വിധി ഇരുട്ടിലാഴ്ത്തിയിട്ടും തോൽക്കാതെ സിംസണ്‍ ; അകക്കണ്ണിന്‍റെ  വെളിച്ചത്തിൽ   കരകൗശല വസ്തുക്കൾ നിർമിച്ച് ജീവിതത്തോട് പോരാടുന്നു

തൃശൂർ: അപകടത്തിന്‍റെ രൂപത്തിലെത്തിയ വിധി ചലനശേഷിയും കാഴ്ചശക്തിയും കവർന്നെങ്കിലും തളരാത്ത മനസുമായി ജീവിതം പൊരുതിനേടാനുള്ള ശ്രമത്തിലാണ് ചിറ്റാട്ടുകര സ്വദേശി സിംസണ്‍. അകക്കണ്ണിന്‍റെ മാത്രം വെളിച്ചത്തിൽ സിംസൻ നിർമിക്കുന്ന കരകൗശല വസ്തുക്കളാണ് ഇപ്പോൾ കുടുംബത്തിന് പ്രതീക്ഷ പകരുന്നത്. നാടകനടനായും പാർട്ടി പ്രവർത്തകനായും ഓടിനടന്ന കാലത്തിൽനിന്ന് സിംസന്‍റെ ജീവിതം വീടിന്‍റെ ചുവരുകൾക്കുള്ളിലേക്ക് ഒതുങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. 2012- ഏപ്രിൽ 16നായിരുന്നു സിംസന്‍റെ ജീവിതം തകർത്ത ആ അപകടം. കേച്ചേരിയിൽവച്ച് ആന കുത്തിമറിച്ചിട്ട ബസിനടിയിൽ അദ്ദേഹം കുടുങ്ങുകയായിരുന്നു. കോണ്‍ക്രീറ്റ് പണിക്കായി രാവിലെ വീട്ടിൽനിന്നു പുറപ്പെട്ടതായിരുന്നു സിംസണ്‍. അപകടത്തിൽ നട്ടെല്ലിനു ഗുരുതര തകരാറിനൊപ്പം തലച്ചോറിലേക്ക് രക്തം ഇരച്ചുകയറി കാഴ്ച ശക്തിയും നഷ്ടപ്പെട്ടു. മാസങ്ങളോളം നീണ്ട ചികിത്സയ്ക്കൊടുവിലാണ് ജീവനെങ്കിലും നിലനിര്‌ത്താനായത്. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ചലനശേഷി കിട്ടിയത് തലയ്ക്കും കൈകൾക്കും മാത്രം. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള ട്യൂബുകൾ ഘടിപ്പിച്ച ശരീരവുമായി അന്നു മുതൽ വീടിനകത്താണ് സിംസണ്‍.…

Read More

മാതാപിതാക്കൾ കയ്യൊഴിഞ്ഞ കുരുന്നുകൾക്ക്   തണലൊരുക്കി സേവാഭാരതി;  തുടർ വിദ്യാഭ്യാസത്തിനുള്ള എല്ലാ സൗകര്യവുമൊരുക്കുമെന്ന് ഭാരവാഹികൾ

കൊടകര: മാതാപിതക്കൾ ഉപേക്ഷിച്ചതോടെ നിരാലംബരായ മൂന്നുകുരുന്നുകൾക്ക് തണലൊരുക്കി സേവാഭാരതി പ്രവർത്തകർ. കൊടകര കുംഭാരത്തെരുവിൽ വയോധികനായ മുത്തച്ഛന്‍റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന ഗീത(9) ,ശ്വേത(7),നികിത (അഞ്ച്) എന്നീ കുരുന്നുകളുടെ സംരക്ഷണവും പഠനച്ചെലവുമാണ് സേവാഭാരതി ഏറ്റെടുത്തത്. കൊടകരയിൽ വന്നു താമസിക്കുന്ന ആന്ധ്ര സ്വദേശി സന്പത്തിന്‍റെ പേരക്കുട്ടികളാണ് ഈ കുരുന്നുകൾ. ഇളയ കുട്ടിക്ക് മൂന്നുമാസം പ്രായമുള്ളപ്പോൾ അമ്മ ഇവരെ ഉപേക്ഷിച്ചുപോയി. അച്ഛനും പിന്നീട് ഇവരെ ഉപേക്ഷിച്ചു. വയോധികനായ മുത്തച്ഛനാണ് മൂന്നുകുട്ടികളേയും സംരക്ഷിച്ചുപോന്നിരുന്നത്. ഇവരുടെ ദൈന്യത അറിഞ്ഞ് സേവാഭാരതി പ്രവർത്തകർ എത്തി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. ഉരകത്തുള്ള സജ്ജീവനി ബാലിക സദനത്തിൽ താമസിപ്പിച്ച് കുട്ടികളെ പഠിപ്പിക്കാനാണ് സേവാഭാരതിയുടെ തീരുമാനം. ഇന്നലെ രാവിലെ കുംഭാരതെരുവിലെത്തി ഇവർ കുട്ടികളെ ഏറ്റെടുത്തു. ആർ.എസ്.എസ്. വിഭാഗ് കാര്യകാരി സദസ്യൻ കെ.ആർ. ദേവദാസ് ,സേവാഭാരതി പ്രവർത്തകരായ എം.എൻ. തിലകൻ, രഘു പി. മേനോൻ, എം സുനിൽകുമാർ, വത്സൻ തോട്ടാപ്പിള്ളി, വിനോദ് പിള്ള,…

Read More

ഒപി ചികിത്സ ഉറപ്പുവരുത്താതെ സൗജന്യ ചികിത്സാപദ്ധതി വേണ്ട: കെ‌എസ്എസ്പിഎ

തൃശൂർ: ഒപി ചികിത്സ ഉറപ്പുവരുത്താതെ സൗജന്യ ചികിത്സാ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കൗണ്‍സിൽ യോഗം പ്രഖ്യാപിച്ചു. സൗജന്യ ചികിത്സാ പദ്ധതി ഉടൻ നടപ്പിലാക്കുക, കുടിശികയായ ഡിഎ അനുവദിക്കുക, ശന്പള, പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എല്ലാ നിയോജകമണ്ഡലങ്ങളിലും ഓഗസ്റ്റ് ഏഴിന് ധർണ നടത്താൻ യോഗം തീരുമാനിച്ചു. കെഎസ്എസ്പിഎ സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കുരുക്കൾ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ടി.എം. കുഞ്ഞുമൊയ്തീൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.സി. പോളച്ചൻ, ജില്ലാ ട്രഷറർ വി.കെ. ജയരാജൻ, കെഎസ്എസ്പിഎ നേതാക്കളായ കെ.ബി. ജയറാം, കെ.ജി. ഉണ്ണികൃഷ്ണൻ, പി.എസ്. സുന്ദരൻ, എം.എ. മുഹമ്മദ് അലി, എം.കെ. കുമാരൻ, കെ.ജി. നാരായണൻ, വി. സുകുമാരൻ, പി.എ. ജനാർദ്ദനൻ, എൻ.ഡി. ഈനാശു, വി.സി. ജോണ്‍സണ്‍, എം.കെ. വസുന്ധര, എം.ആർ.…

Read More

നിർധന കുടുംബത്തിന് വീട് പുനർനിർമിച്ചു നൽകി എഴുത്തുകാർ ഫേസ് ബുക്ക് കൂട്ടായ്മ

കൊടകര: നിർധന കുടുംബത്തിന്‍റെ ചോർന്നൊലിക്കുന്ന വീട് അറ്റകുറ്റപണി നടത്തി വാസയോഗ്യമാക്കി നൽകി മാതൃകയാകുകയാണ് കൊടകരയിലെ എഴുത്തുകാർ എന്ന ഫേസ്ബുക്ക് കൂട്ടായ്മ. കഥയും കവിതയും കളിചിരികൾക്കുമൊപ്പം സഹജീവികളോടുള്ള സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതിലൂടെ ശ്രദ്ധേയമായമാവുകയാണ് ഈ കൂട്ടായ്മ. മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാംവാർഡിലുള്ള കൊരേച്ചാൽ വെട്ടിയാടൻ ചിറയിൽ താമസിക്കുന്ന പതിയാരി സുലോചന ബാബുവിന്‍റെ ചോർന്നൊലിക്കുന്ന വീടാണ് കൊടകരയിലെ എഴുത്തുകാരുടെ കൂട്ടായ്മയിൽ പുതുക്കിപണിയുന്നത്. കുറച്ചുഭാഗം കോണ്‍ക്രീറ്റുമേൽക്കൂരയും ബാക്കി ഓടിട്ടതുമായ ഇവരുടെ വീട് അറ്റകുറ്റപണി നടത്താത്തിനാൽ ജീർണാവസ്ഥയിലായിരുന്നു. ഭർത്താവ് ബാബു മരണപ്പെട്ടതോടെ സുലോചന കൂലിപ്പണിക്കുപോയാണ് ഏകമകളെ സംരക്ഷിച്ചുപോരുന്നത്. സാന്പത്തിക പ്രയാസം മൂലം വീടിന്‍റെ തേപ്പും തുടർപണികളും നടത്താൻ ഇവർക്ക് കഴിഞ്ഞില്ല. കനത്തമഴയിൽ മരം വീണ്് വീട് ഭാഗികമായി തകർന്നതോടെ വീട് വാസയോഗ്യമല്ലാതായി. സുലോചനയും മകളും ബന്ധുവീട്ടിലേക്ക് താമസം മാറി. ഈ കുടുംബത്തിന്‍റെ ദുരിതം കണ്ട റിഞ്ഞാണ് കൊടകരയിലെ എഴുത്തുകാർ ഫേസ് ബുക്ക് കൂട്ടായ്മ വീട്…

Read More

അടച്ചിട്ടിരുന്ന കെഎച്ച്ആർഡബ്ല്യുഎസ് വാർഡ് തുറന്നുകൊടുക്കാൻ അടിയന്തര നടപടി സ്വീകരിച്ചതായി ബി.ഡി. ദേവസി  എംഎൽഎ

ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ അടച്ചിട്ടിരുന്ന കെഎച്ച്ആർഡബ്ല്യുഎസ് വാർഡ് അടിയ ന്തര അറ്റകുറ്റപ്പണികൾ നടത്തി രോഗികൾക്ക് തുറന്നുകൊടുക്കുന്നതിനു നടപടികൾ സ്വീകരിച്ചതായി ബി.ഡി. ദേവസി എംഎൽഎ അറിയിച്ചു. പേ വാർഡ് പ്രവർത്തനക്ഷമമാക്കുന്നതിനായി ബി.ഡി. ദേവസി എംഎൽഎ, മുനിസിപ്പൽ ചെയർ പേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാർ, വൈസ് ചെയർമാൻ വിൽസൻ പാണാട്ടുപറന്പിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ബിജി സദാനന്ദൻ, കൗണ്‍സിലർ ഗീതാ സാബു, കെ എച്ച് ആർഡബ്ല്യുഎസ് എം.ഡി. അശോക്‌ലാൽ, റീജണൽ മാനേജർ സുധാകരപിള്ള, അസി. എൻജിനീയർ കെ.നൗഷാദ് സുരേഷ് തുടങ്ങിയവർ വാർഡ് സന്ദർശിച്ച് പോരായ്മകൾ വിലയിരുത്തുകയും അടിയന്തര അറ്റകുറ്റപ്പണികൾ 30നകം പൂർത്തീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഇലക്ട്രിക് വർക്കുകൾ, പ്ലംന്പിംഗ്, ഡ്രൈനേജ് സൗകര്യങ്ങൾ, കട്ടിലുകൾ, കിടക്കകൾ എന്നിവ നവീകരിക്കൽ തുടങ്ങിയ പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കാനും തീരുമാനിച്ചു. ചുവരുകൾ ടൈൽസ് ഇടുന്നതിനായി നടപടി സ്വീകരിക്കുമെന്നും എം.ഡി. അശോക്‌ലാൽ അറിയിച്ചു. ആഗസ്റ്റ് ആദ്യം വാർഡ്…

Read More

സംസ്ഥാനത്തു ജൈവപച്ചക്കറി ഉൽപാദനം സംസ്കാരമായി മാറുന്നു; ജൈവകൃഷി ഉത്പന്നങ്ങൾ കാണുകമാത്രമല്ല വേണ്ടത് വാങ്ങിക്കുകയും ചെയ്ത് കൃഷി മന്ത്രി

തൃശൂർ: നാടൻ ജൈവ പച്ചക്കറി ഇനങ്ങൾ കണ്ടപ്പോൾ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിനു സന്തോഷം. പട്ടിക്കാട്ടെ കർഷകർ വിളയിച്ചെടുത്ത പച്ചപ്പയറും പാവയ്ക്കയും റന്പൂട്ടാൻ പഴവും മന്ത്രി വാങ്ങുകയും ചെയ്തു. മിഷൻ ക്വാർട്ടേഴ്സിൽ തോപ്പ് സ്റ്റേഡിയത്തിനു മുൻവശത്ത് ആരംഭിച്ച ഇക്കോഷോപ്പിന്‍റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി സുനിൽകുമാർ. കർഷകരുടെ ജൈവ ഉൽപന്നങ്ങൾ ഇടനിലക്കാരില്ലൊത ആവശ്യക്കാർക്കു നൽകുന്നതിനെ മന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്തു ജൈവപച്ചക്കറി ഉൽപാദനം സംസ്കാരമായി മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേരള ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനിയുടെയും ആത്മയുടേയും നേതൃത്വത്തിലാണ് ഇക്കോഷോപ്പ് പ്രവർത്തനം ആരംഭിച്ചത്. ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി ചെയർമാൻ എം.പി. വിൻസെന്‍റ് അധ്യക്ഷത വഹിച്ചു. ഇസാഫ് ഡയറക്ടർ അലോക് പോൾ തോമസ്, ആത്മ പ്രോജക്ട് ഡയറക്ടർ എ. കല, മുൻ മേയർ ഐ.പി. പോൾ, കോർപറേഷൻ കൗണ്‍സിലർമാരായ ജോർജ് ചാണ്ടി, ടി.ആർ. സന്തോഷ്, അർബൻ ബാങ്ക് ചെയർമാൻ പോൾസണ്‍ ആലപ്പാട്ട, കൃഷി ഓഫീസർ രമാദേവി,…

Read More

കുട്ടികൾക്കെതിരായ ലൈംഗിക പീഡനം കൂടുതൽ തൃശൂരിൽ; കഴിഞ്ഞ വർഷം എണ്ണൂറിലേറെ ശിശു ലൈംഗിക പീഡന കേസുകൾ 

അമലനഗർ: കുട്ടികൾക്കെതിരായ ലൈംഗിക പീഡനം കൂടുതൽ തൃശൂരിലാണെന്ന് ചൈൽഡ് വെ ൽഫയർ കമ്മിറ്റി ചെയർമാൻ പി.ഒ. ജോർജ്. പെണ്‍ഭ്രൂണഹത്യക്കെ തിരേ തൃശൂർ ഗൈനക്കോളജി സൊസൈറ്റിയും അമല സോഷ്യ ൽ വർക്ക് വിഭാഗവും നടത്തിയ ബോധവത്കരണ പരിപാടി ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം എണ്ണൂറിലേറെ ശിശു ലൈംഗിക പീഡന കേസുകൾ തൃശൂർ ജില്ലയിൽ റിപ്പോർട്ടു ചെയ്തെന്നു ജോർജ് പറഞ്ഞു. കുട്ടികൾക്ക് കൗണ്‍സിലിംഗ് നൽ കണമെന്നും അദ്ദേഹം നിർദേ ശിച്ചു. അമല ജോയിന്‍റ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, അസോ. ഡയറക്ടർമാരായ ഫാ. ഡെൽജോ പുത്തൂർ, ഫാ. തോമസ് വാഴക്കാല, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. പി.എസ്. രമണി, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. വി.കെ. പാർവതി, ഗൈനക്കോളജിസ്റ്റ് ഡോ. പ്രമീള മേനോൻ എന്നിവർ പ്രസംഗിച്ചു.

Read More

കാട്ടാനശല്യം വീണ്ടും; താളൂപ്പാടത്ത് കാർഷിക വിളകൾ നശിപ്പിച്ചു; സന്ധ്യകഴിഞ്ഞാൽ വീടിനു പുറത്തിറങ്ങാനാവാത്ത അവസ്ഥയെന്ന നാട്ടുകാർ

കോടാലി: മലയോരത്ത് വീണ്ടും കാട്ടാനയിറങ്ങി. മുരുക്കുങ്ങൽ താളൂപ്പാടം പ്രദേശത്താണ് വ്യാഴാഴ്ച രാത്രിയിൽ ആനയിറങ്ങിയത്. ഇവിടെയുള്ള പടിഞ്ഞാറേകാരൻ ഷാജുവിന്‍റെ വീടിനു സമീപത്തെത്തിയ ആന വീട്ടുപറന്പിൽ നിന്നിരുന്ന തെങ്ങുൾപ്പടെയുള്ള കാർഷിക വിളകൾക്ക് നാശം വരുത്തി. പടിഞ്ഞാറേക്കാരൻ ലോന, പടിഞ്ഞാറേക്കാരൻ ഷാജു, മുണ്ടാടൻ ബാബു എന്നിവരുടെ കൃഷിയിടങ്ങളിലെ വാഴ, തെങ്ങ്, കവുങ്ങ്, ജാതി എന്നിവ കാട്ടാനകൾ നശിപ്പിച്ചു. വീടുകളോടുചേർന്ന് ആനകളെത്തുന്നത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഇത് മൂന്നാംതവണയാണ് താളൂപ്പാടം പ്രദേശത്ത കാട്ടാനകളെത്തുന്നതെന്ന് പടിഞ്ഞാറേകാരൻ ഷാജു പറഞ്ഞു കാട്ടാനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ച പ്രദേശം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അന്പിളി സോമൻ,സ്ഥിരം സമിതി അധ്യക്ഷ ആശ ഉണ്ണികൃഷ്ണൻ എന്നിവർ സന്ദർശിച്ചു. വനം വകുപ്പധികൃതരും താളൂപ്പാടത്തോടു ചേർന്ന് കിടക്കുന്ന മുപ്ലി, പോത്തൻചിറ, ചൊക്കന പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകളെത്തി നാശനഷ്ടങ്ങളുണ്ടാക്കി. കാരിക്കടവ് ആദിവാസി കോളനിക്കുള്ളിലും കഴിഞ്ഞ രാത്രി കാട്ടാനകൾ ഇറങ്ങിയിരുന്നു.കോളനി…

Read More

ബസിൽ ടിക്കറ്റുണ്ട്, പക്ഷേ  ആരും ചോദിക്കരുത് ; തൃശൂരിലെ ഒട്ടുമിക്ക റൂട്ടുകളിലും സ്വകാര്യ ബസ് ജീവനക്കാർക്ക് ടിക്കറ്റ് കൊടുക്കുന്ന ശീലമില്ലെന്ന് യാത്രക്കാർ

അജിമോൻ കല്ലൂർ തൃശൂർ: ജില്ലയിൽ സ്വകാര്യബസുകളുടെ നിറങ്ങൾ നീലയും ചുവപ്പുമൊക്കെയായി നിശ്ചയിച്ചിട്ടും കൊടുക്കുന്ന ചാർജിന് ടിക്കറ്റില്ല. വളരെക്കുറച്ചു ബസുകളിൽ മാത്രമാണ് ടിക്കറ്റ് കൊടുക്കുന്ന പതിവുള്ളത്. 3000 ത്തിലധികം ബസുകൾ സർവീസ് നടത്തുന്ന തൃശൂരിലെ ഒട്ടുമിക്ക റൂട്ടുകളിലും സ്വകാര്യ ബസ് ജീവനക്കാർക്ക് ടിക്കറ്റ് കൊടുക്കുന്ന ശീലമില്ല. അധികൃതരുടെ ചെക്കിംഗ് കാണുന്പോൾ മാത്രമാണ് ടിക്കറ്റുകൾ യാത്രക്കാർക്കു കൊടുക്കുന്നത്. അതും ഫെയർസ്റ്റേജ് അനുസരിച്ചുള്ള നിരക്ക് രേഖപ്പെടുത്തിയ ടിക്കറ്റുകളാകാറുമില്ല. തിരക്കിട്ട് തോന്നിയപടി ടിക്കറ്റുകൾ വിതരണംചെയ്യുകയാണ് മിക്കപ്പോഴും. ദീർഘദൂര ബസുകളിലും, ചില ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലും മാത്രമാണ് കൃത്യമായി ടിക്കറ്റുകൾ വിതരണം ചെയ്യുന്നത്. ബസുകളുടെ നിറം നീലയും കരിംചുവപ്പുമായി ഏകീകരിച്ചപ്പോൾ നിറംകണ്ടു ബസ് തിരിച്ചറിഞ്ഞിരുന്ന പ്രായമായവരെയാണ് ടിക്കറ്റില്ലായ്്മ കൂടുതൽ ബാധിക്കുന്നത്. ബസിൽ ഏതെങ്കിലും സാധനങ്ങൾ മറന്നുവയ്ക്കുകയോ മറ്റോ ചെയ്താൽ ടിക്കറ്റില്ലാത്തതിനാൽ ഏതു ബസാണെന്നു കണ്ടെത്താൻ ഒരു വഴിയുമില്ല. മാത്രമല്ല അപകടത്തിൽപ്പെടുന്നതുൾപ്പെടെയുള്ള സന്ദർഭങ്ങളിൽ ആ ബസിൽ യാത്രചെയ്തിരുന്നു എന്നതിന്…

Read More

റോഡുകൾ നന്നാക്കുന്നതിന് തടസമാകില്ല;  തൃശൂർ -കാഞ്ഞാണി റൂട്ടിൽ ഇന്നും സ്വകാര്യബസുകൾ ഓടിയില്ല; അപകടത്തിൽ മരിച്ച പീറ്ററിന്‍റെ സംസ്കാരം നടത്തി

അരിന്പൂർ: മനക്കൊടി വളവിൽ ബസിടിച്ച് ബേക്കറിയുടമ മരിച്ച അപകടത്തെ തുടർന്ന് തുടർച്ചയായി രണ്ടാം ദിവസവും തൃശൂർ – കാഞ്ഞാണി റൂട്ടിൽ സ്വകാര്യ ബസ് പണി മുടക്ക് .ഇന്ന് രാവിലെ മുതൽ സ്വകാര്യബസുകളൊന്നും സർവീസ് നടത്തിയില്ല. തകർന്ന റോഡിൽ ഇന്നലെ മുതൽ ആരംഭിച്ച അറ്റകുറ്റപ്പണികൾ ഇന്നും തുടരുന്നതി നാൽ പണികൾക്ക് അസൗകര്യം ഉണ്ടാകാതുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഇന്നും പണിമുടക്കിയതെന്ന് സ്വകാര്യ ബസ് തൊഴിലാളികൾ അറിയിച്ചു. ഇന്നലെ വൈകീട്ട് കാഞ്ഞാണിയിൽ ചേർന്നയോഗത്തിലാണ് ബസ് തൊഴിലാളികൾ ഈ തീരുമാനമെടുത്തത്. പണി മുടക്കി നെ തുടർന്ന് തൃശൂർ – കാഞ്ഞാണി – അന്തിക്കാട്, തൃശൂർ – കാഞ്ഞാണി – ചാവക്കാട്, തൃശൂർ – കാഞ്ഞാണി – വാടാനപ്പള്ളി എന്നി വടങ്ങളിലേക്കൊന്നും സ്വകാര്യ ബസ് സർ വീ സ് നടത്തിയില്ല. അതേ സമയം തൃശൂർ – കാഞ്ഞാണി – വാടാനപ്പള്ളി റൂട്ടിൽ കെഎസ്ആർടിസി സർവീസുകളാണ്…

Read More