ചാലക്കുടി: പുതുതായി വാങ്ങിയ ബൈക്കിന് തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ബൈക്ക് മാറ്റി നൽകണമെന്ന ആവശ്യം നിരാകരിച്ച ബൈക്ക് കന്പനിക്കെതിരെ ഉപഭോക്തൃ കോടതിയിൽ പരാതി നൽകി. മുരിങ്ങൂർ കാഞ്ഞിരത്തിങ്കൽ കെ.വി. വിൻസെന്റാണ് പരാതി നൽകിയത്. 45,000 രൂപ അഡ്വാൻസായും 1,22,570 രൂപയും ബൈക്കിന്റെ വിലയായി നൽകിയതായിരുന്നു. എന്നാൽ ബൈക്കിന് അധികം വൈകാതെ തകരാറുകൾ കണ്ടതിനെത്തുടർന്ന് ബൈക്ക് കന്പനിയെ വിവരം അറിയിച്ചു. ബൈക്ക് റിപ്പയർ ചെയ്തു നൽകിയെങ്കിലും തകരാറുകൾ പരിഹരിച്ചില്ല. ഇതിനെത്തുടർന്നാണ് ബൈക്ക് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ, പല തൊടുന്യായങ്ങൾ പറഞ്ഞ് കന്പനി ഈ ആവശ്യം നിരാകരിച്ചു. ബൈക്ക് കന്പനിയിൽതന്നെ ഏൽപിച്ചെങ്കിലും പകരം ബൈക്ക് കൊടുത്തില്ല. ഇതിനെത്തുടർന്നാണ് അഡ്വ. എ.ഡി. ബെന്നി മുഖേന ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഹർജി നൽകിയത്.
Read MoreCategory: Thrissur
പൂമുഖ വാതിൽക്കൽ കാത്തിരിക്കും, അടുക്കളയിലെ “സുന്ദരികൾ’
തൃശൂർ: അടുക്കളയിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരുന്ന മണ്കുടങ്ങൾ അണിഞ്ഞൊ രുങ്ങി തിരിച്ചെത്തുന്നു, സ്വീകരണ മുറികളിലേക്ക്. മണ്കുടങ്ങളിൽ ചിത്രപ്പണികൾ ചെയ്ത് മനോഹരമാക്കിയാണ് പൂമുഖത്തേക്കും സ്വീകരണ മുറികളിലേക്കും തിരിച്ചെത്തുന്നത്. മണ്കുടങ്ങളിൽ അക്രിലിക്, ഫാബ്രിക് പെയിന്റുകളിൽ ബ്രഷ് ഉപയോഗിച്ച് വർണ ചിത്രങ്ങൾ വരച്ചുചേർക്കുന്ന പോട്ട് പെയിന്റിംഗ് അല്പം കലാഭാവനയുള്ള ആർക്കും ചെയ്യാം.കുടത്തിൽ തുണി ചുറ്റി സ്കെച്ച് വരച്ച് യോജിച്ച നിറം നൽകി പതിപ്പിക്കുന്ന വിദ്യ പരിശീലിപ്പിക്കുന്ന പരിപാടി ഭവൻസ് കലാകേന്ദ്രയിൽ ഇന്നലെ സമാപിച്ചു. മുസ്തഫ പള്ളിക്കര, അജിത, റെജീന എന്നിവർ നേതൃത്വം നൽകിയ പരിശീലന പരിപാടിയിൽ 55 പേർ പരിശീലനം നേടി. കലാ അധ്യാപകരും ഫാഷൻ ഡിസൈനർമാരുമെല്ലാം പരിശീലനത്തിനെത്തിയിരുന്നു. നാലു വ്യത്യസ്ത പെയിന്റിംഗ് രീതികളുണ്ടെന്ന് മുസ്തഫ (ഫോണ്- 8129787580) പറഞ്ഞു.
Read Moreദിലീപിന്റെയും കാവ്യയുടെയും മകൾക്ക് ഗുരുവായൂരിൽ ചോറൂണ്
ഗുരുവായൂർ: താരദമ്പതികളായ ദിലീപിന്റെയും കാവ്യമാധവന്റെയും മകൾക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ ചോറൂണു നടത്തി. രാവിലെ അഞ്ചോടെയായിരുന്നു ചോറൂണ് വഴിപാട്. ചോറൂണിനു ശേഷം മകൾ മഹാലക്ഷ്മിക്ക് പഞ്ചസാരകൊണ്ട് തുലാഭാരം നടത്തി.
Read Moreഅഞ്ചു കിലോ കഞ്ചാവുമായി കഞ്ചാവ് രാജയുടെ അനുയായി കാളിമുത്തു പിടിയിൽ
കൊടുങ്ങല്ലൂർ: തമിഴ്നാട് കഞ്ചാവ് രാജയുടെ അനുയായി അഞ്ചു കിലോ കഞ്ചാവുമായി കൊടുങ്ങല്ലൂരിൽ പോലീസ് പിടിയിലായി. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി കാളിമുത്തു(38) ആണ് പിടിയിലായത്. കേരളത്തിന്റെ വിവിധ ജില്ലകളിലേക്ക് മൊത്തമായി കഞ്ചാവ് വിതരണം ചെയ്യുന്ന കഞ്ചാവ് രാജയുടെ അനുയായിയാണ് കാളിമുത്തു. ജില്ലയിൽ ലഹരിമരുന്ന് ഉപയോഗം വർധിച്ചതിനെ തുടർന്ന് ജില്ല പോലീസ് മേധാവി രൂപീകരിച്ച ജില്ല ലഹരി വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ കഞ്ചാവ് വിൽപനക്കാരേയും കടത്തുകാരേയും നിരീക്ഷിച്ചു വരികയായിരുന്നു. ആവശ്യക്കാർക്ക് വേണ്ടി കൂടിയ അളവിൽ ആണെങ്കിൽ മാത്രം തമിഴ്നാട്ടിൽ നിന്നും കരളത്തിലെ ഏതു സ്ഥലത്തേക്കും കഞ്ചാവ് എത്തിച്ചുകൊടുക്കുമെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആവശ്യക്കാരെന്ന വ്യാജേന പോലീസ് സംഘം കഞ്ചാവ് മാഫിയയുമായി ബന്ധപ്പെടുകയും അവരുടെ സംഘത്തിൽ പെട്ട ആൾ കഞ്ചാവുമായി കൊടുങ്ങല്ലൂരില്ത്തെുകയുമായിരുന്നു. തുടർന്നാണ് ഇയാളെ പിടികൂടിയത്. ബസിലും മറ്റുമാണ് കഞ്ചാവ് കടത്തിയിരുന്നത്. വൻ കഞ്ചാവ് മാഫിയ തന്നെ ഇതിനു പിന്നിലുണ്ടെന്ന് വിവരം…
Read Moreതെരഞ്ഞെടുപ്പിൽ പലരും പൊട്ടും; പക്ഷേ വിഷുവിന് പൊട്ടിക്കാൻ ഇതുതന്നെ വേണം….
സ്വന്തം ലേഖകൻ തൃശൂർ: തെരഞ്ഞെടുപ്പ് ചൂടിനിടയിലും വിഷുവിന്റെ പടക്കവിപണി ഉണർന്നു. തേക്കിൻകാട് മൈതാനിയിൽ മൂന്ന് പടക്കവിൽപന സ്റ്റാളുകൾ ആരംഭിച്ചിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നല്ല കച്ചവടമാണ് പ്രതീക്ഷിക്കുന്നതെന്ന് കച്ചവടക്കാർ പറഞ്ഞു. സാധാരണ തേക്കിൻകാട് മൈതാനത്ത് ഒരു സ്റ്റാൾ മാത്രമേ ഉണ്ടാകാറുള്ളു. പതിവ് ഇനങ്ങൾക്ക് പുറമെ ശിവകാശിയിൽ നിന്നും വൈവിധ്യമാർന്ന ഇനങ്ങളും പടക്കവിപണിയിൽ ഇത്തവണ എത്തിച്ചിട്ടുണ്ട്.കർശന നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ടെങ്കിലും വിഷു അടുക്കുന്നതോടെ കച്ചവടം പൊടിപൊടിക്കുമെന്നാണ് കണക്കുകൂട്ടൽ. മേശപ്പൂവിന്റെ മാതൃകയിലുള്ള പീകോക്ക് ഡാൻസ് അഥവാ മയിലാട്ടമാണ് ഇത്തവണത്തെ ആകർഷകമായ ഇനം. 120 രൂപയാണ് ശിവകാശിയിൽ നിന്നും ഇറക്കിയിട്ടുള്ള ഈ ഇനത്തിന് വില. തിരികൊളുത്തിക്കഴിഞ്ഞാൽ മുകളിലേക്ക് പോയി മയിലാട്ടം പോലെ വിടരുന്ന ഇനം ഇത്തവണത്തെ വിപണിയിലെ പുതുമയാണ്. കന്പിത്തിരിക്ക് ചെറുതിന് 17 രൂപ മുതലാണ് വില. 70 രൂപവരെയാണ് കന്പിത്തിരിക്ക് വില. ഒരുമിച്ചെടുക്കുന്പോൾ വിലക്കിഴിവും നൽകുന്നുണ്ട്. ഫയർ പെൻസിൽ, സ്റ്റാർ വാർ,…
Read Moreഎന്താ സ്വതന്ത്ര സ്ഥാനാർഥിക്കും പ്രകടന പത്രികയായിക്കൂടേ… തൃശൂരിൽ വിമാനത്താവളം, മിനിമം വേതനം നാനൂറ്, രാജ്യാതിർത്തിയിൽ മതിൽ!
തൃശൂർ: പ്രമുഖ പാർട്ടികൾക്കു മാത്രമല്ല, സ്വതന്ത്ര സ്ഥാനാർഥിക്കും പ്രകടന പത്രികയും വാഗ്ദാനങ്ങളും നൽകിക്കൂടേ. എല്ലാ പാർട്ടികളും വലിയ വലിയ വാഗ്ദാനങ്ങൾ നൽകുന്നു, പലതും നടപ്പാക്കുന്നുമില്ല. ഇത് മുന്നിൽകണ്ടാണോ വാഗ്ദാനങ്ങൾ നൽകുന്നതെന്ന് ചോദിച്ചാൽ തൃശൂർ ലോക്സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന സോനുവിന് വ്യക്തമായ മറുപടിയുണ്ട്. താൻ വിജയിച്ചാൽ പറഞ്ഞ വാഗ്ദാനങ്ങളൊക്കെ നടപ്പാക്കും. പക്ഷേ വാഗ്ദാനങ്ങൾ കേട്ടാൽ വോട്ടർമാരും ഞെട്ടും. തൃശൂരിൽ വിമാനത്താവളം, കർഷകർക്ക് ഒരേക്കർ കൃഷി ഭൂമി, മിനിമം വേതനം 400 രൂപ, വർഷം 12,000 രൂപ, വിവാഹത്തിന് സ്വർണം വാടകയ്ക്ക് നൽകുന്ന സന്പ്രദായം തുടങ്ങി നിരവധി വാഗ്ദാനങ്ങളാണുള്ളത്. ലോക്സഭയായതിനാൽ വാഗ്ദാനം കേരളത്തിൽ മാത്രം ഒതുങ്ങുന്നില്ല. ജയിച്ചാൽ രാജ്യാതിർത്തിയിൽ ഇന്ത്യാ മതിൽ വരെ നിർമിക്കുമെന്നാണ് പറയുന്നത്. ചിഹ്നം ഫുട്ബോളാണെന്നു കരുതി തട്ടിക്കളയാമെന്ന് കരുതണ്ടാ, ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ പിന്തുണയോടെയാണ് മത്സരത്തിനിറങ്ങിയിരിക്കുന്നത്. തൃശൂർ പ്രസ്ക്ലബിൽ പത്രസമ്മേളനം നടത്തിയാണ് പ്രകടന…
Read Moreതൃശൂരിൽ 76,811 പുതിയ വോട്ടർമാർ; അഞ്ച് ഭിന്നലിംഗക്കാർ ഉൾപ്പടെ ആകെ വോട്ടർമാർ 24,36,393
തൃശൂർ: അന്തിമ വോട്ടർപട്ടിക പ്രഖ്യാപിച്ചപ്പോൾ ജില്ലയിൽ 76,811 പുതിയ വോട്ടർമാർ.38,272 പുരുഷ വോട്ടർമാർ, 38,534 സ്ത്രീ വോട്ടർമാർ, അഞ്ച് ഭിന്നലിംഗക്കാർ എന്നിങ്ങനെയാണ് പുതിയ വോട്ടർമാരുടെ കണക്ക്. ജനുവരി 30ന് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷമാണ് ഇത്രയും പേർ പേര് ചേർത്തത്. പുതുക്കിയ ലിസ്റ്റ് പ്രകാരം ജില്ലയിൽ ആകെ 24,36,393 വോട്ടർമാരാണുള്ളത്. ഇതിൽ 12,65,356 പേർ പുരുഷന്മാരും 11,71,011 പേർ സ്ത്രീകളുമാണ്. 26 ഭിന്നലിംഗ വോട്ടർമാരും ജില്ലയിലുണ്ട്. 18 നും 19 നും ഇടയിൽ പ്രായമുള്ള 50,628 പേരാണ് വോട്ടർപട്ടികയിൽ പുതുതായി ഇടം നേടിയത്. മൂന്നാം ലിംഗക്കാരിൽ നിന്ന് ഒരു പ്രവാസിയും വോട്ടർ പട്ടികയിലുണ്ട്. നൂറു വയസിനു മുകളിൽ പ്രായമുള്ള 70 പേരാണ് വോട്ടർപട്ടികയിലുള്ളത്. 29 പുരുഷന്മാരും 41 സ്ത്രീകളുമാണ് ഇവർ. 1646 സർവീസ് വോട്ടർമാരും ജില്ലയിലുണ്ട്. ആലത്തൂർ ലോക്സഭാ മണ്ഡലം ഉൾപ്പെടുന്ന ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി നിയോജക…
Read Moreകൗൺസിലറും, കരാറുകാരനും “കട്ടയ്ക്ക്…’ കോളനി റോഡിലെ യാത്രക്കാർ ഒറ്റ”പ്പെട്ടു’
ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ ഹൗസിംഗ് ബോർഡ് കോളനി റോഡിൽ കട്ടവിരി സ്തംഭിച്ചു. റോഡ് ഉയർത്താതെ കരാറുകാരൻ കട്ട വിരിച്ചു തുടങ്ങിയപ്പോൾ വാർഡ് കൗണ്സിലർ തടഞ്ഞതാണ് കാരണം. ഇതോടെ കരാറുകാരൻ പണി നിർത്തിവച്ചു. ഒടുവിൽ കൗണ്സിലറുമായി കരാറുകാരൻ ധാരണയിലെത്തിയതായി പറയുന്നു. വിരിച്ച കട്ടകൾ റോഡിൽനിന്നും പൊളിച്ചുമാറ്റി റോഡ് ഉയർത്തിയശേഷം വീണ്ടും കട്ട വിരിക്കാമെന്ന് കരാറുകാരൻ സമ്മതിച്ചതായി കൗണ്സിലർ പറയുന്നു. എന്തായാലും ഹൗസിംഗ് ബോർഡ് കോളനി റോഡിലൂടെ ഇപ്പോൾ വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. ആഴ്ച്ചകളായി കട്ടവിരി സ്തംഭിച്ചിട്ടുണ്ട്. ഇഷ്ടിക കട്ടകൾ റോഡിൽ കൂട്ടിയിട്ടിരിക്കയാണ്. കട്ടവിരിച്ചത് ഇനി പൊളിച്ചു മാറ്റാൻ സമയം വേണ്ടിവരും. ഇതേ കരാറുകാരൻ തന്നെയാണ് ഗവ. ഗേൾസ് സ്കൂളിനു സമീപമുള്ള റോഡിന്റെ കട്ടവിരിക്കുന്നത്. ഈ റോഡിലെ പണിയും ആഴ്ചകളായി നിർത്തിവച്ചിരിക്കയാണ്. റോഡിന്റെ കുറിച്ച് ഭാഗത്ത് 4.5 മീറ്റർ വീതിയുണ്ട്. എന്നാൽ കരാർ എടുത്തിരിക്കുന്ന മൂന്നു മീറ്റർ വീതിയിൽ…
Read Moreപത്തു കിലോമീറ്റർ താണ്ടിയാലും വോട്ടു പാഴാക്കില്ല ! മണിയൻകിണർ പട്ടികവർഗ ഊരിൽ വികസനം അകലെ അകലെ …
കെ.കെ.അർജുനൻ തൃശൂർ: വോട്ടു ചെയ്യാൻ മണിയൻകിണർ പട്ടികവർഗം ഉൗരിലുള്ളവർക്ക് താത്പര്യമുണ്ട്. എന്നാൽ പത്തുകിലോമീറ്റർ നടന്നുവന്നാൽ മാത്രമേ ഇന്ത്യൻ പാർലമെന്റിലേക്ക് ആരെ അയക്കണം എന്ന നിശ്ചയിക്കാനുള്ള സമ്മതിദാനാവകാശം വിനിയോഗിക്കാൻ ഇവർക്ക് കഴിയൂ. തൃശൂർ ജില്ലയിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൽ പാണഞ്ചേരി പഞ്ചായത്തിൽ പീച്ചി വില്ലേജിൽ പെട്ട മണിയൻ കിണർ എന്ന പട്ടിക വർഗ ഉൗരിൽ വികസനം ഇപ്പോഴും കിലോമീറ്ററുകൾ അകലെയാണ്. ഇവിടെ 66 പട്ടിക വിഭാഗത്തിൽ പെട്ട കുടംബങ്ങളിലായി 260 പേരാണ് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ കഴിയുന്നത്. തൃശൂർപാലക്കാട് റൂട്ടിൽ വാണിയംപാറ സെന്ററിൽ നിന്നും ഒന്പത് കിലോമീറ്റർ ദൂരത്തിലുള്ള ചെങ്കുത്തായ മലയും കുന്നും കാടും കടന്ന് വേണം മണിയംകിണർ എന്ന ഉൗരിൽ എത്താൻ. നല്ലൊരു ശൗചാലയം പോലും ഇവിടെയില്ല.കുടിയൊഴിപ്പിക്കൽ ഭീഷണിയും ഇവിടെ നിലനിൽക്കുന്നുണ്ട്. തൊഴിൽരഹിതരായ നിരവധി പേരാണ് ഇവിടെയുള്ളത്. പട്ടിണിയും ദാരിദ്ര്യവും ഉൗരിലെ നിത്യസംഭവം. കൃഷിയിറക്കാമെന്ന് വെച്ചാൽ വന്യമൃഗങ്ങളുടെ…
Read Moreഉത്പാദനക്ഷമതയുള്ള രണ്ടു പുതിയ നെൽവിത്തുകൾ പുറത്തിറക്കി
സ്വന്തം ലേഖകൻ തൃശൂർ: ജനിതകാരോഗ്യവും ഗുണമേന്മയുമുള്ള പുതിയ അരികളുടെ യുഗത്തിന് തുടക്കം കുറിച്ച് കേരള കാർഷിക സർവകലാശാലയും കൊച്ചി സൈജിനോം റിസർച്ച് ഫൗണ്ടേഷനും സംയുക്തമായി കാർഷിക ജിനോമിക്സ് സമ്മേളനം സംഘടിപ്പിച്ചു.ജനിതകാരോഗ്യവും ഗുണമേന്മയും കൂടിയ പുതിയ രണ്ടു നെൽവിത്തുകൾ സമ്മേളനത്തിൽ അവതരിപ്പിച്ചു. സാന്പ മഹസൂരി അരിയിൽനിന്ന് വികസിപ്പിച്ചെടുത്ത അഗ്രിജിനോം ലാബ്സ് എ.ജി.ആർ 2973, എ.ജി.ആർ 5501 എന്നീ ഉത്പാദന ക്ഷമതയേറിയ നെല്ലുകളുടെ വിത്തുകളാണ് പുറത്തിറക്കിയത്. എ.ജി.ആർ 2973 വലിപ്പമേറയ നെൽച്ചെടിയാണ്. ഇരുപത്തഞ്ച് ശതമാനത്തോളം ഉത്പാദന ശേഷി കൂടുതലുണ്ട്. എ.ജി.ആർ 5501 നേരത്തെ പൂവിടുന്നതും നന്നായി വിളവ് തരുന്നതുമായ വിത്തിനമാണ്. ഈ രണ്ടു തരം അരികളിലും അഞ്ച് തലമുറകളിൽ ഒരേ ജനിതക ഗണങ്ങൾ സ്ഥിതീകരിക്കപ്പെട്ടു കഴിഞ്ഞു. ട്രയലുകൾക്ക് ശേഷം വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാർഷിക സർവകലാശാലയിൽ നടന്ന സമ്മേളനം വൈസ് ചാൻസലർ ആർ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. അഗ്രിജിനോം…
Read More