സ്വന്തം ലേഖകൻ തൃശൂർ: ഡോക്ടർ ചമഞ്ഞ് വീടുകളിലെത്തി പ്രായമായ സത്രീകളെ കബളിപ്പിച്ച് സ്വർണം കവരുന്ന യുവാവിനെ ഷാഡോ പോലീസ് അറസ്റ്റു ചെയ്തു. ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി ആലപ്പുഴ വീട്ടിൽ ഷൈനാണ് (34)അറസ്റ്റിലായത്.പ്രായമായ സ്ത്രീകൾ താമസിക്കുന്ന വീടുകളിലെത്തി ആരോഗ്യവകുപ്പിൽ നിന്നാണെന്നും ആയുർവേദ ഡോക്ടറാണെന്നും പറഞ്ഞു വിശ്വസിപ്പിച്ച് ചികിത്സിക്കാനാണെന്ന വ്യാജേന ദേഹപരിശോധന നടത്തി സ്ത്രീകളുടെ സ്വർണം കവർന്ന നിരവധി കേസുകളിൽ പ്രതിയാണിയാൾ. പ്രായമായ സ്ത്രീകൾ താമസിക്കുന്ന വീട്ടിലെത്തി ആരോഗ്യവകുപ്പിൽ നിന്നും വയസായ ആളുകൾക്ക് ചികിത്സാ ധനസഹായമായി മുപ്പതിനായിരം രൂപ പാസായിട്ടുണ്ടെന്നും റേഷൻ കാർഡും ആധാറും പരിശോധിക്കണമെന്നും അതിനു മുന്പ് അസുഖ വിവരങ്ങൾ രേഖപ്പെടുത്താനായി ദേഹപരിശോധന നടത്തണമെന്നും പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്താറുള്ളത്. ദേഹപരിശോധനക്ക് കട്ടിലിൽ കിടക്കുന്പോൾ മാല ഉൗരിവെക്കാനാവശ്യപ്പെടുകയും കണ്ണടച്ച് കിടക്കാൻ ആവശ്യപ്പെട്ട ശേഷം സ്ത്രീകളറിയാതെ മാലയുമായി കടന്നുകളയുകയുമാണ് ഇയാൾ ചെയ്യാറുള്ളത്.മറ്റു ചിലയിടത്ത് ആയുർവേദ ഡോക്ടറാണെന്നും പറഞ്ഞെത്തിയാണ് തട്ടിപ്പ്. ഷൈൻ…
Read MoreCategory: Thrissur
ഓണ്ലൈനിലൂടെ തട്ടിയെടുത്ത പണം തിരിച്ചുപിടിച്ച് സൈബർ പോലീസ്; സ്ത്രീകളെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ്
തൃശൂർ: ഓണ്ലൈൻ തട്ടിപ്പിലൂടെ പണം നഷ്പ്പെട്ട മൂന്നു പേർക്ക് സിറ്റി സൈബർ സെല്ലിന്റെ അന്വേഷണത്തിൽ പണം തിരിച്ചുകിട്ടി. നഷ്ടപ്പെട്ട 1.08 ലക്ഷത്തിൽ 68,999 രൂപയാണ് തിരിച്ചു കിട്ടിയത്. ബാങ്ക് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും അടക്കമുള്ളവർ തട്ടിപ്പിനിരയായവരിലുണ്ട്. എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ മൊബൈലിലേക്ക് ക്രെഡിറ്റ് കാർഡ് വെരിഫിക്കേഷൻ നടത്താനാണെന്നു പറഞ്ഞുവിളിച്ച് പിൻ നന്പർ കൈക്കലാക്കി 40,000 രൂപയും, റിസർവ് ബാങ്ക് പ്രതിനിധികളെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് ആധാർ ലിങ്ക് ചെയ്യുന്നതിനാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുളങ്കുന്നത്തുകാവ് സ്വദേശിയായ വീട്ടമ്മയിൽ നിന്നും 49,999 രൂപയും, ജോബ് പോർട്ടലിൽ ജോലി രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥിനിയുടെ ജോലി പ്രോസസിംഗിന് എന്ന പേരിൽ 19,000 രൂപയുമാണ് തട്ടിയെടുത്തത്. തട്ടിപ്പിനായി ഉപയോഗിച്ച ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് സൈബർ സെൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അത്തരം അക്കൗണ്ടുകൾ മരവിപ്പിച്ച് പണം തിരിച്ചു പിടിക്കുകയായിരുന്നു. നോയിഡ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന…
Read Moreതെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായി മൂങ്ങയും; മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരികളുടെ ഇടപെടലാണ് മൂങ്ങയുടെ ജീവൻ രക്ഷിച്ചത്
മുളംകുന്നത്തുകാവ്: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് മൂങ്ങയെ മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിക്കൽ സ്റ്റോർ ജീവനക്കാരികൾ രക്ഷപ്പെടുത്തി. ഇന്നു രാവിലെ മെഡിക്കൽ കോളജ് എംപ്ലോയിസ് അസോസിയോഷൻ വക മെഡിക്കൽ ഷോപ്പിലെ ജിവനക്കാരികൾ മെഡിക്കൽ ഷോപ്പ് തുറക്കാൻ എത്തിയപ്പോഴാണ് മൂങ്ങയെ തെരുവുനായക്കൾ ആക്രമിക്കുന്നത് കണ്ടത്. തുടർന്ന് നായ്ക്കളെ ഇവർ ഓടിച്ചുവിട്ടു. കാലിൽ പരിക്കേറ്റ മൂങ്ങയക്ക് പറക്കാൻ സാധിച്ചിരുന്നില്ല. മുങ്ങയ്ക്കൊപ്പം സെൽഫിയെടുക്കാനും മൂങ്ങയെ കാണാനും ആളുകൾ കൂടിയതോടെ ജീവനക്കാർ മൂങ്ങയെ ഒരു കാർഡ്ബോർഡ് പെട്ടിയിലാക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി വെള്ളവും ഭക്ഷണവും നൽകി. മെഡിക്കൽ കോളജ് പോലീസിലും വനംവകുപ്പിലും വിവരമറിയിക്കുകയും ചെയ്തു.
Read Moreജയിൽ ചാടാനൊരുങ്ങി “എബിസിഡി’; ജയിലുകളുടെ ചരിത്രത്തിൽ പുത്തൻ അധ്യായം തീർക്കുന്ന എബിസിഡിയ്ക്ക് പിന്നിലെ എല്ലാ പ്രവർത്തനവും തടവുകാർ തന്നെ
സ്വന്തം ലേഖകൻ തൃശൂർ: ബേക്കൽ ബിരിയാണിയും ജയിൽ ചപ്പാത്തിയുമെല്ലാം വിപണിയിൽ ഹിറ്റാക്കിയ കാസർഗോഡ് ചീമേനി തുറന്ന ജയിലിൽനിന്ന് ഇത്തവണ പുറത്തിറങ്ങുന്നത് ഒരു സിനിമ. ജയിലിലെ 23 തടവുകാർ ചേർന്നൊരുക്കിയ “എബിസിഡി’ എന്ന ഹ്രസ്വചിത്രമാണു ജയിലുകളുടെ ചരിത്രത്തിൽ പുത്തൻ അധ്യായം തീർക്കാനൊരുങ്ങുന്നത്. തടവുകാർ തന്നെ അഭിനേതാക്കളും അണിയറപ്രവർത്തകരുമാകുന്ന ഹ്രസ്വചിത്രത്തിനു പത്തുമിനിട്ടാണു ദൈർഘ്യം. ജയിൽ വൊക്കേഷണൽ ട്രയിനിംഗ് കോഴ്സിന്റെ ഭാഗമായി സിനിമയെക്കുറിച്ചു പഠിച്ചാണു തടവുകാർ സിനിമ നിർമിച്ചത്. കലാചിത്ര സംവിധായകനായ എൽ. ചിദംബര പളനിയപ്പന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.ജയിൽ സൂപ്രണ്ട് ജയകുമാർ മുഖേന സമർപ്പിച്ച ആശയത്തിനു സംസ്ഥാന ജയിൽ മേധാവിയുടെ അംഗീകാരം ലഭിച്ചതോടെയാണു തടവുകാരുടെ സിനിമയ്ക്കു വഴിയൊരുങ്ങിയത്. 200 ഓളം പേരാണു ജയിലിലെ അന്തേവാസികൾ. ഇവരിൽനിന്നു സിനിമാനിർമാണത്തിൽ താൽപര്യമുള്ള 23 പേരെ കണ്ടെത്തി ആദ്യഘട്ടത്തിൽ പരിശീലനം നൽകി. വിവിധ പ്രായത്തിലുള്ളവർ സംഘത്തിലുണ്ടായിരുന്നു. എഴുപതുകാരനായ അബൂബക്കറായിരുന്നു കൂട്ടത്തിൽ ഏറ്റവും മുതിർന്നയാൾ. 15 ദിവസം…
Read Moreപഞ്ചായത്ത് “ഫ്യൂസ് ഊരി’: മുസാഫരിക്കുന്ന് കുടിവെള്ളപദ്ധതി നിലച്ചു; കുടിവെള്ളം നിലച്ചതോടെ ദുരിതത്തിലായി നാട്ടുകാർ
കരൂപ്പടന്ന: വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ കരൂപ്പടന്ന മുസാഫരിക്കുന്ന് കുടിവെള്ളപദ്ധതി പ്രതിസന്ധിയിൽ. രൂക്ഷമായ വെള്ളക്ഷാമം നേരിടുന്ന മുസാഫരിക്കുന്നിൽ 15 ലക്ഷം രൂപ ചെലവാക്കി പത്തുവർഷം മുന്പ് ആരംഭിച്ച പദ്ധതി പഞ്ചായത്ത് വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്നാണ് പ്രതിസന്ധിയിലായത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച, വരൾച്ചയിലും വറ്റാത്ത പൊതുകിണറാണു പദ്ധതിക്കായി ഉപയോഗിച്ചുവരുന്നത്. മുസാഫരിക്കുന്നിൽ ജലസംഭരണി പണിത് വെള്ളം ശേഖരിച്ച് പ്രത്യേകം സ്ഥാപിച്ച പൊതുടാപ്പുകൾ വഴിയാണ് വിതരണം ചെയ്തിരുന്നത്. പദ്ധതിയുടെ വൈദ്യുതി ബിൽ പഞ്ചായത്താണ് അടച്ചിരുന്നത്. എന്നാൽ ഏതാനും മാസങ്ങളായി പഞ്ചായത്ത് വൈദ്യുതി ബിൽ അടയ്ക്കുന്നില്ല. ജലനിധി പദ്ധതിക്കുവേണ്ടി പണം ചെലവഴിക്കുന്നതിനാൽ മറ്റു പ്രാദേശിക കുടിവെള്ള പദ്ധതികൾക്ക് പണം ചെലവഴിക്കാനാകില്ലെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചതായി വാർഡ് അംഗം സുലേഖ അബ്ദുള്ളക്കുട്ടി പറഞ്ഞു. ഗുണഭോക്താക്കൾ തന്നെ വൈദ്യുതി ബിൽ അടയ്ക്കണമെന്നാണു പഞ്ചായത്ത് നിലപാടെന്നു വാർഡംഗം പറഞ്ഞു. നിർധനരും കൂലിപ്പണിക്കാരുമായ പ്രദേശവാസികൾക്ക് ഏറെ ആശ്വാസമായിരുന്ന കുടിവെള്ള പദ്ധതി…
Read Moreടോൾ പിരിവിന്റെ കാര്യത്തിൽ കുപ്രസിദ്ധി നേടിയ നാടാണ് കേരളം; ഒരു ടോളും പരിക്കാൻ പാടില്ലെന്നാണ് സർക്കാരിന്റെ നിലപാടെന്ന് ജി സുധാകരൻ
ചാലക്കുടി: ടോൾ പിരിവിന്റെ കാര്യത്തിൽ കുപ്രസിദ്ധി നേടിയ നാടാണ് കേരളമെന്നും ഒരു ടോളും പരിക്കാൻ പാടില്ലെന്നാണ് സർക്കാരിന്റെ നിലപാടെന്നും സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പറഞ്ഞു. കോടതി ജംഗ്ഷനിലെ അടിപ്പാത നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ആറ് ടോൾ പിരിവ് നിർത്തലാക്കി. നക്കാപ്പിച്ച കാശിനായുള്ള ടോൾ പിരിവ് നിർത്തലാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. വികസനം, സേവനം, ജീവകാരുണ്യം എന്നിവക്കാണ് സർക്കാർ മുൻഗണന നല്കുന്നത്. മാധ്യമങ്ങളുടെ പിന്തുണയോടെ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അടിപ്പാതയുടെ കാര്യത്തിൽ ചാലക്കുടിക്കാർ കൈകാര്യം ചെയ്ത പോലെയുള്ള മാതൃകാപരമായ നയമാണ് വികസനത്തിന്റെ കാര്യത്തിൽ സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഇന്നസെന്റ് എം.പി.അധ്യക്ഷത വഹിച്ചു. ബി.ഡി.ദേവസി എംഎൽഎ, നഗരസഭ ചെയർപേഴ്സണ് ജയന്തി പ്രവീണ്കുമാർ, വൈസ് പ്രസിഡന്റ് വിത്സൻ പാണാട്ടുപറന്പിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷീജു, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ആർ.പ്രസാദൻ, പി.പി.ബാബു, തോമസ് ഐ.കണ്ണത്ത്, കുമാരി ബാലൻ,…
Read Moreതൊഴിലുറപ്പ് തൊഴിലാളികൾക്ക് പണി നിഷേധിച്ചു; ബിഡിഒയെ ഘെരാവോ ചെയ്തു തൊഴിലാളികൾ
പഴയന്നൂർ: ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ രണ്ടുമാസക്കാലമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ച പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വാർഡിലെ തൊഴിലാളികൾ ബിഡിഒയെ ഘരാവോ ചെയ്തു. തുടർന്ന് നടന്ന ചർച്ചയിൽ എത്രയും പെട്ടെന്ന് തൊഴിൽ നൽകുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് ബിഡിഒ കത്ത് നൽകി. നഷ്ടപ്പെടുത്തിയ തൊഴിലിന് ആനുപാതികമായി വേതനം നൽകുന്നതിന് നിയമനടപടി സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചതിനാൽ തൊഴിലാളികൾ ഉപരോധം അവസാനിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളി കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.കെ.മുരളീധരൻ, യൂണിയൻ ജില്ലാ സെക്രട്ടറി ടി. നിർമല, വി.കെ. ശ്രീകുമാർ, കെ.എം. സെയ്താലി, സി. വെള്ള, ഒ.കെ. ഷീന, സജിമോൾ തുടങ്ങിയവർ സംസാരിച്ചു.
Read Moreസർക്കാർ നമ്മുടേതാണെങ്കിലും ശബ്ദിക്കാതിരുന്നാൽ നമ്മുടെ കാര്യം സർക്കാർ ഓർക്കില്ലെന്ന് കാനം രാജേന്ദ്രൻ
അന്തിക്കാട്: സർക്കാർ നമ്മുടേതാണെങ്കിലും ശബ്ദിക്കാതിരുന്നാൽ നമ്മുടെ കാര്യം സർക്കാർ ഓർമിക്കണമെന്നില്ലെന്ന് സിപിഐസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കരയുന്ന കുട്ടിക്കേപാലുള്ളുവെന്ന പഴമൊഴിയും അദ്ദേഹം ഓർമിപ്പിച്ചു.കഴിഞ്ഞ എൽ.ഡി.എഫ്.സർക്കാർ തുറക്കാൻ തീരുമാനിച്ചുവെങ്കിലും നാട്ടുകാരുടെ എതിർപ്പ് മൂലം തുറക്കാൻ കഴിയാതെ കള്ള് ഷാപ്പുകൾ ശൂന്യാകാശത്ത് തന്നെനില്ക്കുകയാണ്. കാനം ചൂണ്ടിക്കാട്ടി. പഴയ കള്ള് ഷാപ്പുകളല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കള്ളുഷാപ്പുകളിൽ ആധുനിക വല്ക്കരണം കൊണ്ടുവരണം, വൃത്തിയും വെടിപ്പും വേണം. അപ്പോൾ വിദേശസഞ്ചാരികളെത്തും.പരന്പരാഗത വ്യവസായമായ കള്ള് വ്യവസായവും ആധുനിക വ്യവസായ മായ ടൂറിസവുമായി ബന്ധപ്പെടുത്തി കള്ള് വ്യവസായത്തെ പുന:സംഘടിപ്പിക്കാം. ടൂറിസവുമായി ബന്ധപ്പെട്ടു ത്തി കള്ളിനെ കേരളത്തിന്റെ നാടൻ പാനീയമെന്ന പ്രത്യേക പദവി നല്കിയാൽ കള്ള് വ്യവസായത്തെ സംരക്ഷിക്കാനകുമെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) അന്തിക്കാട് സംഘടിപ്പിച്ച പി.കെ. കേശവൻ ജന്മശതാബ്ദി സമാപന സമ്മേളനം ഇന്നുരാവിലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
Read Moreവർഗീയതയ്ക്കെതിരേ സോഷ്യലിസ്റ്റ്-ഇടതുമതേതര മുന്നണി രൂപപ്പെടണമെന്ന് പന്ന്യൻ രവീന്ദ്രൻ
തൃശൂർ: വർഗീയതയ്ക്കെതിരേ സോഷ്യലിസ്റ്റ്-ഇടതുമതേതര ശക്തികളുടെ മുന്നണി രൂപപ്പെടണമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യൻ രവീന്ദ്രൻ. ജെഡിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജനസംഗമം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യൻ. ജില്ലാ പ്രസിഡന്റ് യൂജിൻ മൊറേലി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം.കെ. ഭാസ്കരൻ, ഫുട്ബോൾ പരിശീലകൻ ടി.കെ. ചാത്തുണ്ണി, എം.എ. പൗലോസ്, പ്രിൻസ് ജോർജ്, ജെയ്സണ് മാണി, കെ.കെ. ബാബു, എസ്.ജെ. വാഴപ്പിള്ളി, റോബർട്ട് ഫ്രാൻസീസ്, അജി ഫ്രാൻസീസ്, ജോർജ് കെ. തോമസ്, കാവ്യാപ്രദീപ്, വാക്സിറിൻ പെരേപ്പാടൻ, വി. രാഹുൽ, പി.ഡി. നാരായണൻ, പാപ്പച്ചൻ വാഴപ്പിള്ളി, വിൻസെന്റ് പുത്തൂർ, പി.ഐ. സൈമണ് എന്നിവർ പ്രസംഗിച്ചു.
Read Moreനാട്ടിൽ ക്രമസമാധാനം നഷ്ടപ്പെടുന്നുവെന്ന് കൃഷ്ണൻകുട്ടി; പാമ്പാടി നെഹ്റു കോളജിനു സമീപത്തെ ജിഷ്ണു സ്മാരകം മാറ്റാൻ ഉത്തരവ്
കൊച്ചി: പാമ്പാടി നെഹ്റു കോളജിനു സമീപത്തെ ജിഷ്ണു പ്രണോയ് സ്മാരകം മൂന്നാഴ്ചയ്ക്കുള്ളിൽ പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സ്മാരകം പൊളിച്ചുനീക്കാനുള്ള തൃശൂർ ആർഡിഒയുടെ ഉത്തരവ് പോലീസ് പാലിക്കുന്നില്ലെന്നാരോപിച്ചു പാന്പാടി തിരുവില്വാമല സ്വദേശി കൃഷ്ണൻകുട്ടി നൽകിയ ഹർജിയിലാണ് ഉത്തരവ്. നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്നാരോപിച്ച് ഏറെ സമരങ്ങളും ക്രമസമാധാനപ്രശ്നങ്ങളും ഈ മേഖലയിലുണ്ടായി. ഇതിന്റെ തുടർച്ചയായാണു പാന്പാടി നെഹ്റു കോളജിന്റെ പിന്നിലെ കവാടത്തിനടുത്ത് എഐടിയുസി ഓഫീസിനോടു ചേർന്നു ജിഷ്ണുവിനു സ്മാരകമൊരുക്കിയത്. വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലായിരുന്നു സ്മാരകനിർമാണം. പാന്പാടി-പെരിങ്ങോട്ടുകുറിശി റോഡിനോടു തൊട്ടുചേർന്നു നിർമിച്ച സ്മാരകം അപകടമുണ്ടാക്കുമെന്നാരോപിച്ചു ഹർജിക്കാരൻ ആർഡിഒയ്ക്കു പരാതി നൽകിയിരുന്നു. തുടർന്നു തൃശൂർ ആർഡിഒ സ്മാരകം നീക്കാൻ പഴയന്നൂർ പോലീസ് സബ് ഇൻസ്പെക്ടർക്ക് നിർദേശം നൽകി. ഇതു പാലിച്ചില്ലെന്നാണ് ആരോപണം.
Read More