പ്രായാധിക്യം വിട്ടൊഴിഞ്ഞ്, എഴുന്നെള്ളിപ്പുകൾക്ക് അനുമതി കാത്ത്  ആരോഗ്യവാനായി ഗജരത്നം പത്മനാഭൻ

ഗുരുവായൂർ;എഴുന്നെള്ളിപ്പുകൾക്ക് അനുമതി ലഭിച്ചാൽ ഗജരത്നം പത്മനാഭൻ തലയെടുപ്പോടെ തിടന്പേറ്റാൻ തയ്യാർ. പൂർണ ആരോഗ്യവാനായി ആനക്കോട്ടയിൽ എഴുന്നെള്ളിപ്പുകൾക്ക് പോകാനാവാതെ അലസനായി നിൽക്കുകയാണിപ്പോൾ. ആരോഗ്യം നിലനിർത്താൻ പത്മനാഭനെ ആനക്കോട്ടയിൽ ദിവസവും നടത്തിക്കുന്നുണ്ട്.പ്രായാധിക്യം എന്ന കാരണം പറഞ്ഞ് വനംകവകുപ്പാണ് ആനയെ എഴുന്നെളളിപ്പുകളിൽ നിന്ന് വിലക്കിയത്.കേരളത്തിലുടനീളം ആരാധകരുള്ള പത്മനാഭൻ ഉത്സവങ്ങൾക്കും പൂരങ്ങൾക്കും ഏറെ പ്രിയങ്കരമാണ്. 2016ൽ പാലക്കാട് ഒലവക്കോട് അത്താണിപറന്പ് ചന്ദനക്കാവ് വേലകമ്മിറ്റി ഉത്സവത്തിന് ഒരു നേരത്തെ എഴുന്നെള്ളിപ്പിന് 2,22,227 രൂപക്കാണ് പത്മനാഭനെ ഏക്കത്തിനെടുത്തത്.ഇത്രയും ഏക്കത്തുക ലഭിക്കുന്ന ആനകൾ കേരളത്തിൽ വിരളം.ഗുരുവായൂരപ്പന്‍റെ പ്രിയ കൊന്പനായ പത്മനാഭനെ ദൈവീക പരിവേഷത്തോടെയാണ് കാണുന്നത്. ആനപ്രേമികളുടെ ഇഷ്ടതാരമായ പത്മനാഭനെ ദേവസ്വത്തിന്‍റെ നിബന്ധനകൾ പാലിച്ച് തൃശൂർ ജില്ലയിലെ ഉത്സവങ്ങൾക്കും പൂരത്തിനുമെങ്കിലും എഴുന്നെള്ളിപ്പുകൾക്ക് വിടണമെന്നാണ് ആനപ്രേമികളുടെ ആവശ്യം. ഇക്കാര്യമുന്നയിച്ച് ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ആനപ്രേമിസംഘം പ്രസിഡന്‍റ് കെ.പി.ഉദയൻ നിവേദനം നൽകിയിരുന്നു.

Read More

കുട്ടികളുടെ സുരക്ഷയ്ക്കു നിയമമുണ്ട്, എന്നാൽ സംരക്ഷണമില്ലെന്ന് ടി.എൻ. പ്രതാപൻ എംപി

തൃശൂർ: കുട്ടികളുടെ സുരക്ഷയ്ക്കു നിയമമുണ്ടെങ്കിലും സംരക്ഷണം ലഭിക്കുന്നില്ലെന്നു ടി.എൻ. പ്രതാപൻ എംപി. കുട്ടികളുടെ സുരക്ഷിതത്വം, ആരോഗ്യം തുടങ്ങിയവ സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചൈൽഡ് പ്രൊട്ടക്ട് ടീം തൃശൂർ ജില്ലാ സമ്മേളനം അയ്യന്തോളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ റഫീഖ് കടത്താമുറി അധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകൻ ഷാനു സമദ്, സിപിടി സംസ്ഥാന പ്രസിഡന്‍റ് സി.കെ. നാസർ, സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മളിക്കാൽ, വിനോദ് അണിമംഗലത്ത്, പ്രസന്ന സുരേന്ദ്രൻ, സജി കെ ഉസ്മാൻ, ഷാജി കോഴിക്കോട്, ഷൈനി കൊച്ചുദേവസി, സാബിക് കുന്നംകുളം തുടങ്ങിയവർ പ്രസംഗിച്ചു.

Read More

കത്തിനശിച്ചത് ജില്ലയിലെ തെരഞ്ഞെടുപ്പ് വിവരങ്ങൾ; ദുരൂഹതയുണ്ടെയെന്ന് പരിശോധിക്കും;  ഇലക്ഷൻ കമ്മീഷന് റിപ്പോർട്ട് നൽകും

സ്വന്തം ലേഖകൻ അയ്യന്തോൾ: ജില്ലയിലെ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പല രേഖകളും ഇന്നു പുലർച്ചെ കളക്ടറേറ്റിലെ ഇലക്ഷൻ വിഭാഗത്തിലുണ്ടായ അഗ്നിബാധയിൽ കത്തിനശിച്ചു. ഡിജിറ്റലൈസ് ചെയ്ത രേഖകളും വിവരങ്ങളും കംപ്യൂട്ടറുകളിൽ നിന്ന് വീണ്ടെടുക്കാനാകുമോ എന്ന പരിശോധന നടത്തും.ഇലക്ഷൻ സെല്ലിലെ അഗ്നിബാധ സംബന്ധിച്ച് ഇലക്ഷൻ കമ്മീഷന് വിശദമായ റിപ്പോർട്ട് നൽകും. അഗ്നിബാധയെ തുടർന്ന് കളക്ടറേറ്റിലെ വൈദ്യുതി ബന്ധം മുഴുവൻ വിച്ഛേദിച്ചിരിക്കുകയാണ്. ജില്ല കളക്ടർ എസ്.ഷാനവാസ്, റൂറൽ എസ്പി വിജയകുമാരൻ, എസിപിമാരായ വി.കെ.രാജു, എം.കെ.ഗോപാലകൃഷ്ണൻ, വെസ്റ്റ് സിഐ സലീഷ് ശങ്കരൻ എന്നിവർ സ്ഥലത്തെത്തിപരിശോധന നടത്തി.ഫോറൻസക് വിഭാഗവും വൈദ്യുതിവകുപ്പും ഫിംഗർ പ്രിന്‍റ് വിഭാഗവും പരിശോധന നടത്തി കൂടുതൽ തെളിവുകൾ ശേഖരിക്കും. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. സാന്പത്തിക നഷ്ടത്തിലുപരി പ്രധാനപ്പെട്ട വിവരശേഖരണങ്ങൾ നഷ്ടപ്പെട്ടത് കനത്ത നഷ്ടമാണ്. ഇവ വീണ്ടെടുക്കുന്നതു സംബന്ധിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. കളക്ടറേറ്റിലെ സ്റ്റാന്പ് വിഭാഗത്തിൽ ഡ്യൂട്ടിയുള്ള വിഷ്ണു എന്ന പോലീസുകാരൻ ഇന്നുപുലർച്ചെ…

Read More

തൃശൂർ കളക്ടറേറ്റിൽ തീപിടിത്തം; ഫയലുകളും, കംപ്യൂട്ടറുകളും കത്തിനശിച്ചു ; ഷോർട്ട് സർക്യൂട്ടാണെന്ന് സൂചന

തൃശൂർ: തൃശൂർ കളക്ടറേറ്റിൽ അഗ്നിബാധയിൽ നാശനഷ്ടം. ഇലക്ഷൻ സെല്ലിലാണ് ഇന്നു പുലർച്ചെ 2.40ഓടെതീപിടിത്തമുണ്ടായത്. തൃശൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സ് തീയണച്ചു. ഷോർട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. ഫയലുകൾ, കംപ്യൂട്ടറുകൾ, ഫോട്ടോസ്റ്റാറ്റ് മെഷിൻ എന്നിവ കത്തിനശിച്ചു. കളക്ടറേറ്റിൽ ഡ്യൂട്ടിക്കെത്തിയ പോലീസുകാരൻ വിഷ്ണുവാണ് കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ നിന്ന് തീ ഉയരുന്നത് കണ്ട് വിവരം തൃശൂർ ഫയർ സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് തൃശൂരിൽ നിന്ന് ഒരു യൂണിറ്റ് ഫയർ ഫോഴ്സ് ഉടൻ കളക്ടറേറ്റിലെത്തി. ഒന്നാം നിലയിൽ കനത്ത പുകയായിരുന്നു ആ സമയത്തുണ്ടായിരുന്നത്. ഓക്സിജൻ കുറവുള്ള അപകടമേഖലകളിൽ ധരിക്കുന്ന ഉപകരണമണിഞ്ഞാണ് ഫയർഫോഴ്സുകാർ അകത്തു കയറി തീയണച്ചത്. കംപ്യൂട്ടറിൽ നിന്നാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടായതെന്നാണ് സൂചന. പോലീസിന്‍റെയും മറ്റും വിശദമായ പരിശോധനയിലേ ഇക്കാര്യം സ്ഥിരീകരിക്കുകയുള്ളു. തീപിടിത്തത്തിൽ മുറിയിലെ ജനൽചില്ലുകളും തകർന്നിട്ടുണ്ട്. നാശനഷ്ടത്തിന്‍റെ തോത് കണക്കാക്കി വരുന്നതേയുള്ളു.

Read More

കഞ്ചാവുമായി എക്സൈസ് പിടികൂടിയ യുവാവ് കസ്റ്റഡിയിൽ മരിച്ചു; ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചിട്ട് പത്ത് മിനിറ്റ് കഴിഞ്ഞെന്ന് ഡോക്ടർമാർ; പ്രതിക്ക് അപസ്മാരം ഉണ്ടായതായി പോലീസ്

തൃശൂർ: കഞ്ചാവുമായി എക്സൈസ് പിടികൂടിയ യുവാവ് കസ്റ്റഡിയിൽ മരിച്ചു. മലപ്പുറം സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഇയാളെ മരണ ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് റിപ്പോർട്ട്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് ഉച്ചയ്ക്ക് 12ഓടെ രഞ്ജിത്തിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. വൈകിട്ട് അഞ്ചോടെയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിന് 10 മിനിറ്റ് മുൻപെങ്കിലും രഞ്ജിത്ത് മരണപ്പെട്ടിരുന്നുവെന്നാണ് അധികൃതർ അറിയിച്ചത്. കസ്റ്റഡിയിൽ എടുത്ത ശേഷം രഞ്ജിത്ത് അപസ്മാരത്തിന്‍റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്നും അതിനാലാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നുമാണ് എക്സൈസ് അധികൃതർ നൽകുന്ന വിശദീകരണം.

Read More

എഫ്.ആർ.വി എത്തിക്കഴിഞ്ഞു! വഴി ചെറുതായാലും ഇനി തീ കെടുത്താൻ ഇവനെത്തും

സ്വന്തം ലേഖകൻ തൃശൂർ: ചെറുതും ഇടുങ്ങിയതുമായ വഴിക്ക് ഫയർഫോഴ്സിന് കടന്നെത്താൻ പറ്റുന്നില്ലെന്ന പ്രശ്നം ഇനിയില്ല. ചെറിയ നിരത്തുകളിലേക്ക് അനുയോജ്യമായ ഫയർഫോഴ്സ് വാഹനം തൃശൂരിലെത്തി. ഫസ്റ്റ് റെസ്പോണ്‍സ് വെഹിക്കിൾ അഥവാ എഫ്.ആർ.വി എന്ന ചെറിയ ഫയർ എൻജിനാണ് അഗ്നിശമനസേനാംഗങ്ങൾക്ക് ദീർഘനാളത്തെ പ്രശ്നത്തിന് പരിഹാരമായി ലഭിച്ചിരിക്കുന്നത്. പലപ്പോഴും ഇടുങ്ങിയ വഴികളിലൂടെയും ചെറിയ കെട്ടിടങ്ങളിലേക്കുള്ള വഴിയിലൂടെയും തീപിടിത്തമുണ്ടാകുന്പോഴോ മറ്റെന്തെങ്കിലും അപകടമുണ്ടാകുന്പോഴോ രക്ഷാപ്രവർത്തനത്തിന് എത്തിച്ചേരാൻ സാധിക്കാറില്ല. എഫ്.ആർ.വി ആ പ്രശ്നത്തിനുള്ള പുതിയ പരിഹാരമാണ്. 400 ലിറ്റർ വെള്ളവും 50 ലിറ്റർ ഫോമും നിറയ്ക്കാൻ കഴിയുന്ന ടാങ്കാണ് വണ്ടിയിലുള്ളത്. ഇതോടൊപ്പം മരം മുറിക്കാനാവശ്യമായ ചെയിൻസോ, ലോഹങ്ങൾ മുറിക്കാനാവശ്യമായ ഹൈഡ്രോളിക് ഉപകരണങ്ങൾ എന്നിവയും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. വണ്ടിയുടെ ഫൽഗ് ഓഫ് തൃശൂർ ജില്ല ഫയർ ഓഫീസർ വി.കെ.ഋതീജ് നിർവഹിച്ചു.

Read More

മഹാത്മാവിന്‍റെ പാദസ്പർശം പതിഞ്ഞ സ്മരണയിൽ ശിവരാമപുരം കോളനി; തണലായ് ഗാന്ധി നട്ടുനനച്ച ആൽമരവും

കെ.കെ.അർജുനൻ തൃശൂർ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജൻമവാർഷികാഘോഷം രാജ്യമെങ്ങും കൊണ്ടാടുന്പോൾ ആ മഹാത്മാവിന്‍റെ പാദസ്പർശം പതിഞ്ഞ ഒളരി ശിവരാമപുരം കോളനിയിലും ഗാന്ധിസ്മൃതി നിറയുന്നു. മഹാത്മാഗാന്ധിയുടെ തൃശൂർ സന്ദർശനവേളയിലാണ് അദ്ദേഹം ശിവരാമപുരം കോളനിയിലെത്തിയത്. ഈ കോളനിയെ മാറ്റത്തിന്‍റെ പാതയിലേക്കും പുതിയ ജീവിത ശൈലികളിലേക്കും നയിക്കാൻ ഗാന്ധിജിയുടെ സന്ദർശനം കൊണ്ട് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ മഹാത്മാവിന്‍റെ നൂറ്റന്പതാം ജന്മവാർഷികം ഏറെ ആവേശത്തോടെയാണ് ഈ കോളനിക്കാർ ഹൃദയത്തിലേറ്റുന്നത്. ഇന്ത്യയിലുടനീളം പട്ടികജാതി വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി സഞ്ചരിക്കുന്നതിനിടയിലാണ് ഗാന്ധിജി ഒളരിക്കരയിലെ ശിവരാമപുരം എന്ന കൊച്ചു കോളനിയിൽ 83 വർഷം മുന്പ് എത്തിയത്. ഗാന്ധിജി കോളനി സന്ദർശിച്ചതിന് കോളനിക്കാരുടെ കൈവശം ചരിത്ര രേഖകൾ ഒന്നും ഇല്ല. വാ മൊഴി ചരിത്രവും ഗാന്ധിജി സ്ഥാപിച്ച ഒരു ക്ഷേത്ര പ്രതിഷ്ഠയും ഒരു ആൽമരവും മാത്രമാണ് ഗാന്ധിസന്ദർശനത്തിന്‍റെ ഓർമക്കായി ഇപ്പോൾ കോളനിയിലുള്ളത്. സന്ദർശനത്തിന്‍റെ ഫോട്ടോകളൊന്നും എടുത്തിട്ടില്ല. പുറനാട്ടുകര ആശ്രമത്തിൽ…

Read More

 രോഗിയുടെ കൂടെ വരുന്നയാൾ ബന്ധുവായിരിക്കണം; താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾക്ക്  നിസാര കാരണം പറഞ്ഞഅ കുത്തിവെപ്പ് നിഷേധിക്കുന്നതായി പരാതി

ചിറ്റൂർ: താലൂക്ക് ആശുപത്രിയിൽ ചികി ത്സക്കെത്തുന്ന രോഗികൾക്ക് അടിസ്ഥാന രഹിതമായ കാരണം പറഞ്ഞ് കുത്തിവെപ്പ് നടത്താതെ തിരിച്ചുവിടുന്നതായി പ്രതികരണവേദി പ്രവർത്തകൻ എ. ശെൽവൻ ജില്ലാ മെഡിക്കൽ ഓഫീസർ , താലൂക്കാശുപത്രി സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകി. രോഗിയുടെകൂടെ വരുന്നയാൾ ബന്ധുവായിരിക്കണം എന്നാണ് നിബന്ധന. ഇക്കഴിഞ്ഞ 26 ന് 65 കാരനായ വൃദ്ധൻ ഡോക്ടറുടെ പരിശോധന കഴിഞ്ഞ് കുത്തിവെപ്പിന് മുറിയിൽ ചെന്നപ്പോൾ കൂടെ ഉത്തരവാദപ്പെട്ട ആൾ ഇല്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. എന്നാൽ വൃദ്ധനെ സഹായിക്കുന്നതിനായി ഒരു യുവാവ് കൂടെയുണ്ടായിരുന്നുവെന്നും നഴ്സി നോട് പേരും വിവരങ്ങളും മൊബൈൽ നന്പറും കൊടുത്ത് കുത്തിവെപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അതും നിരാകരിച്ചതായി ശെൽ വൻ നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ദൂര സ്ഥലങ്ങളിൽ നിന്നും വരുന്നവർ വിവിധ ആവശ്യങ്ങൾക്കായി താലൂക്ക് ആസ്ഥാനത്ത് എത്തി അവശത ഉണ്ടായാൽ അവർക്കു സഹായി ഇല്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിക്കരുതെന്നും…

Read More

അരക്ഷിതാവസ്ഥ അന്ധവിശ്വാസങ്ങളിലേക്ക്  നയിക്കുന്നുവെന്ന്  പുന്നല ശ്രീകുമാർ

കൊടകര: അരക്ഷിതാവസ്ഥ അന്ധവിശ്വാസങ്ങളിലേക്ക് നയിക്കുമെന്ന് കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയും നവോത്ഥാന മൂല്യ സംരക്ഷണ സമിതി കണ്‍വീനറുമായ പുന്നുല ശ്രീകുമാർ പറഞ്ഞു. കൊടകരയിൽ നടന്ന കെപിഎംഎസ് ജില്ലാ കണ്‍വൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ അന്ധവിശ്വാസത്തിന്‍റെ പേരിലുള്ള കൊലപാതകങ്ങളും അടിച്ചമർത്തലും വർധിച്ച് വരുന്നതായും അദ്ദേഹം ആശങ്കപ്പെട്ടു. ജില്ലാ പ്രസിഡന്‍റ്് വി. ബാബു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി വി.ബാബു – പ്രസിഡന്‍റ്, കെ.വി.ഉണ്ണികൃഷ്ണൻ, പി.വി.വിജയൻ – വൈസ് പ്രസിഡന്‍റുമാർ, വി.എസ്.ആശ്ദോഷ് – സെക്രട്ടറി, പി എൻ.സുരൻ, കെ.സി. സുധീർ – ജോ.സെക്രട്ടറി, പി എ.രവി – ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു.

Read More

തടവറയിലേക്ക് വായനയുടെ സ്വാതന്ത്ര്യം;മഹാത്മാ സ്മൃതിയിൽ ജയിലിൽ ഗാന്ധിജയന്തിക്ക് പുസ്തകമേള

സ്വന്തം ലേഖകൻ വിയ്യൂർ: ജയിലിൽ കിടക്കുന്ന സമയത്ത് മഹാത്മാഗാന്ധിക്ക് പുസ്തകങ്ങൾ വായിക്കാൻ സാധിച്ചിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ആ മഹാത്മാവിന്‍റെ ജൻമദിനമെത്തുന്പോൾ വിയ്യൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾക്ക് വായനയുടെ ലോകത്തേക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന അപൂർവ അവസരം കൈവരുന്നു. ഗാന്ധിജിയുടെ 150-ാം ജൻമദിനം വിയ്യൂർ ജയിലിൽ ആഘോഷിക്കുന്നത് ഗാന്ധിസ്മൃതി പുസ്തകമേളയോടെയാണ്. എച്ച് ആൻഡ് സി ബുക്സാണ് ജയിലിൽ പുസ്തകമേള നടത്തുന്നത്. ഇതാദ്യമായാണ് ജയിലിൽ തടവുകാർക്ക് സ്വന്തമായി പുസ്തകങ്ങൾ വാങ്ങാനായി അവസരമൊരുങ്ങുന്നത്. ജയിലിൽ ജോലി ചെയ്ത് സന്പാദിച്ച പണം കൊണ്ട് തടവുകാർക്ക് പുസ്തകങ്ങൾ വാങ്ങാൻ അനുവാദം നൽകിയിട്ടുണ്ട്. ഗാന്ധിജയന്തി ദിനത്തിൽ രാവിലെ 10 മുതൽ രണ്ടുവരെയാണ് പുസ്തകമേള.പുസ്തകമേള കാണാനെത്തുന്നവർക്ക് ഒരു പുസ്തകം സമ്മാനമായും നൽകും. അന്പതു ശതമാനം വരെ വിലക്കിഴിവിലാണ് പുസതകവിൽപന. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ പുസ്തകങ്ങൾ മേളയിലുണ്ടാകും. ജയിലിൽ നിന്നും വാങ്ങുന്ന പുസ്തകം തടവുകാർക്ക് വീട്ടിലേക്ക് അയച്ചു കൊടുക്കാനും…

Read More