ചാലക്കുടിക്കുവേണം ആശ്വാസം ; ക്യാമ്പിൽ നിന്ന് തിരികെയെത്തിയവർ കണ്ടത് കരളലിയിക്കുന്ന കാഴ്ച;   പ്രളയം ബാക്കിവച്ചത് കോടികളുടെ നഷ്ടം

ചാലക്കുടി: ചാലക്കുടിയിലെങ്ങും വിലാപം മാത്രം. വെള്ളം വീട്ടിലേക്ക് കയറിയപ്പോൾ ഉടുതുണിയാലെ രക്ഷപ്പെട്ടവർ വെള്ളം ഇറങ്ങിയതറിഞ്ഞ് തിരിച്ചുവന്നപ്പോൾ ഹൃദയം നുറുങ്ങുന്ന കാഴ്ചയായിരുന്നു. ടൗണിൽ മനം ഉരുക്കുന്ന കാഴ്ചയാണ്. വ്യാപാരസ്ഥാപനങ്ങളിലെ സാധനങ്ങളെല്ലാം വെള്ളം കയറി നശിച്ചു. ഇന്നലെ കടകൾ തുറന്ന വ്യാപാരികൾ കടയുടെ ഉള്ളിൽ വെള്ളംകയറി നശിച്ച സാധനങ്ങൾ പുറത്തേക്ക് മാറ്റുകയായിരുന്നു. ഓരോ കടകളുടെ മുന്നിലും മല്ലിയും മുളകും തുടങ്ങിയ പലവഞ്ജനങ്ങളും സ്റ്റേഷനറി സാധനങ്ങളും തുണികളും മറ്റും വലിച്ചുവാരിയിട്ടിരിക്കയാണ്. ടിവി, ഫ്രിഡ്ജ് കടകളിലെ ലക്ഷക്കണക്കിനുരൂപയുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കടകളിൽനിന്നും മാറ്റി. തുണിക്കട കളിലെ വിലപിടിപ്പുള്ള സാരി കളും മറ്റുവസ്ത്രങ്ങളും നശിച്ചു പോയിട്ടുണ്ട്. വ്യാപാര സ്ഥാപന ങ്ങളിൽ മാത്രം 300 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. വീടും ഞങ്ങളുടെ എല്ലാമായ സന്പാദ്യങ്ങളെല്ലാം തകർന്ന് കിടക്കുന്ന കാഴ്ചകണ്ട് പലരും അലമുറയിട്ട് കരഞ്ഞു. സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നെങ്കിലും ചെളിയും മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്ന വീടുകളിലേക്ക് കയറാൻപോലും…

Read More

പ്രളയജലം ഇറങ്ങി;  വിഷപാമ്പുകളുടെ ശല്യം രൂക്ഷം;  പാമ്പിൻ വിഷത്തിനെതിരെയുള്ള ചികിത്സ  ലഭ്യമാക്കി ജില്ലയിലെ  ആശുപത്രികൾ

 തൃശൂർ: പ്രളയജലം ഇറങ്ങിക്കഴിഞ്ഞ ഇടങ്ങളിലെല്ലാം പാന്പുകളുടെ ഭീഷണി നിലനിൽക്കുന്നുണ്ട്. ഉഗ്രവിഷമുള്ള പാന്പുകളെയും പലയിടത്തും കണ്ടെത്തി. പാന്പിൻ വിഷത്തിനെതിരെയുള്ള ചികിത്സ സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാക്കിയിട്ടുണ്ട്. തൃശൂർ ജില്ലയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി, ജില്ല ആശുപത്രി വടക്കാഞ്ചേരി, തൃശൂർ ജനറൽ ആശുപത്രി, കൊടുങ്ങല്ലൂർ,ചാലക്കുടി, പുതുക്കാട്, കുന്നംകുളം താലൂക്ക് ആസ്ഥാന ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സ ലഭ്യമാണ്.

Read More

ഇല്ലിക്കൽ ബണ്ട് പണി പൂർത്തിയാകുന്നു; ജില്ലയിലെ പ്രളയത്തിന് അറുതിയാകും;  ഇരുന്നൂറോളം പേരടങ്ങുന്ന സംഘമാണു പണി നടത്തുന്നത്

സ്വന്തം ലേഖകൻ തൃശൂർ: കരുവന്നൂർ പുഴയുടെ തകർന്ന ഇല്ലിക്കൽ ബണ്ടിന്‍റെ പുനർനിർമാണം ഇന്നു വൈകുന്നേരത്തോടെ പൂർത്തിയാക്കും. ആറാട്ടുപുഴ മന്ദാരംകടവിനടുത്തു പൊട്ടിയ ബണ്ട് താത്കാലികമായി പുനർനിർമിച്ചു. ഇരു ബണ്ടുകളും പൊട്ടിയുണ്ടായ പ്രളയം നിയന്ത്രിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലാണു താത്കാലിക ബദൽ ബണ്ടുകൾ നിർമിക്കുത്. കുട്ടനാട്ടുനിന്നുള്ള വിദഗ്ധരും എക്സൈസ സേനാംഗങ്ങളും നാട്ടുകാരും ഉൾപ്പെടെ ഇരുന്നൂറോളം പേരടങ്ങുന്ന സംഘമാണു പണി നടത്തുന്നത്. മുതിർന്ന എൻജിനിയിർമാർ മേൽനോട്ടം വഹിക്കുന്നുണ്ട്. പീച്ചി, ചിമ്മിനി ഡാമുകളുടെ ഷട്ടറുകൾ അടച്ച് ഇരു പുഴകളിലേയും നീരൊഴുക്കു നിയന്ത്രിച്ചാണ് പണി നടത്തുന്നത്. ആറാട്ടുപുഴ ബണ്ടിന്‍റെ പണികൾ ഇന്നലെ രാത്രിയോടെ പൂർത്തിയാക്കിയെങ്കിലും ക്രമാതീതമായ നീരൊഴുക്കുണ്ട്. കരുവന്നൂർ പുഴയുടെ തകർന്നുപോയ ഇല്ലിക്കൽ ബണ്ടു പുനസ്ഥാപിച്ച് വെള്ളത്തിന്‍റെ കുത്തൊഴുക്കുകൂടി നിയന്ത്രിച്ചാലേ തൃശൂർ നഗരത്തിലടക്കം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുള്ള പ്രളയജലം ഒഴിഞ്ഞുപോകൂ. ഇന്നലെ രാത്രി ജനറേറ്റർ വിളക്കുകകളുടെ സഹായത്തോടെ കരുവന്നൂർ പുഴയിലെ ഇല്ലിക്കലിൽ ബണ്ടു നിർമിക്കുന്ന പണികൾ ആരംഭിച്ചതാണ്.…

Read More

തേക്കിൻകാടിത്തവണ പൂന്തോട്ടമാകില്ല; പൂക്കച്ചവടം പേരിനു മാത്രം; ആവശ്യക്കാരില്ലാത്തതിനാൽ പൂക്കച്ചവടക്കാരും പൂക്കൾ വാങ്ങുന്നില്ല ‌

സ്വന്തം ലേഖകൻ തൃശൂർ: വർണപ്പൂക്കൾ കൊണ്ട് ഉദ്യാനം പോലെയാകുന്ന തേക്കിൻകാട് മൈതാനം ഇത്തവണ കാണാനാകില്ല. ഓണത്തിന് പൂക്കൾകൊണ്ടു നിറയുന്ന പാറമേക്കാവ് ക്ഷേത്രത്തിന്‍റെ മുൻഭാഗത്തെ തേക്കിൻകാട് മൈതാനത്ത് ഇത്തവണ പൂക്കച്ചവടം പേരിനു മാത്രം. അന്പതും അറുപതും പൂക്കച്ചവട സ്റ്റാളുകൾ നിറയുന്ന എക്സിബിഷൻ ഗ്രൗണ്ടിന് സമീപം ഇത്തവണ മൂന്നോ നാലോ സ്റ്റാളുകൾ മാത്രമാണുള്ളത്. ഓണാഘോഷത്തിന്‍റെ യാതൊരു തിരക്കും ഇവിടെയില്ല. പൂക്കൾക്കാണെങ്കിൽ വിലയും കുറയുന്ന സ്ഥിതി. തമിഴ്നാട്ടിൽനിന്ന് പൂക്കൾ വരുന്നതും കുറഞ്ഞു. കുതിരാൻ വഴി കുണ്ടുംകുഴിയും ഗതാഗതക്കുരുക്കും താണ്ടി പാണ്ടിപ്പൂക്കൾ ഇവിടെ എത്തുന്പോഴേക്കും കേടുവരാൻ തുടങ്ങും. പല വണ്ടിക്കാരും പൂക്കളുമായി വരാൻ തയാറാവുന്നില്ല. കൊണ്ടുവന്നാലും ആവശ്യക്കാരില്ലാത്തതിനാൽ പൂക്കച്ചവടക്കാരും വിലകൊടുത്ത് പൂക്കൾ കൊണ്ടുവരാൻ ശ്രമിക്കുന്നില്ല. പ്രളയത്തിൽ വെള്ളംകയറിയ വീടുകൾ വൃത്തിയാക്കി വരുന്പോഴേക്കും ഓണം കഴിയും. വീട്ടുമുറ്റത്ത് ചെറുപൂക്കളം പോലും തീർക്കാൻ ആളുകൾ തയാറാകാത്ത സ്ഥിതിയാണുള്ളതെന്നും, എല്ലായിടത്തും ഓണാഘോഷങ്ങളും പൂക്കളമത്സരങ്ങളും വേണ്ടെന്നു വച്ചതിനാൽ ഇത്തവണ…

Read More

ഓണത്തിനുമുന്പേ മാനുഷരെല്ലാരും ഒന്നായി; ദുരിതാശ്വാസ ക്യാന്പുകളിൽ സഹായ പ്രവാഹം

സ്വന്തം ലേഖകൻ തൃശൂർ: ദുരിതാശ്വാസത്തിന് എല്ലാം മറന്ന് നാട്ടുകാർ. ജില്ലയുടെ എല്ലാ പ്രദേശങ്ങളിലും ജാതിമത ഭേദമില്ലാതെ വിവിധ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കണ്ണികളായി. വെള്ളംകയറി ദുരിതത്തിലായവരെ ക്യാന്പുകളിലേക്കു രക്ഷപ്പെടുത്തിയതു മുതൽ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ വസ്ത്രം, ഭക്ഷണം, പുതപ്പ്, മരുന്ന് തുടങ്ങിയവ അനവധി സന്നദ്ധ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ എത്തി. ഇന്നലെ തൃശൂർ അതിരൂപതയിലെ പള്ളികളുടേയും ഇടവകാംഗങ്ങളുടേയും നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് ആവശ്യമായ ഭക്ഷണവും മറ്റും എത്തിച്ചു. വിവിധ പ്രസ്ഥാനങ്ങൾ കളക്ടറേറ്റിലെ കേന്ദ്രത്തിലേക്ക് ഭക്ഷണം, വസ്ത്രം, കുടിവെള്ളം, പ്രാഥമിക ശുശ്രൂഷ മരുന്നുകൾ, ശുചീകരണ ഉപകരണങ്ങൾ തുടങ്ങിയവ എത്തിച്ചു. കളക്ടറേറ്റിൽനിന്ന് ഇവ ആവശ്യാനുസരണം വിവിധ ക്യാംപുകളിലേക്ക് എത്തിക്കുന്നുണ്ട്. കളക്ടറേറ്റിൽ മൂന്നിടങ്ങളിലായാണ് ഇവ ശേഖരിക്കുന്നത്. ഇന്നലെ രാവിലെ തമിഴ്നാട്ടിൽനിന്ന് ആയിരം കിലോ അരിയും കർണാടകയിൽ നിന്ന് 900 ലിറ്റർ പാലും എത്തി. ഇവ ചാലക്കുടിയിലെ ദുരിതാശ്വാസ ക്യാന്പുകളിൽ എത്തിച്ചു.…

Read More

നഷ്ടങ്ങളുടെ വേദനയിൽ കാരിക്കടവ് ആദിവാസി കോളനിയിലെ കുടുംബങ്ങൾ

കൊടകര: മലവെള്ളപ്പാച്ചിലിൽ നഷ്ടങ്ങളുടെ വേദനയിലാണ് കാരിക്കടവ് ആദിവാസി കോളനിയിലെ കുടുംബങ്ങൾ. മറ്റത്തൂർ പഞ്ചായത്തിലെ കാരിക്കടവ് വനത്തിനുള്ളിൽ മുപ്ലി പുഴയോരത്തുള്ള മലയൻ കോളനിയിൽ ചൊവ്വാഴ്ച അർധ രാത്രിയിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. വനത്തിനുള്ളിൽ ഉണ്ടായ ഉരുൾപൊട്ടലാണ് പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിനിടയാക്കിയത്. പുഴയോരത്തുള്ള മലയൻ വീട്ടിൽ രതീഷിന്‍റെ വീട് ഭാഗികമായി പുഴ കവർന്നു. സമീപത്തുള്ള വിനോദിന്‍റെ വീടിനും നാശമുണ്ടായി. വീടുകൾക്കു ചുറ്റും എട്ടടിയോളം ഉയരത്തിലാണു വെള്ളം പൊങ്ങിയത്. കോളനിയുടെ പ്രവേശന കവാടത്തിലുള്ള ജലസംഭരണിയുടെ മുകളിലും കീഴിലുമായി രാത്രി മുഴുവൻ അഭയം തേടിയ ആദിവാസി കുടുംബങ്ങളെ പിറ്റേന്നു രാവിലെ പഞ്ചായത്തംഗം ജോയ് കാവുങ്ങലും വെള്ളിക്കുളങ്ങര വില്ലജ് ഒാഫീസർ പി.ഡി. ഷാജുവിന്‍റെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ആനപ്പാന്തം ആദിവാസി കോളനിയിലെ കമ്മ്യൂണിറ്റി ഹാളിൽ തുറന്ന ദുരിതാശ്വാസ ക്യാന്പിലേക്കാണ് ഇവരെ മാറ്റി പാർപ്പിച്ചിരിക്കുന്നത്.

Read More

കല്യാണത്തിന്‍റെ ആഘോഷങ്ങളെല്ലാം മാറ്റിവച്ച്  വധുവിന്‍റെവക 80,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക്

ഗുരുവായൂർ: താലികെട്ട് കഴിഞ്ഞ് കതിർമണ്ഡപത്തിൽവച്ച് നവവധു ദുരിതാശ്വാസ നിധിയിലേക്ക് 80,000 രൂപ നൽകി. ഹരിപ്പാട് പുത്തൻ വീട്ടിൽ കിഴക്കേതിൽ കെ.സി.എസ്.പിള്ളയുടെ മകൾ അശ്വതിയാണ് തുക സേവാഭാരതിക്ക് കൈമാറിയത്. കോഴിക്കോട് ബാലുശേരി സ്വദേശി ശ്രീക്കുട്ടനാണ് വരൻ. കല്യാണത്തിന്‍റെ ആഘോഷങ്ങളെല്ലാം മാറ്റിവച്ചപ്പോൾ കരുതിവച്ചിരുന്ന പണത്തിൽനിന്ന് ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകുകയായിരുന്നു.

Read More

കളക്ടർ പിടിച്ചെടുത്ത ബാർ അസോസിയേഷൻ  ഓഫീസിന്‍റെ താഴ് പൊളിച്ചു ; അഭിഭാഷകരെ അനുനയിപ്പിച്ച് മന്ത്രി ; ഓഫീസ് മാറ്റിക്കാനുള്ള അടവെന്ന് അഭിഭാഷകർ

തൃശൂർ: ജില്ലാ കളക്ടർ പിടിച്ചെടുത്ത ബാർ അസോസിയേഷൻ ഓഫീസിന്‍റെ താഴ് ഒരു വിഭാഗം അഭിഭാഷകർ ചേർന്ന് പൊളിച്ചു. ഇതേസമയം, ബാർ അസോസിയേഷൻ ഭാരവാഹികൾക്കും മുതിർന്ന അഭിഭാഷകർക്കും ഇടയിലുണ്ടായ പ്രതിഷേധം മന്ത്രി വി.എസ്. സുനിൽകുമാർ ഇടപെട്ട് തണുപ്പിച്ചു. മന്ത്രി ബാർ അസോസിയേഷൻ ഭാരവാഹികളും ജില്ലാ കളക്ടർ ടി.വി. അനുപമയുമായി സംസാരിച്ചു. ബാർ അസോസിയേഷൻ ഓഫീസിൽ അട്ടിയിട്ട അരിച്ചാക്കുകളും മറ്റും വാഹനങ്ങളിലാക്കി കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഓഫീസ് തത്കാലം അഭിഭാഷകർക്കുതന്നെ വിട്ടുകൊടുത്തേക്കും. ഓഫീസ് മുറിയുടെ പ്രധാന വാതിലിൽ ചങ്ങല സഹിതം സ്ഥാപിച്ച താഴ് ജില്ലാ ഭരണാധികാരികൾതന്നെ ഉച്ചയോടെ അഴിച്ചെടുത്തു കൊണ്ടുപോയി. തമിഴ്നാട്ടിൽനിന്ന് എത്തിയ അരിയും മറ്റു ഭക്ഷ്യസാധനങ്ങളും സൂക്ഷിക്കാൻ ഇടമില്ലാതിരുന്നതിനാലാണ് അടിയന്തരമായി ബാർ അസോസിയേഷന്‍റെ ഓഫീസ് മുറികൾ തുറന്നതെന്നു കളക്ടർ വിശദീകരിച്ചു. ദുരിതാശ്വാസത്തിനുള്ള സാധനങ്ങൾ സൂക്ഷിക്കാൻ മുറികൾ തുറന്നുതന്നില്ലെന്നു അഭിഭാഷകരെ മോശമായി ചിത്രീകരിച്ചുകൊണ്ടു സർക്കാർ പത്രക്കുറിപ്പ് പുറത്തിറക്കിയെന്ന് അഭിഭാഷകർ പരാതിപ്പെട്ടു.…

Read More

ആറാട്ടുപുഴയിൽ ബണ്ട് പണി യുദ്ധകാലാടിസ്ഥാനത്തിൽ; സൈന്യവും ആലപ്പുഴയിലെ കുട്ടനാട്ടുനിന്നുള്ള വിദഗ്ധരും അടങ്ങുന്ന സംഘത്തിന്‍റെ നേതൃത്വത്തിലാണു നിർമാണം

സ്വന്തം ലേഖകൻ തൃശൂർ: കരുവന്നൂർപുഴയുടേയും ആറാട്ടുപുഴയുടേയും ബണ്ടുകൾ പൊട്ടിയുണ്ടായ പ്രളയം നിയന്ത്രിക്കാൻ താത്കാലിക ബദൽബണ്ടിന്‍റെ നിർമാണം തുടങ്ങി. സൈന്യവും ആലപ്പുഴ കുട്ടനാട്ടുനിന്നുള്ള വിദഗ്ധരും അടങ്ങുന്ന സംഘത്തിന്‍റെ നേതൃത്വത്തിലാണു പണി. യുദ്ധകാലാടിസ്ഥാനത്തിലുള്ള പണി പൂർത്തിയാക്കാൻ പീച്ചി, ചിമ്മിനി ഡാമുകളുടെ ഷട്ടറുകൾ അടച്ച് ഇരു പുഴകളിലേയും കുത്തിയൊഴുകുന്ന നീരൊഴുക്കു നിയന്ത്രിച്ചിരിക്കുകയാണ്. ഇരു ഡാമുകളുടേയും ഷട്ടറുകൾ ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അടച്ചത്. 14 ഇഞ്ചു തുറന്നിരുന്ന പീച്ചിയുടെ ഷട്ടറുകൾ ഇപ്പോൾ രണ്ടിഞ്ചു മാത്രമാണു തുറന്നിരിക്കന്നത്. ചിമ്മിനിയിലും ഇതുതന്നെയാണു സ്ഥിതി. ഇരു ഡാമുകളിൽനിന്നും വെള്ളം തുറന്നുവിടുന്നതു നിർത്തിവച്ചതിനാൽ ഇന്നലെ രാത്രിയോടെ ഇരുപുഴകളിലേയും കുത്തൊഴുക്കു കുറഞ്ഞു. എന്നാൽ ഇരു ഡാമുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. പീച്ചിയിൽ പരമാവധി ശേഷി 79.25 മീറ്ററാണ്. ഡാമിൽ ഇപ്പോൾ 78.69 മീറ്റർ ഉയരത്തിൽ വെള്ളമുണ്ട്. ചിമ്മിനി ഡാമിൽ ഡാമിലും പരമാവധി ശേഷിയായ 79.4 മീറ്ററിനരികിലാണു ജലനിരപ്പ്. ഇരു ഡാമുകളിലേക്കും മോശമല്ലാത്ത…

Read More

പ്രളയത്തിൽ മൂന്നുദിവസമായി മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ കുടങ്ങിക്കിടക്കുന്നവരിൽ രണ്ടു പേർ മരിച്ച നിലയിൽ

തൃശൂർ: വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിലെ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇവിടെ 1,500ലേറെപ്പേർ കുടുങ്ങിക്കിടക്കുകയായിരുന്നു.

Read More