സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: ആചാരവും വിശ്വാസവും കോടതിവിധിയുമൊക്കെ സംരക്ഷിക്കാൻ പാടുപെടുന്ന സർക്കാർ വേദനകൊണ്ട് പുളയുന്ന കാൻസർ രോഗികൾക്ക് റേഡിയേഷൻ സൗകര്യമൊരുക്കാൻ അനാസ്ഥ കാണിക്കുന്പോൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സർക്കാരിന്റെ സംരക്ഷണവും കനിവും കാത്തിരിക്കുന്നത് നൂറു കണക്കിന് കാൻസർ രോഗികൾ. സേഫ്റ്റി ഓഫീസർ ഇല്ലാത്തതിനാൽ റേഡിയേഷൻ നടക്കാത്തതുകൊണ്ട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാൻസർ രോഗികൾ വേദനകൊണ്ട് പുളയുന്നു. യഥാസമയം റേഡിയേഷൻ ചികിത്സ കിട്ടാതെ നേരത്തെ റേഡിയേഷൻ ലഭിച്ചവർ കൂടുതൽ ഗുരുതരാവസ്ഥയിലേക്ക് പോകുന്നു. കേരളത്തിന്റെ ആരോഗ്യമേഖലയിൽ തൃശൂർ മെഡിക്കൽ കോളജിലെ കാൻസർ വാർഡും നൂറുകണക്കിന് കാൻസർ രോഗികളും നൊന്പരക്കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. കാൻസർ രോഗചികിത്സയുടെ ഭാഗമായ റേഡിയേഷൻ നടത്തുന്നതിന് സേഫ്റ്റി ഓഫീസർ നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് ചട്ടം. റേഡിയേഷന്റെ തോത് നിശ്ചയിക്കുന്നത് സേഫ്റ്റി ഓഫീസറാണ്. എന്നാൽ കാലാവധി കഴിഞ്ഞതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലെ റേഡിയേഷൻ സേഫ്റ്റി ഓഫീസർ ജോലിയിൽ…
Read MoreCategory: Thrissur
ക്ഷേത്രാചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കും; അതേസമയം സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും മന്ത്രി കടകംപിള്ളി
സ്വന്തം ലേഖകൻ തൃശൂർ: ക്ഷേത്രാചാരങ്ങളും വിശ്വാസവും വിശ്വാസികളുടെ താത്പര്യങ്ങളും സംരക്ഷിക്കുന്ന നയമാണ് സംസ്ഥാനസർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. അതേസമയം സുപ്രീം കോടതി വിധി പാലിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കടകംപിള്ളി തൃശൂരിൽ പറഞ്ഞു. ഭരണഘടനയാണ് ഏറ്റവും മുകളിൽ. വിശ്വാസവും ആചാരങ്ങളും അതിന് താഴെയാണ്. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് സുപ്രീംകോടതി വിധി നടപ്പാക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്ത എൻ.ബി.മോഹനന്റെ സ്ഥാനമേൽക്കൽ ചടങ്ങിന് ശേഷം അനുമോദനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. ഭരണഘടനയും സംരക്ഷിക്കേണ്ടതുണ്ട്. ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ ആരേയും അനുവദിക്കാനാകില്ലെന്നതുകൊണ്ടാണ് പോലീസ് ആത്മസംയമനം പാലിച്ചത്. മകരവിളക്ക് സമാധാനപരവും ഐശ്വര്യപൂർണ്ണവുമാക്കുമെന്നു മന്ത്രി പറഞ്ഞു. കിഫ്ബിയിൽ 100 കോടി ചിലവിൽ ഭക്തജനങ്ങളക്ക് വിശ്രമത്തിനായി സർക്കാർ ഇടത്താവളങ്ങൾ നിർമ്മിക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.കൊച്ചിൻ ദേവസ്വം…
Read Moreകെയ്കൊ ഒകാനൊ ! ഒമ്പതു കൊല്ലം മുമ്പ് പഠനം തുടങ്ങി; ജാപ്പനീസ് കലാകാരിയുടെ മോഹിനിയാട്ടം അരങ്ങേറ്റം
ഇരിങ്ങാലക്കുട: പാശ്ചാത്യ ബാലേ പരിശീലനത്തിലൂടെ നൃത്തരംഗത്ത് ചുവടുവച്ച ജാപ്പനീസ് കലാകാരി കെയ്കൊ ഒകാനൊ ഒരു സന്പൂർണ മോഹിനിയാട്ടം കച്ചേരി അവതരിപ്പിച്ചുകൊണ്ട ് ഈ കലയിൽ ഒൗപചാരിക അരങ്ങേറ്റം പൂർത്തിയാക്കുന്നു. ഒന്പതു കൊല്ലം മുന്പ് മോഹിനിയാട്ടം ആചാര്യ നിർമല പണിക്കരുടെ ശിഷ്യത്വം സ്വീകരിച്ച് മോഹിനിയാട്ടം അതിന്റെ എല്ലാ ചിട്ടവട്ടങ്ങളോടുംകൂടി ആധികാരികമായി അഭ്യസിച്ചാണു കെയ്കൊ ഒകാനൊ അരങ്ങിലെത്തുന്നത്. ചൊൽകെട്ട്, ജതിസ്വരം, വർണം, പദം, തില്ലാന ശ്ലോകം, സപ്തം എന്നീ ഇനങ്ങളെല്ലാം ഉൾപ്പെടുത്തികൊണ്ട ് ജനുവരി 30 ന് 6.30 ന് ഇരിങ്ങാലക്കുട നടനകൈരളിയുടെ നാട്ടരങ്ങിലാണ് രംഗപ്രവേശം ചെയ്യുന്നത്. മോഹിനിയാട്ടത്തിനു പുറമെ നാട്യാചാര്യൻ വേണുജിയുടെ കീഴിൽ നവരസസാധനയും പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണുവിന്റെ കീഴിൽ അഭിനയ പരിശീലനവും നേടികൊണ്ട ാണ് കെയ്കൊയുടെ അരങ്ങേറ്റത്തിനുള്ള തയാറെടുപ്പ്. ഗുരു സദനം കൃഷ്ണൻകുട്ടി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ കലാ പണ്ഡിതനായ ദിലീപ്കുമാർ വർമ പ്രസംഗിക്കും.…
Read Moreഅർബൻ ബാങ്ക് തെരഞ്ഞെടുപ്പ്; കോണ്ഗ്രസിൽ വിഭാഗീയത, യുഡിഎഫിന് രണ്ടു പാനൽ; ഇലക്ഷനോടോ യുഡിഎഫ് നിലംപരിശാകുമെന്ന് എൽഡിഎഫ്
ഗുരുവായൂർ: കോണ്ഗ്രസ് ഭരിക്കുന്ന ഗുരുവായൂർ അർബൻ ബാങ്കിലേക്ക് 30നു നടക്കുന്ന തെരഞ്ഞെടുപ്പിൽ കോണ്ഗ്രസിലെ വിഭാഗീയതയെ തുടർന്ന് യുഡിഎഫ് രണ്ട് പാനലിലായാണ് മത്സര രംഗത്തുള്ളത്. കെപിസിസി ജനറൽ സെക്രട്ടറി വി.ബലറാം നേതൃത്വം നൽകുന്ന പാനലും ബ്ലോക്ക് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് ശശി വാറണാട്ട് നേതൃത്വം നൽകുന്ന മറ്റൊരു പാനലും മത്സര രംഗത്തുണ്ട്. രണ്ട് പാനലും തങ്ങളാണ് ഒൗദ്യോഗിക പാനലെന്ന് അവകാശവാദം ഉന്നയിക്കുന്നുണ്ട്. ബാങ്ക് ഭരണസമിതിയിലെ നിലവിലെ ചെയർമാനും ഭരണസമിതി അംഗങ്ങളും കെപിസിസി ജനറൽ സെക്രട്ടറി നേതൃത്വം നൽകുന്ന പാനലിലാണ് മത്സരിക്കുന്നത്. കോണ്ഗ്രസ് മണ്ഡലം, ബ്ലോക്ക് ഭാരവാഹികളാണ് എതിർപാനലിലുള്ളത്. ഇതിനു പുറമെ എൽഡിഎഫ് നേതൃത്വം നൽകുന്ന പാനലും മത്സരരംഗത്തുണ്ട്. മൂന്നു പാനലുകളിലേയും സ്ഥാനാർഥികൾ വാശിയേറിയ പ്രചരണമാണ് നടത്തുന്നത്. പൂക്കോട് മണ്ഡലത്തിലെ രണ്ട് കോണ്ഗ്രസ് കൗണ്സിലർമാർ നേതൃത്വം നൽകുന്ന മുന്നണിയിലെ പ്രവർത്തകർ എൽഡിഎഫ്് പാനലിൽ മത്സരരംഗത്തുണ്ട്. ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട അഴിമതി…
Read Moreകർഷകരുടെ ആശങ്കകൾക്ക് പരിഹാരമായി; ചീരക്കുഴി കനാലിലൂടെ കർഷകർക്ക് വെള്ളമെത്തി
പഴയന്നൂർ: കർഷകരുടെ ആശങ്കകൾക്ക് പരിഹാരമായി ചീരക്കുഴി കനാലിലൂടെ വെള്ളം തുറന്നുവിട്ടു.ബുധനാഴ്ച അർദ്ധരാത്രിമുതലാണ് വെള്ളം ഒഴുക്കിവിട്ടത്.ചീരക്കുഴി ഡാമിലെ താത്കാലിക തടയണ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കാനായത് യു.ആർ. പ്രതീപ് എംഎൽഎയുടെ ഇടപെടലുകളാണ്. 50 സെന്റീമീറ്റർ ഉയരത്തിലാണ് കനാലിലൂടെ ഇപ്പോൾ വെള്ളം ഒഴുകുന്നത്.ക്രമേണ അത് 90 സെന്റീമീറ്റർ വരെ ഉയർത്താൻ നടപടി സ്വീകരിക്കും.അതിനായി മംഗലം ഡാമിൽ നിന്നും വെള്ളം ലഭ്യമാക്കുന്നതിന് എംഎൽഎ ജലവിഭവ വകുപ്പ് മന്ത്രിയുടെ ഉറപ്പും നേടി.ഗായത്രിപ്പുഴയിൽ വേണ്ടത്ര നീരൊഴുക്കില്ലെന്ന് എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണിത്. കർഷകരുടെ ആവശ്യമറിഞ്ഞ് പ്രയത്നിച്ച ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും എംഎൽഎ നേരിട്ടഭിനന്ദിച്ചു.പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി തങ്കമ്മ,വൈസ് പ്രസിഡന്റ് എം പത്മകുമാർ,പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജൻ,വൈസ് പ്രസിഡന്റ് കെ പി ശ്രീജയൻ,എക്സിക്യൂട്ടീവ് എഞ്ചിനീയർ പി വി പുഷ്പരാജ് തുടങ്ങിയവർ എംഎൽഎയോടൊപ്പമുണ്ടായിരുന്നു.
Read Moreപാലരുവി എക്സ്പ്രസ് തൃശൂർ ജില്ലയിൽ നാലു സ്റ്റേഷനിൽ നിർത്തും;പാലരുവിയുടെ സ്റ്റോപ്പുകളും സമയക്രമവും ഇങ്ങനെ…
തൃശൂർ: പാലരുവി എക്സ്പ്രസിന് നാലിടത്ത് താൽക്കാലിക സ്റ്റോപ്പുകൾ അനുവദിച്ചു. വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ചാലക്കുടി, അങ്കമാലി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. ഇതോടെ തൃശൂരിൽ നിന്നു വൈകീട്ട് തെക്കോട്ടുള്ള ട്രെയിൻ യാത്രയ്ക്ക് സൗകര്യമേറി. സി.എൻ. ജയദേവൻ എംപി ഉൾപ്പെടെ നടത്തിയ സമ്മർദത്തെ തുടർന്നാണ് റെയിൽവേ നടപടി. ഇന്നു മുതൽ അടുത്ത 20 വരെ ശബരിമല സീസണ് പ്രമാണിച്ചാണ് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളതെങ്കിലും ഇതു നീട്ടുമെന്നാണ് സൂചന. നിലവിൽ തൃശൂരിൽ നിന്നു തെക്കോട്ടേക്ക് വൈകീട്ട് ഓഫീസ് സമയം കഴിയുന്ന വേളയിൽ ട്രെയിൻ സൗകര്യമില്ലെന്ന പരാതിക്കു നേരിയ പരിഹാരമാകുകയാണെന്ന് റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.കൃഷ്ണകുമാർ പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് അസോസിയേഷൻ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിരുന്നു. പാലക്കാട്-തിരുനെൽവേലി റൂട്ടിലോടുന്ന ട്രെയിനിനു എറണാകുളത്തിനു വടക്കോട്ട് സ്റ്റോപ്പുകൾ കുറവായിരുന്നു. ആലുവ, തൃശൂർ ഉൾപ്പെടെ ചുരുക്കം സ്റ്റേഷനുകളിലാണ് ട്രെയിൻ നിർത്തിയിരുന്നത്. കഴിഞ്ഞ നവംബർ 15 മുതൽ കോട്ടയം…
Read Moreജനകീയതയ്ക്കു റിക്കാർഡ് ഭൂരിപക്ഷം; മറക്കാനാകുമോ, പി.എ. ആന്റണിയെ…
സ്വന്തം ലേഖകൻ തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിനു സ്ഥാനാർഥി നിർണയ ചർച്ചകൾ ചൂടുപിടിക്കുന്പോൾ തൃശൂർക്കാരനായ പി.എ. ആന്റണിയും ചർച്ചയാകുന്നു. ഇറക്കുമതി സ്ഥാനാർഥികളെ വേണ്ടെന്നും അതതു മണ്ഡലങ്ങളിലെ പൊതുസമ്മതരെ സ്ഥാനാർഥികളാക്കണമെന്നുമുള്ള വികാരം കോണ്ഗ്രസ് അടക്കമുള്ള പാർട്ടികളിൽ ഉയർന്നിരിക്കേയാണ് തൃശൂർക്കാരനായ ആന്റണി ഓർമയിൽ ഓടിയെത്തുന്നത്. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ 16 തവണ നടന്ന മൽസരത്തിൽ എട്ടു തവണ വീതം കോണ്ഗ്രസ് പക്ഷവും ഇടതുപക്ഷവും ജയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ ജയിച്ച സ്ഥാനാർഥിയാണു കോണ്ഗ്രസിന്റെ പി.എ. ആന്റണി. 1984 ൽ സിപിഐയുടെ വി.വി. രാഘവനെ 51,290 വോട്ടിനാണു പി.എ. ആന്റണി പരാജയപ്പെടുത്തിയത്. ആന്റണി കുറിച്ച ആ റിക്കാർഡ് തിരുത്താൻ ഒരു സ്ഥാനാർഥിക്കും കഴിഞ്ഞിട്ടില്ല. തൊട്ടടുത്ത തവണ 1989 ലും ആന്റണി തന്നെയാണ് ജയിച്ചത്. ആന്റണി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനു മുന്പേ നിയമസഭാംഗമായിരുന്നു. ജനകീയനായ തൃശൂർക്കാരനായിരുന്നു ആന്റണി. കെഎസ്്യുവിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. എ.കെ.…
Read Moreബൈക്കിൽ സഞ്ചരിക്കവേ ഹൃദയാഘാതം; നിയന്ത്രണം വിട്ട് ബൈക്ക് മതിലിൽ ഇടിച്ച് പോലീസുകാരന് ദാരുണാന്ത്യം
ചേലക്കര: ബൈക്ക് മതിലിൽ ഇടിച്ച് പോലീസുകാരൻ മരിച്ചു. പഴയന്നൂർ പോലീസ് സ്റ്റേഷനിലെ എസ്സിപിഒ മനോജ് (43) ആണ് മരിച്ചത്. ഇന്നുപുലർച്ചെയാണ് അപകടം. ചേലക്കര അന്തിമഹാകാളൻ കാവിനു സമീപം താമസിക്കുന്ന മനോജ് കല്യാണവീട്ടിൽ പോയി മടങ്ങിവരുന്നതിനിടയിൽ ബുള്ളറ്റ് മതിലിടിച്ചാണ് അപകടം. ഹൃദയാഘാതം മൂലം ബൈക്ക് നിയന്ത്രണം വിട്ട് അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് റോഡിൽ കിടക്കുകയായിരുന്ന മനോജിനെ അതുവഴി വന്ന ജീപ്പ് യാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: ധന്യ. (അധ്യാപിക.)
Read Moreദുരൂഹ സാഹചര്യത്തിൽ തമിഴ്നാട് സ്വദേശി മരിച്ച നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു
ഗുരുവായൂർ: നിർമാണത്തിലിരിക്കുന്ന വീട്ടിൽ ദുരൂഹസാഹചര്യത്തിൽ തമിഴ്നാട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. ചിദംബരം വിനായപുരം വെങ്കിടേഷ് (50) ആണ് ചൊവ്വല്ലൂർപടി സഹിൻഷ മരകന്പനിക്കുസമീപം നിർമാണത്തിലിരിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ ഇന്നലെ രാത്രി 10.30 വരെ മരമുറിയുമായി ബന്ധപ്പെട്ട പണി എടുക്കുന്നുണ്ടായിരുന്നു. പത്തരയ്ക്കുശേഷമാണ് ഇയാൾ കിടക്കാനായി മരകന്പനിക്കുസമീപമുള്ള വീട്ടിലേക്കു പോയത്. രാവിലെ പണിക്കുപോകേണ്ട സമയമായിട്ടും ആളെ കാണാതായതിനെ തുടർന്ന് കൂടെയുള്ളവർ അന്വേഷിച്ചപ്പോഴാണ് ഇയാൾ വീടിനുതാഴത്തെ ചെറിയ മുറിയിൽ മരിച്ച നിലയിൽ കണ്ടത്. രാത്രിയിൽ ടെറസിന്റെ മുകളിലാണ് ഉറങ്ങാൻ കിടന്നിരുന്നത്. രാത്രിയിൽ അബ്ദത്തിൽ താഴെ വീണതാകാമെന്ന് സംശയിക്കുന്നു. തലയ്ക്കു ഗുരതര പരിക്കുണ്ട്. 30 വർഷത്തോളമായി ചൊവ്വല്ലൂർപടി മേഖലയിൽ കൂലപ്പണിയെടുത്ത് ജീവിക്കുകയാണ് ഇയാൾ. മകളുടെ വിവാഹത്തിനു നാട്ടിൽ പോയി ഒരുമാസം മുന്പാണ് ഇയാൾ തിരിച്ചെത്തിയത്. ഗുരുവായൂർ എസിപി പി.എ. ശിവദാസൻ, കെ.എ. ഫക്രുദീൻ, കെ.ആർ. പ്രേമരാജൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തി…
Read Moreതൃശൂർ-വാടാനപ്പള്ളി റോഡ് നവീകരണം; ഹൈക്കോടതി വിശദീകരണം തേടി
തൃശൂർ: അപകടാവസ്ഥയിലായ തൃശൂർ-വാടാനപ്പിള്ളി റോഡിന്റെ നവീകരണം എത്രയും വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിനോടു വിശദീകരണം തേടി. മൂന്നാഴ്ചയ്ക്കുള്ളിൽ വിശദീകരണം സമർപ്പിക്കാനാണ് ഡിസിസി ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റീസ് ഋഷികേശ് റോയിയുടേതാണ് ഉത്തരവ്. റോഡിന്റെ ദുരവസ്ഥയെത്തുടർന്ന് ഇവിടെ അപകടങ്ങൾ നിത്യസംഭവമാണ്. റോഡ് നിർമാണം അടിയന്തരമായി നടത്താൻ ആവശ്യപ്പെട്ട് വർഗീസ് എന്നയാൾ 2016ൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നിർമാണം എത്രയും വേഗം നടത്തണമെന്ന് ഉത്തരവ് വന്നെങ്കിലും ഉദ്യോഗസ്ഥർ പണി ആരംഭിച്ചിരുന്നില്ല. ദുരന്തനിവാരണ നിയമപ്രകാരം റോഡ് നിർമാണം അടിയന്തരമായി പൂർത്തീകരിക്കാനും അതുവരെ റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ട് ഷാജി കോടങ്കണ്ടത്ത് ജില്ലാ കളക്ടർക്ക് ഒക്ടോബർ 30ന് പരാതി നൽകിയിരുന്നു. റോഡിന്റെ നിലവിലെ അവസ്ഥയിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയറോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.…
Read More