പോലീസ് ഇപ്പോഴും തീർച്ചപ്പെടുത്തിയിട്ടില്ല. തെളിവുകൾ ഒന്നും തന്നെ അവശേഷിക്കാതെയാണ് കൃത്യം നടത്തിയിരിക്കുന്നത്. കൊലയാളി വിരലടയാളം പതിയാതിരിക്കുവാൻ അതീവ ജാഗ്രത പാലിച്ചിരുന്നുവെന്നാണ് കരുതുന്നത്. തെളിവുകളുടെ അഭാവമാണ് ഇതിന് തടസമായി നിൽക്കുന്നത്. പ്രതികൾക്കായുള്ള അന്വേഷണം കൊലക്കുപയോഗിച്ചതായി കരുതുന്ന കത്തി കേന്ദ്രീകരിച്ചും നടക്കുന്നുണ്ട്. ഈ കത്തി ഇരിങ്ങാലക്കുട മാർക്കറ്റിലെ മാംസവ്യാപാര കടയിൽ ഉപയോഗിച്ചിരുന്നതാണെന്നാണ് പോലീസ് കരുതുന്നത്. ഏത് കടയിലെ കത്തിയാണെന്നുള്ളത് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ കത്തിയുമായി ബന്ധപ്പെട്ട യാതൊരു വിവരവും പോലീസ് പുറത്തു വിട്ടിട്ടില്ല. ഈ കത്തി എവിടെ നിന്നാണ് ലഭിച്ചതെന്നു പോലും പോലീസ് വ്യക്തമാക്കുന്നില്ല. ഇത്തരം കാര്യങ്ങൾ പുറത്തായാൽ പ്രതിക്ക് രക്ഷപ്പെടുവാൻ എളുപ്പമാകുമെന്നതിനാലും കേസന്വേഷണത്തെ…
Read Moreചാലക്കുടി അടിപ്പാത നിർമാണം ; മന്ത്രി വിളിച്ച യോഗത്തിൽ കുടിശിക നല്കാൻ തീരുമാനം; കുതിരാനിലെ ഒരു തുരങ്കം പൂർത്തിയാക്കാൻ നടപടി
ചാലക്കുടി: ദേശീയപാതയിൽ കോടതി ജംഗ്ഷനിൽ അടിപ്പാതയുടെ നിർമാണം സ്തംഭിക്കാൻ കാരണം നാഷണൽ ഹൈവേ അഥോറിറ്റി കരാർ കന്പനി ചെയ്ത പ്രവൃത്തികളുടെ തുക നൽകാത്തതാണെന്നും സബ് കോണ്‍ട്രാക്ടർമാർക്കു ചെയ്ത പ്രവൃത്തിയുടെ തുക നല്കുന്നതിനു നടപടി സ്വീകരിക്കാനും മന്ത്രി ജി. സുധാകരൻ വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയായി. റിവൈസ്ഡ് എസ്റ്റിമേറ്റിന് അനുമതി ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. കുതിരാനിൽ ഒരു തുരങ്കമെങ്കിലും നിർമാണം പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇതിനായി എൻഎച്ച്എഐ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനുമായി നവംബർ 26 ന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. പുതുക്കാട് ഫ്ലൈഓവർ നിർമാണം ആരംഭിക്കുന്നതിനാവശ്യമായ നടപടികളും സ്വീകരിക്കും. ഡ്രയ്നേജ് അടക്കമുള്ള അനുബന്ധ നിർമാണപ്രവർത്തനങ്ങൾ നടത്താനും യോഗത്തിൽ നിർദേശം നൽകി. പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ്, കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ, ഗവ. ചീഫ് വിപ്പ് കെ.രാജൻ എംഎൽഎ, ബി.ഡി.ദേവസി എംഎൽഎ, പ്രിൻസിപ്പൽ സെക്രട്ടറി (പൊതുമരാമത്ത് വകുപ്പ്) രാജേഷ്കുമാർ സിംഗ്, എൻഎച്ച്എഐ…
Read Moreഅന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടക വാഹനങ്ങളുടെ എണ്ണം കൂടി; കുതിരാനിൽ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷം
വടക്കഞ്ചേരി: ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ഇന്ന് രാവിലെ കുതിരാനിലൂടെയുള്ള വാഹന ഗതാഗതം വീണ്ടും സ്തംഭിച്ചു. ഇന്നലെ അർധരാത്രിയോടെ ആരംഭിച്ച കുരുക്ക് പത്ത് മണിക്കൂർ നീണ്ടു. കുതിരാൻ റോഡിൽ പലയിടത്തായി ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ കേടുവന്ന് നിന്നതും കുരുക്കിനിടയിലൂടെ ചില വാഹനങ്ങൾ കുത്തി കയറിയതുമാണ് കുരുക്ക് രൂക്ഷമാക്കിയത്. കുതിരാനിൽ വാഹനങ്ങൾ കുടുങ്ങിയതോടെ തൃശൂർ-പാലക്കാട് റൂട്ടിൽ ഇന്ന് രാവിലെ ബസ് സർവീസ് ഭാഗികമായിരുന്നു. ബസുകളെല്ലാം വടക്കഞ്ചേരി-പാലക്കാട് റൂട്ടിൽ മാത്രമാക്കി സർവ്വീസ് വെട്ടിക്കുറച്ചു. തൃശൂരിൽ നിന്നുള്ള ബസുകൾ പട്ടിക്കാട്, ചുവന്ന മണ്ണ് ഭാഗത്തും കുടുങ്ങി കിടന്നു. അധ്യാപകരും വിദ്യാർഥികളും മറ്റു യാത്രക്കാരുമെല്ലാം വഴിയിൽപ്പെട്ടു. ഹൈവേ പോലീസും പീച്ചി പോലീസും കുതിരാനിലെ ജനകീയ പ്രതിഷേധ കൂട്ടായ്മ പ്രവർത്തകരും മറ്റു യാത്രക്കാരുമെല്ലാം ഏറെ പണിപ്പെട്ടാണ് കുരുക്കിന് പരിഹാരം കണ്ടത്. വാഹനങ്ങൾ ഇഴഞ്ഞു നീങ്ങി രണ്ടും മൂന്നും മണിക്കൂർ എടുത്താണ് മൂന്ന് കിലോമീറ്റർ ഭാഗം കടന്നു…
Read Moreമുടിക്കോട് ആറുവരിപാതയിലെ കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്
പട്ടിക്കാട്: ആറുവരി പാതയിൽ പൈപ്പിട്ടതിനുശേഷം മൂടാതെ കിടക്കുന്ന വൻ കുഴിയിലേക്ക് ബിഎംഡബ്ല്യൂ ബൈക്ക് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെ ഒന്‍പതിന് മുടിക്കോട് അന്പലത്തിനുമുന്പിലുള്ള റോഡിലെ കുഴിയിലാണ് അപകടം. തൃശൂർ വടക്കാഞ്ചേരി സ്വദേശി അലക്സിനാണ്(29)പരിക്കേറ്റത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും ഒപ്പം മറ്റു ബൈക്കുകളിലുണ്ടായിരുന്ന കൂട്ടുകാരും ചേർന്നാണ് യുവാവിനെ കുഴിയിൽ നിന്ന കയറ്റി ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ചത്. മൂന്നു ബൈക്കുകളിലായി പാന്പാടി നെഹ്റു കോളജിൽ നടക്കുന്ന മോട്ടോ എക്സ്പോയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു മൂന്നംഗ സംഘം. മൂന്നു ബൈക്കുകളിലായാണ് ഇവർ പോയിരുന്നത്. മൂന്നു ബൈക്കുകളുടെയും നടുവിലാണ് അലക്സ് സഞ്ചരിച്ചിരുന്നത്. വേഗത അധികമുണ്ടായിരുന്നില്ല. ലോറിയുടെ പിന്നിലായതിനാൽ കുഴി കാണാനായില്ല. ലോറി തിരിച്ചപ്പോൾ ബൈക്ക് നേരെ എടുക്കുകയായിരുന്നു. അപ്പോഴാണ് നേരെ കുഴിയിലേക്ക് വീണത്. റോഡിന്റെ അടിയിലൂടെ പൈപ്പിട്ടതിനുശേഷം മൂടാതെ കിടക്കുന്ന കുഴിയിലേക്കാണ് ബൈക്ക് വീണത്. കുഴിയുടെ ചുറ്റും ഭാഗികമായാണ് അടച്ചു…
Read Moreഗുരുവായൂർ സർവ”കലാ’ ശാലയിലേക്ക് സ്വാഗതം;ഗുരുപവനപുരിയിൽ കൗമാരകലയുടെ ഉത്സവം തുടങ്ങി
ഗുരുവായൂർ: ഏകാദശി ആഘോഷങ്ങളുടെ ലഹരിയിലാറാടി നിൽക്കുന്നഗുരുപവനപുരിയിലെ ഗുരുവായൂർ സർവകലാശാലയിൽ കൗമാരകലയുടെ ഉത്സവം തുടങ്ങി. തൃശൂർ റവന്യൂജില്ല കലോത്സവം ഗുരുവായൂരിലെ വിവിധ വേദികളിലായി തുടങ്ങി.ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സാന്പിളാണ് ഗുരുപവനപുരിയിൽ കൊടിയേറിയിരിക്കുന്നത്. സ്റ്റേജിതര ഇനങ്ങളും സ്റ്റേജിനങ്ങളുമായി ആദ്യ ദിനം 28 വേദികളിലായാണ് മത്സരങ്ങൾ നടക്കുക.19 മുതൽ 22 വരെയാണ് കലോത്സവം. നാലു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ മൊത്തം 275 ഓളം ഇനങ്ങളുണ്ട്. സംസ്കൃതംഅറബി കലോത്സവങ്ങൾ ഉൾപ്പെടുത്തിയാണിത്. യു.പി.1325, ഹൈസ്കൂൾ 2450, ഹയർ സെക്കൻഡറി 2350 എന്നിങ്ങനെ 6125 കുട്ടികളാണ് മാറ്റുരയ്ക്കുന്നത്. ഇതോടൊപ്പം അപ്പീലിലൂടെ വരുന്നവരും കൂടിയാകുന്പോൾ 6500 ലേറെ പേർ മത്സരിക്കാനുണ്ടാകും. 12 ഉപജില്ലകളിൽ നിന്നുള്ള കുട്ടികളാണ് ഉണ്ടാകുക. അപ്പീലുകൾ ഇപ്പോൾത്തന്നെ ധാരാളമായി എത്തിക്കഴിഞ്ഞു.ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ, ചാവക്കാട് ഗവ.ഹൈസ്കൂൾ, ഗുരുവായൂർ ജി.യു.പി, മമ്മിയൂർ എൽ.എഫ് ഗേൾസ് ഹയർ സെക്കണ്ടറി, മമ്മിയൂർ എൽ.എഫ്…
Read Moreബ്രസീൽ എംബസിയുടെ വിരുന്നിനു വിളമ്പാൻ തൃശൂരിൽ നിന്ന് ചക്ക
തൃശൂർ: അറുപതു കിലോ ചക്ക തരാമോയെന്ന് എംബസി ഓഫ് ബ്രസീൽ. തരാമല്ലോയെന്നു വർഗീസ് തരകൻ. നാളെ (ചൊവ്വാഴ്ച) ബ്രസീൽ റിപ്പബ്ലിക് ദിനമാണ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിപ്പ് ഒരുക്കുന്ന വിരുന്നിനൊടുവിൽ വിളന്പുന്ന പ്രധാന ഇനമായ ബ്രസീലിയൻ ഡെസർട്ട് തയാറാക്കാനാണ് എംബസി ഇത്രയും ചക്ക അന്വേഷിച്ചത്. ചക്ക കിട്ടാത്ത കാലത്ത് ഡൽഹിയിലെ ബ്രസീൽ എംബസിയിലെ ഉദ്യോഗസ്ഥർ ഇന്ത്യ മുഴുവൻ അന്വേഷിച്ചു വലഞ്ഞതാണ്. ഒടുവിൽ സാമൂഹ്യ മാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും വാർത്താതാരമായ വർഗീസ് തരകന്റെ കുറുമാൽ കുന്നിലെ ആയുർജാക്ക് ഫാമിനെക്കുറിച്ച് അവർ മനസിലാക്കി. 365 ദിവസവും ചക്ക വിളയുന്ന ഫാമിൽനിന്ന് ചക്ക കിട്ടുമോയെന്ന് ആരാഞ്ഞുകൊണ്ട് ഫോണ്‍ സന്ദേശമാണ് ആദ്യം ലഭിച്ചത്. പിറകേ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ബ്രെണോ ഹെർമൻ ഒപ്പുവച്ച കത്തും വന്നു. അവരുടെ അഭ്യർഥന അനുസരിച്ച് പഴുക്കാറായ ചക്ക വിളവെടുത്ത് പായ്ക്കു ചെയ്ത് എയർ കാർഗോ വഴിയാണ് അയച്ചുകൊടുത്തത്. ബ്രസീലിൽ ചക്ക വിശിഷ്ട…
Read More