കൊടകര: കണിവെള്ളരി കൃഷിയിൽ നൂറുമേനി വിളവെടുക്കുകയാണ് യുവ ഫോട്ടോഗ്രാഫറായ ഷിജു പന്തല്ലൂർ.കാർഷിക ഫോട്ടോഗ്രഫിയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ ഷിജു കാമറക്കൊപ്പം കൈക്കോട്ടും കൈയിലെടുക്കുന്നു. പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂരിലുള്ള സ്വന്തം കൃഷിനിലത്തിലാണ് ഷിജു വെള്ളരികൃഷി ചെയ്തിട്ടുള്ളത്. കുടുംബാംഗങ്ങൾ ചേർന്ന് വിളയിച്ചെടുത്ത സ്വർണനിറമുള്ള വെള്ളരികായ്കൾ വിളവെടുക്കുന്ന തിരക്കിലാണ് ഇപ്പോൾ ഷിജു. കഴിഞ്ഞ അഞ്ചുവർഷമായി വേനലിൽ ഷിജു വെള്ളരികൃഷി ചെയ്യുന്നുണ്ട്. രാവിലെ മാതാപിതാക്കളോടൊപ്പം പാടത്തെത്തി വെള്ളരിവള്ളികളെ പരിചരിക്കുന്ന ഈ 40 കാരൻ കൃഷിപണികൾക്കു ശേഷമാണ് ഫോട്ടോഗ്രഫിയുടെ തിരക്കുകളിലേക്ക് തിരിയുന്നത്. ജനുവരി അവസാനത്തിലാണ് വെള്ളരിവിത്തുകൾ പാകി ഷിജു കൃഷി തുടങ്ങിയത്. പൂർണമായും ജൈവവളം ഉപയോഗിച്ച കൃഷിയുടെ വിളവെടുപ്പ് ഈ മാസം ആദ്യവാരത്തിൽ തുടങ്ങി. കിലോയ്ക്കു 20 രൂപ നിരക്കിലാണ് വെള്ളരിക്ക വിറ്റുപോകുന്നതെന്ന് ഷിജു പറഞ്ഞു. 30 സെന്റ് നിലത്തിൽ നിന്ന് ഇതുവരെ രണ്ടു ടണ്ണിലേറെ വെള്ളരിക്കയാണ് ഈ കർഷകന്…
Read MoreCategory: Thrissur
പ്രളയത്തിൽ 458 പേരെ മുക്കിക്കൊന്ന മുഖ്യമന്ത്രിക്കുള്ള ശിക്ഷ ജനങ്ങൾ തീരുമാനിക്കണമെന്ന് ചെന്നിത്തല
ചാലക്കുടി: പ്രളയത്തിൽ 458 പേരെ മുക്കിക്കൊന്ന മുഖ്യമന്ത്രി പിണറായി വിജയനു എന്തു ശിക്ഷ നൽകണമെന്നു ജനങ്ങൾ തീരുമാനിക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു.യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹന്നാന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ പരിയാരം പോസ്റ്റോഫീസ് ജംഗ്്ഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഹുൽഗാന്ധി പ്രധാനമന്ത്രിയായാൽ രാജ്യത്തെ കർഷകരുടെ കടം എഴുതിത്തള്ളുമെന്നും രാഹുൽഗാന്ധി വയനാട് മത്സരിക്കുന്നതിനാൽ കേരളത്തിൽ യുഡിഎഫ് 20 സീറ്റിലും വിജയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അന്തർ സംസ്ഥാന നദീജല കരാർ നടപ്പിലാക്കിയിരുന്നുവെങ്കിൽ പ്രളയം ഉണ്ടാകുമായിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വി.ഒ.പൈലപ്പൻ അധ്യക്ഷത വഹിച്ചു. കോണ്ഗ്രസ് നേതാക്കളായ എബി ജോർജ്, സി.ജി.ബാലചന്ദ്രൻ, മേരി ദീപ്തി വർഗീസ്, കെ.ടി.ബെന്നി, പി.കെ.ജേക്കബ്, പി.കെ.ഭാസി, ടി.എ.ആന്റോ, ബിജു കാവുങ്ങൽ, വിനോജ് ജോസ്, ഐ.ഐ. അബ്ദുൾ മജീദ്, ഷാജു വടക്കൻ, മേരി നളൻ, ജെയിംസ് പോൾ, കെ.ടി.വർഗീസ്, തോമസ് ഐ. കണ്ണത്ത്…
Read Moreശബരിമല വിഷയത്തിൽ പ്രധാനമന്ത്രി ഉറക്കം നടിച്ചു കിടന്നു; സൈന്യത്തെ ദുരുപയോഗിക്കുന്നത് രാജ്യദ്രോഹമെന്ന് എ.കെ.ആന്റണി
തൃശൂർ: ഇന്ത്യൻ സൈന്യത്തെ ദുരുപയോഗിക്കുന്നത് രാജ്യദ്രോഹമാണെന്ന് എഐസിസി പ്രവർത്തകസമിതി അംഗവും മുൻ പ്രതിരോധമന്ത്രിയുമായ എ.കെ.ആന്റണി. തൃശൂർ പ്രസ് ക്ലബിന്റെ രാഷ്ട്രീയം പറയാം സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു ആന്റണി. ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കാനാണ് ബിജെപി നേതാക്കൾ ശ്രമിക്കുന്നതെന്നും അതു രാജ്യദ്രോഹമാണെന്നും ആന്റണി പറഞ്ഞു. ഇന്ത്യൻ സൈന്യം ലോകത്തിലേക്കുവ ച്ച് ഏറ്റവുമധികം മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന സൈന്യമാണ്. രാഷ്ട്രീയത്തിനും ജാതിമതങ്ങൾക്കും അതീതമാണ് ഇന്ത്യൻ സൈന്യം. അവരെ രാഷ്ട്രീയത്തിലേക്കും വിവാദങ്ങളിലേക്കും വലിച്ചിഴയ്ക്കരുത്. ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി ഉറക്കം നടിച്ചു കിടക്കുകയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് വന്നപ്പോൾ വിശ്വാസ സംരക്ഷണമെന്ന പേരിൽ ഇലക്ഷൻ സ്റ്റണ്ടും നാടകവും നടത്തുകയാണെന്നും ആന്റണി ആരോപിച്ചു. ഈ പരിപ്പ് ഇത്തവണ കേരളത്തിൽ വേവില്ല. ഈ നാടകം കേരളത്തിൽ വിലപ്പോവില്ല. കേരള ജനത വിവേകമുള്ളവരാണ്. വീണ്ടും അധികാരത്തിൽ വന്നാൽ വിശ്വാസസംരക്ഷണത്തിന് വേണ്ടി സുപ്രീം കോടതിയെ സമീപിക്കുമെന്ന മോദിയുടെ കോഴിക്കോട് പ്രസംഗം കേരളത്തിലെ ജനങ്ങളുടെ ബുദ്ധിശക്തിയെ…
Read Moreപിണറായിയുടെ തലയാണ് യഥാർഥത്തിൽ പരിശോധിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല
ഏങ്ങണ്ടിയൂർ: പ്രളയം മനുഷ്യസൃഷ്ടിയെന്ന് പറയുന്നവർക്ക് മനോരോഗമാണെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തലയാണ് യഥാർത്ഥത്തിൽ പരിശോധിക്കേണ്ടതെന്നും അല്ലാതെ ജനങ്ങളുടെ തലയല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏത്തായ് സെന്ററിൽ ഇന്ന് രാവിലെ 11.30ന് യുഡിഎഫ് സ്ഥാനാർഥി ടി .എൻ .പ്രതാപന്റെ തെരഞ്ഞെടുപ്പ് പ്രചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല അയ്യപ്പന്റെ പേരിൽ വോട്ട് തേടുന്ന ബി ജെ പി സ്വയം അപഹാസ്യരാവുകയാണ്. ശബരിമല പ്രവേശനത്തെ സംബന്ധിച്ച് സുപ്രീം കോടതി വിധിക്കെതിരെ മോദി എന്തുകൊണ്ട് ഓർഡിനൻസ് കൊണ്ടുവന്നില്ലെന്ന് ചെന്നിത്തല ചോദിച്ചു. മോദിയും ബി ജെ പിയും ആർ എസ് എസും സംഘപരിവാറും തകർത്ത ഇന്ത്യയെ വീണ്ടെടുക്കുകയാണ് കോണ്ഗ്രസിന്റെ ലക്ഷ്യം -ചെന്നിത്തല പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷത്തെ വിജയിപ്പിക്കേണ്ട ബാധ്യത യു സി എഫിനില്ല. കേരളത്തിൽ യു ഡി എഫിന്റെ ശ ത്രു എൽ ഡി എഫാണ് – അദ്ദേഹം…
Read Moreവേനൽ ചൂടിനെ തണുപ്പിക്കുന്ന തണ്ണിമത്തന് ഭീഷണിയായി പൊട്ടുവെള്ളരി; തൃശൂർക്കാരുടെ പൊട്ടുവെള്ളരി ജ്യൂസിന് ആവശ്യക്കാരേറുന്നു..
തൃശൂർ: കടുത്ത ചൂടിൽ കുളിരേകാൻ കൊടുങ്ങല്ലൂരിന്റെ നാടൻ പൊട്ടു വെള്ളരി തൃശൂർ നഗരത്തിലും തണുപ്പായി മാറുന്നു. തമിഴ്നാട്ടിൽനിന്നും കാർണാടകയിൽ നിന്നും എത്തുന്ന വിവിധയിനം തണ്ണിമത്തങ്ങയക്ക് താക്കീതയായി മാറിയിരിക്കുകയാണ് ഈ നാടൻ പൊട്ടുവെള്ളരി ജ്യൂസ്. ജില്ലയിൽ കൊടുങ്ങല്ലൂർ, പറവൂർ മേഖലയിലും എറണാകുളം ജില്ലയിലെ വരാപ്പുഴയിലും ഡിസംബർ മാസം മുതൽ മേയ് അവസാനം വരെ സുലഭമായി കണ്ടിരുന്ന പൊട്ടു വെള്ളരി നാളിതു വരെ തൃശൂരിൽ അത്ര വിൽപനയുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ വേനൽകാലത്ത് ശരീരം തണുക്കാൻ അത്യുത്തമം ആയ പൊട്ടുവെള്ളരി ജ്യൂസ് തേടി നടക്കുന്നവരെയാണ് നഗരത്തിൽ കാണുന്നത്. ചൂട് കാലത്ത് മാത്രം സുലഭമായി ഉണ്ടാകുന്ന പൊട്ടുവെള്ളരി കിലോയ്ക്ക് 50 രുപയാണ് വില. ഒരു ഗ്ലാസ് ജ്യൂസിന് 25 മുതൽ 35 രുപ വരെയാണ് കച്ചവടക്കാർ ഈടാക്കുന്നത്. തൃശൂർ ശക്തൻ ബസ് സ്റ്റാന്റിൽ പട്ടാളം മാർക്കറ്റിനു സമീപം പൊട്ടുവെള്ളരി വിൽപനയും ജ്യൂസുമായി എരുമപ്പെട്ടി…
Read Moreസുരേഷ്ഗോപിയുടെ ഇലക്ഷൻ പ്രചരണ വാഹനമായ രഥത്തിൽ പോലീസ് ജീപ്പിടിച്ചു; പര്യടനം തുറന്ന ജീപ്പിൽ; ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ഒല്ലൂർ പോലീസ്
തൃശൂർ: എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപിയുടെ രഥത്തിൽ പോലീസ് ജീപ്പിടിച്ച് വാഹനം തകർന്നു. ഇന്നു പുലർച്ചെയോടെ ഒല്ലൂരിലാണ് സംഭവം. അമിതവേഗത്തിലെത്തിയ പോലീസ് ജീപ്പ് രഥത്തിലിടിക്കുകയായിരുന്നുവെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. രഥത്തിനു കേടുപാടുകൾ സംഭവിച്ചതിനെതുടർന്ന് സുരേഷ് ഗോപി തുറന്ന ജീപ്പിലാണ് പ്രചരണം നടത്തുന്നത്. ഉച്ചയോടെ രഥത്തിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് എത്തുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. എന്നാൽ, ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ഒല്ലൂർ പോലീസ് പറയുന്നത്. സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതത്രേ. ഇടിച്ച വാഹനങ്ങൾ ഒല്ലൂരിലുള്ളവർ കണ്ടെങ്കിലും അങ്ങനെയൊരു അപകടമേ ഉണ്ടായിട്ടില്ലെന്നാണ് പോലീസിന്റെ ഭാഷ്യം. പോലീസ് ജീപ്പിടിച്ചതിനാലാണ് പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതത്രേ. ഇന്നലെ ഇരിങ്ങാലക്കുട ഭാഗത്തു പര്യടനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സുരേഷ് ഗോപി രഥത്തിലുണ്ടായിരുന്നില്ല. രഥമില്ലാത്തതിനാൽ തുറന്ന ജീപ്പിൽ കുട പിടിച്ചാണ് സുരേഷ്ഗോപിയുടെ പര്യടനം. ഗുരുവായൂർ മണ്ഡലത്തിലാണ് പര്യടനം നടത്തിക്കൊണ്ടിരിക്കുന്നത്.
Read Moreബാക്കി വയ്ക്കുക, കനോലി കനാലിന് ഒരിറ്റ് ജീവൻ ! നീർച്ചാൽ ആയി മാറിയ കനാലിന്റെ ചരിത്രം ഇങ്ങനെ…
കാട്ടൂർ: കനോലി കനാലിന്റെ പഴയ സൗന്ദര്യം നഷ്ടപ്പെട്ട് കനാൽ ഇപ്പോൾ ഒരു നീർച്ചാൽ ആയി മാറി. ചെറുതോടുകളും ജലമാർഗങ്ങളും കോർത്തിണക്കി 1848 ൽ കനോലി സായിപ്പാണ് അറബിക്കടലിനു സമാന്തരമായി കനോലി കനാൽ നിർമിച്ചത്. കിഴക്കുനിന്നും പെയ്തിറങ്ങുന്ന വെള്ളം പ്രദേശത്തെ വെള്ളപ്പൊക്ക കെടുതി ഒഴിവാക്കി സംഭരിച്ച് കൃഷിക്കും, കുടിക്കാനും, ജലഗതാഗത്തിനു വേണ്ടിയും നിർമിച്ചതാണു ഈ കനാൽ. കോഴിക്കോടിനും കൊച്ചിക്കും ഇടയിലുള്ള വിശാലമായ ജലപ്പാതയായിരുന്നു ഈ കനാൽ. ചേറ്റുവയിൽനിന്ന് കോട്ടപ്പുറം-അഴീക്കോട് ഭാഗത്തേക്കും തിരിച്ചുമുള്ള സഞ്ചാരപഥമായിരുന്നു കനാൽ. കനോലി കനാൽ അതിന്റെ പ്രതാപ കാലങ്ങൾ പിന്നിട്ട് ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. കുളച്ചണ്ടിയും പായലും അറവു മാലിന്യവും നിറഞ്ഞ്് കനാലിലെ നീരൊഴുക്ക് തന്നെ തടസപ്പെട്ടു.വറ്റ, കൊഞ്ച്, വാള, കൂരി, ചെമ്മീൻ, കാളാഞ്ചി തുടങ്ങി നാടൻ മത്സ്യങ്ങളുടെ കലവറയായിരുന്നു ഇവിടം. പാടങ്ങളിൽ ഉപയോഗിക്കുന്ന വീര്യം കൂടിയ കളനാശിനികൾ കനാലിലേക്ക് ഒഴുകിയെത്തിയതോടെ ജൈവ, മത്സ്യസന്പത്തിനു ചരമഗീതമായി.…
Read Moreചാലക്കുടി മോഷണം; മോഷണത്തിനുപിന്നിൽ അതിവിദഗ്ധ സംഘം; പൂട്ടുപൊളിക്കൽ സംഘത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
ചാലക്കുടി: പടിഞ്ഞാറെചാലക്കുടി മൂഞ്ഞേലിയിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 50 പവൻ മോഷ്ടിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. അന്യസംസ്ഥാന മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. ഡിവൈഎസ്പി കെ. ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം. ഏത് ഉറപ്പുള്ള ആധുനിക താഴും അതിവിദഗ്ധമായി അറുത്തുമാറ്റിയശേഷം പിന്നീട് ഒരു സംശയവും തോന്നാത്ത രീതിയിൽ അതേപടി വയ്ക്കുന്ന അന്തർസംസ്ഥാന മോഷണസംഘമാണ് ചാലക്കുടി കവർച്ചയ്ക്കു പിന്നിലെന്നു പോലീസ് സംശയിക്കുന്നു. അടുത്തിടെ മാളയിൽ നടന്ന വൻകവർച്ചയുമായി ചാലക്കുടി കവർച്ചയ്ക്കു സാമ്യമുള്ളതിനാൽ രണ്ടിലും ഒരേസംഘമാണ് ഉൾപ്പെട്ടിട്ടുള്ളതെന്നും പോലീസ് കരുതുന്നു. മാളയിലെ കവർച്ചയിൽ പ്രതികളെ ഇതുവരെയും പിടികൂടാൻ പോലീസിനു സാധിച്ചിട്ടില്ല. പകൽസമയങ്ങളിൽ വീടുകൾ നിരീക്ഷിക്കുകയും ആളില്ലാത്ത തക്കംനോക്കി മോഷണം നടത്തുകയുമാണ് ഇവർ ചെയ്യുന്നത്. ആധുനിക സജ്ജീകരണമുള്ള പൂട്ടുകളും വാതിലുകളും തുറക്കുന്നതിൽ നേരത്തെ പരിശീലനം നേടിയ സംഘമാണ് വീടുകളിലെത്തി എളുപ്പത്തിൽ താഴ് അറുത്തുമാറ്റി വീടുകളിൽ കയറുന്നതെന്നു…
Read Moreതൃശൂർ പൂരം വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളിൽ ഇളവ്; ഏതെക്കെ പടക്കം പൊട്ടിക്കുന്നുവെന്നതിനുള്ള അനുമതി വാങ്ങണമെന്ന് കോടതി
തൃശൂർ പൂരത്തിന്റെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് നിയന്ത്രണം ഏർപ്പെടുത്തിയ നടപടിയിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചു. ആചാരപ്രകാരമുള്ള സമയത്തുതന്നെ വെടിക്കെട്ട് നടത്താമെന്നും കോടതി ഉത്തരവിട്ടു. പടക്കത്തിനും സമയത്തിനും കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഇളവ് അനുവദിച്ചത്. രാത്രി എട്ടിനും പത്തിനും ഇടയിൽ മാത്രം വെടിക്കെട്ട് എന്ന ഉത്തരവാണ് ഭേദഗതി വരുത്തിയത്. അതേസമയം വെടിക്കെട്ടിന് ഉപയോഗിക്കുന്ന പടക്കങ്ങൾക്ക് കേന്ദ്ര ഏജൻസിയുടെ അനുമതി വാങ്ങണമെന്നും കോടതി ഉത്തരവിട്ടു. വെടിക്കെട്ടിനു അനുമതി തേടി തിരുവന്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് കോടതിയെ സമീപിച്ചത്. ക്ഷേത്ര ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും ഇളവ് നൽകണമെന്നു കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരും നിയന്ത്രണം നീക്കുന്നതിനെ അനുകൂലിച്ചു.
Read Moreചെങ്ങാലൂരിൽ തണ്ണീർതടം നികത്തൽ; തടയാനെത്തിയ പഞ്ചായത്ത് അംഗത്തെ കൊലപ്പെടുത്താൻ ശ്രമം
ചെങ്ങാലൂർ (പുതുക്കാട്): ചെങ്ങാലൂർ കുട്ടാടം പാടത്ത് തണ്ണീർത്തടം നികത്താനുള്ള ശ്രമം തടഞ്ഞ പുതുക്കാട് പഞ്ചായത്തംഗത്തെ ടിപ്പർ കയറ്റി കൊലപ്പെടുത്താൻ ശ്രമം. ഇന്നുരാവിലെ എട്ടുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. രാവിലെ ആറുമണിയോടെയാണ് ടിപ്പറുകളിൽ മണ്ണുമായി തണ്ണീർത്തടം നികത്താൻ സംഘം എത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്തംഗം തോബി തോട്ടിയാൻ സ്ഥലത്തെത്തുകയും വാഹനങ്ങൾ തടയുകയുമായിരുന്നു. വാഹനം തടഞ്ഞപ്പോൾ ടിപ്പർ ഡ്രൈവർ തോബിയെ ഇടിക്കാൻ ശ്രമിച്ചെങ്കിലും ചാടി രക്ഷപ്പെട്ടതുകൊണ്ട് ജീവൻ രക്ഷിക്കാനായി. ഇതിനിടെ മണ്ണു കയറ്റിയ ടിപ്പറുമായി ഡ്രൈവർ കടന്നുകളയുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പുതുക്കാട് പോലീസ് സ്ഥലത്തെത്തിയെങ്കിലും ടിപ്പറെയും, ഡ്രൈവറെയും കണ്ടെത്താനായില്ല. തോബിയുടെ പരാതിയെ തുടർന്ന് ചെങ്ങാലൂർ വില്ലേജ് ഓഫീസർ വിനോദ് സ്ഥലത്തെത്തി തണ്ണീർ തടം നികത്തുന്നതിന് സ്റ്റോപ്പ മെമ്മോ നൽകി. ഉത്തരവ് ഏറ്റുവാങ്ങാൻ ആളില്ലാത്തതിനാൽ സ്ഥലത്ത് ഉത്തരവിന്റെ കോപ്പി പതിച്ചു. പുതുക്കാട് പഞ്ചായത്ത് അംഗം ബേബി കീടായിലും പോലീസും സ്ഥലം സന്ദർശിച്ചു.…
Read More