തിരുവില്വാമല: പാന്പാടി നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പാന്പാടി എഐടിയുസി യൂണിയൻ ഓഫീസിനു സമീപം റോഡരികിൽ എസ്എഫ്ഐ സ്ഥാപിച്ചിരുന്ന സ്മൃതിമണ്ഡപം ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചുനീക്കി. ഇന്നു പുലർച്ചെയാണ് പിഡബ്ല്യു അധികൃതർ സ്തൂപം പൊളിച്ചുമാറ്റിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് തലപ്പിള്ളി തഹസിൽദാർ ഇ.എൻ.രാജു, ചേലക്കര സിഐ വിജയകുമാരൻ, പഴയന്നൂർ എസ്ഐ മഹേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം പാന്പാടിയിൽ ക്യാന്പ് ചെയ്യുന്നുണ്ട്. എഐടിയുസി ഓഫീസിനു സമീപം സ്തൂപം പണികഴിച്ചത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെതിരെ പാന്പാടി സ്വദേശി കൃഷ്ണൻകുട്ടിയാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവിട്ടിട്ടും പൊളിച്ചുമാറ്റൽ നടന്നില്ല. ഇതിനെതിരെ കൃഷ്ണൻകുട്ടി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.സ്തൂപം നിർമാണത്തിൽ ആരംഭത്തിൽതന്നെ എഐടിയുസി പ്രവർത്തകർ പരാതിയുമായി രംഗത്തുവന്നിരുന്നു. പരാതിയെ തുടർന്ന് എഐടിയുസി ഓഫീസിനു സമീപം പെരുങ്ങോട്ടുകുറിശി റോഡരികിൽ പൊതുസ്ഥലത്ത് നടത്തിയ സ്തൂപം നിർമാണം പോലീസ് തടഞ്ഞിരുന്നു. സംഘർഷമുണ്ടാകുമെന്നറിഞ്ഞിട്ടും…
Read MoreCategory: Thrissur
കാലഘട്ടത്തിന്റെ വിധിയിൽ അമ്മയുടെ കസേരയിൽ അതേ അധികാരത്തോടു കൂടി വിധി പറയാൻ മകളും; രത്നമ്മയും മകൾ വീണയും ചാവക്കാട് കോടതിയുടെ ചരിത്രത്തിൽ അപൂർവം
ചാവക്കാട്: യുവർ ഓണർ… സമാനമായ കേസിൽ 20 വർഷം മുന്‍പ് ഈ കോടതി പറഞ്ഞ വിധിയുടെ പകർപ്പാണിത്. അന്ന് അങ്ങയുടെ മാതാവായിരുന്നു മജിസ്ട്രേറ്റ്.കാലഘട്ടത്തിന്റെ വിധിയിൽ അമ്മയ്ക്ക് പിന്നാലെ മകളും ചാവക്കാട് കോടതിയിൽ മജിസ്ട്രേറ്റായി എത്തിയത് യാദൃശ്ചികം. 20 വർഷം മുന്‍പ് ചാവക്കാട് കോടതിയിൽ മജിസ്ട്രേറ്റായിരുന്ന എ.വി. രത്നമ്മയുടെ മകൾ എം.എസ്.വീണക്കാണ് മാതാവിന്റെ കസേരയിൽ ഇരുന്ന് വിധി പറയാൻ അവസരം ലഭിച്ചത്.മാതാവ് രത്നമ്മ ചാവക്കാട് കോടതിയിൽ മജിസ്ട്രേറ്റായിരുന്നപ്പോൾ കുട്ടിയായിരുന്ന വീണ അന്ന് മമ്മിയൂർ ലിറ്റിൽ ഫ്ലവർ സ്കൂളിൽ വിദ്യാർഥിയായിരുന്നു. 2012ൽ പേരാന്പ്ര കോടതിയിൽ ഒൗദ്യോഗികജീവിതം ആരംഭിച്ച അവർ പിന്നീട് തൃശൂർ കോടതി നന്പർ മുന്നിൽ മുൻസിഫായി. കഴിഞ്ഞമാസം ചാവക്കാട് കോടതിയിൽ മുൻസിഫായി. രണ്ടാഴ്ച കഴിയുന്പോഴേക്കും ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റമായപ്പോഴാണ് അമ്മയുടെ കസേരയിൽ അതേ അധികാരത്തോടു കൂടി എത്തിയത്. സുപ്രിം കോടതിയിൽ ചീഫ് ജസ്റ്റിസ് ആയിരുന്ന…
Read Moreതൃശൂർ ജൂബിലി മിഷനിൽ അപൂർവ താക്കോൽ ദ്വാര ശസ്ത്രക്രിയ; തളർന്ന രോഗിയുടെ നട്ടെല്ലിലെ മുഴ നീക്കം ചെയ്തു
ഫ്രാങ്കോ ലൂയിസ് തൃശൂർ: ശരീരത്തിന്റെ ഒരു ഭാഗം തളർന്നു തുടങ്ങിയ രോഗിയുടെ നട്ടെല്ലിന്റെ മുകൾഭാഗത്തെ ചെറുനാരങ്ങയോളം വലിപ്പമുള്ള മുഴ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കംചെയ്തു. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിലാണ് കേരളത്തിൽ അപൂർവമായ താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയത്. ന്യൂറോ സർജറി വിഭാഗം മേധാവിയും താക്കോൽദ്വാര ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. എസ്. രമേശിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് പത്തു മണിക്കൂർനീണ്ട ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. തളർച്ചയ്ക്കു പുറമേ തരിപ്പും വേദനയും കൈകൾ ഉയർത്താൻ പ്രയാസവും മൂലമാണ് പാലക്കാട് നെല്ലായ സ്വദേശിനിയായ മൈമൂന ജൂബിലി മിഷൻ ആശുപത്രിയിൽ ചികിൽസ തേടിയെത്തിയത്. ആശുപത്രിയിലെ ജനറൽ ഒപിയിൽ ഫിസിഷ്യൻ ഡോ. ഫ്രാൻസി ലൂയിസിനെയാണ് ആദ്യം കണ്ടത്. പരിശോധനകൾ പൂർത്തിയാക്കിയതോടെ നട്ടെല്ലിലെ മുഴയാണു കാരണമെന്നു കണ്ടെത്തി. വിദഗ്ധ ചികിൽസയ്ക്കും ശസ്ത്രക്രിയക്കുമായി ന്യൂറോ സർജറിയിലേക്കു റഫർ ചെയ്യുകയായിരുന്നു. കഴുത്തിനോടു ചേർന്നുള്ള നട്ടെല്ലിൽ കശേരുക്കളും അതിസൂക്ഷ്മമായ…
Read Moreമൺസൂൺ മോഷണം ; ജാഗ്രതയുമായി പോലീസ്; വീടുപൂട്ടി പോകുന്നവർ അക്കാര്യം അടുത്ത സ്റ്റേഷനിൽ രേഖാമൂലം അറിയിക്കണം
തൃശൂർ: മണ്‍സൂണ്‍ കാലയളവിൽ വീടുപൂട്ടി പോകുന്നവർ അക്കാര്യം അടുത്ത സ്റ്റേഷനിൽ രേഖാമൂലം അറിയിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര പത്രക്കുറിപ്പിൽ അറിയിച്ചു.പട്രോളിംഗ് സമയത്ത് പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാണിത്. പ്രായമായവർ മാത്രം താമസിക്കുന്ന വീടുകൾ സംബന്ധിച്ച് ബന്ധപ്പെട്ടവർ അടുത്ത സ്റ്റേഷനിൽ വിവരം നൽകണം. വീടുപൂട്ടി പോകുന്പോൾ പാലും പത്രവുമെല്ലാം താൽക്കാലികമായി നിർത്തണം. ഇരുന്പ് ഉപകരണങ്ങൾ വീടിനുപുറത്ത് സൂക്ഷിക്കരുത്. പകൽസമയത്തെ മോഷണം തടയാൻ അപരിചിതർ വരുന്പോൾ ജനൽവഴി നിരീക്ഷിച്ച ശേഷം വാതിൽ തുറക്കണം. വീടുകളിൽ വിലപിടിപ്പുള്ള ആഭരണങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇതര സംസ്ഥാന തൊഴിലാളികളെ ജോലി ചെയ്യിക്കുന്ന തൊഴിലുടമകൾ ഇത്തരക്കാരുടെ മുഴുവൻ വിവരങ്ങളും ശേഖരിക്കണം. മണ്‍സൂണ്‍ കാലത്ത് മോഷണങ്ങൾ വർധിക്കാനിടയുള്ളതിനാൽ പോലീസ് നിരീക്ഷണം കൂടുതൽ ശക്തമാക്കിയതായും കമ്മീഷണർ അറിയിച്ചു. സിറ്റി പരിധിയിലെ 21 പോലീസ് സ്റ്റേഷൻ അതിർത്തികളിലും രാത്രി 11 വരെ പോലീസ് പട്രോളിംഗ് ഉണ്ടാവും. ബൈക്കിലും കാൽനടയായുമാണ്…
Read Moreമാലിന്യക്കൊട്ടയും റാന്തലുമായി യുഡിഎഫ് അംഗങ്ങൾ, മാസ്ക് ധരിച്ച് ബിജെപി; തൃശൂർ കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം
സ്വന്തം ലേഖകൻ തൃശൂർ: മാലിന്യം കുമിഞ്ഞുകൂടി നാറുന്ന നഗരത്തിൽ തെരുവുവിളക്കു കത്തുന്നില്ലെന്നും ആരോപിച്ച് തൃശൂർ കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. ഒരു കൊട്ട മാലിന്യവും കത്തുന്ന റാന്തൽ വിളക്കുമായി യുഡിഎഫ് അംഗങ്ങൾ കൗണ്‍സിൽ യോഗം തുടങ്ങിയ ഉടൻ നടുക്കളത്തിലിറങ്ങി കുത്തിയിരുന്ന് മുദ്രാവാക്യം വിളി തുടങ്ങി. മാലിന്യവും റാന്തലും മേയറുടെ മുന്നിൽ വെച്ചായിരുന്നു മുദ്രാവാക്യം. നഗരം ചീഞ്ഞു നാറുകയാണെന്നും നഗരത്തിൽ തെരുവുവിളക്കുകൾ കത്തുന്നില്ലെന്നും യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. ഇതിനിടെ ബിജെപി അംഗങ്ങൾ മാസ്ക് ധരിച്ച് സഭയിലെത്തി. മാലിന്യപ്രശ്നം മൂലം പകർച്ചവ്യാധികൾ പകരുന്നുവെന്നാരോപിച്ചാണ് ഇവർ മാസ്ക് ധരിച്ചെത്തിയത്. സംസാരിക്കാൻ മൈക്ക് നൽകിയില്ലെന്നാരോപിച്ച് കൗണ്‍സിലർ മഹേഷിന്റെ നേതൃത്വത്തിൽ ബിജെപി കൗണ്‍സിലർമാർ യോഗത്തിൽ നിന്നിറങ്ങിപ്പോവുകയും ചെയ്തു. പ്രതിപക്ഷ ബഹളങ്ങളെ മറികടക്കാൻ ഭരണപക്ഷത്തെ കൗണ്‍സിലർമാർ മൈക്കിലൂടെ ഉറക്കെ സംസാരിക്കുകയും അജണ്ട ചർച്ച ചെയ്യുകയും ചെയ്തു. ഒന്നര മണിക്കൂറിലേറെ യുഡിഎഫ് പ്രതിഷേധം തുടർന്നു.
Read Moreകനത്ത മഴ ആവേശം കുറച്ചില്ല; ത്രില്ലടിപ്പിച്ച് കാല എത്തി; വാദ്യഘോഷങ്ങളോടെ ആരാധാകർ കാലയുടെ ആദ്യ ദിനം ആഘോഷമാക്കി
സ്വന്തം ലേഖകൻ തൃശൂർ: കനത്തു പെയ്ത മഴയിലും ആരാധകരുടെ ആവേശം ഒട്ടും കുറഞ്ഞില്ല; സൂപ്പർസ്റ്റാർ സ്റ്റൈൽമന്നൻ രജനീകാന്തിന്റെ പുതിയ ചിത്രം കാല ആരാധകരെ ത്രില്ലടിപ്പിച്ച് പ്രദർശനത്തിനെത്തി. ഇന്നുരാവിലെ ആറിനാണ് തൃശൂർ കൈരളി തീയറ്ററിൽ ഫാൻസ് അസോസിയേഷനു വേണ്ടി പ്രത്യേക ഷോ സംഘടിപ്പിച്ചിരുന്നത്. പുലർച്ചെ മുതൽ തൃശൂർ നഗരത്തിൽ തിമർത്തുപെയ്ത മഴയെ കൂസാതെ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ നിന്നുപോലും ഫാൻസ് അസോസിയേഷൻ അംഗങ്ങൾ തൃശൂരിലേക്കെത്തി. തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ രജനീകാന്തിന്റെ പേരിൽ അശ്വതി നക്ഷത്രത്തിൽ പ്രത്യേക പൂജയും നടത്തിയെന്ന് ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. തൃശൂർ നഗരത്തിൽ മാത്രം ആറു തീയറ്ററുകളിലാണ് കാല റിലീസ് ചെയ്തിരിക്കുന്നത്. എല്ലായിടത്തും നല്ല തിരക്ക് രാവിലെ മുതൽ അനുഭവപ്പെടുന്നുണ്ട്. വാദ്യഘോഷങ്ങളോടെയാണ് ആരാധാകർ കാലയുടെ ആദ്യ ദിനം ആഘോഷമാക്കിയത്. തൃശൂരിൽ ജോലിക്കും മറ്റുമായി എത്തിയിട്ടുള്ള തമിഴ്നാട്ടിൽ നിന്നുള്ളവർ ആദ്യ ദിവസം തന്നെ രജനിപടം മുതൽ…
Read Moreപബ്ലിക് ലൈബ്രറി ഭരണസമിതി തെരഞ്ഞെടുപ്പ്; നടപടികൾ നിർത്തിവയ്ക്കാൻ ഉത്തരവ്
തൃശൂർ: തൃശൂർ പബ്ലിക് ലൈബ്രറി ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവയ്ക്കാൻ തൃശൂർ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ഉത്തരവ്. നിയമലംഘനം ചൂണ്ടിക്കാട്ടി ലൈബ്രറി അംഗങ്ങളായ ഇ. ഹരികൃഷ്ണൻ, രഞ്ജിത് പെരിങ്ങാവ് എന്നിവർ നൽകിയ പരാതിയിലാണ് നടപടി. 24നായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. 2015ൽ നടന്ന ഭരണസമിതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതിയുടെ അനുമതി വേണമെന്നും കേസിൽ ലൈബ്രറി കൗണ്‍സിലും കക്ഷിയാണെന്നും ഉത്തരവിലുണ്ട്. കേരള ഗ്രന്ഥശാല സംഘത്തിന്റെ അഫിലിയേഷനുള്ള പബ്ലിക് ലൈബ്രറി ഗ്രന്ഥശാല നിയമത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും ഉത്തരവിലുണ്ട്. നിയമപ്രകാരം താലൂക്ക് ലൈബ്രറി കൗണ്‍സിലിൽ റിട്ടേണിംഗ് ഓഫീസർമാരുടെ പാനൽ സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ റിട്ടേണിംഗ് ഓഫീസർമാരുടെ പാനൽ സമർപ്പിക്കുകയോ നിയമിക്കുകയോ ചെയ്തിട്ടില്ല. വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിട്ടുമില്ല. കോടതി വിധിക്കു വിധേയമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് താലൂക്ക് ലൈബ്രറി കൗണ്‍സിലുമായി ബന്ധപ്പെടണമെന്നും ഉത്തരവിലുണ്ട്. 2015ലെ പബ്ലിക് ലൈബ്രറി ഭരണസമിതി തെരഞ്ഞെടുപ്പിനെ ചോദ്യംചെയ്ത്…
Read More“ഇരയോടൊപ്പം നിന്നവർക്ക് ‘ കൂട്ട സ്ഥലംമാറ്റം; കാർഷിക സർവകലാശാലയിൽ സ്ത്രീപീഡനങ്ങൾ പുറംലോകത്തെത്തിച്ച ജീവനക്കാരെയും അഴിമതി ചോദ്യംചെയ്തവരെയും സ്ഥലംമാറ്റി
സ്വന്തം ലേഖകൻ തൃശൂർ: കാർഷിക സർവകലാശാലയിൽ നടന്ന സ്ത്രീപീഡനങ്ങൾ പുറംലോകത്തെത്തിച്ച ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം. സർവകലാശാലയിലെ അഴിമതി പുറത്തുകൊണ്ടുവന്നവരെയും സ്ഥലംമാറ്റിയിട്ടുണ്ട്. എടപ്പാളിൽ കുട്ടിയെ പീഡിപ്പിച്ചയാളെ പുറം ലോകത്തിന് കാണിച്ചുകൊടുത്ത തിയറ്റർ ഉടമയെ അറസ്റ്റുചെയ്ത നടപടി നിയമസഭയിലടക്കം ബഹളത്തിനും നാണക്കേടിനും കാരണമായ സന്ദർഭത്തിലാണ് കാർഷിക സർവകലാശാലയിലെ പീഡനങ്ങളിൽ ഇരയോടൊപ്പം നിന്നവർക്ക് സ്ഥലം മാറ്റത്തിലൂടെ “ശിക്ഷ’ നൽകിയിരിക്കുന്നത്. വെള്ളായണി, തവനൂർ, അന്പലവയൽ കാന്പസുകളിലുള്ളവർക്കെതിരെയാണ് നടപടി. തവനൂർ കാർഷിക എൻജിനിയറിംഗ് കോളജിലെ ഒരു അധ്യാപകന്റെ നിരന്തരമായ സ്ത്രീപീഡനങ്ങൾ പുറത്തു കൊണ്ടുവന്ന പ്രഫസറും മൂന്ന് ക്ലാസ് ത്രീ ജീവനക്കാരും സ്ഥലംമാറ്റം ലഭിച്ചവരിലുണ്ട്. മന്ത്രിയുടെ പാർട്ടിയുടെ സംഘടനയിൽ പെട്ടയാളെയും സ്ഥലം മാറ്റി. കാന്പസുകളിൽ തുടരെയുണ്ടാകുന്ന സ്ത്രീപീഡനങ്ങൾ പുറത്തുകൊണ്ടുവരുന്നതിലുള്ള വൈരാഗ്യമാണ് സ്ഥലം മാറ്റത്തിനു പിന്നിലെന്ന് ആരോപണമുയർന്നുകഴിഞ്ഞു. മൂന്നു മാസംമുന്‍പ് തവനൂർ കോളജിലെ ഒരു അധ്യാപകൻ താൽക്കാലിക ഒഴിവിൽ ജോലി നൽകാമെന്നു പറഞ്ഞ് ഒരു വനിതാ ഉദ്യോഗാർഥിയെ…
Read Moreകണ്ഫ്യൂഷൻ വേണ്ട…ഒന്‍പതാം തിയതിയിലെ പിഎസ്സി പരീക്ഷയും മാറ്റി
തൃശൂർ: കേരള പിഎസ്സി ഈ മാസം ഒന്‍പതിന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളെല്ലാം മാറ്റി. ഇതു സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഈ മാസം 16 വരെയുള്ള പിഎസ്സിയുടെ ഓണ്‍ലൈൻ അടക്കമുള്ള പരീക്ഷകൾ മാറ്റി വെച്ചതായി നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ലക്ഷക്കണക്കിന് പേർ എഴുതുന്ന കന്പനി-കോർപറേഷൻ അസിസ്റ്റന്റ്, ഇൻഫർമേഷൻ ഓഫീസർ പരീക്ഷ മാറ്റിയോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ടായിരുന്നു. നിരവധിപേരാണ് ഇതെക്കുറിച്ച് അറിയാനും പരീക്ഷ മാറ്റിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താനുമായി പിഎസ്സി ഓഫീസിലേക്ക് വിളിക്കുന്നത്.സംസ്ഥാനത്ത് ആറുലക്ഷത്തിലധികം പേരാണ് ഒന്‍പതാം തിയതിയിലെ പരീക്ഷ എഴുതേണ്ടിയിരുന്നത്. തൃശൂർ ജില്ലയിൽ അന്പതിനായിരത്തിനടുത്താണ് പരീക്ഷാർത്ഥികളുണ്ടായിരുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മാറ്റിവെച്ച പരീക്ഷകൾ ഞായറാഴ്ചകളിൽ നടത്താനാണ് പിഎസ്സി ആലോചിക്കുന്നതെന്ന് സൂചനയുണ്ട്. സാധാരണയായി പിഎസ് സി പരീക്ഷകൾ ഞായറാഴ്ചകളിൽ നടത്താറില്ല. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല.
Read Moreആർടിഎ അംഗീകാരമായി; കുറച്ചുപണികൂടി ബാക്കി; ചാലക്കുടി നോർത്ത് ബസ് സ്റ്റാൻഡ് ഉദ്ഘാടനം ഈ മാസം
ചാലക്കുടി: ചാലക്കുടി നോർത്ത് ബസ് സ്റ്റാൻഡിന് ആർടിഎ അംഗീകാരം. ഇതോടെ നോ ർത്ത് ബസ് സ്റ്റാൻഡിന് എന്ന ചാലക്കുടിക്കാരുടെ സ്വപ്നം യാഥാർഥ്യമാവുകയാണ്. തിങ്കളാഴ്ച ചേർന്ന ആർടിഎ കമ്മിറ്റിയിലാണ് ഉപാധികളോടെ നോർത്ത് ബസ് സ്റ്റാൻഡിന് അംഗീകാരം ലഭിച്ചത്. യോഗത്തിൽ സപ്ലിമെന്ററി അജണ്ടയായാണ് വിഷയം പരിഗണിച്ചത്. ഇതിലാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആർടിഒ കെ.എം. ഉമ്മർ സ്ഥലം സന്ദർശിച്ച് നിർമാണ പ്രവൃത്തികൾ വിലയിരുത്തി. സ്റ്റാൻഡ് സൗകര്യപ്രദമാക്കുന്നതിനാവശ്യമായ നിർദേശങ്ങളും ആർടിഒ നഗരസഭ അധികൃതർക്കു നല്കി. പഴയ ദേശീയപാതയിൽ നിന്നും ബസ് സ്റ്റാൻഡിലേക്കു കടക്കുന്ന ഭാഗത്ത് ഡിവൈഡർ, ഹന്പുകൾ എന്നിവ സ്ഥാപിക്കുക, യാത്രക്കാർക്കാവശ്യമായ ഇരിപ്പിടങ്ങൾ സ്ഥാപിക്കുക, കിഴക്കു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണു നീക്കം ചെയ്യുക, ഷെൽറ്ററുകൾ സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളാണ് നല്‍കിയത്. പത്തു ദിവസങ്ങൾക്കുള്ളിൽ നിർദേശങ്ങളടങ്ങിയ നിർമാണ പ്രവർത്തികൾ പൂർത്തീകരിക്കാനാകുമെന്നു നഗരസഭ ചെയർപേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാർ അറിയിച്ചു. നിയമസഭ സമ്മേളനം കഴിയുന്ന…
Read More