ഒറ്റപ്പാലം: കാഴ്ചവട്ടങ്ങളുടെ നിധിയറ ഒരുക്കി ചിനക്കത്തൂരിൽ പൊൻപൂരം നാളെ. ഏഴുദേശങ്ങൾ ഉൾപ്പെടുന്ന തട്ടകം ആവേശത്തിമിർപ്പിലാണ്. ഇന്നൊരു രാവുകൂടി ഇരുട്ടിവെളുത്താൽ മാഘമാസത്തിലെ മകം നക്ഷത്രം. ചിനക്കത്തൂർ ഭഗവതിയുടെ പിറന്നാൾ.പറയെടുപ്പു നടത്തി ഏഴുദേശങ്ങളിലും സന്ദർശനം നടത്തി തിരിച്ചെത്തിയ ഭഗവതിക്കുമുന്പിൽ പൂരംനാളിൽ ദാരികനിഗ്രഹത്തിന്റെ ചിലന്പൊലികൾ ഉതിർത്ത് പൂതൻ-തിറ രൂപങ്ങൾ വരവറിയിച്ചു ദേശങ്ങളിൽ ഈടുവെടി മുഴങ്ങും. തുടർന്നു താഴത്തെ കാവിൽ നടയടയ്ക്കും. തുടർന്ന് കൂറ ഇറക്കും. കുടകളിയും കാവുതീണ്ടലും നടക്കും. ഉച്ചയോടുകൂടി നാട്ടുവഴികളും ദേശവഴികളും ചിനക്കത്തൂരിൽ സംഗമിക്കും. 2.30ന് കുതിരകളിക്ക് തുടക്കമാകും. ഇതോടൊപ്പം പഞ്ചവാദ്യം തുടങ്ങി ദേശങ്ങളിൽനിന്നും ആനപ്പൂരം കാവിലേക്കു നീങ്ങും. ആവേശകരമായ കുതിരകളിക്കുശേഷം തേരും തട്ടിന്മേൽകൂത്തും ഭഗവതിയെ വണങ്ങാനെത്തും. തുടർന്നു പടിഞ്ഞാറൻ ചേരിയിലെ അഞ്ചു ദേശങ്ങളുടെ ആനപ്പൂരം കാവുമൈതാനത്ത് എത്തും. കിഴക്കൻചേരിക്ക് പഴുവിൽ രഘുമാരാരും കിഴക്കൂട്ട് അനിയൻമാരാരും മേളപ്രമാണിമാരാകും. പടിഞ്ഞാറൻചേരിക്ക് ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരുടെ മേളപ്രമാണം. കിഴക്ക്, പടിഞ്ഞാറ് ചേരികളിലായി കേരളത്തിലെ…
Read MoreCategory: Thrissur
പത്തുവയസുകാരിയെ ചൂടുവെള്ളമൊഴിച്ചു പൊള്ളിച്ച ദമ്പതികൾ അറസ്റ്റിൽ; തങ്ങളുടെ ക്വാർട്ടേഴ്സിനു മുന്നിലെ വാതിലിനു പുറത്തിരുന്ന് കുട്ടികൾ കളിക്കുന്നതിൽ ക്ഷുഭിതരായാണ് ചൂടുവെള്ളം ഒഴിച്ചത്
ചാവക്കാട്: തിരുവത്രയിൽ പത്തുവയസുകാരിയെ ചൂടുവെള്ളമൊഴിച്ചു പൊള്ളിച്ച സംഭവത്തിൽ ദന്പതികളെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. തിരുവത്ര ക്വാർട്ടേഴ്സിലെ താമസക്കാരായ ഹാജ്യാരകത്ത് റഫീഖ്(37), ഭാര്യ റെയ്ഹാനത്ത് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണു ക്വാർട്ടേഴ്സിൽതന്നെ താമസിക്കുന്നയാളുടെ മകളെ ഇവർ ചൂടുവെള്ളമൊഴിച്ചു പൊള്ളിച്ചത്. പൊള്ളലേറ്റ കുട്ടിയും മറ്റു രണ്ടു കുട്ടികളും ചേർന്നു റഫീഖും കുടുംബവും താമസിക്കുന്ന മുറിയുടെ വാതിൽക്കൽ ഇരുന്നു കളിക്കുകയായിരുന്നു. കുട്ടികൾ തങ്ങളുടെ മുറിയുടെ വാതിലിനു പുറത്തിരുന്ന് കളിക്കുന്നത് കണ്ട് ക്ഷുഭിതരായ ഇവർ കുട്ടികളുടെ ദേഹത്തേക്കു ചൂടുവെള്ളം ഒഴിച്ചെന്നാണു കേസ്. മുഖത്ത് ചൂടുവെള്ളം വീണ കുട്ടി ചികിത്സയിലാണ്. മറ്റു രണ്ടു കുട്ടികൾ ഓടിമാറിയതിനാൽ ചൂടുവെള്ളം ദേഹത്തു വീഴാതെ രക്ഷപ്പെട്ടു.
Read Moreമുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലെ കാന്റീൻ ഒടുവിൽ ലേലം ചെയ്തു ; കാന്റീൻ തുറക്കാതിരുന്നത് മിൽമ ബൂത്തുടമയുടെ ഇടപെടൽ മൂലം
മുളങ്കുന്നത്തുകാവ്: നിർമാണം പൂർത്തീകരിച്ചിട്ടും മൂന്നു വർഷം അനാഥമായി കിടന്ന മെഡിക്കൽ കോളജിലെ കാന്റീൻ കെട്ടിടം ഒടുവിൽ ലേലത്തിൽ കൊടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി നിർമിച്ച കാന്റീൻ കെട്ടിടമാണ് ഏറെക്കാലത്തെ അനിശ്ചിതാവസ്ഥയ്ക്കൊടുവിൽ ലേലം ചെയ്തത്. രണ്ടു കോടി ഇരുപത്തിയൊന്നു ലക്ഷം രൂപയ്ക്ക് മഞ്ചേരി സ്വദേശി ഹസനാണ് കാന്റീൻ ലേലത്തിലെടുത്തത്. മൂന്നു വർഷം മുന്‍പ് നിർമാണം പൂർത്തീകരിച്ച കാന്റീനിന്റെ നടത്തിപ്പവകാശം കുടംബശ്രീ പ്രവർത്തകർക്ക് നൽകണമെന്നായിരുന്നു അന്നത്തെ തീരുമാനം. എന്നാൽ ആശുപത്രി പരിസരത്ത് പ്രവർത്തിച്ചിരുന്ന മിൽമ ബൂത്ത് ഉടമയുടെ ഇടപെടൽ മൂലം ഉദ്യോഗസ്ഥർ കാന്റീൻ തുറക്കുന്നത് വൈകിപ്പിക്കുകയായിരുന്നു. ഒന്നരക്കോടി രൂപയ്ക്കാണ് നേരത്തെ മിൽമ ബൂത്ത് ലേലം പോയിരുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന മിൽമബൂത്തിന്റെ ഒരു ദിവസത്തെ വരുമാനം രണ്ടരലക്ഷം രൂപയായിരുന്നു. ഇത്തരത്തിൽ ഒരു വർഷത്തെ മിൽമബൂത്തിലെ വരുമാനം പത്തു കോടിയോളം വരുമായിരുന്നു. ഉടമയുടെ കാലവധി ഈ മാസം…
Read Moreഉത്രാളിക്കാവ് പൂരം: യാതോരുപ്രതിഫലവും പ്രതീക്ഷിക്കാതെ അപകടങ്ങളും അനുബന്ധ പ്രതിസന്ധികളും നേരിടാൻ സജ്ജരായി ആക്ട്സ് പ്രവർത്തകർ
വടക്കാഞ്ചേരി: ഉത്രാളിക്കാവ്പൂരത്തോടനുബന്ധിച്ച് അപകടങ്ങളും അനുബന്ധ പ്രതിസന്ധികളും നേരിടാൻ സജ്ജമായി വടക്കാഞ്ചേരി ആക്റ്റസ് പ്രവർത്തകർ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വടക്കാഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും റോഡ അപകടങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾ ഉൾപ്പടെ പ്രതിസന്ധിഘട്ടങ്ങളിൽ ആട്സ് നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. നൂറുകണക്കിനു ജീവനുകൾ ഇവർ ഇതുവരെ രക്ഷിച്ചുകഴിഞ്ഞു. യാതോരുപ്രതിഫലവും പ്രതീക്ഷിക്കാതെ നടത്തുന്ന ആക്ട്സിന്റെ സേവനങ്ങൾക്ക് നല്ലവരായ നിരവധിപേരുടെ പിന്തുണ ലഭിക്കുന്നുണ്ട്. 24 മണിക്കൂറാണ് സംഘടനയുടെ പ്രവർത്തനം. ആക്ടസ് പ്രസിഡന്റ് വി.വി. ഫ്രാൻസിസ്, അവണപറന്പ് മോഹനൻ, അബ്ദുൾസലീം എന്നിവർ വടക്കാഞ്ചേരി ആക്ട്സിനു നേതൃത്വം നൽകുന്നു.
Read Moreപടയൊരുക്കം പരിപാടിയുടെ കണക്കു വച്ചശേഷം യുഡിഎഫ് ചെയർമാൻ സ്ഥാനത്തുനിന്ന് വിരമിക്കുകയാണെന്ന് എബി ജോർജ്; പറ്റില്ലെന്നു നേതാക്കൾ
ചാലക്കുടി: യുഡിഎഫ് ചെയർമാൻ എബി ജോർജാണ് സ്ഥാനമൊഴിയുന്നത് പ്രഖ്യാപിക്കാൻ മർച്ചന്റ്സ് ജൂബിലി ഹാളിൽ പ്രവർത്തകരുടെ യോഗം വിളിച്ചുകൂട്ടിയത്. യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് മൂന്നുവർഷം പൂർത്തിയാക്കിയ താൻ വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചത്. തന്റെ നേതൃത്വത്തിൽ നടത്തിയ പടയൊരുക്കം പരിപാടിയുടെ വരവു ചെലവ് കണക്കുകൾ അവതരിപ്പിച്ചശേഷം സ്ഥാനത്തുനിന്നും രാജിവയ്ക്കുകയാണെന്നു പ്രഖ്യാപിച്ചു. എന്നാൽ വേദിയിൽ സന്നിഹിതനായിരുന്ന യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി രാജി സ്വീകരിക്കുകയില്ലെന്നു പ്രഖ്യാപിച്ചതോടെ യുഡിഎഫ് ചെയർമാൻ സ്ഥാനം തുടരാൻ നിർബന്ധിതനായി. ഇതേസമയം, യുഡിഎഫ് ചെയർമാൻ സ്ഥാനത്തുനിന്നു മാറി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുസ്ഥാനം നേടാനുള്ള നീക്കമാണ് രാജിപ്രഖ്യാപനത്തിന്റെ പിന്നിലെന്നു ഒരുവിഭാഗം ആരോപിക്കുന്നു. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്ത് നിലവിലുള്ള പ്രസിഡന്റ് സി.ജി.ബാലചന്ദ്രൻ തന്നെ തുടരാനാണ് സാധ്യതയെന്നു വ്യക്തമായതോടെ എബി ജോർജ് യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവച്ചാൽ ആസ്ഥാനത്തേക്ക് കയറിപ്പറ്റാൻ ചില നേതാക്കൾ ശ്രമം നടത്തിയിരുന്നു. ഇതോടെ എബി ജോർജ് പറക്കുന്നതിനെ പിടിക്കാനുള്ള…
Read Moreചിനക്കത്തൂരിൽ ഇന്ന് താലപ്പൊലി ആഘോഷം; നാളെ കുമ്മാട്ടി; ഇരുചേരികളിലുമായി 16 പൊയ്ക്കാൽ കുതിരകളാണുള്ളത്
ഒറ്റപ്പാലം: ചിനക്കത്തൂരിൽ ഇന്ന് താലപ്പൊലി ആഘോഷിക്കും. താലപ്പൊലി മിനി ചിനക്കത്തൂർ പൂരമാകും. ദേശങ്ങളിൽ കുതിരക്കോല നിർമാണങ്ങൾ പുരോഗമിക്കുകയാണ്. ഇരുചേരികളിലുമായി 16 പൊയ്ക്കാൽ കുതിരകളാണുള്ളത്. ഈ കുതിരക്കോലങ്ങളാണ് ചിനക്കത്തൂർ പൂരത്തിന്റെ പ്രധാന ആകർഷണീയത. തട്ടകത്തിൽ പറയെടുപ്പു പുരോഗമിക്കുകയാണ്. കിഴക്കൻചേരിയിലെ വടക്കുംമംഗലത്താണ് ഇപ്പോൾ പറയെടുപ്പു നടക്കുന്നത്. ഒറ്റപ്പാലം, മീറ്റ്ന, എറക്കോട്ടിരി, പല്ലാർമംഗലം, തെക്കുംമംഗലം എന്നിവിടങ്ങളിൽ ഇതിനകം പറയെടുപ്പു പൂർത്തിയായി. വടക്കുംമംഗലത്തിന്റെ പറയെടുപ്പു കഴിഞ്ഞാൽ പാലപ്പുറത്തുകൂടി പറയെടുക്കും. പൂരത്തിന്റെ വരവറിയിച്ചു ദേവിയുടെ ഭൂതഗണങ്ങളായ പൂതനും വെള്ളാട്ടും നായാടിവേഷങ്ങളും തട്ടകപ്രദക്ഷിണം തുടങ്ങിക്കഴിഞ്ഞു. പൂരത്തിന്റെ ഒരുക്കങ്ങളുടെ അവസാനഘട്ട തിരക്കിലാണ് വിവിധ കമ്മിറ്റികൾ. കിഴക്ക്, പടിഞ്ഞാറ് ചേരികളായി നിരവധി സ്പെഷൽ വേഷാഘോഷങ്ങളും ചിനക്കത്തൂർ പൂരത്തിന്റെ പ്രൗഢിക്ക് മാറ്റു കൂട്ടുന്നവയാണ്. പൂരത്തോടനുബന്ധിച്ച് കരിമരുന്നു പ്രയോഗത്തിന് ഇരുവരെയും അനുമതി ലഭിക്കാത്തത് ഉത്സവസംഘാടകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പൂരം താലപ്പൊലിനാളിൽ താലപ്പൊടി പാടത്തുനിന്നും ഭഗവതിയെ എഴുന്നള്ളിച്ചു കൊണ്ടുവരും. തുടർന്ന് താലംചൊരിയലും നടക്കും. താലപ്പൊലി…
Read Moreകുതിരാനിലെ തുരങ്കപ്പാത; അപാകതകൾ പരിഹരിക്കാതെയുള്ള വാഹനസഞ്ചാരം ദുരന്തങ്ങൾക്ക് ഇടയാക്കുമെന്ന് റിപ്പോർട്ട്
വടക്കഞ്ചേരി: കുതിരാനിലെ തുരങ്കപ്പത നിർമാണത്തിലെ അപാകതകൾ പരിഹരിക്കാതെ തുരങ്കപാതയിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത് വൻദുരന്തത്തിന് ഇടയാക്കുമെന്ന് റിപ്പോർട്ട്.ഇരുന്പുപാലം ഭാഗത്തുനിന്നും തുരങ്കത്തിന്റെ ആദ്യ മൂന്നൂറു മീറ്റർ ക്രോസ് പാസേജിലാണ് പാറകൾക്ക് വലിയ ബലക്ഷയം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഈ അപായസാധ്യത വേണ്ടവിധം കണക്കിലെടുത്തിട്ടില്ല. ഇതുസംബന്ധിച്ച് കഴിഞ്ഞ നവംബർ 16ന് ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് ഫയർ ആൻഡ് സേഫ്റ്റി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. സുരക്ഷാസംവിധാനങ്ങളുടെ ലിസ്റ്റുതന്നെ കരാർ കന്പനിക്ക് നൽകി. എന്നാൽ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട എന്തെല്ലാം നടപടി സ്വീകരിച്ചു എന്ന് ഇപ്പോഴും അധികൃതർ വ്യക്തമാക്കുന്നില്ല. പാറ അടർന്നുവീണാൽ വൻദുരന്തത്തിലാകും കലാശിക്കുക. വലതു തുരങ്കത്തിന്റെ പടിഞ്ഞാറു ഭാഗത്തെ അപ്രോച്ച് റോഡ് നിർമിക്കാൻ നിലവിലുള്ള റോഡ് പൊളിക്കുന്പോൾ ഇടതു തുരങ്കത്തിലൂടെയാകും ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടുക. നിരനിരയായാണ് ദേശീയപാതയിലൂടെ വാഹനങ്ങൾ പോകുന്നത്. ഇതിനാൽ തുരങ്കത്തിനുള്ളിൽ അപകടം സംഭവിച്ചാൽ അതിന്റെ വ്യാപ്തിയുംകൂടും. തുരങ്കത്തിലെ…
Read Moreമനസിലുള്ള ഇഷ്ടം തുറന്നുപറഞ്ഞ്; കോണ്‍ഗ്രസിനേക്കാൾ അഴിമതിക്കാരല്ല കേരള കോണ്‍ഗ്രസ്; സിപിഐയുടേത് നിഴൽയുദ്ധമെന്ന് കോടിയേരി
തൃശൂർ: കോണ്‍ഗ്രസിനേക്കാൾ അഴിമതിക്കാരല്ല, കേരള കോണ്‍ഗ്രസ് പാർട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം സംസ്ഥാന സമ്മേളനത്തിനിടെ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസിനോടുള്ള നയമല്ല കേരള കോണ്ഗ്രസിനോടുള്ളതെന്നും കോണ്‍ഗ്രസുമായി കൂട്ടുകെട്ട് അസാധ്യമാണെന്നും കോടിയേരി വ്യക്തമാക്കി. കോണ്‍ഗ്രസിനേക്കാൾ അഴിമതിക്കാരല്ല, കേരള കോണ്‍ഗ്രസ്. കോണ്‍ഗ്രസിനോടുള്ള നയമല്ല കേരള കോണ്‍ഗ്രസിനോടുള്ളത്. കോണ്‍ഗ്രസുമായി കൂട്ടുകെട്ട് അസാധ്യമാണ്. ആ മുന്നണിയുമായി രാഷ്ട്രീയപരമായി യോജിപ്പില്ല. യുഡിഎഫിനെ ശിഥിലമാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. മാർക്സിസ്റ്റ് വിരുദ്ധ മുന്നണിക്കു കേരളത്തിൽ പ്രസക്തിയില്ലെന്നും കോടിയേരി പറഞ്ഞു. സിപിഐ നിഴൽയുദ്ധം നടത്തുകയാണ്. തർക്കങ്ങളുണ്ടെങ്കിൽ നേരിട്ടു പറയുകയാണ് വേണ്ടത്. മാണി എൽഡിഎഫിലേക്കു വരുമെന്നു പറഞ്ഞിട്ടില്ല. ചർച്ചയുടെ പ്രസക്തി അദ്ദേഹം താത്പര്യമറിയിച്ചാൽ മാത്രമാണ്- കോടിയേരി വ്യക്തമാക്കി. കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങൾ നേതൃതലത്തിലെ ആലോചനയുടെ ഫലമല്ല. പ്രാദേശികമായ വികാര പ്രകടനങ്ങളാണ് ഇത്തരം അക്രമങ്ങളിലേക്കു നയിക്കുന്നത്. വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് അക്രമങ്ങൾകൊണ്ടല്ല. പുതിയ സാഹചര്യത്തിൽ…
Read Moreകൂട്ടുകൂടാൻ ഞങ്ങളില്ല..! കോണ്‍ഗ്രസുമായി സഖ്യമില്ല; മാധ്യമങ്ങൾ എന്തു വ്യാഖ്യാനം നൽകിയാലും പാർട്ടി ഒറ്റക്കെട്ടായി നിൽക്കുമെന്ന് യെച്ചൂരി
തൃശൂർ: കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിലായിരുന്നു യെച്ചൂരിയുടെ പരാമർശം. കോണ്‍ഗ്രസുമായി സഖ്യത്തിനു സിപിഎമ്മില്ല. എന്നാൽ കേന്ദ്രത്തിൽ ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ മതനിരപേക്ഷ വർഗീയ വിരുദ്ധ വോട്ടുകൾ ഏകീകരിക്കാൻ പാർട്ടി ശ്രമിക്കും. പാർട്ടിയിൽ ഒരുതരത്തിലുമുള്ള അഭിപ്രായവ്യത്യാസവുമില്ല. പാർട്ടിയുടെ പ്രതിനിധികൾ ചർച്ച ചെയ്തെടുത്ത തീരുമാനം അന്തിമമാണ്. മാധ്യമങ്ങൾ എന്തു വ്യാഖ്യാനം നൽകിയാലും പാർട്ടി ഒറ്റക്കെട്ടായി നിൽക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. സംസ്ഥാനത്ത് പാർട്ടി ഉൾപ്പെടുന്ന അക്രമപ്രവർത്തനങ്ങളെയും യെച്ചൂരി തള്ളിക്കളഞ്ഞു. അക്രമങ്ങൾ പാർട്ടിയുടെ നയമല്ല. എന്നാൽ പാർട്ടി പ്രവർത്തകരെ ആക്രമിച്ചാൽ പ്രതിരോധിക്കും. തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
Read Moreവരാമെങ്കില്‍ കടല്‍ കാണിക്കാം! വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബേക്കറിയുടമ അറസ്റ്റില്‍; കുട്ടികളെ വരുതിയിലാക്കിയത് മധുരപലഹാരങ്ങള്‍ നല്കി; പുതുക്കാട് നടന്ന സംഭവം ഇങ്ങനെ…
പുതുക്കാട്: കടൽ കാണിക്കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ചു രണ്ട് എട്ടാംക്ലാസ് വിദ്യാർഥിനികളെ കാറിൽ കൊണ്ട ുപോയി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.വെണ്ടോർ തച്ചംകുളം ജിജുവിനെ (ചിപ്പി- 44) ആണ് അറസ്റ്റ് ചെയ്തത്. മണ്ണംപേട്ട കരുവാപ്പടിയിലെ ബേക്കറിയുടമയാണ് ഇയാൾ. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. സ്കൂളിലേയ്ക്കു പോകുന്നതിനിടെ ബേക്കറിയിൽ കയറിയ പെണ്‍ക്കുട്ടികളെ പ്രതി കാറിൽ കയറ്റി കൊടുങ്ങല്ലൂരിലെ ബീച്ചിലേക്കു കൊണ്ട ുപോവുകയായിരുന്നു. കുട്ടികൾ സ്കൂളിലെത്താതിരുന്നതിനെത്തുടർന്ന് സ്കൂൾ അധികൃതർ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണു കുട്ടികൾ ക്ലാസിലേക്കു പോയതായി അറിഞ്ഞത്. ഉടനെ രക്ഷിതാക്കളും സ്കൂൾ അധികൃതരും പോലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണു കുട്ടികൾ പ്രതിയുടെ കാറിൽ പോയകാര്യം അറിയുന്നത്. തുടർന്നു മൊബൈൽ നന്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാൾ കൊടുങ്ങല്ലൂർ ഭാഗത്തുണ്ടെന്നറിഞ്ഞു. തുടർന്ന് പോലീസ് പ്രതിയെ വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടെ പുതുക്കാട് എത്തിയ ഇയാൾ കുട്ടികളെ ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിലേക്കു പറഞ്ഞയച്ചതിനുശേഷമാണു പോലീസ്…
Read More