ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ക്ഷേത്രം ഓതിക്കൻ കുടുംബാംഗം മുന്നൂലം മനക്കൽ ഭവൻ നന്പൂതിരിയെ(45) തെരഞ്ഞെടുത്തു. ഇത് രണ്ടാംതവണയാണ് അദ്ദേഹം മേൽശാന്തിയാകുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ ഓതിക്കനായിരുന്ന മുന്നൂലം വാസുദേവൻ നന്പൂതിരിയുടെയും ചെർപ്പുളശേരി ശ്രീകൃഷ്ണപുരം കുളക്കടവ് കുറുശാത്തമണ്ണ ഇല്ലത്തെ ആര്യ അന്തർജനത്തിന്റെയും മകനാണ്. ഗുരുവായൂർ തെക്കേനടയിൽ ജയകൃഷ്ണ അപ്പാർട്ട്മെന്റിലാണ് താമസം. കഴിഞ്ഞ 21 വർഷമായി ഗുരുവായൂർ ക്ഷേത്രത്തിൽ പൂജകൾ ചെയ്തുവരുന്നു. മലപ്പുറം കാളാട്ട് മനമൂർത്തീ ക്ഷേത്രം, വെളുവിൽ കാർത്ത്യായനി ക്ഷേത്രം, പുത്തുകുളങ്ങര ഭഗവതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ തന്ത്രിയുമാണ്. അച്ഛൻ വാസുദേവൻ നന്പൂതിരി മൂന്നു തവണയും, ജ്യേഷ്ഠൻ ഹരി നന്പൂതിരി ഒരുതവണയും മേൽശാന്തിയായിട്ടുണ്ട ്. 2014 ഒക്ടാബറിലാണ് ഭവൻ നന്പൂതിരി ആദ്യം മേൽശാന്തിയായത്. 48 അപേക്ഷകരിൽ കൂടിക്കാഴ്ചയ്ക്കു 42 പേരെ ക്ഷണിച്ചിരുന്നു. ഇവരിൽ 39പേർ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നന്പൂതിരിപ്പാടുമായി കൂടിക്കാഴ്ച നടത്തി. ക്ഷേത്രത്തിൽ ഉച്ചപൂജ നട…
Read MoreCategory: Thrissur
പൂരങ്ങളുടേയും ഉത്സവങ്ങളുടേയും തോഴനായിരുന്ന സി.എ.മേനോൻ ഓർമയായി; വിടവാങ്ങിയത് തൃശൂരിന്റെ ആനമേനോൻ
തൃശൂർ: പൂരങ്ങളുടേയും ഉത്സവങ്ങളുടേയും തോഴനായിരുന്ന സി.എ.മേനോൻ ഓർമയാകുന്പോൾ തൃശൂരിന്റെ ഉത്സവക്കൂട്ടായ്മകളിൽ നിന്ന് വിടവാങ്ങുന്നത് തൃശൂരിന്റെ സ്വന്തം ആനമേനോൻ. ആനയോടും ഉത്സവങ്ങളോടും വല്ലാത്ത കന്പമുണ്ടായിരുന്ന സി.എ.മേനോനെ കൂട്ടുകാരും നാട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നത് ആനമേനോൻ എന്നായിരുന്നു. അതു കേൾക്കുന്നതിൽ അദ്ദേഹത്തിന് അഭിമാനവും ആഹ്ലാദവുമായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ച സി.എ.മേനോൻ പിന്നീട് എൽഐസിയിൽ ഡവലപ്മെന്റ് ഓഫീസറായി. വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരത്തിന്റെ സംഘാടകനായി 30 വർഷം ഉണ്ടായിരുന്നു. വടക്കാഞ്ചേരി വിഭാഗത്തിന്റെ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്. സി.കെ.ആർ.ബാലാജി ട്രസ്റ്റിന്റെ ഭാരവാഹിയായിരുന്ന മേനോൻ ട്രസ്റ്റിന്റെ പേരിൽ വാങ്ങിയ പരമേശ്വരൻ എന്ന ആനയെ പാറമേക്കാവ് അന്പലത്തിൽ നടയിരുത്തി. ആന പാറമേക്കാവ് പരമേശ്വരൻ എന്നാണ് പിന്നീട് അറിയപ്പെട്ടത്. ചെറുപ്പംമുതൽ ആനയോടുള്ള കന്പംമൂലം സുഹൃത്തുക്കൾ ആനമേനോൻ എന്നാണ് സി.എ.മേനോനെ സ്നേഹത്തോടെ വിളിച്ചിരുന്നത്. അയ്യന്തോൾ ചുങ്കത്ത് മാതൃഹൃദയം എന്ന വീട്ടിലാണ് വർഷങ്ങളായി താമസം. ഉത്രാളിക്കാവ് പൂരത്തിന്റെ സംഘാടകനായിരുന്നു എങ്കിലും…
Read Moreക്രിക്കറ്റുമില്ല, കുട്ടീം കോലുമില്ല; ഇനിയുള്ള കളികൾ റോബോട്ടിനോടൊപ്പം
സ്വന്തം ലേഖകൻ തൃശൂർ: അവധിക്കാലത്തെ കളി കാര്യമാകുന്നു. ക്രിക്കറ്റും ഫുട്ബോളും കുട്ടിയും കോലുമൊക്കെ കളിക്കുന്ന കാലം മാറി. ഇനി മനുഷ്യനെ വരെ നിയന്ത്രിക്കുന്ന റോബോട്ടുകളെ നിർമിക്കാനുള്ള തിരക്കിലായിരിക്കും കുട്ടികൾ. റോബോട്ടുകളുടെ ലോകത്തെ വരവേൽക്കാൻ കുട്ടികളെ പ്രാപ്തരാക്കാനുള്ള ലക്ഷ്യവുമായി രണ്ടു ചെറുപ്പക്കാർ രംഗത്തെത്തിയിരിക്കുന്നു. സ്റ്റെം റോബോട്ടിക്സ് അക്കാദമി എന്ന പേരിൽ പൂങ്കുന്നത്താണ് റോബോട്ടിക് പരിശീലനം ആരംഭിച്ചിരിക്കുന്നത്. ഒരു കളിപ്പാട്ടം കിട്ടിയാൽ അത് അഴിച്ച് അതിനുള്ളിലെ മെക്കാനിസം പഠിക്കാൻ ശ്രമിക്കാത്ത കുട്ടികൾ കുറവാ ണ്. കുട്ടികൾക്കുള്ളിൽ ഉറങ്ങിക്കിടക്കുന്ന ഈ കഴിവുകൾ വികസിപ്പിച്ച് ക്രിയാത്മകമായ പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും നടത്തുന്നതിന് പ്രചോദിപ്പിക്കുകയെന്നതാണ് റോബോട്ടിക്സ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. തൃശൂർ സ്വദേശിയായ ജയറാം രാമകൃഷ്ണനും സുഹൃത്തായ രാഹുലും ചേർന്ന് ഒരു വർഷം മുന്പാണ് റോബോട്ടിക്സ് അക്കാദമി എന്ന ആശയത്തിന് സ്വിച്ചിട്ടത്. ഇതിനകം ഒട്ടേറെ കുട്ടികൾ ഇവിടെനിന്നു പരിശീലനം നേടിയതായി ജയറാം പറഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ…
Read Moreപുതുക്കാട് മേഖലയിലെ അനധികൃത മണ്ണെടുപ്പ് ജെസിബിയും ടിപ്പർ ലോറിയും പിടിച്ചെടുത്തു ; പിടികൂടിയ വാഹനങ്ങൾ ആർഡിഒയ്ക്ക് കൈമാറും
പുതുക്കാട് : വെണ്ടോരിൽ അനധികൃതമായി മണ്ണെടുത്ത് കടത്തുകയായിരുന്ന ജെസിബിയും ടിപ്പർ ലോറിയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നു രാവിലെ ആറു മണിയോടെയാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. സെന്റ് ജോർജ്ജ് കപ്പേളയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറന്പിൽ നിന്നുമാണ് അനധികൃതമായി മണ്ണെടുപ്പ് നടന്നിരുന്നത്. പുതുക്കാട് മേഖലയിൽ അനധികൃതമായി വ്യാപകമായി മണ്ണെടുപ്പ് നടന്നുവന്നിരുന്നു. മേഖലയിലെ സംരക്ഷിത തണ്ണീർത്തടമായ കോന്തിപുലം പാടശേഖരം,തലോർ കായൽ തോട്, നന്തിക്കര പാടം എന്നിവിടങ്ങളിലുള്ള പാടശേഖരങ്ങൾ വ്യാപകമായി മണ്ണിട്ട് നികത്തുന്നുണ്ട്. പുതുക്കാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുന്നുകൾ ഇടിച്ചു നിരത്തുന്ന മണ്ണാണ് പാടശേഖരങ്ങൾ നികത്താൻ ഉപയോഗിക്കുന്നത്.അർധരാത്രി മുതൽ പുലർച്ചെ വരെയാണ് മണ്ണെടുപ്പ് നടക്കുന്നത്. അനധികൃത മണ്ണെടുപ്പും തണ്ണീർത്തടങ്ങൾ നികത്തലും വ്യാപകമായിട്ടും പോലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന ആക്ഷേപം ഉണ്ട്. ഇതേ തുടർന്ന് മാധ്യമങ്ങളിൽ നിരന്തരമായി വാർത്തകൾ വന്നതോടെയാണ് പോലീസ് പെട്രോളിംഗ് ആരംഭിച്ചത്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് വെണ്ടോരിൽ നിന്നും വാഹനങ്ങൾ…
Read Moreഡി സിനിമാസ് ഭൂമി വിവാദത്തിൽ നടൻ ദിലീപിന് തിരിച്ചടി; അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി
തൃശൂർ: ചാലക്കുടി ഡി സിനിമാസ് ഭൂമി വിവാദത്തിൽ നടൻ ദിലീപിന് തിരിച്ചടി. ഭൂമി കൈയേറ്റമില്ലെന്ന വിജലൻസ് റിപ്പോർട്ട് കോടതി തള്ളി. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. ഡി സിനിമാസ് തീയറ്റർ കോംപ്ലക്സ് പുറന്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്നായിരുന്നു വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട്. ലാന്റ് റവന്യൂ കമ്മീഷണറുടെ റിപ്പോർട്ടിൽ ഡി സിനിമാസിലെ 35 സെന്റ് സ്ഥലം തോട് പുറന്പോക്കാണെന്നും ബാക്കി സ്ഥലം വലിയ തന്പുരാൻ കോവിലകം വകയാണെന്നും പറയുന്നു. 2005ലാണു സ്ഥലത്തിന് ആദ്യമായി പോക്കുവരവ് ചെയ്ത് കരമടച്ചത്. വ്യാജ ആധാരങ്ങൾ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതിൽ പുറന്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യൂ റിപ്പോർട്ട് മുക്കിയെന്നും നേരത്തേ ആക്ഷേപമുയർന്നിരുന്നു.
Read Moreചെങ്ങാലൂർ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം ; അനധികൃത കുഴൽ കിണർ നിർമാണം വ്യാപകമാകുന്നു അനധികൃതമായി നിർമിച്ചത് നൂറിലേറെ കുഴൽ കിണറുകൾ
ചെങ്ങാലൂർ : കുടിവെള്ളക്ഷാമം നേരിടുന്ന ചെങ്ങാലൂർ മേഖലയിൽ അനധികൃത കുഴൽ കിണർ നിർമാണം വ്യാപകമാകുന്നു. എട്ടാം വാർഡിലെ സൂര്യഗ്രാമം, മാട്ടുമല എന്നിവിടങ്ങളിലെ അഞ്ഞൂറ് മീറ്റർ ചുറ്റളവിലാണ് വ്യാപകമായി സ്വകാര്യ വ്യക്തികൾ കുഴൽ കിണർ നിർമിച്ചിരിക്കുന്നത്. ഉയർന്ന പ്രദേശമായ ഇവിടെ നൂറിലേറെ കുഴൽ കിണറുകളാണ് അനധികൃതമായി നിർമിച്ചിട്ടുള്ളത്. പുതുക്കാട് പഞ്ചായത്തിന്റെയോ ഭൂഗർഭജല വകുപ്പിന്റെയോ അനുമതിയില്ലാതെയാണ് പറന്പുകളിൽ കിണറുകൾ നിർമിച്ചത്. ജനുവരി മുതലാണ് കുഴൽ കിണറുകൾ കുത്തി തുടങ്ങിയത്. 200 മുതൽ 400 അടി വരെ ആഴത്തിലാണ് കിണറുകൾ കുത്തുന്നത്. ഇതു മൂലം സമീപ പ്രദേശത്തെ കിണറുകളും ജലസ്രോതസുകളും വറ്റിവരണ്ടിരിക്കുകയാണ്. ഭൂഗർഭ ജലനിരപ്പ് ഗണ്യമായി താഴ്ന്നതായ വകുപ്പിന്റെ സാക്ഷ്യപ്പെടുത്തൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അനധികൃതമായ കുഴൽ കിണർ നിർമ്മാണം പെരുകുന്നത്. ഒരു കുഴൽകിണർ കുത്തിയിട്ടും വെള്ളം ലഭിക്കാതെ വരുന്നവർ മറ്റൊരെണ്ണം കുത്തിയാണ് പരീക്ഷണങ്ങൾ നടത്തുന്നത്. ഇതു പോലെ ചില സ്വകാര്യ വ്യക്തികൾ…
Read Moreതെക്കുംകരയിലെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ വിലസുന്നു; കർഷകർ കണ്ണീരിൽ; ആക്രമണം നടത്തുന്ന മൃഗങ്ങളെ നിയന്ത്രിക്കാനാവാതെ അധികൃതരും
പുന്നംപറമ്പ്: വന്യമൃഗങ്ങളുടെ അക്രമണങ്ങളിൽ നിന്ന് കർഷകരെ രക്ഷിക്കുന്നതിനെ കുറിച്ച് ചർച്ചകളും നിയമനിർമാണങ്ങളും അധികൃതർ മുറക്ക് നടത്തുന്പോഴും മണ്ണിൽ പൊന്നുവിളയിക്കാൻ കഠിനാധ്വാനം ചെയ്യുന്ന കർഷകന് കൂട്ട് ദുരിതം മാത്രം. കാട്ടുപന്നികളും മാനുകളുമൊക്കെ കൃഷിയിടങ്ങളിലെത്തുന്പോൾ കുരങ്ങുകളും മയിലുകളും മലയണ്ണാനുമൊക്കെ തോട്ടങ്ങളിൽ വൻതോതിൽ ആക്രമണം നടത്തുകയാണ് ഇവയെ നിയന്ത്രിക്കാനാകാതെ കർഷകരും അധികൃതരുമൊക്കെ ഇരുട്ടിൽ തപ്പുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ ഉള്ളത്. തെക്കുംകരയിലും സമീപപ്രദേശങ്ങളിലും വന്യമ്യഗങ്ങളുടെ ശല്യം വർധിച്ചു വരികയാണ്. പന്നികളും മയിലുകളുമാണ് വൻതോതിൽ കൃഷി നശിപ്പിക്കുന്നത്. കൂടാതെ ജനവാസ മേഖലയിൽവരെ ഇവ വിലസുകയാണ്. ഉൗരോക്കാട്, മങ്കര, വാഴാനി, വീരോലിപ്പാടം, പഴയന്നൂപ്പാടം, പന്നിശ്ശേരി, വടക്കാഞ്ചേരി നഗരസഭയിലെ അകമല, എങ്കക്കാട് എന്നീ പ്രദേശങ്ങളിലെല്ലാം കൃഷി ചെയ്യുന്ന കർഷകർക്ക് വിളവെടുക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. കൃഷിയിടങ്ങൾ മുഴുവൻ കാട്ടുപന്നികളുടെയും, മയിലുകളുടെയും പിടിയിലാണ്. തെക്കുംകര പഞ്ചായത്ത് മച്ചാട് മലകൾ കൊണ്ടു ചുറ്റപ്പെട്ടതുകൊണ്ട് വനത്തിൽ നിന്ന് പന്നികൂട്ടങ്ങൾ കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയാൻ…
Read Moreഫൈബർ വള്ളങ്ങൾ കരയിൽ തന്നെ; ആശങ്കപ്പെടുത്തി ന്യൂനമർദം; കടലിൽ പോകുന്നത് നിരോധിച്ചതിനാൽ തെക്കൻ മേഖലയിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ നാട്ടിലേക്ക് പോയി
ചാവക്കാട്: തീരവാസികളെ പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളെ ഭയപ്പെടുത്തി എത്തിയ ന്യൂനമർദം ഇന്നലെ കാറ്റും ചെറിയ മഴയുമായി കടന്നുപോയി. മുന്നറിയിപ്പിനെത്തുടർന്ന് ഇന്നലെയും ഇന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോയില്ല. മുന്നറിയിപ്പ് വകവയ്ക്കാതെ മത്സ്യബന്ധനത്തിന് പോകാൻ തുനിഞ്ഞവരെ തീരദേശ പോലീസ് കരയ്ക്ക് കയറ്റി. തീരപ്രദേശങ്ങളിലും സമീപസ്ഥലങ്ങളിലും പരക്കെ മഴ പെയ്തെങ്കിലും കനത്ത മഴ എവിടെയും എത്തിയില്ല. മുന്നറിയിപ്പ് ആശങ്കപരത്തിയെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. ചൂടിന് കുറവില്ല. നാളെവരെ കടലിൽ പോകുന്നത് നിരോധിച്ചതിനാൽ തെക്കൻ മേഖലയിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ നാട്ടിലേക്ക് പോയി. സീസണിൽ മത്സ്യബന്ധനം തടസപ്പെട്ടത് ബോട്ട് തൊഴിലാളികളെയും ഫൈബർ വള്ളക്കാരേയും അനുബന്ധ തൊഴിലാളികളേയും വിഷമത്തിലാക്കി. എല്ലാ വിഭാഗത്തിൽപെട്ടവരും നിരാശയിലാണ്. കടലോരം വിജനമാണ്. ആരവമില്ല. ഓഖി ദുരന്തത്തിന്റെ ഭാഗമായി എല്ലാവിഭാഗവും ജാഗ്രതയിലായിരുന്നു. തീരദേശ പോലീസ്, ഫിഷറീസ്, കോസ്റ്റ് ഗാർഡ്, റവന്യൂവകുപ്പ് സജീവമായിതന്നെ രംഗത്ത് വന്നത് തീരവാസികൾക്ക് ആശ്വാസമായി. നാളെയും കൂടി ശാന്തമായി കടന്നുപോയാൽ മത്സ്യബന്ധനം നടത്താമെന്ന…
Read Moreഎഫ്സി കേരളയെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്സ് തൃശൂരിലെത്തുന്നു; ഐ ലീഗ് ഫുട്ബോൾ മത്സരങ്ങൾ കോർപറേഷൻ സ്റ്റേഡിയത്തിൽ
തൃശൂർ: കേരള ബ്ലാസ്റ്റേഴ്സിന്റെ ഫുട്ബോൾ ആവേശം ഇനി തൃശൂരിൽ. തൃശൂരിന്റെ സ്വന്തം ക്ലബ്ബായ എഫ്സി കേരളയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുക. ഏപ്രിൽ 12നാണ് ആവേശ പോരാട്ടം. ഐ ലീഗ ഫുട്ബോൾ രണ്ടാം ഡിവിഷൻ മത്സരങ്ങൾക്ക് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ശനിയാഴ്ചയാണ് പന്തുരുളുക. ഐഎസ്എല്ലിന്റെ കലാശ പോരാട്ടം നടക്കുന്ന 17ന് തന്നെയാണ് തൃശൂരിൽ ഫുട്ബോൾ പൂരത്തിന് കൊടിയേറുന്നത്. തൃശൂരിന്റെ സ്വന്തം ക്ലബ്ബായ എഫ്സി കേരളയുടെ അരങ്ങേറ്റവും കോർപറേഷൻ സ്റ്റേഡിയത്തിലാണ്. 17ന് വൈകീട്ട് നാലിന് ഉദ്ഘാടന മത്സരത്തിൽ എഫ്സി കേരള ഫത്തേ ഹൈദരബാദിനെ നേരിടും. പിന്നീട് കേരള ബ്ലാസ്റ്റേഴ്സ്, എഫ്സി ഗോവ, കൂടാതെ ഐഎസ്എൽ വന്പൻമാരുടെ റിസർവ് ടീമുകളോടും ഏറ്റുമുട്ടും. അഞ്ചു മത്സരങ്ങളാണ് ഈ സീസണിൽ നടക്കുക. ആദ്യ മത്സരത്തിനുശേഷം 21ന് ഭോപ്പാൽ ടീമായ മധ്യഭാരത് എഫ്സിയുമായും ഏപ്രിൽ 12ന് കേരള ബ്ലാസ്റ്റേഴ്സുമായും, 18ന് ഓസോണ് ബാംഗളൂരുമായും, മേയ് നാലിന്…
Read Moreകുപ്രസിദ്ധ ക്ഷേത്രമോഷ്ടാവ് മമ്മദ് അറസ്റ്റിൽ; ആറു മാസം മുൻപ് ജയിലിൽ നിന്നിറങ്ങിയ പ്രതി പതിനഞ്ചോളം ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയതായി പോലീസ്
തൃശൂർ: നിരവധി ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസിൽ പ്രതിയായ എറണാകുളം കോതമംഗലം സ്വദേശി മമ്മദ്, രാജൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന പുത്തൻപീടികയിൽ വീട്ടിൽ മുഹമ്മദ് (55) അറസ്റ്റിൽ. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ രാഹുൽ ആർ നായരുടെ നേതൃത്വത്തിലുള്ള തൃശൂർ സിറ്റി ഷാഡോ പോലീസാണ് ഇയാളെ പിടികൂടിയത്. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലെ ക്ഷേത്രങ്ങളുടെ ശ്രീകോവിലിന്റെ പൂട്ടുപൊളിച്ചും പണവും മറ്റും കവർന്ന കേസുകളുടെ അന്വേഷണത്തിനിടെയാണ് മമ്മദ് പിടിയിലായത്. ആറു മാസം മുൻപാണ് ഇയാൾ ജയിലിൽ നിന്നിറങ്ങിയത്. ഇതിനു ശേഷം തൃശൂർ, എറണാകുളം ജില്ലകളിലെ പതിനഞ്ചോളം ക്ഷേത്രങ്ങളിൽ ഇയാൾ കവർച്ച നടത്തിയതായി ചോദ്യം ചെയ്യലിൽ തെളിഞ്ഞു. തൃശൂർ തൈക്കാട്ടുശേരി ദുർഗാഭഗവതി ക്ഷേത്രത്തിലെ ചുറ്റന്പലത്തിൽ സ്ഥാപിച്ചിരുന്നു ഭണ്ഡാരം തകർത്ത് പണം കവരുന്നതിനിടെ ക്ഷേത്രം പൂജാരി വന്നപ്പോൾ പൂജാരിയെ ആക്രമിച്ച് മമ്മദ് പണവുമായി കടന്നുകളഞ്ഞിരുന്നു. ചാലക്കുടി പിഷാരിക്കൽ ശ്രീദുർഗ സരസ്വതി ക്ഷേത്രത്തിൽ നിന്ന്…
Read More