തൃശൂർ: കണ്ടാലിതൊരു തുന്നൽക്കട, എന്നാലിതൊരു കാപ്പിക്കടയാണ്. തൃശൂർ പൂത്തോളിലുള്ള കോഫിബെഞ്ച് എന്ന ചെറിയ കാപ്പിക്ലബ് തുന്നൽക്കടയുടെ ലുക്കിലാണ് ഒരുക്കിയിരിക്കുന്നത്. കാപ്പികുടിക്കാനെത്തുന്നവർക്ക് തുന്നൽമെഷിൻ കാണുന്പോൾ ആകെ സംശയമാകും. പതിവ് മേശയ്ക്കു പകരം തുന്നൽമെഷിന്റെ രൂപത്തിലുള്ള മേശയാണ് ഇവിടെയുള്ളത്. അടുത്ത് കോഫി ബെഞ്ചും. കാപ്പി ഓർഡർ ചെയ്ത് എത്തും വരെ നേരം കൊല്ലാൻ തുന്നൽ മെഷിനിൽ ചവിട്ടിക്കൊണ്ടിരിക്കാം. ഒരു ടൈംപാസ്…കാലിനൊരു വ്യായാമം കൂടിയാണെന്ന് കാപ്പികുടിക്കാനെത്തുന്ന ചിലർ പറയുന്നു. മേശപ്പുറത്ത് കുടിവെള്ളം നിറച്ചുവെച്ചിട്ടുള്ളത് പ്ലാസ്റ്റിക് ജഗ്ഗിലോ സ്റ്റീൽ ജഗ്ഗിലോ അല്ല…നല്ല ഒന്നാന്തരം മുളന്തണ്ടിൽ. വെള്ളം ചേർക്കാത്ത പാലിലാണ് ഇവിടെ കാപ്പിയുണ്ടാക്കുന്നതെന്നും ഒരു തുള്ളി വെള്ളം പോലും ചേർക്കില്ലെന്നും തോട്ടത്തിൽ നിന്ന് എത്തിച്ച പൊടിക്കാത്ത കാപ്പിക്കുരു ഇട്ട് തിളപ്പിച്ച കാപ്പി ആവശ്യക്കാർക്ക് നൽകുമെന്നും കോഫിബെഞ്ചിന്റെ നടത്തിപ്പുകാർ അവകാശപ്പെടുന്നു.
Read MoreCategory: Thrissur
സർക്കാർ ചെലവിൽ മണ്ടൻ കാര്യങ്ങൾ പറയരുതെന്ന് പി.എച്ച്.കുര്യനോട് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ.
സ്വന്തം ലേഖകൻ തൃശൂർ: അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനെതിരെ ആഞ്ഞടിച്ച് കൃഷിവകുപ്പു മന്ത്രി വി.എസ്.സുനിൽകുമാർ. സർക്കാർ ചെലവിൽ മണ്ടൻ കാര്യങ്ങൾ വിളിച്ചു പറയരുതെന്ന് സുനിൽകുമാർ കുര്യനെ ഓർമിപ്പിച്ചു. കുട്ടനാട്ടിൽ വേണ്ടത് കുടിവെള്ള പ്ലാന്റാണെന്നും നെൽകൃഷി കൂട്ടുന്നത് മന്ത്രിക്ക് മോക്ഷം കിട്ടാനാണെന്നുമുള്ള കുര്യന്റെ പ്രസ്താവനക്കെതിരെയാണ് സുനിൽകുമാർ രൂക്ഷ വിമർശനവുമായി രംഗത്തു വന്നത്. ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ അച്ചടക്കത്തിന് ചേർന്ന കാര്യങ്ങളല്ല കുര്യൻ പറഞ്ഞത്. സർക്കാർ നയം നെൽകൃഷി വ്യാപിപ്പിക്കലാണ്. അതിനെതിരെയാണ് കുര്യൻ സംസാരിച്ചത്. സർക്കാർ നയത്തിന് വിരുദ്ധമായി സർക്കാർ ഉദ്യോഗസ്ഥർ കാര്യങ്ങൾ പറയരുത്. നെൽകൃഷി കൂട്ടുന്നത് എനിക്ക് മോക്ഷം കിട്ടാനാണെന്ന കുര്യന്റെ പരിഹാസം എനിക്ക് അംഗീകാരമാണ്. ഓരോരുത്തരുടെ വാസന അനുസരിച്ച് ഓരോരുത്തർ പറയുന്ന കാര്യങ്ങളാണിതൊക്കെ. കുട്ടനാട് പാക്കേജും മറ്റുമായി കുട്ടനാട്ടിൽ നെൽകൃഷി വ്യാപിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആ സർക്കാർ നയം ഏതെങ്കിലും ഒരാൾ വിചാരിച്ചാൽ അട്ടിമറിക്കാൻ സാധിക്കില്ല. താക്കോൽ…
Read Moreതൃശൂരിലെ ഫുട്പാത്തുകളിൽ മരണക്കെണി ! എംജി റോഡിലെ ഇരുവശത്തുമുള്ള ഫുട്പാത്തുകളിലെ സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞും ഇളകിയ നിലയിലും
തൃശൂർ: നഗരത്തിലെ ഫുട്പാത്തിലൂടെ നടക്കുന്നവർ ശ്രദ്ധിക്കുക. ഏത് നിമിഷവും മലിന ജലം ഒഴുകുന്ന കാനയ്ക്കുള്ളിലേക്ക് വീഴാം. എംജി റോഡിലെ ഇരുവശത്തുമുള്ള ഫുട്പാത്തുകളിലെ സ്ലാബുകളാണ് പൊട്ടിപ്പൊളിഞ്ഞും ഇളകിയും കിടക്കുന്നത്. ഇതുവഴി നടന്നു പോകുന്ന നിരവധി പേരാണ് സ്ലാബുകളിൽ ചവിട്ടി കാനയിലേക്ക് വീഴുന്നത്. പലരും ഭാഗ്യം കൊണ്ട് രക്ഷപെടുന്നുവെന്നു മാത്രം. വൻ കെണി വച്ചിരിക്കുന്നതു പോലെയാണ് ഇവിടുത്തെ സ്ലാബുകൾ ഇരിക്കുന്നത്. അറിയാതെ ചവിട്ടുന്നവർ ഇളകിയിരിക്കുന്ന സ്ലാബുകൾക്കിടയിലൂടെ കാനയിലേക്ക് വീഴുകയാണ്. ്വ്യാപാരികളും കാൽനടക്കാരുമൊക്കെ നിരവധി തവണ കോർപറേഷൻ അധികാരികളെ കാര്യം ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയുമെടുക്കുന്നില്ലെന്ന് പറയുന്നു. നടുവിലാൽ മുതൽ എംജി റോഡ് മേൽപാലം വരെയുള്ള ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ സ്ലാബുകൾ ഇളകി അപടക്കെണിയൊരുക്കിയിരിക്കുന്നത്. ഗതാഗതം നിയന്ത്രിക്കാൻ റോഡിൽ ഇപ്പോൾ ബാരിക്കേഡുകൾ വച്ചിരിക്കുന്നതും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ്. വാഹനങ്ങൾക്ക് മറികടന്നു പോകാൻ സാധിക്കാത്ത വിധത്തിലാണ് ബാരിക്കേഡുകൾ വച്ചിരിക്കുന്നത്. ഇതിനാൽ ആംബുലൻസോ മറ്റ് അത്യാവശ്യ…
Read Moreപാഠപുസ്തക വിതരണം അവസാനഘട്ടത്തിൽ; പുസ്തകങ്ങൾ എല്ലാവർക്കും കിട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി
തൃശൂർ: പ്രളയക്കെടുതി മൂലം പാഠപുസ്തകങ്ങൾൾ നശിച്ച കുട്ടികൾക്ക് പകരം പുതിയ പുസ്തകങ്ങൾ 95 ശതമാനവും വിതരണം ചെയ്തതായി മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പുസ്തകങ്ങൾ എല്ലാവർക്കും കിട്ടിയിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. യൂണിഫോം നഷ്ടപ്പെട്ടവർക്ക് പുതിയ യൂണിഫോം ലഭിക്കുന്നതുവരെ എല്ലാ വസ്ത്രങ്ങളും ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു. പുതിയ യൂണിഫോം രണ്ടാഴ്ച കൂടി കഴിഞ്ഞേ സ്കൂളുകളിൽ എത്തുകയുള്ളു. പല സ്കൂളുകളിലെയും യൂണിഫോം പലതരത്തിലായതുകൊണ്ട് അതിനനുസരിച്ച് ചായക്കൂട്ടുകൾ ഉപയോഗിച്ച് രൂപപ്പെടുത്താൻ സമയം വേണമെന്നതിനാലാണ് ചെറിയ കാലതാമസം വേണ്ടിവരുന്നതെന്നും അദ്ദേഹം അറിയിച്ചു. അതത് പ്രദേശത്തെ സഹകരണ ബാങ്കുകളെ പങ്കാളികളാക്കി യൂണിഫോം, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇവ എത്താതിരിക്കുകയാണെങ്കിൽ പരിശോധിച്ച് ഒരാഴ്ചക്കകം വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി അറിയിച്ചു. പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട…
Read Moreഅന്താരാഷ്ട്ര നാടകോത്സവം ; ഇത്തവണ ഉണ്ടാകാനിടയില്ല; പത്തിന് മന്ത്രിയുമായി ചർച്ച
തൃശൂർ: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ എല്ലാ സർക്കാർ ആഘോഷങ്ങളും വേണ്ടെന്ന് വെച്ച സാഹചര്യത്തിൽ തൃശൂരിൽ നടത്താറുള്ള അന്താരാഷ്ട്ര നാടകോത്സവം – ഇറ്റ്ഫോക്ക് – ഇത്തവണ നടക്കാനിടയില്ല. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കാറുള്ള ഇന്റർനാഷണൽ തീയറ്റർ ഫെസ്റ്റിവൽ ഓഫ് കേരള അഥവാ ഇറ്റ്ഫോക്ക് 2008ലാണ് ആരംഭിച്ചത്. ഏറ്റവും പുതിയ എഡിഷന്റെ രജിസ്ട്രേഷൻ നടപടികൾ നടന്നുവരുന്നതിനിടെയാണ് കേരളം പ്രളയക്കെടുതിയിലകപ്പെട്ടതും ആഘോഷങ്ങൾ വേണ്ടെന്ന് സർക്കാർ തീരുമാനിച്ചതും. 2019 ജനുവരിയിലാണ് ഇറ്റ്ഫോക്ക് നടത്തേണ്ടത്. ഇതിന്റെ ഒരുക്കങ്ങളുമായി കേരള സംഗീത നാടക അക്കാദമി മുന്നോട്ടുപോയ്ക്കൊണ്ടിരിക്കുകയായിരുന്നു. ഈ മാസം 15 വരെ രജിസ്ട്രേഷന് സമയം നൽകിയിരുന്നു. ഏഷ്യൻ തീയറ്ററിന് പ്രാമുഖ്യം നൽകിയാണ് ഇറ്റ്ഫോക്കിന്റെ പതിനൊന്നാം എഡിഷൻ ആസൂത്രണം ചെയ്തിരുന്നത്. സാംസ്കാരികവകുപ്പു മന്ത്രിയുമായി സംസാരിച്ചപ്പോൾ ഇപ്പോഴത്തെ പശ്ചാത്തലത്തിൽ ഇറ്റ്ഫോക്ക് നടത്താൻ നിർവാഹമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ പറഞ്ഞു. ഈ മാസം പത്തിന് വീണ്ടുമൊരു…
Read Moreഒറ്റരാത്രികൊണ്ട് എല്ലാം ഒലിച്ചുപോയില്ലേ സാറേ; പ്രളയത്തിൽ ഉണ്ണികൃഷ്ണന് നഷ്ടമായത് 16 ലക്ഷം രൂപയുടെ വനാമി ചെമ്മീനുകൾ
സെബി മാളിയേക്കൽ കൊടുങ്ങല്ലൂർ: “ഒറ്റ ദിവസംകൊണ്ട് എല്ലാം തകർന്നുപോയി… സാറേ, ഒരാഴ്ചകൂടി കഴിഞ്ഞിട്ട് പിടിക്ക്യാന്ന് വച്ചതാ. 119 ദിവസം പ്രായമായ നാലു ടണ് വനാമി ചെമ്മീനാ പോയത്. ഇനി എന്തുചെയ്യൂന്ന് ഒരു എത്തുംപിടീം ഇല്ല്യ’. ദുരന്തം കഴിഞ്ഞ് ദിവസങ്ങളായെങ്കിലും ഇന്നലെയുണ്ടായ ആഘാതത്തിലെന്നപോലെ തളർന്നിരുന്ന് ഉണ്ണിയേട്ടൻ പറഞ്ഞു. മഹാപ്രളയം കൊടുങ്ങല്ലൂർ നാരായണമംഗലം നയ്ക്കുളം കാട്ടുപറന്പിൽ ഉണ്ണികൃഷ്ണനു സമ്മാനിച്ചത് 21 ലക്ഷം രൂപയുടെ നഷ്ടമാണ്. കഴിഞ്ഞ 18 വർഷമായി ചെമ്മീൻകൃഷി ചെയ്തുവന്നിരുന്ന ഈ മത്സ്യകർഷകൻ ലാഭമില്ലാതായപ്പോഴാണ് ഒന്നരവർഷം മുന്പ് കാരച്ചെമ്മീനിൽനിന്നും വനാമി ചെമ്മീനിലേക്കു മാറിയത്. ആദ്യ രണ്ടു തവണ തരക്കേടില്ലാത്ത വിളവുലഭിച്ചു. ആദ്യ തവണ കിലോയ്ക്ക് 500 രൂപ ലഭിച്ചപ്പോൾ പിറ്റേത്തവണ 400 രൂപ വീതമേ ലഭിച്ചുള്ളൂ. ഇത്തവണ കിലോയ്ക്ക് 400 രൂപയേ മാർക്കറ്റുള്ളൂ. ഓണത്തിനുമുന്പായി വിളവെടുക്കാമെന്നു കരുതിയിരിക്കുകയായിരുന്നു. “സാധാരണ നാലുമാസാണ് വളർച്ചാ കാലാവധി. കണക്കുംപ്രകാരം ഒരു ദിവസേ ബാക്കിണ്ടായ്ര്ന്നുള്ളൂങ്കിലും…
Read Moreകോളജ് വിദ്യാർഥിനിയായ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്നാരോപണം; ബസ് കണ്ടക്ടർക്കും, ഡ്രൈവർക്കും മർദനം
പെരിങ്ങോട്ടുകര: കോളജ് വിദ്യാർഥിനിയായ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സ്വകാര്യ ബസ് കണ്ടക്ടർക്കും ഡ്രൈവർക്കും മർദനം. തൃശൂർ – അന്തിക്കാട് – തൃപ്രയാർ റൂട്ടിലേടുന്ന സഹ് ല മോൾ ബസ് കണ്ടക്ടർ രേഷ് കുമാർ (30), വിശ്വൻ(40) എന്നിവർ അന്തിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററിൽ ഇന്ന് രാവിലെ 8.30നായിരുന്നു സംഭവം.കോളേജ് വിദ്യാർഥിനിയായ യാത്രക്കാരിയോടാണ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യാത്രക്കാരിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് ഇവരെ മർദിച്ചത്. അന്തിക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read Moreപ്രളയക്കെടുതിയിൽ വെട്ടുകടവ് പാലത്തിനു ബലക്ഷയം ? സാങ്കേതിക വിദഗ്ധർ പരിശോധിക്കണമെന്ന് നാട്ടുകാർ
ചാലക്കുടി: വെള്ളപ്പൊക്കത്തിനുശേഷം വെട്ടുകടവ് പാലത്തിനു ബലക്ഷയമെന്ന് സൂചന. പാലത്തിന്റെ അടിയിലെ മണ്ണ് ഒലിച്ചുപോയി സ്പാനുകളുടെ ബെയ്സ്മെന്റ് പുറത്തായ നിലയിലാണ്. പാലത്തിലൂടെ ഭാരവാഹനങ്ങൾ കടന്നുപോകുന്പോൾ പാലത്തിനു കുലുക്കം അനുഭവപ്പെടുന്നതായി നാട്ടുകാർ പറയുന്നു. പാലത്തിന്റെ സ്പാനുകളിൽ വൻമരങ്ങൾ ഒഴുകിവന്ന് ഇടിച്ചിരുന്നു. പാലത്തിന്റെ അടിയിലുണ്ടായിരുന്ന മണ്ണ് ഒലിച്ചുപോയാലും സ്പാനുകൾക്ക് തകരാറുകൾ സംഭവിച്ചാൽ മാത്രമെ പ്രശ്നമുണ്ടാകുകയുള്ളൂവെന്ന് അധികൃതർ പറയുന്നു. എന്തായാലും പാലം സാങ്കേതിക വിദഗ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 37 മീറ്റർ നീളമുള്ള അഞ്ച് സ്പാനുകളാണ് പാലത്തിനുള്ളത്. 185 മീറ്ററാണ് പാലത്തിന്റെ നീളം. 2013ലാണ് പാലം നിർമിച്ചത്.
Read Moreഇതെന്ത് നീതി ? ഡീസൽ ക്ഷാമത്തിന്റെ പേരിൽ ബലിയാടാകുന്നത് കണ്ടക്ടർമാരും ഡ്രൈവർമാരും
തൃശൂർ: ഡീസൽ ക്ഷാമത്തിന്റെ പേരിൽ കെഎസ്ആർടിസി സർവീസ് വെട്ടിക്കുറയ്ക്കുന്നതോടെ വെട്ടിലായിരിക്കുന്നത് ഡ്രൈവർമാരും കണ്ടക്ടർമാരും. സർവീസ് വെട്ടിക്കുറയ്ക്കുന്നതിനാൽ ജീവനക്കാരുടെ ഡ്യൂട്ടിയും ഇല്ലാതാകുകയാണ്. എന്നാൽ ബസ് സർവീസ് വെട്ടിക്കുറയ്ക്കുന്നതിന്റെ പേരിൽ നഷ്ടമുണ്ടാകുന്നത് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും മാത്രമാണെന്നാണ് പരാതി ഉയരുന്നത്. ടാങ്കിൽ ഡീസലെത്തിയില്ലെങ്കിലും അവിടെയുള്ള ജീവനക്കാരുടെ ഡ്യൂട്ടി ഇല്ലാതാക്കുന്നില്ല. വർക്ക്ഷോപ്പിലെ ജീവനക്കാരുടെയും ഓഫീസ് ജീവനക്കാരുടെയുമൊക്കെ ഡ്യൂട്ടിക്ക് ഒരു തടസവും വരുത്താതെ തങ്ങളുടേതല്ലാത്ത കാരണത്താൽ ബസ് സർവീസ് മുടങ്ങുന്നതു മൂലം ഡ്രൈവർമാരെയും കണ്ടക്ടർമാരെയും ബലിയാടാക്കുകയാണെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം പുകഞ്ഞു തുടങ്ങി. ഡീസൽ സമയത്ത് കിട്ടാത്തതിനാൽ പല സർവീസുകളും സമയം വൈകി മാത്രമേ തുടങ്ങാനാകൂ. എന്നാൽ ഡ്യൂട്ടിക്ക് സമയത്തു തന്നെ ഡ്രൈവർമാരും കണ്ടക്ടർമാരും എത്തണം. ഡീസൽ കിട്ടിയാൽ തന്നെ സർവീസ് പൂർത്തിയാക്കാനുള്ളത് കിട്ടാറില്ല. ഇതോടെ ഡ്യൂട്ടിയും ഇല്ലാതാകും. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസ് തിരിച്ചെത്തി എറണാകുളത്തിനു പോയി മടങ്ങി തൃശൂരിലെത്തുന്ന…
Read Moreപ്രളയത്തിനിടയിൽ എട്ടരലക്ഷത്തിന്റെ മദ്യം മോഷ്ടിച്ച സംഭവം; ആറു പേർ പിടിയിൽ; 20 ലധികം പേർ നിരീക്ഷണത്തിൽ
കൊരട്ടി: നാട് പ്രളയദുരിതത്തിൽപെട്ട ദിവസം വിദേശമദ്യ വില്പനശാലയിലേക്കു കൊണ്ടുപോവുകയായിരുന്ന മദ്യക്കുപ്പികൾ മോഷ്ടിച്ച ആറുപേരെ കൊരട്ടി പോലീസ് പിടികൂടി. എട്ടര ലക്ഷത്തോളം വില വരുന്ന 824 പെട്ടി മദ്യമാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തിൽ ഇരുപതോളം പേരുള്ളതായാണ് സൂചന. നെടുന്പിള്ളി അനിരുദ്ധൻ(45), കുഴിപ്പിള്ളി സുന്ദരൻ(42), പൈനാടത്ത് തോമാസ്(52), പാറപ്പുറത്ത് ഗോകുൽനാഥ്, കല്ലുങ്ങപ്പുറം രതീഷ് കുമാരൻ, ആശാരിമുക്ക് പറന്പിൽ രാജേഷ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ബാക്കിയുള്ളവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും വരുംദിവസങ്ങളിൽ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. ചാലക്കുടി ബീവറേജ് വെയർ ഹൗസിലേക്കു കൊണ്ടുപോയ മദ്യം പ്രളയത്തെതുടർന്ന് അവിടെ ഇറക്കുവാൻ സാധിക്കാതെ വന്നപ്പോൾ മുരിങ്ങൂർ പോൾസണ് ഡിസ്റ്റിലറിയിൽ എത്തിച്ച് ലോറികൾ കന്പനിയിൽ പാർക്ക് ചെയ്യുകയായിരുന്നു. വെള്ളം പൊങ്ങി ഡിസ്റ്റിലറിയും പരിസരവും മുങ്ങിയപ്പോൾ നീന്തിച്ചെന്നാണ് സംഘം രണ്ടു ലോറികളിൽ നിന്നായി മദ്യം കടത്തി കൊണ്ടുപോയത്. കന്പനിയിലെ സിസിടിവി കാമറയിൽനിന്നും മറ്റുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കൊരട്ടി സബ്…
Read More