തൃശൂർ: നോക്കുകൂലി നിരോധിച്ചെങ്കിലും തൃശൂർ നഗരത്തിലെ മാർക്കറ്റുകളിൽ ചുമട്ടുതൊഴിലാളികൾ ചെയ്യാത്ത ജോലിക്കു കൂലിയും കാപ്പിക്കാശും വാങ്ങുന്നതു നിർത്തലാക്കണമെന്ന് തൃശൂർ ചേംബർ ഓഫ് കോമേഴ്സ്. നിയമാനുസൃതമായ കൂലിക്കു പുറമേ വിചിത്രമായ കൂലികൾകൂടി തൃശൂരിലെ ചുമട്ടുതൊഴിലാളികൾ വാങ്ങുന്നുണ്ടെന്നു വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഒരു ലോറിയിലെ നാനൂറു ചാക്കുള്ള ലോഡിൽനിന്ന് നൂറു ചാക്ക് അരിയോ പഞ്ചസാരയോ ഇറക്കിയാലും നാനൂറു ചാക്ക് ഇറക്കിയതിന്റെ കൂലിയും മറിക്കൂലിയുമാണ് ചുമട്ടുതൊഴിലാളികൾ ഈടാക്കുന്നത്. ഇറക്കുകൂലിക്കും മറിക്കൂലിക്കും പുറമേ കാപ്പിക്കാശ് എന്ന പേരിലും നിർബന്ധിത പിരിവു നടത്തുന്നുണ്ട്. ഓരോ ചാക്കിനും ഒരു രൂപ നിരക്കു വീതമാണ് അട്ടിമറി തൊഴിലാളികളും കയറ്റിറക്കു തൊഴിലാളികളും കാപ്പിക്കാശ് ഈടാക്കുന്നത്. ഓരോ ചാക്കിനും ഇരുകൂട്ടർക്കും ഇങ്ങനെ രണ്ടു രൂപവീതമാണു നൽകേണ്ടിവരുന്നത്. പത്തു കിലോ തൂക്കമുള്ള ഓയിൽ പെട്ടികൾ ഇറക്കാൻ അന്പതു പൈസ വീതമെന്ന നിരക്കിൽ ഒരു രൂപ കാപ്പിക്കാശായി നൽകണം. ലോറി ഡ്രൈവർമാരിൽനിന്നാണ് ചുമട്ടുതൊഴിലാളികൾ കാപ്പിക്കാശ്…
Read MoreCategory: Thrissur
കോണ്ഗ്രസുകാരനായ കലാകാരനായതിൽ അഭിമാനിക്കുന്നു; കലാകരന്മാർ ഇടത്പക്ഷക്കാരാകണം എന്ന ധാരണ തെറ്റാണെന്ന് നടൻ സലീംകുമാർ
ഒല്ലൂർ: കോണ്ഗ്രസുകാരനായ കലാകാരനായതിൽ അഭിമാനമുണ്ടെന്ന് ദേശീയ ചലചിത്ര പുരസ്ക്കാരജേതാവ് സലിംകുമാർ പറഞ്ഞു. പ്രമുഖ തൊഴിലാളി നേതാവായിരുന്ന പി.ആർ. ഫ്രൻസിസിന്റെ സ്മരണാർഥം എർപ്പെടുത്തിയ 16 -ാമത് അവാർഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അച്ഛൻ കോൺഗ്രസ് പ്രവത്തകനായിരുന്നു. കലാകരന്മാർ ഇടത്പക്ഷക്കാരാകണം എന്ന ധാരണ തെറ്റാണ്. താൻ കോണ്ഗ്രസുകാരനാണ് എന്ന് എല്ലാ വേദികളിലും പറയാറുണ്ട്. കോണ്ഗ്രസുകാരിൽ നിന്നും ആദ്യമായാണ് അവാർഡ് ലഭിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. മുൻ മന്ത്രി സി.എൻ ബാലകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പി.വി.കൃഷ്ണകുമാർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. മുൻ മന്ത്രി. കെ.പി.വിശ്വനാഥൻ,മുൻ എംഎൽഎ മാരായ എം.പി. വിൻസന്റ്, ടി.വി. ചന്ദ്രമോഹൻ, എഎൻടിയുസി ജില്ലാപ്രസിഡണ്ട് സുന്ദരൻ കുന്നത്തുള്ളി, ജോസ് വള്ളുർ, പിജി. ബാലൻ, ജെയ്ജു സെബാസ്റ്റ്യൻ, സനോജ് കാട്ടുക്കാരൻ, പയസ് മാത്യു, പി.പി.ഡാന്റസ് എന്നിവർ സംസാരിച്ചു.
Read Moreമുളയം ജംഗ്ഷനിൽ അടിപ്പാതയ്ക്കു പകരം റോഡ് പണിയാനെത്തിയവരെ തടഞ്ഞുവെച്ച് സമരസമതിക്കാർ
മണ്ണുത്തി: ആറുവരിപാതയിൽ മുളയം റോഡ് ജംഗ്ഷനിൽ അടിപ്പാത നിർമിക്കാതെ റോഡ് പണിയാനെത്തിയവരെ സമര സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. വൻ സന്നാഹത്താടെയാണ് കെഎംസി കന്പനി റോഡ് പണിയാനെത്തിയതെങ്കിലും ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരെയടക്കം സമര സമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞു വച്ചു. തുടർന്ന് വൻ പോലീസ് സംഘമെത്തിയതോടെ പ്രദേശത്ത് സംഘാർഷാവസ്ഥ നിലനിന്നെങ്കിലും കെ.രാജൻ എംഎൽഎ എത്തി പ്രശ്നത്തിന് തൽക്കാരം പരിഹാരം കാണുകയായിരുന്നു. അടുത്ത 12 വരെ എല്ലാ പണികളും നിർത്തിവയ്ക്കാൻ ധാരണയായി. സി.എൻ.ജയദേവൻ എംപിയെ വിളിച്ച് എംഎൽഎ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും അദ്ദേഹം കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിഥിൻ ഗഡ്ഗരിയുമായി ചർച്ച നടത്താമെന്നും അറിയിച്ചു. എംപി നിർദ്ദേശിച്ചതിനെ തുടർന്നാണ് കളക്ടർ കഐംസി അധികൃതരോട് പണികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. നിരവധിയാളുകൾ ദിവസവും റോഡ് മുറിച്ചു കടക്കുന്ന ഇവിടെ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് സമര സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തിവരികയാണ്.…
Read Moreജീതുവിന്റെ കൊലപാതകത്തിൽ സിപിഎം പ്രാദേശികബന്ധം അന്വേഷിക്കണം: ദളിത് കോണ്ഗ്രസ്
ഇരിങ്ങാലക്കുട: പുതുക്കാട് ചെങ്ങാലൂരിലെ ജീതുവിന്റെ കൊലപാതകത്തിൽ സിപിഎം പ്രാദേശികബന്ധം അന്വേഷിക്കണമെന്ന് ദളിത് കോണ്ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കണ്വൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നടക്കുന്ന ദളിത് പീഡന, കൊലപാതകങ്ങൾക്ക് സിപിഎം ഒത്താശയോടെ നിയമപാലകർ നിസംഗത പാലിക്കുന്നത് നീതിവ്യവസ്ഥയെ താറുമാറാക്കുമെന്നും കണ്വൻഷൻ മുന്നറിയിപ്പ് നൽകി. ബിബിൻ തുടിയത്ത് ഉദ്ഘാടനം ചെയ്തു. സുനിൽ മുഗൾക്കുടം അധ്യക്ഷത വഹിച്ചു.
Read Moreകത്തുന്ന വേനലിൽ പൊള്ളും വിലയുമായി ഞാവൽപഴങ്ങളെത്തി; കിലോയ്ക്ക് 400 മുതൽ 600 വരെ
ഷാജൻ ആലുവ അയ്യന്തോൾ: കത്തുന്ന വേനലിൽ പൊള്ളും വിലയുമായി വഴിയോര വിപണിയിൽഞാവൽപഴങ്ങളെത്തി. നാട്ടുപഴങ്ങളിൽ പ്രധാനിയായ ഞാവൽപഴം ഒരുകാലത്ത് മലയാളിയുടെ വീട്ടുവളപ്പിൽ സുലഭമായിരുന്നതാണ്. പിന്നെപ്പിന്നെ ഞാവൽപഴങ്ങളും പതിയെപ്പതിയെ നാടൊഴിഞ്ഞ സ്ഥിതിയായി. ഇപ്പോൾ പണം കൊടുത്ത് വാങ്ങിക്കഴിക്കേണ്ട സ്ഥിതിയായി. പരീക്ഷയുടെ ആവലാതികളൊഴിഞ്ഞ മധ്യവേനലവധിക്കാലത്ത് കുട്ടികൾ തൊടികളിൽ കയറി ഞാവൽപഴം പറിച്ചുകഴിച്ച് നാവ് വൈലറ്റു നിറമാക്കി പരസ്പരം നീട്ടിക്കാണിച്ച് കളിച്ചിരുന്നതെല്ലാം ഓർമകൾ മാത്രമായി. ഇന്ന് വഴിയോര വിപണിയിൽ ഞാവൽപഴം താരമാണ്. വിലയൽപം കൂടുതലാണെങ്കിലും ആളുകൾ ഞാവൽപഴം വാങ്ങുന്നുണ്ട്. കേട്ടുപരിചയം മാത്രമുള്ള ഞാവൽപഴം കുട്ടികൾക്കായി വാങ്ങുന്നവരേറെയാണ്. ഒരെണ്ണത്തിന് പത്തുരൂപയും കിലോയ്ക്ക് 600 രൂപയുമാണ് ഞാവൽപഴത്തിന് വഴിയോരവിപണിയിലെ വില. ആർക്കും വേണ്ടാതെ തൊടികളിൽ വീണുകിടന്നിരുന്ന ഞാവൽപഴമാണിപ്പോൾ ഇത്രയും വിലയ്ക്ക് വിപണിയിലെത്തിയിരിക്കുന്നത്. ഇപ്പോൾ ബാംഗ്ലൂരിൽ നിന്നുമാണ് തൃശൂർ നഗരത്തിലേക്കും പരിസരപ്രദേശങ്ങളിലേക്കും ഞാവൽപഴമെത്തുന്നത്. കഴിഞ്ഞ രണ്ടു വർഷമായി തൃശൂർകാഞ്ഞാണി റോഡിൽ ചുങ്കത്ത് ഞാവൽപ്പഴം വിൽക്കുന്ന പൂത്തോൾ സ്വദേശി…
Read Moreഓപ്പൺ സ്പേസാണ് ഇവിടെ “കംഫർട്ട്’; ചാലക്കുടി നഗരസഭയിൽ പുനർനിർമാണം നടത്തിയ കംഫർട്ട് സ്റ്റേഷൻ ഒരു വർഷം കഴിഞ്ഞിട്ടും അടിഞ്ഞുതന്നെ
ചാലക്കുടി : നഗരസഭ സൗത്ത് ജംഗ്ഷനിൽ പുനർനിർമാണം നടത്തിയ കംഫർട്ട് സ്റ്റേഷൻ ഒരു വർഷം കഴിഞ്ഞിട്ടും തുറന്നില്ല. ലേലം ചെയ്യാൻ ആളില്ലാത്തതാണ് കാരണം. ലക്ഷങ്ങൾ ഡെപ്പോസിറ്റും, വാടകയും ആവശ്യപ്പെടുന്നതാണ് കാരണം. രണ്ടുനിലകളിലായി നിർമിച്ചിരിക്കുന്ന കെട്ടിടത്തിന്റെ താഴെയുള്ള മുറിയുടെ പിൻഭാഗത്താണ് പരിമിതമായ ടോയ്ലെറ്റ് സൗകര്യം ഉണ്ടാക്കിയിരിക്കുന്നത്. മുറികൾ ലേലം ചെയ്യുന്നവർക്കാണ് കംഫർട്ട് സ്റ്റേഷൻ നടത്താൻ കഴിയുകയുള്ളു. ലേലം ചെയ്യാൻ ആളില്ലാതായപ്പോൾ കുടുംബശ്രീയെ ഏൽപ്പിക്കാനായിരുന്നു നഗരസഭയുടെ നീക്കം. എന്നാൽ ഇതൊന്നും നടന്നിട്ടില്ല. ഇപ്പോൾ അടഞ്ഞുകിടക്കുന്ന കംഫർട്ട് സ്റ്റേഷന്റെ പരിസരത്താണ് മല മൂത്ര വിസർജ്ജനം നടത്തുന്നത്. ഇതുമൂലം ഈ പരിസരം വൃത്തിഹീനവും ദുർഗന്ധപൂരിതമായിരിക്കുകയാണ്. സൗത്ത് ജംഗ്ഷനിൽ എത്തുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ യാതൊരു സൗകര്യവും ഇല്ല. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബി.ഡി. ദേവസി എംഎൽഎയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് കംഫർട്ട് സ്റ്റേഷൻ നിർമാണം പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും തുറന്നുകൊടുക്കാൻ നടപടിയായിട്ടില്ല.
Read Moreഉപരാഷ്ട്രപതി വെങ്കയ്യ നായിഡു 21ന് ഗുരുവായൂരിൽ; അഷ്ടപതി ആട്ടത്തിന്റെ ദൃശ്യാവിഷ്കാരത്തിന്റെ ഉദ്ഘാടനത്തിനാണ് എത്തുന്നത്
ഗുരുവായൂർ: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു 21ന് ഗുരുവായൂരിലെത്തും. ശ്രീ ഗുരുവായൂരപ്പൻ ധർമ്മകലാ സമുച്ചയം ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന അഷ്ടപതി ആട്ടത്തിന്റെ ദൃശ്യാവിഷ്കാരത്തിന്റെ ഉദ്ഘാടനത്തിനായാണ് ഉപരാഷ്ട്രപതി ഗുരുവായൂരിലെത്തുന്നത്. അന്നേദിവസം വൈകിട്ട് നാലിന് ഗുരുവായൂർ ദേവസ്വത്തിന്റെ പൂന്താനം ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. ജയദേവ കൃതികളുടെ അഷ്ടപതി ആട്ടം കാലടി യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ ഡോ. വേണുനായരാണ് ചിട്ടപ്പെടുത്തിയത്. കലാസംവിധാനം സിനിമ സംവിധായകൻ ശ്രീകുമാറാണ് ഒരുക്കുന്നത്. ഗുരുവായൂർ ദേവസ്വം തന്ത്രി ചേന്നാസ് ദിനേശൻ നന്പൂതിരിപ്പാട്, മെട്രോമാൻ ഇ. ശ്രീധരൻ എന്നിവരാണ് ട്രസ്റ്റിന് നേതൃത്വം നൽകുന്നത്. കേന്ദ്രമന്ത്രി ഡോ. മഹേഷ് ശർമ്മ, സംസ്ഥാന മന്ത്രിമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ഉപരാഷ്ട്രപതി ക്ഷേത്രദർശനവും നടത്തും
Read Moreഗുരുവായൂർ ക്ഷേത്രത്തിൽ അംഗപരിമിതർക്ക് ദർശനത്തിന് സഹായകേന്ദ്രം തുറന്നു
ഗുരുവായൂർ: ക്ഷേത്രദർശനത്തിനെത്തുന്ന അംഗപരിമതരായ ഭക്തർക്ക് സുഗമമായി ദർശനം നടത്തുന്നതിന് ക്ഷേത്രത്തിനകത്ത് സഹായകേന്ദ്രം ഏർപ്പെടുത്തി.കിഴക്കേ ഗോപുരത്തിൽ മാനേജരുടെ സീറ്റിന് സമീപത്ത് ചവിട്ടുപടികളുടെ താഴെയായാണ് സഹായകേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. അംഗപരിമിതർ സഹായകേന്ദ്രത്തിലെത്തിയാൽ ദർശനത്തിനുള്ള സംവിധാനം ഒരുക്കും.ഇന്നലെ ചേർന്ന ദേവസ്വം ഭരണസമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.ഏതാനും മാസം മുൻപ് ക്ഷേത്രദർശനത്തിനെത്തിയ ഭിന്നശേഷിക്കാരനെയും കുടുംബത്തേയും ദർശനം നടത്താൻ അനുവദിക്കാതെ മടക്കി അയച്ചത് ഏറെ വിവാദമായിരുന്നു. സുരക്ഷാ കാരണങ്ങളാൽ സ്വന്തം വീൽ ചെയർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കാൻ അനവദിക്കില്ലെന്നാണ് അന്ന് കാരണം പറഞ്ഞത്.ഭരണസമിതി യോഗത്തിൽ ചെയർമാൻ കെ.ബി.മോഹൻദാസ് അധ്യക്ഷത വഹിച്ചു.ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നന്പൂതിരിപ്പാട്,എ.വി.പ്രശാന്ത്,എം.വിജയൻ,ഉഴമലയ്ക്കൽ വേണുഗോപാൽ,കെ.കെ.രാമചന്ദ്രൻ,പി,ഗോപിനാഥൻ,അഡ്മിനിസ്ട്രേറ്റർ സി.സി.ശശീധരൻ എന്നിവർ പങ്കെടുത്തു.
Read Moreഭാര്യയെ പെട്രോളൊഴിച്ച് തീവെച്ചുകൊന്ന സംഭവം ; പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി
പുതുക്കാട്: കുണ്ടുകടവിൽ ഭാര്യയെ നടുറോഡിൽ പെട്രോളൊഴിച്ച് തീവെച്ചുകൊന്ന കേസിലെ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ചെങ്ങാലൂർ കുണ്ടുകടവ് പയ്യപ്പിളളി ബിരാജുവിനെയാണ് ഭാര്യ മോനൊടി കണ്ണോളി ജനാർദനന്റെ മകൾ ജീതു (29) വിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സംഭവം നടക്കുന്പോൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന കുടുംബശ്രീ അംഗങ്ങൾ ഗീതുവിന്റെ അച്ചൻ ജനാർദ്ദനൻ എന്നിവർ പ്രതിയെ തിരിച്ചറിഞ്ഞു. കൃത്യം നടത്തിയത് എങ്ങിനെയെന്ന് പോലീസിന് ബിരാജു വിവരിച്ചു കൊടുക്കുകയും, കൃത്യത്തിനുശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് കുണ്ടുകടവിൽ എത്തുകയും തുടർന്ന് അവിടെ നിന്നും വഞ്ചിയിൽ പുഴക്ക് അക്കര എത്തി രക്ഷപ്പെടുകയുമായിരുന്നെന്ന് ബിരാജു പറഞ്ഞു. സംഭവ ദിവസം ബിരാജു സ്ഥലത്തെത്തിയത് പെട്രോളും സ്വയമുണ്ടാക്കിയ പെട്രോൾബോംബുമായാണ്. പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നിറച്ച ലാപ് ടോപിന്റെ ബാഗുമായാണ് ഇയാൾ ജീതുവിനെ…
Read Moreഇരട്ടച്ചങ്കനെന്ന് പറയുന്ന മുഖ്യമന്ത്രിയെ പോലീസുകാർക്ക് വിലയില്ലെന്ന് വി.ഡി.സതീശൻ
അയ്യന്തോൾ: ഇരട്ടച്ചങ്കനെന്ന് പറയുന്ന മുഖ്യമന്ത്രിയെ പോലീസിന് ഒട്ടും വിലയില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ എംഎൽഎ. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിൽ യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണെന്നും സതീശൻ പറഞ്ഞു. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കുക, ഇന്ധനവില വർധനവ് പിൻവലിക്കുക, അക്രമരാഷ്ട്രീയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.ഡി.സതീശൻ. പോലീസിനെ നിയന്ത്രിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയാണ്. ഇത്രമാത്രം പോലീസിനു മേൽ നിയന്ത്രണം നഷ്ടപ്പെട്ട ഒരു ആഭ്യന്തരമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല. നിരവധി ആഭ്യന്തരമന്ത്രിമാർ ഉണ്ടായിട്ടുണ്ടെങ്കിലും പിണറായി വിജയൻ ആഭ്യന്തര മന്ത്രിയായിരിക്കെ ഉണ്ടായത്ര അനിഷ്ടസംഭവങ്ങൾ മറ്റൊരു കാലത്തും കേരളത്തിലുണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞു. പ്രാദേശിക സിപിഎം നേതൃത്വമാണ് കേരളത്തിൽ പോലീസ് സ്റ്റേഷനുകൾ ഭരിക്കുന്നത്. ഇവർ പറയുന്ന കാര്യങ്ങളാണ് പോലീസുകാർ കേൾക്കുന്നതും അനുസരിക്കുന്നതും. വരാപ്പുഴ കസ്റ്റഡി…
Read More