വരന്തരപ്പിള്ളി: കെട്ടിട നിർമാണത്തിന്റെ മറവിൽ ദിവസങ്ങളായി കുന്നിടിച്ച് മണ്ണെടുക്കുന്നത് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അധികൃതർ നിർത്തിവപ്പിച്ചു. വൻതോതിൽ മണ്ണെടുത്ത് കടത്തിയിട്ടും അധികൃതർ നടപടിയെടുക്കാതായതോടെയാണ് നാട്ടുകാർ സംഘടിച്ച് വാഹനങ്ങൾ തടഞ്ഞത്. മണ്ണുമായി പോയിരുന്ന ടിപ്പർ ലോറികൾ നാട്ടുകാർ പലയിടങ്ങളിലായുകയായിരുന്നു. സംഘർഷാവസ്ഥ മുന്നിൽ കണ്ട് വരന്തരപ്പിള്ളി പഞ്ചായത്ത് ഭരണസമിതി അടിയന്തിര യോഗം ചേർന്ന് മണ്ണെടുപ്പ് നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ഇ.എം.ഉമ്മറിന്റെ നേതൃത്വത്തിൽ ഭരണ സമിതിയംഗങ്ങൾ സ്ഥലത്തെത്തി മണ്ണെടുപ്പ് നിർത്താൻ നിർദേശിക്കുകയായിരുന്നു. അടുത്ത ദിവസം ജിയോളജിസ്റ്റ് സ്ഥലം പരിശോധിച്ചതിനു ശേഷം മണ്ണെടുപ്പ് നടത്തിയാൽ മതിയെന്നും പഞ്ചായത്ത് അധികൃതർ നിർദേശിച്ചു. വ്യാപകമായി കുന്നിടിച്ച് മണ്ണ് കടത്തിയതിനെ തുടർന്ന് രണ്ട് ദിവസം മുന്‍പ് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.എന്നാൽ സ്ഥലമുടമ രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ പിൻവലിക്കുകയായിരുന്നു. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലത്ത് മണ്ണെടുക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ…
Read MoreCategory: Thrissur
കേരളപ്പിറവിയുടെ അമ്പതാം വാർഷികത്തിൽ നട്ട മാന്തോപ്പ് പദ്ധതി; പച്ചപിടിക്കാതെ മാന്തോപ്പ് ; കാടുപിടിച്ച് കെട്ടിടസമുച്ചയം
തിരുവില്വാമല: കേരളപ്പിറവിയുടെ അന്‍പതാം വാർഷികത്തോടനുബന്ധിച്ച് തിരുവില്വാമലയിൽ സർക്കാർ നടപ്പാക്കിയ മാന്തോപ്പ് പദ്ധതി വ്യാഴവട്ടം കഴിഞ്ഞിട്ടും പച്ചപിടിച്ചിട്ടില്ല. ഇന്ന് കേരളപ്പിറവി ആഘോഷിക്കുന്പോൾ ശൈശവാവസ്ഥയിൽ തളിരിടാതെ പൂക്കാതെ മുരടിച്ചു നിൽക്കുന്നു. കൊടകര സ്വദേശി എം.മോഹൻദാസാണ് 50 മാവിൻതൈകൾ മാന്തോപ്പിന്റെ ഉദ്ഘാടനത്തിന് നടാനായി നൽകിയത്. മൊത്തം നാനൂറോളം തൈകൾ മലാറ മാന്തോപ്പ് പദ്ധതിയിലെ പത്ത് ഏക്കർ സർക്കാർ ഭൂമിയിൽ നട്ടെങ്കിലും അവയിൽ മിക്കതും സംരക്ഷിക്കാനാളില്ലാതെ കന്നുകാലികൾ കയറി നശിപ്പിച്ചു. പിന്നീട് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് മാന്തോപ്പിനു ചുറ്റും വേലി കെട്ടിയെങ്കിലും പിന്നീടാരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയില്ല. മാന്തോപ്പിനകത്ത് മലാറ മാന്തോപ്പ് റിസപ് ഷൻ കം ടോയ്ലറ്റ് ബ്ലോക്കിനുവേണ്ടി നിർമിച്ച കെട്ടിടം സാമൂഹ്യവിരുദ്ധരുടെയും മദ്യപരുടെയും കേന്ദ്രമായി മാറി. ഈ കെട്ടിടവും പരിസരവും മദ്യത്തിന്റെയും വെള്ളത്തിന്റെയും കുപ്പികൾ നിറഞ്ഞു കിടക്കുകയാണ്. പദ്ധതിയുടെ ആദ്യ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചത് സോ ഷ്യൽ ഫോറസ്ട്രിയാണ്. പിന്നീട് ടൂറിസം…
Read Moreഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹം; ജ്വലിക്കുന്ന ഓർമകൾക്ക് 87 വയസ്
ഗുരുവായൂർ; കേരള ചരിത്രത്തിന്റെ നവോഥാനത്തിന് പ്രധാന പങ്കു വഹിച്ച് ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മക്ക് ഇന്ന് 87.കരള ചരിത്രത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഐതിഹാസികമായ ഗുരുവായൂർ സത്യാഗ്രഹം കെ.കേളപ്പൻ,മന്നത്ത് പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിൽ 1931 നവംബർ ഒന്നിനാണ് തുടങ്ങിയത്. സത്യാഗ്രഹത്തിന് മുന്നോടിയായി 1931 ഒക്ടോബർ 21ന് സത്യാഗ്രഹ പ്രചരണ ജാഥ പയ്യന്നൂരിൽ നിന്ന് എ.കെ.ഗോപാലൻ ജാഥാ ക്യാപ്റ്റനായി സുബ്രഹ്മണ്യൻ തിരുമുന്പിന്റെ നേതൃത്വത്തിൽ പുറപ്പെട്ടു. ഒക്ടോബർ 31ന് ഗുരുവായൂരിൽ എത്തിയ ജാഥക്ക്് വൻ വരവേൽപ്പ് നൽകി.1931 നവംബർ ഒന്നിന് കെ.കേളപ്പന്റേയും മന്നത്ത് പത്മനാഭന്റേയും നേതൃത്വത്തിൽ സത്യാഗ്രഹം തുടങ്ങി. സത്യാഗ്രഹികളെ നേരിടാൻ ക്ഷേത്രം അധികൃതർ തയ്യാറായി സമരക്കാരെ തടഞ്ഞെങ്കിലും നാമജപത്തോടെ സമരം തുടർന്നു. ജാഥാ ക്യാപ്റ്റനായ എകെജിക്ക് ക്രൂര മർധനമേൽക്കേണ്ടി വന്നു.സത്യാഗ്രഹത്തിന്റെ ഏഴാം ദിവസം സുബ്രഹ്മണ്യൻ തിരുമുന്പ് അറസ്റ്റിലായി. ക്ഷേത്രശ്രീകോവിലിനു മുന്നിലെ മണി അടിച്ചതിന് കൃഷ്ണപിള്ളക്കും…
Read Moreഎസ്ഐയുടെ കഥ, പോലീസുകാരുടെ അഭിനയം; തനഹ നാളെ പുറത്തിറങ്ങും
തൃശൂർ: സിറ്റി പൊലീസ് സ്പെഷൽ ബ്രാഞ്ച് ആന്റി ഗുണ്ടാ സ്ക്വാഡിലെ എസ്ഐ ശെൽവരാജ് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്ന “തനഹ’ എന്ന സിനിമ നാളെ പുറത്തിറങ്ങുമെന്ന് അണിയറപ്രവർത്തകർ പത്രസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ അന്‍പതോളം പോലീസുകാർ തന്നെ പോലീസ് വേഷത്തിൽ അഭിനയിക്കുന്ന സിനിമയിലെ നായകൻ പുതുമുഖം അഭിലാഷാണ്. ആൽബങ്ങളിലൂടെ ശ്രദ്ധേയനായ പ്രകാശ് കുഞ്ഞൻമൂരായിലാണ് സംവിധായകൻ. അപ്രതീക്ഷിതമായി പോലീസുകാരാകുന്ന രണ്ടു യുവാക്കളുടെ കഥ കോമഡി-ക്രൈം ത്രില്ലറായിട്ടാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെന്നു സംവിധായകൻ പറഞ്ഞു. ശെൽവരാജ്, നടൻമാരായ അഭിലാഷ്, ടിറ്റോ വിത്സൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Read Moreഇരിങ്ങാലക്കുട ഡിവൈഎഫ്ഐ നേതാവിന്റെ പീഡനശ്രമം; പാർട്ടിയിൽനിന്നും പോലീസിൽനിന്നും നീതി കിട്ടിയില്ലെന്ന് പെണ്‍കുട്ടി
ഇരിങ്ങാലക്കുട: ഡിവൈഎഫ്ഐ നേതാവ് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തനിക്ക് പാർട്ടിയിൽനിന്നും പോലീസിൽനിന്നും യാതൊരുവക നടപടികളും നീതിയും ലഭിച്ചില്ലെന്ന വാദവുമായി പെണ്‍കുട്ടി പരസ്യമായി രംഗത്തെത്തി. സംഭവം നടന്ന് പരാതി നല്കിയതിനുശേഷം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടുപോലും ഇക്കാര്യത്തിൽ പോലീസ് പ്രതിയെ പിടികൂടുന്നില്ല. പാർട്ടി സംസ്ഥാന സെക്രട്ടറി എം.സ്വരാജിനോട് പരാതി പറഞ്ഞപ്പോൾ ജില്ലാ സെക്രട്ടറി ഇതിനെകുറിച്ച് അന്വേഷിക്കുമെന്നാണ് മറുപടി നല്‍കിയത്. ഇതുവരെ ഈ വിഷയവുമായി ജില്ലാ സെക്രട്ടറി തന്നോട് സംസാരിച്ചിട്ടില്ല. ഭരണകക്ഷിയായ പാർട്ടിയുടെ സമ്മർദ്ദമാണ് പ്രതിയെ അറസ്റ്റുചെയ്യാത്തതിന്റെ കാരണമെന്നും പെണ്‍കുട്ടി പറഞ്ഞു. പരാതി നല്‍കിയിട്ടും പാർട്ടി യോഗങ്ങളിൽ താൻ പങ്കെടുത്തിരുന്നു. എന്നാൽ ഇനി തുടർന്നുള്ള പരിപാടികളിൽ പങ്കെടുക്കാൻ താൽപര്യം നഷ്ടപ്പെട്ടതായും പെണ്‍കുട്ടി വ്യക്തമാക്കി.
Read Moreചാലക്കുടിയിൽ സ്വകാര്യബസുകളിൽ സ്ത്രീമോഷ്ടാക്കളുടെ ശല്യമേറുന്നു; ബസുകളിൽ യാത്രചെയ്യാൻ പേടിച്ച് വീട്ടമ്മമാരും കുട്ടികളും
ചാലക്കുടി: സ്വകാര്യ ബസുകളിൽ യാത്രചെയ്യുന്ന സ്ത്രീകളുടെ ബാഗുകളിൽനിന്നും പണം മോഷ്ടിക്കുന്ന സ്ത്രീ മോഷണ സംഘങ്ങൾ വിലസുന്നു. തിരക്കുള്ള ബസുകളിൽ ബാഗ് തോളിലിട്ട് യാത്ര ചെയ്യുന്ന സ്ത്രീകളാണ് മോഷണത്തിന് ഇരയാകുന്നത്. പണം അടങ്ങിയ ബാഗ് അശ്രദ്ധമായി തോളിലിട്ട് യാത്ര ചെയ്യുന്പോൾ പിന്നിൽകൂടി ബാഗ് തുറന്ന് പണം വളരെ ലാഘവത്തോടെ മോഷ്ടിക്കുകയാണ് ചെയ്യുന്നത്. ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോകുന്നതോ, ആഭരണങ്ങൾ വാങ്ങുവാൻ പോകുന്നതോ ആയ നിരവധി സ്ത്രീകൾ കവർച്ചയ്ക്ക് ഇരയായികൊണ്ടിരിക്കയാണ്. മോഷണത്തിനുശേഷം സ്ത്രീ മോഷണസംഘങ്ങൾ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി രക്ഷപ്പെടുകയും നിമിഷങ്ങൾക്കകം വേഷം മാറുകയും ചെയ്യും. പോലീസിൽ പരാതി നൽകി അന്വേഷണം നടത്തുന്പോഴേക്കും ഇവർ രക്ഷപ്പെട്ടിരിക്കും. മോഷണം നടത്തുന്നത് ആരെങ്കിലും കണ്ടാൽ മാത്രമെ ഇവർ അകപ്പെടുകയുള്ളൂ. നിരവധി തവണ പോലീസിന്റെ പിടിയിലായിട്ടുണ്ട്. പോലീസ് പിടികൂടിയാൽ ഉടനെ അവരെ ജാമ്യത്തിലിറക്കാൻ അഭിഭാഷകർ എത്തും. ഇന്നലെ രണ്ട് സ്ത്രീകളുടെ ബാഗിൽനിന്നും പണം നഷ്ടപ്പെട്ടു. മേലഡൂർ…
Read Moreതൃശൂരിൽ വീണ്ടും ഡെപ്യൂട്ടി മേയറാകാൻ കണ്ടംകുളത്തിയുടെ നീക്കം; അവസരം അവകാശപ്പെട്ട് യുവ കൗണ്‍സിലർ
തൃശൂർ: കോർപറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനത്തെ ചൊല്ലി സിപിഎം കൗണ്‍സിലർമാർക്കിടയിൽ അഭിപ്രായ വ്യത്യാസം പുകയുന്നു. വീണ്ടും ഡെപ്യൂട്ടി മേയറാകാൻ വർഗീസ് കണ്ടംകുളത്തി നടത്തുന്ന നീക്കത്തിനെതിരെ യുവ കൗണ്‍സിലർമാർക്കിടയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. കൗണ്‍സിലിൽ വർഗീസ് കണ്ടംകുളത്തിയുടെ ഒപ്പം നിന്നു പ്രവർത്തിക്കുന്ന യുവ കൗണ്‍സിലറായ അനൂപ് ഡേവിസ് കാടയെ ഡെപ്യൂട്ടി മേയറാക്കണമെന്നാണ് ചിലർ ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ടംകുളത്തിയുടെ ഒപ്പം നിന്ന് പ്രവർത്തിക്കുന്നതിനാൽ നേരിട്ട് ആവശ്യപ്പെടാൻ കഴിയില്ലെന്നതിനാൽ മറ്റു ചില കൗണ്‍സിലർമാർ വഴിയും ഡിവൈഎഫ്ഐ നേതാക്കൾ വഴിയുമാണ് പാർട്ടി നേതൃത്വത്തെ രഹസ്യമായി സമീപിച്ചിരിക്കുന്നത്. വർഗീസ് കണ്ടംകുളത്തിയെ വീണ്ടും ഡെപ്യൂട്ടി മേയറാക്കുന്നതിനോട് യുവ കൗണ്‍സിലർമാർക്കിടയിലും എതിർപ്പുണ്ട്. മറ്റുള്ളവർക്ക് അവസരം നൽകണമെന്നാണ് ഇവരുടെ ആവശ്യം. നവംബർ 17ന് മേയർ അജിത ജയരാജന്റെ കാലാവധി അവസാനിക്കും. നേരത്തെയുള്ള ധാരണ പ്രകാരം സിപിഐയിലെ അജിത ജയരാജനാണ് മേയറാകുക. നിലവിലുള്ള സിപിഐയിലെ ഡെപ്യൂട്ടി മേയർ ബീന മുരളിയുടെ ഒരു…
Read Moreവിവാഹ പ്രായമായ രണ്ട് പെൺമക്കളുണ്ട് സാറേ; ജപ്തിനടപടിയുണ്ടാകുമെന്നു ബാങ്ക് അധികൃതരുടെ ഭീഷണി; ആത്മഹത്യാഭീഷണി മുഴക്കി മധ്യവയ്സകൻ ബാങ്കിൽ; കൊടകരയിൽ നടന്ന സംഭവമിങ്ങനെ…
കൊടകര: ഭാര്യയുടെ പേരിൽ എടുത്ത വായ്പാകുടിശിക അടച്ചുതീർത്തില്ലെങ്കിൽ ജപ്തി നടപടിയുണ്ടാകുമെന്ന് ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച്് ജില്ല സഹ.ബാങ്കിന്റെ കൊടകര ശാഖയിലെത്തി ആത്മഹത്യ ഭീഷണി മുഴക്കി. ആളൂരിലെ ഓട്ടോതൊഴിലാളിയായ കൊപ്രക്കളം സ്വദേശി വാഴോട്ടുകുടി 49 വയുള്ള സതീഷ്കുമാറാണ് ഇന്നലെ രാവിലെ 11 ഓടെ പെട്രോൾ നിറച്ച കന്നാസുമായി കൊടകര വെള്ളിക്കുളം റോഡിലുള്ള ബാങ്കിൽ ആത്മഹത്യ ഭീഷണിയുമായെത്തിയത്. പോലിസെത്തി ഇയാളെ അനുനയിപ്പിച്ച് മടക്കി അയക്കുകയായിരുന്നു. 2011ൽ ബാങ്കിൽ നിന്ന് നാലുലക്ഷത്തോളം രൂപ ഇയാൾ ഭാര്യുടെ പേരിൽ വായ്പയെടുത്തിരുന്നു. സാധിക്കുന്ന വിധത്തിൽ വായ്പ തിരിച്ചടക്കാറുണ്ട. ഇപ്പോൾ ഭീമമായ തുക കുടിശികയുള്ളതിനാൽ ജപ്തിനടപടി സ്വീകരിക്കുമെന്നാണ് ബാങ്കധികൃതർ പറയുന്നതെന്ന് സതീഷ് കുമാർ പറഞ്ഞു. വിവാഹ പ്രായമെത്തിയ രണ്ടുപെണ്മക്കളാണ് തനിക്കുള്ളത്. പലിശ ഒഴിവാക്കി സാവകാശം തന്നാൽ വായ്പ തുക ഗഡുക്കളായി തിരിച്ചടക്കാൻ തയ്യാറാണെന്ന് ഇയാൾ പറഞ്ഞു. രാവിലെ പതിനൊന്നരയോടെ കന്നാസിൽ പെട്രോളുമായി എത്തിയ ഇയാൾ ആത്മഹത്യ…
Read Moreപ്രളയത്തിൽ വീട് തകർന്നിട്ടും സർക്കാർ ധനസഹായം ലഭിച്ചില്ല; അമ്മയും മകളും വില്ലേജോഫീസിൽ കുത്തിയിരിപ്പു സമരം നടത്തി; വ്യക്തിവിരോധമാണ് സഹായം നൽകാത്തതിന് പിന്നിലെന്ന് ആരോപണം
മേലൂർ: പ്രളയത്തിൽ വീട് പൂർണമായും തകർന്ന് ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്ന നിർധനരായ കുടുംബത്തിലെ അമ്മയും മകളും സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയ്ക്കുവേണ്ടി വില്ലേജ് ഓഫീസിനുമുന്പിൽ കുത്തിയിരുന്ന് സമരം നടത്തി. കല്ലുകുത്തി കനാൽ ബണ്ടിൽ പുറംന്പോക്കിൽ താമസിക്കുന്ന മുദ്രക്കാട്ട് പറന്പിൽ ശ്യാമളയും മകൾ അശ്വതിയുമാണ് പ്ലക്കാർഡുകൾ പിടിച്ച് വില്ലേജ് ഓഫീസിന് മുന്പിൽ സമരം നടത്തിയത്. പ്രളയത്തിൽ കനാൽവഴി വെള്ളം കയറി വീട് പൂർണമായി തകർന്നുവീണു. ഇതേത്തുടർന്ന് രണ്ടുമാസമായി കുവ്വക്കാട്ട്കുന്ന് ദുരിതാശ്വാസ ക്യാന്പിലാണ് ഇവർ കഴിയുന്നത്. കൂലിപ്പണിക്കാരനായ ഭർത്താവ് മോഹനൻ മൂന്നുവർഷംമുന്പ് മരിച്ചു. ഇതിനെത്തുടർന്ന് ശ്യാമള വീട്ടുജോലിക്കുപോയിട്ടാണ് കുടുംബ കഴിഞ്ഞുപോയിരുന്നത്. ഒന്‍പതുവയസുകാരിയായ മകൾ അശ്വതിക്ക് രണ്ടു കണ്ണിനും കാഴ്ചക്കുറവാണ്. ഞരന്പുകളുടെ ബലക്ഷയമാണ് കാഴ്ചക്കുറവിന് കാരണം. നാട്ടുകാരുടെ സഹായത്തോടെ ശസ്ത്രക്രിയകൾ നടത്തിയെങ്കിലും കാഴ്ച കിട്ടിയിട്ടില്ല. പൂർണമായി വീട് തകർന്നവരുടെ പട്ടികയിലും ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്നവരുടെ പട്ടികയിലും ശ്യാമളയുടെ പേരുണ്ട്. എന്നിട്ടും ശ്യാമളയ്ക്ക്…
Read Moreഗുരുവായൂരിലെത്തുന്ന തീർഥാടകർക്ക് ഇനി വാട്ടർ എടിഎമ്മിൽ നിന്ന് വെള്ളം
ഗുരുവായൂർ: ഗുരുവായൂരിലെത്തുന്ന തീർഥാടകർക്ക് വാട്ടർ എടിഎം വഴി കുടിവെള്ളമെടുക്കാനുള്ള സംവിധാനം ഒരുക്കി നഗരസഭ കുടിവെള്ള ലഭ്യതയ്ക്ക് പുതിയ ചുവട് വയ്്ക്കുന്നു. കിഴക്കേനടയിലും പടിഞ്ഞാറെനടയിലും ഉൾപ്പെടെ നഗരത്തിൽ ആദ്യ ഘട്ടത്തിൽ നാല് എടിഎമ്മുകളാണ് സ്ഥാപിക്കുന്നത്. ഇതിന്റെ പ്രവർത്തികൾ ഇന്നലെ ആരംഭിച്ചു. കിഴക്കെനടയിൽ ലൈബ്രറി അങ്കണത്തിനുള്ളിലാണ് എടിഎം സ്ഥാപിക്കുന്നത്. തീർഥാടകർക്ക് ഇവിടെ റോഡിൽ നിന്ന് കൊണ്ട ്് എടിഎമ്മിലൂടെ വെള്ളം എടുക്കാനാകും. റിവേഴ്സ് ഓസ്മോസിസ് സംവിധാനത്തിലൂടെ വെള്ളം ശുദ്ധീകരിക്കും. ആദ്യഘട്ടത്തിൽ ടാങ്കർ ലോറിയിൽ കൊണ്ടു വന്ന് വെള്ളം നിറക്കും. നഗരസഭ അങ്കണത്തിലെ കിണർ ശുദ്ധീകരിച്ചശേഷം കിണറിൽ നിന്ന് വെള്ളം കൊണ്ടുവന്ന് നിറക്കും. വാട്ടർ സൊലൂഷൻസ് എന്ന കന്പനി ഒരു എടിഎമ്മിന് ആറു ലക്ഷം എന്ന നിരക്കിലാണ് എടിഎം സ്ഥാപിക്കുന്നത്. 1, 2, 5 രൂപ നാണയം എടിഎമ്മിൽ നിക്ഷേപിച്ചാൽ വെള്ളം ലഭിക്കും. 1, 2, 5, 20 ലിറ്റർ വെള്ളം…
Read More