തൃശൂർ: റിലീസ് ചെയ്ത പുതിയ സിനിമകളുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ പുറത്തിറക്കാതിരിക്കാൻ നിർമാതാക്കളിൽനിന്നും വൻതുക ആവശ്യപ്പെടുന്ന മാഫിയ സംഘം സംസ്ഥാനത്തു സജീവം. ലക്ഷങ്ങൾ വരെ ഇത്തരത്തിൽ ഈ മാഫിയ സംഘം സിനിമ നിർമാതാക്കളിൽനിന്ന് ഭീഷണിപ്പെടുത്തി ഈടാക്കുന്നുണ്ടെന്നാണ് വിവരം. പുതിയ സിനിമകൾ റിലീസായാൽ ഉടൻതന്നെ അവ നെറ്റിൽ അപ്ലോഡ് ചെയ്യാൻ സാധ്യതയുണ്ടെന്ന പ്രീ പോസ്റ്റുകൾ ഉണ്ടാക്കി നിർമാതാക്കളെ സമീപിച്ച് പണം പറ്റുന്ന രീതിയാണ് ഇത്തരം സംഘങ്ങളുടേതെന്നു പോലീസ് പറഞ്ഞു. പുതിയ സിനിമകൾ ഇന്റർനെറ്റിൽ വരാതിരിക്കാനായി, പൈറസി തടയാനെന്ന പേരിൽ ഒരു മാസത്തേക്ക് അറുപതിനായിരം മുതൽ ഒരു ലക്ഷം രൂപയാണ് ഈ സംഘങ്ങൾ വാങ്ങുന്നത്. പൈറസി തടയാനായി പല നിർമാതാക്കളുമായും ഇത്തരത്തിൽ പണം വാങ്ങി കരാറുണ്ടാക്കിയ ആളെ കഴിഞ്ഞദിവസം ആന്റി പൈറസി സെൽ അറസ്റ്റു ചെയ്തപ്പോഴാണ് സിനിമാരംഗത്തെ തകർക്കുന്ന പുതിയ മാഫിയയുടെ പ്രവർത്തനം പുറത്തറിഞ്ഞത്. പലപ്പോഴും നിർമാതാക്കൾ ഇത്തരം സംഘങ്ങളുടെ…
Read MoreCategory: Thrissur
കൊടകരയിൽ നിന്ന് നാൽവർ സംഘം ബൈക്കിൽ പുറപ്പെട്ടു; ഇന്ത്യയെ അറിയാനും അയൽനാടറിയാനും അവർ യാത്ര തുടങ്ങി
സ്വന്തം ലേഖകൻ കൊടകര: പുസ്തകത്താളുകളിൽ വായിച്ചു പഠിച്ച ഇന്ത്യയല്ല യഥാർത്ഥ ഇന്ത്യയെന്നറിയുന്നതുകൊണ്ട് ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ആത്മാവ് തൊട്ടറിയാൻ കൊടകരയിൽ നിന്ന് നാൽവർ സംഘം ബൈക്കിൽ ഇന്ത്യ കാണാൻ യാത്ര തിരിച്ചു. ഇന്ത്യയുടെ അയൽരാജ്യങ്ങളായ നേപ്പാളും ഭൂട്ടാനും കണ്ടശേഷമേ ഇവർ മടങ്ങുകയുള്ളു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും ചരിത്രവും നേരിൽ കണ്ടറിയുകയാണ് ഇവരുടെ ലക്ഷ്യം. കൊടകര മരത്തോന്പിള്ളി മണപ്പെട്ടി വീട്ടിൽ ജ്യോതിസ് ബാബുവിന്റെ മകൻ കൃപേഷ് , കോടാലി കരുവാൻ വീട്ടിൽ മനോഹരന്റെ മകൻ പ്രവീണ്, മണ്ണുത്തി വളപ്പിൽ ബെന്നിയുടെ മകൻ ബെൽവിൻ, കോടാലി തേമാലി ഗ്രാമം തേവർക്കാട്ടിൽ ഷഹീറിന്റെ മകൻ മുഹമ്മദ് ഫസൽ എന്നിവരാണ് ബൈക്കിൽ നാടുകാണാൻ പുറപ്പെട്ടിരിക്കുന്നത്. നാലുപേരും അളഗപ്പനഗർ ത്യാഗരാജ പോളിടെക്നിക്കിൽ ഒരുമിച്ചു പഠിച്ചവരാണ്. ഒരു വർഷം മുന്പാണ് ഇത്തരമൊരു മഹായാത്രയുടെ ഐഡിയ ഇവർക്കുണ്ടായത്. ഇന്ത്യ മുഴുവൻ ബൈക്കിൽ ചുറ്റി സഞ്ചരിക്കുകയെന്ന ഇവരുടെ ആഗ്രഹത്തിന് വീട്ടുകാരുടെ…
Read Moreസീൽ ചെയ്ത ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സ്ഫോടനശബ്ദം മൂന്നു കിലോമീറ്ററോളം ദൂരത്തേക്ക് കേട്ടു
തൃശൂർ(അഞ്ചേരി): വീടിനകത്ത് സൂക്ഷിച്ചിരുന്ന സീൽ പൊട്ടിക്കാത്ത പുതിയ ഗ്യാസ് സിലിണ്ടർ പുലർച്ചെ പൊട്ടിത്തെറിച്ചു.മേക്കാട്ടുകുളം സ്ട്രീറ്റിൽ പൊറത്തൂർ ബിജുവിന്റെ വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്നുപുലർച്ചെ അഞ്ചിനാണ് സംഭവം. വീടിന്റെ വർക്ക് ഏരിയക്കടുത്തുള്ള അടുക്കളയിലാണ് സിലിണ്ടർ വെച്ചിരുന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വർക്ക് ഏരിയയിലെ ഗ്രില്ലിന്റെ ഇരുന്പു വാതിൽ ദൂരേക്ക് തെറിച്ച് പോയി. ഈ സമയം വീട്ടുകാർ ഉറക്കത്തിലായിരുന്നതിനാൽ അടുക്കള ഭാഗത്താരും ഉണ്ടായിരുന്നില്ല. അതിനാൽ അപകടം ഒഴിവായി. വീടിന്റെ എല്ലാ ജനൽചില്ലുകളും പൊട്ടിത്തെറിയിൽ തകർന്നു. മൂന്നുകിലോമീറ്ററോളം ദൂരത്തേക്ക് സ്ഫോടന ശബ്ദം കേട്ടിരുന്നു. സമീപത്തെ മതിലും തകർന്നിട്ടുണ്ട്. വീടിന്റെ ചുമരുകൾക്ക് വിള്ളലേറ്റു. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. ഭാരത് ഗ്യാസ് ഏജൻസിയുടെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഗ്യാസ് സിലിണ്ടറിന്റെ കാലപ്പഴക്കമാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് കരുതുന്നു.
Read Moreപതിമൂന്നുകാരിയെ പീഡിപ്പിച്ച വിരുതൻ പിടിയിൽ; ദൃക്സാക്ഷി വൈദ്യുതി പോസ്റ്റിനു മുകളിലിരുന്ന ലൈൻമാൻ
വിയ്യൂർ(തൃശൂർ): മാനസിക വളർച്ച കുറവുള്ള പതിമ്മൂന്നുകാരിയെ വീടിനടുത്ത് ഓട്ടോറിക്ഷയിൽ ഇരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട്ടുകാരനായ പൂക്കച്ചവടക്കാരനെ അറസ്റ്റു ചെയ്തു. വില്ലടത്തു താമസിക്കുന്ന രവിയെയാണ് വിയ്യൂർ പോലീസ് പിടികൂടിയത്. വില്ലടം ഗ്രൗണ്ടിനരികിൽ കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റിൽ കയറി വൈദ്യുത ലൈനിലെ തകരാർ പരിഹരിക്കുകയായിരുന്ന ലൈൻമാനാണ് ഓട്ടോറിക്ഷയിലെ പീഡനം കണ്ടത്. മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത ലൈൻമാൻ വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചു. തുടർന്നാണു പോലീസ് രവിയെ പിടികൂടിയത്. ചോദ്യം ചെയ്തതോടെ പ്രതി പീഡനക്കുറ്റം സമ്മതിച്ചു. പോക്സോ നിയമപ്രകാരം കേസെടുത്ത ഇയാളെ കോടതി റിമാൻഡ് ചെയ്തു. തൃശൂർ സ്വരാജ് റൗണ്ടിന്റെ കിഴക്കുഭാഗത്തു ഫുട്പാത്തിലിരുന്നു രാവിലെ പൂക്കച്ചവടം നടത്തുകയും പിന്നീട് ഓട്ടോറിക്ഷ ഓടിക്കുകയും ചെയ്യുന്നയാളാണു പ്രതി രവി.
Read Moreപോലീസിനെ ഭയന്നോടിയ യുവാവ് കിണറ്റിൽ മരിച്ചനിലയിൽ; പോലീസിനെതിരേ ബന്ധുക്കളും .വിവിധ രാഷ്ട്രീയ കക്ഷികളും
പഴയന്നൂർ (ചേലക്കര): ബാറിലെ സംഘർഷത്തിനിടെ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേലക്കര നാട്ടിൻചിറ ലായില്ലാക്കോളനി കൂർക്കപ്പറന്പിൽ പരേതനായ ദേവദാസിന്റെ മകൻ പ്രജീഷി(32)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രജീഷ് തൃശൂർ ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു. ചേലക്കര മേപ്പാടം ബാറിൽ ഞായറാഴ്ച രാത്രി അടിപിടിയുണ്ടായിരുന്നു. സംഭവമറിഞ്ഞ് പോലീസ് എത്തിയതോടെ പ്രജീഷും സുഹൃത്തുക്കളും ചിതറിയോടി. തുടർന്ന് പ്രജീഷിനെ കാണാതായിരുന്നു. പോലീസ് പിന്തുടരുന്നതറിഞ്ഞ് മുന്നിലെ വഴിയിലൂടെയുള്ള ഓട്ടത്തിനിടെ പ്രജീഷ് മതിൽ ചാടിയതു കിണറ്റിലേക്കായതാണെന്നു കരുതുന്നു. പ്രജീഷിനെ കാണാതായെന്നു ഭാര്യ സൗമിനിയും സഹോദരൻ പ്രവീണും ചേലക്കര പോലീസിൽ പരാതി നല്കിയിരുന്നു. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും തിങ്കളാഴ്ച രാത്രി നടത്തിയ തെരച്ചിലിൽ മതിലിനുസമീപം പ്രജീഷിന്റെ ചെരിപ്പുകൾ കണ്ടെത്തി. മതിലിനോടു ചേർന്നുള്ള കിണറ്റിൽ തെരച്ചിൽ നടത്തിയതോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് രാത്രി പത്തോടെ മൃതദേഹം പുറത്തെടുത്തു. പ്രജീഷിന്റെ മരണത്തെതുടർന്ന്…
Read Moreകുട്ടിയമ്പലം റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയില്ല; നാട്ടുകാർ ചൂണ്ടയിട്ട് പ്രതിഷേധിച്ചു
കോടാലി: മറ്റത്തൂർ പഞ്ചായത്തിലെ കോടാലി കുട്ടിയന്പലം റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയില്ലാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. ഇരുവശങ്ങളിലും കാനയില്ലാത്തതിനാൽ മഴവെള്ളം റോഡിൽ കെട്ടിക്കിടക്കുന്നതാണു ദുരിതമാകുന്നത്. ടാറിംഗ് ഇളകിപ്പോകാനും വെള്ളക്കെട്ടു കാരണമാകുന്നുണ്ട്. റോഡ് കുഴിയായി വെള്ളക്കെട്ട് രൂപപ്പെട്ടിട്ടു പത്തുവർഷത്തോളമായെങ്കിലും ഇതുവരെ പ്രശ്നപരിഹാരത്തിനു നടപടിയുണ്ടായില്ലെന്നു നാട്ടുകാർ പറഞ്ഞു. തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി ഇവിടെ കോണ്ക്രീറ്റ് ചെയ്തു വെള്ളക്കെട്ട് പരിഹാരിക്കാൻ കഴിഞ്ഞ വർഷം പദ്ധതിയുണ്ടാക്കിയെങ്കിലും നടന്നില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു. മഴ തുടങ്ങിയതോടെ റോഡിൽ ചെളിവെള്ളം കെട്ടിക്കിടന്നു കാൽനട പോലും ദുഷ്്കരമായിരിക്കുകയാണ്. വെള്ളക്കെട്ടു പരിഹരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കാൻ നടപടിയുണ്ടാകാത്തതിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ വെള്ളക്കെട്ടിൽ ചൂണ്ടയിട്ട് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപ്പറന്പൻ ഉദ്ഘാടനം ചെയ്തു. ഷാജു കൊല്ലാട്ടി അധ്യക്ഷത വഹിച്ചു. സിജിൽ ചന്ദ്രൻ, സുമീഷ് കോടാലി, ഷാനവാസ് മുരിക്കുങ്ങൽ, പി.എസ്. വിഷ്ണു, ലിനോ മൈക്കിൾ, ഷഫീക് മുരിക്കുങ്ങൽ, ചാൾസ് ചാക്കോ, ഷൈൽ…
Read Moreകളത്തുംപടിയിലെ സ്ഥലം കൂടൽമാണിക്യംദേവസ്വം ഏറ്റെടുക്കും
ഇരിങ്ങാലക്കുട: പോട്ട-മൂന്നുപീടിക സംസ്ഥാന പാതക്കരികിൽ കളത്തുംപടി ദുർഗാ ക്ഷേത്രത്തിനോടു ചേർന്ന് കിടക്കുന്ന കെട്ടിടമടക്കമുള്ള സ്ഥലം കൂടൽമാണിക്യം ദേവസ്വം ഏറ്റെടുക്കാൻ ഒരുങ്ങുന്നു. പഴയ എൻഎസ്എസ് സ്കൂൾ ഓഡിറ്റോറിയം പ്രവർത്തിച്ചിരുന്ന കെട്ടിടവും സ്ഥലവുമാണ് ദേവസ്വം ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. ഇതിനുവേണ്ട എല്ലാ രേഖകളും ദേവസ്വത്തിന്റെ പക്കലുണ്ടെന്നും സ്ഥലം കൈയേറിയിട്ടുണ്ടോ എന്നറിയാൻ അടുത്തദിവസം അളന്നു തിട്ടപ്പെടുത്തുമെന്നും ദേവസ്വം ചെയർമാൻ യു. പ്രദീപ്മേനോൻ,അഡ്മിനിസ്ട്രേ റ്റർ എ.എം. സുമ എന്നിവർ അറിയിച്ചു. കൂടൽമാണിക്യം ദേവസ്വം വക സ്ഥലങ്ങൾ കേരളത്തിന്റെ പല മേഖലകളിലും അന്യാധീനപ്പെട്ട് കിടക്കുന്നുണ്ടെന്നും ഇതെല്ലം തിരിച്ചുപിടിക്കാൻ നടപടി കൾ സ്വീകരി ക്കുമെന്നും ദേവസ്വം ചെയർമാൻ കൂട്ടിച്ചേർത്തു. സംഗമേശ്വര എൻഎസ്എസ് സ്കൂൾ ഓഡിറ്റോറിയമായി ഉപയോഗിച്ചിരുന്ന കെട്ടിടം ദേവസ്വം അടുത്തദിവസം തന്നെ അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കും. താല്പര്യമുള്ളവർക്ക് ഇവ നിബന്ധനകളുടെ അടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുമെന്നും ചെയർമാൻ വ്യക്തമാക്കി. മാനേജിംഗ് കമ്മിറ്റി അംഗം കെ.ജി. സുരേഷ്, ദേവസ്വത്തിലെ…
Read Moreഅധ്യാപകർ സ്വന്തം മക്കളെ പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കാൻ തയാറാകണം: മന്ത്രി എ.സി. മൊയ്തീൻ
വടക്കാഞ്ചേരി: പൊതു വിദ്യാലയങ്ങളിലെ അധ്യാപകരും സർക്കാർ ജീവനക്കാരും ജനപ്രതിനിധികളും ഉൾപ്പടെയുള്ളവരും സ്വന്തം മക്കളെ പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കാൻ തയാറാകണമെന്നു മന്ത്രി എ.സി. മൊയ്തീൻ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ടനിലവാരത്തിലേക്ക് ഉയർത്തുന്ന വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂളിൽ 3.75 കോ ടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹികയായിരുന്നു മന്ത്രി. രാജ്യത്ത് പല സംസ്ഥാനങ്ങളിലും മതനിരപേക്ഷത, പാഠ്യപദ്ധതിയിൽനിന്ന് ഇല്ലാതാകുകയാണെന്നും എന്നാൽ കേരളത്തിൽ പാഠ്യപദ്ധതി നൂറുശതമാനവും മതനിരപേക്ഷമാണെന്നും മന്ത്രി പറഞ്ഞു. അന്ധവിശ്വാസവും മിത്തുകളും മതാത്മകതയും ശാസ്ത്ര വിരുദ്ധതയും സിലബസിന്റെ ഭാഗമാകുന്ന കാഴ്ചയാണ് ഇന്ത്യയിൽ മറ്റു പലയിടത്തും കാണുന്നത്. എന്നാൽ മതനിരപേക്ഷതയുടെ കാര്യത്തിൽ കേരള സർക്കാർ ഒരിഞ്ചുപോലും പിന്നോട്ടു പോകില്ലെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ കാര്യത്തിൽ നാട് ഒന്നിച്ചു നിൽക്കാൻ തുടങ്ങിയിരിക്കുന്നു. പൊതുവിദ്യാഭ്യാസമാണ് മലയാളികളെ ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചത്. വിദ്യാലയങ്ങൾ അടച്ചുപൂട്ടാനുള്ളതല്ല. ഇതിനാവശ്യമായ പശ്ചാത്തല സൗകര്യ വികസനം സർക്കാർ ഉറപ്പുവരുത്തുമെന്നും അദ്ദേഹം…
Read Moreകോഴിക്കോടുള്ള കമ്പനിയിലെ ജീവനക്കാരന്! നിപ്പ രോഗ ലക്ഷണവുമായി കായംകുളം സ്വദേശി തൃശൂർ മെഡിക്കൽ കോളജിൽ
മുളകുന്നത്തുകാവ് (തൃശൂർ): നിപ്പ രോഗ ലക്ഷണവുമായി കായംകുളം സ്വദേശിയായ യുവാവിനെ ത്യശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ രക്ത സാന്പിൾ മണിപ്പൂരിലെ ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. കോഴിക്കോടുള്ള കന്പനിയിലെ ജീവനക്കാരനായ ഇയാൾക്കു പനിയുടെ ലക്ഷണം കണ്ടതിനെതുടർന്ന് അവിടെ ആരോടും മിണ്ടാതെ സ്വന്തം കാറിൽ കായംകുളത്തുള്ള വീട്ടിലേക്കു പോകുന്നതിനിടയിൽ രോഗം മൂർഛിച്ച് അവശനിലയിലായി. തുടർന്ന് ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രഥമ പരിശോധനയിൽ തന്നെ ഇയാൾക്കു നിപ്പ ലക്ഷണം കണ്ടെത്തിയതിനെതുടർന്ന് ഐസൊലേഷൻ വാർഡിലെ തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റുകയും വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു. വീട്ടുകാർ ആശുപത്രിയിലേക്കു പുറപ്പെട്ടിട്ടുണ്ട്. അതേസമയം, ത്യശൂർ സ്വദേശിയായ യുവതിക്കു പന്നിപ്പനിയുടെ ലക്ഷണം കണ്ടതിനെതുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എച്ച് വണ് എൻ വണ് സ്ഥിരീകരണത്തിനുവേണ്ടി യുവതിയുടെ രക്തസാന്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. മറ്റൊരു വ്യക്തിക്കു ഡിഫ്റ്റീരിയ…
Read Moreവിവാഹ വാഗ്ദാനം നൽകി പീഡനം: സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ
കുന്നംകുളം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിക്കുകയും, സ്വർണാഭരണങ്ങളും, പണവും തട്ടിയെടുക്കുകയും ചെയ്ത കേസിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. കോട്ടപടി പൊലിയത്ത് വീട്ടിൽ മോഹനൻ മകൻ സുധീഷ് (35) നെയാണ് കുന്നംകുളം എസിപി പി.വിശ്വംബരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്് ചെയ്തത്. ബസിൽ സ്ഥിരമായി യാത്ര ചെയ്യുന്ന പെണ്കുട്ടിയുമായി ഇയാൾ പ്രണയം നടിക്കുകുയം തുടർന്ന് ശാരീരിക പീഡനം നടത്തുകയും, ഇവരിൽ നിന്ന് പണവും സ്വർണാഭരണവും വാങ്ങുകയും ചെയ്തു. ഒരാഴ്ച മുൻപ് ഇയാൾ മറ്റൊരു വിവാഹം കഴിച്ചുവെന്നറിഞ്ഞതോടയാണ് താൻ ചതിക്കപെടുകയാണെന്ന് മനസിലായക്കിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read More