ചന്ദനം മുറിച്ചുകടത്തുന്നതിനിടെ “വീരപ്പൻ ജോയി’ പിടിയിൽ; ഓടിരക്ഷപ്പെട്ട മൂന്നുപേർക്കായി തെരച്ചിൽ ഊർജിതം

കൊടകര: കോടശേരി റിസർവ് വനത്തിലെ നാഗത്താൻപാറയിൽ നിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച സംഘത്തിലെ ഒരാളെ വനപാലകർ പിടികൂടി. വെള്ളിക്കുളങ്ങര പുതുശേരി ജോയി(53) എന്ന വീരപ്പൻ ജോയിയാണ് പിടിയിലായത്.

ഇയാളോടൊപ്പമുണ്ടായിരുന്ന മൂന്നുപേർ ഓടിരക്ഷപ്പെട്ടതായി വനപാലകർ പറഞ്ഞു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജി.വിശ്വനാഥൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ബി.ശോഭൻ ബാബു, ബീറ്റ് ഓഫീസർമാരായ കെ.വി.ഗിരീഷ്കുമാർ, കെ.എസ്.സന്തോഷ്, പി.എസ്.സന്ദീപ്, വി.ആർ.ഷാജു, വാച്ചർമാരായ പി.ആർ.ബാബു, അനീഷ്, സത്യൻ എന്നിവർ ചേർന്ന് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.

മുറിച്ചെടുത്ത ചന്ദന മുട്ടികളും ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. രക്ഷപ്പെട്ട പ്രതികളെ പിടികൂടുന്നതിനായി വെള്ളിക്കുളങ്ങര റേഞ്ച് ഓഫീസർ വിജിത് ദേവിന്‍റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

Related posts