മറ്റത്തൂർ: ക്രഷറും ക്വാറിയും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കുഞ്ഞാലി പാറ സംരക്ഷണ സമിതി നടത്തി വരുന്ന സമരം 40 ദിവസം പിന്നിട്ടിട്ടും അധികാരികൾ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സമരസമിതി പ്രവർത്തകർ ശ്രമദാനം നടത്തി. കുഞ്ഞാലിപ്പാറയിലേക്ക് തലമുറകളായി ഉപയോഗിച്ചിരുന്ന വഴി വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കികൊണ്ടാണ് പ്രവർത്തകർ പ്രതിഷേധം പ്രകടിപ്പിച്ചത്. സിജു മാങ്കായി, ലിനോ മൈക്കിൾ, ടി. എസ്. രമണി., റോസിലി, കല്യാണി, ഷോബി കൈനാടത്തുപറന്പിൽ, ജോണ്സൻ മേലേകുടി എന്നിവർ നേതൃത്വം നൽകി. എകെപിഎയുടെ ഐക്യദാർഢ്യ പ്രകടനം ഇന്ന് കോടാലി: ക്വാറിയും ക്രഷറും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇന്ന് പ്രകടനം നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് മൂന്നുമുറി ജംഗ്ഷനിൽ നിന്ന് പ്രകടനം തുടങ്ങും. എകെപിഎ സംസ്ഥാന ഫോട്ടോക്ലബ്ബ് കോ – ഓഡിനേറ്റർ സജീവ് വസദിനി ഉദ്ഘാടനം ചെയ്യും. കെപിഎംഎസ് പ്രകടനം നടത്തി കോടാലി: കുഞ്ഞാലിപ്പാറ സമരത്തിന് ഐക്യദാർഡ്യം…
Read MoreCategory: Thrissur
സംസ്ഥാനത്തെ ജയിലുകളിൽ വിചാരണതടവുകാർക്ക് ദിനചര്യകൾക്ക് പുതിയ സമയക്രമം
സ്വന്തം ലേഖകൻ വിയ്യൂർ: സംസ്ഥാനത്തെ ജയിലുകളിലെ വിചാരണതടവുകാരുടെ ദിനചര്യകൾക്ക് പുതിയ സമയക്രമം നിശ്ചയിച്ച് ഉത്തവെത്തി. ജയിൽ ഡിജിപി ഋഷിരാജ് സിംഗാണ് ഉത്തരവിട്ടത്. ശിക്ഷാത്തടവുകാർക്ക് ജോലികളിൽ ഏർപ്പെടാനുള്ള സൗകര്യങ്ങളുള്ളപ്പോൾ വിചാരണത്തടവുകാർക്ക് ജയിലിനകത്ത് ശാരീരിക വ്യായമത്തിനോ മാനസിക സംഘർഷ ലഘൂകരണത്തിനോ സാഹചര്യങ്ങളില്ലെന്നതുകൊണ്ടാണ് ജയിൽ ഡിജിപി വിചാരണത്തടവുകാരുടെ ദിനചര്യകൾക്ക് സമയക്രമവും മറ്റും നിശ്ചയിച്ചത്. ജോലികളിൽ ഏർപ്പെടാത്ത തടവുകാർക്കും ഇത് ബാധകമായിരിക്കും. സംസ്ഥാനത്തെ ജയിലുകളിൽ 7395 അന്തേവാസികളാണുള്ളത്. അണ്ലോക്കിന് ശേഷം വൈകീട്ട് ലോക്കപ്പ് അടയ്ക്കുംവരെ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്.രാവിലെ ആറിനും ഏഴിനുമിടയിൽ അണ്ലോക്കിംഗ് അഥവാ സെൽ തുറക്കൽ. ഈ സമയത്തിനിടെ പ്രഭാതഭക്ഷണമായി ചായ നൽകും. രാവിലെ ഏഴു മുതൽ എട്ടുവരെ ഫിസിക്കൽ ട്രെയിനിംഗാണ്.എട്ടു മുതൽ ഒന്പതുവരെ പ്രഭാത ഭക്ഷണ സമയമാണ്. കുളിക്കാനും മറ്റുമുള്ള സമയം കൂടിയാണിത്. ഒന്പതു മുതൽ 11 വരെ ബോധവത്കരണ ക്ലാസുകൾ നൽകും.11 നും 11.30നും മധ്യേ…
Read Moreകുട്ടികളുടെ ദേഹത്തേക്ക് വെള്ളം തെറിച്ചു; വനിതാ ഡോക്ടറെ അപായപ്പെടുത്താൻ ശ്രമം
ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടറെ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുശീലയുടെ നേരെ കാർ കയറ്റിയാണ് അപകടപ്പെടുത്താൻ തുനിഞ്ഞത്. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. ആശുപത്രിവളപ്പിൽ കൂടി ഡോക്ടർ നടന്നുപോകുന്പോൾ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചുവീഴ്ത്താൻ ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് അവർ ഒരുവശത്തേക്ക് ചാടി മാറിയതിനാൽ കാർ ഇടിച്ചില്ല. വീണ്ടും കാർ പാഞ്ഞെത്തിയപ്പോൾ ഡോക്ടർ കാര്യം തിരക്കി. ഡോക്ടർ കാറുമായി വരുന്പോൾ റോഡിലൂടെ നടന്നുപോയിരുന്ന കുട്ടികളുടെ ദേഹത്തേക്ക് വെള്ളെ തെറിച്ചുവെന്നും ഡ്രൈവിംഗ് അറിയില്ലെങ്കിൽ വീട്ടിൽ ഇരിക്കണമെന്നും ആക്രോശിച്ചതായി ഡോക്ടർ പറഞ്ഞു. ഡോക്ടർ സൂപ്രണ്ടിനു നൽകിയ പാരതി പോലീസിന് കൈമാറി. പോലീസ് അന്വേഷണമാരംഭിച്ചു.
Read More“പ്ലാസ്റ്റിക് ‘ വിയ്യൂർ ജയിലിൽ ജാമ്യം പോലും കിട്ടില്ല; ജയിലിൽ അടച്ച് അധികൃതർ
സ്വന്തം ലേഖകൻ വിയ്യൂർ: പരിസ്ഥിതിയെ നശിപ്പിക്കുന്നതിലെ മുഖ്യ വില്ലനായ പ്ലാസ്റ്റിക്കിനെ ജയിലിലടച്ച് വിയ്യൂർ ജയിൽ അധികൃതർ. നാടുമുഴുവൻ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള പോരാട്ടം നടത്തുന്പോൾ ജയിൽവകുപ്പും പ്ലാസ്റ്റിക്കിനെതിരെയുള്ള യുദ്ധത്തിൽ അണിചേർന്നതിന്റെ വിജയലഹരിയിലാണ്. വിയ്യൂർ സെൻട്രൽ ജയിലിലെ ഫ്രീഡം ഫുഡ് അടക്കമുള്ളവ വിതരണം ചെയ്യാൻ പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് പകരം ന്യൂസ് പേപ്പർ കാരി ബാഗുകളാണ് ജയിലിലെ സെയിൽസ് കൗണ്ടറിൽ ഉപയോഗിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ആയിരക്കണക്കിന് ന്യൂസ് പേപ്പർ ബാഗുകളാണ് ഈ കൗണ്ടറിൽ നിന്നും ഫ്രീഡം ഫുഡ് ഉപഭോക്താക്കൾക്ക് നൽകിയത്. രണ്ടു രൂപ നിരക്കിലാണ് ന്യൂസ് പേപ്പർ കാരി ബാഗുകൾ വിൽക്കുന്നത്. നിരവധിയാളുകൾ ഈ ബാഗുകൾ വാങ്ങാനായി മാത്രം ജയിൽ കൗണ്ടറിലെത്തുന്നുണ്ട്. ജയിൽ ഭക്ഷ്യോത്പന്നങ്ങളുടെ ഓണ്ലൈൻ വിൽപനയും ഇത്തരം കവറുകളിലാണ് നൽകുന്നത്. ഫ്രീഡം പാർക്കിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് വാഴയിലയിലാണ് ഭക്ഷണം നൽകുന്നത്.ആയിരക്കണക്കിന് പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഈ ഒരു…
Read Moreരാത്രി കയറിയാൽ രാവിലെ എത്താം; രാമേശ്വരത്തിന് സ്പെഷൽ ട്രെയിൻ
തൃശൂർ: രാമേശ്വരത്തിനുള്ള സ്പെഷൽ ട്രെയിനിന്റെ സമയം മാറ്റുന്നു. തൃശൂരിൽ നിന്നു കയറുന്ന യാത്രക്കാർക്ക് അനുയോജ്യമായ രീതിയിലാണ് സമയം മാറ്റിയിരിക്കുന്നത്. അടുത്ത മാസം 14, 21, 28 തിയതികളിൽ ഓടുന്ന സ്പെഷൽ ട്രെയിനിന്റെ സമയമാണ് മാറ്റിയിരിക്കുന്നത്. രാത്രി ഏഴിന് എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ രാത്രി എട്ടിന് തൃശൂരിലെത്തും. രാവിലെ ഏഴരയ്ക്ക് ട്രെയിൻ രാമേശ്വരത്തെത്തും. ഒറ്റദിവസം കൊണ്ട് രാമേശ്വരത്തെത്തി മടങ്ങാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിൽ ഓടുന്ന ട്രെയിൻ പാതിരാത്രിക്കാണ് തൃശൂരിലെത്തുക. ഇത് പിന്നീട് രാമേശ്വരത്തെത്താൻ വൈകും. അടുത്തമാസം മുതൽ സമയക്രമം മാറ്റുന്നതോടെ ആളുകൾക്ക് ഒറ്റ ദിവസം കൊണ്ട് രാമേശ്വരത്തെത്താനും രാത്രി അവിടെ നിന്ന് മടങ്ങാനുമുള്ള സൗകര്യം ഉണ്ടാകും.
Read Moreമരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാൻ ഡ്രഗ്സ് ലബോറട്ടറി തൃശൂർ മെഡിക്കൽ കോളജിൽ ആരംഭിച്ചു
മുളങ്കുന്നത്തുകാവ്: മരുന്നുകളുടെ ഗുണ നിലവാരം പരിശോധിക്കാൻ കേരളത്തിലെ മൂന്നാമത്തെ ഡ്രഗ്സ് ലബോറട്ടറി തൃശൂർ ഗവ.മെഡിക്കൽ കോളജ് കാന്പസിൽ പ്രവർത്തനം ആരംഭിച്ചു.എല്ലാ ബാച്ച് മരുന്നുകളുടെയും ഗുണ നിലവാരം ഇവിടെ പരിശോധിക്കും. മെഡിക്കൽ കോളജ് കാന്പസിൽ തങ്ങല്ലൂർ റോഡിലാണ് ആധുനിക സജ്ജികരണങ്ങളോടെ കേന്ദ്രം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. വൻകിട കന്പനികളുടെ മരുന്നുകൾ വ്യജമായി നിർമിച്ച് വിതരണം ചെയ്യുന്ന സംഘങ്ങൾ കേരളത്തിൽ വ്യാപകമായതിനെ തുടർന്നാണ് സർക്കാർതലത്തിൽ ഇത്തരം ഒരു സംരംഭം തുടങ്ങാൻ മുൻ ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്.ശിവകുമാർ നിർദ്ദേശം നൽകിയത്. തൃശൂർ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലെ മരുന്നുകൾ ഇവിടെ പരിശോധിക്കും ലാബിന്റെ നിർമാണം പൂർത്തീകരിച്ച് മാസങ്ങളേറെയായെങ്കിലും ഇതിന്റെ ഉദ്ഘാാടനം നടന്നിരുന്നില്ല. നിപ്പ അടക്കമുള്ള രോഗങ്ങൾക്ക് വ്യജ മരുന്നുകൾ ഇറങ്ങുന്നതായി കണ്ടതിനെ തുടർന്ന് മരുന്നു പരിശോധന ലാബ് മന്ത്രിമാരുടെ ഉദ്ഘാടനത്തിനു വേണ്ടി കാത്തു നിൽക്കാതെ തുറന്ന് പ്രവർത്തിക്കുകയായിരുന്നു. ഒൗദ്യോഗിക ഉദ്ഘാടനം മന്ത്രിമാരുടെ സൗകര്യപ്രദമായ…
Read Moreസ്ത്രീകൾക്കു നീതി ലഭ്യമാക്കാൻ സാഹചര്യം ഒരുക്കുണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ
തൃശൂർ: സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾക്കൊപ്പം അവർ നേരിടുന്ന നിസഹായാവസ്ഥയും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ. സ്ത്രീകൾക്ക് കൂടുതൽ നീതി ലഭിക്കുന്നതിന് വേണ്ട എല്ലാ സാഹചര്യവും ഒരുക്കുകയാണ് അദാലത്തുകളിലൂടെ ലക്ഷ്യമിടുന്നത്. കേസുകൾ തീർപ്പാക്കുന്പോൾ കക്ഷികൾ ഹാജരാകാത്ത സംഭവങ്ങളുണ്ട്. ഇത് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വനിതാകമ്മീഷൻ അംഗങ്ങളായ ഇ.എം. രാധ, ഷിജി ശിവജി എന്നിവർ വ്യക്തമാക്കി. തൃശൂരിൽ നടന്ന മെഗാ അദാലത്തിൽ 77 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 36 കേസുകൾ തീർപ്പാക്കി. ഏഴു കേസുകളിൽ റിപ്പോർട്ട് തേടാനും ഒരു കേസ് ഡിഎൻഎ പരിശോധനയ്ക്കു ശേഷം പരിഗണിക്കുമെന്നും ഒരു കേസ് കമ്മീഷൻ പരിശോധിക്കുമെന്നും അംഗങ്ങൾ അറിയിച്ചു.ചാലക്കുടിയിൽ 92 വയസുള്ള അമ്മയെ ഉപദ്രവിച്ച് വീടും സ്വത്തും തട്ടിയെടുത്ത് ചെലവിനു നൽകാതിരിക്കുന്ന മകനെതിരെ വനിതാകമ്മീഷൻ നടപടിയെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം ചാലക്കുടി എസ്എച്ച്ഒ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.മൂന്നു ആണ്മക്കളിൽ ഇളയവനായ…
Read Moreപെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന ബസുകൾ കത്തി നശിച്ചു; ചായകടക്കാരന്റെ സമയോചിതമായ ഇടപെടലിൽ കൊടുങ്ങല്ലൂരിൽ ഒഴിവായത് വൻ അപകടം
കൊടുങ്ങല്ലൂർ: ചന്തപ്പടിയിലെ പെട്രോൾപന്പിൽ പാർക്കു ചെയ്തിരുന്ന രണ്ടു സ്വകാര്യബസുകൾ കത്തിനശിച്ചു. ഇന്നു പുലർച്ചെ 1.20ഓടെയാണ് നഗരത്തെ നടുക്കിയ അഗ്നിബാധയുണ്ടായത്. പെട്രോൾപന്പിൽ തീ ആളിപ്പടരുന്നത് കണ്ട് സമീപത്തുള്ള ചായക്കടക്കാരൻ പോലീസിനെ അറിയിച്ചതിനെ തുടർന്ന് മാള, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽനിന്നുള്ള ഫയർഫോഴ്സും പോലീസും ചേർന്ന് നടത്തിയ ശ്രമത്തിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്കു കാരണമെന്നാണ് ആദ്യനിഗമനം. ബിജെപി മുൻ തൃശൂർ ജില്ലാ സെക്രട്ടറി എ.ആർ.ശ്രീകുമാറിന്റെ സഹോദരൻ ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള രോഹിണി കണ്ണൻ, കോതപറന്പ് സ്വദേശി പ്രകാശിന്റെ ഉടമസ്ഥതയിലുള്ള ആഞ്ജനേയ എന്നീ ബസുകളാണ് അഗ്നിക്കിരയായത്. എറണാകുളം-കൊടുങ്ങല്ലൂർ, പറവൂർ-കൊടുങ്ങല്ലൂർ എന്നീ റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകൾ രണ്ടും സർവീസ് കഴിഞ്ഞ് പതിവുപോലെ ഡീസലടിച്ച് പന്പിൽ പാർക്കുചെയ്തിരിക്കയായിരുന്നു. ഒരു ബസിൽ 165 ലിറ്ററും മറ്റൊന്നിൽ 60 ലിറ്ററും ഡീസലടിച്ചിരുന്നു. ഇതിനാൽ അഗ്നി പടരാൻ കൂടുതൽ സാഹചര്യമൊരുങ്ങി. എന്നാൽ ബസിൽനിന്നും നേരത്തെ ആരോ ഡീസൽ ഉൗറ്റിയിരുന്നതായി…
Read Moreമഴശക്തമായാൽ നഗരത്തേയും പഞ്ചായത്തുകളെയും മുക്കുന്ന കെഎൽഡിസി കനാലിന്റെ ആഴം വർധിപ്പിച്ച് ബണ്ട് ഉയർത്തണമെന്ന് ആവശ്യം ശക്തമാകുന്നു
ഇരിങ്ങാലക്കുട: മഴ ശക്തമായാൽ മൂന്നു പഞ്ചായത്തുകളെയും നഗരസഭാ പ്രദേശങ്ങളെയും വെള്ളത്തിലാക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ കെഎൽഡിസി കനാലിന്റെ ആഴം വർധിപ്പിക്കണമെന്നാവശ്യം. കരുവന്നൂർ പുഴയിലും കെഎൽഡിസി കനാലിലും കനോലി കനാലിലുമെല്ലാം വർഷങ്ങളായി ഒഴുകിയെത്തുന്ന എക്കൽമണ്ണ് നീക്കം ചെയ്യാത്തതിനാലാണ് ഇവയുടെ ആഴം കുറഞ്ഞിരിക്കുന്നത്. അതിനാൽ കനാലിന്റെ ആഴം വർധിപ്പിച്ച് അതിലെ മണ്ണെടുത്ത് ബണ്ടുകൾ ഉയർത്തിയാൽ കനാലിൽനിന്ന് വെള്ളം കരകവിഞ്ഞൊഴുകി പ്രദേശം വെള്ളക്കെട്ടിലാകുന്നതു തടയാൻ സാധിക്കുമെന്ന് കിസാൻസഭ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.ഹരിപുരം ബണ്ട് സന്ദർശിച്ച വേളയിൽ ടി.എൻ. പ്രതാപൻ എംപി യും ഇക്കാര്യം കെഎൽഡിസിയോട് ആവശ്യപ്പെട്ടിരുന്നു. കെഎൽഡിസി കനാൽ നിർമിച്ചിട്ട് 30 വർഷത്തിലേറെയായി. എന്നാൽ നാളിതുവരെ അതു വൃത്തിയാക്കുകയോ ആഴം വർധിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നു പ്രദേശവാസികൾ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ മണ്ണും ചെളിയും മൂടികിടക്കുന്നതിനാൽ കിഴക്കുനിന്ന് ഒഴുകിയെത്തുന്ന വെള്ളം ഉൾക്കൊ ള്ളാൻ കെഎൽഡിസി കനാലിന് കഴിയുന്നില്ല. ഇതുമൂലം മഴക്കാലത്ത് കനാലിലൂടെ എത്തുന്ന വെള്ളം കരകവിഞ്ഞാണ്…
Read Moreയുവതിക്കെതിരെ അപകീർത്തി പ്രചാരണം; പഞ്ചായത്തംഗത്തിനെതിരെ കേസെടുക്കാൻ നിർദേശം
തൃശൂർ: യുവതിക്കെതിരെ ദൃശ്യമാധ്യമത്തിൽ ഉൾപ്പടെ പഞ്ചായത്തംഗം അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന പരാതിയിൽ കേസെടുത്ത് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്കു സംസ്ഥാന യുവജന കമ്മീഷൻ നിർദേശം നൽകി.രാമനിലയത്തിൽ കമ്മീഷൻ ചെയർപേഴ്സണ് ചിന്ത ജെറോമിന്റെ അധ്യക്ഷതയിൽ നടന്ന ജില്ലാ അദാലത്തിലാണ് നിർദേശം. യുവതി കമ്മീഷനു നൽകിയ പരാതിയിലാണ് കടവല്ലൂർ പഞ്ചായത്തംഗം ജമാലുദീനെതിരെ കേസെടുക്കാൻ നിർദേശം നൽകിയത്.തൃശൂർ ഗവ. ലോ കോളജിലെ യൂണിയൻ ഭാരവാഹികളായ വിദ്യാർഥികൾക്ക് ഇന്റേണൽ മാർക്ക് കുറച്ചുനൽകുന്നുവെന്ന പരാതിയിൽ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ പ്രിൻസിപ്പലിനു നിർദേശം നൽകി. ഗവ. എൻജിനീയറിംഗ് കോളജിൽ ടെക് ഫെസ്റ്റ് നടക്കുന്നതിനിടെ രാത്രി കാന്പസിൽ പ്രവേശിച്ച് പോലീസ് വിദ്യാർഥികളോടു മോശമായി പെരുമാറിയെന്ന പരാതി വിശദമായി പരിശോധിക്കാൻ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ട്രാഫിക് പരിശോധനയ്ക്കിടെ യുവാവിനെ തലയ്ക്കുപിന്നിൽ മർദിച്ചുവെന്ന പരാതിയിൽ സിവിൽ പോലീസ് ഓഫീസറോട് ഒക്ടോബർ ഒന്പതിനു…
Read More