സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: ഒന്നുകിൽ ആൻജിയോപ്ലാസ്റ്റി, അല്ലെങ്കിലൊരു ബൈപാസ് സർജറി..അങ്ങിനെയെന്തെങ്കിലും ചെയ്താലേ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിലെ കത്താത്ത തെരുവുവിളക്കുകൾ അസുഖം മാറി സുഖപ്പെടുകയുള്ളു.കെ.എസ്.ഇ.ബി അധികൃതർക്ക് മെഡിക്കൽ കോളജിലേക്കുള്ള വഴി തന്നെ മറന്ന മട്ടാണ്. മാസങ്ങളായി തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന് പരാതിപ്പെട്ടിട്ടു പോലും അവർ ഈ വഴിക്ക് വരുന്നില്ല. തെരുവുവിളക്കുകൾ കത്താത്തതിൽ ഏറെ സന്തോഷിക്കുന്ന കൂട്ടർ ഇവിടെ അഴിഞ്ഞാടുന്ന സാമൂഹ്യവിരുദ്ധരാണ്. ഇരുട്ടിലാണ്ടു കിടക്കുന്ന അത്യാഹിത വിഭാഗത്തിനരികിലൂടെ രാത്രിയിൽ പോകുന്ന സ്ത്രീകൾ എന്ത് അത്യാഹിതമാണ് സംഭവിക്കുകയെന്ന പേടിയോടെയാണ് ഇതുവഴി താണ്ടുന്നത്. കഴിഞ്ഞ ദിവസം ഒരാളെ തലക്കടിച്ച് കൊലപ്പെടുത്തിയത് മെഡിക്കൽ കോളജിലെ കാന്പസിന്റെ ഇരുട്ടുനിറഞ്ഞ ഭാഗത്താണ്. സാമൂഹ്യവിരുദ്ധർക്ക് സ്വൈരമായി മദ്യപിക്കാനുള്ള ഇടം കൂടിയാണിപ്പോൾ ഇരുണ്ട ഭൂഖണ്ഡമെന്ന് കളിയാക്കി വിളിക്കുന്ന ഇവിടം. അത്യാഹിത വിഭാഗത്തിൽ രാത്രിയെത്തുന്നവർക്ക് ലാബ് പരിശോധനകൾക്ക് പുറത്തുള്ള ലാബിലേക്ക് പോകേണ്ടി വരുന്നത് ഇരുട്ടു നിറഞ്ഞ ഈ വഴിയിലൂടെയാണ്. ലാബുകളും…
Read MoreCategory: Thrissur
നെല്ല് സംഭരണം; ഓണ്‍ലൈൻ രജിസ്ട്രേഷൻ 23 വരെ നീട്ടി; ലക്ഷ്യം 270 കോടി
തൃശൂർ: കർഷകരിൽനിന്ന് പരമാവധി നെല്ല് സംഭരിക്കാൻ ലക്ഷ്യമിട്ട് സപ്ലൈകോ ആരംഭിച്ച നെല്ല് സംഭരണത്തിന്റെ ഓണ്‍ലൈൻ രജിസ്ട്രേഷൻ തീയതി നീട്ടി. 23 വരെയാണ് പുതുക്കിയ തീയതി. 15ന് അവസാനിക്കേണ്ടിയിരുന്ന രജിസ്ട്രേഷൻ കർഷകർക്ക് കൂടുതൽ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് നീട്ടിയത്. 270 കോടി രൂപ മൂല്യമുള്ള ഒരു ലക്ഷം ടണ്‍ നെല്ല് സംഭരിക്കുകയാണ് സപ്ലൈകോയുടെ ലക്ഷ്യം. ജനുവരിയിൽ കൊയ്ത്ത് പ്രതീക്ഷിക്കുന്ന കർഷകർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. അവർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ശേഷം കൊയ്യാനുളളവർക്കായി ജനുവരി ആദ്യവാരം സൈറ്റ് വീണ്ടും പ്രവർത്തനക്ഷമമാക്കും. ജില്ലയിൽ 5942 പേരാണ് ഇതുവരെ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തിയത്. 1004 ടണ്‍ നെല്ല് സംഭരിച്ചുകഴിഞ്ഞു. 2.7 കോടി രൂപയാണ് ഇതിന്റെ മൂല്യം. 38,000 പേർ ആകെ രജിസ്റ്റർ ചെയ്യുമെന്നാണ് പ്രതീക്ഷ. 2020 ജൂണ്‍ 30 വരെയാണ് സംഭരണം നടക്കുക. ജില്ലയിൽ 41 മില്ലുകളാണ് സംഭരണ രംഗത്തുള്ളത്.…
Read Moreകുതിരാൻ തുരങ്ക നിർമ്മാണം;കോണ്‍ഗ്രസ് സമരം 22ന്; ഫോറസ്റ്റ് ഓഫീസിനുമുന്പിൽ ധർണ
പട്ടിക്കാട്: കുതിരാനിൽ തുരങ്കത്തിന്റെ നിർമാണം പൂർത്തീകരിക്കാൻ സാധിക്കാത്തതിന്റെ കാരണം സംസ്ഥാന വനം വകുപ്പ് ആവശ്യമായ വനഭൂമി വിട്ടുകൊടുക്കാത്തതാണ് കാരണമെന്ന് തെളിഞ്ഞതായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. തുരങ്കത്തിന്റെ നിർമാണം മുഴുവൻ പൂർത്തിയാക്കാൻ വനഭൂമി വിട്ടുകിട്ടുന്നതിനായി അപേക്ഷ കൊടുത്തിട്ട് മാസങ്ങളായിട്ടും വനം വകുപ്പ് ഇതുവരെ നടപടിയെടുത്തിട്ടില്ല. നിർമാണം പൂർത്തിയാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭരണകക്ഷിയും ചീഫ് വിപ്പായ ഒല്ലൂർ മണ്ഡലം എംഎൽഎ കെ.രാജനടക്കം സമരം നടത്തി ജനങ്ങളെ വഞ്ചിക്കുകയാണ് ഇതുവരെ ചെയ്തിരുന്നതെന്ന കോണ്‍ഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ നടപടിയെടുത്തിരുന്നെങ്കിൽ ഒരു വർഷം മുന്‍പു തന്നെ തുരങ്കം തുറന്നു കൊടുക്കാൻ സാധിക്കുമായിരുന്നു. എംപിമാരായ ടി.എൻ.പ്രതാപനും രമ്യ ഹരിദാസും പ്രത്യേക താൽപര്യമെടുത്ത് കേന്ദ്ര നേതാക്കളെ കണ്ടും ഉദ്യോഗസ്ഥരെ കണ്ടും തുക അനുവദിപ്പിച്ചാണ് കുതിരാനിൽ ടാറിംഗ് നടത്തിയതു തന്നെ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അന്ന് എംഎൽഎ ആയിരുന്ന എം.പി.വിൻസന്റ് ഇടപെട്ട് 19 കോടി രൂപ…
Read Moreസിഗ്നലിനു രാത്രി വിശ്രമം വേണോ? അപകടങ്ങളിൽ ഒന്നാമതെത്താൻ മത്സരിച്ച് പുതുക്കാട്; രണ്ട് വർഷത്തിനിടെ ഇവിടെ പൊലിഞ്ഞത് 26 ജീവനുകൾ
പുതുക്കാട്: മണ്ണുത്തി – ഇടപ്പിള്ളി ദേശീയപാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾക്കു ഇടം നൽകി പുതുക്കാട് ജംഗ്ഷൻ ഒന്നാംസ്ഥാനത്തേക്ക്. മേൽപ്പാലവും അടിപ്പാതയും സ്വപ്നം കണ്ട പുതുക്കാട്ടുകാർക്ക് ഇപ്പോഴുള്ള സിഗ്നൽ ഡെയ്ഞ്ചർ സ്വപ്നമായി മാറുകയാണ്. ഇന്നലെ രണ്ട് റിട്ട. അധ്യാപകരുടെ മരണത്തിനിടയാക്കിയതുൾപ്പടെ നിരവധി അപകടങ്ങളും മരണങ്ങളുമാണ് പുതുക്കാട് സിഗ്നൽ ജംക്ഷനിൽ ഉണ്ടായിട്ടുള്ളത്. രണ്ട് വർഷത്തിനിടെ 26 പേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. നൂറിലേറെ പേർക്ക് പരിക്കേറ്റു. രാത്രികാലങ്ങളിൽ സിഗ്നൽ പ്രവർത്തിക്കാത്തതാണ് അപകടങ്ങൾക്ക് ഒരു പരിധിവരെ കാരണം. രാത്രി 10.30 മുതൽ രാവിലെ 6.30 വരെയാണ് ഓട്ടോമാറ്റിക് സംവിധാനത്തിൽ സിഗ്നൽ ഓഫ് ചെയ്തിടുന്നത്. ഈ സമയങ്ങളിൽ ദേശീയപാതയിലൂടെയുള്ള വാഹനങ്ങളെ ശ്രദ്ധിക്കാതെ കടക്കുന്ന ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരുമാണ് അപകടത്തിനിരയാകുന്നത്. സിഗ്നൽ പ്രവർത്തിച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ ഇന്നലെ അധ്യാപകർ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെടില്ലായിരുന്നു. നാല് റോഡുകൾ എത്തിനിൽക്കുന്ന പുതുക്കാട് സെന്ററിൽ ഏത് സമയത്തും പ്രവർത്തിക്കുന്ന സിഗ്നൽ…
Read Moreഇന്ത്യയുടെ നാളെ ക്ലാസ്മുറികളിലെന്ന് കര്‍ദിനാള്‍ മാര്‍ ഡോ. ഓസ്വാള്‍ ഗ്രേഷ്യസ്
തൃശൂര്‍: ഇന്ത്യയുടെ നാളെ ക്ലാസ് മുറികളിലാണെന്നും രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ ഉതകുന്നവരെ വാര്ത്തെടുക്കുന്നവയാകണം വിദ്യാലയങ്ങളെന്നും സിബിസിഐ പ്രസിഡന്റും മുംബൈ ആര്‍ച്ചു ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ഡോ. ഓസ്വാള്‍ ഗ്രേഷ്യസ്. സെന്റ്് തോമസ് കോളജ് ശതാബ്ദി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍. പൂര്‍വികരുടെ വിദ്യാഭ്യാസ കാഴ്ച്ചപ്പാടും അഭിനിവേശവുമാണ് സെന്റ് തോമസ് കോളജിനെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. അക്കാദമിക് മികവിനു പുറമെ മികച്ച പൗരനെ വാര്‍ത്തെടുക്കുക എന്ന ദൗത്യവും ഇവിടെ നിര്‍വഹിക്കപ്പെടുന്നുണ്ട്. പഠനത്തിലൂടെ സത്യത്തെ തിരിച്ചറിഞ്ഞ് അത് മികവുറ്റ രീതിയില്‍ സമൂഹത്തില്‍ പ്രയോഗിക്കാന്‍ പ്രാപ്തരാക്കുന്നതിലൂടെ മികച്ച സന്ദേശമാണ് വിദ്യാലയം ലോകത്തിനു സമ്മാനിക്കുന്നത്. ഇത്തരം വിദ്യാലയങ്ങള്‍ തുടങ്ങുന്ന കാലഘട്ടങ്ങളിലെ സാമൂഹ്യ സാഹചര്യം വിലയിരുത്തുമ്പോഴാണ് നിലനില്‍പ്പിന്റെ മഹത്വം മനസിലാകുകയെന്നും പറഞ്ഞു. കോളജ് മാനേജര്‍ തൃശൂര്‍ രൂപത സഹായ മെത്രാന് മാര്‍ ടോണി നീലങ്കാവില്‍ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം…
Read Moreശക്തനിലെ സ്വപ്നപദ്ധതിയായ ആകാശപാതയ്ക്കു മന്ത്രി വി.എസ്. സുനിൽകുമാർ തറക്കല്ലിട്ടു
തൃശൂർ: സ്വപ്നപദ്ധതിയായ ശക്തൻനഗറിലെ ആകാശപാതയുടെ നിർമാണോദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. നഗരത്തിലെ തിരക്കേറിയ ഇടമായ ശക്തൻ നഗറിൽ വൃത്താകൃതിയിൽ 270 മീറ്റർ ചുറ്റളവിൽ മൂന്നു മീറ്റർ വീതിയിൽ റോഡ് നിരപ്പിൽ നിന്നു ആറു മീറ്റർ ഉയരത്തിലാണ് ആകാശപാത നിർമിക്കുന്നത്. പാതയുടെ എട്ട് കവാടങ്ങൾ വഴി രണ്ടു മീറ്റർ വീതിയുള്ള പടവുകളിലൂടെ കയറിയിപച്ചക്കറി മാർക്കറ്റ്, മത്സ്യമാംസ മാർക്കറ്റ്, ശക്തൻ സ്റ്റാൻഡ്, പട്ടാളം മാർക്കറ്റ്, സർക്കാർ പരിപാടികൾ ഉൾപ്പെടെ പൊതുപരിപാടികൾ നടക്കുന്ന ശക്തൻ കണ്വെൻഷൻ ഗ്രൗണ്ട്് എന്നിവിടങ്ങളിലേയ്ക്ക് ഇറങ്ങാനാകും . 1987ൽ മാസ്റ്റർ പ്ലാൻ തയാറാക്കിയെങ്കിലും ശക്തനിലെ സ്കൈവാക്ക് പദ്ധതി സ്വപ്നമായി അവശേഷിക്കുകയായിരുന്നു. ഇപ്പോൾ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 5.3 കോടി രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. മേയർ അജിത വിജയൻ, അമൃത് മിഷൻ ഡയറക്ടർ ആർ. ഗിരിജ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജോണ്‍ ഡാനിയേൽ,…
Read Moreതൊട്ടുപോകരുത്..! നീണ്ട സമരങ്ങൾക്കൊടുവിൽ കുതിരാൻ റോഡ് ടാർ ചെയ്തിന് പിന്നാലെ പവർഗ്രിഡിന്റെ വെട്ടിപ്പൊളി; വിലക്കി കോടതി
സ്വന്തം ലേഖകൻ തൃശൂർ: നിയമയുദ്ധങ്ങൾക്കും ജനകീയ സമരപോരാട്ടങ്ങൾക്കും ശേഷം രണ്ടുദിവസംമുന്പ് ടാറിട്ട കുതിരാൻ റോഡ് വെട്ടിപ്പൊളിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. ടാറിട്ടു പൂർത്തിയായതിനു പിറ്റേന്ന് പവർ ഗ്രിഡ് കോർപറേഷൻ ഭൂഗർഭലൈൻ വലിക്കാൻ റോഡ് വെട്ടിപ്പൊളിക്കാൻ ആരംഭിച്ചതായിരുന്നു. ഇതിനെതിരേ കോണ്‍ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജിയിലാണ് റോഡ് പൊളിക്കുന്നതു വിലക്കിയത്. ഒരു വർഷത്തിലേറെയായി തകർന്നും വലിയ കുഴികൾ നിറഞ്ഞും ഗതാഗതയോഗ്യമല്ലാതായ റോഡിൽ സ്വകാര്യ ബസുടമകൾ സർവീസ് നിർത്തിവച്ച് സമരം നടത്തിയിരുന്നു. രണ്ടാഴ്ച കോണ്‍ഗ്രസ് പ്രവർത്തകരും സത്യഗ്രഹ സമരം നടത്തിയതാണ്. ഏറെക്കാലത്തെ മുറവിളിക്കുശേഷം ഗതാഗത യോഗ്യമാക്കിയ റോഡ് പൊളിച്ച് ഭൂഗർഭലൈൻ സ്ഥാപിച്ചാൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടാകും. ശബരിമല തീർഥാടന സീസണ് ആരംഭിച്ചതോടെ വാഹനങ്ങളുടെ തിരക്ക് വർധിച്ചിട്ടുണ്ട്. റോഡ് ടാറിടുന്നതുവരെ അനങ്ങാതിരുന്ന പവർഗ്രിഡ് ടാറിട്ടു ഗതാഗത യോഗ്യമായതോടെയാണ് വെട്ടിപ്പൊളിക്കലുമായി രംഗത്തെത്തിയത്. കോടതിയുടെ അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിക്കരുതെന്നാണ് കോടതിയുടെ…
Read Moreകേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം തൃശൂരിൽ 30ന്; നല്ല ആനപാപ്പാന് ഡേവിസേട്ടൻ സ്മാരക ഗജമിത്ര പുരസ്കാരം നൽകും
സ്വന്തം ലേഖകൻ തൃശൂർ: കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ 13-ാം സംസ്ഥാന സമ്മേളനം 30ന് തൃശൂരിൽ നടക്കും. കൗസ്തുഭം ഓഡിറ്റോറിയത്തിലെ ഗജരാജൻ തിരുവന്പാടി ശിവസുന്ദർ നഗറിൽ നടക്കുന്ന സമ്മേളനം ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ബി.ഗണേഷ്കുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി വി.എസ്.സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. ടി.എൻ.പ്രതാപൻ എംപി, മേയർ അജിത വിജയൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. കേരളത്തിലെ ഏറ്റവും മുതിർന്ന ആനചികിത്സകർക്ക് നൽകുന്ന ഐരാവത ഭിഷഗ്വര ശ്രേഷ്ഠ പുരസ്കാരം ഡോ.കെ.സി.പണിക്കർക്ക് മന്ത്രി കടകംപിള്ളി സുരേന്ദ്രനും മാതംഗ ജീവതവര്യ പുരസ്കാരം ആവണപ്പറന്പ് മഹേശ്വരൻ നന്പൂതിരിപ്പാടിന് മന്ത്രി വി.എസ്.സുനിൽകുമാറും സമ്മാനിക്കും. കേരളത്തിലെ ഏറ്റവും നല്ല ആനപാപ്പാനുള്ള ഡേവിസേട്ടൻ സ്മാരക ഗജമിത്ര പുരസ്കാരം മണി എരിമയൂരിന് കെ.ബി.ഗണേഷ്കുമാർ എംഎൽഎ സമ്മാനിക്കും.ഗജരാജൻ ഗുരുവായൂർ കേശവന്റെ പാപ്പാൻ മൂക്കുതല നാരായണൻ നായരെ പത്മശ്രീ ഡോ.ടി.എ.സുന്ദർമേനോൻ ആദരിക്കും. ആനകളിൽ…
Read Moreനഗരത്തിന്റെ മുഖഛായ തന്നെ മാറ്റുന്ന കോർപറേഷൻ ബജറ്റിലെ പ്രഖ്യാപനങ്ങൾ സ്വപ്നം മാത്രമായി
തൃശൂർ: ഒരു വർഷം മുന്‍പ് കോർപറേഷൻ ബജറ്റിലെ പ്രഖ്യാപനങ്ങൾ വായിച്ച നഗരവാസികളുടെ സന്തോഷം പറഞ്ഞറിയിക്കാനായിരുന്നില്ല. അണ്ടർ പാസേജ്, ജംഗ്ഷനുകളിൽ ടൈൽസ് വിരിക്കൽ, പ്രധാന ജംഗ്ഷനുകളിൽ ഫ്ളൈഓവറുകൾ, എസ്കലേറ്ററുകൾ, മൾട്ടിലെവൽ പാർക്കിംഗ് അങ്ങനെ നിരവധി പ്രഖ്യാപനങ്ങളായിരുന്നു 2018ലെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്. ഈ പ്രഖ്യാപനങ്ങളിൽ പലതും 2019ലെ ബജറ്റിലും ആവർത്തിച്ചു. ഇതായിരുന്നു സ്വപ്ന പദ്ധതികളെന്ന് നഗരവാസികൾക്ക് ഇപ്പോഴാണ് മനസിലായത്. എല്ലാം ശരിയാകുമെന്ന വിശ്വാസം കൈവിടാതെ കാത്തിരിക്കയാണെന്നു മാത്രം. 2018ൽ നടത്തിയ ബജറ്റിലാണ് നഗരത്തിന്റെ മുഖഛായ തന്നെ മാറ്റുന്ന വാഗ്ദാനങ്ങൾ നൽകിയത്. ശക്തൻ നഗറിൽ ടൈൽസ് വിരിച്ചതുപോലെ അശ്വനി ജംഗ്ഷൻ, കിഴക്കേകോട്ട, പടിഞ്ഞാറേകോട്ട, പൂങ്കുന്നം, പാട്ടുരായ്ക്കൽ, കൂർക്കഞ്ചേരി എന്നീ ജംഗ്ഷനുകളിൽ ടൈൽസ് വിരിക്കും. വെളിയന്നൂർ ജംഗ്ഷൻ, പെരിങ്ങാവ്, കഐസ്ആർടിസി ഉൾപ്പെടെ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ അണ്ടർ പാസേജ്. പൂങ്കുന്നം, ഇക്കണ്ടവാര്യർ ജംഗ്ഷൻ, ഫാത്തിമ നഗർ ജംഗ്ഷൻ, അശ്വനി ജംഗ്ഷൻ, വിയ്യൂർ പെരിങ്ങാവ്,…
Read Moreമെഡിക്കൽ കോളജ് കാന്പസിലെ കൊലപാതകം ; കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്തി; പ്രതിയുടെ അറസ്റ്റ് ഉടൻ
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം നടന്ന അടിപിടിയിൽ കന്പിവടികൊണ്ട് തലയ്ക്കടിയേറ്റ് വൃദ്ധൻ മരിച്ച സംഭവത്തിലെ പ്രതിയുടെ അറസ്റ്റ് ഇന്നു വൈകീട്ടോടെ രേഖപ്പെടുത്തും. പുതൂർക്കര സ്വദേശി ബാലൻ(60) ആണ് മരിച്ചത്. മെഡിക്കൽ കോളജിലെ പുതിയ ട്രോമ കെയർ കെട്ടിടത്തിന്റെ കോണ്ട്രാകറുടെ കാവൽക്കാരനും ലോട്ടറി വിൽപന നടത്തുകയും ചെയ്യുന്നയാളാണ് പ്രതി. ഇയാളെ ഇന്നലെ തന്നെ പിടികൂടിയിരുന്നു. കൊലചെയ്യാൻ ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു. ഇന്നലെ രാത്രി 7.30ന് ട്രോമ കെയർ കെട്ടിടത്തിന്റെ പിൻവശത്ത പാർക്കിംഗ് സ്ഥലത്ത് വെച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയും പ്രതി ഇരുന്പ് കന്പി കൊണ്ട് ബാലന്റ തലയ്ക്കടിക്കുകയുമായിരുന്നുവത്രേ. നിലവിളി കേട്ട് ഓടിയെത്തിയ ആളുകൾ ഇയാളെ ഉടൻ അത്യാഹിത വിഭാഗത്തിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ബാലന്റെ ഭാര്യ മരിച്ചതിനെ തുടർന്ന് ബാലൻ നാട്ടിൽ പോകാതെ ആശുപത്രിയിലും ചുറ്റുവട്ടത്തുമായി സഹായി ആയും ആക്രി പെറുക്കിയും…
Read More