സ്വന്തം ലേഖകൻ തൃശൂർ: ജനതാദൾ യു സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിനെ നിതീഷ്കുമാർ തട്ടി. സംസ്ഥാന കമ്മിറ്റി അംഗവും തൃശൂർ സ്വദേശിയുമായ എ.എസ്. രാധാകൃഷ്ണനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചു. ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള നിതീഷ്കുമാറിന്റെ നീക്കത്തെ പരസ്യമായി എതിർക്കുകയും രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തതിനു പിറകേയാണ് വിരേന്ദ്രകുമാറിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന്് നീക്കം ചെയ്തത്. ജനതാദൾ യു സംസ്ഥാന കമ്മിറ്റി 17 നു കോഴിക്കോട് ചേർന്ന് സോഷ്യലിസ്റ്റ് ജനതാ പാർട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിക്കും. ബിജെപി സഖ്യത്തെ ശക്തമായി എതിർത്ത് ജനതാദൾ യു പിളർത്തി രാജ്യസഭാംഗത്വം റദ്ദാക്കപ്പെട്ട ശരത് യാദവിന്േറയും അൻവറലിയുടേയും അഖിലേന്ത്യാ നേതൃത്വത്തിലുള്ള പാർട്ടിയുടെ ഭാഗമാകണമെന്ന് അഭിപ്രായമുള്ളവരും സംസ്ഥാന നേതൃത്വത്തിലുണ്ട്. എന്നാൽ അഖിലേന്ത്യാ തലത്തിൽ ഒരു നേതാവിന്റേയും പിറകേ പോകാതെ സ്വതന്ത്രമായി സംസ്ഥാനതലത്തിലുള്ള പാർട്ടിയായി നിലകൊണ്ടാൽ മതിയെന്ന നിലപാടാണ് വീരേന്ദ്രകുമാറിനുള്ളത്. സോഷ്യലിസ്റ്റ് ജനതാദൾ രൂപകീരിച്ചശേഷം ഇടതു മുന്നണിയിലേക്കു ചുവടു…
Read MoreCategory: Thrissur
ഓഖി ദുരന്ത ബാധിതർക്ക് കാരുണ്യ ഹസ്തവുമായി വലിയപറമ്പിൽ ബസ് ഗ്രൂപ്പ്; ഏഴു ബസുകളുടെ ഒരു ദിവസത്തെ കളക്ഷൻ ദുരന്ത ബാധിതർക്ക് നൽകും
അഴീക്കോട്: ഓഖി ദുരന്ത ബാധിതർക്ക് കാരുണ്യ ഹസ്തവുമായി വലിയപറന്പിൽ ബസ് ഗ്രൂപ്പ്. അഴീക്കോട് കൊടുങ്ങല്ലൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന വലിയപറന്പിൽ ഗ്രൂപ്പിനു കീഴിലുള്ള 7 ബസുകളാണ് ഓഖി ദുരന്തത്തിൽപ്പെട്ട് കഷ്ടത അനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്നത്. ഏഴു ബസുകളുടെ ഈ ഒരു ദിവസത്തെ കളക്ഷൻ ഓഖി ദുരന്ത ബാധിതർക്ക് നൽകും. ഓഖി ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് ഒരു കൈ സഹായം എന്ന ഫ്ലക്സ് ബസ്സുകളുടെ മുൻഭാഗത്ത് സ്ഥാപിച്ചാണ് വി ടി എസ് ഗ്രൂപ്പിന്റെ ബസുകൾ സർവീസ് നടത്തുന്നത്. രാവിലെ അഴീക്കോട് വെച്ച് ഇ. ടി. ടൈസണ് മാസ്റ്റർ എം എൽ എ ഫ്ളാഗ് ഓഫ് നിർവഹിച്ചു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ അധ്യക്ഷയായിരുന്നു. ജില്ല പഞ്ചായത്ത് മെന്പർ നൗഷാദ് കൈതവളപ്പിൽ, വി ടി എസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർമാറായ ദിലീപ്, ഷണ്മുഖൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇ.വി.വേണു, കൊടുങ്ങല്ലൂർ…
Read Moreഇന്നച്ചൻ മിന്നിച്ച്..! കടൽക്ഷോഭം മൂലം ദുരിതത്തിലായ ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ തീരദേശ ജനതയ്ക്ക് നാലുമാസത്തെ വേതനം ദുരിതാശ്വാസമായി നലൽകുമെന്ന് ഇന്നസെന്റ്
ഇരിങ്ങാലക്കുട: ഓഖി ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കടൽക്ഷോഭം മൂലം ദുരിതത്തിലായ ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ തീരദേശ ജനതയ്ക്ക് ആശ്വാസമെത്തിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്കായി പാർലമെന്റംഗം എന്ന നിലയിലുള്ള തന്റെ നാലുമാസത്തെ വേതനം നൽകുമെന്ന് ഇന്നസെന്റ് എംപി അറിയിച്ചു. കൊടുങ്ങല്ലൂർ, കയ്പമംഗലം അസംബ്ലി മണ്ഡലങ്ങളിലെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റിയിരിക്കുകയാണ്. എറിയാട് പഞ്ചായത്തിലെ വിവിധ ക്യാന്പുകൾ എംപി സന്ദർശിച്ചു. ക്യാന്പുകളിൽ കുടിവെള്ള ക്ഷാമം നേരിടുന്നതായി അറിയിച്ചതിനെത്തുടർന്ന് ശുദ്ധജലം വിതരണം ചെയ്തു. 12,000 കുപ്പി ശുദ്ധജലമാണ് വിവിധ ക്യാന്പുകളിലേക്കു വിതരണം ചെയ്തത്. ആവശ്യത്തിനുള്ള വസ്ത്രങ്ങളും കടൽക്ഷോഭത്തിൽ വിദ്യാർത്ഥികൾക്കു നഷ്ടപ്പെട്ട പഠനോപകരണങ്ങളും, മരുന്നുകളും ദുരിതബാധിതർക്ക് ഉടൻ എത്തിക്കുമെന്നും എംപി അറിയിച്ചു. കടൽക്ഷോഭത്തിൽ തകർന്ന വീടുകളും റോഡുകളുമുൾപ്പെടെ പുനർനിർമിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനു കേന്ദ്ര – സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ടുവരികയാണ്. കടൽഭിത്തി നിർമിക്കുന്നതിനായി കേന്ദ്ര സർക്കാരിനു സമർപ്പിച്ച പ്രോജക്ട് ഇപ്പോഴത്തെ സാഹചര്യം കൂടി ശ്രദ്ധയിൽപെടുത്തി യാഥാർത്ഥ്യമാക്കാൻ…
Read Moreനിങ്ങൾക്കും തോന്നിയില്ലേ..! മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും തമ്മിലുള്ള ശീതസമരം രക്ഷാപ്രവർത്തനത്തെ ബാധിച്ചോയെന്ന് രമേശ് ചെന്നിത്തല
തൃശൂർ: ഓഖി ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ സാഹചര്യത്തിൽ 500 കോടി രൂപ അധികമായി ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്രദുരന്ത നിവാരണ അഥോറിറ്റിയുടെ ഫണ്ട് അപരാപ്ത്യമാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ദുരന്തം നേരിടുന്നതിൽ പൂർണമായി പരാജയപ്പെട്ടു. ദുരന്തം സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് തയാറാക്കി നൽകാനോ കണ്ട്രോൾ റൂം തുറന്നു പ്രവർത്തിപ്പിക്കാനോ സൗജന്യ റേഷൻ എത്തിക്കാനോ സർക്കാരിനായില്ല. ദുരന്തം നേരിടുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തേയോ കേന്ദ്രസർക്കാർ സംസ്ഥാനത്തേയോ ബന്ധപ്പെട്ടില്ല. കടലിൽ കാണാതായവരെ തേടി ബന്ധുക്കളും സുഹൃത്തുക്കളും കടലിൽ ഇറങ്ങുന്ന സ്ഥിതിയാണിപ്പോഴുള്ളത്. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഏകോപനമില്ലായ്മ ഇത് വെളിവാക്കുന്നു. എഡിജിപി റാങ്കിലുളള മേധാവിയില്ലാത്തതും രക്ഷാപ്രവർത്തന ഏകോപനങ്ങൾക്ക് തിരിച്ചടിയായി. മുഖ്യമന്ത്രി തിരുവനന്തപുരത്തുണ്ടായിട്ടും ദുരന്തബാധിതപ്രദേശങ്ങൾ സന്ദർശിച്ചില്ല. ദുരന്തം സംബന്ധിച്ച മുന്നറിയിപ്പ് കിട്ടിയിട്ടും സർക്കാർ ജാഗ്രതപാലിച്ചില്ല. മുഖ്യമന്ത്രി ഒരു നിവേദനവും കേന്ദ്രത്തിന് കൈമാറിയിട്ടില്ലെന്നും മുഖ്യമന്ത്രിയും…
Read Moreസംസ്ഥാന സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു; പയ്യന്നൂർ ബോയ്സ് സ്കൂളിലെ ചിത്രകല അധ്യാപകൻ സൈമണ് പയ്യന്നൂരാണു ലോഗോ രൂപകല്പന ചെയ്തത്
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. തൃശൂർ മോഡൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ കെ.വി. അബ്ദുൾഖാദർ എംഎൽഎയാണു ലോഗോ പ്രകാശനം ചെയ്തത്. കണ്ണൂർ പയ്യന്നൂർ ബോയ്സ് സ്കൂളിലെ ചിത്രകല അധ്യാപകൻ സൈമണ് പയ്യന്നൂരാണു ലോഗോ രൂപകല്പന ചെയ്തത്. 58-ാമതു സംസ്ഥാന കലാമേളയുടേയും പൂരനാടിന്റേയും സാംസ്കാരിക ചിഹ്നങ്ങൾ ലോഗോയിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. എഴുപതോളം ലോഗോകളിൽനിന്നാണു സൈമണ് പയ്യന്നൂരിന്റെ ലോഗോ കലോത്സവത്തിനായി തെരഞ്ഞെടുത്തത്. കലാമേളയുടെ സംഘാടക സമിതി ഓഫീസ് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ കെ.യു. അരുണൻ, കെ. രാജൻ, യു.ആർ. പ്രദീപ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. മേയർ അജിത ജയരാജൻ അധ്യക്ഷയായി. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. സുമതി, സബ് കളക്ടർ രേണുരാജ് എന്നിവർ പങ്കെടുത്തു.
Read Moreകടൽ ഉൽവലിഞ്ഞ് ചളിനിറഞ്ഞ നിലയിലായത് ജനങ്ങളെ ആശങ്കയിലാക്കി; കടലിൽ കുടുങ്ങിയ ഒരു ബോട്ട് ബ്ലാങ്ങാട് തിരിച്ചെത്തി
ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽനിന്ന് രണ്ടുദിവസം മുന്പ് മത്സ്യബന്ധനത്തിനു പോയി കടലിൽ കുടുങ്ങിയിരുന്ന രണ്ട് ഫൈബർ ബോട്ടുകളിൽ ഒരെണ്ണം ഇന്നുരാവിലെ തിരിച്ചെത്തി. മറ്റൊന്ന് തീരത്തേക്ക് വരുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വിഴിഞ്ഞം സ്വദേശികളായ എട്ട് മത്സ്യത്തൊഴിലാളികൾ 30-ന് വൈകീട്ടാണ് ബ്ലാങ്ങാട് ബീച്ചിൽനിന്ന് മത്സ്യബന്ധനത്തിനു പോയത്. ആഴക്കടലിൽ മത്സ്യബന്ധനം നടത്തി തിരിച്ച് ബ്ലാങ്ങാട്ടേക്ക് വരുന്പോഴാണ് കടലും തീരവും ഇളകിമറിയുന്ന വിവരം അറിയുന്നത്. കാറ്റിനെയും തിരമാലകളെയും അതിജീവിച്ച് വിഴിഞ്ഞം സ്വദേശികളുടെ ലിജിമോൾ എന്ന ബോട്ട് സുരക്ഷിതമായി മുനയ്ക്കകടവിൽ എത്തി. ഇതിലെ നാലു തൊഴിലാളികൾക്കും ആരോഗ്യപ്രശ്നങ്ങൾ ഒന്നുംതന്നെയില്ലെന്ന് തീരുദേശ പോലീസ് അറിയിച്ചു. ഇന്നലെ രാവിലെ ബ്ലാങ്ങാട് എത്തേണ്ടതായിരുന്നു ബോട്ടുകൾ. കടൽക്ഷോഭം ചാവക്കാടിന്റെ ചില മേഖലകളിൽ രൂക്ഷമാണ്. മുനയ്ക്കകടവിലെ ചിലവീടുകളിൽ വെള്ളം കയറുന്നുണ്ട്. ഇവിടെനിന്നും ഏതാനും വീട്ടുകാർ ഇന്നലെ രാവിലെ താമസം മാറി. മുനയ്ക്കകടവിലെ തീരദേശ പോലീസ് സ്റ്റേഷന്റെ കെട്ടിടത്തിലേക്ക് വെള്ളം അടിച്ച് കയറുന്നുണ്ട്. തീരദേശ…
Read Moreവൃദ്ധസദനത്തിൽ മോശം ഭക്ഷണം; അന്തേവാസികൾ നടത്തിവന്ന പട്ടിണി സമരം താൽക്കാലികമായി നിർത്തിവച്ചു; ലീഗൽ സർവീസ് അഥോറിറ്റി ഇടപെട്ടതിനെ തുടർന്നാണ് നടപടി
രാമവർമപുരം: സർക്കാർ വൃദ്ധസദനത്തിലെ അന്തേവാസികളുടെ സമരം തീർക്കാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയുടെ ഇടപെടൽ. അന്തേവാസികളുടെ പ്രശ്നങ്ങൾ പഠിക്കാൻ ലീഗൽ സർവീസ് അഥോറിറ്റി പ്രതിനിധികൾ ഒരാഴ്ചയ്ക്കുള്ളിൽ വൃദ്ധസദനം സന്ദർശിക്കും. അഥോറിറ്റി പ്രശ്നത്തിൽ ഇടപെടാമെന്ന് ഉറപ്പുനല്കിയ സാഹചര്യത്തിൽ ഭക്ഷണം ബഹിഷ്കരിച്ചുള്ള സമരത്തിൽനിന്നും അന്തേവാസികൾ താത്കാലികമായി പിന്മാറി. മോശപ്പെട്ടതും പാതിവെന്തതുമായ ഭക്ഷണമാണ് അഗതിമന്ദിരത്തിലെ പാചകക്കാരി ഉണ്ടാക്കുന്നതെന്നാരോപിച്ചാണ് വ്യാഴാഴ്ച മുതൽ അന്തേവാസികൾ ഉച്ചഭക്ഷണം ബഹിഷ്കരിച്ച് സമരം തുടങ്ങിയത്. അഥോറിറ്റി ജില്ലാ ചെയർമാൻ മുഹമ്മദ് വാസിം, വൃദ്ധസദനം മേധാവി വി.ജി. ജയകുമാർ, അന്തേവാസികളുടെ പ്രതിനിധികളായ സത്യഭാമ, വത്സല, ഉണ്ണി, ജില്ലാ സാമൂഹ്യനീതി ഓഫീസർ എസ്. സുലക്ഷണ, ആരോപണവിധേയയായ റീന മോൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചയ്ക്കിടെ റീനമോൾ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചെങ്കിലും അന്തേവാസികളുടെ പ്രതിനിധികൾ തങ്ങളുടെ പരാതിയിൽ ഉറച്ചുനിന്നു. സൂപ്രണ്ടും ഇവർക്കു പിന്തുണ നൽകി. 73 അന്തേവാസികളിൽ ആരോഗ്യാവസ്ഥ മോശമല്ലാത്ത 30ഓളം പേരാണ്…
Read Moreമോശം ഭക്ഷണം: വൃദ്ധസദനം അന്തേവാസികൾ ഭക്ഷണം ഉപേക്ഷിച്ച് സമരം തുടരുന്നു ; പാചകക്കാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് കളക്ടർക്ക് പരാതി നൽകി
വിയ്യൂർ: രാമവർമപുരം സർക്കാർ വൃദ്ധസദനത്തിലെ അന്തേവാസികൾ ഭക്ഷണം ഉപേക്ഷിച്ച് ഇന്നും സമരം തുടരുന്നു. 70ഓളം പേരാണ് ഭക്ഷണം ഉപേക്ഷിച്ച് സമരം ഇരിക്കുന്നത്. പാചകക്കാരി മോശമായി പെരുമാറുന്നുവെന്നും ഗുണനിലവാരമില്ലാതെയും ശുചിത്വമില്ലാതെയും ഭക്ഷണം നൽകുന്നുവെന്നും ആരോപിച്ചാണ് അന്തേവാസികൾ ഭക്ഷണം ഉപേക്ഷിച്ച് സമരം നടത്തുന്നത്. ഇന്നലെ ഉച്ചഭക്ഷണം ഉപേക്ഷിച്ചാണ് സമരം ആരംഭിച്ചത്. പാചകക്കാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് അന്തേവാസികൾ കളക്ടർക്ക് പരാതിയും നൽകിയിട്ടുണ്ട്.
Read Moreജൂവനൈൽ ജസ്റ്റീസ് നിയമം ദുരിതമാകുന്നു ; ബാലമന്ദിരങ്ങളിലെ അര ലക്ഷം കുട്ടികളുടെ ഭാവി ആശങ്കയിൽ ; സ്കൂളുകൾ പ്രതിസന്ധിയിലേക്ക്, പോലീസിനും ആശങ്ക
പ്രത്യേക ലേഖകൻ തൃശൂർ: സംസ്ഥാനത്തെ 1,200 ബാലമന്ദിരങ്ങൾ അടച്ചുപൂട്ടുന്നതോടെ ഈ സ്ഥാപനങ്ങളിലെ 52,600 വിദ്യാർഥികളുടെ തുടർവിദ്യാഭ്യാസം പ്രതിസന്ധിയിൽ. കുട്ടികളെ തെരുവിലേക്കു വലിച്ചെറിയുന്നതോടെ പഠനം തുടരാനാകാതെ ഇത്രയും കൗമാരങ്ങൾ തെരുവിൽ അലയും. ഇതു സംസ്ഥാനത്തു കുറ്റവാളികളുടെ എണ്ണം കൂട്ടുമെന്ന് ആശങ്കയുണ്ടെന്ന് പോലീസിലെ ഉയർന്ന ഓഫീസർമാർ. ഇത്രയും കുട്ടികൾ പഠനം നിർത്തിയാൽ സർക്കാർ, എയ്ഡഡ് സ്കൂളുകൾ പലതും അടച്ചുപൂട്ടേണ്ടിവരുമെന്ന് അധ്യാപക സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾക്കു ശ്രമിക്കുന്നുണ്ട്. സംസ്ഥാന അനാഥശാല നിയന്ത്രണ ബോർഡിനു കീഴിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണു നിയമക്കുരുക്കുകൾക്കു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ അടച്ചുപൂട്ടുന്നത്.കേരളത്തിലെ ബാലമന്ദിരങ്ങളെ കേന്ദ്രസർക്കാർ 2015ൽ പാസാക്കിയ ജുവനൈൽ ജസ്റ്റീസ് നിയമമനുസരിച്ചുകൂടി രജിസ്റ്റർ ചെയ്യണമെന്നു സംസ്ഥാന സർക്കാർ കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയതോടെയാണു പ്രശ്നങ്ങൾക്കു തുടക്കമായത്. ജുവനൈൽ ജസ്റ്റീസ് നിയമത്തിനു പരിധിയിൽ വരാത്ത സ്ഥാപനങ്ങളാണ് കേരളത്തിലുള്ള മിക്കവയും. മാതാപിതാക്കളില്ലാത്ത കുട്ടികളും നിയമപരമായി…
Read Moreഒരു മുട്ടു സൂചിമതി ഇവർക്ക്..! പതിനഞ്ചു ദിവസത്തിനുള്ളിൽ ഏഴ് ബൈക്ക് മോഷണം; കുട്ടിക്കുറ്റവാളികൾ അടക്കം നാലുപേർ അറസ്റ്റിൽ
തൃശൂർ: പതിനഞ്ച് ദിവസങ്ങൾക്കുള്ളിൽ വിവിധയിടങ്ങളിൽനിന്നും വിലയേറിയ ഏഴു ബൈക്കുകൾ മോഷ്ടിച്ച നാലംഗസംഘത്തെ ഷാഡോ പോലീസ് സംഘം പിടികൂടി. പുത്തൂർ നന്പ്യാർ റോഡ് സ്വദേശികളായ ആഷിക്(18), സാജൻ(19) എന്നിവരാണ് പിടിയിലായത്. മറ്റു രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.തൃശൂർ, ഒല്ലൂർ, മണ്ണുത്തി, പുതുക്കാട്, പാലക്കാട് വടക്കഞ്ചേരി സ്റ്റേഷൻപരിധികളിൽനിന്നാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഇവർ ബൈക്കുകൾ മോഷ്ടിച്ചത്. പുതുക്കാട് കഐസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നും നടത്തറ മെർലിൻ ഗാർഡൻ ചിറ്റിലപ്പിള്ളി വീട്ടിൽ എബിൻ, വടക്കഞ്ചേരി വാൽക്കുളന്പ് മാളിയേക്കൽ വീട്ടിൽ അരുണ്, മണ്ണുത്തി ബൈപ്പാസിൽനിന്നും കുന്നംകുളം പാടൂർ വീട്ടിൽ യദുകൃഷ്ണ, ആലത്തൂർ ജംഗ്ഷനിൽനിന്നും തമിഴ്നാട് ചെട്ടിപ്പാളയം സ്വദേശി നവീൻ സെന്തിൽകുമാർ എന്നിവരുടെ പൾസൾ ബൈക്കുകളും, തൃശൂർ കഐസ്ആർടിസി പരിസരത്തുനിന്നും ഒല്ലൂക്കര സ്വദേശി ജോസഫിന്റെ യമഹ എഫ്സി ബൈക്കും, തൃശൂർ സ്വരാജ് റൗണ്ടിൽനിന്നും മുണ്ടൂർ സ്വദേശി വിപിന്റെ ഹോണ്ട സിബിആർ ബൈക്കുമാണ് പ്രതികൾ മോഷ്ടിച്ചത്. വിപിന്റെ ബൈക്ക് യാത്രയ്ക്കിടെ ഓഫായതിനെ…
Read More