ചാലക്കുടി: അതിരപ്പിള്ളി വനമേഖലയിൽ നിന്നും വാഴച്ചാൽ മേഖലകളിലേക്ക് കാട്ടുതീ ആളിപ്പടരുന്നു. നിയന്ത്രിക്കാൻ കഴിയാതെ വനപാലകരും നാട്ടുകാരും. കഴിഞ്ഞ ദിവസം രാത്രി മുതൽ ആളിക്കത്തിയ കാട്ടുതീ ശക്തമായ കാറ്റിൽ മലയുടെ അടുത്ത ചെരിവിലേക്ക് പടരുകയാണ്. തീ പടരുന്നത് തടയാൻ വനസംരക്ഷണസമിതിയും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സന്നദ്ധ സംഘടനകളും പെടാപാടു പെടുകയാണ്. ചാലക്കുടി ഡിവിഷനിൽ പരിയാരം റേഞ്ചിൽപെട്ട വെറ്റിലപ്പാറ, പിള്ളപ്പാറ വനമേഖലകളിലാണ് കാട്ടുതീ പടർന്നത്. ഇന്നലെ ഉച്ചയോടെയാണ് തീ പടർന്നത്. തീ ആളിക്കത്തിയ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങളും ആരംഭിച്ചു. തൻമൂലം പലയിടത്തും തീ വൈകാതെ നിയന്ത്രിക്കാൻ കഴിഞ്ഞു. എന്നാൽ കണ്ണൻകുഴി, കുരിശുമുടി, എക്സ് സർവീസ്മെൻ വനമേഖലകളിലെ തീയാണ് അണയ്ക്കാൻ പാടുപെട്ടത്. അന്‍പതോളം പേരാണ് തീയണക്കാൻ വനമേഖലയിലുള്ളത്. വനമേഖലയ്ക്കകത്തു ചെന്ന് തീയണക്കൽ എളുപ്പമല്ലാത്തതുകൊണ്ടും ശക്തമായ കാറ്റും തീകെടുത്തൽ ബുദ്ധിമുട്ടാക്കി. കാട്ടുതീയിൽ ഹെക്ടർ കണക്കിന് വനം കത്തിനശിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല. കാട്ടുതീ…
Read MoreCategory: Thrissur
കച്ചവടവും വർഗീയതയും വിദ്യാഭ്യാസരംഗത്ത് കടന്നു വന്നതോടെ വിദ്യാഭ്യാസം കമ്പോളവൽക്കരിക്കപ്പെട്ടെന്ന് മന്ത്രി സി. രവീന്ദ്രനാഥ്
മാള: കച്ചവടവും വർഗീയതയും വിദ്യാഭ്യാസ രംഗത്ത് കടന്നു വന്നതോടെ വിദ്യാഭ്യാസം കന്പോളവത്കരിക്കപ്പെട്ടുവെന്നും അവിടെ നിന്നുള്ള തിരിച്ചു പിടിക്കലാണ് വിദ്യാഭ്യാസ രംഗത്തിന് ആവശ്യമെന്നും വിദ്യാഭ്യാസമന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. മാള ഗവണ്മെന്റ് മോഡൽ എൽപി സ്കൂളിന്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനപങ്കാളിത്തത്തോടെ പൊതു വിദ്യാഭ്യാസ മേഖലയെ ഉയർത്തികൊണ്ടുവരുവാൻ എല്ലാവരും പ്രയത്നിക്കണമെന്നും പൊതു വിദ്യാഭ്യാസ രംഗം വളരുന്നതോടെ കന്പോളവത്കരണം ഇല്ലാതാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അഡ്വ. വി.ആർ.സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സമ്മാന വിതരണവും ജില്ലാ പഞ്ചായത്തംഗം അഡ്വ. നിർമൽ സി.പാത്താടൻ സ്മരണിക പ്രകാശനവും നടത്തി. പ്രധാനാധ്യാപിക എം.ആർ.കോമളവല്ലി വിരമിക്കുന്ന പ്രീപ്രൈമറി ആയ എം.കെ.ശാന്തയ്ക്ക് ഉപഹാരസമർപ്പണം നടത്തി. മുൻ എംഎൽഎ യു.എസ്.ശശി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി ദാമോദരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എസ്.ശ്രീജിത്ത്, വിനിത സദാനന്ദൻ,…
Read Moreആറു മാസം കഴിഞ്ഞിട്ടും സീറ്റ് ലഭിച്ചില്ല! എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തു തട്ടിയെടുത്തത് 25 ലക്ഷം, രണ്ടുപേര്‍ അറസ്റ്റില്‍; കോട്ടയം സ്വദേശി മുങ്ങി
കയ്പമംഗലം: എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തു 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പുഴക്കരക്കാവ് സ്വദേശി ലത നിവാസിൽ ഉണ്ണികൃഷ്ണൻ നായർ (51), ഇടുക്കി ആനവിലാസം സ്വദേശി ജോയ് എന്ന് വിളിക്കുന്ന വർഗീസ് (67) എന്നിവരെയാണു മതിലകം എസ്ഐ പി.കെ. മോഹിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കയ്പമംഗലം സ്വദേശി കണക്കശേരി സന്തോഷിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ മകൾക്കു തമിഴ്നാട്ടിൽ എംബിബിഎസ് സീറ്റ് തരപ്പെടുത്താനായി അഞ്ചു തവണകളായി പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ നിക്ഷേപിച്ചു. എന്നാൽ ആറു മാസം കഴിഞ്ഞിട്ടും സീറ്റ് ലഭിക്കാതായതോടെ പണം തിരികെ ചോദിച്ചെങ്കിലും പ്രതികൾ നൽകാൻ തയാറായില്ല. തുടർന്ന് സന്തോഷ് മതിലകം പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിൽ കോട്ടയം സ്വദേശി സലിം എന്നയാളെക്കൂടി പിടികൂടാനുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.…
Read Moreഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കിടയിലെ ഡോണ്‍! തോംസണ്‍ ഗ്രൂപ്പ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളും മെയിലുകളും ഹാക്ക് ചെയ്ത് തട്ടിയെടുത്തത് ആറു ലക്ഷത്തോളം രൂപ; ഓണ്‍ലൈന്‍ തട്ടിപ്പിന്റെ രീതി ഇങ്ങനെ…
തൃശൂർ: ഓണ്‍ലൈൻ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുക്കുന്ന അന്തർ സംസ്ഥാന സംഘത്തിന്റെ തലവനെ പോലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാൻ ഉദയപൂർ സ്വദേശി ദീപക് സേത്തിയ(36) ആണ് പിടിയിലായത്. ഓണ്‍ലൈൻ തട്ടിപ്പുകാർക്കിടയിൽ ഡോണ്‍ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. തോംസണ്‍ ഗ്രൂപ്പ് കന്പനിയുടെ ബാങ്ക് അക്കൗണ്ടുകളും മെയിലുകളും ബാങ്കിന്റെ മെയിലുകളും ഹാക്ക് ചെയ്ത് ആറു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. കന്പനി അയച്ച മെയിലുകളിൽ തിരുത്തൽ വരുത്തിയായിരുന്നു തട്ടിപ്പ്. പിന്നീട് മൂന്നുകോടിയോളം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും ബാങ്കിനു മെയിലുകളിൽ സംശയം തോന്നുകയും കന്പനിയെ അറിയിക്കുകയും ചെയ്തപ്പോഴാണു തട്ടിപ്പിനെക്കുറിച്ച് അറിയുന്നത്. പരാതി ലഭിച്ചതിനെതുടർന്ന് തൃശൂർ ഈസ്റ്റ് പോലീസ് കേസെടുത്ത് സിഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഓണ്‍ലൈൻ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട രണ്ടുപേരെ മുംബൈയിൽനിന്ന് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ഓണ്‍ലൈൻ തട്ടിപ്പിന്റെ വഴികൾ ഓണ്‍ലൈനിൽ തട്ടിപ്പു നടത്തുന്ന സംഘം…
Read Moreകാട്ടുതീ ഉണ്ടായതോ ഉണ്ടാക്കിയതോ..? അതിരപ്പിള്ളി വനമേഖലയിൽ നിന്ന് വാഴച്ചാലിലേക്ക് കാട്ടുതീ പടരുന്നു; പരിസരവാസികള്‍ പറയുന്നത് സത്യമോ
ചാലക്കുടി: അതിരപ്പിള്ളി വനമേഖലയിൽ നിന്നും വാഴച്ചാൽ മേഖലകളിലേക്ക് കാട്ടുതീ ആളിപ്പടരുന്നു. നിയന്ത്രിക്കാൻ കഴിയാതെ വനപാലകരും നാട്ടുകാരും. കഴിഞ്ഞ ദിവസം രാത്രി മുതൽ ആളിക്കത്തിയ കാട്ടുതീ ശക്തമായ കാറ്റിൽ മലയുടെ അടുത്ത ചെരിവിലേക്ക് പടരുകയാണ്. തീ പടരുന്നത് തടയാൻ വനസംരക്ഷണസമിതിയും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സന്നദ്ധ സംഘടനകളും പെടാപാടു പെടുകയാണ്. ചാലക്കുടി ഡിവിഷനിൽ പരിയാരം റേഞ്ചിൽപെട്ട വെറ്റിലപ്പാറ, പിള്ളപ്പാറ വനമേഖലകളിലാണ് കാട്ടുതീ പടർന്നത്. ഇന്നലെ ഉച്ചയോടെയാണ് തീ പടർന്നത്. തീ ആളിക്കത്തിയ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങളും ആരംഭിച്ചു. തൻമൂലം പലയിടത്തും തീ വൈകാതെ നിയന്ത്രിക്കാൻ കഴിഞ്ഞു. എന്നാൽ കണ്ണൻകുഴി, കുരിശുമുടി, എക്സ് സർവീസ്മെൻ വനമേഖലകളിലെ തീയാണ് അണയ്ക്കാൻ പാടുപെട്ടത്. അന്‍പതോളം പേരാണ് തീയണക്കാൻ വനമേഖലയിലുള്ളത്. വനമേഖലയ്ക്കകത്തു ചെന്ന് തീയണക്കൽ എളുപ്പമല്ലാത്തതുകൊണ്ടും ശക്തമായ കാറ്റും തീകെടുത്തൽ ബുദ്ധിമുട്ടാക്കി. കാട്ടുതീയിൽ ഹെക്ടർ കണക്കിന് വനം കത്തിനശിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല. കാട്ടുതീ…
Read Moreഇരിങ്ങാലക്കുട സന്പൂർണ കുടിവെള്ളപദ്ധതി ഇനിയും പൂർത്തിയായില്ല; റോഡ് പൊളിച്ച് പൈപ്പിടാൻ പിഡബ്ല്യുഡി അനുവദിക്കുന്നില്ല
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ആറുവർഷം മുന്‍പ് നിർമാണമാരംഭിച്ച സന്പൂർണ കുടിവെള്ളപദ്ധതി ഇനിയും പൂർത്തിയായില്ല. പണി പൂർത്തിയാക്കാൻ ആവശ്യമായ ഫണ്ടനുവദിക്കാതിരുന്നതാണു നിർമാണത്തിനു തടസമായിരുന്നത്. എന്നാൽ പണി പൂർത്തിയാക്കാനാവശ്യമായ തുക ലഭ്യമാക്കിയിട്ടുണ്ടെങ്കിലും കാറളത്ത് പൈപ്പിടാൻ പിഡബ്ല്യുഡി റോഡ് പൊളിക്കാൻ കഴിയാത്തതാണു ഇപ്പോഴത്തെ പ്രതിസന്ധി. പടിയൂർ, പൂമംഗലം, കാട്ടൂർ, കാറളം എന്നീ പഞ്ചായത്തുകൾക്കായി 2012 ൽ നബാഡിന്റെ സഹായത്തോടെ 40 കോടി രൂപ ചെലവഴിച്ച് ആരംഭിച്ച സന്പൂർണ കുടിവെള്ളപദ്ധതിയാണു ഇനിയും പൂർത്തിയാകാതെ കിടക്കുന്നത്. കടുത്ത വേനലിൽ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കെ എത്രയുംവേഗം പദ്ധതി പൂർത്തിയാക്കണമെന്നാണു ജനങ്ങളുടെ ആവശ്യം. ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ ഉണർന്നുപ്രവർത്തിക്കുന്നില്ലെന്നു ആക്ഷേപം ശക്തമാണ്. കാറളം പഞ്ചായത്തിൽ കാട്ടൂർ റോഡിൽ 482 മീറ്റർ പൈപ്പിടാനാണു ബാക്കിയുള്ളത്. ഇവിടെ പൈപ്പുവലിച്ച് താണിശേരി സെന്ററിൽനിന്ന് റോഡിനു കുറുകെ പൈപ്പിട്ട് പന്പിംഗ് മെയിനിലേക്കു ബന്ധിപ്പിച്ചാൽ കാറളം പഞ്ചായത്തിൽ പദ്ധതി കമ്മിഷൻ ചെയ്യാനാകും. എന്നാൽ…
Read Moreഏപ്രിൽ ഒന്നു മുതൽ പ്രാബല്യം; തർക്കമില്ല ടൗണിൽ ഓട്ടോറിക്ഷക്ക് ഒരു നിരക്ക്; ഡ്രൈവർമാർക്ക് ഫോട്ടോ പതിച്ച ടാഗും
ചാവക്കാട്: തർക്കങ്ങൾക്കും പരാതികൾക്കും പരിഹാരം ടൗണിലെ ഓട്ടോറിക്ഷകളുടെ നിരക്ക് ഏകീകരിക്കുവാൻ തീരുമാനമായി. ചാവക്കാട് പോലീസ് വിളിച്ചു ചേർത്ത ഓട്ടോറിക്ഷ യൂണിയൻ നേതാക്കളുമായിട്ടുള്ള ചർച്ചയിലാണ് തീരുമാനം.ഏപ്രിൽ ഒന്ന് മുതൽ നിരക്ക് ഏകീകരിക്കുന്നതോടൊപ്പം ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഫോട്ടോ പതിച്ച ടാഗ് നൽകും. പോലീസ് വക പാർക്കിംഗ് നന്പറും നൽകും. ഇതു മൂന്നും ഇല്ലാതെ അടുത്തമാസം ഒന്നു മുതൽ ചാവക്കാട് ടൗണിൽ ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താൻ കഴിയില്ല. ഒരേ സ്ഥലത്ത് നിന്ന് പുറപ്പെട്ട് ഒരേ സ്ഥലത്തേക്ക് പോകുന്ന ഓട്ടോറിക്ഷകൾ വ്യത്യസ്തനിരക്കാണ് വാങ്ങിക്കുന്നത്. ചിലർ അമിത നിരക്കും വാങ്ങുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് പോലീസ് യോഗം വിളിച്ചത്. ചാവക്കാട് ടൗണിലെ ഓട്ടോറിക്ഷകളിൽ മീറ്റർ വേണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ പ്രയോഗികമായി ബുദ്ധിമുട്ട് ഉള്ളതിനാൽ നടപ്പായില്ല. തുടർന്നാണ് ചിലർ അധികനിരക്ക് ഇടാക്കുന്നത്.ഇതിന് പരിഹാരമായി ചാവക്കാട ുനിന്ന് ഒരേ പ്രദേശത്തേക്കുള്ള ചാർജ് ഓട്ടോറിക്ഷയിൽ പ്രദർശിപ്പിക്കും. മിനിമം ചാർജ്…
Read Moreനെല്ല് മോശമെന്നു പ്രചരിപ്പിച്ച് കർഷകരെ ദ്രോഹിക്കാൻ വൻകിട അരി കമ്പനികളെ അനുവദിക്കില്ല: മന്ത്രിവി.എസ്. സുനിൽകുമാർ
മുതുവറ: നെല്ല് മോശമാണെന്ന് പ്രചാരണം നടത്തി നെൽകർഷകരെ ദ്രോഹിക്കാൻ വൻകിട അരി കന്പനികളെ അനുവദിക്കില്ലെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. സിവിൽ സപ്ലൈസ് ഏറ്റെടുത്ത് നൽകുന്ന നെല്ലിന് പകരം നിലവാരം കുറഞ്ഞ അരി മടക്കി നൽകുന്ന കന്പനികളുടെ സമീപനത്തിനെതിരെ കർക്കശ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹാൻഡ്ലിംഗ് ചാർജ് കരഷക ദ്രോഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാർഷിക വികസന കർഷക വകുപ്പിന്റെ പുഴയ്ക്കൽ ബ്ലോക്ക് ആത്മയുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായി രുന്നു അദ്ദേഹം. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ലൈജു സി. എടക്കളത്തൂർ അദ്ധ്യനായി. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.വി. കുരിയാക്കോസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ. രുഗ്മണി, ആത്മ പ്രോജക്ട് ഡയറക്ടർ ഹണി മാത്യൂസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ഒ. ചുമ്മാർ, രാധ രവീന്ദ്രൻ, വിജയ ബാബുരാജ്,…
Read Moreചാവക്കാട് നഗരഹൃദയത്തിൽ കശാപ്പുശാല വേണോ? നഗരസഭയുടെ തീരുമാനം പുനപ്പരിശോധിക്കണമെന്ന് വ്യാപാരികൾ
ചാവക്കാട്; ടൗണിനോട് ചേർന്നു നിൽക്കുന്ന അറവുശാല വിപുലീകരിക്കാനുള്ള നഗരസഭയുടെ തീരുമാനം പുനപ്പരിശോധിക്കണമെന്ന് വ്യാപാരികൾ. അറവുശാലയോട് ചേർന്നു കിടക്കുന്ന സ്ഥലം അക്വയർ ചെയ്ത് വിപുലീകരിക്കാൻ ചൊവ്വാഴ്ച ചേർന്നു കൗണ്‍സിൽ യോഗം തീരുമാനിച്ചു.ഇതു ടൗണിന്റെ വികസനത്തെ കാര്യമായി ബാധിക്കുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. ടൗണിനോട് ചേർന്നു കിടക്കുന്ന പല ഭാഗത്തും വികസനം നടന്നിട്ടും ചേറ്റുവ റോഡിൽ വികസനം നടപ്പാക്കാത്തത് ഇവിടെ അറവുശാല ഉള്ളതാണ് കാരണമെന്നു പറയുന്നു. ബാങ്കും പ്രമുഖ സ്വർണക്കടയും മറ്റും ഉണ്ടെങ്കിലും ദേശീയപാത കടന്നുപോകുന്ന ഈ റോഡിൽ വേണ്ടത്ര വളർച്ച നടക്കുന്നില്ല. നഗരസഭയുടെ ഉടമസ്ഥതയിൽ ഉൾപ്രദേശങ്ങളിൽ വേണ്ടത്ര സ്ഥലമുണ്ട്. അറവുശാല അവിടേക്ക് മാറ്റി, ഇപ്പോൾ അറവുശാല നിൽക്കുന്നിടത്ത് വാണിജ്യ കെട്ടിടം പണിതാൽ നഗരസഭയ്ക്കു വരുമാനവും ടൗണിലെത്തുന്നവർക്ക് മൂക്കുപൊത്താതെ സഞ്ചരിക്കാനും കഴിയും. ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലത്തുതന്നെ അറവുശാല പണിയണോ ഒഴിഞ്ഞ പ്രദേശത്തേക്ക് മാറ്റിക്കൂടേ, കേരളത്തിൽ ഒരിടത്തും ടൗണിൽ അറവുശാല കാണില്ലെന്നും വ്യാപാരികൾ…
Read Moreമുഖ്യമന്ത്രിയുടെ അഭ്യർഥന! എൽഇഡിയെ ജനകീയനാക്കിയ ജോൺസൺ എത്തി; ജോണ്സണ് വമ്പന്മരോടു പോരാടിയത് ഇങ്ങനെ…
മുളങ്കുന്നത്തുകാവ്: കേരളത്തിന്റെ പൊതുവികസനത്തിൽ സേവന താൽപര്യമുള്ളവരെ കണ്ടെത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അഭ്യർത്ഥന മാനിച്ചെത്തിയതാണു 49 കാരനായ ജോണ്സണ്. ജനിച്ച് ആറുമാസത്തിനുള്ളിൽ പോളിയോ ബാധിച്ചു കൈകാലുകൾ തളർന്ന ജോണ്സണ് ജീവിതത്തോടു പടപൊരുതി മുന്നേറുന്നു. 14 വർഷം മുന്‍പ് ഫാൻസി ആവശ്യങ്ങൾക്കു മാത്രം ഉപയോഗിച്ചിരുന്ന എൽഇഡി, വെളിച്ചത്തിനുവേണ്ടിയും ഉപയോഗപ്പെടുത്താമെന്നു കണ്ടെത്തിയതു ജോണ്‍സണാണ്. പക്ഷേ അന്നു വില കൂടുതലാണ്. എൻജിനിയർമാരും ഡോക്ടർമാരും മാത്രമേ 2110 രൂപ വിലയുള്ള ആ ബൾബുകൾ വാങ്ങാൻ മുന്നോട്ടു വന്നുള്ളു. അന്നത്തെ നാലു വാട്ടിന്റെ ബൾബിനു ഇന്നത്തെ 10 വാട്ടിന്റെ പ്രകാശമുണ്ടായിരുന്നുവെന്നതാണു പ്രത്യേകത. പക്ഷേ വന്പന്മരോടു പോരാടനായി ജോണ്‍സണും തന്റെ ബൾബുകൾക്കു വില കുറയ്ക്കേണ്ടിവന്നു. എന്നാൽ ജോണ്സണ് നിർമിക്കുന്ന ബൾബുകൾ വാറണ്ടി കാലാവധി കഴിഞ്ഞാലും കേടു വന്നാൽ സർവീസ് ചെയ്തു നേരെയാക്കാൻ കഴിയും. ഓരോ ഗ്രാമപഞ്ചായത്തിനും ഇത്തരം ബൾബുകൾ നിർമിക്കാൻ കഴിയുമെന്നാണ് ജോണ്സണ് പറയുന്നുത്.…
Read More